Sunday, July 1, 2012

23. ശിമയോന്റെയും ലേവിയുടേയും പ്രതികാരം

യാക്കോബ് തന്റെ ഭാര്യമാരോടും മക്കളോടും തനിക്കുള്ളതൊക്കയും എടൂത്ത് ലാബാന്റെ അടുക്കൽ നിന്ന് തന്റെ ദേശത്തിലേക്ക് മടങ്ങി.
യാക്കോബ് കനാൻ ദേശത്തിലെ ശേഖേം പട്ടണത്തിനരികെ കൂടാരം ഒക്കെ ഒരുക്കി അവിടെ താമസിച്ചു.യാക്കോബിന്റെ മകളായിരുന്നു ദീനാ.ലേയ ആയിരുന്നു അവളുടെ അമ്മ.ആറു ആൺമക്കള്ക്ക് ശേഷമുള്ള മകളായിരുന്നു ദീനാ.

ഒരു ദിവസം ദീന ആ ദേശത്തിലെ കന്യകമാരെ കാണാനായി പോയി. ദീനയെ ശേഖേം പട്ടണത്തിലെ പ്രഭുവായ ശേഖം കണ്ടു. ആദ്യ നോട്ടത്തിൽ തന്നെ അവന് അവളെ ഇഷ്ടമായി. തന്റെ പട്ടണത്തിൽ തനിക്ക് ഇഷ്ടമായ ഒരു പെൺകുട്ടി തനിക്ക് സ്വന്തമല്ലേ? അവൻ അവളെ പിടിച്ചുകൊണ്ടു തന്റെ വീട്ടിലേക്ക് പോയി. മറ്റുള്ള സ്ത്രികളോട് തനിക്കിതുവരെ തോന്നാത്ത പ്രണയം ശേഖേമിനു ദീനയോട് തോന്നി. അവളോട് അവൻ പ്രണയ പൂർവ്വം സംസാരിച്ചു. ദീനയെ തനിക്ക് ഭാര്യയായി എടുക്കണമെന്ന് ശേഖേം തന്റെ അപ്പനായ ഹമോരിനോടു പറഞ്ഞു.

തന്റെ മകളെ ശേഖേം പിടിച്ചു കൊണ്ടുപോയി വഷ്‌ളാക്കി എന്ന് യാക്കൊബ് അറിഞ്ഞു. യാക്കൊബിന്റെ ആൺമക്കളെല്ലാം ആടുകളെ മേയിക്കാനായി പോയിരിക്കുകയായിരുന്നു. തന്ങളുടെ നാടിന്റെ പ്രഭുവായ ശേഖേം യാക്കൊബിന്റെ മകളെ പിടിച്ചു കൊണ്ടുപോയി എന്ന വാർത്ത ശേഖം പട്ടണത്തിൽ വളരെ പെട്ടന്ന് പരന്നു. തന്ങളുടെ പെന്ങളെ പട്ടണത്തിന്റെ പ്രഭു പിടിച്ചു കൊണ്ടു പോയത് യാക്കൊബിന്റെ ആൺമക്കളും അറിഞ്ഞു. അവർ തന്ങളുടെ ആടുകളെ വേലക്കാരെ ഏൽപ്പിച്ചിട്ട് വീട്ടിലേക്ക് തിരിച്ചു. തന്ങളുടെ പെങ്ങളോട് അരുതാത്തത് ചെയ്തു പട്ടണത്തിന്റെ പ്രഭു വഷ്‌ളത്വം ചെയ്‌തതുകൊണ്ട്
അവർക്ക് അടക്കാനാവാത്ത സങ്കടവും കോപവും ഉണ്ടായി.

ശേഖേമും അപ്പനായ ഹമോറും യാക്കൊബിന്റെ വീട്ടിൽ എത്തി. യാക്കോബ് ഹമോറിനെ സ്വീകരിച്ചിരുത്തി. ഹമോർ താൻ വന്ന കാര്യം പറഞ്ഞു.ദീനയെ തന്റെ മകന് പെണ്ണു ചോദിക്കാനാണ് തന്ങൾ വന്നത്. തന്റെ മകനായ ശേഖേമിനു ദീനായോട് ഭയങ്കര സ്നേഹമാണ്. അതുകൊണ്ട് അവളെ അവന് ഭാര്യയായി കൊടുക്കണം. അവളൊടുള്ള സ്നേഹം കൊണ്ട് അന്ധനായതുകൊണ്ട് ആണ് അവൻ അവളെ ബലമായി കൊണ്ടു പോയത്. യാക്കോബും ദീനയുടെ സഹോദരന്മാരും ഒന്നും പറഞ്ഞില്ല.
വീണ്ടൂം ഹമോർ പറഞ്ഞു..
"ദീനയെ ശേഖേമിനു ഭാര്യയായി കൊടുക്കണം. നിന്ങളുടെ കൂട്ടത്തിലുള്ളവർക്ക് ഞന്ങളുടെ പട്ടണത്തിലെ സ്ത്രികളുമായി വിവാഹം കഴിക്കുകയും ഞന്ങളുടെ പട്ടണത്തിൽ ഉള്ളവർക്ക് നിന്ങളുമായി വിവാഹം കഴിക്കുന്നതിനും ഞന്ങൾക്ക് എതിരില്ല. നിന്ങൾക്ക് ഞന്ങളുടെ പട്ടണത്തിൽ പാർക്കുന്നതിന് ഞന്ങൾക്ക് ഒരു എതിർപ്പും ഇല്ല. നിങ്ങൾക്ക് സ്വതന്ത്ര്യരായി ഇവിടേ കഴിയാം. പട്ടണത്തിൽ വ്യാപാരം ചെയ്ത് സമ്പാദിക്കുന്നതിനും ഞന്ങൾക്ക് കുഴപ്പമില്ല"
ഹമോർ എല്ലാം സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്തിട്ടൂം യാക്കോബും ആണ്മക്കളും ഒന്നും പറഞ്ഞില്ല. ഹമോർ ശേഖേമിനെ നോക്കി..
യാക്കൊബിന്റെയും ആൺമക്കളുടേയും മൗനം ശേഖേമിനെ ഭയപ്പെടൂത്തി. ഇവർ ദീനയെ തനിക്ക് ഭാര്യയായി തരുന്നതിനെ എതിർക്കുമോ എന്നായിരുന്നു അവന്റെ ഭയം. തനിക്ക് അവളൊടുള്ള പ്രണയം പറഞ്ഞറിയിക്കാനും പറ്റുന്നില്ല. പട്ടണത്തിലെ പ്രഭു ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു തരണമെന്ന് പറഞ്ഞ് അവളുടെ അപ്പന്റെ പിന്നിൽ ചെന്നു നിന്ന് യാചിക്കുന്നത് ആദ്യമായിട്ടായിരിക്കും.
"നിന്ങൾക്ക് എന്നോട് ക്ര്‍പതോന്നിയാൽ നിന്ങൾ പറയുന്നത് ഞാൻ തരാം. എന്നോട് സ്ത്രിധനവും ദാനവും എത്ര വേണമെങ്കിലും എന്നോട് ചോദിക്കൂ..അതെല്ലാം ഞാൻ നിന്ങൾക്ക തരാം.നിന്ങൾ ചോദിക്കുന്നതിൽ കൂടുതലും ഞാൻ തരാം.. പക്ഷേ ദീനയെ എനിക്ക് ഭാര്യയായി തരണം" ശേഖം ദീനയുടെ പിതാവായ യാക്കോബിനോടും അവളുടെ സഹോദരന്മാരോടും പറഞ്ഞു....

തന്ങളുടേ സഹോദരിയെ ബലമായി കൊണ്ടുപോയി ചീത്തയാക്കിയവനാണ് ശേഖേം. അവനോട് അതിനു പ്രതികാരം ചെയ്യണം. ഇപ്പോഴത്തെ സ്ഥിതിയിൽ അവനോട് പ്രതികാരം ചെയ്യാൻ തങ്ങളെക്കൊണ്ട് കഴിയില്ല. അതിനു എന്തെങ്കിലും ഉപായം കണ്ടത്തി അവനെ തകർക്കണം. അവർ ഒരുപായം കണ്ടത്തി.
"ഞങ്ങളുടെ നിയമം അനുസരിച്ച് അഗ്രചർമ്മിയായ ഒരു പുരുഷനു ഞന്ങളുടെ ഇടയിൽ നിന്നുള്ള ഒരു സ്ത്രിയെ ഭാര്യയായി കൊടുക്കാൻ പാടില്ല. അത് ഞങ്ങൾക്ക് അപമാനം ആണ്." യാക്കോബിന്റെ ആൺമക്കൾ പറഞ്ഞു.

അവർ ശേഖേമിനെ നോക്കി. അവന്റെ മുഖം വാടിയിരിക്കുന്നു.
"എങ്കിലും നിന്ങൾ ഒരു കാര്യം ചെയ്താൽ ഞന്ങൾ വിവാഹത്തിനു സമ്മതിക്കാം..." അവർ ശേഖേമിനോട് പറഞ്ഞു..
"എന്താണ് ഞാൻ ചെയ്യേണ്ട ആ കാര്യം?" ശേഖേം ചോദിച്ചു.
"നിങ്ങളിലുള്ള ആണുന്ങളെല്ലാം പരിച്‌ഛഏദന ഏറ്റ് ഞന്ങളെ പോലെ ആവുകയാണങ്കിൽ ഞന്ങളുടേ സ്ത്രികളെ നിന്ങൾക്ക് തരുന്നതിലും നിന്ങളുടെ സ്ത്രികളെ ഞന്ങൾ  വിവാഹം കഴിക്കുകയും നിന്ങളോടൊത്ത് താമസിച്ചു ഒരു ജനം ആയിതീരുകയും ചെയ്യാം. നിങ്ങൾക്ക് ഇതു സമ്മതമാണങ്കിൽ ദീനയെ ശേഖേമിനു വിവാഹം കഴിച്ചു നൽകാം. നിന്ങൾക്കിത് സമ്മതമല്ലങ്കിൽ ദീനയെ ഞന്ങൾ കൂട്ടിക്കൊണ്ട് വരും..." യാക്കോബിന്റെ ആൺമക്കൾ പറഞ്ഞു.

യാക്കോബിന്റെ ആണ്മക്കൾ പറഞ്ഞതു ശേഖേമിനും ഹമോരിനും സമ്മതിച്ചു. അവർ യാക്കൊബിനോടും അവന്റെ ആണ്മക്കളോടും യാത്ര പറഞ്ഞിറന്ങി. അവർ ഇരുവരും കൂടി ശേഖേം പട്ടണത്തിന്റെ വാതിക്കൽ എത്തി ശേഖേമിലെ പട്ടണത്തിലെ പുരുഷന്മാരെയെല്ലാം കൂട്ടിവരുത്തിയിട്ട് യാക്കോബിന്റെ ആൺമക്കൾ പറഞ്ഞത് ശേഖേം പട്ടണത്തിലെ പുരുഷന്മാരോട് പറഞ്ഞു.
"നമ്മൾ പരിച്ഛഏദന ഏൽക്കുകയാണങ്കിൽ നമുക്ക് അവരുടെ ഇടയിൽ നിന്ന് വിവാഹം കഴിക്കുകയും നമ്മുടെ സ്ത്രികളെ അവർ വിവാഹം കഴിക്കുകയും ഒരുമിച്ച് പാർക്കുകയും ചെയ്യും. അവരുടെ ആട്ടിൻകൂട്ടവും സമ്പത്തും ഒക്കെ നമ്മുടെ കൂടി ആകും. അതിനു നമ്മൾ അവർ പറയുന്നതുപോലെ പരിച്ഛഏദന ചെയ്യണമെന്ന് മാത്രം"

ഹമോരിന്റെയും അവന്റെ മകനായ ശെഖേമിന്റെയും വാക്കുകൾ ശെഖേം പട്ടണത്തിലെ ആണുങ്ങളെല്ലാം അനുസരിച്ചു. പട്ടണത്തിലെ ആണുന്ങളേല്ലാം പരിച്ഛഏദന ചെയ്തു. അവരെല്ലാം പരിച്ഛഏദന ചെയ്തതിന്റെ മൂന്നാം ദിവസം പട്ടണത്തിലെ ആണൂന്ങളെല്ലാം വേദനപ്പെട്ടിരിക്കൂമ്പോൾ ദീനയുടെ സഹോദരന്മാരായ ശിമയോനും ലേവിയും വാളെടെത്തുകൊണ്ട് പട്ടണത്തിലേക്ക് ചെന്നു. ആ പട്ടണത്തിലെ ആണുങ്ങളെയെല്ലാം കൊന്നു കളഞ്ഞു. അവർ ശേഖേമിന്റെ വീട്ടിൽ കയറി ഹമോരിനേയും ശെഖേമിനേയും വാളുകൊണ്ട് വെട്ടിക്കൊന്നു.
യാക്കോബിന്റെ പുത്രന്മാർ ആ പട്ടണത്തെ കൊള്ളയടിച്ചു. ദീനയെ ശെഖേമിന്റെ വീട്ടിൽ നിന്നു കൂട്ടിക്കോണ്ടും വന്നു. തന്ങളുടെ സഹോദരിയോട് ഒരു വേശ്യയോട് എന്നു പോലെ പെരുമാറിയ ശെഖേമിനേയും അവന്റെ പട്ടണത്തേയും യാക്കോബിന്റെ ആൺമക്കൾ നശിപ്പിച്ചു.