Wednesday, October 31, 2012

പരിശുദ്ധന്റെ പ്രാര്‍ത്ഥനാജീവിതത്തിലൂടെ നമ്മുടെ ജീവിതത്തിലേക്ക് ഒരു നോട്ടം

“പ്രാര്‍ത്ഥന എന്നത് ശൈശവത്തിലെ ഉല്‍‌സാഹവും യൌവ്വനത്തിലെ ആശ്രയവും, വാര്‍ദ്ധക്യത്തിലെ സമാധാനവും ആകുന്നു“. പരുമല തിരുമേനി പ്രാര്‍ത്ഥനയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. പരിശുദ്ധന്റെ കബറിടത്തിലേക്ക് ഓരോ ദിവസവും കടന്നു വരുന്ന അനേകായിരം ജനങ്ങള്‍ ഈ വാക്കുകള്‍ക്ക് സാക്ഷ്യം ആണ്. തങ്ങളുടെ ദുരിതങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും മോചനം ലഭിക്കുന്നതിനുവേണ്ടി പരീശുദ്ധന്റെ കബ്ബിറടത്തില്‍ ഹൃദയം നുറങ്ങി കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നവര്‍, പരിശുദ്ധന്റെ മുന്നിലുള്ള പ്രാര്‍ത്ഥന തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. “ഹൃദയം നിറഞ്ഞ ഭക്തിയോടെ ചെയ്യുന്ന പ്രാര്‍ത്ഥന ദൈവം കൈക്കൊള്ളുകയും ഒരു അനുഗ്രഹ രൂപിയായി അതു നമുക്ക് തിരികെ ലഭിക്കുകയും ചെയ്യും”. പരിശുദ്ധന്റെ കബിറടത്തില്‍ പ്രാര്‍ത്ഥിച്ച് അനുഗ്രഹം പ്രാപിക്കുന്നവര്‍ പരുമല തിരുമേനിയുടെ ഈ വാക്കുകള്‍ സത്യമാണന്ന് സാക്ഷ്യിക്കുന്നു.

തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ പരിശുദ്ധനോടുള്ള പ്രാര്‍ത്ഥനക്ക് കഴിയുമെന്ന് ഓരോ വിശ്വാസിയും വിശ്വസിക്കുന്നു. തങ്ങളുടെ കണ്ണീരോടുള്ള പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുമെന്ന് ഓരോരുത്തരും വിശ്വസിക്കുന്നു. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം 11 ആം അദ്ധ്യായം 24 ആം വാക്യത്തില്‍ വിശ്വാസവും പ്രാര്‍ത്ഥനയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പൊള്‍ യാചിക്കുന്നതൊക്കയും ലഭിച്ചു എന്ന് വിശ്വസിപ്പിന്‍, എന്നാല്‍ അത് നിങ്ങള്‍ക്ക് ഉണ്ടാകുമെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു.(മര്‍ക്കോ 11:24). പരിശുദ്ധന്റെ മുന്നിലെ യാചനയ്ക്ക് ഉത്തരം ലഭിക്കും എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് പരിശുദ്ധന്റെ മുന്നില്‍ അഭയം തേടി അനേകര്‍ കടന്നു വരുന്നത്. അവരുടെ വിശ്വാസത്തില്‍ അധിഷ്ഠിതമായ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുകയും ചെയ്യുന്നു.

പരുമല തിരുമേനിയുടെ ജീവിതത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്രമാത്രം സ്ഥാനം ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം വായിക്കുമ്പോള്‍ നമുക്ക് മനസിലാകും. നാലുമണിക്ക് എഴുന്നേല്‍ക്കുന്ന തിരുമേനി അഞ്ചുമണിവരെ പൊതുപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും ഏഴുമണിമുതല്‍ രഹസ്യ പ്രാര്‍ത്ഥന നടത്തും. ഭക്ഷണത്തിനുശേഷം ഒന്‍‌പതുമണിക്ക് വീണ്ടും പ്രാര്‍ത്ഥന. 12 മണിക്ക് ഉച്ച നമസ്ക്കാരം,ഇരുപത്തിരണ്ടരയുടെ നമസ്ക്കാരം വൈകിട്ട് സന്ധ്യാ നംസ്ക്കാരം ഒന്‍‌പതുമണിക്ക് പൊതുവില്‍ സൂത്താറാ. രാത്രിയില്‍ പലപ്രാവിശ്യം എഴുന്നേറ്റ് രഹസ്യ പ്രാത്ഥന നടത്തും. ഇങ്ങനെ ഒരു പ്രാര്‍ത്ഥനാ ജീവിതം ആയിരുന്നു പരുമല തിരുമേനി നയിച്ചിരുന്നത്. പരുമലതിരുമേനിയുടെ പ്രാര്‍ത്ഥനാ ജീവിതത്തിന്റെ ശക്തിയും ചൈതന്യവുമാണ് നമുക്ക് പരിശുദ്ധന്റെ കബറിടത്തില്‍ നിന്ന് ലഭിക്കുന്നത്. ആ ശക്തിയും ചൈതന്യവും ജീവിതത്തില്‍ നിലനിര്‍ത്താന്‍ നമുക്ക് കഴിയുന്നുണ്ടോ എന്ന് നമ്മള്‍ ഒരു പുനര്‍‌ചിന്തനം നടത്തേണ്ടിയിരിക്കുന്നു.

പരിശുദ്ധന്‍ പ്രാര്‍ത്ഥനാ ജീവിതം നയിച്ച അനേകര്‍ക്ക് ആശ്രയമായ പുണ്യഭൂമിയുടെ പരിപാവനത നഷ്ടമാക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ പ്രാര്‍ത്ഥനയെക്കുറിച്ച് പരിശുദ്ധന്‍ പറഞ്ഞ് മറ്റൊരു വാക്യം നമ്മുടെ ചിന്തകളിലേക്ക് കടന്നു വരണം.“ജനങ്ങളുടെ ഇടയില്‍ സ്ത്യം,സാന്മാര്‍ഗ്ഗാചരണം,വീശ്വാസം,ഭക്തി,പരസ്പര ബഹുമാനം ഇവയെ വളര്‍ത്താന്‍ വിദ്യാഭ്യാസത്തിനു സഹായിക്കുന്നതത്രെ പ്രാര്‍ത്ഥന”. പരസ്പര ബഹുമാനം നഷ്ടപ്പെടുത്തി പരിശുദ്ധന്റെ പേരില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഒരു വിശ്വാസിക്കും ഭൂഷ്ണമല്ല. “വാശിയും വഴക്കും വലിപ്പവും ഭാരവും പള്ളി സ്മബന്ധമായ കാര്യത്തില്‍ വിചാരിക്കാതെ അവനവന്റെ താഴ്മയെ ശോഭിപ്പിച്ചും ദൈവത്തില്‍ ആശ്രയിച്ചും ബഹുജനങ്ങളെ തൃപ്തിപ്പെടുത്തിയും നടക്കുന്നവര്‍ ഭാദ്യവാന്മാര്‍.ദൈവം അവരെ അനുഗ്രഹിക്കുകയും ചെയ്യട്ടെ” എന്നാണ് പരുമല തിരുമേനി പറയുന്നത്.

പരിശുദ്ധന്റെ പ്രാര്‍ത്ഥനാ ജീവിതത്തിന്റെ ഓഹരി സ്വീകരിക്കുന്ന നമുക്കും പ്രാര്‍ത്ഥനാ ജീവിതം നയിക്കാന്‍ കടമയുണ്ട്. നമ്മുടെ കുടുംബങ്ങളില്‍ നിന്ന് ഇന്ന് കുടുംബ പ്രാര്‍ത്ഥന അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. പണ്ട് സന്ധ്യാസമയങ്ങളില്‍ നമ്മുടെ ഭവനങ്ങളില്‍ നിന്ന് മുഴങ്ങി കേട്ടിരുന്ന പ്രാര്‍ത്ഥനാഗീതങ്ങള്‍ ഇന്ന് കേള്‍ക്കാറില്ല. കണ്‍നീര്‍ സീരിയലുകളുടേയും റിയാലിറ്റി ഷോകളുടേയും ഇടവേളകളില്‍ മുറിച്ച് മുറിച്ച് നടത്തുന്ന ഒന്നായി നമ്മുടെ പ്രാര്‍ത്ഥനകള്‍ മാറിക്കഴിഞ്ഞു. വിശുദ്ധ മാമോദീസായില്‍ മാമോദീസ മുങ്ങുന്ന ആളിന്റെ തലെതോട്ടപ്പനെ/അമ്മയെ വിളിച്ച് പുരോഹിതന്‍ ഉപദേശം നല്‍കാറുണ്ട്. നിങ്ങള്‍ പ്രാര്‍ത്തിക്കുമ്പോള്‍ ഈ കുഞ്ഞിനെ മടിയില്‍ വെച്ച് പ്രാര്‍ത്ഥിക്കണം. നിങ്ങള്‍ കരഞ്ഞു പ്രാര്‍ത്ഥിക്കുമ്പോള്‍ ആ കണ്ണീര്‍ ഈ കുഞ്ഞിന്റെ ശരീരത്തില്‍ വീഴണം. ഇന്നും കുഞ്ഞിന്റെ ശരീരത്തില്‍ കണ്ണീര്‍ വീഴും. പക്ഷേ അത് പ്രാര്‍ത്ഥക്കുന്നതുകൊണ്ടല്ലന്ന് മാത്രം. സീരിയലിലെ നായികയുടെ ദുരിതങ്ങള്‍ കണ്ടും ,എസ്.എം.എസ്. കിട്ടാതെ റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തുപോകേണ്ടിവരുന്ന കണ്ടസ്റ്റന്റിന്റെ സങ്കടവും കണ്ടാണ് നമ്മുടെ കണ്ണ് നിറയുന്നതും മടിയില്‍ ഇരിക്കുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് കണ്ണീര്‍ വീഴുന്നതും. പ്രാര്‍ത്ഥന എന്നത് ഇന്ന് നമുക്കും ഒരു റിയാലിറ്റിഷോ ആയി ത്തീര്‍ന്നിരിക്കുകയാണ്. പ്രാര്‍ത്ഥിക്കുന്നടനെതന്നെ നമുക്ക് ഉത്തരം ലഭിക്കണം.

വിശ്വാസത്തോടു കൂടിയ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുമെന്ന് വേദപുസ്തകം നമ്മളെ പഠിപ്പിക്കുന്നുണ്ട്. വിശ്വസിച്ചുകൊണ്ട് മലയോറ്റ് കടലിലേക്ക് നീങ്ങുക എന്നു പറഞ്ഞാല്‍ അത് നീങ്ങും എന്ന് യേശുക്രിസ്തു പറയുന്നു. “രാപ്പകല്‍ ഭക്തിയോടുകൂടി ഉച്ചത്തില്‍ ദൈവത്തെ പ്രാര്‍ത്ഥിപ്പിന്‍. ഈ പ്രാത്ഥന നമ്മിലുള്ള ഇരുട്ടു നീങ്ങാനും, തളര്‍ച്ച തീരാനും, നമ്മുടെ പരമമായ രക്ഷയും മോക്ഷവും ലഭിപ്പാനും ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാകുന്നു.വിശ്വസിച്ചു പ്രാര്‍ത്ഥിച്ചു ദൈവത്തെ ഭജിപ്പിന്‍” എന്ന് പരുമല തിരുമേനി പറയുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ വിശ്വാസം ഉണ്ടായിരിക്കണം. വിശ്വസിച്ചതുകൊണ്ട് ദൈവമഹത്വം കണ്ട അനേകം ആളുകളെ നമുക്ക് വേദപുസ്തകത്തില്‍ കാണാന്‍ കഴിയും. പ്രാര്‍ത്ഥനയ്ക്ക് നമ്മിലുള്ള ഇരുട്ട് നീക്കാന്‍ കഴിയുമെന്ന് പരുമല തിരുമേനിയുടെ വാക്കുകളില്‍ നിന്ന് മനസിലാക്കാം. കലഹങ്ങളോ അഭിപ്രായ വെത്യാസങ്ങളോ ഉണ്ടാകുമ്പോള്‍ പ്രാര്‍ത്ഥിക്കൂമ്പോള്‍ നമ്മിലുള്ള ഇരുട്ട് മാറി പ്രകാശം പരക്കും എന്നതില്‍ സംശയിക്കേണ്ടതില്ല. നമ്മുടെ കുടുംബകലഹങ്ങള്‍ക്കും ബന്ധങ്ങളുടെ വേര്‍‌പിരിയലുകള്‍ക്കു കാരണവും പ്രാര്‍ത്ഥനയുടെ അഭാവം തന്നെയാണ്.

തന്റെ ജീവന്‍ എടുത്തവര്‍ക്കുവേണ്ടിയായിരുന്നു നമ്മുടെ രക്ഷകനായ യേശു‌ക്രിസ്തുവിന്റെ പ്രാര്‍ത്ഥന. തന്നെ ക്രൂശിച്ചവരോട് ക്ഷമിക്കണം എന്നായിരുന്നു യേശുവിന്റെ അവസാന പ്രാര്‍ത്ഥന. മനുഷ്യരായ നമുക്ക് അത്രയ്ക്കും കഴിഞ്ഞില്ലങ്കിലും മറ്റുള്ളവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ നമുക്ക് കഴിയണം. “ദൈവത്തെ അറിഞ്ഞിട്ടും കൈമലര്‍ത്തി തങ്ങള്‍ക്കും തങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയില്ലെങ്കില്‍ എങ്ങനെയാണ് മനുഷ്യനെ, ഭാവി ലേശം പോലും അറിയാതെ ജീവിക്കുന്ന ബുദ്ധിഹീനങ്ങളായ ജന്തുക്കളേക്കാള്‍ ശ്രേഷ്ഠനാണന്ന് പറയുന്നത്?” എന്നാണ് പരുമലതിരുമേനി ചോദിക്കുന്നത്. ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് നമ്മുടെ പ്രാര്‍ത്ഥനാ ജീവിതം ആണ്.

Sunday, July 1, 2012

23. ശിമയോന്റെയും ലേവിയുടേയും പ്രതികാരം

യാക്കോബ് തന്റെ ഭാര്യമാരോടും മക്കളോടും തനിക്കുള്ളതൊക്കയും എടൂത്ത് ലാബാന്റെ അടുക്കൽ നിന്ന് തന്റെ ദേശത്തിലേക്ക് മടങ്ങി.
യാക്കോബ് കനാൻ ദേശത്തിലെ ശേഖേം പട്ടണത്തിനരികെ കൂടാരം ഒക്കെ ഒരുക്കി അവിടെ താമസിച്ചു.യാക്കോബിന്റെ മകളായിരുന്നു ദീനാ.ലേയ ആയിരുന്നു അവളുടെ അമ്മ.ആറു ആൺമക്കള്ക്ക് ശേഷമുള്ള മകളായിരുന്നു ദീനാ.

ഒരു ദിവസം ദീന ആ ദേശത്തിലെ കന്യകമാരെ കാണാനായി പോയി. ദീനയെ ശേഖേം പട്ടണത്തിലെ പ്രഭുവായ ശേഖം കണ്ടു. ആദ്യ നോട്ടത്തിൽ തന്നെ അവന് അവളെ ഇഷ്ടമായി. തന്റെ പട്ടണത്തിൽ തനിക്ക് ഇഷ്ടമായ ഒരു പെൺകുട്ടി തനിക്ക് സ്വന്തമല്ലേ? അവൻ അവളെ പിടിച്ചുകൊണ്ടു തന്റെ വീട്ടിലേക്ക് പോയി. മറ്റുള്ള സ്ത്രികളോട് തനിക്കിതുവരെ തോന്നാത്ത പ്രണയം ശേഖേമിനു ദീനയോട് തോന്നി. അവളോട് അവൻ പ്രണയ പൂർവ്വം സംസാരിച്ചു. ദീനയെ തനിക്ക് ഭാര്യയായി എടുക്കണമെന്ന് ശേഖേം തന്റെ അപ്പനായ ഹമോരിനോടു പറഞ്ഞു.

തന്റെ മകളെ ശേഖേം പിടിച്ചു കൊണ്ടുപോയി വഷ്‌ളാക്കി എന്ന് യാക്കൊബ് അറിഞ്ഞു. യാക്കൊബിന്റെ ആൺമക്കളെല്ലാം ആടുകളെ മേയിക്കാനായി പോയിരിക്കുകയായിരുന്നു. തന്ങളുടെ നാടിന്റെ പ്രഭുവായ ശേഖേം യാക്കൊബിന്റെ മകളെ പിടിച്ചു കൊണ്ടുപോയി എന്ന വാർത്ത ശേഖം പട്ടണത്തിൽ വളരെ പെട്ടന്ന് പരന്നു. തന്ങളുടെ പെന്ങളെ പട്ടണത്തിന്റെ പ്രഭു പിടിച്ചു കൊണ്ടു പോയത് യാക്കൊബിന്റെ ആൺമക്കളും അറിഞ്ഞു. അവർ തന്ങളുടെ ആടുകളെ വേലക്കാരെ ഏൽപ്പിച്ചിട്ട് വീട്ടിലേക്ക് തിരിച്ചു. തന്ങളുടെ പെങ്ങളോട് അരുതാത്തത് ചെയ്തു പട്ടണത്തിന്റെ പ്രഭു വഷ്‌ളത്വം ചെയ്‌തതുകൊണ്ട്
അവർക്ക് അടക്കാനാവാത്ത സങ്കടവും കോപവും ഉണ്ടായി.

ശേഖേമും അപ്പനായ ഹമോറും യാക്കൊബിന്റെ വീട്ടിൽ എത്തി. യാക്കോബ് ഹമോറിനെ സ്വീകരിച്ചിരുത്തി. ഹമോർ താൻ വന്ന കാര്യം പറഞ്ഞു.ദീനയെ തന്റെ മകന് പെണ്ണു ചോദിക്കാനാണ് തന്ങൾ വന്നത്. തന്റെ മകനായ ശേഖേമിനു ദീനായോട് ഭയങ്കര സ്നേഹമാണ്. അതുകൊണ്ട് അവളെ അവന് ഭാര്യയായി കൊടുക്കണം. അവളൊടുള്ള സ്നേഹം കൊണ്ട് അന്ധനായതുകൊണ്ട് ആണ് അവൻ അവളെ ബലമായി കൊണ്ടു പോയത്. യാക്കോബും ദീനയുടെ സഹോദരന്മാരും ഒന്നും പറഞ്ഞില്ല.
വീണ്ടൂം ഹമോർ പറഞ്ഞു..
"ദീനയെ ശേഖേമിനു ഭാര്യയായി കൊടുക്കണം. നിന്ങളുടെ കൂട്ടത്തിലുള്ളവർക്ക് ഞന്ങളുടെ പട്ടണത്തിലെ സ്ത്രികളുമായി വിവാഹം കഴിക്കുകയും ഞന്ങളുടെ പട്ടണത്തിൽ ഉള്ളവർക്ക് നിന്ങളുമായി വിവാഹം കഴിക്കുന്നതിനും ഞന്ങൾക്ക് എതിരില്ല. നിന്ങൾക്ക് ഞന്ങളുടെ പട്ടണത്തിൽ പാർക്കുന്നതിന് ഞന്ങൾക്ക് ഒരു എതിർപ്പും ഇല്ല. നിങ്ങൾക്ക് സ്വതന്ത്ര്യരായി ഇവിടേ കഴിയാം. പട്ടണത്തിൽ വ്യാപാരം ചെയ്ത് സമ്പാദിക്കുന്നതിനും ഞന്ങൾക്ക് കുഴപ്പമില്ല"
ഹമോർ എല്ലാം സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്തിട്ടൂം യാക്കോബും ആണ്മക്കളും ഒന്നും പറഞ്ഞില്ല. ഹമോർ ശേഖേമിനെ നോക്കി..
യാക്കൊബിന്റെയും ആൺമക്കളുടേയും മൗനം ശേഖേമിനെ ഭയപ്പെടൂത്തി. ഇവർ ദീനയെ തനിക്ക് ഭാര്യയായി തരുന്നതിനെ എതിർക്കുമോ എന്നായിരുന്നു അവന്റെ ഭയം. തനിക്ക് അവളൊടുള്ള പ്രണയം പറഞ്ഞറിയിക്കാനും പറ്റുന്നില്ല. പട്ടണത്തിലെ പ്രഭു ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു തരണമെന്ന് പറഞ്ഞ് അവളുടെ അപ്പന്റെ പിന്നിൽ ചെന്നു നിന്ന് യാചിക്കുന്നത് ആദ്യമായിട്ടായിരിക്കും.
"നിന്ങൾക്ക് എന്നോട് ക്ര്‍പതോന്നിയാൽ നിന്ങൾ പറയുന്നത് ഞാൻ തരാം. എന്നോട് സ്ത്രിധനവും ദാനവും എത്ര വേണമെങ്കിലും എന്നോട് ചോദിക്കൂ..അതെല്ലാം ഞാൻ നിന്ങൾക്ക തരാം.നിന്ങൾ ചോദിക്കുന്നതിൽ കൂടുതലും ഞാൻ തരാം.. പക്ഷേ ദീനയെ എനിക്ക് ഭാര്യയായി തരണം" ശേഖം ദീനയുടെ പിതാവായ യാക്കോബിനോടും അവളുടെ സഹോദരന്മാരോടും പറഞ്ഞു....

തന്ങളുടേ സഹോദരിയെ ബലമായി കൊണ്ടുപോയി ചീത്തയാക്കിയവനാണ് ശേഖേം. അവനോട് അതിനു പ്രതികാരം ചെയ്യണം. ഇപ്പോഴത്തെ സ്ഥിതിയിൽ അവനോട് പ്രതികാരം ചെയ്യാൻ തങ്ങളെക്കൊണ്ട് കഴിയില്ല. അതിനു എന്തെങ്കിലും ഉപായം കണ്ടത്തി അവനെ തകർക്കണം. അവർ ഒരുപായം കണ്ടത്തി.
"ഞങ്ങളുടെ നിയമം അനുസരിച്ച് അഗ്രചർമ്മിയായ ഒരു പുരുഷനു ഞന്ങളുടെ ഇടയിൽ നിന്നുള്ള ഒരു സ്ത്രിയെ ഭാര്യയായി കൊടുക്കാൻ പാടില്ല. അത് ഞങ്ങൾക്ക് അപമാനം ആണ്." യാക്കോബിന്റെ ആൺമക്കൾ പറഞ്ഞു.

അവർ ശേഖേമിനെ നോക്കി. അവന്റെ മുഖം വാടിയിരിക്കുന്നു.
"എങ്കിലും നിന്ങൾ ഒരു കാര്യം ചെയ്താൽ ഞന്ങൾ വിവാഹത്തിനു സമ്മതിക്കാം..." അവർ ശേഖേമിനോട് പറഞ്ഞു..
"എന്താണ് ഞാൻ ചെയ്യേണ്ട ആ കാര്യം?" ശേഖേം ചോദിച്ചു.
"നിങ്ങളിലുള്ള ആണുന്ങളെല്ലാം പരിച്‌ഛഏദന ഏറ്റ് ഞന്ങളെ പോലെ ആവുകയാണങ്കിൽ ഞന്ങളുടേ സ്ത്രികളെ നിന്ങൾക്ക് തരുന്നതിലും നിന്ങളുടെ സ്ത്രികളെ ഞന്ങൾ  വിവാഹം കഴിക്കുകയും നിന്ങളോടൊത്ത് താമസിച്ചു ഒരു ജനം ആയിതീരുകയും ചെയ്യാം. നിങ്ങൾക്ക് ഇതു സമ്മതമാണങ്കിൽ ദീനയെ ശേഖേമിനു വിവാഹം കഴിച്ചു നൽകാം. നിന്ങൾക്കിത് സമ്മതമല്ലങ്കിൽ ദീനയെ ഞന്ങൾ കൂട്ടിക്കൊണ്ട് വരും..." യാക്കോബിന്റെ ആൺമക്കൾ പറഞ്ഞു.

യാക്കോബിന്റെ ആണ്മക്കൾ പറഞ്ഞതു ശേഖേമിനും ഹമോരിനും സമ്മതിച്ചു. അവർ യാക്കൊബിനോടും അവന്റെ ആണ്മക്കളോടും യാത്ര പറഞ്ഞിറന്ങി. അവർ ഇരുവരും കൂടി ശേഖേം പട്ടണത്തിന്റെ വാതിക്കൽ എത്തി ശേഖേമിലെ പട്ടണത്തിലെ പുരുഷന്മാരെയെല്ലാം കൂട്ടിവരുത്തിയിട്ട് യാക്കോബിന്റെ ആൺമക്കൾ പറഞ്ഞത് ശേഖേം പട്ടണത്തിലെ പുരുഷന്മാരോട് പറഞ്ഞു.
"നമ്മൾ പരിച്ഛഏദന ഏൽക്കുകയാണങ്കിൽ നമുക്ക് അവരുടെ ഇടയിൽ നിന്ന് വിവാഹം കഴിക്കുകയും നമ്മുടെ സ്ത്രികളെ അവർ വിവാഹം കഴിക്കുകയും ഒരുമിച്ച് പാർക്കുകയും ചെയ്യും. അവരുടെ ആട്ടിൻകൂട്ടവും സമ്പത്തും ഒക്കെ നമ്മുടെ കൂടി ആകും. അതിനു നമ്മൾ അവർ പറയുന്നതുപോലെ പരിച്ഛഏദന ചെയ്യണമെന്ന് മാത്രം"

ഹമോരിന്റെയും അവന്റെ മകനായ ശെഖേമിന്റെയും വാക്കുകൾ ശെഖേം പട്ടണത്തിലെ ആണുങ്ങളെല്ലാം അനുസരിച്ചു. പട്ടണത്തിലെ ആണുന്ങളേല്ലാം പരിച്ഛഏദന ചെയ്തു. അവരെല്ലാം പരിച്ഛഏദന ചെയ്തതിന്റെ മൂന്നാം ദിവസം പട്ടണത്തിലെ ആണൂന്ങളെല്ലാം വേദനപ്പെട്ടിരിക്കൂമ്പോൾ ദീനയുടെ സഹോദരന്മാരായ ശിമയോനും ലേവിയും വാളെടെത്തുകൊണ്ട് പട്ടണത്തിലേക്ക് ചെന്നു. ആ പട്ടണത്തിലെ ആണുങ്ങളെയെല്ലാം കൊന്നു കളഞ്ഞു. അവർ ശേഖേമിന്റെ വീട്ടിൽ കയറി ഹമോരിനേയും ശെഖേമിനേയും വാളുകൊണ്ട് വെട്ടിക്കൊന്നു.
യാക്കോബിന്റെ പുത്രന്മാർ ആ പട്ടണത്തെ കൊള്ളയടിച്ചു. ദീനയെ ശെഖേമിന്റെ വീട്ടിൽ നിന്നു കൂട്ടിക്കോണ്ടും വന്നു. തന്ങളുടെ സഹോദരിയോട് ഒരു വേശ്യയോട് എന്നു പോലെ പെരുമാറിയ ശെഖേമിനേയും അവന്റെ പട്ടണത്തേയും യാക്കോബിന്റെ ആൺമക്കൾ നശിപ്പിച്ചു.

Saturday, April 7, 2012

മക്കളെ ചൊല്ലി കരയുക

യേശുവിനെ ക്രൂശിക്കാനായി കൊണ്ടുപോകുമ്പോള്‍ അനേകം സ്ത്രികളും വലിയ ഒരു ജനസമൂഹവും യേശുവിന്റെ പിന്നാലെ ചെന്നിരുന്നു. തനിക്ക് വേണ്ടി കരയുന്ന സ്ത്രികളെ നോക്കി യേശു പറഞ്ഞു “യെരുശലേം പുത്രിമാരേ,എന്നെച്ചൊല്ലി കരയേണ്ടാ,നിങ്ങളേയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിന്‍(ലൂക്കോസ് 23:28).

ഇന്നത്തെ സമൂഹത്തില്‍ മേല്‍പ്പറഞ്ഞ വാക്യത്തിന് ഇപ്പോഴും പ്രശ്ക്തി ഉണ്ട്. ഇന്ന് പല ഭവനങ്ങളിലും മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ഓര്‍ത്ത് കരയുന്നു. മക്കളുടെ ചെയ്തികളെ ഓര്‍ത്ത് കരയുന്നു. തങ്ങളുടെ മക്കള്‍ക്ക് എന്ത് സംഭവിക്കാന്‍ പോകുന്നു എന്ന് ചിന്തിച്ച് അവര്‍ പ്രയാസപ്പെടുന്നു. ലോകം അതിന്റെ പുര്‍ണ്ണ വേഗതയില്‍ ഓടുമ്പോള്‍ ആ ഓട്ടത്തില്‍ നിന്ന് പിന്‍‌തള്ളപ്പെടാതിരിക്കാന്‍ എല്ലാവരും ഓടുന്നു. ആ ഓട്ടത്തില്‍ വിജയം നേടുമ്പോഴും നമുക്ക് ചിലപ്പോള്‍ നഷ്ടപ്പെടുന്നത് നമ്മുടെ കുടുംബ ബന്ധങ്ങള്‍ തന്നെ ആയിരിക്കും. ആരോടും ഒരു കടപ്പാട് ഇല്ലാത്ത ഒരു സമൂഹമായല്ലേ നമ്മള്‍ ഇന്ന് വളരുന്നത്? പഞ്ചനക്ഷത്ര സൌകര്യങ്ങള്‍ ഉള്ള വൃദ്ധസദനങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിലും ഇന്ന് ഉയര്‍ന്ന് കഴിഞ്ഞു.

യേശുക്രിസ്തു തന്റെ മരണസമയത്ത് പോലും തന്റെ മാതാവിനോട് എങ്ങനെയാണ് പെരുമാറിയത് എന്ന് നോക്കുക. യോഹന്നാന്റെ സുവിശേഷം 19 ആം അദ്ധ്യായം 25 മുതല്‍ 27 വരെയുള്ള വാക്യങ്ങള്‍ നോക്കുക.” യേശുവിന്റെ ക്രൂശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ്യ മറിയയും മഗ്ദലക്കാരത്തി മറിയും നിന്നിരുന്നു.യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും നില്‍ക്കൂന്നതു കണ്ടിട്ടു : സ്ത്രിയേ, ഇതാ, നിന്റെ മകന്‍ എന്നു അമ്മയോട് പറഞ്ഞു. പിന്നെ ആ ശിഷ്യനോടു ; താ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴിക മുതല്‍ ആ ശിഷ്യന്‍ അവളെ തന്റെ വീട്ടില്‍ കൈക്കൊണ്ടു. (യോഹന്നാന്‍ 19:25-27). തന്റെ അമ്മയെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനും വിശ്വസ്തനുമായിരുന്ന ശിഷ്യനെ ഏല്‍പ്പിച്ചിട്ടാണ് യേശു മരണപ്പെടുന്നത്.

കേരളത്തില്‍ വളര്‍ന്നു വരുന്ന ആളോഹരി മദ്യപാനം , മയക്കുമരുന്ന് ... തുടങ്ങിയവ ഒക്കെ നമ്മുടെ കുഞ്ഞുങ്ങളെ വഴി തെറ്റിക്കുന്നു. ഏതായാലും വിദ്യാഭ്യാസത്തിന്റെ കുറവ് കൊണ്ടല്ല കേരളത്തില്‍ ഈ ‘വഴി തെറ്റല്‍’. പരസ്യങ്ങളും മാധ്യമങ്ങളും ഒക്കെ ഈ വഴിതെറ്റലിനു പിന്നിലുണ്ടാവാം. ഇന്ന് പെണ്‍കുട്ടികള്‍ ഉള്ള അമ്മമാര്‍ എത്ര ഭയപ്പാടോടെ ആണ് കഴിയുന്നത്. ആ മക്കളുടെ യാത്രയും, അവര്‍ വരാന്‍ അല്പം താമസിച്ചാളും , അവരിടെ ഫോണ്‍ വിളിക്കള്‍ക്ക് അല്പം താമസം ഉണ്ടായാലും ഒക്കെ അവര്‍ ഭയപ്പെടുന്നു. ലോകം പുരോഗിമിച്ചു എന്നു പറയുമ്പോഴും ആ പുരോഗമനത്തെ പിന്നോട്ടടിക്കുന്ന രീതിയിലാണ് പല ‘സമൂഹ’ത്തിന്റേയും പ്രതികരണങ്ങള്‍. ഈ ‘സമൂഹം‘ എന്ന് പറയുന്നതില്‍ സദാചാരപോലീസാവും, മത-രാഷ്ട്രീയ സംഘടനകള്‍ ഒക്കെ ആവാം.

ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നത് തങ്ങളുടെ മക്കള്‍ തങ്ങളേ സംരക്ഷിക്കണം എന്നു തന്നെ ആയിരിക്കണം. പക്ഷേ ‘സമയക്കുറവും സൌകര്യക്കുറവും’ പറഞ്ഞ് മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് പറഞ്ഞു വിട്ടിട്ട് അവരെ കാണാന്‍ വല്ലപ്പോഴും അതിഥികളായി ചെല്ലുമ്പോള്‍ തങ്ങളുടെ മക്കളും ഇതൊക്കെ കാണുന്നുണ്ടന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും

യൂദായുടെ ചതിയും പശ്ചാത്താപവും മരണവും

ഏറ്റവും കൂടുതല്‍ വെറുക്കുന്നത് ആരെ എന്ന് എന്ന് സണ്ഡേസ്കൂളില്‍ ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒരു ഉത്തരം തന്നെ ആയിരിക്കും. യൂദ ഇസ്ക്കര്‍‌യ്യോത്ത.

തന്റെ ഗുരുവായ യേശുവിനെ 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്തവന്‍!!!! യൂദ എന്തുകൊണ്ട് യേശുവിനെ ഒറ്റിക്കൊടുത്തു എന്ന് ചിന്തിച്ചിട്ടൂണ്ടോ? ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടൂണ്ട്. യേശുവിന്റെയും ശിഷ്യന്മാരുടേയും ചിലവുകള്‍ക്ക് വേണ്ടിയുള്ള പണം സൂക്ഷിച്ചിരുന്നത് യൂദ ആയിരുന്നുവെന്നും യൂദ അതില്‍ നിന്ന് പണം എടുത്തു കൊണ്ടിരുന്നു എന്നും അവന്‍ കള്ളന്‍ ആയിരുന്നു എന്നൊക്കെ ബൈബ്ബിളില്‍ കാണുന്നുണ്ട്. യൂദാ പണ സഞ്ചിയില്‍ നിന്ന് പണം മോഷ്ടിച്ചിരുന്നു എങ്കില്‍ പണ സഞ്ചി അവനില്‍ നിന്ന് മാറ്റി മാറ്റാരെയെങ്കിലും ഏല്‍പ്പിക്കുകയില്ലായിരുന്നോ എന്നുള്ള ഒരു ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നുണ്ട്.

മുപ്പതു വെള്ളിക്കാശിന് യൂദ എന്തിന് യേശുവിനെ കാണിച്ചു കൊടുത്തു എന്നു ചിന്തിക്കുമ്പോള്‍ എനിക്ക് കിട്ടുന്ന ഉത്തരം ‘താന്‍ കാണിച്ചു കൊടുത്താലും യേശുവിന് യഹൂദന്മാരുടെ ഇടയില്‍ നിന്ന് രക്ഷപെടാന്‍ കഴിയും എന്ന് യൂദ വിശ്വസിച്ചിരുന്നു എന്നാണ്. കാരണം യൂദ കുംബനത്തില്‍ കൂടി കാണിച്ചു കൊടുത്തപ്പോള്‍ മാത്രമല്ല യഹൂദന്മാര്‍ യേശുവിനെ പിടിക്കാന്‍ ശ്രമിച്ചതും പിടിച്ചതു. യൂദ ചുംബനത്തില്‍ കൂടി കാണിച്ചു കൊടുക്കുന്നതിനു മുമ്പ് രണ്ട് പ്രാവിശ്യം യഹൂദന്മാര്‍ യേശുവിനെ കൊല്ലാനായി പിടിച്ചിരുന്നു എന്ന് വേദപുസ്തകത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയും. ആ രണ്ട് പ്രാവിശ്യവും യേശു വരുടെ ഇടയില്‍ നിന്ന് രക്ഷപെട്ടു.

വി.ലൂക്കോസിന്റെ സുവിശേഷം 4 ആം അദ്ധ്യായ, 29 ആം വാക്യത്തില്‍ ഇങ്ങനെ യേശു രക്ഷപെട്ട സംഭവം നമുക്ക് വായിക്കാന്‍ കഴിയും “പട്ടണത്തിനു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടു പോയി തലകീഴായി തള്ളിയിടാന്‍ ഭാവിച്ചു. അവനോ അവരുടെ നടുവില്‍ കൂടി കടന്നു പോയി” യേശു തന്നെ കൊല്ലാനായി കൊണ്ടുപോയവരുടെ ഇടയില്‍ നിന്ന് രക്ഷപെട്ടു. യോഹന്നാന്റെ സുവിശേഷം 10 ആം അദ്ധ്യായം 32 മുതല്‍ 39 വരെയുള്ള വാക്യങ്ങളില്‍ യഹൂദന്മാര്‍ യേശുവിനെ എറിവാന്‍ കല്ലെടുത്തതിനെക്കുറിച്ചും യേശു അവരുടെ കൈയ്യില്‍ നിന്ന് രക്ഷപെട്ടതിനെക്കൂറിച്ചും പറയുന്നുണ്ട്. പല സന്ദര്‍ഭങ്ങളിലും യഹൂദന്മാര്‍ യേശുവിനെ പിടിക്കാന്‍ ശ്രമിച്ചു എങ്കിലും ജനങ്ങളെ ഭയന്ന് യഹൂദന്മാര്‍ക്ക് പിന്മാറേണ്ടി വന്നു. ഈ സംഭവങ്ങള്‍ക്ക് എല്ലാം ദൃക്‌സാക്ഷി ആയ യൂദ ഇസ്ക്കര്യോത്ത, താന്‍ കാണീച്ചു കൊടുത്താലും യേശുവിന് രക്ഷപെടാന്‍ സാധിക്കുമെന്ന് വിശ്വസിച്ചിരുന്നിരിക്ക്ണം.

എന്നാല്‍ യൂദ ചുംബനത്തില്‍ കൂടി യേശുവിനെ കാണീച്ചു കൊടുക്കയും യഹൂദന്മാര്‍ യേശുവിനെ പിടിക്കുകയും ചെയ്തു. എന്നാല്‍ യേശു യഹൂദന്മാരുടെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചില്ല, വധശിക്ഷയ്ക്ക് തന്റെ ഗുരുനാഥനായ യേശു വിധിക്കപ്പെട്ടു എന്ന് അറിഞ്ഞപ്പോഴാണ് താന്‍ ചെയ്ത അപരാധത്തെക്കൂറിച്ച് യൂദാ യ്ക്ക് ബോധം ഉണ്ടായത്. തന്റെ ഗുരുനാഥനെ കാണിച്ചു കൊടുത്തതിന് കിട്ടിയ പണം തിരിച്ചു കൊടുക്കാന്‍ നോക്കി കൊണ്ട് പറഞ്ഞു “ഞാന്‍ കുറ്റമില്ലാത്ത രകതത്തെ കാണിച്ചു കൊടുത്തതിനാല്‍ പാപം ചെയ്തു”(മത്തായി 27:4). എന്നാല്‍ പുരോഹിതന്മാര്‍ ആ പണം വാങ്ങിയില്ല. യൂദാ ആ പണം ദേവാലയത്തിലേക്ക് തന്നെ വലിച്ചെറിഞ്ഞു. എന്നിട്ട് അവന്‍ പോയി തൂ‍ങ്ങി മരിച്ചു. അവന്‍ തൂങ്ങിയ കയര്‍ പൊട്ടി യൂദ്ദാ തറയിലെ കുറ്റിയിലേക്ക് വീണാണ് മരിച്ചത്. തന്റെ ഗുരുനാഥനെ ക്രൂശില്‍ തറയ്ക്കുന്നത് കാണാനും ആ വാര്‍ത്ത കേള്‍ക്കാനും തനിക്ക് കഴിയുമായിരുന്നില്ല എന്നതുകൊണ്ടായിരിക്കണം തന്റെ ഗുരുവിന്റെ മരണത്തിനു മുമ്പു തന്നെ ജീവിതം അവസാനിപ്പിക്കാന്‍ അവനെ പ്രേരിപ്പിച്ചത്.

ക്രൂശുമരണവഴി നമ്മളെ ഓര്‍മ്മപ്പെടുത്തുന്നത്

ഇവിടെ ക്രൂശുമരണവഴി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഗത്ശമന മുതല്‍ കാല്‍‌വറി മലവരെയുള്ള പീഡാനുഭവയാത്രയും യേശുവിന്റെ മരണവും ആണ്.

ക്രൂശുമരണം

അത് സൌഖ്യം നല്‍കുന്നതാണ്.. :: യേശു ചെയ്ത അവസാന അത്ഭുതം
യേശുവിനെ പിടിക്കാനായി യഹൂദന്മാര്‍ ഗത്‌സമനതോട്ടത്തിലേക്ക് കടന്നു വന്നു. അവരുടെ കൂടെ യൂദ ഇസക്കരിയോത്തയും ഉണ്ട്. യൂദ യേശുവിനെ ചുംബിച്ച് യഹൂദന്മാര്‍ക്ക് കാണിച്ചു കൊടുത്തു. യഹൂദന്മാര്‍ യേശുവിനെ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ പത്രോസ് തന്റെ കൈയ്യിലിരുന്ന വാള്‍ എടുത്ത് മഹാപുരോഹിതന്റെ ദാസനായ മല്‍ക്കൊസിനെ വെട്ടി. വെട്ട് കൊണ്ടത് ആ ദാസന്റെ ചെവിക്കാണ്. അവന്റെ വലതു കാത് അറ്റു വീണു. ഇത് കണ്ട യേശു പത്രോസിനെ ശാസിച്ച് വാള്‍ തിരികെ വയ്ക്കാന്‍ ആവിശ്യപ്പെട്ടു. എന്നിട്ട് മല്‍ക്കോസിന്റെ കാത് സൌഖ്യമാക്കി.

അത് വൈരത്തെ അലയിച്ച് സ്നേഹത്തെ സൃഷ്ടിക്കൂന്നതാണ്.
യേശുവിനെ യഹൂദന്മാര്‍ പീലാത്തോസിന്റെ അടുക്കല്‍ കുറ്റവിസ്താരത്തിനായി എത്തിച്ചു. പക്ഷേ പീലാത്തോസ് എത്ര വിസ്താരം നടത്തിയിട്ടും യേശു ചെയ്ത കുറ്റം കണ്ടു പിടിക്കാനോ യഹൂദന്മാര്‍ക്ക് തങ്ങളുടെ ആരോപണം തെളിയിക്കാനോ കഴിഞ്ഞില്ല. വിസ്താരം നടത്തിക്കോണ്ട് ഇരിക്കുമ്പോഴാണ് യേശു ഗലീലക്കാരന്‍ ആണന്നും ഹെരോദാവിന്റെ അധികാര പരിധിയില്‍ ഉള്ള ആളാണന്ന് പീലാത്തോസ് അറിയുന്നത്. ഉടന്‍ തന്നെ പീലാത്തോസ് അന്ന് യഹൂദയില്‍ ഉള്ള ഹെരോദാവിന്റെ അടുക്കലേക്ക് യേശുവിനെ അയച്ചു. ഹെരോദേസ് ആണങ്കില്‍ യേശുവിനെ കാണാനായി ആഗ്രഹിച്ച ആളും ആയിരുന്നു.യേശുവിനെ കണ്ട് ഹെറോദാവ് സന്തോഷിച്ചു. അവനെ വിസ്താരം നടത്തിയിട്ടും ഹെരോദാവിനും അവനില്‍ ഒരു കുറ്റവും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. ഹെരോദാവ് യേശുവിനെ വീണ്ടും പീലാത്തോസിന്റെ അടുക്കലേക്ക് തിരിച്ചയിച്ചു. അത്രയും നാളും വൈരത്തില്‍ ആയിരുന്ന പീലാത്തോസും ഹെരോദാവും സ്നേഹിത്നമാര്‍ ആവുകയും ചെയ്തു.

അത് ബന്ധനങ്ങളില്‍ നിന്ന് മോചനം നല്‍കുന്നതാണ്.
എല്ലാ പെരുന്നാളിനും കാരാഗൃഹത്തില്‍ നിന്ന് ഒരാളെ മോചിപ്പിക്കുന്ന പതിവ് ഉണ്ടായിരുന്നു. യേശുവിനെ മോചിപ്പിക്കട്ടെ എന്ന് പീലാത്തോസ് ജനക്കൂട്ടത്തോട് ചോദിച്ചു. അവര്‍ക്ക് യേശുവിനു പകരം ബറബാസ് എന്ന ആളെആയിരുന്നു വേണ്ടിയിരുന്നത്. ബറബാസ് ഒരു കുലപാതകി കലഹക്കാരനും ആയിരുന്നു. കുറ്റം ചെയ്യാത്ത യേശുവിനു പകരം ബറബാസിനെ പീലാത്തോസിന് മോചിപ്പിക്കേണ്ടി വന്നു.
[ഇതിനു അനുബന്ധമായി ഒരു കഥ ഉണ്ട്. യേശുവിന്റെ ജനനസമയത്ത് മൂന്നു വയസു പ്രായമുള്ള കുഞ്ഞുങ്ങളേ എല്ലാം കൊല്ലാനായി രാജാവ് കല്പിച്ചപ്പോള്‍ യോസഫും മറിയയും യെയേശുക്കുഞ്ഞിനേയും കൊണ്ട് രക്ഷപെട്ടു പോകുമ്പോള്‍ രാജഭടന്മാരുടേ കൈയ്യില്‍ പെട്ടു. അവര്‍കുഞ്ഞിനെ കൊല്ലാനായി എടുത്തപ്പോള്‍ ആ വഴി വന്ന ബറബാസ് കുഞ്ഞിനെ കണ്ടാല്‍ മൂന്നു വയസു കഴിഞ്ഞതായി തോന്നുന്നു എന്ന് പറഞ്ഞ് കുഞ്ഞിനെ രക്ഷിച്ചു. നിന്നെ മരണത്തില്‍ നിന്ന് ഒരിക്കല്‍ ഈ കുഞ്ഞ് രക്ഷിക്കും എന്ന് മറിയാം ബറബാസിനോട് പറഞ്ഞു എന്നാണ് ആ കഥ].

അത് മുന്നറിയിപ്പും സ്നേഹവും നല്‍കുന്നതാണ്.
യേശുവിനെ ക്രൂശിക്കാനായി കൊണ്ടുപോകുമ്പോള്‍ അനേകം സ്ത്രികളും വലിയ ഒരു ജനസമൂഹവും യേശുവിന്റെ പിന്നാലെ ചെന്നിരുന്നു. തനിക്ക് വേണ്ടി കരയുന്ന സ്ത്രികളെ നോക്കി യേശു പറഞ്ഞു “യെരുശലേം പുത്രിമാരേ,എന്നെച്ചൊല്ലി കരയേണ്ടാ,നിങ്ങളേയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിന്‍(ലൂക്കോസ് 23:28).

ഇന്നത്തെ സമൂഹത്തില്‍ മേല്‍പ്പറഞ്ഞ വാക്യത്തിന് ഇപ്പോഴും പ്രശ്ക്തി ഉണ്ട്. ഇന്ന് പല ഭവനങ്ങളിലും മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ഓര്‍ത്ത് കരയുന്നു. മക്കളുടെ ചെയ്തികളെ ഓര്‍ത്ത് കരയുന്നു. തങ്ങളുടെ മക്കള്‍ക്ക് എന്ത് സംഭവിക്കാന്‍ പോകുന്നു എന്ന് ചിന്തിച്ച് അവര്‍ പ്രയാസപ്പെടുന്നു. ലോകം അതിന്റെ പുര്‍ണ്ണ വേഗതയില്‍ ഓടുമ്പോള്‍ ആ ഓട്ടത്തില്‍ നിന്ന് പിന്‍‌തള്ളപ്പെടാതിരിക്കാന്‍ എല്ലാവരും ഓടുന്നു. ആ ഓട്ടത്തില്‍ വിജയം നേടുമ്പോഴും നമുക്ക് ചിലപ്പോള്‍ നഷ്ടപ്പെടുന്നത് നമ്മുടെ കുടുംബ ബന്ധങ്ങള്‍ തന്നെ ആയിരിക്കും. ആരോടും ഒരു കടപ്പാട് ഇല്ലാത്ത ഒരു സമൂഹമായല്ലേ നമ്മള്‍ ഇന്ന് വളരുന്നത്? പഞ്ചനക്ഷത്ര സൌകര്യങ്ങള്‍ ഉള്ള വൃദ്ധസദനങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിലും ഇന്ന് ഉയര്‍ന്ന് കഴിഞ്ഞു.

അത് ചേര്‍ത്തുകൊള്ളുന്നതും വാഗ്ദാനം നല്‍കുന്നതും ആണ്
യേശുവിനോടൊപ്പം രണ്ട് കള്ളന്മാരേയും ഇടതും വലതുമായി ക്രൂശിച്ചു. അതില്‍ ഒരുവന്‍ മരണം കാത്തു കിടക്കുമ്പോഴും ക്രൂശില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ യേശു ശ്രമിക്കാത്തതിന് അവനെ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തു എന്നാല്‍ മറ്റേകള്ളന്‍ യേശുവിനെ കുറ്റപ്പെടുത്തിയ കള്ളനെ തിരുത്താന്‍ ശ്രമിച്ചു കൊണ്ട് പറയുന്നു, “നമ്മള്‍ കുറ്റം ചെയ്തതുകൊണ്ടാണ് ശിക്ഷിക്കപ്പെട്ടത്. എന്നാല്‍ ഇവന്‍(യേശു) കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിക്കുന്നു. തന്റെ തെറ്റ് ഉള്‍ക്കൊണ്ട കള്ളനോട് യേശു പറയുന്നു, “നീ ഇന്ന് എന്നോടു കൂടെ പറുദീസയില്‍ ഇരിക്കും’. ചെയ്യുന്ന തെറ്റുകളെക്കുറിച്ച് പശ്ചാത്തപിക്കുന്നവനെ ക്രൂശിലെ സ്നേഹം കൈവെടിയുകയില്ല.

അത് കരുതുന്നതാണ്.
യേശുക്രിസ്തു തന്റെ മരണസമയത്ത് പോലും തന്റെ മാതാവിനോട് എങ്ങനെയാണ് പെരുമാറിയത് എന്ന് നോക്കുക. യോഹന്നാന്റെ സുവിശേഷം 19 ആം അദ്ധ്യായം 25 മുതല്‍ 27 വരെയുള്ള വാക്യങ്ങള്‍ നോക്കുക.” യേശുവിന്റെ ക്രൂശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ്യ മറിയയും മഗ്ദലക്കാരത്തി മറിയും നിന്നിരുന്നു.യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും നില്‍ക്കൂന്നതു കണ്ടിട്ടു : സ്ത്രിയേ, ഇതാ, നിന്റെ മകന്‍ എന്നു അമ്മയോട് പറഞ്ഞു. പിന്നെ ആ ശിഷ്യനോടു ; താ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴിക മുതല്‍ ആ ശിഷ്യന്‍ അവളെ തന്റെ വീട്ടില്‍ കൈക്കൊണ്ടു. (യോഹന്നാന്‍ 19:25-27). തന്റെ അമ്മയെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനും വിശ്വസ്തനുമായിരുന്ന ശിഷ്യനെ ഏല്‍പ്പിച്ചിട്ടാണ് യേശു മരണപ്പെടുന്നത്.

അത് ക്ഷമിക്കുന്നതാണ്.
യേശു തന്നെ കുറ്റം വിധിച്ചവര്‍ക്കൂ വേണ്ടിയും പരിഹസിച്ചവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. “പിതാവേ ഇവര്‍ ചെയ്യുന്നത് എന്തന്ന് ഇവര്‍ അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കേണമേ”. കാല്വറി നല്‍കുന്ന ഏറ്റവും വലിയ സന്ദേശമാണ് ക്ഷമ. ശത്രുക്കളോട് പോലും ക്ഷമിക്കാന്‍ കഴിയുന്ന കാല്‍‌വറിയിലെ ക്ഷമയാണ് നമ്മുടെ ജീവിതത്തില്‍ നിറയേണ്ടത്.