tag:blogger.com,1999:blog-34984177170586311412024-03-19T13:33:54.028+05:30ബൈബിള് കഥകള് , ലേഖനങ്ങൾഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comBlogger72125tag:blogger.com,1999:blog-3498417717058631141.post-34251698166391301292020-02-27T22:09:00.005+05:302020-02-27T22:10:45.258+05:30നോമ്പ് : കഷ്ടതയിൽ കൂടിയുള്ള യാത്ര<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<span style="color: red;"><b>എന്നെ കുറ്റം വിധിക്കരുതേ; എന്നോടു വ്യവഹരിപ്പാൻ സംഗതി എന്തു? (ഇയ്യോബ് 10:2)</b></span><br />
<br />
ഊസ് ദേശത്തെ ഇയ്യോബ് എന്ന ഭക്തന്റെ ജീവിതം നമുക്കറിയാം. ഏഴ് പുത്രന്മാരും മൂന്ന് പുത്രിമാരും അനേകം സമ്പത്തും ഉണ്ടായിരുന്ന ഇയ്യോബിന് അതെല്ലാം നഷ്ടപ്പെടുകയും അവന്റെ ആരോഗ്യം നശിക്കുകയും ചെയ്തു. ദൈവത്തെ തള്ളിപ്പറയാൻ ഇയ്യോബിനെ ഭാര്യയും സുഹൃത്തുക്കളും നിർബന്ധിച്ചു എങ്കിലും ദൈവത്തെ തള്ളിപ്പറയാൻ ഇയ്യോബ് തയ്യാറായില്ല. ഇയ്യോബ് ദൈവത്തോട് തന്റെ സങ്കടം പറയുന്നു ,<b> "ഞാൻ ദൈവത്തോടു പറയും: എന്നെ കുറ്റം വിധിക്കരുതേ; എന്നോടു വ്യവഹരിപ്പാൻ സംഗതി എന്തു? എന്നെ അറിയിക്കേണമേ." (ഇയ്യോബ് 10:2).</b> ദൈവഭക്തനായ തനിക്ക് ,ഒരിക്കൽ പോലും ദൈവത്തിൽ നിന്ന് മാറിപ്പോകാത്ത , മക്കളുടെ പാപങ്ങൾക്ക് പോലും പരിഹാരയാഗം കഴിക്കുന്ന തനിക്കെതിരെ എന്താണ് ദൈവകോപത്തിന്റെ അടിസ്ഥാനം എന്നറിയാൻ ഇയ്യോബിന് ആഗ്രഹമുണ്ട്. അവനത് ദൈവത്തോട് ചോദിക്കാൻ ശ്രമിക്കുകയാണ്....<br />
<br />
കുറച്ചു പുറകോട്ട് പോയാൽ ദൈവത്തിന്റെ മുമ്പിൽ ദൈവപുത്രന്മാരോടൊപ്പം സാത്താൻ നിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ലോകം മുഴുവൻ സഞ്ചരിച്ച് സാത്താൻ ദൈവത്തിന്റെ മുമ്പിൽ എത്തിയിരിക്കുകയാണ് സാത്താൻ. തന്റെ ഭക്തനായ ഇയ്യോബിനെക്കുറിച്ച് ദൈവം സാത്താനോട് പറയുമ്പോൾ സാത്താൻ ദൈവത്തോട് പറയുന്നത് ഇങ്ങനെയാണ്. ഇയ്യോബിനെയും അവനുള്ള സകലത്തെയും ദൈവം അനുഗ്രഹിച്ചതുകൊണ്ടാണ് ഇയ്യോബ് ദൈവത്തോട് ഭക്തിയുള്ളവനായിരിക്കുന്നത്. അവനുള്ളതിനെ തൊട്ടാൽ ഇയ്യോബ് ദൈവത്തെ ത്യജിച്ച് പറയും എന്ന് സാത്താൻ പറഞ്ഞു. തന്റെ ഭക്തനായ ഇയ്യോബിന്റെ ദൈവഭക്തിയെക്കുറിച്ച് ദൈവത്തിന് ഉറപ്പായിരുന്നു. ഇയ്യോബിന്റെ ജീവനൊഴികെ എല്ലാം ദൈവം സാത്താനെ ഏൽപ്പിച്ചു. <b>ദൈവം സാത്താനോടു: ഇതാ, അവന്നുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ മേൽ മാത്രം കയ്യേറ്റം ചെയ്യരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി.</b> (ഇയ്യോബ്1:12) . ഇയ്യോബിന്റെ മക്കൾ കൊല്ലപ്പെടുകയും വസ്തുവകകൾ കൊള്ളയടിക്കപ്പെടുകയും ചെയ്തപ്പോഴും ഇയ്യോബ് ദൈവത്തെ തള്ളിപ്പറഞ്ഞില്ല. വീണ്ടൂം സാത്താൻ ദൈവമുമ്പാകെ എത്തി. ഇയ്യോബിന്റെ ശരീരത്തിന് ബലഹീനതകൾ സംഭവിച്ചാൽ ഇയ്യോബ് ദൈവത്തെ തള്ളിപ്പറയുമെന്ന് സാത്താൻ ദൈവത്തോട് പറയുമ്പോൾ ദൈവം സാത്താനോട് പറയുന്നു , യഹോവ സാത്താനോടു: <b>ഇതാ, അവൻ നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ പ്രാണനെമാത്രം തൊടരുതു എന്നു കല്പിച്ചു.</b> (ഇയ്യോബ് 2:6) . ഇയ്യോബിന്റെ ശരീരം മുഴുവൻ പരുക്കളാൽ നിറഞ്ഞു. ദൈവത്തെ തള്ളിപ്പറയാൻ ഭാര്യ അവനെ നിർബന്ധിച്ചു. അവന്റെ ഭാര്യ അവനോടു: നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക എന്നു പറഞ്ഞു. (ഇയ്യോബ് 2:9) . ഇയ്യോബിന്റെ മൂന്ന് സുഹൃത്തുക്കളായ തേമാന്യനായ എലീഫസ്, ശൂഹ്യനായ ബിൽദാദ്, നയമാത്യനായ സോഫർ എന്നിവർ ഇയ്യോബിനെ കാണാനായി എത്തിച്ചേർന്നു. ഏഴുദിവസമാണ് ആ സുഹൃത്തുക്കൾ ഒന്നും ശബ്ദ്ദിക്കാതെ ഇയ്യോബിന് കൂട്ടിരുന്നത്.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtMDxXsGdIf6x6MBmXEtVL_XmYs81w4M6WA_Wah-qDj9mfAtGW2Py0OZtpPeHHzmIc30CA7RoLz8vzMlGC-M21KgEIb251O4GZVLIh1ivFypVLK5bmOnKOLPDfMfsVNs7IRgcQWRTxPwI/s1600/800px-Book_of_Job_Chapter_19-1_%2528Bible_Illustrations_by_Sweet_Media%2529.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="589" data-original-width="800" height="235" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtMDxXsGdIf6x6MBmXEtVL_XmYs81w4M6WA_Wah-qDj9mfAtGW2Py0OZtpPeHHzmIc30CA7RoLz8vzMlGC-M21KgEIb251O4GZVLIh1ivFypVLK5bmOnKOLPDfMfsVNs7IRgcQWRTxPwI/s320/800px-Book_of_Job_Chapter_19-1_%2528Bible_Illustrations_by_Sweet_Media%2529.jpg" width="320" /></a></div>
<br />
ഇയ്യോബും അവന്റെ സുഹൃത്തുക്കളും അതിനുശേഷം ദീർഘമായി സംസാരിക്കുന്നുണ്ട്. ഇയ്യോബിന് ഈ ദുരിതങ്ങൾ വരാനുള്ള കാരണങ്ങൾ കണ്ടെത്താൻ അവന്റെ സുഹൃത്തുക്കൾക്കും കഴിഞ്ഞില്ല. ചുഴലിക്കാറ്റിൽ നിന്ന് ദൈവം ഇയ്യോബിനോട് സംസാരിക്കുന്നുണ്ട്. ഇയ്യോബിന്റെ സംശയങ്ങൾക്കെല്ലാം ദൈവം ഉത്തരം നൽകുന്നു. വളരെയേറേ ചോദ്യങ്ങൾ ദൈവം ഇയ്യോബിനോട് ചോദിക്കുമ്പോളവൻ നിശബ്ദ്ദനായി മാറുന്നു. "നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു." (ഇയ്യോബ് 42:2) എന്ന് ഇയ്യോബ് ദൈവത്തോട് പറയുന്നു. <span style="color: red;"><b>ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു. (ഇയ്യോബ് 42:5)</b></span> . തന്നെക്കുറിച്ച് ഹിതകരമായി പറയാത്തുകൊണ്ട് യഹോവയ്ക്ക് ഇയ്യോബിന്റെ സുഹൃത്തുക്കളോട് കോപം ഉണ്ടായി. അവർ യഹോവയ്ക്കായി ഹോമയാഗം കഴിക്കുകയും ഇയ്യോബ് തന്റെ സുഹൃത്തുക്കൾക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ഇയ്യോബ് തന്റെ സ്നേഹിതന്മാർക്കുവേണ്ടീ പ്രാർത്ഥിച്ചപ്പോൾ സംഭവിച്ചത് എന്താണ്? ഇയ്യോബ് തന്റെ സ്നേഹിതന്മാർക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ യഹോവ അവന്റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന്നു ഇരട്ടിയായി കൊടുത്തു. (ഇയ്യോബ് 42:10) .<br />
<br />
ദൈവഭക്തനായ ഇയ്യോബിനെ പരീക്ഷിക്കാൻ ശ്രമിച്ച് സാത്താന് തോറ്റ് പിന്മാറേണ്ടീവന്നു. സമ്പത്തും പ്രതാപവും മക്കളും ബന്ധുക്കളും നഷ്ടപ്പെട്ട് രോഗാവസ്ഥയിൽ ആയാൽ ഇയ്യോബ് ദൈവത്തെ തള്ളിപ്പറയുമെന്ന് സാത്താൻ കരുതി. പക്ഷേ തന്റെ ദൈവത്തെ തള്ളിപ്പറയാൻ തന്റെ ദുരവസ്ഥയിലും സാത്താൻ തയ്യാറായില്ല. {സാത്താൻ ദൈവത്തിന്റെ മുമ്പിൽ നിന്നതായി പഴയനിയമത്തിൽ രണ്ട് ഭാഗങ്ങളിൽ നമുക്ക് കാണാൻ സാധിക്കൂം. 1. ഇയ്യോബിനെ പരീക്ഷിക്കാൻ 2. സെഖർയ്യാവ് 3:2) }. ഇയ്യോബിനെപ്പോലെ കഷ്ടതയിൽ കൂടി കടന്നുപോയാൽ നമ്മുടെ അവസ്ഥ എന്തായിരിക്കും. അപ്പോൾ നമ്മുടെ ജിവിതത്തിൽ ദൈവത്തിനുള്ള സ്ഥാനം എന്തായിരിക്കൂം?<br />
കഷ്ടതയിൽ കൂടി കടന്നുപോകുമ്പോൾ നമ്മൾ നിലവിളിക്കുമ്പോൾ നമ്മുടെ നിലവിളി ദൈവം കേൾക്കുമോ? സങ്കീർത്തനക്കാരൻ ഇങ്ങനെ പറയുന്നു , "എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു നിലവിളിച്ചു; അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥന അവന്റെ ചെവിയിൽ എത്തി." (സങ്കീർത്തനം 18:6) ; എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളുകയും ചെയ്തു. (സങ്കീർത്തനം 120:1) . കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു (റോമർ12:13)<br />
<br />
ഇയ്യോബിനെപ്പോലെ തന്നെ ജീവിതം കഷ്ടതകളിലൂടെ കടന്നുപോയ ഒരാളാണ് നവോമി. യെഹൂദയിലെ ബേത്ത്ലേഹിമിലെ ക്ഷാമകാലത്ത് നൊവൊമി തന്റെ ഭര്ത്താവായ എലീമേലെക് മക്കളായ മഹ്ലോന് , കില്യോന് എന്നിവരോടൊപ്പം മോവാബ് ദേശത്ത് എത്തുകയായിരുന്നു. എലീമേലെക് മരിച്ചതിനുശേഷം നൊവൊമിയുടെ മക്കളായ മഹ്ലോന് രൂത്തിനേയും , കില്യോന് ഒര്പ്പ എന്നീ മൊവാബ്യ സ്ത്രികളെ വിവാഹം കഴിച്ചു. പത്തുവര്ഷത്തിനുശേഷം നൊവൊമിയുടെ രണ്ടാണ്മക്കളും മരിച്ചു. ബേത്ത്ലേഹിമിലെ ക്ഷാമം തീര്ന്നതായി കേട്ട നൊവമി തന്റെ രണ്ടു മരുമക്കളോടൊപ്പം തിരിച്ച് ബേത്ത്ലേഹിമിലേക്ക് പോകാന് തീരുമാനിച്ചു. <br />
<br />
ക്ഷാമത്തില് നിന്ന് രക്ഷപെടാന് മൊവാബ്യ ദേശത്തേക്ക് ഭര്ത്താവിനോടും മക്കളോടും കൂടെ വരികയും അവരില്ലാതെ രൂത്ത് എന്ന മരുമകളുമായി തിരിച്ച് യെഹൂദദേശത്തേക്ക് പോകേണ്ടിവന്ന ഏറ്റവും നിര്ഭാഗ്യവതിയായ സ്ത്രി ആയിരുന്നു നൊവൊമി. <b>നിറഞ്ഞവളായി ഞാന് പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കി വരുത്തിയിരിക്കുന്നു</b> എന്നാണ് (രൂത്ത് 1:21) നൊവൊമി തന്റെ അവസ്ഥയെക്കുറിച്ച് പറയുന്നത്, മാത്രവുമല്ല തന്റെ അവസ്ഥയില് ആ സ്ത്രി എത്രമാത്രം ദുഃഖിക്കുന്നു എന്നത് മനസിലാക്കണമെങ്കില് ബേത്ത്ലേഹിമിലേക്ക് തിരിച്ചെത്തുന്ന നൊവൊമിയുടെ ചിന്തകള്ക്കൂടി മനസിലാക്കണം. നൊവൊമിയും രൂത്തും മൊവാബ്യില് നിന്ന് നടന്ന് ബേത്ത്ലേഹിമില് എത്തുമ്പോള് പട്ടണവാസികള് അവരെ സംശയത്തോടെ ആണ് കാണുന്നത്.ക്ഷാമകാലത്ത് മൊവാബ്യലേക്ക് പോയ നൊവൊമിയില് നിന്ന് എല്ലാം നഷ്ടപ്പെട്ട് തിരിച്ചെത്തിയ, മാനസികവും ശാരീരികവുമായി തളര്ന്ന നൊവൊമിയെ അവര്ക്ക് പെട്ടന്ന് മനസിലാക്കാന് കഴിയാതെ വരുന്നു. ”ഇത് നൊവൊമിയോ?” എന്ന് സ്ത്രികള് ആശ്ചര്യത്തോടെ ചോദിക്കുന്നു. അതിനു മറുപിടിയായി നൊവൊമി പറയുന്നത് ഇപ്രകാരമാണ്. നൊവൊമി എന്നല്ല മാറാ എന്നു വിളിപ്പിന്. സര്വ്വശക്തന് എന്നോടു ഏറ്റവും കൈപ്പായതു പ്രവര്ത്തിച്ചിരിക്കുന്നു(രൂത്ത് 1:20). നമ്മള് ജീവിതത്തില് പ്രയാസങ്ങളും കഷ്ടങ്ങളും അനുഭവിക്കുമ്പോള് , ജീവിതത്തിന്റെ കയ്പുനീര്കുടിച്ച് തളരുമ്പോള് മാറായിലെ വെള്ളം ശുദ്ധീകരിച്ചതുപോലെ യഹോവ നമ്മുടെ ജീവിതത്തില് നിന്ന് കയ്പ്പ് മാറ്റി നമ്മുടെ ജീവിതവും മധുരമാക്കിത്തീര്ക്കും എന്നുള്ളതാണ് നൊവൊമിയുടെ ജീവിതത്തില് നിന്ന് നമുക്ക് മനസിലാക്കാന് കഴിയുന്നത്.<br />
<br />
ഇയ്യോബും നവോമിയും നമുക്കുള്ള മാതൃകകളാണ്. കഷ്ടതകളിൽ കൂടി കടന്നുപോയിട്ടും ദൈവത്തെ തള്ളിപ്പറയാതെ ജീവിതം മുന്നോട്ട് കൊണ്ടൂപോയവർ. ഈ നോമ്പുകാലയളവിൽ നമ്മൾ ഓർക്കേണ്ടതാണ്. പാപം ചെയ്യാതിരുന്നവൻ നമുക്ക് വേണ്ടി ക്രൂശിൽ രക്തം ചീന്തിയ നാഥനായ യേശുക്രിസ്തു നടന്ന പീഡാനുഭവവഴിയിലൂടെ അവന്റെ ക്രൂശ് വഹിച്ചുകൊണ്ട് നമുക്കും സഞ്ചരിക്കാം....<br />
<br />
<span style="color: #999999;"><span style="font-size: x-small;">https://commons.wikimedia.org/wiki/File:Book_of_Job_Chapter_19-1_(Bible_Illustrations_by_Sweet_Media).jpg</span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<div style="text-align: justify;">
<span style="color: white;">great lent , നോമ്പുകാല ചിന്തകൾ , വലിയ നോമ്പ് , അമ്പത് നോമ്പ് , 50 നോമ്പ് , ക്ഷമ , വലിയ നോമ്പ് ചിന്തകൾ</span></div>
</div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-62132735460902420932020-02-25T22:17:00.004+05:302020-02-25T22:18:12.524+05:30ദൈവത്തിൽ നിന്ന് ഒളിച്ചോടുന്നവർ<div dir="ltr" style="text-align: left;" trbidi="on">
<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhzqQ47ULgcH9rLWnpuMaXywo2UosfEu97q_JMR3qZTgQFe_3OqeJAq8OGOFLWnN3fQw0nUE1tZiSL_IaiLeZVz0hEcSaBmzG1Sk0NLpVY-thGlbp_Ivy3vvd2NKw_hkAzwFOMc77i2Uwg/s1600/Great-Lent-Illustration-by-K.-Tikhomirova.jpeg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="163" data-original-width="249" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhzqQ47ULgcH9rLWnpuMaXywo2UosfEu97q_JMR3qZTgQFe_3OqeJAq8OGOFLWnN3fQw0nUE1tZiSL_IaiLeZVz0hEcSaBmzG1Sk0NLpVY-thGlbp_Ivy3vvd2NKw_hkAzwFOMc77i2Uwg/s1600/Great-Lent-Illustration-by-K.-Tikhomirova.jpeg" /></a></div>
<b><br /></b></div>
<div style="text-align: justify;">
<b>മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. <span style="color: red;">(ഉല്പത്തി 3:8).</span></b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഏദൻതോട്ടത്തിൽ മനുഷ്യനും ഭാര്യയും ഒരുമിച്ച് ദൈവത്തെ അനുസരിച്ച് കഴിയുമ്പോൾ പ്രലോഭനങ്ങളുമായി സാത്താൻ അവരുടെ അടുത്ത് എത്തുന്നു. സാത്താന് വളരെവേഗം സ്ത്രിയെ തന്റെ കെണിയിൽ വീഴ്ത്താൻ കഴിഞ്ഞു. തിന്നരുത് എന്ന് ദൈവം പറഞ്ഞ വൃക്ഷഫലം സാത്താന്റെ വാക്ക് കേട്ട് ദൈവത്തെപ്പോലെ ആകാൻ വേണ്ടി ഏദൻതോട്ടത്തിന്റെ നടവിൽ നിൽക്കുന്ന വൃക്ഷത്തിന്റെ ഫലം സ്ത്രി പറിച്ച് കഴിച്ചു. പക്ഷേ സംഭവിച്ചത് എന്താണ്? തങ്ങൾ നഗ്നരാണന്ന് അറിഞ്ഞ് അവർ അത്തിയിലകൊണ്ട് അരയാട ഉണ്ടാക്കി ധരിച്ചു. ദൈവത്തിന്റെ വാക്കുകേട്ട് അവനെ അനുസരിച്ച് കഴിഞ്ഞപ്പോഴും അവർ നഗ്നരായിരുന്നു. പക്ഷേ അന്നവർക്ക് അവരുടെ നഗ്നത തിരിച്ചറിയാൻ കഴിഞ്ഞില്ല. ദൈവത്തിൽ നിന്ന് പിൻമാറിയപ്പോൾളവർക്ക് തങ്ങളുടെ നഗ്നതയെ തിരിച്ചറിയാൻ പറ്റി. ദൈവത്തോടൊപ്പം ആയിരുന്നപ്പോൾ അവർക്ക് തങ്ങളുടെ കുറവുകളെ തിരിച്ചറിയാൻ സാധിച്ചില്ല, ദൈവത്തിൽ നിന്ന് എപ്പോ പിൻമാറിയോ ആ സമയം മുതൽ അവർക്ക് തങ്ങളുടെ കുറവുകളെ കുറിച്ച് ഭയപ്പെടാൻ തുടങ്ങി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നമ്മുടെ ജീവിതത്തിലേക്ക് ഒന്നു നോക്കൂ. ദൈവത്തോടൊപ്പം നടക്കുമ്പോൾ നമ്മുടെ കുറവുകളെക്കുറിച്ച് ഭയപ്പെടേണ്ട കാര്യം നമുക്കില്ല. കാരണം ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു അവന്റെ നാമം പരിശുദ്ധം തന്നേ. (ലൂക്കോസ് 1:49). ദൈവത്തോടൊപ്പം നടന്ന ഒരു മനുഷ്യന്റെ കഥയുണ്ട്. ഒരു മനുഷ്യൻ അവന്റെ സന്തോഷനാളുകളിൽ കടൽക്കരയിലൂടെ നടക്കുകയായിരുന്നു. അദൃശ്യനായ ദൈവം അവനോടൊപ്പം ഉണ്ടായിരുന്നു. അവരിങ്ങനെ സംസാരിച്ചുകൊണ്ട് നടന്നു. കടൽക്കരയിലെ മണലിൽ തന്റെ കാൽപ്പാദങ്ങളൊടൊപ്പം കാണുന്ന കാൽപ്പാദങ്ങൾ ദൈവത്തിന്റെ ആണന്ന് അവനറിയാമായിരുന്നു. നാളുകൾ കഴിഞ്ഞു, അവന്റെ ജീവിതത്തിൽ പ്രയാസങ്ങൾ ഉടലെടുത്തു. അവനപ്പോഴും കടൽക്കരയിലൂടെ നടക്കും. പ്രയാസകാലങ്ങൾക്ക് ശേഷം വീണ്ടും സന്തോഷ നാളൂകൾ. ദൈവത്തോട് അവൻ ചോദിച്ചു, " നോക്കൂ, ദൈവമേ, പ്രയാസകാലഘട്ടത്തിൽ നീ പോലും എന്നെ ഉപേക്ഷിച്ചു. കടൽക്കരയിലെ കാൽപ്പാദങ്ങൾ നോക്കൂ. ആ സമയങ്ങളിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ നോക്കൂ നിന്റെ കാൽപ്പാദങ്ങൾ കൂടി എന്നോടൊപ്പം ഉണ്ട്". ദൈവം അവനോട് പറഞ്ഞു. "നീ ആ കാൽപ്പാദങ്ങൾ ഒന്നു കൂടി നോക്കൂ, എന്റെങ്കിലും പ്രത്യേകത കാണുന്നുണ്ടോ?" അവൻ തന്റെ സങ്കടകാലത്തെ കാൽപ്പാദങ്ങൾ നോക്കി. എന്നിട്ട് ദൈവത്തോട് പറഞ്ഞു. " എന്റെ സങ്കടകാലഘട്ടത്തിലെ കാൽപ്പാദങ്ങൾക്ക് വളരെ താഴ്ചയുണ്ട്. ". ദൈവം അവനോട് പറഞ്ഞു. "അത് നിന്റെ കാൽപ്പാദങ്ങൾ അല്ല. എന്റെ കാൽപ്പാദങ്ങൾ ആണ്. നിന്റെ സങ്കടകാലത്ത് ഞാൻ നിന്നെ എന്റെ കൈകളിൽ വഹിക്കുകയായിരുന്നു...".</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വീണ്ടും നമുക്ക് ഏദൻതോട്ടത്തിലേക്ക് വരാം. മനുഷ്യനും ഭാര്യയും തോട്ടത്തിന്റെ നടുവിൽ നിൽക്കുന്ന വൃക്ഷത്തിന്റെ ഫലം തിന്ന അന്ന് വെയിലാറിയ സമയം ദൈവം പതിവുപോലെ ഏദൻതോട്ടത്തിൽ അവരെ കാണാനായി എത്തി. എന്നും ദൈവം വരുന്ന സമയത്ത് അവനെ കാണാൻ എത്തിയിരുന്ന മനുഷ്യനും ഭാര്യയും ഇന്ന് ദൈവം തോട്ടത്തിൽ നടക്കുന്ന ശബ്ദ്ദം കേട്ടയുടനെ അവൻ കാണാതിരിക്കാനായി വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. തന്നെ കാണാൻ മനുഷ്യനും ഭാര്യയും എത്താതിരുന്നപ്പോൾ ദൈവം അവരെ വിളിച്ചു. "മനുഷ്യാ നീ എവിടെ?" എന്ന് ദൈവം ചോദിച്ചു. തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്ന് മനുഷ്യൻ ദൈവത്തോട് വിളിച്ചു പറഞ്ഞു. ദൈവം അവനോട് ചോദിച്ചു , നീ നഗ്നനാണന്ന് ആരാണ് പറഞ്ഞത്? ഇത്രയും നാളും നഗ്നനായിരുന്ന മനുഷ്യനും സ്ത്രിക്ക് ഇതുവരെ അവരുടെ നഗ്നത അവർക്കൊരു ബുദ്ധിമുട്ടല്ലായിരുന്നുവെങ്കിൽ ഇപ്പോൾ അവർ തങ്ങളുടെ നഗ്നത മൂലം ഒളിച്ചിരിക്കൂകയാണ്. തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്ന് ദൈവം ഉടൻ തന്നെ മനുഷ്യനോട് ചോദിച്ചു. മനുഷ്യൻ താൻ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം സ്ത്രിയുടെ മേൽ ആരോപിച്ചു. സ്ത്രി തന്റെ തെറ്റുകളുടെ ഉത്തരവാദിത്തം പാമ്പിന്റെ മേൽ ആരോപിക്കുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇനി നമ്മുടെ ജീവിതത്തിലേക്ക് നോക്കൂ. നമ്മുടെ കുറവുകളെക്കുറിച്ച് പരാതിപറയുമ്പോൾ ദൈവം ചോദിക്കുന്നു, നിനക്ക് കുറവുകൾ ഉണ്ടന്ന് ആരാണ് പറഞ്ഞത്.? ദൈവത്തോടൊപ്പം നടക്കുമ്പോൾ അറിയാത്ത കുറവുകൾ ദൈവത്തിൽ നിന്ന് ഓടിയൊളിക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്നില്ലേ? സർവ്വശക്തിയുള്ള ദൈവം കൂടെയുള്ളപ്പോൾ നമ്മുടെ കുറവുകളെ നമ്മളെന്തിന് ഭയപ്പെടണം? .ദൈവം പിന്നെയും അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു (ഉല്പത്തി 35:11) . ഇസ്രായേൽ ജനതയെ ഈജിപ്റ്റിൽ നിന്ന് മോചിപ്പിക്കാൻ ദൈവം മോശയെ ദൈവത്തിന്റെ പർവ്വതമായ ഹോരേബിൽ വെച്ച് തിരഞ്ഞെടുക്കൂന്നത് എങ്ങനെയാണന്ന് ഒന്നു ചിന്തിച്ചു നോക്കൂ. ദൈവം തന്നെ തിരഞ്ഞെടുത്തു എന്നറിയുമ്പോൾ അതിൽ നിന്ന് ഒഴിവാകാൻ മോശ ഒരോരോ കാരണങ്ങൾ പറയുന്നുണ്ട്. അവൻ പറയുന്ന കാരനങ്ങളെയെല്ലാം ദൈവം തള്ളിക്കണഞ്ഞ് അവനെ ബലപ്പെടുത്തി തന്റെ തിരഞ്ഞെടുപ്പ് ശരിയാണന്ന് ദൈവം അവനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അവസാനം മോശ തന്റെ ശാരീരിക ബലഹീനതയെ ദൈവത്തിന്റെ മുമ്പിൽ അവതരിപ്പിക്കുന്നുണ്ട്. മോശെ യഹോവയോടു: കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ചനാവുള്ളവനും ആകുന്നു എന്നു പറഞ്ഞു. (പുറപ്പാട് 4:10). അതിനു ദൈവം നൽകുന്ന മറുപിടി ശ്രദ്ധേയമാണ്. യഹോവ അവനോടു: മനുഷ്യന്നു വായി കൊടുത്തതു ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക; ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും എന്നു അരുളിച്ചെയ്തു. (പുറപ്പാട് 4:11,12). എന്നിട്ടും മോശയ്ക്ക് സംശയമാണ് തന്നെക്കൊണ്ട് യിസ്രായേൽ ജനതയെ രക്ഷിക്കാൻ സാധിക്കുമോ എന്ന്. മോശയ്ക്ക് പകരം സംസാരിക്കാനായി മാത്രം ദൈവം അഹരോനെ മോശയോടൊപ്പം തിരഞ്ഞെടുത്തു. ആദ്യം ഭയപ്പെട്ട് അറച്ചു നിന്ന മോശയ്ക്ക് വളരെയേറെ തീക്ഷ്ണതയും ശക്തിയുള്ളവനായി യിസ്രായേൽക്കാരെ മിസ്രേമിൽ നിന്ന് തിരിച്ചുകൊണ്ടുവരാൻ സാധിച്ചത് ദൈവം അവനോടൊപ്പം ഉള്ളതുകൊണ്ടാണ്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
യിസ്രായേലിന്റെ ആദ്യരാജാവായി ദൈവം തിരഞ്ഞെടുത്ത് ശൗലിനെ ആയിരുന്നുവെല്ലോ. പക്ഷേ ശൗൽ ദൈവത്തിൽ നിന്ന് മാറിപ്പോകാൻ തുടങ്ങിയപ്പോൾ രാജസിംഹാസനത്തിൽ നിന്ന് ശൗലിനെ മാറ്റി ദാവീദിനെ രാജാവാക്കിയതും ദൈവമാണ്. ശീംശോന്റെ ജീവിതം ഒന്നു നോക്കൂ. ദൈവം അവനോടൊപ്പം ഉണ്ടായിരുന്നപ്പോൾ അവൻ എങ്ങനെയായിരുന്നു? ദൈവശക്തി അവന് നഷ്ടപെട്ടപ്പോൾ അവൻ തടവിലാക്കപ്പെട്ടു. വീണ്ടൂം ദൈവശക്തി അവനിലേക്ക് വന്നപ്പോൾ അവൻ കൂടുതൽ ശക്തിശാലിയായിമാറി. ബേർ-ശേബമരുഭൂമിയിൽ തന്റെ മകന്റെ മരണം കാത്തിരുന്ന ഹാഗാറിനെ കാത്ത ദൈവം നമ്മുടെ തളർച്ചയിലും തകർച്ചയിലും കൈവിടുമോ? യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു. (ആവർത്തനം 31:8)</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വീണ്ടൂം ഏദൻതോട്ടത്തിലേക്ക്... ദൈവത്തിൽ നിന്ന് ഒളിച്ചോടിയെങ്കിലും മനുഷ്യനും ഭാര്യയ്ക്കും ദൈവമുമ്പിൽ തന്നെ നിൽക്കേണ്ടീ വന്നുഎന്നു മാത്രമല്ല മനുഷ്യനും ഭാര്യയ്ക്കും ഏദൻതോട്ടത്തിൽ നിന്ന് പുറത്തുപോകേണ്ടിയും വന്നു. അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി. ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി. (ഉല്പത്തി 3:23,24). നമുക്ക് ദൈവത്തോടൊപ്പം ചേർന്നു നിൽക്കാം. അവനോടൊപ്പം നിൽക്കുമ്പോൾ നമ്മുടെ കുറവുകൾ നമുക്ക് അനുഭവപ്പെടുകയില്ല.... സക്കായിയുടെ ജീവിതം ഒന്നു ഓർക്കൂ. ചുങ്കക്കാരനും പാപിയുമായ സക്കായി ദൈവത്തോട് ചേർന്നു നിന്നപ്പോൾ അവന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ എത്രമാത്രമായിരുന്നു... ഇമ്മാനൂവേൽ എന്ന വാക്കിന്റെ അർത്ഥം തന്നെ 'ദൈവം നമ്മോടുകൂടെ' എന്നാണല്ലോ... <b><span style="color: red;">ദൈവത്തിൽ നിന്ന് ഒളിച്ചോടാതെ നമ്മോടുകൂടെയുള്ള ദൈവത്തോടൊപ്പം ഒരുമിച്ച് നടന്ന് നമുക്ക് ഈ നോമ്പ് യാത്ര പൂർത്തിയാക്കാം.....</span></b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
</div>
<div style="text-align: justify;">
<span style="color: white;">great lent , നോമ്പുകാല ചിന്തകൾ , വലിയ നോമ്പ് , അമ്പത് നോമ്പ് , 50 നോമ്പ് , ക്ഷമ , വലിയ നോമ്പ് ചിന്തകൾ</span></div>
<div style="text-align: justify;">
<br /></div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-52572280259546135312020-02-24T21:56:00.002+05:302020-02-24T21:57:12.131+05:30ക്ഷമയുടെ വഴിയിലൂടെയുള്ള യാത്ര<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfHwxLJnyVMuS1AfCcX_MCD7yIVheW2vlACvelkKnlRNso7wsEgfFxbyaMOEPGmuPNhh3tFaW-aC4EhFArMUlf1fEpi3ZF6a5aDxffzxeNe9wkSnQUdOzHiwN_MgTj_OGlFLVTi8CpOHc/s1600/Great-Lent-Illustration-by-K.-Tikhomirova.jpeg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="163" data-original-width="249" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfHwxLJnyVMuS1AfCcX_MCD7yIVheW2vlACvelkKnlRNso7wsEgfFxbyaMOEPGmuPNhh3tFaW-aC4EhFArMUlf1fEpi3ZF6a5aDxffzxeNe9wkSnQUdOzHiwN_MgTj_OGlFLVTi8CpOHc/s1600/Great-Lent-Illustration-by-K.-Tikhomirova.jpeg" /></a></div>
<div style="text-align: justify;">
<b><br />നിന്റെ സഹോദരന്മാർ നിന്നോടു ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കേണം <span style="color: red;">(ഉല്പത്തി 50:16)</span></b><br />
പഴയ നിയമത്തിലെ യോസേഫിനോട് അവന്റെ സഹോദരന്മാർ അപേക്ഷിക്കുന്ന വേദഭാഗമാണ് ഇത്. യോസേഫിനോട് അവന്റെ സഹോദരന്മാർ ചെയ്തത് എന്താണ്? തങ്ങളുടെ സഹോദരനെ അവർ അസൂയ നിമിത്തം കൊല്ലാൻ ശ്രമിച്ചു എങ്കിലും അവസാനം അവർ അവനെ അടിമവ്യാപാരികൾക്ക് വിറ്റു. അവിടെ നിന്ന് യോസേഫ് മിസ്രയീംദേശത്തിലെ മേലധികാരിയായി തീർന്നു. യിസ്രായേലിൽ ക്ഷാമം വന്നപ്പോൾ യോസേഫിന്റെ സഹോദരന്മാർ ഭക്ഷണത്തിനായി യോസേഫിന്റെ അടുക്കൽ ചെല്ലേണ്ടിയും വന്നു. അവിടെ വെച്ച് സഹോദരന്മാർ പരസ്പരം മനസിലാക്കുന്നു. യാക്കോബിന്റെ മരണശേഷം അവന്റെ സഹോദരന്മാർ യോസേഫിനോട് തങ്ങൾ അവനോട് ചെയ്ത തെറ്റുകൾക്ക് ക്ഷമ ചോദിക്കുകയാണ് . യോസേഫിനോട് അവന്റെ സഹോദരന്മാരോട് ക്ഷമിക്കാതിരിക്കാൻ കഴിയില്ലല്ലോ. യോസേഫ് അവന്റെ സഹോദരന്മാരോട് പറയുന്നത് ഇങ്ങനെയാണ് , "ആകയാൽ നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും പോറ്റി രക്ഷിക്കും" എന്നു പറഞ്ഞു അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി. (ഉല്പത്തി 50:21)<br />
<br />
32 ആം സങ്കീർത്തനത്തിൽ ഭാഗ്യവാന്മാരെക്കുറിച്ച് പറയുന്നുണ്ട്. സങ്കീർത്തനം 32: 1ൽ പറയുന്ന ഭാഗ്യവാൻ ഇങ്ങനെയുള്ള ആളാണ് , ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ. 32 ആം സങ്കീർത്തനം 5 ആം വാക്യം ഇങ്ങനെയാണ് , ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. <br />
<br />
നമ്മുടെ ജീവിതം എന്നു പറയുന്നത് ചുരുങ്ങിയ സമയത്തേക്കാണ്. പരസ്പരം ക്ഷമിച്ചും വിട്ടുവീഴ്ച ചെയ്തും ജീവിതം മുന്നോട്ട് നയിക്കാൻ നമുക്ക് സാധിക്കണം. യേശൂവിനോട് പത്രോസ് ചോദിക്കുന്നു ,ഞാൻ എന്റെ സഹോദരനോട് എത്ര തവണ ക്ഷമിക്കണം. ഏഴുതവണ മതിയോ എന്ന്. അതിന് യേശു നൽകുന്ന മറുപിടി നീ നിന്റെ സഹോദരനോട് ഏഴു തവണയല്ല ക്ഷമിക്കേണ്ടത് ഏഴ് എഴുപതുവട്ടം ക്ഷമിക്കണം എന്നാണ്. ദീർഘക്ഷമയെക്കുറിച്ച് ദൈവം നമ്മളെ പഠിപ്പിക്കുന്നു. ദൈവത്തെക്കുറിച്ച് ദീർഘക്ഷമയുള്ളവൻ എന്ന് ബൈബിളിൽ പലയിടത്തും വിശേഷിപ്പിക്കുന്നുണ്ട്. യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. (പുറപ്പാട് 34:6) , യഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ (സംഖ്യ 14:17) , നീയോ കർത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നേ. (സങ്കീർത്തനം 86:15 ) , യഹോവ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ളവൻ. (സങ്കീർത്തനം 145:8) , യഹോവ ദീർഘക്ഷമയും മഹാശക്തിയുമുള്ളവൻ (നഹൂം 1:3) <br />
<br />
<b>ദീർഘക്ഷമയുള്ളവന്റെ പ്രത്യേകത എന്താണ് ? </b><br />
<span style="color: red;">1. ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ (സദൃശ്യവാക്യം 14:29)<br />2. ദീർഘക്ഷമയുള്ളവൻ കലഹം ശമിപ്പിക്കുന്നു (സദൃശ്യവാക്യം 15:18)</span><br />
<br />
<b>എങ്ങനെയാണ് ഒരു മനുഷ്യന് ദീർഘക്ഷമ ഉണ്ടാകുന്നത് ?</b> <span style="color: red;">വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു (സദൃശ്യവാക്യം 19:11)</span> എന്നാണ് വേദപുസ്തകത്തിൽ നമ്മൾ വായിക്കുന്നത്. എപ്പോഴാണ് ദൈവം നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നത് ? നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. (മത്തായി 6:14,15). മറ്റുള്ളവരോട് നമുക്ക് ക്ഷമിക്കാൻ കഴിഞ്ഞു എങ്കിലേ ദൈവം നമ്മളോടും ക്ഷമിക്കുകയുള്ളൂ. യേശു തമ്പുരാൻ പഠിപ്പിച്ച പ്രാർത്ഥനയിൽ ക്ഷമയെക്കുറിച്ച് പറയുന്ന ഭാഗം - ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; (മത്തയി 6:12) . നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കണമെന്നാണ് യേശു പഠിപ്പിക്കുന്നത്. മത്തയിയുടെ സുവിശേഷം 18 ആം അദ്ധ്യായത്തിൽ യേശു ഒരു യജമാനന്റെ ദാസന്റെയും അവന്റെ കൂട്ടുദാസന്റെയും ഉപമ നമ്മളോട് പറയുന്നുണ്ട്. പ്രാർത്ഥനയക്ക് ഉത്തരം ലഭിക്കണമെങ്കിൽ ആ പ്രാർത്ഥന ശരിയായ രീതിയിൽ ഉള്ളതായിരിക്കണം. എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്ന് യേശു പറയുന്നത് ഇങ്ങനെയാണ് , "നിങ്ങൾ പ്രാർത്ഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ." (മർക്കോസ് 11:25). ആത്മാവിന്റെ ഫലങ്ങളിൽ ഒന്നായി ദീർഘക്ഷമയെ പൗലോസ്ശ്ലീഹ പറയുന്നു. (ഗലാത്യർ 5:22).ക്ഷമയും സ്നേഹവും പരസ്പരം പൂരകങ്ങളാണ്. നമ്മളിൽ സ്നേഹം ഉണ്ടങ്കിൽ മാത്രമേ നമുക്ക് ക്ഷമിക്കാൻ സാധിക്കൂ. സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. (1കോരിന്ത്യർ13:4) . നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.(ലൂക്കോസ് 21:19) എന്ന് യേശു പറയുന്നു...<br />
<br />
കാൽവറിയിലെ ക്ഷമ നിങ്ങൾ ഓർക്കുന്നുണ്ടോ? നിങ്ങളുടെ മനസിൽ എപ്പോഴെങ്കിലും കാൽവറിയിലെ ക്ഷമിക്കുന്ന സ്നേഹം തെളിഞ്ഞ് വന്നിട്ടുണ്ടോ? തന്നെ ഉപദ്രവിച്ചവരോട് , അതികഠിനമായി മർദ്ദിവരോട് , കുറ്റം ചെയ്യാത്ത തനിക്കെതിരെ കള്ളസാക്ഷി പറഞ്ഞവരോട് , തന്നെ മരണത്തിന് ഏൽപ്പിച്ചവരോട് എല്ലാം ക്ഷമിക്കണേ എന്ന് തന്റെ പിതാവിനോട് അതി കഠിനമായ വേദനയിൽ പ്രാർത്ഥിച്ച യേശുനാഥന്റെ നിണമൊഴുകുന്ന മുഖം നമ്മുടെ മനസുകളിൽ ഈ നോമ്പുനാളുകളിൽ തെളിയണം. എന്നാൽ യേശു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു. (ലൂക്കോസ് 23:24)<br />
<br />
തിരിച്ചു വന്ന ധൂർത്ത പുത്രനോട് ക്ഷമിച്ച പിതാവിനെപ്പോലെയാകാൻ നമുക്ക് കഴിയുമോ? കാൽവറിയിലെ അതികഠിനമായ വേദനയിലും തന്നെ ഉപദ്രവിക്കുന്നവരോട് ക്ഷമിക്കുന്ന സ്നേഹത്തിന്റെ ആയിരത്തിലൊരംശം നമ്മളിൽ ഉണ്ടാകുമോ? കഴിയും /ഉണ്ടാകും എന്നായിരിക്കണം നമ്മുടെ ഉത്തരം. പരസ്പരം സ്നേഹിക്കാനും ക്ഷമിക്കാനും നമുക്ക് കഴിയണം. ഈ നോമ്പുകാലം അതിന് നമുക്ക് ഇടയാക്കട്ടെ.... <span style="color: red;">ക്ഷമയുടെ വഴിയിലൂടെ നമുക്ക് ഒരുമിച്ച് കാൽവറിയിലേക്ക് നടക്കാം.... </span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: #666666;">ചിത്രം :: https://trueorthodox.eu/wp-content/uploads/2019/03/Great-Lent-Illustration-by-K.-Tikhomirova.jpeg</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: white;">great lent , നോമ്പുകാല ചിന്തകൾ , വലിയ നോമ്പ് , അമ്പത് നോമ്പ് , 50 നോമ്പ് , ക്ഷമ , വലിയ നോമ്പ് ചിന്തകൾ</span></div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-1005964668465139382019-10-14T20:29:00.000+05:302019-10-14T20:29:25.623+05:30ഈസേബെൽ , അഥല്യ : ക്രൂരതയുടെ പര്യായങ്ങൾ<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
അധികാരത്തിനും സമ്പത്തിനും വേണ്ടി വ്യാജരേഖകൾ ഉണ്ടാക്കുകയും കൊലപാതകങ്ങൾ നടത്തുകയും ചെയ്ത രണ്ട് സ്ത്രി കഥാപാത്രങ്ങൾ ബൈബിളിൽ ഉണ്ട് ; ഈസേബെലും അഥല്യയും.<br />
<br />
<u><b>ഈസേബെൽ</b></u><br />
യിസ്രായേലിലെ രാജാവായ ആഹാബിന്റെ ഭാര്യ ആയിരുന്നു ഈസേബെൽ. (സീദോന്യരാജാവായ എത്ത്-ബാലിന്റെ മകളാണ് ഈസേബെൽ). ആഹാബിന്റെ കൊട്ടാരത്തിനടുത്ത് നാബോത്ത് എന്ന ആൾക്ക്ൊരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആഹാബ് നാബോത്തിനോട് ആ മുന്തിരിത്തോട്ടം തനിക്ക് ചീരത്തോട്ടം ഉണ്ടാക്കാനായി നൽകാൻ ആവിശ്യപ്പെട്ടു എങ്കിലും നാബോത്ത് അത് നൽകിയില്ല. ആഹാബ് ഭക്ഷണമൊന്നും കഴിക്കാതിരിക്കൂന്നതു കണ്ട് കാര്യം അന്വേഷിച്ച ഈസേബെലിനോട് നാബോത്ത് മുത്തിരി തോട്ടം നൽകാത്ത കാര്യം ആഹാബ് പറഞ്ഞു. നാബോത്തിന്റെ മുന്തിരിത്തോട്ടം താൻ വാങ്ങിനൽകുമെന്ന് ആഹാബിനോട് ഈസേബെൽ പറഞ്ഞു. ആഹാബിന്റെ പേരിൽ ഒരു എഴുത്ത് എഴുതി ആഹാബിന്റെ ഒപ്പൊക്കെ ഇട്ട് ഈസേബെൽ നാബോത്തിന്റെ പട്ടണത്തിലെ പ്രധാനികൾക്ക് അയച്ചു കൊടൂത്തു. നാബോത്തിനെ ചതിയിൽക്കൂടി കൊല്ലണമെന്നും അതിനുള്ള മാർഗ്ഗവുമായിരുന്നു ഈസേബെൽ എഴുത്തിൽ എഴുതിയിരുന്നത്. ഈസേബെലിന്റെ എഴുത്തിൽ എഴുതിയിരുന്നതുപോലെ പട്ടണത്തിലെ പ്രധാനികൾ നാബോത്തിനെ കല്ലെറിഞ്ഞു കൊന്നു. ഈസേബേൽ അതിനുശേഷം ആഹാബിനെ നാബോത്തിന്റെ മുന്തിരിത്തോട്ടം സ്വന്തമാക്കാൻ പറഞ്ഞു വിട്ടു. പക്ഷേ ആ മുന്തിരിത്തോട്ടം സ്വന്തമാക്കാൻ ആഹാബിന് കഴിഞ്ഞില്ല. മാത്രമല്ല ആഹാബിന്റെ മകനായ യോരാംമിനെ യേഹൂ (യേഹൂ പിന്നീട് യിസ്രായേലിലെ രാജാവായി) നാബോത്തിന്റെ സ്ഥലത്ത്വെച്ച് കൊലപ്പെടൂത്തി. ഈസേബേലിനെ യേഹൂവിന്റെ നിർദ്ദേശപ്രകാരം കൊട്ടാരത്തിന്റെ മുകളിൽ നിന്ന് തള്ളി താഴെയിട്ട് കൊലപ്പെടുത്തി. താഴെവീണ ഈസേബേലിന്റെ ശരീരം നായ്ക്കൾ തിന്നുകയും ചെയ്തു...... ആഹാബിന്റെ എഴുപത് പുത്രന്മാരെയും യേഹൂ കൊലപ്പെടൂത്തി.<br />
<br />
<u><b>അഥല്യ</b></u><br />
ഈസേബേലിനെക്കാൾ ക്രൂരയായിരുന്നു അഥല്യ. യെഹൂദാ രാജാവായ അഹസ്യാവിന്റെ അമ്മയായിരുന്നു അഥല്യ. ( യിസ്രായേൽരാജാവായ ഒമ്രിയുടെ കൊച്ചുമകളും ആഹാബിന്റെ മകളും കൂടിയായിരുന്നു അഥല്യ. അഹസ്യാവിന്റെ പിതാവ് യെഹോരാം മിന്റെ ഭാര്യ കൂടിയായിരുന്നു അഥല്യ. ബന്ധം നോക്കി വരുമ്പോൾ ഈസേബേലിന്റെ മകളാണ് അഥല്യ). <br />
യെഹൂദാരാജാവായ അഹസ്യായെ യേഹൂ തന്നെ കൊലപ്പെടുത്തി. മാത്രമല്ല അഹസ്യായുടെ 42 സഹോദരന്മാരെയും യേഹൂ കൊലപ്പെടൂത്തി. ഇനിയും രാജാവകാശികളായി ആ രാജവംശത്തിൽ അവശേഷിക്കുന്നത് അഹസ്യാവിന്റെ മക്കൾ മാത്രം. മകനായ അഹസ്യാവ് മരിച്ചു എന്നറിഞ്ഞപ്പോൾ അഥല്യ രാജസന്തതികളെയെല്ലാം കൊന്നുകളഞ്ഞു. ഇതിനിടയ്ക്ക് അഹസ്യാവിന്റെ സഹോദരിയായ യെഹോശേബക്ക് രാജകുമാരന്മാരിലൊരാളായ യോവാശിനെ രക്ഷിക്കാൻ സാധിച്ചു. അഥല്യ കാണാതെ യോവാശിനെ ഒരിടത്ത് ഒളിപ്പിച്ചു. രാജ്യഭരണത്തിന് അവകാശികൾ ആകേണ്ട കൊച്ചുമക്കളെയെല്ലാം കൊന്നു എന്ന് ആശ്വസിച്ച് അഥല്യ യെഹൂദ ദേശത്തിന്റെ ഭരണം ഏറ്റെടുത്തു... അഥല്യായുടെ ഭരണത്തിന് ആറു വർഷത്തിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. <br />
<br />
അഹസ്യാവിന്റെ സഹോദരിയായ യെഹോശേബക്ക് രാജകുമാരന്മാരിലൊരാളായ യോവാശിനെ രക്ഷിച്ച കാര്യം പറഞ്ഞല്ലോ. പുരോഹിതനായ യെഹോയാദാ ആയിരുന്നു യെഹോശബത്തിന്റെ ഭർത്താവ് . യോവാശ് രാജകുമാരനെ യെഹോയാദായും യെഹോശബത്തും കൂടി ആറു വർഷം ദൈവാലയത്തിൽ ഒളിപ്പിച്ചു. യോവാശ് രാജകുമാരന് ഏഴുവയസായപ്പോൾ യെഹോയാദാ രാജകുമാരനെ പുറത്തുകൊണ്ടൂവരാൻ തീരുമാനിച്ചു. അതിനുമുമ്പ് യെഹോയാദാ യെഹൂദാനഗരങ്ങളിൽ സഞ്ചരിച്ച് എല്ലാ പുരോഹിതരെയും ഭവനത്തലവന്മാരെയും യെരുശലേമിലെ ദൈവാലയത്തിൽ എത്തിച്ച് എല്ലാവരുടേയും സഹായം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. എല്ലാവരുടേയും സഹായത്തോടെ യെഹോയാദാ പുരോഹിതൻ യോവാശ് രാജകുമാരനെ രാജാവാക്കി വാഴിച്ചു. രാജാവേ, ജയജയ എന്നു ജനങ്ങൾ ആർത്തുവിളിക്കുന്നതുകേട്ടാണ് അഥല്യാ ദൈവാലയത്തിൽ എത്തിയത്. അഥല്യാ എതിർപ്പ് പ്രകടിപ്പിച്ചു എങ്കിലും ആരും അവളെ സഹായിക്കാനില്ലായിരുന്നു. രാജധാനിക്കരികിൽ വെച്ച് അഥല്യായെ ജനങ്ങൾ വാളുകൊണ്ട് കൊന്നു.</div>
<div style="text-align: justify;">
<br />
രാജ്യത്തിന്റെ ഭരണാധികാരിയാകാൻ തന്റെ കൊച്ചുമക്കളെ എല്ലാം കൊന്നുകളഞ്ഞ അഥല്യയ്ക്ക് ആറുവർഷത്തിനു ശേഷം രാജസിംഹാസനത്തിൽ ഇറങ്ങേണ്ടി വന്നു എന്നു മാത്രമല്ല തന്റെ ജനങ്ങളുടെ കൈയ്യാൽ കൊല്ലപ്പെടുകയും ചെയ്തു. <br />
<br />
സ്വത്തുക്കളും അധികാരവും എല്ലാം തെറ്റായ മാർഗ്ഗങ്ങളിൽ കൂടി പിടിച്ചെടുത്ത് സ്വന്തമാക്കാൻ ശ്രമിച്ചാൽ താൽക്കാലികമായി അതിന് സാധിച്ചാലും ശാശ്വതമായ ഒരു നിലനിൽപ്പ് അതിനുണ്ടാവുകയില്ല എന്ന് ഈസേബെലും അഥല്യയും നമ്മളെ കാണിച്ചു തരുന്നു....</div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-55919867476893235012018-03-26T21:27:00.001+05:302018-03-26T21:29:26.407+05:30കുറേനക്കാരനായ ശിമോൻ<div dir="ltr" style="text-align: left;" trbidi="on">
<div dir="ltr" style="text-align: left;" trbidi="off">
<div dir="ltr" style="text-align: left;" trbidi="off">
<div style="text-align: center;">
<span style="color: #990000;"><u><b> </b></u><span style="font-size: small;"><b><u>കുരിശുവഴിയിൽ നമ്മൾ കണ്ടുമുട്ടുന്നവർ</u></b></span></span></div>
<div style="text-align: center;">
<br /></div>
<u><b>4. കുറേനക്കാരനായ ശിമോൻ</b></u> (മത്തായി 27:32 , മർക്കോസ് 15: 21 , ലൂക്കോസ് 23:26 ) <br />
<br />
<div style="text-align: justify;">
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യേശൂവിനെ പടയാളികൾ ക്രൂരമായി മർദ്ദിച്ചു. അവന്റെ തലയിൽ മുൾക്കിരീടം വെച്ചു. അവന്റെ ശരീരത്തിൽ നിന്ന് ചോര ഒഴുകാൻ തുടങ്ങി. അവനെ ക്രൂശിക്കാനുള്ള കുരിശ് അവന്റെ തോളിലേക്ക് തന്നെ വെച്ചു. ശരീരത്തിലെ മുറിവിലെ വേദനകൾ , തുടർച്ചയായ പീഢനങ്ങൾ ഒക്കെയായി യേശുവിന്റെ ശരീരം തളർന്നു, ശരീരം മാത്രമല്ല മനസും. ഒരു കുറ്റവാളിയെപ്പോലെ ഗൊല്ഗോഥാ മലയിലേക്ക് ഭാരമേറിയ കുരിശുമായി പോകുമ്പോൾ കൂടെ നിലവിളികളുമായി അമ്മയുണ്ട്, ബന്ധുക്കളുണ്ട്, താൻ സൗഖ്യമാക്കിയവർ ഉണ്ട്. തന്റെ ശരീരത്തിൽ ഏൽക്കുന്ന ഓരോ ചാട്ടവാറടികളുടേയും വേദന തന്റെ അമ്മയുടെ ഹൃദയത്തിലൂടെ കടന്നുപോകുമെന്ന് അവനറിയാമായിരുന്നു. ശരീരത്തിന്റെയും മനസിന്റെയും വേദനയോടൊപ്പം വലിയ ഭാരമുള്ള കുരിശ് അവന് താങ്ങാൻ കഴിഞ്ഞില്ല. അവൻ നിലത്തേക്ക് കുരിശിനോടൊപ്പം വീണു. അവൻ എഴുന്നേറ്റു.. കാൽവറിയിലേക്കുള്ള യാത്ര തുടർന്നു<br />
<a href="https://commons.wikimedia.org/wiki/File%3AStationV.JPG" style="clear: left; float: left; margin-bottom: 1em; margin-right: 1em;" target="_blank" title="By No machine-readable author provided. Jesster79~commonswiki assumed (based on copyright claims). [GFDL (http://www.gnu.org/copyleft/fdl.html), CC-BY-SA-3.0 (http://creativecommons.org/licenses/by-sa/3.0/) or CC BY-SA 2.5-2.0-1.0 (https://creativecommons.org/licenses/by-sa/2.5-2.0-1.0)], via Wikimedia Commons"><img alt="StationV" src="https://upload.wikimedia.org/wikipedia/commons/thumb/b/be/StationV.JPG/256px-StationV.JPG" width="256" /></a>
<br />
കുരിശിന്റെ ഭാരം താങ്ങാനാവാതെ യേശു വേച്ചു വേച്ചു പോകുമ്പോൽ യേശുവിന്റെ കുരിശ് താങ്ങാനായി ഒരാളെ പട്ടാളക്കാർ അന്വേഷിച്ചു. കുറേനക്കാരനായ ശീമോൻ എന്ന മനുഷ്യൻ വയലിൽ നിന്ന് വരുമ്പോൾ പട്ടാളക്കാർ അവനെ പിടിച്ചു. യേശുവിനോടൊപ്പം ക്രൂശ് ചുമക്കാൻ അവനെ നിർബന്ധിച്ചു. ശിമോൻ ക്രൂശു ചുമക്കാൻ യേശുവിനെ സഹായിച്ചു. യേശുവിനോടുള്ള കരുണകൊണ്ടല്ല പട്ടാളക്കാർ സഹായത്തിനായി ശീമോനെ നിർബന്ധിച്ചത്. യേശു പോകുന്ന വഴിയിൽ തളർന്നു വീണു രക്തം ഒഴുകി മരിച്ചാൽ ജീവനോടെ അവനെ ക്രൂശിക്കാൻ പറ്റുകയില്ല എന്നതുകൊണ്ടായിരിക്കണം പട്ടാളക്കാർ ശിമോനെ യേശുവിന്റെ സഹായത്തിനായി വിളിച്ചത്. <br />
<br />
<u><b>ആരായിരുന്നു കുരിശു വഹിച്ച ശിമോൻ?</b></u><br />
മത്തായിയുടെ സുവിശേഷത്തിൽ കുറേനക്കാരനായ ശിമോൻ എന്നും , മർക്കോസിന്റെ സുവിശേഷത്തിൽ അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽ നിന്നു വരുന്ന കുറേനക്കാരനായ ശിമോൻ എന്നും , ലൂക്കോസിന്റെ സുവിശേഷത്തിൽ വയലിൽ നിന്ന് വരുന്ന കുറേനക്കാരനായ ശിമോൻ എന്നും നമുക്ക് കാണാം. കുറേൻ(Cyrene) എന്ന സ്ഥലം ആഫ്രിക്കൻ രാജ്യമാണ്. സൈറീൻ / Ancient Greek: Κυρήνη, translit. Kyrēnē - കെവുറീൻ എന്ന് പറയുന്ന കുറേൻ കിഴക്കൻ ആഫ്രിക്കയിലെ ലിബിയയിലെ ഗ്രീക്ക് കോളനിയായിരുന്നു. പിന്നീടിത് റോമാസാമ്രാജ്യത്തിന്റെ ഭാഗമായി തീർന്നു. യഹൂദരുടെ പ്രവാസകാലത്ത് ഇസ്രായേലിൽ/ യരുശലേമിൽ നിന്ന് ആഫ്രിക്കയിലേക്ക് പോയ യഹൂദന്മാരുടെ പിൻതലമുറയിൽ പെട്ടയാളായിരിക്കണം ശിമോൻ. <br />
<br />
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മലയാള പരിഭാഷ ബൈബിളിൽ കാണുന്നത് 'വയലിൽ നിന്ന് വരുന്ന ശിമോൻ' എന്നാണ്. ഇതൊരു പരിഭാഷ പ്രശ്നമാകാനാണ് സാധ്യത. മർക്കോസ് 15:21ആം വാക്യം നോക്കുക. അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാൻ അവർ നിർബന്ധിച്ചു.(ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ ). They forced a certain passer-by named Simon of Cyrene, the father of Alexander and Rufus, <span style="background-color: #fff2cc;">who happened to be coming in from the country,</span> to carry Jesus' cross. (ഇന്റ്ർനാഷ്ണൽ സ്റ്റാൻഡേർഡ് വേർഷൻ) . And they compel one Simon a Cyrenian, who passed by, <span style="background-color: #ffe599;">coming out of the country,</span> the father of Alexander and Rufus, to bear his cross.(കിംങ് ജയിംസ് ബൈബിൾ).<br />
(ഗ്രീക്ക് ഭാഷയിൽ<span style="background-color: #fff2cc;"><span style="color: blue;"> <span style="font-weight: normal;">ἀγρός (agros) <span style="background-color: white;"><span style="color: black;">എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്കിന് വയൽ ,രാജ്യം , ഗ്രാമം, പ്രദേശം എന്നൊക്കെ അർത്ഥമുണ്ട്... ഗ്രീക്ക് ബൈബിളിലെ മർക്കോസ് 15:21 താഴെ..)</span></span></span></span></span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiHp8TiQGhfAjCpWyf63JprD68weImTWWTNyMTtmNP8k5TFR4Ug71OSeD0MS7GEVt-XUlfs6GzospzXglbmQfZBfRy9OUP5gUUxtAv5sULtpA3QdMpFCS-ss7PGIve6lEY1ypcb3zjeTZ0/s1600/greek_mark.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="400" data-original-width="934" height="273" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiHp8TiQGhfAjCpWyf63JprD68weImTWWTNyMTtmNP8k5TFR4Ug71OSeD0MS7GEVt-XUlfs6GzospzXglbmQfZBfRy9OUP5gUUxtAv5sULtpA3QdMpFCS-ss7PGIve6lEY1ypcb3zjeTZ0/s640/greek_mark.jpg" width="640" /></a></div>
<br />
<span style="background-color: #eeeeee;"></span><br />
<u><b>ശിമോൻ എന്തിന് കുറേനയിൽ നിന്ന് യരുശലേമിൽ വന്നു?</b></u><br />
ആ കാലഘട്ടത്തിൽ പെസഹപെരുന്നാൾ ആഘോഷത്തിന് യഹൂദർ യരുശലേമിൽ എത്തുന്ന പതിവുണ്ടായിരുന്നു. യേശുവും അവന്റെ മാതാപിതാക്കളും പെസഹപെരുന്നാൾ ആഘോഷിക്കാൻ യരുശലേമിൽ എത്തിയിരുന്നതായി ലൂക്കോസിന്റെ സുവിശേഷത്തിൽ കാണാം. അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും. അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി. (ലൂക്കോസ് 2:41,42). യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി. (യോഹന്നാൻ 2:13) . യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാൽ പലരും തങ്ങൾക്കു ശുദ്ധിവരുത്തുവാൻ പെസഹെക്കു മുമ്പെ നാട്ടിൽ നിന്നു യെരൂശലേമിലേക്കു പോയി. (യോഹന്നാൻ 11:15) . ഈ വാക്യങ്ങളിൽ നിന്നൊക്കെ നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് യഹൂദർ പെസഹപെരുന്നാളിനായി(പഴയ നിയമ പെസഹ) യരുശലേമിലേക്ക് എത്തിയിരുന്നു എന്ന്. പുറപ്പാട് പുസ്തകം 12 ആം അദ്ധ്യായത്തിൽ പെസഹ എങ്ങനെ ആചരിക്കെണം എന്ന് മോശയോട്(അഹറോനോടും) ദൈവം പറയുന്നു. ആവർത്തന പുസ്തകം 16 ആം അദ്ധ്യായത്തിൽ എവിടെവെച്ചാണ് പെസഹ ആചരിക്കേണ്ടതന്ന് ദൈവം കല്പിക്കുന്നു. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതെങ്കിലും ഒരു പട്ടണത്തിൽവെച്ചു പെസഹയെ അറുത്തുകൂടാ. നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു മാത്രം, സന്ധ്യാസമയത്തു, നീ മിസ്രയീമിൽനിന്നു പുറപ്പെട്ട നേരത്തു തന്നേ, സൂര്യൻ അസ്തമിക്കുമ്പോൾ പെസഹയെ അറുക്കേണം. (ആവർത്തനം 16:5,6) . <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1eeLJ0KZycjJmSp5jpRyOQiy6jEEAGZBpW_TLbhApbAIS2ujcKCtH5G5HF_3__ej6fCK4dnPL9NYtBf2r2ZkdO3HnLL0ksSN8Ms68Jj1kjr4PJdyMSzSoidBlGsCNQ1UGw2TjucO4ELc/s1600/wc05.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="227" data-original-width="160" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1eeLJ0KZycjJmSp5jpRyOQiy6jEEAGZBpW_TLbhApbAIS2ujcKCtH5G5HF_3__ej6fCK4dnPL9NYtBf2r2ZkdO3HnLL0ksSN8Ms68Jj1kjr4PJdyMSzSoidBlGsCNQ1UGw2TjucO4ELc/s1600/wc05.jpg" /></a></div>
<br />
ശിമോൻ പെസഹപെരുന്നാൾ ആഘോഷിക്കാനായി കുറേനയിൽ നിന്ന് യരുശലേമിലേക്ക് വന്ന ആളോ കുറെനയിൽ നിന്ന് യരുശലേമിലെത്തി പാർക്കുന്ന ആളോ ആയിരിക്കും. കുറേനയിൽ നിന്നുള്ള യഹൂദരും യരുശലേമിൽ താമസിക്കുന്നുണ്ടായിരുന്നു. അപ്പോസ്തോലപ്രവൃത്തികൾ രണ്ടാം അദ്ധ്യായത്തിന്റെ (പെന്തെക്കൊസ്തനാളിനെക്കുറിച്ച് പറയുമ്പോൾ) 5 ആം വാക്യം , അന്നു ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു. പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം.... (അ.പ്ര 2:10) - (ശിമയോൻ വയലിൽ നിന്ന് വരുകയായിരുന്നു എന്നത് വിശ്വാസയോഗ്യമല്ല എന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു, യഹൂദന്മാരുടെ പെരുന്നാൾ ആയ പെസഹയൂം തുടർന്നുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെയും ആഘോഷസമയത്ത് വയലിലേക്ക് പണിചെയ്യാൻ പോയി എന്ന് പറയുന്നത് ശരിയാകണമെന്നില്ല)... <br />
<br />
<u><b>ബൈബിളിലെ ശിമോൻ (പിതാവായ ശിമോൻ)</b></u></div>
<div style="text-align: justify;">
മർക്കോസിന്റെ സുവിശേഷത്തിൽ ശിമോനെക്കുറിച്ച് പറയുന്നത് , അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാൻ അവർ നിർബന്ധിച്ചു (മർക്കോസ് 15:21). ശിമോനെക്കുറിച്ച് പിന്നീട് ബൈബിളിൽ ഒന്നും തന്നെ പറയുന്നില്ലങ്കിലും അലക്സന്തരിനെയും രൂഫൊസിനെക്കുറിച്ചും ലേഖനങ്ങളിൽ(അ.പ്ര,റോമർ) പറയുന്നുണ്ട്. അപ്പോസ്തോല പ്രവൃത്തികൾ 19 ന്റെ 33 ൽ അലക്സന്തരിനെക്കുറിച്ച് പറയുന്നു, യെഹൂദന്മാർ മുമ്പോട്ടു ഉന്തിക്കൊണ്ടുവന്ന അലക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലക്സാന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാൻ ഭാവിച്ചു. പൗലോസ് റോമർക്ക് എഴുതിയ ലേഖനത്തിൽ രൂഫോസിനെക്കുറിച്ചും അവന്റെ അമ്മയെക്കുറിച്ചും പറയുന്നു. കർത്താവിൽ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്വിൻ. (റോമർ 16:13) . ഈ രണ്ട് വാക്യങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത് ശിമോനും കുടുംബവും ക്രിസ്ത്യാനികളായി മാറി എന്നാണ്. അലക്സന്തരും രൂഫോസും പൗലോസിനോടൊത്ത് സുവിശേഷയാത്രകളിൽ പങ്കാളികളാവുകയും ചെയ്തു. എഫെസൊസിൽ പൗലോസിന്റെ പ്രസംഗത്തെ തുടർന്നുണ്ടായ കലഹത്തെക്കുറിച്ച് വാദപ്രതിവാദം നടക്കുന്നിടത്തേക്ക് ആണ് പൗലോസിന്റെ കൂടെ ഉണ്ടാടായിരുന്ന അലക്സന്തർ സംസാരിക്കാൻ ശ്രമിക്കുന്നത്. ർത്താവിൽ പ്രസിദ്ധനായ രൂഫൊസ് എന്നാണ് രൂഫൊസിനെ പൗലോസ് വിശേഷിപ്പിക്കൂന്നത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<u><b>നിർബന്ധിക്കപ്പെട്ട ശിമോൻ</b></u></div>
<div style="text-align: justify;">
പെസഹ ആഘോഷിക്കാനായി യരുശലേംമിൽ എത്തിയ ശിമോന് എങ്ങനെയാണ് കർത്താവിന്റെ ക്രൂശ് എടുക്കേണ്ടി വന്നത്? പെരുന്നാളിനായി യരുശലേമിലേക്ക് വരുന്ന അനേകായിരം യഹൂദന്മാരിൽ ഒരുവൻ. പെരുന്നാൾ ആഘോഷിക്കാൻ വിവിധഭാഗങ്ങളിൽനിന്ന് വന്നവരുടെ തിരക്കുകൾക്കിടയിലൂടെ അയാൾ വേഗം പോവുകയാണ്. സന്ധ്യാസമയത്ത് പെസഹക്കുഞ്ഞാടിനെ അറക്കുകയാണ്. മറ്റൊന്നും ശ്രദ്ധിക്കാൻ സമയമില്ല. ഗൊല്ഗോഥാ എന്ന സ്ഥലത്തേക്കുള്ള വഴിയിൽ നിന്ന് വലിയ കരച്ചിലും അസാധാരണമായ ആൾക്കൂട്ടവും കണ്ട് ശിമോൻ ഒരു നിമിഷം നിന്നു. അവിടെ എന്താണ് കരച്ചിൽ? സന്തോഷത്തിന്റെ പെരുന്നാൾ ആണ് പെസഹ. അടിമത്വത്തിൽ നിന്ന് വിടുവിക്കപ്പെട്ടതിന്റെ ആഘോഷം. പക്ഷേ ഇവിടെ നിലവിളി കേൾക്കുന്നുണ്ട്. ക്രൂശിക്ക ക്രൂശിക്ക എന്ന ആക്രോശം ഉണ്ട്. ചാട്ടവാറടിയുടെ ശബ്ദ്ദം ഉണ്ട്. അസാധാരണമായ കാഴ്ചകൾ ആണ് നടക്കുന്നത്. ശിമോൻ ഗൊല്ഗോഥാ വഴിയിലേക്കുള്ള ആൾക്കൂട്ടത്തിനിടയിലൂടെ നൂണ്ട് കയറി. അതാ ഒരുമനുഷൻ കുരിശുമായി കിടക്കുന്നു. ചില സ്ത്രികൾ നിലവിളിക്കുന്നു. അയാളുടെ വസ്ത്രങ്ങൾ ചാട്ടവാറടി ഏറ്റ് കീറിയിട്ടുണ്ട്. പുറത്ത് ചാട്ടവാർ പതിച്ചയിടങ്ങളിൽ രക്തം കിനിയിന്നു. തലയിൽ ഒരു മുൾക്കിരീടം ഉണ്ട്. മുൾക്കിരീടത്തിലെ മുള്ളുകൾ തലയിലേക്ക് തറച്ചു കയറി തലയിൽ നിന്ന് രക്തം ഒഴുകുന്നു.നിലത്തു കിടക്കുന്ന മനുഷ്യൻ ബദ്ധപ്പെട്ട് എഴുന്നേൽക്കുന്നു . തലയിൽ നിന്നുള്ള രക്തം അവന്റെ മുഖത്തുകൂടി ഒഴുകി ഇറങ്ങുന്നു. പോക്കുവെയിലിന്റെ കിരണങ്ങൾ ആ മുഖത്തേക്ക് വീണപ്പോൾ അയാളുടെ മുഖം ശിമോൻ കണ്ടു. രണ്ട് വർഷം മുമ്പ് പെസഹപെരുന്നാൾ സമയത്ത് യരുശലേം ദൈവാലയത്തിൽ വെച്ച് കണ്ട അതേ മുഖം. യേശു!!! പെസഹപെരുന്നാളിന് മുമ്പ് ദേവാലയത്തിൽ നിന്ന് കച്ചവടക്കാരെയും പൊൻവാണിഭക്കാരയും ചാട്ടവാറുകൊണ്ട് അടിച്ച് പുറത്താക്കീയവൻ. അതാ അവൻ ഇപ്പോൾ ചാട്ടവാറടി ഏറ്റുകൊണ്ട് നിസഹായനായി ക്രൂശും എടുത്തുകൊണ്ട് നടക്കുന്നു...</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഗൊല്ഗോഥായിലേക്ക് യേശുവിനെ കൊണ്ടുപോകുന്ന പട്ടാളക്കാർ ആൾക്കൂട്ടത്തിൽ നിന്ന് തെള്ളിക്കയറുന്ന ആരോഗ്യവാനായ ശിമോനെ കണ്ടുകഴിഞ്ഞു. ശിക്ഷാസ്ഥലത്ത് എത്തുന്നതിനുമുമ്പ് മർദ്ദനമേറ്റ് യേശു വീണു മരിച്ചാൽ യേശുവിനെ ക്രൂശിൽ തറയ്ക്കാൻ പറ്റാതെ വരും. അവന്റെ ക്രൂശ് താങ്ങാൻ ആരോഗ്യവാനായ ഒരാൾക്ക് മാത്രമേ കഴിയൂ. പട്ടാളക്കാരിൽ ചിലർ ശിമോന്റെ അടുത്തേക്ക് ചെന്നു. അവർ അവനെ കൂട്ടിക്കോണ്ട് യേശുവിന്റെ അടൂക്കൽ എത്തി. യേശുവിനെ ക്രൂശ് എടൂത്ത് നടക്കാൻ സഹായിക്കാൻ അവർ അവനോട് പറഞ്ഞു. ശിമോൻ വിസമ്മതത്തോടെ നിന്നു. പട്ടാളക്കാർ അവനെ വീണ്ടും നിർബന്ധിച്ചു. ശിമോൻ അവനെ നോക്കി. അവന്റെ കണ്ണുകളിലെ ദിവ്യത ശിമോൻ കണ്ടു. അവന്റെ കണ്ണുകളിലെ തിളക്കം അവനെ കുരിശിലേക്ക് അടുപ്പിച്ചു. യേശുവിന്റെ കുരിശ് ശിമോൻ തന്റെ തോളിലേക്ക് ചാരി. യേശുവിന്റെ കുരിശ് വഹിച്ചുകൊണ്ട് ശിമോൻ ഗൊല്ഗോഥാ മലയിലേക്ക് അവരോടൊപ്പം നടന്നു. .</div>
<div style="text-align: justify;">
<span style="background-color: #d9d2e9;"><br /></span></div>
<div style="text-align: justify;">
<span style="background-color: #d9d2e9;">പിന്നെ അവൻ പുരുഷാരത്തെയും തന്റെ ശീഷ്യന്മാരെയും അരികെ വിളിച്ചു അവരോടു പറഞ്ഞതു: “ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ. (മർക്കോസ് 8:34) . പിന്നെ അവൻ എല്ലാവരോടും പറഞ്ഞതു: “എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ. (ലൂക്കോസ് 9:23). </span></div>
<br />
<u><b>ഉപസംഹാരം </b></u><br />
<div style="text-align: justify;">
<span style="background-color: #b4a7d6;">അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല. സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു. നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി. (യെശയ്യ 53:3-6 )</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പട്ടാളക്കാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ശിമോൻ യേശുവിന്റെ ക്രൂശ് എടുത്തുകൊണ്ട് അവനോടൊപ്പം നടന്ന് തുടങ്ങുന്നതെങ്കിലും യാത്രമുന്നോട്ട് പോവുകവേ ആ കുരിശ് തന്നിലേക്ക് അലിയുന്നത് ശിമോൻ അറിയുന്നുണ്ടായിരുന്നു. തന്റെ തോളിൽ ആ കുരിശിന്റെ ഭാരം അമരുമ്പോൾ ശിമോൻ തന്റെ മുന്നിൽ നടക്കുന്ന യേശുവിനെ നോക്കും... ഇനിയും കുറേ ദൂരം കൂടി മുന്നോട്ടൂപോകാനുണ്ട്... ആ വലിയ മരക്കുരിശും വഹിച്ച് ശിമോൻ അവന്റെ പിന്നാലെ നടന്നു... ക്രൂശ് എടുത്തുകൊണ്ട് യേശുവിന്റെ പിന്നാലെ നടക്കാൻ നമുക്ക് കഴിയുമോ?? അവനോടൊപ്പം ഗൊല്ഗോഥാ മലയിലേക്ക് പോകാൻ നമുക്ക് കഴിയണം..... </div>
</div>
</div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-90988284396686142372018-03-24T20:47:00.000+05:302018-03-24T20:48:30.288+05:30 വെറോനിക്ക<div dir="ltr" style="text-align: left;" trbidi="on">
<div dir="ltr" style="text-align: left;" trbidi="off">
<div dir="ltr" style="text-align: left;" trbidi="off">
<h4 style="text-align: center;">
<span style="font-size: medium;"><b><u>കുരിശുവഴിയിൽ നമ്മൾ കണ്ടുമുട്ടുന്നവർ</u></b></span></h4>
<u><b>3. വെറോനിക്ക - </b></u><span style="color: white;"> Saint Veronica</span><br />
<br />
<div style="text-align: justify;">
വേദപുസ്തകത്തിൽ ഒരു പരാമർശവും ഇല്ലാത്ത ഒരാളാണ് വെറോനിക്ക. ചില പാരമ്പര്യങ്ങളുടെ പിന്തുടർച്ചയായിയുള്ള വിശ്വാസമാണ് വെറോനിക്ക. 'കുരിശിന്റെ വഴിയിലെ' ആറാം ഇടം വെറോനിക്കയുമായി ബന്ധപ്പെട്ടതാണ്. 'വേറോനിക്കാ യേശുവിന്റെ മുഖം തുടയ്ക്കുന്ന'താണ് കുരിശിന്റെ വഴിയിലെ ആറാം ഇടം. </div>
<br />
<div style="text-align: justify;">
യേശുവിനെ വിശ്വസിക്കുന്നവരുടെ കൂട്ടത്തിലുള്ളവരിൽ ഒരാളായിരുന്നു വെറോനിക്ക.വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട യേശുവിനെ കാൽവറിമലയിലേക്ക് കൊണ്ടുപോകുമ്പോൾ യേശൂവിനെ സ്നേഹിച്ചിരുന്ന കുറച്ച് ആളുകളും യേശുവിനെ പിന്തുടർന്നിരുന്നു.അവരിൽ അധികവും സ്ത്രികൾ ആയിരുന്നു. കത്തുന്ന സൂര്യനിൽ ക്രൂശുമായി പോകുന്ന യേശുവിന്റെ മുഖത്ത് നിന്ന് രക്തം ഇറ്റിറ്റ് വീണുകൊണ്ടീരുന്നു. മാനുഷികമായ വേദനകളും അവശതകളും കൊണ്ട് തളർന്ന യേശുവിനെ പട്ടാളക്കാർ മർദ്ദിച്ചുകൊണ്ടിരുന്നു. മുഖത്ത് വിയർപ്പും രക്തവും എല്ലാംകൂടി യേശുവിന്റെ മുഖത്തെ ഭീകരമാക്കിയിരുന്നു. യേശുവിനെ ആശ്വസിപ്പിക്കണം എന്ന് വെറോനിക്കയ്ക്ക് ഉണ്ട്. പക്ഷേ യേശുവിന്റെ മരണത്തിനായി ആർത്തുവിളിക്കുന്ന ജനക്കൂട്ടവും പട്ടാളക്കാരും അവളെ യെശുവിന്റെ അടുക്കലേക്ക് പോകാതിരിക്കാനുള്ള കാരണങ്ങളായി. പക്ഷേ അവൾക്ക് ആ കാഴ്ച അധികനേരം കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. അവൾ പട്ടാളക്കാരുടെ ഇടയിലൂടെ ചെന്ന് വേച്ച് വീഴാൻ പോയ യേശുവിനെ താങ്ങി. അവന്റെ മുഖം തന്റെ തൂവാലകൊണ്ട് ഒപ്പി. </div>
<br />
<a href="https://commons.wikimedia.org/wiki/File%3AHans_Memling_026.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;" target="_blank" title="Hans Memling [Public domain or Public domain], via Wikimedia Commons"><img alt="Hans Memling 026" src="https://upload.wikimedia.org/wikipedia/commons/thumb/1/19/Hans_Memling_026.jpg/256px-Hans_Memling_026.jpg" width="256" /></a>
<br />
<div style="text-align: justify;">
വെറോനിക്കയെ കുറിച്ച് വേദപുസ്തകത്തിൽ ഒന്നും തന്നെ പറയുന്നില്ലങ്കിലും ചില പാരമ്പര്യങ്ങൾ വെറോനിക്കയെക്കുറിച്ചുണ്ട്. അതിലൊന്ന് യേശു സൗഖ്യമാക്കിയ ഒരു സ്ത്രിയെക്കുറിച്ചുള്ളതാണ്. പതിനെട്ട് വർഷമായി രക്തസ്രവമുള്ളൊരു സ്ത്രി യേശുവിന്റെ വസ്ത്രം തൊട്ട് സൗഖ്യമായതായി സുവിശേഷത്തിൽ ഉണ്ട്. ആ സ്ത്രിയാണ് വെറോനിക്ക. (മത്തായി 9:20-22 , ലൂക്കോസ് 8:43-48, മർക്കോസ് 5:25-29). നിക്കോദിമോസിന്റെ സുവിശെഷം(പീലാത്തോസിന്റെ പ്രവൃത്തികൾ) എന്ന അപ്പോക്രീഫ പുസ്തകത്തിൽ വെറോനിക്കയെക്കുറിച്ച് പറയുന്നുണ്ട്. യേശുവിന്റെ വിചാരണ പീലാത്തോസിന്റെ ന്യായാസനത്തിനു മുമ്പാകെ നടക്കുമ്പോൾ യെശുവിനു അനുകൂലമായി ചിലർ സാക്ഷി പറയുന്നു. 38 വർഷം തളർന്നു കിടന്നതിനു ശേഷം യേശു സൗഖ്യമാക്കിയ മനുഷ്യനും, ജനനം മുതൽ തന്നെ അന്ധനായി ജീവച്ചതിനുശേഷം യേശു കാഴ്ച നൽകിയ മനുഷ്യനും , പന്ത്രണ്ട വർഷം രക്തസ്രാവം കൊണ്ട് ബുദ്ധിമുട്ടിയതിനുശേഷം യേശൂവിന്റെ വസ്ത്രത്തിൽ തൊട്ട് സൗഖ്യമായ സ്ത്രിയും യേശുവിനുവേണ്ടി സാക്ഷി പറയുന്നു. സ്ത്രികൾക്ക് സാക്ഷി പറയാൻ നിയമം അനുമതി നൽകുന്നില്ല എന്ന് പറഞ്ഞ് യഹൂദർ വെറോനിക്കയെ ഒഴിവാക്കി.</div>
<br />
<div style="text-align: justify;">
<i>And a certain woman named <b><span style="color: purple;">Bernice</span> </b>(Beronice Copt., <span style="color: purple;"><b>Veronica</b></span> Lat.) crying out from afar off said: I had an issue of blood and touched the hem of his garment, and the flowing of my blood was stayed which I had twelve years. The Jews say: We have a law that a woman shall not come to give testimony. </i>(എഡീഷൻ :: THE GOSPEL OF NICODEMUS - ACTS OF PILATE , From "The Apocryphal New Testament" , M.R. James-Translation and Notes , Oxford: Clarendon Press, 1924 )</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മറ്റൊരു പരിഭാഷയിലെ ഈ ഭാഗം ഇങ്ങനെ - നിക്കോദിമോസിന്റെ സുവിശെഷം അഞ്ചാം അദ്ധ്യായം</div>
<div style="text-align: justify;">
26 And <b>a certain woman named <span style="color: purple;">Veronica</span></b>, said, I was afflicted with an issue of blood twelve years, and I touched the hem of his garments, and presently the issue of my blood stopped. </div>
<div style="text-align: justify;">
27 The Jews then said, We have a law, that a woman shall not be allowed as an evidence.</div>
<div style="text-align: justify;">
(എഡീഷൻ :: The Lost Books of the Bible edited by Rutherford H. Platt, Jr.[1926])</div>
<br />
<div style="text-align: justify;">
പീലാത്തോസും ഹെരോദാവും എഴുതിയ എഴുത്തുകൾ എന്ന ഗ്രന്ഥത്തിലും വെറോണിക്കയെക്കുറിച്ച് പറയുന്നു. വെറോനിക്ക തൂവാലയിൽ ഒപ്പിയെടുത്ത യേശൂവിന്റെ മുഖവുമായി അസുഖബാധിതനായ കൈസറെ(റോമൻ ചക്രവർത്തി) [ലൂക്കോസ് 3:1ൽ പറയുന്ന തീബെര്യൊസ് കൈസർ(തിബെരിയസ് കൈസർ) ] കാണാൻ പോയത് വിശദീകരിക്കുന്നു. തീബെര്യൊസ് കൈസർക്ക് ഗുരുതരമായ രോഗം പിടിപെട്ടപ്പോൾ ജറുശലേംമിൽ യേശു എന്നു പേരുള്ള ഒരു വൈദ്യൻ ഉണ്ടന്നും , എല്ലാ രോഗ്യങ്ങളും അവൻ സുഖപ്പെടുത്തുമെന്നും അറിഞ്ഞു. .തന്റെ ഒരു ജോലിക്കാരനെ കൈസർ ജറുശലേമിലെ ഗവർണറായ പീലാത്തോസിന്റെ അടുക്കലേക്ക് അയച്ച് യേശുവിനെ എത്രയും വേഗം റോമിലേക്ക് അയിക്കാൻ ആവശ്യപ്പെട്ടു. കൈസരുടെ ആവശ്യം കേട്ട് പീലാത്തോസ് പരിഭ്രമിച്ചു. യേശുഎന്ന കുറ്റവാളിയെ വധിച്ചതായി ചക്രവർത്തിയുടെ ദൂതനെ അറിയിച്ചു. ദൂതൻ തിരിച്ചു പോകുമ്പോൾ വെറോനിക്ക എന്ന സ്ത്രിയെ കാണുകയും യഹൂദന്മാർ യേശു എന്ന വൈദ്യനെ കൊന്നത് എന്തിനാണന്ന് അന്വേഷിക്കുകയും ചെയ്തു. യേശുവിനോടുള്ള അസൂയകൊണ്ട് യഹൂദന്മാർ അവനെ കൊന്നതെന്ന് വെറോനിക്ക പറഞ്ഞു. പിന്നീട് അവർ സംസാരം തുടർന്നപ്പോൾ താൻ ചക്രവർത്തിയുടെ അസുഖം മാറ്റാനായി യേശുവിനെ തിരക്കി വന്നതാണന്ന് അയാൾ വെറോനിക്കയോട് പറഞ്ഞു. തന്റെ കൈവശമുള്ള യേശുവിന്റെ ചിത്രത്തെക്കുറിച്ച് വെറോനിക്ക പറയുകയും അതുകൊണ്ട് ചക്രവർത്തിയുടെ അസുഖം ഭേദമാക്കാൻ കഴിയുമെന്നും വെറോനിക്ക പറഞ്ഞു. വെറോനിക്കയെ കൂട്ടി ദൂതൻ റോമിലേക്ക് പോയി. ചക്രവർത്തിയുടെ അടുത്തെത്തിയ വെറോനിക്കയുടെ കൈയ്യിലെ തൂവാലയിലെ യേശുവിന്റെ മുഖം നോക്കിയപ്പോൾ ചക്രവർത്തിയുടെ രോഗവസ്ഥയ്ക്ക് മാറ്റം ഉണ്ടായി. ഇതിനുശേഷം ചക്രവർത്തി പീലാത്തോസിനെ റോമിലേക്ക് വിളിച്ചുവരുത്തി.</div>
<br />
കുരിശിന്റെ വഴിയിലെ ആറാം സ്ഥല(വേറോനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു)ത്തേക്ക് പോകുമ്പോഴുള്ള ഗാനം (ആബേലച്ചൻ എഴുതിയത്) ഇങ്ങനെയാണ്....<br />
<br />
<div style="text-align: center;">
വാടിത്തളര്ന്നു മുഖം -നാഥന്റെ</div>
<div style="text-align: center;">
കണ്ണുകള് താണുമങ്ങി</div>
<div style="text-align: center;">
വേറോനിക്കാ മിഴിനീര് തൂകിയ-</div>
<div style="text-align: center;">
ദിവ്യാനനം തുടച്ചു.</div>
<div style="text-align: center;">
<br /></div>
<div style="text-align: center;">
മാലാഖമാര്ക്കെല്ലാ-</div>
<div style="text-align: center;">
മാനന്ദമേകുന്ന</div>
<div style="text-align: center;">
മാനത്തെ പൂനിലാവേ,</div>
<div style="text-align: center;">
താബോര് മാമല -</div>
<div style="text-align: center;">
മേലേ നിന് മുഖം</div>
<div style="text-align: center;">
സൂര്യനെപ്പോലെ മിന്നി.</div>
<div style="text-align: center;">
<br /></div>
<div style="text-align: center;">
ഇന്നാമുഖത്തിന്റെ</div>
<div style="text-align: center;">
ലാവണ്യമൊന്നാകെ</div>
<div style="text-align: center;">
മങ്ങി, ദുഃഖത്തില് മുങ്ങി.<br />
<div style="text-align: left;">
<span style="color: #351c75;"><u><b>ഉപസംഹാരം </b></u></span><br />
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhKHonbX4yPJuhTy1mUn-nowJ809KP0GXQzHsWfsuPwTdJxwocnh5IT-SUV5UQIBaPEyDfSRIcmPicOHmULdZDUWgTYgAJIXERoq20WRQRh9GC4-8ggpaX2ddA8_QqqXYzdnKEwH0MCb2s/s1600/wc06.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="225" data-original-width="157" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhKHonbX4yPJuhTy1mUn-nowJ809KP0GXQzHsWfsuPwTdJxwocnh5IT-SUV5UQIBaPEyDfSRIcmPicOHmULdZDUWgTYgAJIXERoq20WRQRh9GC4-8ggpaX2ddA8_QqqXYzdnKEwH0MCb2s/s320/wc06.jpg" width="223" /></a>പന്ത്രണ്ട് വർഷം രക്തസ്രാവമുള്ളവളായി സമൂഹത്തിൽ നിന്ന് തിരസ്ക്കരിക്കപ്പെട്ട തന്നെ സമൂഹത്തിലേക്ക് തിരികെ കൊണ്ടൂവന്നത് യേശുദേവനാണ്. അവന്റെ വസ്ത്രത്തിൽ തൊട്ടാൽ സൗഖ്യം ആകും എന്നുള്ള തന്റെ വിശ്വാസം കൊണ്ട് അവന്റെ വസ്ത്രത്തിൽ തൊട്ടപ്പോളവൻ പറഞ്ഞത് “മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു” എന്നാണ്. <span style="color: blue;"> <span style="color: purple;"><b>“എന്റെ മുഖം അന്വേഷിപ്പിന്” എന്നു നിങ്കൽനിന്നു കല്പന വന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു. നിന്റെ മുഖം എനിക്കു മറെക്കരുതേ; അടിയനെകോപത്തോടെ നീക്കിക്കളയരുതേ; നീ എനിക്കു തുണയായിരിക്കുന്നു; എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ. (സങ്കീർത്തനം 27:8-9) .</b></span></span> ഇതാ തന്റെ സൗഖ്യദായകനെ അവർ മർദ്ദിക്കൂന്നു...ചിലർ അവന്റെ മുഖത്തേക്ക് തുപ്പുന്നു.. <span style="color: purple;"><b>അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല. (യെശയ്യാവ് 53:3).</b></span> ഓശാനപ്പെരുന്നാൾ ദിവസം ആർപ്പുവിളികളോടെ അവനെ എതിരേറ്റവർ ഇതാ അവനെ ക്രൂശിക്കാനായി കൊണ്ടുപോകുന്നു... യേശുനാഥനെ ക്രൂശെടുക്കാൻ സഹായിയായി ഒരാൾകൂടി ഉണ്ടങ്കിലും മർദ്ദനങ്ങൾ ഏറ്റ് യേശുനാഥൻ തളർന്നിരിക്കുന്നു... അവന്റെ മുഖത്തെ രക്തം തുടയ്ക്കാം... തന്റെ രക്തസ്രവം നിർത്തിയവനാണവൻ... അവന്റെ മുഖത്തെ രക്തം എങ്കിലും തുടച്ച് സഹായിച്ചില്ലങ്കിൽ അവന്റെ കൈകളിൽ നിന്ന് സ്വീകരിച്ച നന്മകൾക്ക് പിന്നെ എന്താണ് പ്രതിഫലം നൽകേണ്ടത്? വെറോനിക്ക ആൾക്കൂട്ടത്തിനിടയിൽ നിന്ന് അവന്റെ അടുക്കലേക്ക് ചെന്നു....പടയാളികളിൽ ഒരുവൻ അവന്റെ മുൾക്കിരീടത്തിൽ അടിച്ചു. അവന്റെ തലയിൽ നിന്ന് രക്തം ഒഴുകി. അടിയുടെ ശക്തിയിൽ അതാ യേശുദേവൻ വേച്ചു പോകുന്നു... വെറോനിക്ക യേശുവിനെ താങ്ങി... അവൾ പതിയെ തന്റെ കൈയ്യിലെ തൂവാല കൊണ്ട് അവന്റെ മുഖം ഒപ്പി.....തന്റെ രക്തസ്രവം സൗഖ്യമാക്കിയവൻ ഇതാ ക്രൂശുമായി നടക്കുന്നു. അവന്റെ മുഖത്തുകൂടെ രക്തം ഒഴുകുന്നു. അവന്റെ വസ്ത്രത്തിൽ തൊട്ടപ്പോൾ തിരിഞ്ഞു നോക്കി തന്നെ കണ്ടവന്റെ കണ്ണുകളിൽ ഇപ്പോൾ രക്തം ഒഴുകി കാഴ്ച മറച്ചിരിക്കൂന്നു. കാഴ്ച മറച്ച് അവന്റെ തലയിൽ നിന്ന് ഒഴുകുന്ന രക്തതുള്ളികൾ ഒപ്പിയാലോ.... അവന്റെ മുഖം രക്തതുള്ളികൾ കൊണ്ട് മറഞ്ഞിരിക്കാൻ പാടുള്ളതല്ല.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അതാ ക്രിസ്തു കുരിശുമായി രക്തം ഒഴുകുന്ന മുഖവുമായി നമ്മളെ നോക്കുന്നു... നമുക്കൊന്ന് കൈയ്യെത്തിയാൽ അവനെ തൊടാം... അവൻ നടക്കുകയാണ് ഗൊല്ഗോഥാ മലയിലേക്ക് ... വേച്ചു പോകുന്ന അവനെ നമുക്ക് താങ്ങാൻ കഴിയും... വീണു പോകുന്ന അവനെ താങ്ങാൻ നമുക്ക് കഴിയില്ലേ? വീഴുന്നവരെ താങ്ങി എഴുന്നേൽപ്പിക്കാൻ നമുക്ക് കഴിയും .അതാ അവന്റെ കൺപോളകളിലൂടെ കാഴ്ചകൾ മറച്ച് രക്തം ഒഴുകുന്നു... ആ രക്തം ഒപ്പാൻ നമുക്ക് കഴിയില്ലേ? മറ്റുള്ളവർക്ക് കാഴ്ചയാകാൻ നമുക്ക് കഴിയണം... <span style="color: purple;"><b>ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു (മത്തായി 10:42) .</b></span> <b><span style="color: #674ea7;"> എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും. (മത്തായി 25:40)</span></b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<u><span style="font-size: x-small;"><span style="background-color: white;">:: കൂടുതൽ വായനയ്ക്ക് ::</span></span></u></div>
<div style="text-align: justify;">
<span style="color: #674ea7;"><span style="font-size: x-small;"><span style="color: black;"><span style="background-color: white;">http://www.sacred-texts.com/bib/lbob/lbob10.htm - നിക്കോദിമോസിന്റെ സുവിശേഷം<br />http://www.orthodox.cn/patristics/apostolicfathers/herpilat.htm - പീലാത്തോസിന്റെ എഴുത്തുകൾ</span></span></span> </span></div>
</div>
</div>
</div>
</div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-61107183272127549372018-03-22T15:03:00.000+05:302018-03-24T21:01:34.050+05:30പീലാത്തോസിന്റെ ഭാര്യ - ക്ലൗഡിയ പ്രോക്കുള<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: center;">
<h4>
<span style="font-size: large;"><b><u>കുരിശുവഴിയിൽ നമ്മൾ കണ്ടുമുട്ടുന്നവർ</u></b></span></h4>
</div>
<div style="text-align: justify;">
<br />
<u><b>2. പീലാത്തോസിന്റെ ഭാര്യ (മത്തായി 27:19) ::</b></u><b><span style="color: white;"> wife of pontius pilate - Procla (Claudia) </span></b></div>
<div style="text-align: justify;">
<span style="color: magenta;"><i>അവൻ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ ആളയച്ചു: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതു; അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു. (മത്തായി 27:19)</i></span></div>
<br />
<div style="text-align: justify;">
വേദപുസ്തകത്തിൽ ഒരു ഭാഗത്ത് മാത്രം പരാമർശിക്കപ്പെടൂന്ന ഒരാളാണ് പീലാത്തോസിന്റെ ഭാര്യ. ഗത്സമനതോട്ടത്തിൽ നിന്ന് പിടിച്ച യേശൂവിനെ ആദ്യം കൊണ്ടു പോകുന്നത് മഹാപുരോഹിതനായ കയ്യഫായുടെ അടുക്കലേക്കാണ്. രാത്രിമുഴുവൻ യേശുവിനെതിരെയുള്ള കുറ്റങ്ങൾ കണ്ടെത്താൻ ശാസ്ത്രിമാരും മൂപ്പന്മാരും ഉൾപ്പെടെയുള്ളവർ സൻഹെദ്രിനിൽ(യഹൂദന്മാരുടെ യരുശലേംമിലെ കോടതി) കള്ളത്തെളിവുകൾ അന്വേഷിക്കുകയായിരുന്നു. കള്ളസാക്ഷികൾ വന്നിട്ടൂം യേശുവിനെതിരെയുള്ള കുറ്റം കണ്ടെത്താൻ കഴിഞ്ഞില്ല.രാത്രിമുഴുവൻ മാനസിക ശാരീരിക പീഡനങ്ങളിൽ കൂടി യേശൂവിൽ കുറ്റം കണ്ടെത്താൻ അവർ ശ്രമിച്ചു . അവസാനം ദൈവനിന്ദ (ദൈവദൂഷ്ണം) എന്ന കുറ്റം യേശുവിൽ കണ്ടെത്താൻ കഴിഞ്ഞു.രാവിലെ പുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും യേശുവിനെ കൊല്ലുവാൻ തീരുമാനിച്ച് ഗവർണറായ (നാടൂവാഴിയായ) പീലാത്തോസിന്റെ അടൂക്കൽ യേശുവിനെ വിസ്തരിക്കാനായി കൊണ്ടുവന്നു. വിസ്താര സമയത്ത് പീലാത്തോസ് യേശുവിനോട് പലതും ചോദിച്ചൂ എങ്കിലും യേശൂ ഉത്തരം നൽകാതെ നിന്നു. യഹൂദർ യേശുവിനെതിരെ കുറ്റം ചുമത്തുമ്പോൾ അത് നിഷേധിക്കാതെ യേശു നിൽക്കുന്നത് കണ്ട് പീലാത്തോസ് ആശ്ചര്യപ്പെട്ടു. യേശു നിരപരാധിയാണന്ന് പീലാത്തോസിന് അറിയാമായിരുന്നു. അതുകൊണ്ട് അവനെ വിട്ടയപ്പാൻ പീലാത്തോസ് ശ്രമിച്ചു. ഈ സമയത്താണ് ന്യായാധിപസ്ഥാനത്തിരിക്കുന്ന പീലാത്തോസിന്റെ അടുക്കലേക്ക് അവന്റെ ഭാര്യ ദൂതനെ വിട്ട് പറയിക്കുന്നു , "ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതു; അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു"... <br />
<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://commons.wikimedia.org/wiki/File%3AThe_dream_of_Pilate's_wife_by_Alphonse_Fran%C3%A7ois.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;" target="_blank" title="By Alphonse François [Public domain], via Wikimedia Commons"><img alt="The dream of Pilate's wife by Alphonse François" src="https://upload.wikimedia.org/wikipedia/commons/thumb/3/3e/The_dream_of_Pilate%27s_wife_by_Alphonse_Fran%C3%A7ois.jpg/256px-The_dream_of_Pilate%27s_wife_by_Alphonse_Fran%C3%A7ois.jpg" width="256" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: blue;"><b><i>The Dream of Pilate's Wife</i></b></span> </td></tr>
</tbody></table>
പീലാത്തോസിന്റെ ഭാര്യ എങ്ങനെയാണ് യേശുവിനെ പീലാത്തോസിന്റെ മുമ്പിൽ കൊണ്ടുവരുന്നു എന്ന് അറിഞ്ഞത്? എന്തുകൊണ്ടാണ് പീലാത്തോസിന്റെ ഭാര്യ സ്വപ്നത്തിൽ കഷ്ടം അനുഭവിച്ചത്. യേശുവിനെ യഹൂദർ പിടിക്കുന്നത് പെസഹ ആഘോഷത്തിന്റെ ദിവസമാണ്. പിറ്റേദിവസമാണ് (വെള്ളിയാഴ്ച) യേശുവിനെ പീലാത്തോസിന്റെ അടുക്കൽ
എത്തിക്കുന്നത്. യഹൂദർ യേശുവിനെ പിടിച്ചുകൊണ്ട് സൻഹെദ്രിൻ സംഘത്തിൽ എത്തിച്ച രാത്രിയിലാണ് പീലാത്തോസിന്റെ ഭാര്യ സ്വപ്നം കാണുന്നത്. ആ രാത്രിയിൽ സ്വപ്നത്തിൽ ആണ് യേശു നിമിത്തം അവൾ കഷ്ടം അനുഭവിക്കുന്നത്. യെശുവിനെ പീലാത്തോസിന്റെ ഭാര്യ വിശേഷിപ്പിക്കൂന്നത് നീതിമാൻ എന്നാണ്. അവൾ പീലാത്തോസിനോട് പറയുന്നത് , ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത് എന്നാണ്. യേശു നീതിമാൻ ആണന്ന് അവൾക്ക് ഉറപ്പായിരുന്നു. കുറ്റവാളിയായി അതും ദൈവനിന്ദ കുറ്റം ആരോപിക്കപ്പെട്ട് മരണശിക്ഷയ്ക്കായി ന്യായാധിപനായ തന്റെ ഭർത്താവിന്റെ മുന്നിൽ വിധിക്കായി കാത്തുനിൽക്കുന്ന ഒരു കുറ്റവാളിയെ ആണ് അവൾ നീതിമാൻ എന്ന് വിശേഷിപ്പിക്കുന്നത്. പീലാത്തോസിന്റെ ഭാര്യയ്ക്ക് യേശുവിനെക്കുറിച്ച് നെരത്തെ തന്നെ അറിയാമായിരുന്നു. അവന്റെ പ്രവൃത്തികളും അത്ഭുത വർത്തമാനങ്ങളും അവളും കേട്ടിരുന്നു. യേശുവിനെ യഹൂദർ പിടിച്ചു എന്നറിഞ്ഞപ്പോഴേ അവൾക്ക് ഉറപ്പായിരുന്നു തന്റെ ഭർത്താവിന്റെ ന്യായാസനത്തിന്റെ മുമ്പിൽ അവൻ എത്തുമെന്ന്. തന്റെ ഭർത്താവ് അവന്റെ കാര്യത്തിൽ എന്ത് തീരുമാനം എടൂക്കുമെന്ന് അവൾക്ക് ഭയമായിരുന്നു. നിരപരാധിയായ യേശുവിനെ യഹൂദരുടെ നിർബന്ധത്തിന് വഴങ്ങി ശിക്ഷയ്ക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു. കാരണം തന്റെ ഭർത്താവിന്റെ ബലഹീനത അവൾക്കറിയാമാരുന്നു. ജനക്കൂട്ടത്തെ പീലാത്തോസിന് ഭയമായിരുന്നു. ആ ഭയം ഉള്ളിൽ ഉള്ളപ്പോഴാണ് അവൾ ഉറങ്ങുന്നത്. സൻഹെദ്രിസംഘത്തിന് മുമ്പിൽ വെച്ച് യേശുവിന് മർദ്ദനം ഏറ്റതൊക്കെ അവൾ അറിഞ്ഞു കഴിഞ്ഞിരുന്നു.<br />
<br />
പുതിയ നിയമത്തിൽ സുവിശേഷത്തിൽ മറ്റ് ചില സന്ദർഭങ്ങളിലും സ്വപ്നങ്ങളിൽ കൂടി മുന്നറിയിപ്പ് നൽകിയതായി കാണാം. യോസഫിന് നാലു സന്ദർഭങ്ങളിൽ സ്വപ്നത്തിൽ അരുളപ്പാട് ഉണ്ടായതായി നമുക്ക് കാണാൻ സാധിക്കും.<b> വി. മത്തായി 1: 20 ,2:13 , 2:18 , 2:21</b>. ഉണ്ണിയേശുവിനെ കാണാനായി എത്തിയ വിദ്വാന്മാർക്കും സ്വപ്നത്തിൽ വെളിപാട് ഉണ്ടായതായി കാണാം. ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി. (<b>മത്തായി 2:12</b>) . ഇതുപോലൊരു മുന്നറിയിപ്പായിരിക്കണം പീലാത്തോസിന്റെ ഭാര്യയ്ക്കും സ്വപ്നത്തിൽ ലഭിച്ചത്.<br />
<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://commons.wikimedia.org/wiki/File%3APontius_Pilate's_wife.jpg" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;" target="_blank" title="By anonimus ([1]) [Public domain], via Wikimedia Commons"><img alt="Pontius Pilate's wife" src="https://upload.wikimedia.org/wikipedia/commons/3/33/Pontius_Pilate%27s_wife.jpg" width="128" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b><i>Icon of Saint Claudia Procles</i></b></td></tr>
</tbody></table>
ചരിത്രം രേഖപ്പെടൂത്തുന്നത് പീലാത്തോസിന്റെ ഭാര്യ യേശുവിന്റെ മരണശേഷം ക്രിസ്ത്യാനിയായി എന്നാണ്. വേദപുസ്തകത്തിൽ പീലാത്തോസിന്റെ ഭാര്യയുടെ പേര് പറയുന്നില്ലങ്കിലും ക്ലൗഡിയ പ്രോക്കുള എന്നാണ് പീലാത്തോസിന്റെ ഭാര്യയുടെ പേര് എന്ന് ചില ചരിത്ര രേഖകൾ പറയുന്നു. പീലാത്തോസ് (ഹെരോദാവിന്) എഴുതിയ എഴുത്തുകളിൽ Procla , my wife എന്ന് പീലാത്തോസ് എഴുതുന്നുണ്ട്. ക്രിസ്തുവിന്റെ മരണശേഷം പീലാത്തോസിന്റെ ഭാര്യയായ പ്രോക്കുള മാമോദീസ മുങ്ങി ക്ലൗഡിയ (ക്ലൗദിയ) എന്ന പേര് സ്വീകരിച്ചു എന്ന് ചിലർ വിശ്വസിക്കുന്നു. പൗലോസിന്റെ ലേഖനത്തിൽ ഒരിടത്തുമാത്രം പരാമർശിച്ചു പോകുന്ന ക്ലൗഡിയ എന്ന ആൾ പീലാത്തോസിന്റെ ഭാര്യയായ
പ്രോക്കുളയായിരിക്കാം. (ശീതകാലത്തിന്നു മുമ്പെ വരുവാൻ ശ്രമിക്ക. യൂബൂലൊസും പൂദെസും ലീനൊസും <span style="color: magenta;"><b>ക്ളൌദിയയും</b></span> സഹോദരന്മാർ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു. <b>2 തിമൊഥെയൊസ് 4:21</b> ) . ക്ലൗഡിയ പ്രോക്കുളയെ വിശുദ്ധയായി കരുതി അവരുടെ പെരുന്നാൾ ആഘോഷിക്കുന്ന ക്രൈസ്തവ സഭകളും ഉണ്ട്. ഈസ്റ്റേൺ ഓർത്തഡോക്സ് സഭ ഒക്ടോബർ 27 നും എത്യോപ്യൻ ഓർത്തഡോക്സ് സഭ ജൂൺ 25 നും ക്ലൗഡിയ പ്രോക്കുളയുടെ പെരുന്നാൾ ആഘോഷിക്കുന്നു.(എത്യോപ്യൻ സഭ പീലാത്തോസിന്റെയും ക്ലൗദിയയുടെയും പെരുന്നാൾ ഒരുമിച്ചാഘോഷിക്കൂന്നു) പീലാത്തോസ് എഴുതിയ എഴുത്തുകൾ (ഹെരോദാവിന്) എന്ന പുസ്തകത്തിൽ (വേദപുസ്തകത്തിൽ ഉളപ്പെടാത്ത) പീലാത്തോസ് തന്റെ ഭാര്യയെ പേരു ചൊല്ലി വിശേഷിപ്പിക്കുന്നുണ്ട്. (<span style="font-size: x-small;"><span style="color: purple;"><span style="color: magenta;"><i><span style="color: blue;"><u><b>Procla my wife</b></u></span> is believing in the visions which appeared unto her when you sent that I should deliver Jesus to the people of Israel, because of the ill-will they had.And when <b><u><span style="color: blue;">P</span><span style="color: blue;">rocla</span></u></b> my wife and the Romans heard these things, they came and told me, weeping; for they also were against him,</i></span></span></span> പീലാത്തോസ് ഹെരോദാവിന് എഴുതുമ്പോഴും ഹെരോദാവ് പീലാത്തോസിന് എഴുതുമ്പോഴും പീലാത്തോസിന്റെ ഭാര്യയെ പ്രോക്കുള എന്ന് സൂചിപ്പിക്കുന്നുണ്ട്)<br />
<br />
പീലാത്തോസ് ന്യായസത്തിൽ ഇരിക്കുമ്പോൾ ഭാര്യ ദൂതനെ വിട്ട് യേശുവിനെ കുറ്റം വിധിക്കരുതെന്നും താൻ സ്വപ്നം കണ്ടതായി പീലാത്തോസിനോട് അറിയിക്കുന്നുണ്ടല്ലോ. 'നിക്കോദിമോസിന്റെ സുവിശേഷത്തിൽ' ഇതിന്റെ ബാക്കിസംഭവിച്ചത് പറയുന്നുണ്ട്. തന്റെ ഭാര്യ സ്വപ്നം കണ്ടത് പീലാത്തോസ് യഹൂദന്മാരോട് പറയുന്നുണ്ട് . വളരെ നാടകീയമായിട്ടാണ് പീലാത്തോസ് അത് അവതരിപ്പിക്കുന്നത്. "നിങ്ങൾക്ക് എന്റെ ഭാര്യയെക്കുറിച്ച് അറിയാമല്ലോ , അവൾ യഹോവയെ ഭയപ്പെടൂന്നവളും യഹൂദന്മാരുടെ എല്ലാ ആചാരങ്ങളും പിന്തുടരുന്ന ആളും ആണന്ന് ?" . "അതെ ഞങ്ങൾക്കറിയാം" അവർ പറഞ്ഞു. "യേശു നിമിത്തം അവൾക്കിന്നലെ ഉറങ്ങാൻ കഴിഞ്ഞില്ലന്നും നിരപരാധിയായ അയാളെ കുറ്റം വിധിക്കരുതെന്നും അവൾ എന്റെ അടുക്കലേക്ക് ആളെ വിട്ട് പറയിച്ചിരിക്കുന്നു". പീലാത്തോസ് അവരോട് പറഞ്ഞു. അതിന് യഹൂദർ പീലാത്തോസിന് നൽകുന്ന മറുപിടി ഇങ്ങനെയാണ് , " ആ യേശു ഒരു ജാലവിദ്യക്കാരനാണന്ന് അറിയില്ലേ? ജാലവിദ്യയിലൂടെയാണ് യേശു നിങ്ങളുടെ ഭാര്യയെ ഉറക്കത്തിൽ ശല്യപ്പെടുത്തിയത്.". യേശുവിനെ ക്രൂശിൽ തറച്ചപ്പോൾ അതിസങ്കടത്തോടെ പീലാത്തോസും ഭാര്യയും ആ ദിവസം ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ചു എന്നും 'നിക്കോദിമോസിന്റെ സുവിശേഷത്തിൽ' പറയുന്നു.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgl0YI821hKB2Bxfk5UO6LmORs7I6z_DJz409h4PM43aOjfK00TaxUY4pYsmsgGtxsdK4KE6jXGpKYbLGFaiMbxLcCnlrBnh5IMqPDM_0m35udBeOTjkOlklldaCAy7ptu6vFbHoiDzY9I/s1600/AN1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="180" data-original-width="913" height="78" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgl0YI821hKB2Bxfk5UO6LmORs7I6z_DJz409h4PM43aOjfK00TaxUY4pYsmsgGtxsdK4KE6jXGpKYbLGFaiMbxLcCnlrBnh5IMqPDM_0m35udBeOTjkOlklldaCAy7ptu6vFbHoiDzY9I/s400/AN1.jpg" width="400" /></a></div>
പീലാത്തോസിന്റെയും ഹെരോദാവിന്റെയും എഴുത്തുകളിൽ നിന്ന് ചില കാര്യങ്ങൾ കൂടി മനസിലാക്കാൻ സാധിക്കൂം. യേശു ക്രിസ്തു ഉയർത്തെഴുന്നേറ്റു എന്ന വാർത്ത് കേട്ടപ്പോൾ പീലാത്തോസിന്റെ ഭാര്യ പട്ടാളക്കാരുടെ കൂടെ കല്ലറയ്ക്കൽ പോയതായും ശിഷ്യന്മാരോടൊപ്പം ഉയർത്തെഴുന്നേറ്റ യേശുവിനെ കണ്ടതായും പറയുന്നു.<br />
<u><br /></u>
<u><span style="font-size: x-small;">:: കൂടുതൽ വായനയ്ക്ക് :: </span></u><br />
<span style="font-size: x-small;">പീലാത്തോസിന്റെ എഴുത്തുകൾ - http://www.orthodox.cn/patristics/apostolicfathers/herpilat.htm</span><br />
<br /></div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-2070831556641323112018-03-03T20:21:00.001+05:302018-03-03T20:33:56.452+05:30ബൈബിളിലെ പ്രണയങ്ങൾ<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
പ്രണയം. എത്ര മനോഹരമായ പദമാണ്. നയിക്കൽ , അനുരാഗം , വിശ്വാസം , വിവാഹം എന്നൊക്കെയാണ് പ്രണയത്തിന്റെ അർത്ഥം. പ്രണയത്തിന്റെ അവസാനമായി നമ്മൾ കരുതുന്നത് പരിണയമാണ്. മനുഷ്യന്റെ ആരംഭം മുതലേ പ്രണയവും തുടങ്ങിയിരിക്കണം. തുണയായി തന്നോടൊപ്പം ഒരു സ്ത്രി ഉണ്ടാവണമെന്ന് പുരുഷൻ ആഗ്രഹിക്കുന്നു (തിരിച്ചും) , ആ തുണയ്ക്കുവേണ്ടിയുള്ള അന്വേഷ്ണമാണ് പ്രണയം. മനുഷ്യന്റെ മാനസികവ്യാപാരങ്ങൾക്ക് അനുസരിച്ച് അവന്റെ പ്രണയവും മാറിക്കൊണ്ടേ ഇരിക്കും. തനിക്ക് ഏറ്റവും ഇഷ്ടപ്പെടൂന്നത് എന്തിനെയൊ, അത് സ്വന്തമാക്കാനുള്ള അവന്റെ യാത്രയാണ് പ്രണയം. പ്രണയവും വിരഹവും ഒക്കെ ഒരു മനുഷ്യജീവിതത്തിലേക്ക് വരുമ്പോൾ (അകലെയെവിടയോ) ഒരു പ്രതീക്ഷയുണ്ട് - ഒന്നായ് തീരുമെന്നുള്ള പ്രതീക്ഷ. പ്രണയം ഉൽപത്തിയിൽ നിന്ന് തുടങ്ങുന്നു - <b>അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു. (ഉല്പത്തി 2:14)</b> <b>അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും. (ഉല്പത്തി 2:24).</b> <span style="color: purple;">ബൈബിളിലും പ്രണയമുണ്ട്. ആ പ്രണയങ്ങളിൽ ചിലതിൽ ചതിയുണ്ട് , വിരഹമുണ്ട്, കൂടിച്ചേരലുകൾ ഉണ്ട് , പ്രതികാരം ഉണ്ട് , കാത്തിരിപ്പുണ്ട് , മരണമുണ്ട്.... ബൈബിളിൽ പറഞ്ഞിരിക്കുന്ന ചില പ്രണയങ്ങളെ പരിചയപ്പെടൂത്തുന്നു.... </span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: purple;"><b><span style="color: black;">1. യാക്കോബും റാഹേലും (ഉല്പത്തി 29)<span style="color: white;"> jacob and rachel</span><br />2. ശിംശോൻ ദെലീല (ന്യാധിപന്മാർ 16) <span style="color: white;">Samson and delilah</span><br />3. ശിംശോനും ഫെലിസ്ത്യ കന്യകയും</span></b></span></div>
<div style="text-align: justify;">
<span style="color: purple;"><b><span style="color: black;">4. രൂത്ത് ബോവസ് (രൂത്ത് )<span style="color: #f3f3f3;"> </span></span></b></span><span style="color: white;"><b>Ruth and Boaz</b></span></div>
<div style="text-align: justify;">
<span style="color: purple;"><b><span style="color: black;">5. ദാവീദും മീഖളും (1ശമുവേൽ 18) <span style="color: white;">david and michal</span><br />6. ദാവീദും ബത്ത്-ശേബയും (2ശമുവേൽ 11) <span style="color: white;">david and bathsheba</span><br /><span style="color: white;"></span></span></b></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;"><u><b>1. യാക്കോബ് - റാഹേൽ(ഉല്പത്തി 29) - കാത്തിരിപ്പിന്റെ പ്രണയം</b></u></span><br />
ജ്യേഷ്ഠനായ ഏശാവുമായിട്ടൂള്ള പ്രശ്നങ്ങളെ തുടർന്ന് യാക്കോബ് നാടുവിട്ട് പദ്ദൻ-ആരാമിലേക്ക്, തന്റെ അമ്മയായ റിബെക്കയുടെ സഹോദരനായ ലാബാന്റെ അടുക്കലേക്ക് പോയി. അവിടെ ചെന്ന് വഴി അറിയാതെ നിൽക്കുമ്പോഴാണ് വയലിലെ കിണറ്റിനരുകരിൽ ആട്ടിടയന്മാരെ കണ്ടത്. യാക്കോബ് അവരോട് ലാബാനെക്കുറിച്ച് അന്വേഷിച്ചു. ലാബാന്റെ മകളായ റാഹേൽ ആടുകളെ മേയ്ച്ചുകൊണ്ട് കിണറ്റരികിലേക്ക് വരുന്നുണ്ടന്ന് ആട്ടിടയന്മാർ യാക്കോബിനോട് പറഞ്ഞു. വയലിലെ കിണർ വലിയ ഒരു കല്ലുകൊണ്ട് അടച്ചിരിക്കൂകയായിരുന്നു. അവിടെ ആടിനെമേയ്ക്കുന്നവർ എത്തി ഒരുമിച്ച് കല്ലുമാറ്റിയായിരിക്കണം ആടുകൾക്ക് വെള്ളം കോരി നൽകിയിരുന്നത്. റാഹേൽ ആടുകളുമായി എത്തിയപ്പോൾ യാക്കോബ് കിണറിന്റെ കല്ല് ഉരുട്ടിമാറ്റി ലാബാന്റെ ആടുകൾക്ക് വെള്ളം നൽകി...<br />
<br />
<a href="https://commons.wikimedia.org/wiki/File%3ARachel_WilliamDyce.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;" target="_blank" title="William Dyce [Public domain], via Wikimedia Commons"><img alt="Rachel WilliamDyce" height="400" src="https://upload.wikimedia.org/wikipedia/commons/6/6c/Rachel_WilliamDyce.jpg" width="248" /></a>
താൻ ആരാണന്ന് യാക്കോബ് റാഹേലിനോട് പറഞ്ഞു. റാഹേൽ ലാബാന്റെ അടൂക്കൽ ചെന്ന് യാക്കോബിനെക്കുറിച്ച് പറഞ്ഞു. ലാബാൻ വന്ന് യാക്കൊബിനെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഒരുമാസം യാക്കോബ് ലാബാന്റെ വീട്ടിൽ കഴിഞ്ഞു. അതു കഴിഞ്ഞപ്പോൾ ലാബാൻ തന്നെ യാക്കോബിനോട് പറഞ്ഞു , "നീ പ്രതിഫലം ഒന്നും വാങ്ങാതെ ഇവിടിത്തെ കാര്യങ്ങൾ എല്ലാം നടത്തുന്നുണ്ട്. നീ ചെയ്യുന്ന കാര്യങ്ങൾക്ക് ഞാൻ എന്ത് പ്രതിഫലമാണ് തരേണ്ടത് എന്ന് പറയുക". യാക്കോബിന് കൂടുതലോന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ലാബാന്റെ ഇളയമകളായ റാഹേലിനെ ഭാര്യയായി നൽകാൻ തയ്യാറാണങ്കിൽ ഏഴുവർഷം ലാബാന്റെ വീട്ടിൽ കാര്യങ്ങളൊക്കെ നോക്കി നിൽക്കാം എന്ന് യാക്കോബ് ലാബാനോട് പറഞ്ഞു. ലാബാൻ അത് സമ്മതിച്ചു.<br />
<br />
ലാബാന് രണ്ട് പെണ്മക്കളായിരുന്നു. മൂത്തവൾ ലേയ ഇളയവൾ റാഹേൽ. ലേയെക്കാൾ സുന്ദരിയായിരുന്നു റാഹേൽ. ലേയയുടെ കണ്ണുകൾക്ക് തിളക്കം കുറവായിരുന്നു എങ്കിൽ റാഹേലിന്റെ കണ്ണുകൾക്ക് തിളക്കമേറെയായിരുന്നു. റാഹേലിനെ ആദ്യമായി കിണറ്റരികിൽ വെച്ച് കണ്ടപ്പോഴേ യാക്കോബിന് അവളോട് അനുരാഗം തോന്നിത്തുടങ്ങിയിരുന്നു. പിന്നീട് ഒരുമാസം ലാബാന്റെ വീട്ടിൽ താമസിച്ചപ്പോൾ , ലേയയോടും റാഹേലിനോടും ഒപ്പം ആടൂകളെ മേയ്ക്കാൻ പോകുമ്പോഴും യാക്കോബിന് റാഹേലിനോട് പ്രണയം തുടങ്ങിയിരുന്നു. റാഹേലിനെ തന്നെ ഭാര്യയായി ഒപ്പം കൂട്ടണമെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെയാണ് ലാബാൻ പ്രതിഫലം ചോദിച്ചപ്പോൾ റാഹേലിനായി ഏഴുവർഷം ലാബാനെ സേവിക്കാൻ യാക്കോബ് തയ്യാറായത്... ഏഴുവർഷത്തെ പ്രണയകാലം !!!<br />
<br />
സേവനത്തിന്റെ ഏഴുവർഷം പൂർത്തിയാകുമ്പോൾ യാക്കോബ് ലാബാനോട് തനിക്ക് ഭാര്യയായി റാഹേലിനെ നൽകാൻ ആവശ്യപ്പെട്ടു. എതിർപ്പൊന്നും പറയാതെ ലാബാൻ വിവാഹം നടത്തി. വിവാഹം കഴിഞ്ഞ് പിറ്റേന്നാണ് ലാബാന്റെ ചതി യാക്കോബ് മനസിലാക്കൈയത്. തനിക്ക് വിവാഹം ചെയ്ത് തന്നിരിക്കുന്നത് റാഹേലിനു പകരം ലേയയെയാണ്. യാക്കോബ് ലാബാന്റെ അടൂക്കൽ ചെന്നു. റാഹേലിനുവേണ്ടി ലാവാനെ സേവിച്ചിട്ട് എന്തിന് ലേയയെ നൽകി ചതിച്ചതെന്ന് ചോദിച്ചപ്പോൾ ലാബാന് പറയാൻ ഒരു മറുപടി ഉണ്ടായിരുന്നു. മൂത്തവളുടെ വിവാഹം കഴിയാതെ ഇളയവളുടെ വിവാഹം നടത്തുന്ന പതിവ് ഇല്ലാത്തതുകൊണ്ടാണ് താൻ യാക്കോബിന് ലേയയെ വിവാഹം ചെയ്ത് നൽകിയതന്ന് ലാബാൻ പറഞ്ഞു. വീണ്ടും ഏഴുവർഷം ലാബാനെ സേവിക്കാൻ സമ്മതിച്ചാൽ , ഒരാഴ്ച കഴിഞ്ഞ് റാഹേലിനെ ഭാര്യയായി നൽകാം എന്ന് ലാബാൻ യാക്കോബിനോട് സത്യം ചെയ്ത്. തന്റെ പ്രണയിനിയെ വെറുതെയങ്ങ് ഉപേക്ഷിച്ച് പോകാൻ യാക്കോബ് തയ്യാറല്ലായിരുന്നു. ലാബാന്റെ ഉടമ്പടി സമ്മതിച്ച യാക്കോബിന് ഒരാഴ്ച കഴിഞ്ഞപ്പോൾ റാഹേലിനെയും വിവാഹം ചെയ്ത് നൽകി.<br />
<br />
അങ്ങനെ റാഹേലിനുവേണ്ടി പതിന്നാലുവർഷമാണ് യാക്കോബ് തന്റെ അമ്മായിയപ്പനായ ലാബാനെ സേവിച്ചത്. യാക്കോബ് റാഹേലിനെയാണ് കൂടുതൽ സ്നേഹിച്ചതെങ്കിലും ലേയയും റാഹേലും യാക്കോബിനെ മത്സരിച്ച് സ്നേഹിച്ചു. അവരുടെ മത്സരംകൊണ്ട് റാഹേലിന്റെ ദാസി ബിൽഹയെയും ലേയയുടെ ദാസി സില്പയെയും കൂടി യാക്കോബിന് വിവാഹം കഴിക്കേണ്ടി വന്നു എന്നുള്ളത് യാക്കോബ്-റാഹേൽ പ്രണയത്തിന്റെ ബാക്കിപത്രമാണ്... പന്ത്രണ്ട് ഗോത്രപിതാക്കന്മാരുടെ ചരിത്രവും അവിടെ നിന്ന് തുടങ്ങുന്നു.... </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
</div>
<div style="text-align: justify;">
<span style="color: magenta;"><u><b>2a. ശിംശോൻ ദെലീല (ന്യായാധിപന്മാർ 16) - മരണത്തിലേക്കുള്ള പ്രണയം</b></u></span><br />
യിസ്രായേലിനു ഇരുപതുവർഷം ന്യായപാലനം ചെയ്തിരുന്ന ന്യായാധിപനായിരുന്നു ശിംശോൻ. സോരേൿ താഴ്വരയിൽ ദെലീലാ എന്ന പെൺകുട്ടിയെ സ്നേഹിച്ചു. ശിംശോൻ-ദലീല
<a href="https://commons.wikimedia.org/wiki/File%3APeter_Paul_Rubens_-_Samson_and_Delilah_-_Google_Art_Project.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;" target="_blank" title="Peter Paul Rubens [Public domain], via Wikimedia Commons"><img alt="Peter Paul Rubens - Samson and Delilah - Google Art Project" height="320" src="https://upload.wikimedia.org/wikipedia/commons/thumb/a/a0/Peter_Paul_Rubens_-_Samson_and_Delilah_-_Google_Art_Project.jpg/512px-Peter_Paul_Rubens_-_Samson_and_Delilah_-_Google_Art_Project.jpg" width="312" /></a>പ്രണയത്തെക്കുറിച്ച് അറിഞ്ഞ ഫെലിസ്ത്യർ ശിംശോനെ പരാജയപ്പെടുത്താൻ ദെലീലയുടെ സഹായം തേടി. ശിംശോന്റെ ശക്തിയുടെ രഹസ്യം ചോർത്താൻ ഫെലിസ്ത്യപ്രഭുക്കന്മാർ ഓരോരുത്തരും ആയിരിത്തൊരുന്നൂറ് (1100) വെള്ളിപ്പണം ദെലീലയ്ക്ക് വാഗ്ദാനം ചെയ്തു.
പണത്തിന്റെ പ്രലോഭനത്തിൽ ദെലീല അകപ്പെട്ടു. പ്രണയത്തോടെ അവൾ ശിംശോനോട് പറ്റിച്ചേർന്ന് അവനിൽ നിന്ന് മഹാശക്തിയുടെ രഹസ്യം ചോർത്താൻ അവൾ ശ്രമിച്ചു. മൂന്നു തവണ ശിംശോൻ കളവ് പറഞ്ഞു. അവൾ വീണ്ടും വീണ്ടും അവനെ അസഹ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ദെലീല ശിംശോന്റെ പ്രണയത്തെ കുറ്റപ്പെടുത്തി സംസാരിച്ചു. ദെലീലയുടെ ചതി മനസിലാക്കാൻ പ്രണയപരവശനായ ശിംശോന് കഴിഞ്ഞില്ല. അവളോടുള്ള പ്രണയം അവനെ അന്ധനാക്കിയിരുന്നു. ദെലീലയോട് ശിംശോൻ തന്റെ ശക്തിയുടെ രഹസ്യം വെളുപ്പെടൂത്തി.ഒരിക്കലും മുറിക്കാത്ത മുടിയിലാണ് തന്റെ ശക്തി എന്നവൻ പറഞ്ഞു .ദെലീല ഫെലിസ്ത്യപ്രഭുക്കന്മാരെ വിളിച്ചു വരുത്തി. അവർ അവൾക്ക് പണവും നൽകി.<br />
<br />
പ്രണയം.തന്റെ പ്രണയിനിയിൽ അലിഞ്ഞു ചേരാൻ ശിംശോൻ കൊതിച്ചു. പ്രണയത്തോടെ ശിംശോൻ അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ ചിരിക്കു പിന്നിലെ ചതി അറിയാതെ അവൻ അവളിൽ ലയിച്ചു . പ്രണയ നിമിഷങ്ങൾ കടന്നുപോകവേ അവസാനം അവൻ ക്ഷീണിതനായി. സ്നേഹത്തോടെ ദെലീല ശിംശൊനെ തന്റെ മടിയിൽ കിടത്തി. അവൻ അവളുടെ മടിയിൽ കിടന്ന് ഉറങ്ങിപ്പോയി. ദെലീലയുടെ നിർദ്ദേശപ്രകാരം ശിംശോന്റെ മുടി മുറിച്ചു. അവനിൽ നിന്ന് അവന്റെ ശക്തി നഷ്ടപ്പെട്ടു. "ഇതാ ഫെലിസ്ത്യർ പിടിക്കാൻ വരുന്നു" എന്ന് പതിവുപോലെ ദെലീല ശിംശോനോട് പറഞ്ഞു. അവൻ ഉറക്കമുണർന്ന് ഫെലിസ്ത്യരെ എതിർക്കാൻ ശ്രമിച്ചു എങ്കിലും ശക്തി നഷ്ടപ്പെട്ട അവനെ ഫെലിസ്ത്യർ പിടിച്ച് തടവലാക്കി.<br />
<br />
<span style="color: magenta;"><b>3.</b></span><span style="color: magenta;"><b>ശിംശോനും തിമ്നയിലെ ഫെലിസ്ത്യ കന്യകയും</b></span></div>
<div style="text-align: justify;">
ന്യായാധിപന്മാർ 14 ആം അദ്ധ്യായത്തിൽ <span style="color: magenta;"><b>ശിംശോനും തിമ്നയിലെ ഫെലിസ്ത്യ കന്യകയും</b></span> തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പറയുന്നുണ്ട്. തിംന്നയിൽ വെച്ച് കണ്ട ഫെലിസ്ത്യ കന്യകയെ വിവാഹം കഴിക്കണമെന്ന് ശിംശോൻ നിർബന്ധം പിടിച്ചപ്പോൾളവന്റെ മാതാപിതാക്കൾ ആദ്യം എതിർത്തു എങ്കിലും പിന്നീട് അവർ സമ്മതിച്ചു. അവർ ഒരുമിച്ച് ആ പെൺകുട്ടിയുടെ വീട്ടിൽ പോയി ശിംശോനായി ഫെലിസ്ത്യകന്യകയെ വിവാഹം ആലോചിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഫെലിസ്ത്യരോടുള്ള പ്രതികാരത്തിനായിരുന്നു ശിംശോൻ ഫെലിസ്ത്യ കന്യകയെ വിവാഹം ഉറപ്പിച്ചത്.<br />
<span style="color: magenta;"><u><b><br /> 4. രൂത്തും ബോവസ്സും (രൂത്ത്) :: ഒരു നിശബ്ദ്ദ പ്രണയം.</b></u></span><br />
മറ്റ് പ്രണയകഥകളിൽ നിന്നെല്ലാം മാറി മറ്റൊരു തലത്തിലായിരുന്നു രൂത്ത്- ബോവസ് പ്രണയം. രൂത്തിനെക്കാൾ ഇരട്ടിപ്രായമുള്ളയാളായിരുന്നു ബോവസ്. അവരുടെ പ്രണയത്തിനും വിവാഹത്തിനും പിന്നിൽ യെഹൂദസമൂഹത്തിന്റെ 'ആചാര പിന്തുടർച്ച' ഉണ്ടായിർന്നു. <br />
<br />
യെഹൂദയിലെ ബേത്ത്ളേഹെമിലുള്ള എലീമേലെക്കും ഭാര്യ നൊവൊമിയും മക്കളായ മഹ്ളോൻ , കില്യോൻ എന്നിവർ മൊവാബ് ദേശത്തേക്ക് പോകുന്നത് ക്ഷാമം കാരണം ആണ്. മഹ്ളോൻ , കില്യോൻ എന്നിവർ ഒർപ്പാ ,രൂത്ത് എന്നീ രണ്ട് മൊവാബ് സ്ത്രികളെ വിവാഹം കഴിച്ചു. പത്തു വർഷം അവർ അവിടെ താമസിച്ചു. .നൊവൊമിയുടെ ഭർത്താവും ആൺമക്കളും മൊവാബിൽ വെച്ച് മരിച്ചു. ക്ഷാമം തീർന്നതായി അറിഞ്ഞ് നൊവൊമിയും മരുമക്കളും ബേത്ത്ളേഹെമിലേക്ക് പുറപ്പെട്ടു. മരുമക്കളെ അവരവരുടെ വീട്ടിലേക്ക് തിരിച്ചു പോകാൻ നൊവൊമി നിർബന്ധിച്ചു എങ്കിലും രൂത്ത് അവളെ വിട്ടുപോയില്ല. നൊവൊമിയും രൂത്തും ബേത്ത്ളേഹെമിലേക്ക് തിരികെ എത്തി. (രൂത്ത് 1 ആം അദ്ധ്യായം)<br />
<br />
<a href="https://commons.wikimedia.org/wiki/File%3AJulius_Schnorr_von_Carolsfeld-_Ruth_im_Feld_des_Boaz.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;" target="_blank" title="Julius Schnorr von Carolsfeld [Public domain], via Wikimedia Commons"><img alt="Julius Schnorr von Carolsfeld- Ruth im Feld des Boaz" height="270" src="https://upload.wikimedia.org/wikipedia/commons/thumb/3/35/Julius_Schnorr_von_Carolsfeld-_Ruth_im_Feld_des_Boaz.jpg/512px-Julius_Schnorr_von_Carolsfeld-_Ruth_im_Feld_des_Boaz.jpg" width="320" /></a>യവക്കൊയ്ത്തിന്റെ കാലത്താണ് നൊവൊമിയും രൂത്തും ബേത്ത്ളേഹെമില് എത്തിയത്. രൂത്ത് അമ്മായിയമ്മയുടെ അനുവാദത്തോടെ കൊയത്തുപാടത്ത് കതിർ(കാലാ) പറക്കാൻ പോയി.(ലേവ്യ 19:9 , ലേവ്യ 23 , ആവർത്തനം 24:19). രൂത്ത് എത്തുന്നത് നൊവൊമിയുടെ ഭർത്താവായ എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിന്നുള്ള
പാടത്താണ്. ബോവസ് രൂത്തിനോട് പെരുമാറൂന്നത് അനുകമ്പയോടെയാണ്. നൊവൊമിയുടെ നിർദ്ദേശപ്രകാരം രൂത്ത് രാത്രിയിൽ പാടത്ത് കാവൽ കിടന്ന ബോവസിന്റെ അടുക്കൽ ചെന്നു. ബോവസ് തന്റെ വീണ്ടെടുപ്പുകാരൻ ആയതിനാൽ വീണ്ടെടുപ്പുകാരന്റെ ധർമ്മം അനുഷ്ഠിക്കാൻ രൂത്ത് ആവശ്യപ്പെട്ടു. (വീണ്ടെടുപ്പ് - ആവർത്തനം 25:5-7 , ലേവ്യ 25:: 23-28) . മറ്റൊരു വീണ്ടെടുപ്പുകാരൻ ഉള്ളതിനാൽ അയാളുടെ സമ്മതത്തോടെ മാത്രമെ രൂത്തിനെ വീണ്ടെടുക്കാൻ സാധിക്കൂ എന്ന് പറഞ്ഞ് ബോവസ് രൂത്തിനെ വെളിച്ചം പരക്കുന്നതിനു മുമ്പ് തന്നെ വീട്ടിലേക്ക് യാത്രയാക്കി. രൂത്ത് സംഭവിച്ചതെല്ലം നൊവൊമിയോട് പറഞ്ഞു.<br />
<br />
ബോവസ് അതിരാവിലെ തന്നെ പട്ടണവാതിക്കൽ ചെന്നിരുന്ന് രൂത്തിന്റെ ആദ്യ വീണ്ടെടൂപ്പുകാരനെ കണ്ടെത്തി. അയാളോട് ബോവസ് സംസാരിച്ചു. അയാൾക്ക് എലീമേലെക്കിന്റെ വയൽമാത്രമേ വീണ്ടെടുക്കാൻ സമ്മതമുണ്ടായിരുന്നുള്ളൂ. രൂത്തിനെക്കൂടി വീണ്ടെടുക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ അയാൾ വീണ്ടെടൂപ്പ് അവകാശം ബോവസിന് നൽകി. വീണ്ടെടൂപ്പവകാശം നേടിയ ബോവസ് രൂത്തിനെ വിവാഹം കഴിച്ചു. ബോവസിനും രൂത്തിനും ജനിച്ച മകനാണ് ഓബേദ്. അങ്ങനെ ബോവസും രൂത്തും യേശുക്രിസ്തുവിന്റെ വംശാവലിയിൽ ഭാഗമായി. (മത്തായി 1:5-6)</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
</div>
<div style="text-align: justify;">
<span style="color: magenta;"><u><b>5 ദാവീദും മീഖളും - ഒരു ദുഃഖസാന്ദ്രമായ പ്രണയം</b></u></span><br />
മീഖളിന് ദാവീദിനോട് പ്രണയം തോന്നിത്തുടങ്ങുന്നത് എപ്പോഴാണ്? പതിനായിരത്തെ കൊന്നവനോടുള്ള വീരാരാധന പ്രണയമായിമാറിത്തുടങ്ങി. യിസ്രായേൽ രാജാവായ തന്റെ പിതാവ് ശൗൽ ആയിരത്തെ കൊന്നപ്പോൾ ദാവീദ് പതിനായിരത്തെ കൊന്നവൻ എന്ന് തെരുവിൽ വിളിച്ചുപറഞ്ഞ് നൃത്തം ചെയ്യുന്ന സ്ത്രികൾ. ഫെലിസ്ത്യ മല്ലനായ ഗൊല്യാത്തിനെ ഏലാ താഴ്വരയിൽ വെച്ച് വധിച്ച് യിസ്രായേലിനെ രക്ഷിച്ച് പട്ടാളമേധാവിയായി തിരിച്ചു വരുന്ന ദാവീദ് . കൊട്ടാരത്തിൽ നിന്ന് നോക്കുമ്പോൾ മീഖൾ കാണുകയും കേൾക്കുകയും ചെയ്യുന്നത് ദാവീദിന്റെ വീരകഥകൾ ആണ്... രാജാവിനെക്കാൾ വലിയ വീരനായ പട്ടാളക്കാരൻ. വെറും ആട്ടിടയനായി ഏലാ താഴ്വരയിലേക്ക് പോയ ദാവീദ് തിരികെ വരുന്നത് യിസ്രായേലിന്റെ പട്ടാളമേധാവിയായി. ആ ധീരനായ പട്ടാളമേധാവിയായ ദാവീദിനോട് ശൗൽ രാജാവിന്റെ ഇളയമകളായ മീഖളിന് പ്രണയം തുടങ്ങി...<br />
<br />
തന്നെക്കാൾ ദാവീദിനെ ആളുകൾ ബഹുമാനിക്കുകയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ ശൗലിന് അവനോട് ഭയം തോന്നി. എങ്ങനയും ദാവീദിനെ ഇല്ലാതാക്കുക. തന്റെ മൂത്തമകൾ മേരബിനെ ദാവീദിന് ഭാര്യയായി നൽകാം പകരം തനിക്ക് വേണ്ടി യുദ്ധങ്ങൾ നടത്തിയാൽ മതി എന്ന് ശൗൽ ദാവീദിനോട് പറഞ്ഞു. പക്ഷേ സമയം ആയപ്പോൾ ശൗൽ മേരബിനെ അദ്രിയേൽ എന്ന മറ്റൊരാൾക്ക് വിവാഹം ചെയ്ത് കൊടുത്തു.<br />
<br />
മീഖളിന് ദാവീദിനോടുള്ള പ്രണയം യിസ്രായേലിൽ എങ്ങും അറിഞ്ഞു. രാജകുമാരിയും ജനനായകനും തമ്മിലുള്ള പ്രണയം... ദാവീദിന് തന്റെ പോരായ്മയെക്കുറിച്ച് ബോധ്യം ഉണ്ടായിരുന്നു. തനിക്ക് സമ്പത്തും പ്രതാപവും ഇല്ല. അതുകൊണ്ടാണല്ലോ മേരബിനെ വിവാഹം ചെയ്ത് നൽകാം എന്ന് രാജാവ് പറഞ്ഞിട്ട് അവസാനം മറ്റൊരാൾക്ക് വിവാഹം ചെയ്ത് നൽകിയത്. അത് മീഖളിനെ ബോധ്യപ്പെടൂത്താൻ ശ്രമിച്ചിട്ടും പ്രണയത്തിൽ നിന്ന് പിന്മാറാൻ മീഖൾ തയ്യാറല്ല. അവളുടെ മനസിൽ നിന്ന് ആ ധീരനായ ജനനായകനെ മായ്ച്ച് കളയാൻ അവൾക്ക് കഴിയുമായിരുന്നില്ല. മീഖളിന് ദാവീദിനോടുള്ള പ്രണയം ശൗൽ രാജാവും അറിഞ്ഞു. മീഖൾ വഴി ദാവീദിനെ ഇല്ലാതാക്കാൻ ശൗൽ പദ്ധതികൾ രൂപ്പപ്പെടൂത്തി. മീഖളിനെ ദാവീദിന് ഉപേക്ഷിക്കാൻ കഴിയില്ലന്ന് രാജാവിനറിയാമായിരുന്നു. ശൗൽ തന്നെ ദാവീദിനെവിളിച്ച് മീഖളിനെ വിവാഹം ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചു. ദാവീദ് മറുപടി ഒന്നും പറയാതെ തിരികെപ്പോന്നു. രാജാവ് തന്റെ ജോലിക്കാരെക്കോണ്ട് ദാവീദിനോട് സ്വകാര്യമായി സംസാരിപ്പിച്ചു. ദാവീദിന്റെ മനസറിയുകയായിരുന്നു ലക്ഷ്യം. തന്റെ കൈയ്യിൽ സ്ത്രിധനമായി നൽകാൻ ഒന്നുമില്ല എന്ന് ദാവീദ് പറഞ്ഞത് ജോലിക്കാർ രാജാവിനോട് പറഞ്ഞു. പണവും സമ്പത്തും ഒന്നും നൽകാതെ ഫെലിസ്ത്യരുടെ നൂറ് അഗ്രചർമ്മം മാത്രം നൽകിയാൽ രാജാവിന് വിവാഹത്തിന് സമ്മതമാണന്ന് ശൗൽ ജോലിക്കാരെക്കൊണ്ട് ദാവീദിനോട് പറയിപ്പിച്ചു. ഫെലിസ്ത്യരെ<br />
ആക്രമിക്കുമ്പോൾ അവർ ദാവിദിനെ കൊലപ്പെടുത്തിക്കോളും എന്ന് ശൗൽ കരുതി. സ്ത്രിധനമായി നൂറ് ഫെലിസ്ത്യ അഗ്രചർമ്മം നൽകിയാൽ മതിയന്ന് അറിഞ്ഞപ്പോൾ ദാവീദിന് സന്തോഷമായി. ദാവീദ് മീഖളിനെകണ്ട് യാത്രപറഞ്ഞു. തന്റെ പ്രണയിതാവ് ഫെലിസ്ത്യരെ വധിച്ച് അഗ്രചർമ്മം രാജാവിന് സ്ത്രിധനമായി നൽകി തന്നെ ഭാര്യയാക്കുന്നത് അവൾ സ്വപനം കണ്ടു. ദാവീദും സംഘവും ഇരുന്നൂറ് ഫെലിസ്ത്യരെ കൊന്ന് അവരുടെ അഗ്രചർമ്മം ശൗലിന് സ്ത്രിധനമായി നൽകി മീഖളിനെ വിവാഹം കഴിച്ചു.... <br />
<br />
പ്രതിസന്ധികളെ എല്ലാം അതിജീവിച്ച് അവരുടെ പ്രണയം സഫലമായെങ്കിലും കാലം അവർക്കായി കാത്തുവച്ചിരുന്നത് ദുരന്തങ്ങൾ ആയിരുന്നു. ദാവീദിനും മീഖളിനും പിരിയേണ്ടിവന്നു. മീഖൾ മറ്റൊരു വിവാഹം കഴിച്ചു. ദാവീദിന് മറ്റ് പ്രണയങ്ങളും വിവാഹങ്ങളും ഉണ്ടായി. കാലചക്രത്തിൽ ദാവീദ് വീണ്ടും മീഖളിനെ സ്വന്തമാക്കി. പക്ഷേ അവർ വീണ്ടും വേർപിരിഞ്ഞു. അവസാനം ദാവീദ് മീഖളിനെ കൊലപ്പെടുത്തി. ഒരു ദുഃഖപൂർണ്ണമായ പ്രണയവസാനം !!<br />
<br />
<u><span style="color: magenta;"><b>6. ദാവീദും ബത്ത്-ശേബയും (2ശമുവേൽ 11) - വഞ്ചനയുടെ പ്രണയം </b></span></u><br />
ചതിയും വഞ്ചനയും കൊലപാതകവും നിയമവിരുദ്ധതയും ഒക്കെ ചേർന്ന ഒന്നായിരുന്നു ദാവീദ്-ബത്ത് ശേബ ബന്ധം. ഒരു യുദ്ധകാലത്ത് സന്ധ്യാസമയത്ത് യെരുശലേമിലെ കൊട്ടാരത്തിൽ നിൽക്കുമ്പോൾ അതിസുന്ദരിയായ ഒരു സ്ത്രി കുളിക്കുന്നത് ദാവീദ് കണ്ടു. ദാവീദ് ആളയച്ച് അവളെക്കുറിച്ച് അന്വേഷിച്ചു. ഹിത്യനായ ഊരിയാവിന്റെ ഭാര്യ ബത്ത്-ശേബയാണ് ആ സുന്ദരിയെന്ന് ഭൃത്യന്മാർ ദാവീദിനെ വന്നറിയിച്ചു.
<br />
<div class="separator" style="clear: both; text-align: center;">
<a href="https://commons.wikimedia.org/wiki/File%3ADavid_begehrt_Batseba_17Jh.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;" target="_blank" title="By Anonymous Maler des 17. Jahrhunderts. (Hampel Auctions) [Public domain], via Wikimedia Commons"><img alt="David begehrt Batseba 17Jh" height="250" src="https://upload.wikimedia.org/wikipedia/commons/7/75/David_begehrt_Batseba_17Jh.jpg" width="320" /></a></div>
സുന്ദരിയായ അവളോട് അവന് പ്രണയം തോന്നിത്തുടങ്ങിരുന്നു. അവളെസ്വന്തമാക്കാൻ അവൻ ആഗ്രഹിച്ചു. അവൾ കന്യകയല്ലന്നും ഭർത്താവ് മരിച്ചവളല്ലന്നും ദാവീദിന് അറിയാമായിരുന്നു.ബത്ത്-ശേബയുടെ ഭർത്താവായ ഊരിയാവ് തനിക്ക് വേണ്ടി യുദ്ധത്തിന് പോയതാണന്നും അറിയാമായിരുന്നു. എല്ലാം അറിഞ്ഞുകൊണ്ടു തന്നെ ദാവീദ് ബത്ത്-ശേബയെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു.വിവാഹം കഴിക്കാതെ തന്നെ ദാവീദിനൊപ്പം ബത്ത്-ശേബയ്ക്ക് കിടക്കപങ്കിടേണ്ടി വന്നു. <br />
<br />
താൻ ഗർഭിണിയാണന്ന് ബത്ത്-ശേബ അറിയിക്കുമ്പോൾ ദാവീദ് ഭയപ്പെട്ടു. ഭർത്താവ് ഇല്ലാതെ ഭാര്യ എങ്ങനെ ഗർഭിണിയാകും. ചോദ്യങ്ങൾ ഉയരും, ചോദ്യങ്ങൾ തന്റെ നേരെ വരും. ന്യായപ്രമാണലംഘനം സംഭവിച്ചതായി എല്ലാവർക്കും മനസിലാകും. മരണകരമായ കുറ്റമാണ് ചെയ്തിരിക്കുന്നത്. (ലേവ്യ 20:10). ഉപായത്തിലൂടെ ഊരിയാവിനെ യുദ്ധമുഖത്ത് നിന്ന് കൊട്ടാരത്തിൽ എത്തിച്ച് ബെത്ത്-ശേബയുടെ അടൂക്കൽ എത്തിക്കാനുള്ള ശ്രമം രണ്ട് പ്രാവിശ്യം പരാജയപ്പെട്ടു. ഭാര്യയുടെ അടുക്കലേക്ക് പോകാതെ ഊരിയാവ് കൊട്ടാരത്തിൽ നിന്ന് യുദ്ധസ്ഥലത്തിലേക്ക് തിരികെപോയി. പടനയിക്കുന്ന യോവാബിന് നൽകാൻ ദാവീദ് ഒരു എഴുത്തും നൽകിയാണ് ഊരിയാവിനെ യുദ്ധഭൂമിയിലേക്ക് അയക്കുന്നത്. ഊരിയാവിനെ ചതിയിൽപ്പെടുത്തി യുദ്ധത്തിനിടയിൽ കൊലപ്പെടുത്തണം എന്നായിരുന്നു ആ എഴുത്തിൽ എഴുതിയിരുന്നത്. ദാവീദിന്റെ കല്പന യോവാബ് അനുസരിച്ചു. യുദ്ധത്തിൽ ഊരിയാവ് കൊല്ലപ്പെട്ടു. സങ്കടകാലം കഴിഞ്ഞപ്പോൾ ബത്ത്-ശേബയെ ദാവീദ് വിവാഹം കഴിച്ചു.<br />
<br />
<b><u><span style="color: #cc0000;">:: ഒരാൾക്ക് മാത്രം തോന്നിയ പ്രണങ്ങൾ ::</span></u></b><br />
<b><u><span style="color: #cc0000;"><br /></span></u></b></div>
<div style="text-align: justify;">
7. <b><u><span style="color: magenta;">ശെഖേംമിനു ദീനയോട് തോന്നിയ പ്രണയം (ഉല്പത്തി 34)</span></u></b><br />
ഗോത്രപിതാവായ യാക്കോബിന് ലേയയിൽ ഉണ്ടായ മകളായിരുന്നു ദീന - പന്ത്രണ്ട് സഹോദരങ്ങളുടെ പെങ്ങൾ. പദ്ദൻ-അരാമിൽനിന്നു വന്ന യാക്കോബ് സഹോദരനായ ഏശാവിനെ കണ്ടതിനുശേഷം<br />
കനാൻ ദേശത്തിലെ ശേഖേം പട്ടണത്തിലായിരുന്നു. ഹമോരിന്റെ പുത്രന്മാരോടു (ഹിവ്യനായ ഹമോരിന്റെ ഒരു മകനായിരുന്നു ശേഖേം) നൂറു വെള്ളിക്കാശിന്നു വാങ്ങിയ സ്ഥലത്തായിരുന്നു യാക്കോബിന്റെയും കുടുംബത്തിന്റെയും താമസം. ദീന എല്ലാ ദിവസവും ആ നാട്ടിലെ കനാന്യകന്യകമാരെ കാണാൻ പോവുമായിരുന്നു. (ദേശങ്ങളുടെ ചരിത്രം തുടങ്ങുന്നത് നോഹയുടെ കാലത്തെ പ്രളയത്തിനുശേഷമാണ്.
നോഹയുടെ മകനായ ഹാം മിന്റെ നാല് പുത്രന്മാരിൽ ഒരാളായിരുന്നു കനാൻ. കനാന്റെ പതിനൊന്ന് മക്കളിൽ നിന്നാണ് കനാന്യവംശങ്ങളുടെ പിറവി. കനാന്റെ മക്കളിൽ ഒരാളായിരുന്നു ഹിവ്യൻ). കന്യകമാരുടെ കൂട്ടത്തിൽ നിൽക്കുന്ന ദീനയെ ദേശപ്രഭുവായ ശേഖേം (ഷെക്കെം) കണ്ടു. അവളോട് ശേഖേംമിനു പ്രണയം തോന്നി. ഒരു ദിവസം ശേഖേം ദീനയെ പിടിച്ചുകൊണ്ടുപോയി അവളെ മാനഭംഗപ്പെടുത്തി . ശേഖേം ദീനയോട് പ്രണയപൂർവ്വം പെരുമാറി.<br />
<br />
<a href="https://commons.wikimedia.org/wiki/File%3ADinah_tissot.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;" target="_blank" title="James Tissot [Public domain], via Wikimedia Commons"><img alt="Dinah tissot" height="320" src="https://upload.wikimedia.org/wikipedia/commons/thumb/1/15/Dinah_tissot.jpg/128px-Dinah_tissot.jpg" width="217" /></a>ശേഖേം തന്റെ അപ്പനായ ഹമോരിനോട് ദീനയെ തനിക്ക് ഭാര്യയായി കിട്ടണം എന്ന് പറഞ്ഞു. ഹമോർ യാക്കൊബിനെ കാണാനായി പോയി. ദീനയുടെ സഹോദരന്മാരും അതേ സമയം വയലിൽ നിന്ന് എത്തി. തന്റെ മകന് ദീനയെ വിവാഹം ചെയ്ത് നൽകണമെന്ന് ഹമോർ യാക്കൊബിനോടും മക്കളോടും ആവശ്യപ്പെട്ടു . ശേഖേംമും യാക്കോബിനോടും ദീനയുടെ ആങ്ങളമാരോടും സംസാരിച്ചു. സ്ത്രിധനവും ദാനവും
എത്ര വേണമെങ്കിലും നൽകാം പകരം ദീനയെ വിവാഹം ചെയ്ത് നൽകണമെന്ന് ശേഖേം അവരോട് പറഞ്ഞു. ദീനയെ വിവാഹം ചെയ്ത് കൊടുക്കുന്നതിന് പകരം എന്ത് ചോദിച്ചാലും അത് നൽകാൻ വരെ ശേഖേം തയ്യാറായിരുന്നു. യാക്കൊബിന്റെ ആൺമക്കൾ പക്ഷേ ഹമോറിനോടും ശേഖേമ്മിനോടും സംസാരിച്ചത് കപടമായിട്ടായിരുന്നു. തങ്ങളുടെ സഹോദരിയെ പിടിച്ചുകൊണ്ടുപോയതിലുള്ള പക അവർക്ക് ഉള്ളിൽ ഉണ്ടായിരുന്നു. ശേഖേമും കുടുംബവും പരിച്ഛേദന ഏറ്റാൽ ദീനയെ വിവാഹം ചെയ്ത് നൽകാമെന്ന് യാക്കോബിന്റെ ആണ്മക്കൾ അവരോട് പറഞ്ഞു. അതിന് തയ്യാറല്ലങ്കിൽ അവർ ദീനയെ തിരികെ കൊണ്ടുവരുമെന്നും അറിയിച്ചു.<br />
<br />
ദീനയോടുള്ള പ്രണയം കൊണ്ട് ശേഖേം പരിച്ഛേദനയേൽക്കാൻ സമ്മതിച്ചു. ശേഖേം നഗരത്തിലെ പുരുഷന്മാരോട് ഹമോരും ശേഖേമും സംസാരിച്ചു , അവരെക്കൊണ്ടും പരിച്ഛേദനഏൽക്കാൻ സമ്മതിപ്പിച്ചു. ശേഖേമും കൂടെയുള്ളവരും പരിച്ഛേദനയേറ്റതിന്റെ മൂന്നാം ദിവസം ,അവർ വേദനയോടെ ഇരിക്കുമ്പോൾ യാക്കോബിന്റെ രണ്ട് ആണ്മക്കളായ ശിമെയോനും ലേവിയും (ലേയയുടെ മക്കൾ) പട്ടണത്തിൽ ചെന്ന് വാൾ കൊണ്ട് ആ പട്ടണത്തിലെ പുരുഷന്മാരെയെല്ലാം കൊന്നു. തികച്ചും അപ്രതീക്ഷതമായ ആക്രമണത്തിൽ അവരെല്ലാം കൊല്ലപ്പെട്ടു. ഹാമ്മോറിനേയും ശേഖേമിനേയും വാൾകൊണ്ട് വെട്ടിക്കൊന്ന് അവർ ദീനയെ ശെഖേമിന്റെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു പോയി.<br />
<br />
<b><u><span style="color: magenta;">8. പോത്തീഫറിന്റെ ഭാര്യയ്ക്ക് യോസഫിനോട് തോന്നിയ പ്രണയം - (ഉല്പത്തി 39)</span></u></b><br />
മിദ്യാനകച്ചവടക്കാരിൽ നിന്ന് യോസഫിനെ വാങ്ങിയ ഫറവോന്റെ കടമ്പടിനായകാനായ പോത്തീഫർ യോസഫിനെ തന്റെ വീട്ടിൽ കൊണ്ടു വന്നു. യോസഫിന്റെ കൂടെ ദൈവം ഉണ്ടന്നും യോസഫ് ചെയ്യുന്നതെല്ലാം ദൈവം സാധിപ്പിക്കുന്നു എന്നും പോത്തിഫർ കണ്ടു. യോസഫിന്റെ പരിചാരക ശുശ്രൂഷയിൽ സംതൃപ്തനായ പോത്തിഫർ യോസഫിനെ തന്റെ വീടിന്റെ ഗൃഹവിചാരകനാക്കുകയും ചെയ്തു.<br />
യോസഫ് ബുദ്ധിമാനും അതി സുന്ദരനും യുവാവും ആയിരുന്നു. ആരേയും ആകർഷിക്കുന്ന രൂപം. യോസഫിന്റെ അതി മനോഹര രൂപം പോത്തിഫറിന്റെ ഭാര്യയുടെ മനസിൽ മായാതെ നിന്നു. അവൾക്ക് യോസഫിനോട് പ്രണയം തോന്നി തുടങ്ങി. അവനെ എങ്ങനേയും തന്റെ ഇഷ്ടത്തിലേക്ക് കൊണ്ടു വരണമെന്ന് അവൾ ആഗ്രഹിച്ചു. അവന്റെ ശ്രദ്ധ നേടാൻ അവൾ പലവഴികളും ആലോചിച്ചു.പക്ഷേ യോസഫ് അവളിൽ നിൻ കഴിവതും ഒഴിഞ്ഞു മാറി. ഒരു ദിവസം അവൾ തന്റെ പ്രണയവും യോസഫിനോട് വെളുപ്പെടുത്തിയിട്ട് അവനെ തന്റെ കിടക്കയിലേക്ക് ക്ഷണിച്ചു. യോസഫ് അവളുടെ ക്ഷണം നിരസിച്ചു.<br />
<br />
"ഈ വീടിന്റെ ഗൃഹവിചാരകാനാണ് ഞാൻ. ഈ വീട്ടിൽ ഉള്ളയാതൊന്നിനെകുറിച്ച് യജമാനാന് അറിയില്ല,അദ്ദേഹത്തിനു ഉള്ളതെല്ലാം എല്ലാം എന്നെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുകയാണ് .യജമാനനും യജമാനിത്തിയും കഴിഞ്ഞാൽ ഈ വീട്ടിൽ എന്നെക്കാൾ വലിയവൻ ആരും ഇല്ല. ഞാൻ ഇവിടെ എന്ത് ചെയ്താലും അവൻ അറിയത്തുമില്ല.ഈ വീട്ടിൽ യാതൊന്നും അവൻ എനിക്ക് നിഷേധിച്ചിട്ടുമില്ല. പക്ഷേ നിങ്ങൾ എന്റെ യജമാനന്റെ ഭാര്യയാണ്. ഞാൻ യജമാനനോട് ദോഷം ചെയ്ത് ദൈവത്തോട് വലിയ പാപം ചെയ്യുന്നത് എന്ങനെ?". യോസഫ് തന്റെ യജമാനന്റെ ഭാര്യയോട് ചോദിച്ചു... അവൾ അവസരം കിട്ടുമ്പോഴും അവസരങ്ങൾ ഉണ്ടാക്കിയും യോസഫിനോട് തന്റെ പ്രണയം ആവർത്തിച്ചു കൊണ്ടേ ഇരുന്നു. അവനെ തന്റെ അരികത്തിരിക്കാനും കിടക്കയിലേക്കും അവൾ ക്ഷണിച്ചുകൊണ്ടേഇരുന്നു. അവളുടെ എല്ലാ ക്ഷണവും അവൻ നിരസിച്ചു. യജമാനന്റെ ഭാര്യയുടെ മുന്നിൽ എത്തേണ്ടി വരുന്ന അവസരങ്ങൾ യോസഫ് ഒഴിവാക്കുകയും എന്തെങ്കിലും ആവശ്യത്തിനു യജമാനന്റെ ഭാര്യയുടെ അടുക്കൽ പോകേണ്ടി വരികയാണങ്കിൽ അവൻ തന്റെ ഒപ്പം ആരെയെങ്കിലും കൂടി കൂട്ടാനും തുടങ്ങി.<br />
<br />
ഒരു ദിവസം യോസഫ് തന്റെ ജോലി ചെയ്യാനായി വീടിനകത്തേക്ക് വന്നു. വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു. യോസഫ് വീടിനകത്തേക്ക് വരുന്നത് പോത്തീഫറിന്റെ ഭാര്യ കണ്ടു. അവൾ അവന്റെ അടുക്കലേക്ക് ചെന്നു. പ്രണയ പൂർവ്വം അവനെ തന്റെ കിടക്കയിലേക്ക് വീണ്ടും ക്ഷണിച്ചു. അവൻ വീണ്ടും അവളുടെ ക്ഷണം നിരസിച്ചു. തന്നെ എപ്പോഴും അവഗണിക്കുന്ന യോസഫിനോടുള്ള പ്രണയം അവളുടെ സിരകളിലൂടെ ഒഴുകി പരന്നു.യോസഫ് അവളുടെ മുന്നിൽ നിന്ന് മാറി തിരികെപോകാൻ തുടങ്ങി .അവൾ അവന്റെ വസ്ത്രത്തിൽ പിടിച്ചു വലിച്ചു കൊണ്ട് മന്ത്രിച്ചു...<br />
"യോസഫ് നിന്നെ ഞാൻ എത്രമാത്രം പ്രണയിക്കുന്നു.ഒരിക്കലെങ്കിലും എന്റെ കൂടെ വന്ന് എന്റെ ആഗ്രഹം പൂർത്തിയാക്കി തരിക. നിന്റെ യജമാനൻ ഒന്നും അറിയാൻ പോകുന്നില്ല. ഇപ്പോഴാണങ്കിൽ ഈ വീടിനകത്ത് പരിചാരകർ ആരും ഇല്ല. വരിക എന്റെ പ്രണയം പങ്കിടുക..എന്നോടൊത്ത് കിടക്കയിലേക്ക് വരിക"<br />
<br />
<a href="https://commons.wikimedia.org/wiki/File%3AGuido_Reni_(Italian_-_Joseph_and_Potiphar's_Wife_-_Google_Art_Project.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;" target="_blank" title="Guido Reni [Public domain], via Wikimedia Commons"><img alt="Guido Reni (Italian - Joseph and Potiphar's Wife - Google Art Project" height="298" src="https://upload.wikimedia.org/wikipedia/commons/thumb/8/8b/Guido_Reni_%28Italian_-_Joseph_and_Potiphar%27s_Wife_-_Google_Art_Project.jpg/512px-Guido_Reni_%28Italian_-_Joseph_and_Potiphar%27s_Wife_-_Google_Art_Project.jpg" width="400" /></a>
യജമാനനെ ചതിച്ച് ദൈവത്തോട് പാപം ചെയ്യാൻ യോസഫിനു സമ്മതമല്ലായിരുന്നു.അവൾ യോസഫിന്റെ വസ്ത്രത്തിൽ പിടിച്ച് വലിച്ച് തന്റെ മുറിയിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചു . യോസഫ് തന്റെ വസ്ത്രം അവളുടെ കൈയ്യിൽ വിട്ടേച്ച് പുറത്തേക്ക് ഓടിപ്പോയി.യോസഫ് ഓടിപ്പോകുന്നത് കണ്ടപ്പോൾ അവൾ പരിഭ്രമിച്ചു. താൻ അവനെ കിടക്കയിലേക്ക് ക്ഷണിച്ചത് പോത്തീഫറിനോടോ മറ്റാരോടെങ്കിലും പറഞ്ഞാൽ തനിക്ക് പിന്നീടിവിടെ ജീവിക്കാൻ പറ്റില്ല. ഒരു അഭിസാരികയെപ്പോലെ എല്ലാവരും തന്നോട് പെരുമാറും. പോത്തീഫർ തന്നെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യും. അവളുടെ ഉള്ളിൽ പെട്ടന്ന് തന്നെ ഒരുപായം തെളിഞ്ഞു.ഉടൻ തന്നെ അവൾ നിലവിളിക്കാൻ തുടങ്ങി.അവളുടെ നിലവിളി കേട്ട് വീട്ടിലുള്ളവരും പരിചാരകരും ഓടി വന്നു..യോസഫിന്റെ വസ്ത്രവുമായി നിൽക്കുന്ന അവളെ കണ്ട് അവർ പരസ്പരം നോക്കി.അവൾ യോസഫിന്റെ തുണി എല്ലാവരേയും കാണിച്ചു കൊണ്ട് പറഞ്ഞു.<br />
<br />
"നമ്മളെ കളിയാക്കാനായി പോത്തീഫർ എബ്രായനായ യോസഫിനെ അടിമ ചന്തയിൽ നിന്ന് വാന്ങി കൊണ്ടു വന്നു.എന്നിട്ട് അവന്റെ കൂടേ ദൈവം ഉണ്ടന്ന് പറഞ്ഞ് എല്ലാത്തിനും അവനെ കാര്യവിചാരകനാക്കി. എന്നിട്ടവനിപ്പോൾ ചെയ്തതോ... അവനിപ്പോൾ എന്റെ കൂടെ കുറച്ച് സമയമെങ്കിലും കഴിയണമെന്ന് പറഞ്ഞ് എന്നെ കയറിപ്പിടിക്കാൻ വന്നു.ഞാൻ ഉറക്കെ നിലവിളിച്ചപ്പോൾ അവന്റെ വസ്ത്രം ഇവിടെ ഇട്ടിട്ട് ഓടിപ്പോയി". അവൾ പറഞ്ഞത് എല്ലാവർക്കും വിശ്വാസമായില്ലങ്കിലും അവർ അവളെ ആശ്വസിപ്പിച്ചു.<br />
<br />
പോത്തീഫർ കൊട്ടാരത്തിൽ നിന്ന് മടങ്ങി വരുന്നതുവരെ അവൾ യോസഫിന്റെ വസ്ത്രം കൈയ്യിൽ പിടിച്ചു നിന്നു. പോത്തീഫർ മടങ്ങി വന്നപ്പോൾ അവൾ വീട്ടുകാരോടും പരിചാരകരോടും പറഞ്ഞ കഥ അവനോടും ആവർത്തിച്ചു.<br />
"അടിമചന്തയിൽ നിന്ന് നിങ്ങൾ വാങ്ങിയ ആ എബ്രായൻ എന്നെ ബലാത്ക്കാരം ചെയ്യാൻ വന്നപ്പോൾ ഞാൻ ഉറക്കെ നിലവിളിച്ചു. എന്റെ നിലവിളി കേട്ടപ്പോൽ അവൻ വസ്ത്രം ഇവിടെ ഉപേക്ഷിച്ച് ഓടിക്കളഞ്ഞു..നിന്റെ ദാസൻ എന്നോട് ഇങ്ങനെ ചെയ്തത് എന്ത്?" അവൾ തന്റെ ഭർത്താവിനോട് ചോദിച്ചു.<br />
<br />
അവളുടെ ചോദ്യം അവന്റെ മനസിനെ മുറിപ്പെടുത്തി. അടിമ ചന്തയിൽ നിന്ന് വാന്ങിയ യോസഫിനോട് താൻ ഒരിക്കൽ പോലും ഒരു അടിമയോട് പെരുമാറിയിട്ടില്ല. അവനെ തനിക്കുള്ളതിന്റെയെല്ലാം കാര്യവിചാരകനാക്കി നിയമിക്കുകയും ചെയ്തു. എന്നിട്ട് അവൻ തന്റെ ഭാര്യയെ,അവന്റെ യജമാനത്തിയെ ബലാത്ക്കാരം ചെയ്യാൻ ശ്രമിച്ചിരിക്കുന്നു.തന്റെ ഭാര്യ പറഞ്ഞതെല്ലാം അവൻ വിശ്വസിച്ചു .അവൻ കോപം കൊണ്ട് വിറച്ചു. യോസഫിനെ കൊണ്ടുവരാൻ അവൻ കല്പിച്ചു.പരിചാരകർ യോസഫിനെ പിടിച്ചു കൊണ്ടു വന്നു. പോത്തിഫറിന്റെ ഭാര്യ ഒരു വിജയിയെപോലെ പോത്തീഫറിന്റെ അടുക്കൽ നിന്നു. തന്റെ യജമാനന്റെ മുന്നിൽ യോസഫ് കുറ്റക്കാരനെപോലെ നിന്നു. യോസഫിനെ കാരാഗൃഹത്തിൽ അടക്കാൻ പോത്തീഫർ ഉത്തരവിട്ടു. പരിചാരകർ യോസഫിനെ കാരാഗൃഹത്തിൽ അടച്ചു.<br />
<div>
<br /></div>
<div>
<b><u><span style="color: magenta;">9. അമ്നോന് താമാറിനോട് തോന്നിയ പ്രേമം : (2ശമുവേൽ 13) - മരണം ഇരന്ന് വാങ്ങിയ അമ്നോന്റെ പ്രണയം</span></u></b><br />
ദാവീദിന്റെ രണ്ട് മക്കളാണ് അമ്നോനും താമാറും. ദാവീദിന് മയഖയിൽ ജനിച്ച മകളാണ് താമാർ , അബ്ശാലോമിന്റെ സഹോദരി. യിസ്രെയേൽക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോൻ ആണ് ദാവീദിന്റെ ആദ്യജാതൻ. അമ്നോന് പ്രണയം തോന്നുന്നത് തന്റെ അർദ്ധ സഹോദരിയായ താമാറിനോടാണ്. തമാറിനോടുള്ള പ്രണയം പുറത്തുപറയാനാവാതെ ഉള്ളിൽ ഒതുക്കിപ്പിടിച്ച പ്രണയം അവനെ രോഗിയാക്കിമാറ്റി. ഈ സമയത്താണ് അമ്നോനിന്റെ സുഹൃത്ത്; ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകനായ യോനാദാബ് അവന്റെ അടുക്കൽ എത്തുന്നത് . യോനാദാബിന്റെ ആവർത്തിച്ചുള്ളാ ചോദ്യങ്ങൾക്കവസാനം അബ്ശാലോമിന്റെ സഹോദരിയായ താമാറിനോട് തനിക്കുള്ള പ്രണയത്തെക്കുറിച്ച് അമ്നോൻ പറഞ്ഞു. തമാറിനെ അമ്നോന് അടുക്കൽ എത്തിക്കാനുള്ള ഒരു ഉപായം യോനാദാബ് അമ്നോന് പറഞ്ഞ് കൊടുക്കുന്നു. തന്റെ സഹോദരിയായ താമാർ തന്റെ അടുക്കൽ വന്ന് ഭക്ഷ്ണം
ഉണ്ടാക്കിത്തരണമെന്ന് ദാവീദ് രാജാവ് കാണാൻ വരുമ്പോൾ ആവശ്യപ്പെടണമെന്ന് യോനാദാബ് അമ്നോനോട് പറഞ്ഞു. ദാവീദ് കാണാൻ വന്നപ്പോൾ അമ്നോൻ അങ്ങനെ തന്നെ ചെയ്തു. ദാവീദ് തമാറിനെ ആളെ അയച്ച് , സഹോദരനായ അമ്നോന് വീട്ടിൽ എത്തി ഭക്ഷ്ണം ഉണ്ടാക്കി നൽകാൻ പറയിച്ചു.<br />
<br />
<a href="https://commons.wikimedia.org/wiki/File%3AJan_Steen_001.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;" target="_blank" title="Jan Steen [Public domain or Public domain], via Wikimedia Commons"><img alt="Jan Steen 001" height="321" src="https://upload.wikimedia.org/wikipedia/commons/thumb/7/7f/Jan_Steen_001.jpg/512px-Jan_Steen_001.jpg" width="400" /></a><a href="https://commons.wikimedia.org/wiki/File%3AJan_Steen_001.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;" title="Jan Steen [Public domain or Public domain], via Wikimedia Commons"><br /></a>
താമാർ അമ്നോന്റെ വീട്ടിൽ എത്തി അവൻ പറഞ്ഞതുപോലെ അവനുവേണ്ടി വട ഉണ്ടാക്കി. തന്റെ കൂടെ നിൽക്കുന്നവരെയെല്ലാം പുറത്താക്കിയതിനു ശേഷം അമ്നോൻ താമാറിനെ ഭക്ഷ്ണവുമായി മുറിയിലേക്ക് വിളിപ്പിച്ചു. മുറിയിയിലേക്ക് ചെന്ന തമാറിനെ അവൾ പറയുന്നതൊന്നും കേൾക്കാതെ അവളുടെ എതിർപ്പുകൾ അവഗണിച്ച് അമ്നോൻ ബലാത്ക്കാരം ചെയ്തു. പെട്ടന്നു തന്നെ അമ്നോന് താമാറിനോട് വെറുപ്പായി. അവന് അവളോട് തോന്നിയ പ്രേമത്തെക്കാൾ ഇരട്ടി വെറുപ്പ്. അമ്നോൻ താമാറിനെ പുറത്താക്കിച്ച് വാതിലടച്ചു. താമാർ നിലവിളിച്ച് തന്റെ കുപ്പായം കീറി തലയിൽ ചാരം വാരിയിട്ട് കൈകൾ തലയിൽ വെച്ച് നടന്നുപോയി. താമാർ ഏകാകിയായി സഹോദരനായ അബ്ശാലോമിന്റെ വീട്ടിൽ താമസിച്ചു. അബ്ശാലോമിന് തന്റെ സഹോദരിയെ നശിപ്പിച്ച അമ്നോനോട് പകയായിരുന്നു എങ്കിലും പുറത്ത് കാണിച്ചില്ല.പ്രതികാരത്തിനായി കാത്തിരുന്നു. രണ്ട് വർഷത്തിനു ശേഷം അബ്ശാലോം അമ്നോനെ വധിച്ചു തന്റെ പ്രതികാരം പൂർത്തിയാക്കി.<br />
<br />
<b><u><span style="color: magenta;">10. തോബിയാസ് - സാറാ (തോബിത്ത് 7,8) :: പ്രാണഭയമില്ലാത്ത നിഷ്കളങ്കമായ പ്രണയം</span></u></b><br />
ഒരാളെ കാണാതെയോ കേൾക്കാതയോ പ്രണയിക്കാൻ പറ്റുമോ? സുഹൃത്തിന്റെ വിവരണത്തിലൂടെ കേൾക്കുന്ന ഒരു പെൺകുട്ടിയിൽ പ്രണിയിക്കാൻ കഴിയുമോ? ഇങ്ങനെ പ്രണയിച്ച ഒരാളെ ബൈബിളിൽ, തോബിത്തിന്റെ പുസ്ത്കത്തിൽ കാണാൻ പറ്റും. തോബിത്തിന്റെ മകനായ തോബിയാസാണ് തന്റെ സഹയാത്രികനായ അസറിയാസിന്റെ (ദൈവദൂതനായിരുന്ന റഫായേലായിരുന്നു ഇത്) വാക്ക് കേട്ട് ഏക്ബത്താനായിലെ റഗുവേലിന്റെ മകളായ സാറായെ പ്രണയിച്ചത്. ഏഴു വിവാഹം കഴിഞ്ഞവളായിരുന്നു സാറാ. പക്ഷേ വിവാഹരാത്രിയിൽ തന്നെ ആ ഏഴുപേരും മണവറയിൽ വെച്ചുതന്നെ മരിക്കുകയായിരുന്നു. മണവറയിൽ അവളുടെ അടൂത്ത് എത്തുന്ന ഭർത്താക്കന്മാരെ അസ്മോദേവൂസ് എന്ന ദുഷ്ടപിശാച് വധിക്കുകയായിരുന്നു.<br />
<br />
തോബിയായിന്റെ പിതാവായ തോബിത്ത് വർഷങ്ങൾക്ക് മുമ്പ് ഗബായേൽ എന്ന ആളിന്റെ കൈയ്യിൽ പത്തു താലന്ത് വെള്ളി ഏൽപ്പിച്ചിരുന്നു. അത് വാങ്ങാൻ തോബിയാസിനെ നിനെവേയിൽ നിന്ന് തോബിത്ത് മേദിയായിലെ റാഗെസിലേക്ക് പറഞ്ഞു വിടുന്നു. തോബിയാസിന് കൂട്ടിനുപോകാനായി ഒരാളെ തിരക്കുമ്പോൾ ദൈവദൂതനായ റഫായേൽ തോബിത്തിന്റെ ബന്ധുവായ അനനിയാസിന്റെ പുത്രനായ അസറിയാസ് ആണന്ന് പറഞ്ഞു ആ യാത്രയിൽ ചേരുന്നു. പിന്നീടൂള്ള യാത്രയിൽ അസറിയാസ് എന്ന റഫായേൽ ദൂതന്റെ നിർദ്ദേശം അനുസരിച്ചായിരുന്നു തോബിയാസ് പോയത്. ടൈഗ്രീസ് നദിയിൽ നിന്ന് ലഭിച്ച മീനിന്റെ ചങ്കും കരളും കയ്പയും(ഹൃദയം , കരൾ , പിത്താശയം) അസറിയാസിന്റെ നിർദ്ദേശപ്രകാരം തോബിയാസ് എടുത്ത് സൂക്ഷിക്കുന്നു. പിശാച് ഉപദ്രവിച്ചാൽ മീനിന്റെ ചങ്കും കരളും എടൂത്ത് പുകച്ചാൽ പിശാച് ശല്യപ്പെടൂത്തുകയില്ലന്ന് അസറിയാസ് പറഞ്ഞു.<br />
<br />
പോകുന്ന വഴിയിൽ അവർ ഏക്ബത്താനായിൽ എത്തി. തോബിയായിസിന്റെ ബന്ധുവായ റഗുവേലിന്റെ വീട്ടിൽ ഇന്ന് കഴിയാമെന്ന് അസറിയാസ് തോബിയാസിനോട് പറഞ്ഞു. റഗുവേലിന്റെ സുന്ദരിയും വിവേകമതിയുമായ മകൾ സാറായെ തോബിയാസ് വിവാഹം ചെയ്യണമെന്ന് അസറിയാസ് അഭിപ്രായപ്പെട്ടു. സാറാ വിവാഹം കഴിച്ച ഏഴുപേരും മരിച്ചതിനെക്കുറിച്ച് തോബിയാസ് അസറിയാസിനോട് പറയുന്നു, താൻ പിതാവിന് ഒരൊറ്റ മകനാണന്നും വിവാഹം ശേഷം താൻ മരിച്ചുപോയാൽ മാതാപിതാക്കൾ ദുഃഖം താങ്ങാനാവാതെ മരിക്കുമെന്നും അയാൾ തുടർന്നു. അതിന് ദൂതനായ അസറിയാസ് പറയുന്നത് വിവാഹം കഴിഞ്ഞ് മണീയറയിൽ പ്രവേശിക്കുമ്പോൾ ധൂപപാത്രത്തിലെ കനലിൽ മീനിന്റെ ചങ്കും കരളും ഇട്ട് പുകച്ചാൽ പിശാചിനെ ഓടിക്കാൻ സാധിക്കുമെന്നാണ്. സാറാ തോബിയാസിനായി നിശ്ചയിക്കപ്പെട്ടവളാണ് , തോബിയാസ് സാറായെ രക്ഷിക്കും , തോബിയാസിന് സാറായിൽ മക്കൾ ഉണ്ടാകും എന്ന് പറഞ്ഞ് ദൂതൻ തോബിയായിനെ ധൈര്യപ്പെടൂത്തി. സാറായെക്കുറിച്ചുള്ള വർണ്ണനകൾ ദൂതൻ തുടർന്നപ്പോൾ തോബിയാസിനോട് അവളൊട് പ്രണയം തുടങ്ങി. അവളെ വിവാഹം കഴിക്കാൻ അവൻ വെമ്പൽ പൂണ്ടു.<br />
<br />
<a href="https://commons.wikimedia.org/wiki/File%3ANicolaus_Knupfer_-_Tobias_en_Sarah_1654.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;" target="_blank" title="Nikolaus Knüpfer [Public domain], via Wikimedia Commons"><img alt="Nicolaus Knupfer - Tobias en Sarah 1654" src="https://upload.wikimedia.org/wikipedia/commons/e/e2/Nicolaus_Knupfer_-_Tobias_en_Sarah_1654.jpg" width="256" /></a>തോബിയാസും അസറിയാസ് എന്ന റഫായേൽ ദൂതനും റഗുവേലിന്റെ വീട്ടിലെത്തി. സാറാ അവരെ സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. തന്റെ ബന്ധുവായ തോബിത്തിന്റെ മകനാണ് തോബിയാസ് എന്ന് റഗുവേൽ മനസിലാക്കി. റഗുവേലും ഭാര്യ എദ്നായും അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അവർ ആട്ടിൻകൂട്ടത്തിൽ നിന്ന് ഒരു മുട്ടാടിനെകൊന്ന് വിഭവസമൃദ്ധമായ ഭക്ഷണമുണ്ടാക്കി സത്ക്കരിച്ചു. അതിനുശേഷം തോബിയാസ്-സാറാ വിവാഹത്തെക്കൂറിച്ച് റഫായേൽ റഗുവേലിനോട് സംസാരിച്ചു. തന്റെ മകളുടെ കഴിഞ്ഞകാല വിവാഹത്തെക്കുറിച്ച്
റഗുവേൽ തോബിയാസിനോട് തുറന്നുപറഞ്ഞു. തോബിയാസിന് സാറായോടുള്ള പ്രണയം കൂടിയതേയുള്ളൂ. തോബിയാസിന്റെയും സാറായുടെയും വിവാഹത്തിന് റഗുവേൽ സമ്മതം നൽകി. റഗുവേൽ മകൾ സാറായെ കൈയ്ക്ക് പിടിച്ച് തോബിയാസിന് ഭാര്യയായി നൽകി. വിവാഹ വാഗ്ദാനം എഴുതി അവർ അതിൽ മുദ്രയും വെച്ചു. സാറായുടെ അമ്മയായ എദ്നാൻ തോബിയാസ്-സാറായ്ക്ക് വിവാഹമുറി ഒരുക്കി നൽകി. കരയുന്ന സാറായെ എദ്നാൻ ആശ്വസിപ്പിച്ച് വിവാഹമുറിയിലേക്ക് അയിച്ചു. മുറിയിലേക്ക് കടന്ന തോബിയാസ് റഫായേൽ ദൂതന്റെ വാക്കുകൾ പോലെ മുറിയിലെ ധൂപപാത്രത്തിൽ മത്സ്യത്തിന്റെ ചങ്കും കരളും ഇട്ട് പുകച്ചു. മണമേറ്റപ്പോൾ ഓടിപ്പോയ പിശാചിനെ റഫായേൽ ബന്ധിച്ചു. മണവറയിൽ വെച്ച് തോബിയാസും സാറായും ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്. പ്രാർത്ഥനയുടെ അവസാനം തോബിയാസ് പറയുന്നതിങ്ങനെയാണ് , " കർത്താവേ ഞാൻ ഇവളെ സ്വീകരിക്കൂന്നത് ജഡികമായ അഭിലാഷത്താലല്ല , നിഷ്കളങ്കമായ പ്രേമത്താലാണ് .അങ്ങയുടെ കാരുണ്യം എനിക്ക് ഉണ്ടാകണമെ ! ഇവളോടൊത്ത് വാർധക്യത്തിലെത്തുന്നതിന് അവിടൂന്ന് അനുഗ്രഹിച്ചാലും! ". പതിന്നാലു ദിവസം നീണ്ടു നിന്ന വിവാഹവിരുന്നിന് ശേഷം തോബിയാസും സാറായും അസറിയാസും നിനെവെയിലേക്ക് തിരിച്ചത്തി.</div>
<div>
<b><u><span style="color: magenta;"><br /></span></u></b>
<b><u><span style="color: magenta;">11. ശലോമോനും ശൂനേംകാരത്തിയായ അബീശഗിനും...:: ഒരു ത്രികോണപ്രണയം</span></u></b><br />
ശലോമോൻ രാജാവു ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യാജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു.(1രാജാക്കന്മാർ 11:1) , അവന്നു എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു. (1രാജാക്കന്മാർ11:3). ശലോമോനെക്കുറിച്ച് പറഞ്ഞിരിക്കൂന്ന രണ്ട് വാക്യങ്ങളാണ് . ആയിരത്തോളം സ്ത്രികളെ സ്വന്തമാക്കി അവരോടൊപ്പം കഴിഞ്ഞിരുന്ന ഒരാൾക്ക് പ്രണയം ഉണ്ടാകുമോ? അധികാരവും പ്രതാപവും സമ്പത്തും ജ്ഞാനവും ഉള്ള ഒരാളുടെ; അതും രാജാവിന്റെ, പ്രണയം നിഷേധിച്ച് ഒരു പെൺകുട്ടി തന്റെ കാമുകനായി കാത്തിരിക്കുമോ? വേദപുസ്തകത്തിൽ നിന്ന് മാറ്റി നിർത്തി വായിച്ചാൽ മനോഹരമായ ഒരു പ്രണയകാവ്യമാണ് ഉത്തമഗീതം. അതൊരു നഷ്ടപ്രണയത്തിന്റെ രേഖപ്പെടുത്തലുകൾക്കൂടിയാണന്ന് പറയപ്പെടുന്നു.<br />
<br />
<a href="https://commons.wikimedia.org/wiki/File%3AKing_David_with_Abishag.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;" target="_blank" title="By James Tissot (Life time: 1836-1902) [Public domain], via Wikimedia Commons"><img alt="King David with Abishag" height="320" src="https://upload.wikimedia.org/wikipedia/commons/1/10/King_David_with_Abishag.jpg" width="230" /></a>1രാജാക്കന്മാർ 1, 2 അദ്ധ്യായങ്ങളിലായി അഞ്ച് വാക്യങ്ങളിൽ മാത്രം പരാമർശിക്കപ്പെടുന്ന ഒരാളാണ് ശൂനേംകാരത്തിയായ
അബീശഗിൻ(അബീശഗ്). വയസുചെന്ന് വൃദ്ധനായ ദാവീദ് രാജാവിനെ ശുശ്രൂഷിക്കാനും രാജാവിന്റെ കുളിർമാറാനായി അവനോടൊപ്പം കിടക്കാനുമായി രാജകൊട്ടാരത്തിൽ എത്തിയവളാണ് അതിസുന്ദരിയായ ശൂനേംകാരത്തി അബീശഗിൻ. (1രാജാക്കന്മാർ 1-4). പരിചാരക എന്നതിന് അപ്പുറത്തേക്ക് ദാവീദ്-അബീശാഗിൻ ബന്ധം പോയില്ല. The woman was very beautiful; she took care of the king and waited on him, but the king had no sexual relations with her. (new International Version NIV-1King1:4) . രാജകൊട്ടാരത്തിൽ തന്റെ പിതാവിനെ പരിചരിക്കുന്ന അബീശഗീനെ ശലോമോൻ കണ്ടതുമുതൽ അവന് അവളോട് ഇഷ്ടം തോന്നി തുടങ്ങിയിരിക്കാം. തന്നെ നിയമിച്ച തൊഴിലിൽ മാത്രമായിരുന്നു അബീശഗിന് ശ്രദ്ധ. ദാവീദിന്റെ മരണശേഷവും അബീശഗിൻ കൊട്ടാരത്തിലായിരുന്നു താമസം. ശൂനേംകാരത്തിയായ അബീശഗിനെ തനിക്കു ഭാര്യയായിട്ടു നൽകണമെന്ന് ശലോമോന്റെ അർദ്ധസഹോദരനായ അദോനീയാവ് ശലോമോന്റെ അമ്മയായ ബത്ത്-ശേബവഴി രാജാവായ ശലോമോനോട് ആവശ്യപ്പെടുന്നുണ്ട്. പക്ഷേ ആ അവശ്യം തള്ളിയ ശലോമോൻ അദോനിയാവിനെ കൊല്ലാൻ കൽപ്പിക്കുകയായിരുന്നു.... വെറും ഒരു പരിചാരികയായിരുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ സഹോദരനെ കൊല്ലണമെങ്കിൽ അതിനെ പിന്നിലെ കാരണം എന്തായിരിക്കും??<br />
<br />
ഉത്തമഗീതം വേദപുസ്തകത്തിന് പുറത്തെ ഒരു പുസ്തകമായി വായിച്ചാൽ അത് ഏറ്റവും മനോഹരമായ ഒരു പ്രണയകാവ്യമായി വായിക്കാൻ സാധിക്കും (ക്രിസ്ത്യുവും സഭയും ആയിട്ടുള്ള ബന്ധമാണ് ഉത്തമഗീതം എന്നുള്ള വ്യാഖ്യാനം നൽകുന്നത് ആദിമ ക്രൈസ്തവർ ആയിരുന്നു. {പി.ഓ.സി. ബൈബിളിലെ ഉത്തമഗീതം ആമുഖം}). ശലോമോന് അബീശഗിനോട് ഉണ്ടായിരുന്ന പ്രണയവെളിപ്പെടൂത്തലും അത് അവൾ നിഷേധിക്കുന്നതുമാണ് ഉത്തമഗീതം. ഉത്തമഗീതം തുടങ്ങുന്നതുതന്നെ "ശലോമോന്റെ ഉത്തമഗീതം." എന്ന മുഖവുരയോടെയാണ് (1:1). ഉത്തമഗീതം 3:7 , 3:9 , 3:11 , 8:11,12 എന്നീഭാഗങ്ങളിലൊക്കെ ശലോമോന്റെ പേര് പറയുന്നുണ്ട്. ഏഴാം അദ്ധ്യായത്തിന്റെ തുടക്കത്തിൽ ശൂലേംകാരത്തീ,(ശൂനേംകാരത്തി) എന്ന് അഭിസംബോധനയുണ്ട്. ഉത്തമഗീതം ഒരു പ്രണായകാവ്യം എന്ന രീതിയിൽ വായിച്ചു നോക്കൂ. മറ്റൊരാളിനോട് പ്രണയം ഉണ്ടായിരുന്നവൾ രാജാവിന്റെ എല്ലാ പ്രലോഭനങ്ങളെയും തിരസ്ക്കരിച്ച് തന്റെ പ്രണയത്തോട് മാത്രം വിധേയത്വവും ആത്മാർത്ഥതയും കാണിക്കുന്നു. ശൂനേംകാരത്തിക്ക് മറ്റൊരാളിനോട് പ്രണയം ഉണ്ടായിരുന്നു. അവനോട് മാത്രമായിരുന്നു അവളുടെ പ്രണയം. രാജാവിന്റെ പ്രണയം സ്വീകരിച്ച് തന്റെ കാമുകനോടുള്ള പ്രണയം നഷ്ടപ്പെടൂത്താൻ അവൾ തയ്യാറാവുന്നില്ല...<br />
<br />
ഉത്തമഗീതത്തിന്റെ ഇംഗ്ലീഷ് പരിഭാഷ (new International Version NIV) 8ന്റെ ആറും ഏഴും വാക്യങ്ങൾ - 6Place me like a seal over your heart, like a seal on your arm;for love is as strong as death,<br />
its jealousy unyielding as the grave.It burns like blazing fire,like a mighty flame. Many waters cannot quench love;rivers cannot sweep it away.If one were to give all the wealth of one’s house for love,it would be utterly scorned. എന്നെ ഒരു മുദ്രയായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രയായി നിന്റെ കൈമേലും വെച്ചാലും. കാരണം, പ്രേമം മരണംപോലെ ശക്തവും പ്രണയബദ്ധത ശവക്കുഴിപോലെ വഴങ്ങാത്തതും ആണല്ലോ. അതിന്റെ ജ്വാലകൾ ആളിക്കത്തുന്ന തീനാളങ്ങളാണ്, യാഹിന്റെ ജ്വാലയാണ്. ആർത്തലച്ചുവരുന്ന വെള്ളത്തിനു പ്രേമത്തെ കെടുത്തിക്കളയാനാകില്ല. നദികൾക്ക് അതിനെ ഒഴുക്കിക്കളയാനാകില്ല. പ്രേമത്തിനായി ഒരു മനുഷ്യൻ തന്റെ വീട്ടിലെ സമ്പത്തു മുഴുവൻ കൊടുക്കാമെന്നു പറഞ്ഞാലും അതെല്ലാം പാടേ പുച്ഛിച്ചുതള്ളും.” (പുതിയലോക ഭാഷാന്തരം ബൈബിൾ)...<br />
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 'ദിവ്യഗീതം' എന്ന ഖണ്ഡകാവ്യത്തിൽ ആ ഭാഗം ഇങ്ങനെയാണ്..<br />
<br />
കരുതുകൊരു മുദ്രപോലെന്നെ നിൻ കരളിൽ നീ<br />
കരുതുകൊരു മുദ്രപോൽ നിൻ കരത്തിൽ;<br />
എന്തെന്നാൽ, പ്രേമം മൃതിപോൽശക്ത, മസൂയയോ<br />
ഹന്ത, ശവക്കല്ലറപോലതികഠിനം!<br />
അതിതീക്ഷ്ണജ്ജ്വാലകളാളിപ്പടരുന്നതാ-<br />
ണതിൽനിന്നുയരുന്ന ചെന്തീപ്പൊരികൾ!<br />
<br />
ജലധാരയ്ക്കെന്നല്ല പ്രളയത്തിനുകൂടിയു-<br />
മെളുതല്ല കെടുത്തീടുവാൻ പ്രേമദീപം!<br />
ഒരുവൻ നിജഭവനത്തിലെ മുതലെല്ലാം, പ്രേമത്തെ-<br />
ക്കരുതി, യതിനായെടുത്തേകിയാലും;<br />
അതുമുഴുവൻ കേവലം തൃണതുല്യമാണോർക്കി-<br />
ലതുലആം പ്രേമത്തിൻ സന്നിധിയിൽ!<br />
<br />
അബീശഗിന്റെ പ്രണയം തിരിച്ചറിഞ്ഞ ശലോമോൻ അവസാനം അവളോടൂള്ള പ്രണയത്തിൽ നിന്ന് പിന്മാറുകയും ,അബീശഗിന്റെ വിവാഹം അവളുടെ ഇഷ്ടപ്രകാരം തന്നെ നടക്കുകയും ചെയതു. (അബീശഗിന്റെ വിവഹത്തെക്കുറിച്ചുള്ള സൂചനകൾ ബൈബിളിൽ ഇല്ല)</div>
<div>
<br />
<div style="text-align: center;">
<b><u><span style="color: #351c75;">********** ****** ******</span></u></b></div>
</div>
<div>
<span style="color: white;"><span style="font-size: xx-small;">ബൈബിളിലെ പ്രണയങ്ങൾ , വേദപുസ്തകത്തിലെ പ്രണയം , പ്രണയകഥകൾ , </span></span></div>
</div>
<div style="text-align: justify;">
<span style="color: purple;"><b><span style="color: black;"><span style="color: white;"> </span></span></b> </span></div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-23299401352294045562017-03-19T22:06:00.000+05:302018-03-24T21:02:32.029+05:30ബറബ്ബാസ്<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: center;">
<span style="font-size: large;"><b><u>കുരിശുവഴിയിൽ നമ്മൾ കണ്ടുമുട്ടുന്നവർ</u></b></span></div>
<br />
<u><b>1. ബറബ്ബാസ്</b></u><br />
വേദപുസ്തകത്തിൽ ഒരേഒരു സന്ദർഭത്തിൽ മാത്രം നമുക്ക് കാണാൻ കഴിയുന്ന ആളാണ് ബറബ്ബാസ്. പെസഹപെരുന്നാൾ ദിവസം മോചിപ്പിക്കപ്പെടൂന്ന ഒരാൾ. ജനക്കൂട്ടത്തിന്റെ നിർബന്ധത്തിന് വഴങ്ങി യേശുവിന് പകരമായി പീലാത്തോസിന് മോചിപ്പിക്കേണ്ടി വന്ന തടവുപുള്ളിയാണ് ബറബ്ബാസ്. ഈ ഒരൊറ്റ സന്ദർഭത്തിൽ മാത്രമേ ബറബ്ബാസിനെ കാണാൻ കഴിയൂ. മോചിപ്പിക്കപ്പെട്ട ബറബ്ബാസിന് എന്ത് സംഭവിച്ചു എന്ന് ബൈബിളിൽ ഇല്ല...</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><u>ആരായിരുന്നു ബറാബ്ബസ്?</u></b></div>
<div style="text-align: justify;">
യേശുവിന്റെ വിസ്താരസമയത്ത് പെസഹപെരുന്നാളിൽ ജനക്കൂട്ടത്തിന്റെ ആവിശ്യപ്രകാരം വിട്ടയ്ക്കപ്പെട്ട കുറ്റവാളിയാണ് ബറാബ്ബസ്. നാല് സുവിശേഷങ്ങളിലും ബറബ്ബാസിനെ വിട്ടയിച്ചതിനെക്കുറിച്ച് പറയുന്നുണ്ട്. സുവിശേഷകർ ബറബ്ബാസിനെക്കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം. മത്തായി ബറബ്ബാസിനെക്കുറിച്ച് പറയുന്നത് "ശ്രുതിപ്പെട്ടോരു തടവുകാരൻ" എന്നാണ് (മത്തായി 27:16). മർക്കോസ് ബറബ്ബാസിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് , "ഒരു കലഹത്തിൽ കുല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ്" (മർക്കോസ് 15: 7) . "നഗരത്തിൽ ഉണ്ടായ ഒരു കലഹവും കുലയും ഹേതുവായി തടവിലായവൻ" എന്നാണ് ലൂക്കോസ് ബറബ്ബാസിനെ വിശേഷിപ്പിക്കുന്നത് (ലൂക്കോസ് 23:19). യോഹന്നാൻ പറയുന്നത് ബറബ്ബാസ് കവർച്ചാക്കാരൻ ആയിരുന്നു എന്നാണ് (യോഹന്നാൻ 18:40). (ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വേദപുസ്തക പരിഭാഷകൾ ആണ് നമ്മളിപ്പോൾ പറഞ്ഞത്). </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpS5dGGDa_8hCBlEQxRSkRvLsfBOM9VDy4RuLBrc2mRhNx7hoeln7T69BeczsTZ4slcTlyVjVnY41rDPx6BQhEzbkixnU2AZPV4vYkvhT5sMNwDCvG3Uaz3o_Kz88G_fEwIx7K6qITsUQ/s1600/barabbas_wiki.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpS5dGGDa_8hCBlEQxRSkRvLsfBOM9VDy4RuLBrc2mRhNx7hoeln7T69BeczsTZ4slcTlyVjVnY41rDPx6BQhEzbkixnU2AZPV4vYkvhT5sMNwDCvG3Uaz3o_Kz88G_fEwIx7K6qITsUQ/s1600/barabbas_wiki.jpg" /></a></div>
<div style="text-align: center;">
<span style="color: #cccccc; font-size: xx-small;">ബറബ്ബാസ് ചിത്രകാരന്റെ ഭാവനയിൽ :: <a href="https://en.wikipedia.org/wiki/Barabbas#/media/File:Barabbas_(James_Tissot).jpg" target="_blank">സോഴ്സ്-വിക്കി</a></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പിഓസി മലയാളം ബൈബിളിൽ (കത്തോലിക്ക ബൈബിളിൽ) ബറബ്ബാസിന് നൽകിയിരിക്കുന്ന വിശേഷണം കൂടി നമുക്ക് നോക്കാം..</div>
<div style="text-align: justify;">
<i>കുപ്രസിദ്ധനായ ഒരു തടവു പുള്ളി</i> (മത്തായി 27:16) , <i>വിപ്ലവത്തിനിടയിൽ കൊലപാതകം നടത്തിയ ആൾ</i> (മർക്കോസ് 15:7) , <i>പട്ടണത്തിൽ നടന്ന കലാപത്തിനും കൊലപാതകത്തിനും കാരഗ്രഹത്തിൽ അടയ്ക്കപ്പെട്ടവൻ</i> (ലൂക്കൊസ് 23:19) ; <i>കൊള്ളക്കാരൻ </i>(യോഹന്നാൻ 18:40).</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: #674ea7;">വിവിധ ഇംഗ്ലീഷ് പരിഭാഷകളിൽ ബറബ്ബാസിനുള്ള വിശേഷ്ണം നോക്കാം</span><span style="font-size: xx-small;"> <span style="color: #cccccc;">(മലയാളത്തിലേക്ക് മാറ്റിയത്...)</span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<u>മത്തായിയുടെ സുവിശേഷം -</u> </div>
<div style="text-align: justify;">
പ്രസിദ്ധനായ തടവുകാരൻ , കുപ്രിസിദ്ധനായ തടവുകാരൻ , അസാമാന്യനായ തടവുകാരൻ</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<u>മർക്കോസിന്റെ സുവിശേഷം -</u></div>
<div style="text-align: justify;">
പ്രക്ഷോഭകാരിയും ലഹളയിൽ കൊലപാതകം നടത്തിയ ആളും , വിപ്ലവകാരിയും കലാപത്തിൽ കൊലപപാതകം നടത്തിയ ആളും ,വിപ്ലവത്തിൽ കൊലപാതകം നടത്തിയ ആൾ , വിപ്ലവത്തിൽ കൊലപാതകം നടത്തിയ ആൾ , കലാപം ഉണ്ടാക്കുകയും കലാപത്തിൽ കൊലപാതകം നടത്തുകയും ചെയ്ത ആൾ , വിപ്ലവം ഉണ്ടാക്കുകയും വിപ്ലവത്തിൽ കൊലപാതകം നടത്തുകയും ചെയ്ത ആൾ</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<u>ലൂക്കോസിന്റെ സുവിശേഷം</u> -</div>
<div style="text-align: justify;">
നഗരത്തിൽ വിപ്ലവം/പ്രക്ഷോഭം നടത്തുകയും കൊലപാതകം ചെയ്യുകയും ചെയ്തവൻ , രാജ്യദ്രോഹത്തിന് പ്രേരിപ്പിക്കുകയും കൊലപാതകം ചെയ്യുകയും ചെയ്തവൻ , നഗരത്തിൽ നിയമം ലംഘിച്ച് പ്രക്ഷോഭം നടത്തിയവൻ ,രാജ്യത്ത് ലഹളയിൽ പങ്കെടുക്കുകയും കൊലപാതകം ചെയ്യുകയും ചെയ്തവൻ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<u>യോഹന്നാന്റെ സുവിശേഷം -</u></div>
<div style="text-align: justify;">
ലഹളക്കാരൻ , വിപ്ലവക്കാരൻ ,രാഷ്ട്രീയ വിപ്ലവകാരി , പ്രക്ഷോഭകൻ, കൊള്ളക്കാരൻ /പിടിച്ചുപറിക്കാരൻ /കള്ളൻ</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഈ വിശേഷ്ണങ്ങളിൽ നിന്ന് നമുക്ക് മനസിലാക്കാൻ കഴിയുന്നത് <span style="color: #351c75;">രാജ്യദ്രോഹക്കുറ്റവും കൊലപാതക കുറ്റം ചെയ്ത് മരണശിക്ഷയ്ക്ക് വിധേയനായി തടവിൽ കഴിഞ്ഞിരുന്ന ഒരാളായിരുന്നു ബരബ്ബാസ്</span>.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><u>യേശുവിന്റെ ന്യായവിസ്താരസമയത്ത് ബറാബ്ബസ് എവിടെ?</u></b></div>
<div style="text-align: justify;">
യേശുവിന്റെ ന്യായവിസ്താരസമയത്ത് ബറാബ്ബസ് തടവറയിലാണ്. കുലപാതകശിക്ഷയ്ക്ക് വിധേയനായി കാരാഗൃഹത്തിൽ കിടന്ന ബറബ്ബാസിന് ഒരിക്കൽ പോലും താൻ മോചിതനാകും എന്ന് ചിന്തിച്ചിരുന്നില്ല. അവൻ കാത്തിരുന്നത് തന്റെ മരണത്തിനു വേണ്ടിയാണ്. കാരാഗൃഹത്തിലേക്ക് വരുന്ന ഓരോ കാൽപ്പെരുമാറ്റവും തന്നെ മരണത്തിനായി കൊണ്ടുപോകാനുള്ളവരുടെ വരവായി അവന് തോന്നിയിട്ടുണ്ടാവും. ബറാബ്ബസിന്റെ മുന്നിൽ ഇനി മരണം മാത്രമേയുള്ളൂ. ഇനി എന്തെങ്കിലും ജീവൻ നിലനിൽക്കും എന്ന് പ്രതീക്ഷിക്കാവുന്നത് പെസഹപെരുന്നാളിൽ മോചിപ്പിക്കപ്പെടൂന്ന ഒരേ ഒരു കുറ്റവാളി എന്ന പതിവിലാണ്. പക്ഷേ അവിടയും ബറബ്ബാസിന് പ്രതീക്ഷിക്ക് വകയില്ല. വിപ്ലവത്തിലും കൊലപാതകത്തിലും ഉൾപ്പെട്ട ഒരാൾക്ക് അങ്ങനെയൊരു മോചനം നടക്കും എന്ന് കരുതാൻ കഴിയില്ല. കൊലപാതകന് മരണം തന്നെയാണ് ശിക്ഷ. സംഖ്യാപുസ്തകം 35 ആം അദ്ധ്യായം 16 മുതൽ 30 വരെയുള്ള വാക്യങ്ങളിൽ കൊലപാതകം നടത്തുന്ന ആൾക്ക് മരണശിക്ഷ തന്നെ നൽകണം എന്ന് പറയുന്നുണ്ട്. <span style="color: magenta;">"മരണയോഗ്യനായ കുലപാതകന്റെ ജീവന്നുവേണ്ടി നിങ്ങൾ വീണ്ടെടുപ്പു വില വാങ്ങരുതു; അവൻ മരണശിക്ഷ തന്നേ അനുഭവിക്കേണം."</span> എന്ന് സംഖാപുസ്തകം 35: 31 ൽ പറയുന്നു. ഇനി ഒരുതരത്തിലും ബറബ്ബാസിന് മരണശിക്ഷയിൽ നിന്ന് ഒഴിവാകാൻ പറ്റില്ല.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><u>ബറബ്ബാസ് എങ്ങനെയാണ് യേശുവിന് പകരക്കാരൻ ആകുന്നത്?</u></b></div>
<div style="text-align: justify;">
പീലാത്തൊസിന് യേശുവിനെ രക്ഷിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിനുള്ള ഇച്ഛാസക്തി പീലാത്തോസിന് ഇല്ലായിരുന്നു. യേശുവിൽ ഒരു കുറ്റവും കാണാൻ പീലാത്തോസിന് കഴിഞ്ഞിരുന്നില്ല. യഹൂദന്മാർ അസൂയകൊണ്ടാണ് യേശുവിനെതിരെ കള്ളസാക്ഷികളെ നിർത്തിയിരിക്കുന്നതന്നും അവൻ മനസിലാക്കിയിരുന്നു. ന്യായംവിധിച്ച് ശിക്ഷനടപ്പാക്കാൻ നിൽക്കുന്ന ജനങ്ങളെ അവൻ ഭയപ്പെട്ടിരുന്നു. ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തുകയേ വഴിയുള്ളൂ. ശിക്ഷവിധിക്കാതെ യേശുവിനെ വിടാൻ കഴിയില്ല. അപ്പോഴാണ് യേശു ഗലീലക്കാരൻ ആണന്ന് പീലാത്തൊസ് മനസിലാക്കുന്നത്. ഗലീലയിലെ ഭരണാധികാരിയായ ഹെരൊദാവിന്റെ അടുക്കലേക്ക് യേശുവിനെ വിട്ടു എങ്കിലും യേശുവിൽ കുറ്റം കാണാനാവാതെ ഹെരോദാവ് യേശുവിനെ പീലാത്തൊസിന്റെ അടുക്കലേക്ക് തിരികെ വിട്ടു. വീണ്ടും ജനക്കൂട്ടത്തിന്റെ ബഹളം. യേശുവിന് മരണശിക്ഷ വിധിച്ച് പാപം ചെയ്യരുതെന്ന് ഭാര്യയുടെ മുന്നറിയിപ്പ് പീലാത്തൊസിന് ലഭിക്കുകയും ചെയ്തു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ജനത്തെ ഭയപ്പെട്ട് ന്യായവിധി നടത്തേണ്ടിവരുന്ന ഒരു ന്യായാധിപന്റെ നിസഹായവസ്ഥയിലൂടെ പീലാത്തൊസ് കടന്ന് പോകുന്നു. പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന ഒരു വിധിയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ആ വിധി എന്ന് പറയുന്നത് യേസുവിന്റെ മരണശിക്ഷ തന്നെയായിരിക്കണം എന്നാണ് പൊതുബോധം. യേശുവിനെ ചാട്ടവാറുകൊണ്ട് അടിപ്പിച്ച് ജനങ്ങളുടെ രോഷം തണിപ്പിച്ച് അവരെ തൃപ്തിപ്പെടുത്താൻ പീലാത്തൊസ് ശ്രമിക്കുന്നു എങ്കിലും അതും പരാജയപ്പെടുന്നു. ശരീരം മുഴുവൻ ചാട്ടവാറടിയേറ്റ് രക്തം ഒലിച്ച് മൃതപ്രാണനായ കാണുമ്പോഴെങ്കിലും ജനങ്ങൾ അടങ്ങും എന്ന് കരുതിയ പീലാത്തോസിന് പിഴച്ചു. ജനങ്ങൾ യേശുവിന്റെ മരണശിക്ഷയ്ക്കായി അലറിവിളിച്ചു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അപ്പോഴാണ് പീലാത്തൊസ് മറ്റൊരു നിർദ്ദേശം വയ്ക്കുന്നത്. പെസഹപ്പെരുന്നാളിൽ ഒരു തടവുകാരനെ മോചിപ്പിക്കുന്ന പതിവ് അനുസരിച്ച് യേശുവിനെ മോചിപ്പിക്കാൻ ശ്രമിക്കുന്നത്. പീലാത്തോസിന്റെ വിവേചനാധികാരം ഉപയോഗിച്ച് യേശുവിനെ മോചിപ്പിക്കാവുന്നതേയുള്ളൂ. പക്ഷേ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തി വേണം യേശുവിനെ മോചിപ്പിക്കേണ്ടത്. അതുകൊണ്ട് മോചനത്തിനായി യേശുവിനോടൊപ്പം മറ്റൊരാളയും അവതരിപ്പിക്കുക. അതിൽ നിന്ന് ഒരാളെ ജനങ്ങൾ തിരഞ്ഞെടുക്കുക. കൊലപാതകകുറ്റത്തിന് മരണശിക്ഷവിധിക്കപ്പെട്ട ബറബ്ബാസിനെ അങ്ങനെയാണ് യേശുവിനോടൊപ്പം ജനക്കൂട്ടത്തിന് മുമ്പിൽ പീലാത്തൊസ് അവതരിപ്പിക്കുന്നത്. ബറബ്ബാസിനെയും യേശുവിനെയും താരതമ്യപ്പെടുത്തുമ്പോൾ യേശുവിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ നിസാരമാണ്. തെളിയിക്കാനാവത്ത കുറ്റങ്ങളായിരുന്നു അത്. മൂന്നു പ്രാവിശ്യമാണ് പീലാത്തോസ് വിസ്താരം നടത്തി യേശു കുറ്റക്കാരനല്ല എന്ന് പറയുന്നത് .കലാപത്തിനും കൊലപാതകത്തിനും കവർച്ചയ്ക്കും ശിക്ഷിക്കപ്പെട്ട ഒരാളെ മോചിപ്പിക്കാൻ ജനക്കൂട്ടം ആവശ്യപെടുകയില്ലന്ന് പീലാത്തൊസ് കരുതി. പക്ഷേ ജനങ്ങൾ ആവശ്യപ്പെട്ടത് ബറബാസിനെയാണ്. കൊലപാതകനായവനെ വിട്ടു തരിക, യേശുവിനെ ക്രൂശിക്ക എന്നാണ് ജനം വിളിച്ചു പറഞ്ഞത്. </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsC6D-V5pDrd34W_oVl_ZESWDn7FPiV5IP79J4NKTP9Tg-sXTM-k3KCWDgokAStR6UYHjxkSNXZR_dKwsEYA2obedXjydSgc86zt3e67dpsyxh3jX9ZcQYEgwnJDnJsE-RGZ5biq3palA/s1600/2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="170" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgsC6D-V5pDrd34W_oVl_ZESWDn7FPiV5IP79J4NKTP9Tg-sXTM-k3KCWDgokAStR6UYHjxkSNXZR_dKwsEYA2obedXjydSgc86zt3e67dpsyxh3jX9ZcQYEgwnJDnJsE-RGZ5biq3palA/s400/2.jpg" width="400" /></a></div>
<div style="text-align: center;">
<span style="font-size: xx-small;">ബറബ്ബാസ് മോചിപ്പിക്കപ്പെടുന്നു :: പാഷൻ ഓഫ് ദി ക്രൈസ്റ്റ് എന്ന ചിത്രത്തിലെ രംഗം (സിനിമയുടെ 49 മിനിട്ടുമുതൽ 51:17 വരെയുള്ള ഭാഗത്ത് ബറബ്ബാസിന്റെ മോചനം)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മഹാപുരോഹിതന്മാരും മൂപ്പന്മാരും ബറബ്ബാസിനുവേണ്ടി ജനങ്ങളെ നിർബന്ധിക്കുകയായിരുന്നു. ജനങ്ങളെ സംബന്ധിച്ച് യേശു അവർക്ക് ഒരു തരത്തിലും ഉള്ള ഭീക്ഷണി അല്ല. പക്ഷേ മഹാപുരോഹിതന്മാരും മൂപ്പന്മാരും യേശുവിനെ ഭയപ്പെട്ടിരുന്നു. അവരുടെ ഇല്ലാത്ത അധികാരങ്ങൾക്കെതിരെയായിരുന്നു യേശുവിന്റെ പഠിപ്പിക്കൽ. യേശുവിന്റെ പിന്നാലെ ജനങ്ങൾ പോയാൽ തങ്ങൾക്ക്,തങ്ങളുടെ സ്ഥാനമാനങ്ങൾക്ക് അത് വലിയ ഭീക്ഷണിയാണന്ന് മഹാപുരോഹിതന്മാർക്കും മൂപ്പന്മാർക്കും അറിയാം. അതുകൊണ്ടാണ് യേശുവിന്റെ മരണം ഉറപ്പിക്കാനായി ബറബ്ബാസിനെ വിട്ടയ്ക്കാൻ ആവിശ്യപ്പെടൂന്നത്. മഹാപുരോഹിത്ന്മാരയും മൂപ്പന്മാരയും സംബന്ധിച്ച് ബറബ്ബാസ് ഒരു ഭീക്ഷണിയല്ല. തങ്ങളുടെ അധികാരാവകാശങ്ങൾക്ക് എതിരെ വിരൽചൂണ്ടിയ യേശുവിനെ നശിപ്പിക്കാൻ വേണ്ടി രാജ്യദ്രോഹക്കുറ്റത്തിന് ജയിലിൽ കിടക്കുന്ന ബറബ്ബാസിനെ വിട്ടയ്ക്കാൻ ജനങ്ങളെ അവർ നിർബന്ധിച്ചു. യേശുവിനെ മഹാപുരോഹിതന്മാർക്കും അധികാരശ്രേണിയിൽ ഉള്ളവർക്കും ഭയമായിരുന്നു. <span style="color: magenta;">"അതു കേട്ടിട്ടു മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു." </span>(മർക്കോസ് 11:18). <span style="color: magenta;">അവൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ തക്കം നോക്കി. </span>(ലൂക്കോസ് 19:47). <span style="color: magenta;">അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാൽ അവനെ ഒടുക്കുവാൻ ഉപായം അന്വേഷിച്ചു.</span> (ലൂക്കോസ് 22:2). യേശുവിനെ ഇല്ലാതാക്കാൻ മഹാപുരോഹിതരും കൂട്ടാളികളും പലപ്പോഴായി ശ്രമിച്ചിരുന്നു. അപ്പോഴൊക്കെ ജനത്തയും യേശുവിനെയും ഭയപ്പെട്ട് അവർ പിൻവാങ്ങുകയായിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇപ്പോൾ യേശു പീലാത്തോസിന്റെ അരമനയിൽ കുറ്റാരോപിതനായി നിൽക്കുകയാണ്. ജനങ്ങളെ യേശുവിനെതിരായി തിരിക്കാനായി അവർക്ക് കഴിഞ്ഞിരിക്കുന്നു. യേശുവിനെ നശിപ്പിക്കാനായി ഇങ്ങനെയൊരു അവസരം ഇനി തങ്ങൾ ലഭിക്കുകയില്ലന്ന് അവർക്ക് അറിയാം. യേശുവിൽ ആരോപിക്കപ്പെട്ട കുറ്റം കണ്ടെത്താൻ ഹെരോദാവിനോ പീലാത്തോസിനോ കഴിഞ്ഞിട്ടില്ല. യേശു ഇപ്പോൾ മോചിപ്പിക്കപ്പെട്ടാൽ അതിശക്തമായി തിരികെവരും. അത് തങ്ങളുടെ അവസാനം ആയിരിക്കും. എങ്ങനയും യേശുവിനെ ഇല്ലാതാക്കുക. അതിനാണ് അവർ ബറബ്ബാസിനെ മോചിപ്പിക്കാൻ ജനങ്ങളെ നിർബന്ധിക്കുന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><u>ബറബ്ബാസ്(Barabbas) എന്ന വാക്കിന്റെ അർത്ഥം</u></b></div>
<div style="text-align: justify;">
അരാമ്യ ഭാഷയിലെ Bar-Abba - അർത്ഥം പിതാവിന്റെ പുത്രൻ(son of the father.) എന്നതിൽ നിന്നാണ് ബറബ്ബാസ്(Barabbas) എന്ന ഗ്രീക്ക് വാക്ക് ഉണ്ടായിരിക്കുന്നത് (അബ്ബാ എന്ന വാക്കിന്റെ അർത്ഥം പിതാവ്) {യേശു തന്റെ അന്ത്യനിമിഷങ്ങളിൽ അബ്ബാ പിതാവേ എന്ന് വിളിക്കുന്നുണ്ട് , <span style="color: magenta;">"അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു." </span>(മർക്കോസ് 14:36) } .പിതാവിന്റെ പുത്രൻ എന്നതോടൊപ്പം തന്നെ ഗുരുവിന്റെ പുത്രൻ ( "son of the master." ) എന്നു കൂടി Barabbas ന് അർത്ഥം ഉണ്ട്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
Barabbas എന്നതിന് <a href="http://biblehub.com/greek/912.htm" target="_blank">ബൈബിൾ ഹബ്</a> എന്ന് വെബ്ബ് സൈറ്റ് നൽകുന്ന വിശദീകരണം നോക്കുക►</div>
<div style="text-align: justify;">
<span style="background-color: #f3f3f3;">Barabbas: "son of Abba," Barabbas, the Isr. robber released instead of Christ</span></div>
<div style="text-align: justify;">
<span style="background-color: #f3f3f3;">Original Word: Βαραββᾶς, ᾶ, ὁ</span></div>
<div style="text-align: justify;">
<span style="background-color: #f3f3f3;">Part of Speech: Noun, Masculine</span></div>
<div style="text-align: justify;">
<span style="background-color: #f3f3f3;">Transliteration: Barabbas</span></div>
<div style="text-align: justify;">
<span style="background-color: #f3f3f3;">Phonetic Spelling: (bar-ab-bas')</span></div>
<div style="text-align: justify;">
<span style="background-color: #f3f3f3;">Short Definition: Barabbas</span></div>
<div style="text-align: justify;">
<span style="background-color: #f3f3f3;">Definition: Barabbas.</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<u><b>ബറബ്ബാസോ യേശു ബറബ്ബാസോ? </b>Barabbas or Jesus Barabbas</u></div>
<div style="text-align: justify;">
ബറബ്ബാസിന് യേശു ബറബ്ബാസ് എന്നും പേരുണ്ടായിരുന്നോ? ഉണ്ടായിരുന്നു എന്നാണ് പറയപ്പെടൂന്നത്. ചില വേദപുസ്തക പരിഭാഷകളിൽ ബറബ്ബാസിന്റെ പേര് പറയുന്നത് യേശു ബറബ്ബാസ് (Jesus Barabbas) എന്നാണ്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><span style="color: magenta;">At that time they had a well-known prisoner whose name was Jesus Barabbas. So when the crowd had gathered, Pilate asked them, “Which one do you want me to release to you: <u>Jesus Barabbas, or Jesus who is called the Messiah</u>?”</span></b> (New International Version Matthew 27:16,17)</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;"><b>At that time they had in custody a notorious prisoner named Jesus Barabbas. So after they had assembled, Pilate said to them, “Whom do you want me to release for you, <u>Jesus Barabbas or Jesus who is called the Christ</u>?”</b></span> ( NET Bible Matthew 27:16,17)</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മത്തായിയുടെ സുവിശേഷത്തിൽ പീലാത്തോസ് ജനങ്ങളോട് ചോദിക്കുന്നത് ; <u>ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ</u> ആരെ നിങ്ങൾക്ക് വിട്ടു തരണം എന്നാണ്. ഒരേ വിളിപ്പേരുള്ള രണ്ടുപേരെ നിർത്തിക്കോണ്ട് അവരുടെ പേര് വ്യക്തമാക്കുന്നതിനുവേണ്ടിയാണ് പീലാത്തോസിന്റെ ചോദ്യം. ക്രിസ്തു എന്ന യേശുവിനെയോ(മിശീഹ എന്ന യേശുവിനെയോ) ബറബ്ബാസ് എന്ന യേശുവിനെയോ ആണോ വിട്ടയ്ക്കേണ്ടത് എന്ന് ജനങ്ങളോട് ചോദിക്കുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><u>യേശു എന്ന പേര് എവിടെനിന്ന് വരുന്നു? </u></b></div>
<div style="text-align: justify;">
Yehoshua എന്ന ഹിബ്രു പേരാണ് യേശു(Jesus) എന്ന പേരിന്റെ അടിസ്ഥാനം . Yehoshua - Yeshua - Yeshu ഇത് മൂന്നും ഒരൊറ്റ പേരാണ്. (ഹിബ്രു പേരായ Yehoshua യെ ഇംഗ്ലീഷിൽ Joshua(ജോഷ്വ) എന്ന് എഴുതി). Yehoshua എന്ന ഹിബ്രു പേരിന്റെ ഗ്രീക്ക് പദമാണ് Jesus. ഗ്രീക്ക് വാക്കിനെ ഇംഗ്ലീഷുകാർ അതേ പോലെ തന്നെ കടം എടുത്തു. Yeshu എന്ന ഹിബ്രു പേരിനെ നമ്മൾ മലയാളത്തിലേക്ക് നേരിട്ട് യേശു എന്ന് ഉപയോഗിക്കുന്നു.</div>
<div style="text-align: justify;">
Yehoshua / Yeshua / Yeshu - ഹിബ്രു ; Jesus - ഗ്രീക്ക്,ഇംഗ്ലീഷ് ; യേശു - മലയാളം . Yeshu/Jesus/യേശു എന്ന വാക്കിന്റെ അർത്ഥം രക്ഷകൻ (Savior) എന്നാണ് . പുതിയ നിയമത്തിൽ നമുക്ക് മറ്റൊരു യേശുവിനെക്കൂടി കാണാൻ കഴിയും. യുസ്തൊസ് എന്ന യേശു. <i> <u>യുസ്തൊസ് എന്നു പറയുന്ന യേശുവും</u> </i>നിങ്ങളെ വന്ദനം ചെയ്യുന്നു; എന്ന് പൗലോസ് കൊലൊസ്സ്യർ 4:11 ൽ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
{</div>
<div style="text-align: justify;">
യേശു എന്നതിനെക്കാൾ യേശുക്രിസ്തു എന്ന പേരാണ് പുതിയ നിയമത്തിൽ എഴുത്തുകാർ 'ഔദ്യോഗികമായി' ഉപയോഗിച്ചിരിക്കുന്നത്. പുതിയ നിയമം തുടങ്ങുന്നത് ഇങ്ങനെയാണ് <span style="color: magenta;">"അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി:"</span> (മത്തായി 1:1). മത്തായി 1:16 ഇങ്ങനെയാണ് , <span style="color: magenta;">"യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു"</span>. മർക്കോസ് സുവിശേഷം തുടങ്ങുന്നത് നോക്കുക , <span style="color: magenta;">"ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം:"</span> (മർക്കോസ് 1:1). സംഭവങ്ങളും സന്ദർഭങ്ങളും മൂന്നാമതൊരാളായി നിന്നുകൊണ്ട് വിശദീകരിക്കാൻ വേണ്ടിയാണ് മിക്കപ്പോഴും സുവിശേഷകർ യേശു എന്നുമാത്രമായി രേഖപ്പെടുത്തിയിരിക്കുന്നത്. ലേഖനങ്ങളിൽ ശരിക്കും ഈ മാറ്റം കാണുന്നുണ്ട്. യേശുക്രിസ്തു എന്നു തന്നെയാണ് കൂടുതൽ തവണയും ഉപയോഗിച്ചിരിക്കുന്നത്. കാരണം ലേഖനങ്ങൾ എഴുത്തുകളുടെ രൂപത്തിലാണ്. സംഭാഷ്ണരൂപങ്ങളിൽ ആണ് യേശു എന്ന് ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന് യോഹന്നാൻ ശ്ലീഹ (സുവിശേഷവും ലേഖനവും എഴുതിയതുകൊണ്ടാണ് യോഹന്നാൻ ശ്ലീഹയെ ഉദാഹരണമായി ചൂണ്ടികാണിക്കുന്നത്) സുവിശേഷത്തിൽ യേശു എന്നുമാത്രമായി 200 ൽ അധികം തവണയും ക്രിസ്തു/യേശുക്രിസ്തു എന്ന് 20 ൽ താഴെ മാത്രമേ പറയുന്നുള്ളൂ.(യേശുക്രിസ്തു എന്ന് 2 ഇടങ്ങളിൽ മാത്രം). പക്ഷേ ലേഖനങ്ങളിൽ യേശു എന്ന് മാത്രമായി ('നാമ'മായി മാത്രം) ഉപയോഗിക്കുന്നില്ല. യേശുക്രിസ്തു എന്നാണ് പറഞ്ഞിരിക്കുന്നത്. പത്രോസിന്റെ ലേഖനങ്ങളിലും യേശു എന്നുമാത്രമായി ഉപയോഗിക്കുന്നില്ല.</div>
<div style="text-align: justify;">
} </div>
<div style="text-align: justify;">
വീണെടുപ്പുകാരൻ എന്നർത്ഥം വരുന്ന മറ്റൊരു പേരുകൂടി പഴയ നിയമത്തിൽ ഉണ്ട്. <i>യേശുവ (Jeshua)</i>. എസ്രായുടേയും നെഹെമ്യാവുവിന്റെയും പുസ്തകങ്ങളിൽ ഈ പേര് കാണാം (എസ്ര 2:6 ,26 ;5:2;.... നെഹെമ്യാവു 3:19 , 7:7,11,39...) </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><u>മോചിപ്പിക്കപ്പെട്ട ബറബ്ബാസിന്റെ ചിന്തകളിലേക്ക്...</u></b></div>
<div style="text-align: justify;">
ജനങ്ങളുടെ നിർബന്ധത്തിന് വഴങ്ങി പീലാത്തൊസ് ബറബ്ബാസിനെ തടവറയിൽ നിന്ന് മോചിപ്പിക്കുന്നു. യേശുവിനെ ക്രൂശിക്കാനായി വിട്ടു നൽകി. തടവറയിൽ തന്റെ മരണത്തെ പ്രതീക്ഷിച്ച് ഇരിക്കുന്ന ബറബ്ബാസ്. പടയാളികളുടെ കാൽപ്പെരുമാറ്റം അവൻ കേട്ടു. തടവറയുടെ ഇരിമ്പ് വാതിലുകൾ ശബ്ദ്ദത്തോടെ തുറക്കുന്നത് കേട്ടപ്പോൾ അവൻ ഉറപ്പിച്ചു. ഇതാ ഇന്ന് തന്റെ മരണശിക്ഷയ്ക്കുള്ള സമയം ആയിരിക്കുന്നു. തടവറയ്ക്ക് പുറത്തുള്ള ബഹളം അവന് അവ്യക്തമായി കേൾക്കാം. ബറബ്ബാസ് എന്ന് ആർത്ത് വിളിക്കുന്ന ജനങ്ങളുടെ ശബ്ദ്ദം അവന്റെ കാതുകളിലെക്ക് അവ്യക്തമായി പതിക്കുന്നുണ്ട്. യേശുവിനെ ക്രൂശിക്ക എന്ന് അവർ നിലവിളിക്കുന്നതും കേൾക്കാം. അവനൊന്നും മനസിലായില്ല. പുറത്തേക്കുള്ള വാതിക്കലേക്ക് നടക്കുമ്പോൾ മറ്റ് തടവറകളിൽ ഉള്ളവർ അവനെ അവസാനമായി കാണാനായി വാതിക്കലേക്ക് നീങ്ങി നിന്നു. ഇനി ബറബ്ബാസിന് ഒരു തിരിച്ച് വരവില്ല. ഒരു വിപ്ലവകാരികൂടി കുരിശിലെ ആണികളിൽ പിടിഞ്ഞ് വീഴാൻ പോകുന്നു.... ബറബ്ബാസിന്റെ കണ്ണുകളിലേക്ക് മരണഭയം കടന്നു വന്നു. പടയാളികൾ ഒന്നും സംസാരിക്കുന്നില്ല. തടവറയ്ക്ക് പുറത്തേക്കുള്ള ദൂരം കുറയുന്നതിന് അനുസരിച്ച് പുറത്തെ ശബ്ദ്ദങ്ങൾ വ്യക്തമായിക്കൊണ്ടിരിക്കുന്നു. ജനങ്ങൾ നിലവിളിക്കുന്നത് തന്റെ മോചനത്തിനാണന്ന് അവൻ തിരിച്ചറിഞ്ഞു. എന്ത്? രാജദ്രോഹക്കുറ്റത്തിനും കൊലപാതകത്തിനും പിടിക്കപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തന്റെ മോചനത്തിന് വേണ്ടി ജനങ്ങൾ ആർത്ത് വിളിക്കുന്നോ? എന്താണ് സംഭവിക്കുന്നത്? അവനൊന്നും മനസിലായില്ല. പടയാളികൾ അവന്റെ കൈകളിലെ ചങ്ങലകൾ ഊരിമാറ്റി. അവനെ പുറത്തേക്ക് കൊണ്ടുവന്നു.അതാ ന്യായവിസ്താരസ്ഥലത്തിന് വെളിയിലായി ആയിരങ്ങൾ ബറബ്ബാസ് ബറബ്ബാസ് എന്ന് ആർത്ത് വിളിക്കുന്നു.... യെശുവിനെ ക്രൂശിക്ക ക്രൂശിക്ക എന്നും അവർ വിളിച്ചു പറയുന്നു...... </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നാളുകൾക്ക് ശേഷം അവന്റെ കണ്ണുകളിലേക്ക് സൂര്യപ്രകാശം വീണു. കണ്ണുകളിലെ മങ്ങിയ കാഴ്ചയിലൂടെ അവൻ കണ്ടു, വിസ്താരസ്ഥലത്ത് ചാട്ടവാറടികൾ കൊണ്ട് ശരീരത്തിലൂടെ രക്തം ഒഴുകുന്നു ഒരു മനുഷ്യൻ. ചാട്ടവാറടി വീഴുമ്പോൾ ആ മനുഷ്യന്റെ ശരീരത്തിൽ നിന്ന് രക്തം തെറിക്കുന്നു. തന്റെ ശരീരത്തിലേക്ക് വീണ നനവ് രക്തതുള്ളികളുടേത് ആണന്ന് ബറബ്ബാസ് തിരിച്ചറിച്ചു. അവന്റെ മൂക്കിലൂടെ ചോരയുടെ ഗന്ധം അരിച്ചിറങ്ങി. കലഹനാളുകളിൽ താൻ കൊന്ന് തള്ളിയവരുടെ ചോരയുടെ മണം അവന്റെ തലച്ചോറിൽ പ്രകമ്പനം കൊള്ളിച്ചു. ആ നാളുകൾ അവന്റെ കണ്ണുകളിൽ കാഴ്ചകളായി നിറഞ്ഞു. കാതുകളിൽ ജനങ്ങളുടെ നിലവിളി ശബ്ദ്ദം..... കാതുകൾ അടയ്ക്കാൻ ശ്രമിച്ചു. പക്ഷേ അവൻ പരാജയപ്പെട്ടു. കാഴ്ചകൾ മങ്ങുന്നു. തലകറങ്ങുന്നു.... കണ്ണുകളിലേക്ക് ഇരട്ടു വ്യാപിക്കുന്നു. വായുവിലൂടെ ചാട്ടവാറിന്റെ ശബ്ദ്ദം.... ആ ചാട്ടവാർ മനുഷ്യശരീരത്തിൽ പതിക്കുന്നു. ആ മനുഷ്യന്റെ ഞരുക്കും..... ബറബാസിന്റെ കണ്ണുകളിലേക്ക് രക്തതുള്ളികൾ തെറിച്ചു വീണു. ബറബ്ബാസ് കണ്ണുകൾ തുടച്ചു. കണ്ണുകളിൽ രക്തതുള്ളികളുടെ നനവ്.... കണ്ണുകളിലെ ഇരുട്ട് മാറുന്നു.... കലാപക്കാഴ്ചകൾ പതിയെ കണ്ണുകളിൽ നിന്ന് മായുന്നു. കണ്ണുകളിലേക്ക് പ്രകാശം വീഴുന്നു.... മുന്നിലെ കാഴ്ചകൾ തെളിയുന്നു... അതാ തന്റെ തൊട്ടു മുമ്പിൽ ആ മനുഷ്യൻ. തലയിൽ മുൾക്കിരീടവുമായി ശരീരം മുഴുവൻ രക്തം ഇറ്റിറ്റ് വേദനയോടെ ഞരുങ്ങുന്നവൻ.... അവനെ ക്രൂശിക്ക ക്രൂശിക്ക എന്ന് നിലവിളിക്കുന്ന ജനക്കൂട്ടം.... ഏതാനും സ്ത്രികൾ അവനായി കരയുന്നുണ്ട്.....</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പടയാളികൾ വന്ന് യേശുവിനെ ചുവന്ന കുപ്പായം ധരിപ്പിക്കുന്നു.... അവർ അവന്റെ മുഖത്തേക്ക് തുപ്പുന്നു. ചിലർ വടി എടുത്ത് അവനെ അടിക്കുന്നു. വന്റെ മുഖത്തൂടെ അവരുടെ തുപ്പൽ രക്തത്തോടൊപ്പം ഒലിച്ചിറങ്ങി. അവന്റെ തലയിലെ മുൾക്കിരീടത്തിലെ മുള്ളുകൾ ആഴ്ന്ന് അവന്റെ തലയിൽ നിന്ന് രക്തതുള്ളികൾ ഇറ്റിറ്റ് വീഴുന്നത് ബറബ്ബാസ് കണ്ടു. വടികൊണ്ട് അവന്റെ തലയിൽ അടിക്കുമ്പോൾ വടി ആ മുൾക്കിരീടത്തിൽ കൊണ്ട് അവന്റെ തലയിലേക്ക് ആ മുള്ളുകൾ ആഴ്ന്നിറങ്ങുന്നു.... പടയാളികളും ജനക്കൂട്ടവും അവനെ പരിഹസിക്കുന്നു. ഇപ്പോൾ ജനങ്ങളാരും തന്നെ ശ്രദ്ധിക്കുന്നില്ല. അവർ യേശുവിനെ ക്രൂശിക്കാനായി ആർത്ത് വിളിക്കുകയാണ്. തനിക്ക് പകരമാണ് ആ മനുഷ്യൻ ഇപ്പോൾ ക്രൂരമായ ശിക്ഷാവിധികൾ ഏറ്റുവാങ്ങുന്നത് എന്നൊരു ചിന്ത ബറബ്ബാസിന്റെ ഉള്ളിലൂടെ കടന്നു പോയി.... ജനക്കൂട്ടം ക്രിസ്തു എന്ന യേശുവിനെ മോചിപ്പിക്കാൻ ആവിശ്യപ്പെട്ടിരുന്നു എങ്കിൽ താനിപ്പോൾ വധശിക്ഷയ്ക്ക് വിധേയനാകേണ്ടതാണ്. ജനക്കൂട്ടം മുഴുവനായി ഈ മനുഷ്യനെ ക്രൂശിക്കാനായി ആവിശ്യപ്പെടൂന്നത് എന്തിനാണ്? ഇവൻ ചെയ്ത കുറ്റമെന്താണ്? </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അർദ്ധപ്രാണനായ യേശുവിനെ പടയാളികൾ താങ്ങി എടുക്കുന്നു. അവന്റെ ചുവന്ന വസ്ത്രം അവർ മാറ്റി മറ്റൊരു വസ്ത്രം ധരിപ്പിക്കുന്നു. അവർ അവനെ പിടിച്ചപ്പോൾ ധരിച്ചിരുന്ന വസ്ത്രമായിരിക്കണം അത്. അവന്റെ തലയിൽ നിന്ന് ഒലിക്കുന്ന രക്തം കണ്ണുകളിലൂടേ ഒഴുകി മുഖത്തൂടെ താഴേക്ക് വീഴുകയാണ്. അവന് നേരെ നിൽക്കാൻ കഴിയുന്നില്ല. അവൻ വേച്ച് വേച്ച് പോവുകയാണ്. അതാ പടയാളികൾ ഭാരമേറിയ ഒരു കുരിശ് അവന്റെ ചുമലിലേക്ക് വച്ചു കൊടുക്കുന്നു. അവന് ആ മരക്കുരിശിന്റെ ഭാരം താങ്ങാനാവുന്നില്ല. യേശു മരക്കുരിശുമായി മറിഞ്ഞ് വീഴാനായി പോകുന്നു. ബറബ്ബാസ് അവനെ താങ്ങാനായി മുന്നോട്ടാഞ്ഞു. "മാറി നിൽക്ക്" പടയാളികൾ ബറബാസിനെ പിടിച്ചു തള്ളി. അവൻ നില തെറ്റി പിന്നോട്ടാഞ്ഞു. ബറബ്ബാസ് യെശുവിനെ നോക്കി. മരക്കുരിശും പേറി മുന്നോട്ടൂ നീങ്ങുന്ന അവൻ തന്നെ നോക്കി പുഞ്ചിരിച്ചുവോ? പടയാളികൾ യേശുവിനെ ന്യായാസനത്തിന് വെളിയിലേക്ക് കൊണ്ടുപോവുകയാണ്. അവനെ വധശിക്ഷയ്ക്കായി ഗൊല്ഗോഥാ മലയിലേക്ക് കൊണ്ടുപോവുകയാണ്. ജനക്കൂട്ടം എല്ലാം പട്ടാളത്തോടൊപ്പം ഗൊൽഗോഥാ മലയിലേക്ക് പോവുകയാണ്..... ബറബ്ബാസും അവരിലൊരാളായി അവരോടൊപ്പം ചേർന്നു...... </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLhqVttoRS6uxN4pBMvWowCIMFXXIxXmMUULkeuM11-1Rt2qvCTEpvHl06l9hZwbsFVAS2KKYQsfNEm8x7jfbMDUzuUK6pHR6bw94_CEtks3B8MPYK-xVwd0i0Ghgme-k5m-exjmCnQBs/s1600/3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLhqVttoRS6uxN4pBMvWowCIMFXXIxXmMUULkeuM11-1Rt2qvCTEpvHl06l9hZwbsFVAS2KKYQsfNEm8x7jfbMDUzuUK6pHR6bw94_CEtks3B8MPYK-xVwd0i0Ghgme-k5m-exjmCnQBs/s320/3.jpg" width="219" /></a></div>
<div style="text-align: center;">
<span style="font-size: xx-small;">ഗൊല്ഗോഥാ മലയിലേക്കുള്ള യാത്ര :: <a href="https://en.wikipedia.org/wiki/Christ_Carrying_the_Cross#/media/File:5_Andrea_di_Bartolo._Way_to_Calvary._c._1400,_Thissen-Bornhemisza_coll._Madrid.jpg" target="_blank">സോഴ്സ് -വിക്കി</a></span></div>
<div style="text-align: center;">
<span style="font-size: xx-small;"><br /></span></div>
<div style="text-align: justify;">
ഗൊല്ഗോഥാ മലയിലേക്കുള്ള വഴിയരികിൽ നിറയെ ജനങ്ങളാണ്. ചിലർ കണ്ണീർ തുടയ്ക്കുന്നുണ്ട്. യേശുവിന് കുരിശ് എടുത്തുകൊണ്ട് നടക്കാൻ സാധിക്കുന്നില്ല. അവൻ പലപ്പോഴും താഴെ വീഴുകയാണ്. വേച്ചു വേച്ചു പോകുമ്പോഴെല്ലാം പടയാളികളുടെ ചാട്ടവാർ അവന്റെ ശരീരത്തിൽ പതിക്കുന്നു.. യേശുവിന്റെമേൽ പതിക്കുന്ന ഓരോ ചാട്ടവാറടികളും തന്റെ മേൽ പതിക്കെണ്ടതാണന്ന് ബറബ്ബാസിന് തോന്നി. അതാ യേശു താഴേക്ക് വീഴുന്നു... അവന് എഴുന്നേൽക്കാൻ സാധിക്കുന്നില്ല. ചില സ്ത്രികൾ വാവിട്ട് നിലവിളിക്കുന്നുണ്ട്. ഒരു സ്ത്രിയെ കുറേ സ്ത്രികൾ ചേർന്ന് പിടിച്ചുകൊണ്ടാണ് നടക്കുന്നുത്. അത് യേശുവിന്റെ അമ്മയായിരിക്കാം. ഒരമ്മയ്ക്ക് എങ്ങനെയാണ് ഇത്തരം കാഴ്ചകൾ കണ്ടു നിൽക്കാൻ കഴിയുന്നത്. പത്തുമാസം ഗർഭപാത്രത്തിൽ വഹിച്ച ആ മകന് ഏൽക്കുന്ന ഓരോ അടികളും ആ അമ്മയുടേ ചങ്ക് തകർക്കുകയായിരിക്കും.... അതാ പടയാളികൾ ഒരുത്തനെ പിടിച്ചുകൊണ്ട് വന്ന് യേശുവിന്റെ ക്രൂശ് അവന്റെ തോളിൽ വെച്ച് കൊടുക്കുന്നു..... യേശുവിന്റെ തോളിലും കുരിശിന്റെ ഭാരമുണ്ട്.... ഇനിയും കുറേ ദൂരം കൂടി നടക്കാനുണ്ട് ഗൊല്ഗോഥാ മലയിലേക്ക്.... വേച്ച് വേച്ചു പോകുന്ന യേശു... മുഖത്തെയും കൺപോളകളിലെയും രക്തം കട്ടപിടിച്ചു തുടങ്ങിയിരിക്കൂന്നു.... മൂന്നാലു ദിവസം മുമ്പ് ഇതേ ജനങ്ങളാണത്രെ യെശുവിന് ഹൊശന്ന എന്ന് വിളിച്ചുകൊണ്ട് അവനെ ഒരു രാജാവിനെപ്പോലെ കൊണ്ട് നടന്നത്.... ഇപ്പോൾ ജനങ്ങൾ അവനെ ക്രൂശിക്കാൻ നിർബന്ധിക്കുന്നത് എന്തിനാണ്?അതാ യേശു തന്നെ നോക്കി കരയുന്ന സ്ത്രികളെ നോക്കി എന്തോ പറയുന്നു..... അതാ ഒരു സ്ത്രി പട്ടാളക്കാരുടെ എതിർപ്പ് അവഗണിച്ച് അവന്റെ അടുക്കൽ എത്തി അവന്റെ മുഖം തുണികൊണ്ട് ഒപ്പുന്നു... ആ തുണിയിൽ അവന്റെ രക്തം പറ്റിപ്പിടിച്ച് അവന്റെ രൂപം ആ തുണിയിൽ രക്തനിറത്തിൽ പതിഞ്ഞിരിക്കുന്നു.......</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇതാ ഗൊല്ഗോഥാ മലയിൽ എത്തിയിരിക്കുന്നു.... യേശുവിനെ കുരിശിൽ കിടത്തി അവന്റെ കൈകാലുകളിൽ ആണി തറയ്ക്കുന്നു... അവന്റെ ശരീരത്തിൽ തറയ്ക്കുന്ന ആണികൾ തന്റെ ശരീരത്തിലൂടെ കടന്നു പോകേണ്ടതാണ്. യേശുവിന്റെ അവ്യക്തമായ ഞരക്കങ്ങൾ. അതാ പട്ടാളക്കാർ അവന്റെ കുരിശ് ഉയർത്തുന്നു.... സൂര്യപ്രകാശത്തെ മറച്ചുകൊണ്ട് യേശുവിനെ തറച്ച് കുരിശ് ഗൊല്ഗോഥാ മലയിൽ പൊങ്ങി. ആ കുരിശിന്റെ നിഴൽ തന്റെ മേലേക്ക് വീഴുന്നു... ബറബ്ബാസ് ആ കുരിശിലേക്ക് നോക്കി.... ശരീരം മുഴുവൻ ചാട്ടവാറടി ഏറ്റ് രക്തം കട്ടപിടിച്ച ഒരു ശരീരം... കാലുകളിലും കൈകളിലും തറച്ചിറങ്ങിയ ആണികളിലൂടെ വീഴുന്ന രക്തതൂള്ളികൾ.... വേദനയോടെ അവൻ കുരിശിൽ പിടയുന്നു.... തനിക്ക് പകരമാണ് അവൻ കുരിശിൽ തറയ്ക്ക്പ്പെട്ടത്.... അതാ സൂര്യപ്രകാശം ഇല്ലാതാകുന്നു. ആ കുരിശിന്റെ നിഴൽ സൂര്യനെ മറയ്ക്കുന്നു... സൂര്യൻ ഇരുണ്ടു പോവുകയാണ്. ഗൊല്ഗോഥാ താഴ്വരയിൽ നിന്ന് ജനങ്ങളുടെ നിലവിളി കേൾക്കാം... അതാ വലിയ ശബ്ദ്ദ്ങ്ങൾ മൂമി മുഴങ്ങുന്നു.... ഭൂമി കുലുങ്ങുകയാണോ? അതെ ഭൂമി കുലുങ്ങുകയാണ്. ബറബ്ബാസ് അടൂത്തുകണ്ട കല്ലിലേക്ക് ചാരി കുരിശിലേക്ക് നോക്കി നിന്നു.... ഭൂമി കുലുക്കത്തിൽ പടയാളികൾ താഴെ വീഴുന്നു.....സൂര്യൻ ഇരുളുകയാണ് ... അതാ ആ കുരിശിന്റെ നിഴൽ സൂര്യനെ മറച്ചിരിക്കുന്നു... കുരിശിനെങ്ങനെയാണ് നിഴലുണ്ടാക്കാൻ കഴിയുന്നത്.... അതാ ആ കുരിശ് സൂര്യനെക്കാൾ പ്രകാശിക്കുന്നു..... പെട്ടന്ന് എല്ലാ പ്രകാശവും ഇല്ലാതായി.... എങ്ങും പൂർണ്ണമായ ഇരുട്ട്.... താഴ്വരയിൽ ജനങ്ങൾ നിലവിളിക്കുകയാണ്.... താഴ്വരയിൽ പന്തങ്ങൾ കത്തിച്ചന്ന് തോന്നുന്നു..... നേരിയ പ്രകാശം ഗൊല്ഗോഥാ മലയിലേക്കും.... അതാ യെശുവിന്റെ ചലനങ്ങൾ എല്ലാം അവസാനിച്ചിരിക്കുന്നു.... അവൻ ഇത്രയും പെട്ടന്ന് മരിച്ചുവോ? ശരിക്കും അവൻ ഒരു അത്ഭുതമനുഷ്യൻ തന്നെയായിരുന്നു... അവന്റെ മരണം കാണാനാവാതെ സൂര്യൻ പോലും മറഞ്ഞു പോയി..... അതെ അവൻ തനിക്ക് വേണ്ടിയാണ് ആ കുരിശിൽ പിടഞ്ഞ് തീർന്നത്.... യേശു ബർബ്ബാസ് പുതിയ ഒരു മനുഷ്യനാവുകയായിരുന്നു...... അവൻ ആ അരണ്ട വെളിച്ചത്തിൽ ഗൊല്ഗോഥാ മലയിറങ്ങി... ഇതുവരെയുള്ള ജീവിതത്തിന്റെ എല്ലാ ഇരുട്ടുകളെയും അവിടെ ഉപേക്ഷിച്ച് താഴ്വരയിലെ പ്രകാശത്തിലേക്ക് ബറബ്ബാസ് എന്ന യേശു ബറബ്ബാസ് നടന്നു......... പുതിയ ഒരു ജീവിതത്തിലേക്ക്........</div>
<div style="text-align: justify;">
<br />
<span style="color: white; font-size: xx-small;">ബറബ്ബാസ് ബറാബ്ബാസ് , യേശു ബറബ്ബാസ് , ബറാബ്ബസ് , ബറാബസ് , ജീസസ് ബറാബ്ബസ് ,ജീസസ് ബറാബസ്</span></div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-24358339445867766432017-02-27T21:47:00.004+05:302017-02-27T21:59:11.770+05:30ശുബ്ക്കോനോ :: വലിയ നോമ്പിന്റെ തുടക്കം<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
ഇനിയുള്ള 50 ദിവസങ്ങൾ വലിയ ഒരു യാത്രയാണ്. ഇന്ന് മുതൽ ആ യാത്ര തുടങ്ങുകയാണ്... ശരീരവും മനസും ശുദ്ധീകരിച്ച് കാൽവറിപ്പാതയിലൂടെ ഉയർപ്പിലേക്കുള്ള യാത്രയാണ് വലിയ നോമ്പ്. യേശുക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷയിലെ സംഭവങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ നമ്മുടെ മനസുകളിൽ മാനസാന്തരത്തിന്റെ അനുഭവങ്ങൾ ആയിരിക്കണം. നാൽപതു ദിവസം ഉപവസിച്ച് സാത്താനെ ജയിച്ച് പരസ്യ ശുശ്രൂഷകളിൽ കൂടി ജനങ്ങളോടൊപ്പ് ജീവിച്ച് കാൽവറിയിലേക്ക് ക്രൂശെടുത്ത് നടന്ന് നമുക്കായി യാഗമായി തീർന്ന ദൈവപുത്രന്റെ ബലിയിലും ഉയർത്തെഴുന്നേൽപ്പിലും പങ്കാളികൾ ആകാൻ വലിയ നോമ്പിൽ കൂടി നമുക്ക് കഴിയണം. വർഷങ്ങളായി ക്രൂശിൽ തറയ്ക്കപ്പെട്ട ക്രിസ്തു മാത്രമാണോ നമ്മുടെ ഹൃദയങ്ങളിൽ ഉള്ളത്? ഉയർത്തെഴുന്നേറ്റ ക്രിസ്തുവിനെ സ്വീകരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നുള്ള ചിന്തകൾ കൂടി ഈ നോമ്പുകാലയളവിൽ നമുക്ക് ഉണ്ടാവണം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സുറിയാനി സഭയിൽ നോമ്പ് തുടങ്ങുന്നത് ശുബ്ക്കോനോ ശുശ്രൂഷയോടുകൂടിയാണ്. ശുബ്ക്കോനോ എന്നതിന് <span data-offset-key="ecbm8-0-0">reconciliation </span>എന്നാണ് അർത്ഥം. നിരപ്പിന്റെയും അനുരഞ്ജനത്തിന്റെയും ശുശ്രൂഷയാണ് ശുബ്ക്കോനോ. എല്ലാം തെറ്റുകളും ഏറ്റുപറഞ്ഞ് പരസ്പരം ക്ഷമിക്കുന്ന അനുരഞ്ജനത്തിന്റെ മാർഗമാണ് ശുബ്ക്കോനോ ശുശ്രൂഷ. പുരോഹിതർ തങ്ങളോട് ക്ഷമിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട് വിനയത്തോടെ മുട്ടുകുത്തുന്നു. ജനങ്ങൾ അവരോട് ക്ഷമിക്കുന്നതായി പ്രഖ്യാപിക്കുന്നു. കൂടാതെ പരസ്പരം അനുരഞ്ജനപ്പെട്ടുകൊണ്ട് സ്മാധാനം നലകി (കൈകൾ പരസ്പരം നൽകി) ശുബക്കോനോ ശുശ്രൂഷകൾ അവസാനിക്കുന്നു. സ്നേഹവും ക്ഷമയും കരുണയും ഒക്കെ ഈ ശുശ്രൂഷയിൽ ഉൾപ്പെട്ടിരിക്കൂന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അമ്പതു നോമ്പ് വലിയ ഒരു യാത്രയാണന്ന് പറഞ്ഞല്ലോ... ആ യാത്രയിൽ നമ്മൾ കാല്വറിയിൽ എത്തുന്നുണ്ട്. കാൽവറിയിൽ ദൈവപുത്രൻ യാഗമായി തീരുന്നുണ്ട്. ആ യാഗത്തിൽ പങ്കാളികൾ ആകാനായി നമ്മൾ നോമ്പിലേക്ക് കടക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്? മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യയത്തിൽ യേശുവിന്റെ ഗിരിപ്രഭാഷണത്തിൽ പറയുന്നത് ശ്രദ്ധിക്കുക.... "ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക. " (മത്തായി 5:23-24). ക്ഷമയുടേയും അനുരഞ്ജനത്തിന്റെയും ഓർമ്മപ്പെടൂത്തലാണ് യേശു നടത്തുന്നത്. യാഗപീഠത്തിന്റെ മുമ്പിലുള്ള അനുരഞ്ജനമാണ് ശുബക്കോനയിലൂടെ നിവർത്തിക്കൂന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അനുരഞ്ജനത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് ക്ഷമയാണ്. കാൽവറിമലയിൽ വേദനസഹിക്കാനാവാതെ യേശു പിടയുമ്പോൾ പിതാവിനോട് നടത്തുന്ന നിലവിളി കേൾക്കൂ.... എന്നാൽ യേശു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു. (ലൂക്കോസ് 23:34). തന്നെ ക്രൂശിച്ചവരോട് ക്ഷമിക്കേണമേ എന്ന് യേശു നിലവിളിക്കുന്നു. കാൽവറിയിലെ ക്ഷമിക്കൂന്ന സ്നേഹമായിരുന്നു യാഗമായി തീർന്നത്. യേശു പഠിപ്പിച്ച പ്രാർത്ഥനയിലും ക്ഷമയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് , "ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; " (മത്തായി 6:12). നമ്മൾ മറ്റുള്ളവരോട് ക്ഷമിക്കുന്നതുപോലെതന്നെ നമമുടെ കടങ്ങളും ദൈവം ക്ഷമിക്കും. ഇതിനോട് അനുബന്ധമായി യേശുപറയുന്നത് കേൾക്കുക , "നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. " (മത്തായി 6:15)... മർക്കോസിന്റെ സുവിശേഷം 11 ന്റെ 25 കൂടി ഓർക്കുക,,,.. "നിങ്ങൾ പ്രാർത്ഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ. ". </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ക്ഷമയാണ് അനുരഞ്ജനത്തിന്റെ അടിസ്ഥാനം എന്ന് പറഞ്ഞല്ലോ. യേശുവിന്റെ ന്യായവിധി സമയത്തും യേശു ശത്രുക്കളെ അനുരഞ്ജനപ്പെടുത്തുന്നത് നമുക്ക് കാണാൻ കഴിയും. ശത്രുക്കളായിരുന്ന ഹെരോദാവും പീലാത്തോസും ശത്രുത വെടിഞ്ഞ് സ്നേഹിതരായി തീരുന്നത് യേശുവിന്റെ ന്യായവിധിയോട് അനുബന്ധിച്ചായിരുന്നു. യേശുവിനെ പീലാത്തോസ് ഹെരോദാവിന്റെ അടുത്തേക്ക് അയച്ചതിനെതുടർന്ന് അവരുടെ അവർ തങ്ങടെ ശത്രുത മറന്ന് സുഹൃത്തക്കളാകുന്നു. ഹെരോദാവ് യേശുവിനെ തിരിച്ച് പീലാത്തോസിന്റെ അടുക്കലേക്ക് തന്നെ തിരിച്ചയിക്കൂന്നു. "അന്നു ഹെരോദാവും പീലാത്തൊസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പെ അവർ തമ്മിൽ വൈരമായിരുന്നു." എന്ന് ലൂക്കൊസിന്റെ സുവിശേഷം 23 ന്റെ 12 ൽ നമ്മൾ വായിക്കുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പരസ്പരം ക്ഷമിച്ച് അനുരഞ്ജനപ്പെട്ട് നമുക്ക് ഒരുമിച്ച് ഈ വലിയ യാത്ര തുടങ്ങാം....... പരസ്പര വിട്ടുവീഴ്ചയിലൂടെയും, ക്ഷമയിലൂടെയും ബന്ധങ്ങള് ഈടുറ്റതാക്കി മാത്രമേ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കൂ. അപ്പോൾ മാത്രമേ നമുക്ക് നോമ്പിന്റെ അനുഭവത്തിലേക്ക് പ്രവേശിക്കാൻ കഴിയൂ.... </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: white; font-size: xx-small;">ശുബക്കോനോ ശുബ്ഖോനോ</span></div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-36636230864423872012017-02-26T13:26:00.002+05:302017-02-26T13:36:09.722+05:30പേത്തുർത്ത<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
വലിയ നോമ്പിന്റെ(50 നോമ്പിന്റെ) തലേ ദിവസമാണ് പേത്തുർത്ത. അതായത് നോമ്പിന്റെ തലേ ദിവസത്തെ ഞായറാഴ്ചയാണ് പേത്തുർത്ത ആചരിക്കുന്നു. മതപരമായ ഒരു ചടങ്ങ് എന്നതിനിക്കാൾ വിശ്വാസപരമായതും സാമുദായികവുമായ ഒരു ചടങ്ങാണ് പേത്തുർത്ത. മാർത്തോമ്മൻ/സുറിയാനി ക്രിസ്ത്യാനികളായിരുന്നു പേത്തുർത്ത കൂടുതലായി ആഘോഷിച്ചിരുന്നത് .പേത്തുർത്ത എന്ന വാക്ക് പ്രധാനപ്പെട്ട സുറിയാനി നിഘണ്ടുകളിൽ രേഖപ്പെടുത്തിയിട്ടില്ല. തിരികെ വരിക , അവസാനിക്കുക , കടന്നുപോവുക എന്നെല്ലാം അർത്ഥമുള്ള "ഫ്തർ" എന്നതിൽ നിന്ന് വന്നതാകാം പേത്തുർത്ത എന്ന വാക്ക്. ചിലർ പേത്തുർത്ത എന്ന വാക്കിന് 'തിരിഞ്ഞു നോട്ടം' എന്ന അർത്ഥവും നൽകുന്നുണ്ട്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വലിയ നോമ്പ് തുടങ്ങുന്നതിന്റെ തലേ ദിവസമായ പേത്തുർത്ത സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യമായ ചടങ്ങാണന്ന് പറയാം. പുതിയ ഒരു ജീവിതത്തിലേക്കുള്ള തിരികെ വരികലായിരുന്നു പേത്തുർത്ത. പഴയജീവിതം അവസാനിപ്പിച്ച് പുതിയ ജീവിതശൈലിയിലേക്കുള്ള മാറ്റം. വലിയ നോമ്പിലേക്ക് കടക്കൂന്നതിനു മുമ്പുള്ള ആത്മീയവും ശാരീരികവുമായ പുതുക്കലിന്റെ അനുഭവമായിരുന്നു പേത്തുർത്ത. സമൃദ്ധ്മായ ഭക്ഷണത്തിനു പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ചടങ്ങായിരുന്നു പേത്തുർത്ത. പേത്തുർത്ത ദിവസം നോമ്പുദിവസങ്ങളിൽ വർജ്യിക്കേണ്ടതായ ആഹാരപദാർത്ഥങ്ങൾ (ഇറച്ചി , മീൻ , മുട്ട...) പാകം ചെയ്തതിനു ശേഷം അവ പാകം ചെയ്ത മൺപാത്രങ്ങൾ ഉടച്ചു കളയുന്ന ഒരു ചടങ്ങു കൂടി ഉണ്ടായിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നോമ്പിൽ ശാരീരിക തലത്തിൽ നിന്നുകൊണ്ടുള്ള മാറ്റത്തിന്റെ തുടക്കമാണ് പേത്തുർത്ത. ഇനിയുള്ള ദിവസങ്ങളിൽ തങ്ങൾ വർജിക്കേണ്ട മാംസാഹരങ്ങൾ ഇന്നത്തോടുകൂടി ഭക്ഷിച്ച് അവസാനിപ്പിക്കുന്നു എന്നുള്ള ഉടമ്പടിയാണ് പേത്തുർത്ത. അതുകൊണ്ടു കൂടിയാണ് ആഹാരം പാകം ചെയ്ത മൺപാത്രങ്ങൾ ഉടച്ചുകളയുന്നത്. നോമ്പ് എന്ന് പറയുന്നത് ശാരീരക തലത്തിൽ നിന്നുകൊണ്ടുള്ള ഭക്ഷണപാനീയങ്ങളുടെ ഉപേക്ഷിക്കൽ മാത്രമല്ല , ആത്മീയതലത്തിൽ നിന്നുകൊണ്ടുള്ള ചില സ്വയം നിയന്ത്രണങ്ങൾ കൂടിയാണ്. പേത്തൂർത്തയിൽ ശാരീരികതലത്തിൽ നിന്നുകൊണ്ടുള്ള ഭക്ഷണപാനീയങ്ങളുടെ ഉപേക്ഷിക്കൽ തുടങ്ങുമ്പോൾ നോമ്പു തുടങ്ങുന്ന ദിവസമായ തിങ്കളാഴ്ച 'ശുബക്കോനയിൽ' (അനുരഞ്ജനത്തിന്റെ ശുശ്രൂഷയിൽ) കൂടി ആത്മീയ തലത്തിലുള്ള ഒരു പുതുക്കവും ഉണ്ടാകുന്നു. പേത്തുർത്തയും അനുരഞ്ജനത്തിന്റെ ശുശ്രൂഷയും പരസ്പരം പൂരകമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
::സഹായകം::</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhX_1peTlWh2f6wKoUN7Jw0CB9lySV5qan9XzW1TySuFcxvV6uSzzWnY_NMiD8Eo6fU4jCqmuWts08yXy7a54tRH3fUXcWZbn0IPRP1BDnb22s-oBOssZImSeXedAjFqf4i7rIEc_CaRo/s1600/pethratha.gif" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhX_1peTlWh2f6wKoUN7Jw0CB9lySV5qan9XzW1TySuFcxvV6uSzzWnY_NMiD8Eo6fU4jCqmuWts08yXy7a54tRH3fUXcWZbn0IPRP1BDnb22s-oBOssZImSeXedAjFqf4i7rIEc_CaRo/s1600/pethratha.gif" /></a></div>
<div style="text-align: justify;">
http://marthoman.tv/Orthodox%20Liturgy/pethratha.html</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
</div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-24510141952947926672016-11-26T21:36:00.000+05:302016-11-26T21:36:48.821+05:30നമുക്ക് ദൈവരാജ്യം അവകാശമാക്കാം<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: center;">
<b><u>നമുക്ക് ദൈവരാജ്യം അവകാശമാക്കാം</u></b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: red;">എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; (മത്തായി 25:35)</span></div>
<div style="text-align: justify;">
<span style="color: red;">For I was hungry and you gave me food, I was thirsty and you gave me drink, I was a stranger and you welcomed me"</span></div>
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhebNVz9keIoyJE_Oynyps7dABGdhvkyNsd3Tb3VHSTz4vjS9SSqEBE6SpupXVgGWr6lgB_0xbJ48y9_glRkYH-mMXGk6T8SEK2Yhzt9pMXeT3l0RB1n2DFqrWh6thkhaQMXBdgiXwTYGw/s1600/Michelangelo_Buonarroti_-_Jugement_dernier.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhebNVz9keIoyJE_Oynyps7dABGdhvkyNsd3Tb3VHSTz4vjS9SSqEBE6SpupXVgGWr6lgB_0xbJ48y9_glRkYH-mMXGk6T8SEK2Yhzt9pMXeT3l0RB1n2DFqrWh6thkhaQMXBdgiXwTYGw/s320/Michelangelo_Buonarroti_-_Jugement_dernier.jpg" width="286" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><a href="https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Michelangelo_Buonarroti_-_Jugement_dernier.jpg" target="_blank"><span class="mw-headline" id=".E0.B4.AE.E0.B5.88.E0.B4.95.E0.B5.8D.E0.B4.95.E0.B5.BD_.E0.B4.86.E0.B4.9E.E0.B5.8D.E0.B4.9C.E0.B4.B2.E0.B5.8B_.E0.B4.B0.E0.B4.9A.E0.B4.BF.E0.B4.9A.E0.B5.8D.E0.B4.9A_.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B8.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.A7.E0.B4.AE.E0.B4.BE.E0.B4.AF_.E0.B4.9A.E0.B5.81.E0.B4.B5.E0.B5.BC_.E0.B4.9A.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82" style="font-weight: normal;"><span style="font-size: xx-small;">മൈക്കൽ ആഞ്ജലോ </span></span>വത്തിക്കാനിലെ<span style="font-size: 14.4px;"> </span></a><br />
<a href="https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Michelangelo_Buonarroti_-_Jugement_dernier.jpg" target="_blank"><span style="font-size: 14.4px;">സിസ്റ്റൈൻ </span><span style="font-size: 14.4px;">ചാപ്പലിൽ വരച്ച </span></a><br />
<span style="font-size: 14.4px;"><a href="https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Michelangelo_Buonarroti_-_Jugement_dernier.jpg" target="_blank">അന്ത്യന്യായവിധി</a></span></td></tr>
</tbody></table>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വിശുദ്ധ മത്തായിയുടെ സുവിശേഷം 25 ആം അദ്ധ്യായം 31 മുതൽ 46 വരെയുള്ള വേദഭാഗങ്ങളിൽ നമ്മൾ കാണുന്നത് അന്ത്യന്യായവിധിയെക്കുറിച്ചാണ്<span style="color: blue;">**1</span>. അന്ത്യന്യായവിധിയിൽ ആരെല്ലാം നിത്യരാജ്യത്തിന് അവകാശികൾ ആകുമെന്നും ആരെല്ലാം നിത്യാഗ്നിയിലേക്ക് പോകും എന്നും യേശു നമ്മോട് ഈ വേദഭാഗങ്ങളിൽ സംസാരിക്കുന്നു. ക്രൈസ്തവ ജീവിതത്തിന്റെ മുഖമുദ്രയായ അടിസ്ഥാന തത്വത്തിന്റെ വിശദീകരണമാണ് 35 , 36 വാക്യങ്ങളിൽ നമ്മൾ കാണുന്നത്. എന്താണ് ക്രൈസ്തവ ജീവിതത്തിന്റെ മുഖമുദ്രയായ അടിസ്ഥാന തത്വം? എളിയവരോടുള്ള കരുണയും കരുതലും ആണ് നമ്മുടെ ക്രൈസ്തവജീവിതത്തിന്റെ മുഖമുദ്ര. ( മത്തായിയുടെ സുവിശേഷം 25 ആം അദ്ധ്യായം 31 ആം വാക്യം മുതൽ 46 ആം വാക്യം വരെയുള്ള വേദഭാഗത്ത് നമ്മൾ കാണുന്നത് നിത്യജീവതത്തിലേക്കുള്ള തിരഞ്ഞെടുപ്പും അന്ത്യന്യായവിധിയുമാണ്. ) അന്ത്യന്യായവിധിയിൽ ആരാണ് നിത്യജീവിതത്തിലേക്ക് കടക്കുന്നത്? നീതിമാന്മാർ നിത്യജീവിതത്തിലേക്ക് കടക്കും എന്നാണ് യേശു നമ്മളോട് പറയുന്നത്. നിത്യജീവിതത്തിലേക്ക് പ്രവേശിക്കാൻ നീതിമാന്മാർ എന്താണ് ചെയ്തത്? അവർ എളിയവരെ അദരിക്കുകയും കൈക്കൊള്ളുകയും ചെയ്തു.സ് .മത്തായിയുടെ സുവിശേഷം 25 ആം അദ്ധ്യായം 40 ആം വാക്യത്തിൽ കർത്താവ് തന്നെ പറയുന്നു , <i><span style="color: magenta;">എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. </span></i></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നമുക്ക് നമ്മുടെ ചിന്തകളെ , എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; എന്ന വേദഭാഗത്തിലേക്ക് കൊണ്ടുവന്ന് ക്രൈസ്തവ ജീവിതത്തിന്റെ മുഖമുദ്രയും അടിസ്ഥാന തത്വവുമായ 'എളിയവരോടുള്ള കരുണയും കരുതലും' എന്ന വിഷയത്തെക്കുറിച്ച് ചിന്തിക്കാം. യേശുക്രിസ്തുവിന്റെ ജീവിതം പരിശോധിക്കുമ്പോൾ അവന്റെ പ്രവൃത്തികളും പ്രവർത്തനങ്ങളും എല്ലാം സമൂഹത്തിൽ ഒറ്റപ്പെട്ട് പോയവരോടും ഒഴിവാക്കപ്പെട്ടവരോടും അകറ്റിനിർത്തിയവരോടും ഒപ്പം ചേർത്തുകൊണ്ടായിരുന്നു എന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വേദപുസ്തകം പരിശോധിക്കുമ്പോൾ 'എളിയവരും ദരിദ്രരോടുമുള്ള കരുതൽ' ദൈവത്തിന് എത്രമാത്രം ഉണ്ടന്ന് മനസിലാക്കാൻ നമുക്ക് സാധിക്കും. സങ്കീർത്തനം 41 ന്റെ 1 ൽ സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു. , <span style="color: magenta;"><i>"എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും."</i></span> . എളിയവനെ ആദരിക്കുന്നവനെ കഷ്ട ദിവസത്തിൽ യഹോവ രക്ഷിക്കും എന്നാണ് സങ്കീർത്തനക്കാരൻ പറയുന്നത്. സങ്കടക്കടലിൽ മുങ്ങിപ്പോകുമ്പോൾ ദൈവത്തിന്റെ കരങ്ങൾ നമ്മളെ ചേർത്തുകൊള്ളും . മത്തയിയുടെ സുവിശെഷത്തിൽ യേശുക്രിസ്തു പറയുന്നുണ്ട് ,മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ എന്ന് (മത്തായി26:39) .ഒരു ക്രിസ്ത്യാനിയായ നമ്മുടെ പ്രത്യാശ എന്താണ്? ക്രിസ്ത്യാനികളുടെ പ്രത്യാശ എന്ന് പറയുന്നത് അന്ത്യന്യായവിധി സമയത്ത് ദൈവത്തിന്റെ വലത്തുഭാഗത്തേക്ക് ചേർന്ന് ദൈവരാജ്യത്തിന് അവകാശികൾ ആകും എന്നുള്ളതാണ്. ദൈവരാജ്യത്തിന് അവകാശികൾ ആകണമെന്ങ്കിൽ നമ്മൾ എളിയവരെ കാണാതിരുന്നു കൂടാ. സങ്കീർത്തനം 72 ആം അദ്ധ്യായം 12 ഉം 13 ഉം വാക്യത്തിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു, <i><span style="color: magenta;">"അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും." . </span></i></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വർത്തമാനകാല സാഹചര്യത്തിൽ ലോകരാജ്യങ്ങൾ സാമ്പത്തികമായി വളരുമ്പോഴും അവിടങ്ങളിൽ ചെറുതല്ലാത്ത ഒരു സമൂഹം ദാരിദ്ര്യത്തിലേക്ക് വലിച്ചെറിയപ്പെടുന്നുണ്ട്. സമ്പന്ന രാജ്യങ്ങൾ എന്ന് അഭിമാനിക്കുന്ന രാജ്യങ്ങളിൽ പോലും ഒരു നേരത്തെ ആഹാരത്തിനായി മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടേണ്ടിവരുന്ന ദരിദ്രർ നമ്മുടെ മുന്നിലുണ്ട്. പാർശ്വവത്ക്കരിച്ചുപോയ എളിയവരുടെ ഒരു കൂട്ടമുണ്ട്. ക്രൈസ്തവർ എന്ന് നടിക്കുന്ന നമ്മൾ ദരിദ്രർക്ക് വേണ്ടീ എന്താണ് ചെയ്യുന്നത്. ആഘോഷങ്ങൾ ആർഭാടങ്ങളാക്കി മാറ്റുമ്പോൾ നമുക്ക് ആ ദരിദ്രരെ കാണാനോ ഉൾക്കോള്ളാനോ കഴിയാതെ പോകുന്നു. വിശക്കൂന്നവന് ആഹാരം നൽകാനോ ദാഹിക്കുന്നവന് അവന്റെ ദാഹം അകറ്റാൻ വെള്ളം നൽകാനോ നമ്മൾ തയ്യാറാകുമോ? വി.മർക്കോസിന്റെ സുവിശേഷം 9 ആം അദ്ധ്യായം 41 ആം വാക്യത്തിൽ യേശു പറയുന്നത് നമ്മൾ ശ്രദ്ധിക്കുക , <span style="color: magenta;"><i>"നിങ്ങൾ ക്രിസ്തുവിന്നുള്ളവർ എന്നീ നാമത്തിൽ ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങൾക്കു കുടിപ്പാൻ തന്നാൽ അവന്നു പ്രതിഫലം കിട്ടാതിരിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു." . </i></span>അന്ത്യന്യായവിധിയിൽ നമ്മളെ കാത്തിരിക്കുന്ന ദൈവരാജ്യം എന്ന പ്രതിഫലം നമുക്ക് ലഭിക്കണമെങ്കിൽ ദരിദ്രരരെയും എളിയവരെയും ആലംബഹീനരേയും നമ്മൾ കാണാതിരുന്നുകൂടാ. നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ ഒറ്റപ്പെട്ട് ദാരിദ്യത്തിൽ കഴിയുന്നവരെ സഹായിക്കാനും കൈത്താങ്ങൽ നൽകി നമ്മോടൊപ്പം ചേർത്തുകൊള്ളാനും ക്രിസ്ത്യാനികളായ നമ്മൾ ഓരോരുത്തർക്കും ബാധ്യതയുണ്ട്. കാരണം നമ്മളെ യേശുക്രിസ്തു ആ മാതൃകയാണ് കാണിച്ച് തന്നത്. ക്രിസ്തുവിനെ അനുകരിക്കുന്ന ക്രിസ്ത്യാനികൾ എന്ന് പറയുമ്പോൾ അവൻ കാണിച്ചു തന്ന മാതൃകകളും ജീവിതത്തിൽ പിന്തുടരാൻ നമുക്ക് കഴിയണം. നിത്യജീവനെ പ്രാപിപ്പാൻ എന്തുചെയ്യണം എന്ന് യേശുവിനോട് ചോദിക്കുന്ന സമ്പന്ന യുവാവിനോട് യേശു അവസാനം പറയുന്നത്<span style="color: magenta;"><i> ' നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും;"</i></span> എന്നാണ് (മത്തായി 19:21 )</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;"><i>എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു;</i></span> എന്നുള്ള യേശുക്രിസ്തുവിന്റെ വാക്കുകൾക്ക് സമാനമായ വേദഭാഗം നമുക്ക് യെശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ കാണാൻ കഴിയും. യെശയ്യാ പ്രവാചകന്റെ പുസ്തകം 58 ആം അദ്ധ്യായം 7 ഉം 10 ഉം വാക്യങ്ങളിൽ നമുക്ക് ആ സമാനത കാണാം. ദൈവത്തിന് ഇഷ്ടമുള്ള ഉപവാസത്തെക്കുറിച്ച് യെശയ്യ പ്രവാചകൻ പറയുന്നു , <span style="color: magenta;"><i>"വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ?"</i></span> വിശപ്പുള്ളവർക്ക് ആഹാരം നൽകിയാൽ നമുക്ക് എന്താണ് ലഭിക്കുന്നത് ? 10 ആം വാക്യത്തിൽ നമുക്കിന്റെ ഉത്തരം ലഭിക്കും. <i><span style="color: magenta;">വിശപ്പുള്ളവനോടു നീ താല്പര്യം കാണിക്കയും കഷ്ടത്തിൽ ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം മദ്ധ്യാഹ്നം പോലെയാകും.</span></i> (യെശയ്യ 58:10).</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എളിയവരേയും ദരിദ്രരേയും കൈക്കോള്ളേണ്ടതിന്റെ ആവശ്യകത നമുക്ക് സദൃശ്യവാക്യങ്ങളിൽ കാണാൻ കഴിയും. സദൃശ്യവാക്യങ്ങൾ 14 ന്റെ 31 ൽ, <span style="color: magenta;"><i>എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു. എന്ന് കാണാൻ കഴിയും. </i></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;"><i>എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മെക്കു അവൻ പകരം കൊടുക്കും. </i></span>എന്നാണ് സദൃശ്യവാക്യം 19 ന്റെ 17 ൽ രേഖപ്പെടുത്തിയിരിക്കൂന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;"><i>എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവൻ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല</i></span> എന്ന് സദൃശ്യവാക്യം 21 ന്റെ 13 ലും ശലോമോൻ പറയുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;"><i>ദരിദ്രന്നു കൊടുക്കുന്നവന്നു കുറെച്ചൽ ഉണ്ടാകയില്ല; കണ്ണു അടെച്ചുകളയുന്നവന്നോ ഏറിയൊരു ശാപം ഉണ്ടാകും.</i></span> എന്ന് സദൃശ്യവാക്യം 28 ന്റെ 27 ൽ നമ്മൾ വായിക്കുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഈ വേദവാക്യങ്ങളിൽ നിന്ന് എളിയവനെയും ദരിദ്രനെയും കൈക്കൊള്ളാത്തവൻ നിരസിക്കുന്നത് നമ്മുടെ സൃഷ്ടാവായ യഹോവയായ ദൈവത്തെ തന്നെയാണന്ന് കാണാൻ കഴിയും. ഇതു തന്നെയാണ് യേശുക്രിസ്തു നമ്മളോട് പറയുന്നതും. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വേദപുസ്തകത്തിൽ സഹനത്തിന്റെ പ്രതീകമായി തിളങ്ങുന്ന ഇയ്യോബിനെക്കുറിച്ച് നമുക്കറിയാം. ദൈവത്തിനു വേണ്ടീ സകലവും നഷ്ടപ്പെട്ടവൻ , സമ്പത്ത് നഷ്ടപ്പെട്ടു, മക്കൾ മരിച്ചു, ദൈവത്തെ തള്ളിപ്പറയാൻ സ്വന്തം ഭാര്യപോലും നിർബന്ധിച്ചു.ദുരിതങ്ങളുടെ തീമഴ പെയ്തപ്പോഴും ദൈവത്തെ തള്ളിപ്പറയാതെ ദൈവത്തിൽ ആശ്രയം വെച്ച് ജീവിച്ചവനാണ് ഇയ്യോബ് .എല്ലാം നഷ്ടപ്പെട്ട് ശരീരം മുഴുവൻ വൃണം നിറഞ്ഞ് കഷ്ടപ്പെടൂന്ന ഇയ്യോബിനെ കാണാൻ അവന്റെ ചില സ്നേഹിതന്മാർ വരുന്നുണ്ട്. എലീഫസ് എന്ന സ്നേഹിതൻ ഇയ്യോബിനോട് ഇയ്യോബിന് ദുരിതങ്ങൾ സംഭവിക്കാനുള്ള കാരണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇയ്യോബിന്റെ പുസ്തകം 22 ആം അദ്ധ്യായം എലീഫസിന്റെ സംഭാഷ്ണം ആണ്. <span style="background-color: white;"><span style="color: magenta;">നഗ്നമാരുടെ വസ്ത്രം ഊരിയെടുത്തു ,ക്ഷീണിച്ചവന്നു നീ വെള്ളം കൊടുത്തില്ല; വിശന്നവന്നു നീ ആഹാരം മുടക്കിക്കളഞ്ഞു. വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ ഭുജങ്ങളെ നീ ഒടിച്ചുകളഞ്ഞു.</span></span> അതുകൊണ്ടാണ് നിനക്ക് ദുരിതങ്ങൾ സംഭവിക്കുന്നത് എന്ന് എലീഫസ് ഇയ്യോബിനോട് പറയുന്നു. ഇയ്യോബ് സ്നേഹിതന്മാരോട് പറയുന്നുണ്ട് ഞാൻ അനുഭവിക്കൂന്ന ദുരിതങ്ങൾക്കവസാനം ഞാൻ സ്വർണ്ണതിളക്കത്തോടെ തിരികെ വരും എന്ന്. ഇയ്യോബിന്റെ പുസ്തകം 42 ആം അദ്ധ്യായത്തിൽ ഇയ്യോബിനെ യഹോവദുരിതങ്ങളിൽ നിന്ന് വിടുവിച്ചതിനെക്കുറിച്ചും അവന്റെ തിരിച്ചുവരവിനെക്കുറിച്ചും നമുക്ക് വായിക്കാൻ സാധിക്കും.....</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ചുങ്കക്കാരനായ സക്കായിയുടെ ജീവിതത്തിലേക്ക് കടന്നു ചെന്നാൽ യേശുവിലേക്ക് ചേർത്തുകൊള്ളപ്പെട്ട സക്കായിക്ക് സംഭവിച്ച രൂപാന്തരം അത്ഭുതപ്പെടുത്തുന്നതാണന്ന് കാണാം. തന്റെ സ്വത്തിൽ പാതി ദരിദ്രർക്ക് നൽകാം എന്ന് അവൻ യേശുവിന് ഉറപ്പ് നൽകുകയാണ്. അതുമാത്രമല്ല ആരോടെങ്കിലും ചതിയായി വാങ്ങിയിട്ടൂണ്ടങ്കിൽ അതിന്റെ നാലുമടങ്ങ് അവർക്ക് തിരികെ നൽകുമെന്നും പറയുന്നു. യേശുവിനെ കാണുന്നതുവരെ ദരിദ്രരരെക്കുറിച്ച് ചിന്തിച്ചിരുന്നില്ല സക്കായി. പക്ഷേ യേശുവിന്റെ ചാരത്തണഞ്ഞതോടെ അവൻ തന്റെ സമ്പത്തിന്റെ പകുതി ദരിദ്രക്ക് നൽകാൻ തയ്യാറായി. യേശുവിന്റെ ചാരത്തണയാൻ വെമ്പൽ കൊള്ളുന്ന നമ്മുടെ അവസ്ഥ എന്താണ്? നമ്മൾ എപ്പോഴും മാനസാന്തരത്തിനു മുമ്പുള്ള സക്കായി തന്നെയാണ്. സഹായം ആവശ്യമുള്ളവരെ നിരസിച്ചാൽ ദൈവവും നമ്മളെ നിരസിക്കും. യോഹന്നാൻ ശ്ലീഹ തന്റെ ഒന്നാം ലേഖനം മൂന്നാം അദ്ധ്യായം 17 ആം വാക്യത്തിൽ പറയുന്നു , <span style="color: magenta;"><i>എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?</i></span>(1യോഹന്നാൻ 3:17) . ദൈവത്തിന്റെ സ്നേഹം നമ്മളിൽ വസിക്കാതിരിക്കുക മാത്രമല്ല നിത്യജീവന്റെ അനുഭവത്തിൽ നിന്ന് നമ്മൾ മാറ്റെപ്പെടുകയും ചെയ്യും. പൗലോസ് ശ്ലീഹ റോമർക്ക് എഴുതിയ ലേഖനം 12 ആം അദ്ധ്യായം 20 ആം വാക്യത്തിൽ പറയുന്നത് ശ്രദ്ധിക്കുക , “<span style="color: magenta;"><i>നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക; അങ്ങനെ ചെയ്താൽ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും”</i></span> എന്നു എഴുതിയിരിക്കുന്നുവല്ലോ.(റോമർ12:20) . </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അന്ത്യന്യായവിധി ദിവസത്തിൽ ദൈവരാജ്യത്തിന് അവകാശികൾ ആയ നീതിമാന്മാർ ചെയ്ത മൂന്നാമത്തെ കാര്യം അതിഥികളായവരെ ചേർത്തുകൊണ്ടു എന്നുള്ളതാണ്. ഭാരതീയ സംസ്കാരം അനുസരിച്ച് അതിഥികളെ ദൈവതുല്യരായി കണക്കാക്കുന്നു. പൗലോസ് ശ്ലീഹ എബ്രായർക്ക് എഴുതിയ ലേഖനം 13 ആം അദ്ധ്യായം 1 ഉം 2 ഉം വാക്യങ്ങളിൽ പറയുന്നത് , <span style="color: magenta;"><i>" സഹോദരപ്രീതി നിലനിൽക്കട്ടെ, അതിഥിസൽക്കാരം മറക്കരുതു. അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സല്ക്കരിച്ചിട്ടുണ്ടല്ലോ."</i></span> എന്നാണ്. ഉല്പത്തി പുസ്തകം 18 ആം അദ്ധ്യായത്തിൽ യഹോവ അബ്രഹാമിന് മമ്രേയുടെ തോപ്പിൽ വെച്ച് പ്രത്യക്ഷപ്പെട്ട സംഭവം വിവരിക്കൂന്നുണ്ട്. അപരിചിതരായ മൂന്നുപേർക്ക് അബ്രഹാം അതിഥി സത്ക്കാരം ചെയ്യുന്നതായി നമുക്കവിടെ കാണാവുന്നതാണ്. അബ്രഹാമിന്റെ ഭാര്യയായ സാറയ്ക്ക് ഒരു മകൻ ജനിക്കും എന്ന് ആ അപരിചിതർ അബ്രഹാമിനൊട് പറയുന്നുണ്ട്. 1 രാജാക്കന്മാർ 17 ആം അദ്ധ്യായത്തിൽ ഏലിയാവിന് ദാഹജലവും വിശപ്പിന് ആഹാരവും നൽകിയ സാരെഫാത്തിലെ വിധവയെക്കുറിച്ച് പറയുന്നുണ്ട്. ക്ഷാമകാലത്ത് ദൈവം അവളെയും അവളുടെ കുടുംബത്തെയും സംരക്ഷിക്കുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മത്തായിയുടെ സുവിശേഷം 25 ആം അദ്ധ്യായം 35 ആം വാക്യത്തോടൊപ്പം തന്നെ നമ്മൾ ചിന്തിക്കേണ്ടത് തന്നെയാണ് 36 ആം വാക്യവും. <i><span style="color: magenta;">"നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു."</span></i> (മത്തായി 25:36) എന്നാണ് 36 ആം വാക്യത്തിൽ പറയുന്നത്. മനുഷ്യന്റെ പ്രാഥമിക </div>
<div style="text-align: justify;">
ആവശ്യങ്ങളായി നമ്മൾ കണക്കുകൂട്ടൂന്നത് ആഹാരം പാർപ്പിടം വസ്ത്രവും ആണല്ലോ? ഒരു നേരത്തെ ആഹാരം കഴിക്കാൻ സാധിക്കാത്തവർ നമ്മുടേ ഇടയിൽ ഉണ്ട്. ഭൂരഹിതരായി പലരും നമ്മുടെ സമൂഹത്തിൽ കിടപ്പാടം ഇല്ലാതെ അലയുന്നു. വികസ്വര രാജ്യത്തിൽ നിന്ന് വികസിത രാജ്യത്തിലേക്ക് നമ്മുടെ സമ്പദ്ഘടന മാറുമ്പോഴും ദാരിദ്രത്തിന്റെ പിടിയിൽ അമർന്ന് കഴിയുന്നവർ നമ്മുടെ ഇടയിൽ തന്നെയുണ്ട്. സമ്പത്തിന്റെ ഏറിയ പങ്കും ഒരു കൂട്ടം ആളുകളിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടൂന്നതോടെ പണക്കാരൻ കൂടുതൽ സമ്പത്ത് നേടുകയും പാവപ്പെട്ടവൻ കൂടുതൽ ദാരിദ്രത്തിലേക്ക് വീണൂപോവുകയും ചെയ്യുന്ന അവസ്ഥ സംജാതമാവുകയും ചെയ്യുന്നു. ഒരാളെ/ഒരു കുടുംബത്തെ ഇന്ന് കടക്കെണീയിലേക്ക് തള്ളിയിടാൻ ഇന്നത്തെ രോഗാവസ്ഥകൾക്ക് കഴിയും. ചികിത്സയ്ക്ക് വളരെയേറെ പണച്ചിലവ് വേണ്ടിവരുമ്പോൾ രോഗിയും കുടുംബവും മാനസികമായി തളർന്നു പോകാറുണ്ട്. അപ്പോൾ 'ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്' എന്ന സ്വാന്തനവുമായി അവരോടൊപ്പം നിൽക്കാൻ നമുക്ക് കഴിയണം. രോഗത്തിന്റെ ഭീകരതയെക്കുറിച്ചുള്ള സഹതാപമല്ല അവർക്ക് വേണ്ടത് , ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള കൈത്താങ്ങലുകളാണ്. മാനസികവും സാമ്പത്തികവുമായ ആ കൈത്താങ്ങലുകളാണ് നമ്മൾ അവർക്ക് നൽക്കേണ്ടത്. </div>
<div style="text-align: justify;">
</div>
<div style="text-align: justify;">
വിശക്കുന്നവന് ആഹാരം നൽകുകയും ദാഹിക്കുന്നവന് ദാഹജലവും നൽകുകയും അതിഥിയെ ചേർത്തുകൊള്ളുകയും , രോഗാവസ്ഥയിൽ കൂടി ക്ടന്നുപോകുന്നവരെ ചേർത്തുകൊള്ളുകയും ചെയ്യുന്നവൻ അന്ത്യന്യായവിധിയിൽ ദൈവത്തിന്റെ വലത്തുഭാഗത്ത് നിൽക്കും. അവന് നിത്യജീവൻ അവകാശമായി ലഭിക്കുകയും ചെയ്യും. അന്ത്യന്യായവിധി സമയത്ത് നമ്മൾ നിത്യജീവന് അവകാശികൾ ആയിത്തീർന്ന് ദൈവരാജ്യത്തിലേക്ക് പ്രവേശിക്കാൻ ദൈവം നമ്മളെ സഹായിക്കട്ടെ, ആയതിന് എളിയവരോടുള്ള കരുണയും കരുതലും നമ്മുടെ ജീവിതഭാഗമാക്കാം.</div>
<div style="text-align: center;">
<span style="background-color: white;"><span style="color: magenta;">===================================</span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: blue;">**1</span></div>
<div style="text-align: justify;">
<span style="font-size: x-small;">അന്ത്യന്യായവിധിയിൽ ആരെല്ലമാണ് ദൈവരാജ്യത്തിന് അവകാശികൾ ആയി തീരുന്നത് എന്നാണ് 35 , 36 വാക്യങ്ങളിൽ കാണൂന്നത്. നിത്യ ദണ്ഡനത്തിലേക്ക് ആരെല്ലാം പോകുമെന്നാണ് 42 ,34 വാക്യങ്ങളിൽ കാണുന്നത്. 'ചെയ്യുക-ചെയ്യാതിരിക്കൂക' എന്നുള്ള രീതിയിലുള്ള ആഖ്യാനരീതിയിലാണ് ഈ വേദഭാഗങ്ങൾ. വിശന്നവന് ആഹാരം നൽകുകയും ദാഹിക്കൂന്നവന് കുടിക്കാൻ നൽകുകയും അതിഥിയെ ചേർത്തുകൊള്ളുകയും നഗ്നനെ ഉടുപ്പിക്കുകയും രോഗിയെ കാണൂകയും തടവിലായിരിക്കുന്നവനെ സന്ദർശിക്കുകയും ചെയ്യുന്നവന് നിത്യജീവന് പ്രാപിക്കാൻ കഴിയും എന്ന് പറയുന്നു. ഇതൊന്നും ചെയ്യാൻ കഴിയാത്തവൻ നിത്യാഗ്നിയിലേക്ക് പോവുകയും ചെയ്യും എന്ന് പറയുന്നു. </span></div>
<div style="text-align: justify;">
<span style="font-size: x-small;"><br /></span></div>
<div style="text-align: justify;">
<span style="font-size: x-small;">'The Message (MSG)' ബൈബിൾ വേർഷനിൽ നമുക്ക് ഈ വാക്യങ്ങൾ പെട്ടന്ന് മനസിലാക്കാൻ സാധിക്കും.</span></div>
<div style="text-align: justify;">
<span style="font-size: x-small;"><br /></span></div>
<div style="text-align: justify;">
<span style="color: magenta; font-size: x-small;"><i>34-36 “Then the King will say to those on his right, ‘Enter, you who are blessed by my Father! Take what’s coming to you in this kingdom. It’s been ready for you since the world’s foundation. And here’s why:</i></span></div>
<div style="text-align: justify;">
<span style="color: magenta; font-size: x-small;"><i><br /></i></span></div>
<div style="text-align: justify;">
<span style="color: magenta; font-size: x-small;"><i><b>I was hungry and you fed me,</b></i></span></div>
<div style="text-align: justify;">
<span style="color: magenta; font-size: x-small;"><i><b>I was thirsty and you gave me a drink,</b></i></span></div>
<div style="text-align: justify;">
<span style="color: magenta; font-size: x-small;"><i><b>I was homeless and you gave me a room,</b></i></span></div>
<div style="text-align: justify;">
<span style="color: magenta; font-size: x-small;"><i><b>I was shivering and you gave me clothes,</b></i></span></div>
<div style="text-align: justify;">
<span style="color: magenta; font-size: x-small;"><i><b>I was sick and you stopped to visit,</b></i></span></div>
<div style="text-align: justify;">
<span style="color: magenta; font-size: x-small;"><i><b>I was in prison and you came to me.’</b></i></span></div>
<div style="text-align: justify;">
<span style="color: magenta; font-size: x-small;"><i><br /></i></span></div>
<div style="text-align: justify;">
<span style="color: magenta; font-size: x-small;"><i>41-43 “Then he will turn to the ‘goats,’ the ones on his left, and say, ‘Get out, worthless goats! You’re good for nothing but the fires of hell. And why? Because—</i></span></div>
<div style="text-align: justify;">
<span style="color: magenta; font-size: x-small;"><i><br /></i></span></div>
<div style="text-align: justify;">
<span style="color: magenta; font-size: x-small;"><i><b>I was hungry and you gave me no meal,</b></i></span></div>
<div style="text-align: justify;">
<span style="color: magenta; font-size: x-small;"><i><b>I was thirsty and you gave me no drink,</b></i></span></div>
<div style="text-align: justify;">
<span style="color: magenta; font-size: x-small;"><i><b>I was homeless and you gave me no bed,</b></i></span></div>
<div style="text-align: justify;">
<span style="color: magenta; font-size: x-small;"><i><b>I was shivering and you gave me no clothes,</b></i></span></div>
<div style="text-align: justify;">
<span style="color: magenta; font-size: x-small;"><i><b>Sick and in prison, and you never visited.’</b></i></span></div>
<div style="text-align: justify;">
<span style="font-size: x-small;"><br /></span></div>
<div style="text-align: justify;">
<span style="font-size: x-small;">'ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു' ചെയ്യുന്നതെല്ലാം ദൈവത്തിനും ചെയ്യുന്നതായിട്ടാണ് നമുക്ക് ഈ വേദഭാഗങ്ങളിൽ നിന്ന് നമുക്ക് മനസിലാക്കാൻ കഴിയും. 'ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു' എന്നതിനെക്കാൾ സഹായം ആവശ്യമുള്ളവർക്കെല്ലാം അത് ചെയ്ത് കൊടുക്കുക എന്നുള്ളതാണ്. </span></div>
<div style="text-align: justify;">
<br /></div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-40911718138666866842015-10-25T05:29:00.002+05:302015-10-25T05:30:51.839+05:30നിത്യജീവനും സമ്പത്തിനോടുള്ള ഭ്രമവും<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<span style="color: magenta;"><b>നിത്യജീവനും സമ്പത്തിനോടുള്ള ഭ്രമവും</b></span> :: <b><span style="color: magenta;">ലൂക്കോസ് 18:18-27</span></b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: #cccccc; font-size: x-small;">സ്ലീബാ പെരുന്നാളിനു ശേഷം ആറാം ഞായറാഴ്ച.</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ലൂക്കോസിന്റെ സുവിശേഷം 18 ആം അദ്ധ്യായം 18 മുതൽ 27 വരെയുള്ള വേദഭാഗത്ത് യേശുവും ധനവാനായ ഒരു യുവാവും തമ്മിലുള്ള സംഭാഷണം ആണ് നമ്മൾ വായിക്കൂന്നത് .നിത്യജിവനെ അവകാശമാക്കേണ്ടതിനു എന്തു ചെയ്യണം എന്നുള്ള ചോദ്യത്തിന് യേശു നൽകുന്ന ഉത്തരമാണ് ഈ വേദഭാഗം. രണ്ട് ചിന്തകളാണ് നമ്മൾ ഈ വേദഭാഗത്തിൽ നിന്ന് ചിന്തിക്കൂന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒന്നാമതായി <b>നിത്യജീവനെ അവകാശമാക്കാൻ നമ്മൾ എന്തു ചെയ്യണം എന്നുള്ള ചോദ്യത്തിനുള്ള ഉത്തര</b>മാണ് ചിന്തിക്കൂന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
രണ്ടാമതായി <b>ദൈവരാജ്യത്തിലേക്കുള്ള പ്രവേശനവും സമ്പത്തിനോടുള്ള ഭ്രമവും തമ്മിലുള്ള ബന്ധ</b>ത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><span style="color: magenta;">നിത്യജീവനെ അവകാശമാക്കാൻ എന്തു ചെയ്യണം?</span></b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരു പ്രമാണി യേശുവിനോട് ചോദിക്കുന്നു, " നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം". കല്പനകളെ അനുസരിക്കുക എന്ന് യേശു പറയുമ്പോൾ അവയെല്ലാം താൻ ചെറുപ്പം മുതൽ തന്നെ അനുസരിക്കൂന്നുണ്ട് എന്നാണ് <span style="color: magenta;"> ലൂക്കൊസിന്റെ സുവിശേഷം 10 ആം</span> അദ്ധ്യായത്തിലും നിത്യജീവന് അവകാശി ആകുവാൻ എന്തുചെയ്യണം എന്നുള്ള ന്യായശാസ്ത്രിയുടെ ചോദ്യത്തിന് യേശൂ ഉത്തരം നൽകുന്നുണ്ട്. അവിടയും യേശു ഉത്തരം നൽകുന്നത് ദൈവ കല്പനകളെ അനുസരിക്കുക എന്നതാണ്. ഈ ചോദ്യം ചോദിച്ച ന്യായശാസ്ത്രിയോടാണ് യേശു നല്ല കൂട്ടുകാരന്റെ ഉപമ പറയുന്നത്. <span style="color: magenta;">(ലൂക്കോസ് 10 : 25-37)</span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGmnFH9ALHVP7qI0S_n31iszwgQanwwLVzRFVu3RgVZGSwrW9pDCobjKl4v8DB4XSK8EsiCpp_SzBAd9infJxxXiu_JD33MArDQhJKB14UVz0vLmWmflIoffKd0f3yZk7NbS-xfe5leAg/s1600/4.1_rich-young-ruler.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGmnFH9ALHVP7qI0S_n31iszwgQanwwLVzRFVu3RgVZGSwrW9pDCobjKl4v8DB4XSK8EsiCpp_SzBAd9infJxxXiu_JD33MArDQhJKB14UVz0vLmWmflIoffKd0f3yZk7NbS-xfe5leAg/s1600/4.1_rich-young-ruler.jpg" /></a></div>
<div style="text-align: justify;">
പ്രമാണി പറയുന്നത്. യേശു അവനോട് പറയുന്നു, “ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക”. സമ്പന്നനായ ആ പ്രമാണിക്കത് ഉൾക്കൊള്ളാൻ കഴിയാതെ മടങ്ങി പോകുന്നു. പ്രമാണി എന്നതിന് ചില വേദപുസ്തക പരിഭാഷകളിൽ കാണുന്നത് സമ്പന്നനായ യുവ ഭരണാധികാരി എന്നാണ്. തന്റെ സമ്പത്ത് മറ്റുള്ളവർക്ക് നൽകുക എന്ന് യേശു പറഞ്ഞത് അയാൾക്കൊരിക്കലും ചെയ്യാൻ കഴിയാത്തതാണ്. നമ്മുടെ ഓരോരുത്തരുടേയും എന്നപോലെ അയാളുടെ ജീവിത ലക്ഷ്യവും മറ്റുള്ളവരെക്കാൾ ധനം സമ്പാദിക്കുക എന്നുള്ളതായിരിക്കണം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നിത്യജീവനു ആരാണ് അവകാശികൾ? നമ്മൾ എല്ലാവരും തന്നെ നിത്യജീവന് അവകാശികൾ ആണ്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നിത്യജീവനെക്കുറിച്ച് വേദപുസ്തകത്തിൽ എന്താണ് പറയുന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: purple;"><u>1. വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്.</u></span></div>
<div style="text-align: justify;">
1. <span style="color: magenta;">യോഹന്നാന്റെ സുവിശേഷം 6 ആം അദ്ധ്യായം 40 </span>ആം വാക്യത്തിൽ നമ്മൾ വായിക്കുന്നത് ഇങ്ങനെയാണ്. "പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും. ". </div>
<div style="text-align: justify;">
2. <span style="color: magenta;">യോഹന്നാന്റെ സുവിശേഷം 6 ആം അദ്ധ്യായം 47</span> ആം വാക്യത്തിൽ യേശു പറയുന്നു, "ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു. "</div>
<div style="text-align: justify;">
3. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. <span style="color: magenta;">(യോഹന്നാൻ 5:24)</span></div>
<div style="text-align: justify;">
4. ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ. <span style="color: magenta;">(1 യോഹന്നാൻ 5:13)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<u><span style="color: purple;">2. വി.കുർബാന അനുഭവത്തിലൂടെ നിത്യജീവൻ ലഭിക്കും.</span></u></div>
<div style="text-align: justify;">
വിശുദ്ധ കുർബാന അനുഭവത്തിലൂടെ നമ്മൾ നിത്യജീവന്റെ അനുഭവത്തിലേക്ക് കടക്കുകയാണ്. </div>
<div style="text-align: justify;">
1. <span style="color: magenta;">യോഹന്നാന്റെ സുവിശേഷം 6 ആം അദ്ധ്യായം 54</span> ആം വാക്യത്തിൽ യേശു പറയുന്നത് ഇങ്ങനെയാണ്. "എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. "</div>
<div style="text-align: justify;">
2. ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” എന്നു ഉത്തരം പറഞ്ഞു. <span style="color: magenta;">(യോഹന്നാൻ 4:14)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<u><span style="color: purple;">3. നിത്യജീവൻ നൽകുന്നതിനുള്ള അധികാരം ദൈവപുത്രനാണ്.</span></u></div>
<div style="text-align: justify;">
1. നീ അവന്നു നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികാരം നൽക്കിയിരിക്കുന്നുവല്ലോ.<span style="color: magenta;"> (യോഹന്നാൻ 17:2)</span></div>
<div style="text-align: justify;">
2. ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു. <span style="color: magenta;">(1യോഹന്നാൻ 5:20)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<u><span style="color: purple;">4. ദൈവത്തിന്റെ കൃപാവരമാണ്/വാഗ്ദാനമാണ് നിത്യജീവൻ</span></u></div>
<div style="text-align: justify;">
1. പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. <span style="color: magenta;">(റോമർ 6:23).</span></div>
<div style="text-align: justify;">
2. ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി <span style="color: magenta;">(തീത്തോസ് 1:2)</span></div>
<div style="text-align: justify;">
3. ഇതാകുന്നു അവൻ നമുക്കു തന്ന വാഗ്ദത്തം: നിത്യജീവൻ തന്നേ. <span style="color: magenta;">(1യോഹന്നാൻ 2:25)</span></div>
<div style="text-align: justify;">
4. ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ. <span style="color: magenta;">(1യോഹന്നാൻ 5:11)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<u style="background-color: white;"><span style="color: purple;">5. നിത്യജീവൻ ആത്മാവിൽ നിന്ന്</span></u></div>
<div style="text-align: justify;">
1. ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊയ്യും. <span style="color: magenta;">(ഗലാത്യർ 6:8)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<u><span style="color: purple;">6. നിത്യജീവൻ (സഹോദര)സ്നേഹത്തിൽ നിന്ന്</span></u></div>
<div style="text-align: justify;">
1. സഹോദരനെ പകെക്കുന്നവൻ എല്ലാം കുലപാതകൻ ആകുന്നു. യാതൊരു കുലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു. (1 യോഹന്നാൻ 3:15)</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
രണ്ടാമതായി നമ്മൾ ചിന്തിക്കുന്നത് <b>ദൈവരാജ്യത്തിലേക്കുള്ള പ്രവേശനവും സമ്പത്തിനോടുള്ള ഭ്രമ</b>ത്തെക്കുറിച്ചുമാണ്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നിത്യജീവനെ അവകാശമാക്കാൻ എന്തുചെയ്യണം എന്നുള്ള ചോദ്യത്തിന് നിന്റെ സമ്പത്ത് വിറ്റ് ദരിദ്രർക്ക് കൊടുക്കുക എന്ന് യേശു പറഞ്ഞപ്പോൾ സമ്പന്നനായ യുവഭരണാധികാരി അതിദുഃഖിതനായി തീർന്നു. കാരണം താൻ ഇത്രയും നാളും സമ്പാദിച്ച സമ്പത്ത് കൈവിട്ടുകളയാൻ അയാൾക്ക് കഴിയുമായിരുന്നില്ല. <span style="color: magenta;">മർക്കോസിന്റെ സുവിശേഷം 10 അദ്ധ്യായത്തിലും മത്തായിയുടേ സുവിശേഷം 19</span> ആം അദ്ധ്യായത്തിലും നമുക്ക് ഈ വേദഭാഗം തന്നെ കാണാൻ കഴിയും. ഇവിടെയെല്ലാം തന്നെ നിത്യജീവനെ അവകാശമാക്കാൻ എന്തു ചെയ്യണം എന്ന് ചോദ്യം ഉന്നയിച്ച ആൾ വളരെ സമ്പത്തുള്ളയാൾ ആയിരൂന്നതുകൊൻട് വിഷാദിച്ചു ദുഃഖിതനായി പോയി എന്നാണ് നമുക്ക് ഈ വേദഭാഗങ്ങളിൽ വായിക്കാൻ കഴിയുന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">മർക്കോസിന്റെ സുവിശേഷം 10 </span>ആം അദ്ധ്യായത്തെ ആസ്പദമാക്കി ഒക്ടോബർമാസം 11 ആം തീയതി ഞായറാഴ്ച ഫ്രാൻസിസ് മാർപ്പാപ്പ നടത്തിയ പ്രസംഗം വാർത്താമാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. ക്രിസ്തീയ വിശ്വാസവും സമ്പത്തിനോടുള്ള ഭ്രമവും ഒന്നിച്ചുപോവുകയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സമ്പത്തും സന്തോഷവും വിജയവും നമ്മുടെ കണ്ണുകളെ അന്ധകാരമാക്കുമെങ്കിലും പിന്നീട് അവ നമ്മളെ നിരാശപ്പെടൂത്തുന്നു. നിത്യജീവൻ എന്നുപറഞ്ഞാൽ ആനന്ദം എന്നാണ് അർത്ഥമാക്കൂന്നത്. അത് മരണാനന്തരമുള്ള ജിവിതം മാത്രമല്ല മറിച്ച് പൂർത്തീകരിക്കപ്പെട്ടതും പൂർണവും പരിമിതിയില്ലാത്തതും സതവും ആധികാരികവും പ്രകാശപൂർണവുമായ ജീവിതവും ആണ്. കർത്താവിന്റ് സ്നേഹം എളിമയോടും നന്ദിയോടും കൂടി സ്വീകരിക്കൂമ്പോൾ മാത്രമേ സാമ്പത്തിക ഭ്രമംകൊണ്ട് ഉൻടായ അന്ധതയിൽ നിന്ന് നമുക്ക് മോചനം ലഭിക്കുകയുള്ളു. തന്റെ പ്രസംഗവും പ്രവൃത്തിയും നിലപാടുകളും ഒന്നുതന്നെയായതുകൊൻടും സ്വയം വിമർശനപരമായി വസ്തുതകളെ സമീപിച്ച് അവതരിപ്പിക്കുന്നു എന്നുള്ളതുകൊണ്ടുമാണ് ഫ്രാൻസിസ് മാർപ്പാപ്പയുടേ വാക്കുകൾക്ക് ലോകം ചെവി കൊടുക്കുന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സാമ്പത്തിക ഭ്രമത്തിന്റെ അടിമത്വം കൊൻടാണ് യൂദാസിന് തന്റെ ജീവിതം ഒരുമുഴം കയറിൽ അവസാനിപ്പിക്കേണ്ടിവന്നത്. സമ്പത്തിന്റെ മായവലയിൽ അകപ്പെട്ടതുകൊൻടാണ് സഫീറയ്ക്കും അനന്യാസിനും പരിശുദ്ധാത്മാവിനോട് വ്യാജം കാണീക്കേണ്ടീ വരുന്നതും ജീവൻ നശീപ്പിക്കേണ്ടി വരുന്നതും. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">മത്തായിയുടെ സുവിശേഷം 6 ആം അദ്ധ്യായം 24</span> ആം വാക്യം ശ്രദ്ധിക്കുക., "രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല. ". സമാനമായ വേദഭാഗം <span style="color: magenta;">ലൂക്കോസിന്റെ സുവിശേഷം 16 ആം അദ്ധ്യായം 13 ആം വാക്യത്തിലും</span> നമുക്ക് കാണാൻ കഴിയും , "രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യന്നും കഴികയില്ല; അവൻ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാൻ കഴികയില്ല. ". മാമോൻ , മമ്മോൻ എന്നീ വാക്കുകളുടെ അർത്ഥം ഒന്നു തന്നെയാണ്, പണം/സമ്പത്ത് എന്നാണ് ഈ വാക്കൂകൾ കൊൻട് അർത്ഥമാക്കുന്നത്. "നിങ്ങൾക്ക് ദൈവത്തേയും സമ്പത്തിനെയും ഒരേ സമയം സേവിപ്പാൻ കഴിയില്ല എന്നാണ് പുതിയ വേദപുസ്തക പരിഭാഷകളിൽ കാണൂന്നത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<i><span style="color: #741b47;">“No one can serve two masters at the same time. You will hate one of them and love the other. Or you will be faithful to one and dislike the other. You can’t serve God and money at the same time. - </span></i></div>
<div style="text-align: justify;">
<i><span style="color: #741b47;">New International Reader's Version (NIRV) , International Children’s Bible (ICB)</span></i></div>
<div style="text-align: justify;">
<i><span style="color: #741b47;"><br /></span></i></div>
<div style="text-align: justify;">
<i><span style="color: #741b47;">No man can serve two masters: for either he shall hate the one, and love the other, or else he shall lean to the one, and despise the other. Ye cannot serve God and riches. - 1599 Geneva Bible (GNV)</span></i></div>
<div style="text-align: justify;">
<i><span style="color: #741b47;"><br /></span></i></div>
<div style="text-align: justify;">
<i><span style="color: #741b47;">“No one can serve two masters; for a slave will either hate the one and love the other, or be devoted to the one and despise the other. You cannot serve God and wealth.- New Revised Standard Version (NRSV)</span></i></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">ലൂക്കോസിന്റെ സുവിശേഷം 12 ആം അദ്ധ്യായം 33 ആം വാക്യം</span> ഇങ്ങനെയാണ് , "നിങ്ങൾക്കുള്ളതു വിറ്റു ഭിക്ഷകൊടുപ്പിൻ; കള്ളൻ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വർഗ്ഗത്തിൽ പഴകിപ്പോകാത്ത മടിശ്ശീലകളും തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്കു ഉണ്ടാക്കിക്കൊൾവിൻ. നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും. ". ദൈവത്തിലുള്ള വിശ്വാസവും സമ്പത്തിനോടുള്ള അഭിനിവേശവും ഒരുമിച്ച് കൊൻടൂപോകാൻ കഴിയില്ല.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ആദ്യകാലങ്ങളിൽ ക്രിസ്തീയ ജീവിതത്തിന്റെ മുഖമുദ്രയായി കണക്കിട്ടീരുന്നത് ലാളിത്യമായിരുന്നു. പക്ഷേ ഇന്ന് ആഢംബരഭ്രമം ബാധിച്ച ഒരു ക്രൈസ്തവ സമൂഹത്തെയാണ് നമുക്ക് കാണാൻ കഴിയുന്നത്. പള്ളികളിലും സഭാവിശ്വാസികളിലും/ക്രിസ്ത്യാനികളിലും സഭാപിതാക്കന്മാരിലും ഒക്കെ നമുക്ക് സമ്പത്തിനോടുള്ള അഭിനിവേശം നമുക്ക് കാണാൻ </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhh5SEGPJm-NdbJMB8JMWROXtNBiqHc0HL3AlXogsyBKYCYVd4hwh1Z1bJXEHKKYyRLDXZ2Fui0RHhapzMdTF7SSS0JY3IfV08LplciH1nI1qRNu2BmWWl-LP8HVJ5i0ad7E8E_R_9KSEE/s1600/4.2_jesus-and-zaccheus.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhh5SEGPJm-NdbJMB8JMWROXtNBiqHc0HL3AlXogsyBKYCYVd4hwh1Z1bJXEHKKYyRLDXZ2Fui0RHhapzMdTF7SSS0JY3IfV08LplciH1nI1qRNu2BmWWl-LP8HVJ5i0ad7E8E_R_9KSEE/s320/4.2_jesus-and-zaccheus.jpg" width="200" /></a></div>
<div style="text-align: justify;">
കഴിയും. സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടി മായാജാലക്കാരനെപ്പോലെ അത്ഭുതങ്ങൾ സൃഷ്ടിച്ച് ജനങ്ങളെ പറ്റിക്കുന്നത് സർവസാധാരണമായിക്കഴിഞ്ഞു. ചുങ്കക്കാരനായ സക്കായിയുടെ ജീവിതം നമുക്ക് മാതൃകയാക്കാവുന്നതാണ്. തന്നെ വിളിച്ച് ചേർത്തണച്ച യേശുവിനോട് സക്കായി പറയുന്നു, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്ക് കൊടുക്കൂന്നുൻട്, വല്ലതും ചതിവയി വാങ്ങിയിട്ടൂൻടങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുനു (ലൂക്കോസ് 19:8). നമ്മുടെ സമ്പത്തിന്റെ ഒരംശം എങ്കിലും നമുക്ക് ദരിദ്രർക്ക് നൽകാൻ കഴിയാറുണ്ടോ?</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഈ വേദഭാഗത്ത് യേശു പറയുന്നത്(ലൂക്കോസ് 18:18-27) ധനവാൻ ദൈവരജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് എളുപ്പം എന്നാണ്. മനുഷ്യരാൽ അസാദ്ധ്യമായത് ദൈവത്താൽ സാദ്ധ്യമാകുന്നു എന്നാണ്. സമ്പത്തുള്ളവർക്ക് ദൈവരാജ്യത്തിൽ കടപ്പാൻ കഴിയില്ല എന്ന് ഇതിന് അർത്ഥമില്ല. സക്കായിയുടെ ജീവിതം നമ്മുടെ മുന്നിൽ ഉദാഹരണമായിട്ടുണ്ട്. അരമത്ഥക്കാരനായ ജോസഫിനും ബർന്നബാസിനും തങ്ങളുടെ സമ്പന്നത യെശുവിനെ അനുഗമിക്കുന്നതിന് അയോഗ്യത ആയിരുന്നില്ല. 1182 ൽ ഇറ്റലിയിൽ ബെർണാർഡൺ എന്ന പട്ടുവസ്ത്ര വ്യാപാരിയുടെ മകനായി സമ്പന്ന കുടുംബത്തിൽ ജനിച്ച ഫ്രാൻസിസ് എന്നയാൾ അസ്സീസിയിലെ ഫ്രാൻസിസ് ആയത് ദാരിദ്രമെന്ന വധുവിനെ സ്വീകരിച്ചാണ്. പഞ്ചക്ഷതങ്ങൾ ഏറ്റുവാങ്ങിയ ഫ്രാൻസിസ് അസീസി 1226 ൽ മരിച്ചു എങ്കിലും അദ്ദേഹത്തിന്റെ ജീവിതശൈലിയിലും പ്രവർത്തനങ്ങളിലും ആകർഷിക്കപ്പെട്ടവർ അനേക ദരിദ്രർക്ക് തണലായി ഈ ലോകത്ത് ജീവിക്കുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
തങ്ങൾ ജീവിച്ചിരുന്ന കാലത്തെ അതിസമ്പന്നരായിരുന്നു അബ്രഹാമും ഇസഹാക്കും യാക്കോബും. ദൈവരാജ്യത്തിൽ അവർക്കുള്ള സ്ഥാനം എന്താണന്ന് നമുക്കറിയാം. സമ്പന്നതയും സമ്പത്തും ദൈവരാജ്യ പ്രവേശനത്തിനുള്ള അയോഗ്യതയല്ല. പക്ഷേ സമ്പത്തിന്റെ വിതരണവും ഉപയോഗവും എങ്ങനെയാണന്ന് സ്വയം ചിന്തിക്കണം. സമ്പത്തെല്ലാം കൂട്ടിവെച്ചിട്ട് തിന്നുക കുടിക്കുക ആനന്ദിക്കുക എന്ന് സ്വയം പറയുന്നവന്റെ അവസ്ഥ യെശു തന്നെ ദൃഷ്ടാന്തമായി യേശു നമുക്ക് പറഞ്ഞ് തന്നിട്ടുണ്ട്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ദാനധർമ്മത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് <span style="color: magenta;">പൗലോസ് ശ്ലീഹ കോരിന്ത്യർക്ക് എഴുതിയ രണ്ടാം ലേഖനം 8 </span>ആം അദ്ധ്യായത്തിൽ പറയുന്നുൻട്. "നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ." എന്ന് പൗലോസ് ശ്ലീഹ ചോദിക്കുന്നു. <span style="color: magenta;">(2 കോരിന്ത്യർ 8:9).</span> <span style="color: magenta;">കോരിന്ത്യർക്ക് എഴുതിയ രണ്ടാം ലേഖനം 8 ആം അദ്ധ്യായം 12 ആം വാക്യത്തിൽ</span> പൗലോസ് ശ്ലീഹ ഇങ്ങനെ പറയുന്നു, "ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതു- പോലെയല്ല പ്രാപ്തിയുള്ളതു പോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും.". <b>ദൈവപ്രസാദമായി നമുക്ക് നിത്യജീവനെ അവകാശമാക്കാനുള്ള വാഗ്ദാനവും ദൈവരാജ്യത്തിലേക്കുള്ള പ്രവേശനവും ലഭിക്കട്ടെ.</b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<span style="color: #cccccc; font-size: xx-small;">ചിത്രങ്ങൾ ::</span></div>
<div style="text-align: justify;">
<span style="color: #cccccc; font-size: xx-small;">https://whatshotn.files.wordpress.com/2013/08/rich-young-ruler.jpg</span></div>
<div style="text-align: justify;">
<span style="color: #cccccc; font-size: xx-small;">https://whatshotn.files.wordpress.com/2013/08/jesus-and-zaccheus.jpg</span></div>
<div style="text-align: justify;">
<b></b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-21532137144823269532015-10-04T05:27:00.001+05:302015-10-04T05:27:32.790+05:30ശബ്ബത്ത് മനുഷ്യർ നിമിത്തം !!<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
ശബ്ബത്ത് മനുഷ്യർ നിമിത്തം !!- മർക്കോസ് 2:23-28</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="background-color: white; color: #eeeeee; font-size: xx-small;">സ്ലീബാ പെരുന്നാളിനു ശേഷം 3 ആം ഞായറാഴച.</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
യേശുവും ശിഷ്യന്മാരും ഒരു ശബ്ബത്ത് ദിവസം കൃഷി ഭൂമിയിൽ കൂടി പോകുമ്പോൾ ശിഷ്യന്മാർ ധാന്യം പറിച്ച് തിന്നുന്നത് കണ്ട ചിലർ അതിനെക്കുറിച്ച് യേശുവിനോട് ചോദിക്കുന്നു. അതിന് യേശു നൽകുന്ന മറുപിടിയാണ് ഈ വേദഭാഗം. യേശു പരീശന്മാർക്ക് നൽകുന്ന മറുപിടിയിലെ രണ്ട് ഭാഗങ്ങൾ ആണ് നമ്മളിന്ന് ചിന്തിക്കുന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒന്നാമതായി " മനുഷ്യൻ ശബ്ബത്ത് നിമിത്തമല്ല, ശബ്ബത്ത് മനുഷ്യർ നിമിത്തമാണ് ഉണ്ടായത് " എന്നുള്ള ഓർമ്മപ്പെടൂത്തൽ.</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHhBHT31cV4B9yTeD56AQi-yuGTQu7neooSJUwkj6Vc5LasgcMQ-iO2tgg9y_xJHuISvHuAVvMNkASJgin823nlgbLIbzwfqo-U8UOuTHko5nC-aj4EwTzci2DKI-DE5aXpRfx2u4GmZI/s1600/sab2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="133" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHhBHT31cV4B9yTeD56AQi-yuGTQu7neooSJUwkj6Vc5LasgcMQ-iO2tgg9y_xJHuISvHuAVvMNkASJgin823nlgbLIbzwfqo-U8UOuTHko5nC-aj4EwTzci2DKI-DE5aXpRfx2u4GmZI/s200/sab2.jpg" width="200" /></a></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
രണ്ടാമതായി മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവ് ആകുന്നു എന്നുള്ള പ്രഖ്യാപനം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇവിടെ ശിഷ്യന്മാർ ചെയ്ത കുറ്റം എന്താണ്? ശബ്ബത്ത് ദിവസം കൃഷിഭൂമിയിൽ നിന്ന് കതിർ പറിച്ച് കൈകൾ കൊണ്ട് തിരുമ്മി തിന്നു. മർക്കോസിന്റെ സുവിശേഷം 2 ആം അദ്ധ്യായത്തിൽ ശിഷ്യന്മാർ കതിർ പറിച്ചു എന്ന് പറയുമ്പോൾ മത്തായിയുടെ സുവിശേഷത്തിലും ലൂക്കോസിന്റെ സുവിശേഷം 6 ആം അദ്ധ്യായത്തിലും അവർ കതിർ പറിച്ച് കൈകൾ കൊണ്ട് തിരുമ്മി തിന്നു എന്ന് പറയുന്നുണ്ട്. ശിഷ്യന്മാരിൽ എന്ത് കുറ്റമാണ് പരീശന്മാർ കണ്ടെത്തുന്നത്?. ശബ്ബത്ത് ദിവസം ജോലി ചെയ്തു എന്നതാണ് ശിഷ്യന്മാർ ചെയ്ത കുറ്റം. ശബ്ബത്ത് നാളിൽ ജോലിചെയ്തതുകൊണ്ട് അവർ മരണ ശിക്ഷയ്ക്ക് യോഗ്യരാണ്. വയലിൽ നിന്ന് കതിർപറിച്ചത് ശബ്ബത്തിൽ ചെയ്ത ജോലിയായി പരീശന്മാർ കണക്കാക്കി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പുറപ്പാട് പുസ്തകം 20 ആം അദ്ധ്യായം 10 ആം വാക്യത്തിൽ നമ്മൾ വായിക്കുന്നത് ഇങ്ങനെയാണ്, <span style="color: magenta;"><i>"ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു."</i></span> ദൈവം മോശമുഖാന്തരം നൽകിയ കല്പനയായിരുന്നു ഇത്. ഈ കല്പനയാണ് ശിഷ്യന്മാർ ലംഘിച്ചത്. ശബ്ബത്ത് നാളിൽ ജോലിചെയ്താലുള്ള ശിക്ഷ മരണമാണ്. പുറപ്പാട് പുസ്തകം 31 ആം അദ്ധ്യായം 15 ആം വാക്യം ഇങ്ങനെയാണ്, <span style="color: magenta;"><i>"ആറു ദിവസം വേല ചെയ്യേണം; എന്നാൽ ഏഴാം ദിവസം സ്വസ്ഥമായുള്ള ശബ്ബത്തായി യഹോവെക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്ത് നാളിൽ വേല ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം.".</i></span> പരീശന്മാർ ചൂണ്ടിക്കാണിക്കുന്നത് ഇതാണ്. ശബ്ബത്ത് ദിവസത്തെ പ്രമാണം ലംഘിച്ച യേശുവിന്റെ ശീഷ്യന്മാർ മരണശിക്ഷയ്ക്കുള്ള കുറ്റം ചെയ്തിരിക്കൂന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സംഖ്യാപുസ്തകം 15 ആം അദ്ധ്യായം 32 മുതൽ 36 വരെയുള്ള ഭാഗങ്ങളിൽ ശബ്ബത്ത് ലംഘിച്ച ഒരുത്തനെ കല്ലെറിഞ്ഞു കൊന്നതായി നമുക്ക് കാണാൻ സാധിക്കൂം. ശബ്ബത്ത് ദിവ്സം വിറക് പെറുക്കി എന്നുള്ള കുറ്റം ആണ് അയാൾ ചെയ്തത്. </div>
<div style="text-align: justify;">
<i><span style="color: magenta;">"യിസ്രായേൽമക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്ത് നാളിൽ ഒരുത്തൻ വിറകു പെറുക്കുന്നതു കണ്ടു. അവൻ വിറകു പെറുക്കുന്നതു കണ്ടവർ അവനെ മോശെയുടെയും അഹരോന്റെയും സർവ്വസഭയുടെയും അടുക്കൽ കൊണ്ടുവന്നു. അവനോടു ചെയ്യേണ്ടതു ഇന്നതെന്നു വിധിച്ചിട്ടില്ലായ്കകൊണ്ടു അവർ അവനെ തടവിൽ വെച്ചു. പിന്നെ യഹോവ മോശെയോടു: ആ മരുഷ്യൻ മരണശിക്ഷ അനുഭവിക്കേണം; സർവ്വസഭയും പാളയത്തിന്നു പുറത്തുവെച്ചു അവനെ കല്ലെറിയേണം എന്നു കല്പിച്ചു. യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ സർവ്വസഭയും അവനെ പാളയത്തിന്നു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞുകൊന്നു."</span></i></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കതിർ പറിച്ച് തിന്ന് ശബ്ബത്ത് ദിവ്സം ലംഘിച്ച ശിഷ്യന്മാർ മരണശിക്ഷയ്ക്ക് യോഗ്യരാണ് എന്നാണ് പരീശന്മാർ ചൂണ്ടിക്കാണിക്കുന്നത്. ഇവർ ശബ്ബത്തിൽ വിഹിതമല്ലാത്തതു ചെയ്യുന്നതു എന്തു? എന്നുള്ള പരീശന്മാരുടെ ചോദ്യത്തെ യേശു എതിരിടുന്നത് മറുചോദ്യം ഉന്നയിച്ചാണ്. <i><span style="color: magenta;">“ദാവീദ് തനിക്കും കൂടെയുള്ളവർക്കും മുട്ടുണ്ടായി വിശന്നപ്പോൾ ചെയ്തതു എന്തു?” അവ അബ്യാഥാർമഹാപുരോഹിതന്റെ കാലത്തു ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർക്കല്ലാതെ ആർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവർക്കും കൊടുത്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?</span></i> എന്ന് യേശു ചോദിക്കുന്നു. എന്താണ് ദാവീദ് ചെയ്തത്? ശമുവേൽ പ്രവാചകന്റെ പുസ്തകം 21 ആം അദ്ധ്യായം 1 മുതൽ 6 വരെയുള്ള വേദഭാഗത്തെ പരാമർശിച്ചാണ് യേശു പരീശന്മാരോട് സംസാരിച്ചത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<i><span style="color: magenta;">ദാവീദ് നോബിൽ പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്നു; അഹീമേലെൿ ദാവീദിനെ സംഭ്രമത്തോടെ എതിരേറ്റു അവനോടു: ആരും കൂടെ ഇല്ലാതെ തനിച്ചുവരുന്നതു എന്തു എന്നു ചോദിച്ചു. ദാവീദ് പുരോഹിതനായ അഹീമേലെക്കിനോടു: രാജാവു എന്നെ ഒരു കാര്യം ഏല്പിച്ചു: ഞാൻ നിന്നെ അയക്കുന്നതും നിന്നോടു കല്പിക്കുന്നതുമായ കാര്യം ഒന്നും ആരും അറിയരുതു എന്നു കല്പിച്ചിരിക്കുന്നു. എന്റെ ബാല്യക്കാർ ഇന്ന സ്ഥലത്തു വരേണമെന്നു ഞാൻ ചട്ടം കെട്ടിയിരിക്കുന്നു. ആകയാൽ നിന്റെ കൈവശം വല്ലതും ഉണ്ടോ? ഒരഞ്ചപ്പം അല്ലെങ്കിൽ തൽക്കാലം കൈവശമുള്ളതെന്തെങ്കിലും എനിക്കു തരേണം എന്നു പറഞ്ഞു. അതിന്നു പുരോഹിതൻ ദാവീദിനോടു: വിശുദ്ധമായ അപ്പം അല്ലാതെ സാമാന്യമായതു കൈവശം ഇല്ല; ബാല്യക്കാർ സ്ത്രീകളോടു അകന്നിരിക്കുന്നു എങ്കിൽ തരാമെന്നു ഉത്തരം പറഞ്ഞു. ദാവീദ് പുരോഹിതനോടു: ഈ മൂന്നു ദിവസമായി സ്ത്രീകൾ ഞങ്ങളോടു അകന്നിരിക്കുന്നു. ഇതു ഒരു സാമാന്യയാത്ര എങ്കിലും ഞാൻ പുറപ്പെടുമ്പേൾ തന്നേ ബാല്യക്കാരുടെ യാത്രക്കോപ്പുകൾ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകൾ എത്ര അധികം ശുദ്ധമായിരിക്കും എന്നു പറഞ്ഞു. അങ്ങനെ പുരോഹിതൻ അവന്നു വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വെക്കേണ്ടതിന്നു യഹോവയുടെ സന്നിധിയിൽ നിന്നു നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു.</span></i></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
യേശു ചോദ്യത്തിനു ഉത്തരം പറയാൻ പരീശന്മാർക്ക് കഴിയാതെ പോകുന്നു. പരീശന്മാരോട് യേശു പറയുന്ന മറുപിടിയിലെ പ്രധാനഭാഗമാണ് <b>, മനുഷ്യൻ ശബ്ബത്ത് നിമിത്തമല്ല ശബ്ബത്ത് മനുഷ്യൻ നിമിത്തമാണ് ഉണ്ടായത് എന്നുള്ളത്</b>. </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBF6ha2o9JBN2jzACXVBXbNK7bhFprlEoc-aoWe2QDrKWR-oanso4DKzWv47J5wdLZ-f4DB-LBKiNS3QtPpV9d2pba-PZQYxD69T2f_LDZ_aVtVWwqDu1MC3Z685UjdmPRFaGQh1AseqU/s1600/sab1.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBF6ha2o9JBN2jzACXVBXbNK7bhFprlEoc-aoWe2QDrKWR-oanso4DKzWv47J5wdLZ-f4DB-LBKiNS3QtPpV9d2pba-PZQYxD69T2f_LDZ_aVtVWwqDu1MC3Z685UjdmPRFaGQh1AseqU/s320/sab1.jpg" width="320" /></a></div>
<div style="text-align: justify;">
പുതിയ നിയമം വായിക്കുമ്പോൾ യേശു ശബ്ബത്ത് ദിവസം പല അത്ഭുത പ്രവർത്തികളും ചെയ്തതായി നമുക്ക് കാണാൻ സാധിക്കും. അപ്പോഴെല്ലാം പരീശന്മാർ യേശുവിനെ എതിർത്തുകൊണ്ട് കടന്നു വരുന്നുണ്ട്. ആ സന്ദർഭങ്ങളിൽ യേശു ചോദിക്കൂന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവാതെ ജനങ്ങളുടെ ഇടയിൽ നിന്ന് പരീശ്ന്മാർക്ക് പിന്മാറേണ്ടീ വന്നിട്ടൂണ്ട്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മത്തായിയുടെ സുവിശേഷം 12 ആം അദ്ധ്യായത്തിൽ യേശു കൈവരണ്ട മനുഷ്യനെ ശബ്ബത്ത് ദിവസം സൗഖ്യമാക്കുന്നുണ്ട്. ശബ്ബത്തിൽ സൌഖ്യമാക്കുന്നതു വിഹിതമോ എന്ന് പരീശന്മാർ ചോദിക്കുമ്പോൾ യേശു അവരോട് ആദ്യം ഒരു മറുചോദ്യം ചോദിക്കുന്നു. "<i><span style="color: magenta;">“നിങ്ങളിൽ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ കുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ? "</span></i> അതിനുശേഷം പരീശന്മാരുടെ ചോദ്യത്തിന് യേശു നൽകുന്ന ഉത്തരം ഇപ്രകാരം ആണ് , <i><span style="color: magenta;">"എന്നാൽ മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു വിഹിതം തന്നേ". </span></i></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ലൂക്കോസിന്റെ സുവിശേഷം 13 ആം അദ്ധ്യായം 10 മുതൽ 16 വരെയുള്ള വേദഭാഗത്തിൽ ശബ്ബത്ത് ദിവസം യേശു പള്ളിയിൽ വെച്ച് രോഗികളെ സൗഖ്യമാക്കൂന്നതിൽ നീരസം പൂണ്ട പള്ളിപ്രമാണീ ജനത്തോട് പറയുന്നു <i><span style="color: magenta;">, വേല ചെയ്വാൻ ആറുദിവസമുണ്ടല്ലോ; അതിന്നകം വന്നു സൌഖ്യം വരുത്തിച്ചുകൊൾവിൻ; ശബ്ബത്തിൽ അരുതു</span></i>. പതിനെട്ട് വർഷമായി കൂനിയായി കഷ്ടപ്പെട്ട ഒരു സ്ത്രിയെയാണ് യേശു ഇവിടെ ആദ്യം സുഖപ്പെടുത്തിയത്. യേശൂ പള്ളിപ്രാമാണിക്ക് നൽകുന്ന ഉത്തരം ഇങ്ങനെയാണ് , <i><span style="color: magenta;">"“കപടഭക്തിക്കാരേ, നിങ്ങളിൽ ഓരോരുത്തൻ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയിൽ നിന്നു അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ ” </span></i></div>
<div style="text-align: justify;">
ലൂക്കോസിന്റെ തന്നെ സുവിശേഷം 14 ആം അദ്ധ്യായത്തിൽ യേശു ഭക്ഷണം കഴിക്കാനായി ചെന്ന പരീശപ്രാമാണിയുടെ വീട്ടിൽ വെച്ച് ശബ്ബത്ത് ദിവസം മഹോദരമുള്ള മനുഷ്യനെ സൗഖ്യമാക്കി. ഇവിടെവെച്ച് യേശു തന്നെ പരീശന്മാരോടും ന്യായശാസ്ത്രിമാരോടും ചോദിക്കുന്നു, <i><span style="color: magenta;">ശബ്ബത്തിൽ സൌഖ്യമാക്കുന്നതു വിഹിതമോ അല്ലയോ? </span></i>ആരും ഉത്തരം പറഞ്ഞില്ല.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
യോഹന്നാന്റെ സുവിശേഷം 5 ആം അദ്ധ്യായം 1 മുതൽ 16 വരെയുള്ള വേദഭാഗത്ത് ബേഥെസ്ദാ കുളക്കരയിൽ മുപ്പത്തെട്ട് വർഷം രോഗം ബാധിച്ച് കിടന്ന മനുഷ്യനെ ശബ്ബത്ത് ദിവസം യേശു സൗഖ്യമാക്കിക്കൊണ്ട് പറയുന്നത് ,<i><span style="color: magenta;"> "എഴുന്നേറ്റ് നിന്റെ കിടക്ക എടുത്ത് നടക്ക "</span></i> എന്നാണ്. യോഹന്നാന്റെ സുവിശേഷം 9 ആം അദ്ധ്യായം 1 മുതൽ 16 വരെയുള്ള വേദഭാഗത്ത് കുരുടനായ മനുഷ്യനെ ശബ്ബത്ത് ദിവ്സം യേശു ശബ്ബത്ത് ദിവ്സം സൗഖ്യമാക്കിയതായി നമുക്ക് കാണാൻ കഴിയും.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നന്മചെയ്യാതെ മനുഷ്യനെ ഉപദ്രവിക്കാനുള്ളതല്ല നിയമങ്ങളും ചട്ടങ്ങളും എന്ന് യേശു ഈ സംഭവങ്ങളിലൂടെയെല്ലാം നമുക്ക് കാണിച്ചു തരുന്നു. മത നിയമങ്ങൾ മാത്രമല്ല രാഷ്ട്രവ്യവസ്ഥിതിയിലെ നിയമങ്ങളും മനുഷ്യനെ പലപ്പോഴും ഉപദ്രവിക്കാറുണ്ട്. ജനങ്ങളുടെ ജീവനം സ്വത്തിനും സംരക്ഷണം നൽകി സമാധാനം ഉറപ്പിക്കാനും ആവാസവ്യവസ്ഥിതിയെ ജനങ്ങൾക്ക് ജീവിക്കാൻ തക്കവണ്ണം നിലനിർത്താനും വേണ്ടിയാണ് നിയമങ്ങൾ രൂപീകരിക്കുന്നതെങ്കിലും പലനിയമങ്ങളും അവനടപ്പാക്കുമ്പോൾ ജനവിരുദ്ധമായി മാറുന്നുണ്ട്. ആ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടീയവർ തന്നെ നിയമം വിശകലനം ചെയ്ത് പലപ്പോഴും ജനങ്ങളെ ബുദ്ധിമുട്ടിക്കാറൂണ്ട്. നിയമങ്ങൾ ജന നന്മയ്ക്ക് വേണ്ടീയായിരിക്കണം എന്നാണ് യേശു പറയുന്നത്. ജനങ്ങൾക്ക് ഉപകാരമല്ലാത്ത നിയമങ്ങൾക്കോണ്ട് ആർക്കാണ് പ്രയോജനം? മനുഷ്യനു പ്രയോജനം ചെയ്യാത്ത നിയമങ്ങളുടെ കർശനതയെക്കാൾ ദൈവത്തിനിഷ്ടം മനുഷ്യ നന്മയെക്കരുതിയുള്ള പ്രവൃത്തനങ്ങളാണ്. .മത്തായിയുടെ സുവിശേഷം 12 ആം അദ്ധ്യായം 7 വാക്യത്തിൽ യേശു ഇങ്ങനെ പറയുന്നു , <span style="color: magenta;"><i>"യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു." </i></span>. പൗലോസ് ശ്ലീഹ എബ്രായർക്ക് എഴുതിയ ലേഖനം 13ന്റെ 16 ൽ ഇങ്ങനെ പറയുന്നു , <i><span style="color: magenta;">" നന്മചെയ്വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു."</span></i></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നമ്മൾ ഇനിയും ചിന്തിക്കൂന്നത് മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവാകുന്നു എന്ന പ്രഖ്യാപനത്തെക്കുറിച്ചാണ്. യേശു ശബ്ബത്തിൽ സൗഖ്യമാക്കുമ്പോഴെല്ലാം അത് ചോദ്യം ചെയ്യുന്ന പരീശന്മാർക്ക് യേശു മിക്കപ്പോഴും നൽകുന്ന മറുപിടിയാണ് മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവാകുന്നു എന്നുള്ളത്. ശബ്ബത്ത് ദൈവമായ യഹോവയ്ക്കുള്ള ദിവസമാണ്. പുറപ്പാട് പുസ്തകം 20 ന്റെ 10 ൽ പറയുന്നത് <i><span style="color: magenta;">"ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടേ ശബ്ബത്ത് ആകുന്നു എന്നാണ്</span></i>. യേശൂ ദൈവമായ യഹോവയുടേ പുത്രനാണ്. മർക്കോസിന്റെ സുവിശേഷം ആരംഭിക്കുന്നത് തന്നെ 'ദൈവപുത്രനായ യേശു ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം' എന്ന് പറഞ്ഞാണ്. ലൂക്കോസിന്റെ സുവിശേഷം 1 ആം അദ്ധ്യായം 34 ആം വാക്യത്തിൽ മാലാഖ കന്യകമറിയാമിനോട് പറയുന്നത് "<i><span style="color: magenta;"> ആകായാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്ന് വിളിക്കപ്പെടും"</span></i> എന്നാണ്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ദൈവമായ യഹോവയ്ക്ക് വേണ്ടി മാറ്റിവയ്ക്കപ്പെട്ട ദിവസത്തിന്റെ അധികാരി ദൈവമായ യഹോവയോടൊപ്പം അവന്റെ പുത്രനായ ദൈവപുത്രനായ യേശുക്രിസ്തുകൂടിയാണ്. യോഹന്നാന്റെ സുവിശേഷം 3 ആം അദ്ധ്യായം 13 ആം വാക്യത്തിൽ യേശൂ പറയുന്നത് <i><span style="color: magenta;">"സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കൂന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല</span></i> എന്നാണ്. മത്തായിയുടെ സുവിശേഷം 28 അം അദ്ധ്യായം 17 ആം വാക്യത്തിൽ യേശു പറയുന്നത് <i><span style="color: magenta;">സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നൽക്പ്പെട്ടിരിക്കൂന്നു</span></i> എന്നാണ്. മർക്കോസിന്റെ സുവിശേഷം 10 ആം അദ്ധ്യായം 42 ആം വാക്യത്തിലും യേശു തന്റെ അധികാരത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് , <i><span style="color: magenta;">"ജാതികളിൽ അധിപതികളായവർ അവരിൽ കർത്തൃത്വം ചെയ്യുന്നു; അവരിൽ മഹത്തുക്കളായവർ അവരുടെ മേൽ അധികാരം നടത്തുന്നു".</span></i> ദൈവമായ യഹോവ നൽകിയ അധികാരം മനുഷ്യപുത്രനായ യേശുക്രിസ്തുവിനുള്ളതാണ്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പുതിയ നിയമത്തിൽ പലയിടത്തും യേശുവിനെ കർത്താവ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ചിലത് മാത്രം നമുക്ക് നോക്കാം</div>
<div style="text-align: justify;">
<i><span style="color: magenta;">കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. (ലൂക്കോസ് 2:11)</span></i></div>
<div style="text-align: justify;">
<i><span style="color: magenta;"><br /></span></i></div>
<div style="text-align: justify;">
<i><span style="color: magenta;">അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല. (ലൂക്കോസ് 24:3)</span></i> </div>
<div style="text-align: justify;">
<span style="color: magenta;"><br /></span></div>
<div style="text-align: justify;">
<span style="color: magenta;"><i>കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു. (അപ്പോസ്തോല പ്രവൃത്തികൾ 7:59)</i></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<i><span style="color: magenta;">ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ? (അപ്പോസ്തോല പ്രവൃത്തികൾ 11:17) </span></i></div>
<div style="text-align: justify;">
<i><span style="color: magenta;"><br /></span></i></div>
<div style="text-align: justify;">
<i><span style="color: magenta;">പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. (റോമർ 6:23)</span></i></div>
<div style="text-align: justify;">
<i><span style="color: magenta;"><br /></span></i></div>
<div style="text-align: justify;">
<i><span style="color: magenta;">തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ. ( 1 കോരിന്ത്യർ 1:9)</span></i></div>
<div style="text-align: justify;">
<i><span style="color: magenta;"><br /></span></i></div>
<div style="text-align: justify;">
<i><span style="color: magenta;">കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. (2കോരിന്ത്യർ 13:14)</span></i></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ജനങ്ങളെ മതത്തിന്റെ അടിമകളായി കണ്ടിരുന്ന മതനേതാക്കളോട് യേശു എപ്പോഴും കലഹിച്ചിരുന്നു. തന്റെ അധികാരത്തെക്കുറിച്ചുള്ള മുന്നറിയിപ്പായി യേശു പല സൂചനകളും അവർക്ക് നൽകിയിരുന്നു. എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു-അവൻ പക്ഷവാതക്കാരനോടു: <i><span style="color: magenta;">“എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക” </span></i>എന്നു പറഞ്ഞു. (മത്തായി 9:6). മതത്തിന്റെ കാവലാളുകളായി സ്വയം പ്രഖ്യാപിച്ചിരുന്ന ശാസ്ത്രിമാരെയും പരീശന്മാരെയും ശവക്കല്ലറകളായി ഉപമിക്കാൻ യേശുവിനുമാത്രമേ കഴിയുകയുള്ളായിരുന്നു. "<span style="color: magenta;"><i>കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. "</i></span> (മത്തായി23:27). അവരെ (ശാസ്ത്രിമാരെയും പരീശന്മാരെയും) കപടഭക്തിക്കാർ എന്നു പലപ്പോഴും യേശു അഭിസംബോധന ചെയ്യുന്നുണ്ട്. <i><span style="color: magenta;">കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു: </span></i>(മത്തായി23:29) , <i><span style="color: magenta;">കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. </span>,</i> <span style="color: magenta;"><i>(കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു കടുമയേറിയ ശിക്ഷാവിധി വരും;) </i></span>(മത്തായി23:13). മത്തായിയുടെ സുവിശേഷം 23 ആം അദ്ധ്യായത്തിൽ പലവാക്യങ്ങളിലും യേശു ശാസ്ത്രിമാരെയും പരീശന്മാരെയും കപടഭക്തിക്കാർ എന്ന് വിളിക്കുന്നത് കാണാം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എല്ലാ നിയമങ്ങളയും യേശു എതിർത്തിരുന്നില്ല. ജനങ്ങൾക്ക് നന്മ ചെയ്യാത്ത മത നിയമങ്ങളെ മാത്രമേ എതിർത്തിരുന്നുള്ളൂ. "കൈസർക്ക് കരം കൊടുക്കുന്നത് വിഹിതമോ എന്ന് പരീശന്മാർ ചോദിക്കുമ്പോൾ യേശു നൽകുന്ന മറുപിടി ഇതാണ് , <i><span style="color: magenta;">“എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ”</span></i> (മത്തായി 22:17 , മർക്കോസ് 12:17 , ലൂക്കോസ് 20:25).</div>
<div style="text-align: justify;">
ദേവാലയ നികുതി പിരിക്കാൻ വന്നവർ പത്രോസിനോട് നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു പത്രോസിനോട് ചോദിക്കുമ്പോൾ കൊടുക്കുന്നുൻട് എന്നാണ് പത്രോസ് മറുപിടി പറയുന്നത്. (മത്തായി 17:24). ദേവാലയ നികുതിയെക്കുറിച്ച് <i><span style="color: magenta;">നെഹമ്യാവിന്റെ പുസ്തകം 10 ആം അദ്ധ്യായം 32,33</span></i> വാക്യങ്ങളിൽ പറയുന്നുൻട്. <i style="color: magenta;">ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കു വേണ്ടി കാഴ്ചയപ്പത്തിന്നും നിരന്തരഭോജനയാഗത്തിന്നും ശബ്ബത്തുകളിലെയും അമാവാസ്യകളിലെയും നിരന്തര ഹോമയാഗത്തിന്നും ഉത്സവങ്ങൾക്കും വിശുദ്ധസാധനങ്ങൾക്കും യിസ്രായേലിന്നു വേണ്ടി പ്രായശ്ചിത്തമായി അർപ്പിക്കേണ്ടുന്ന പാപയാഗങ്ങൾക്കും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാവേലെക്കും വേണ്ടി ആണ്ടുതോറും ശേക്കെലിൽ മൂന്നിൽ ഒന്നു കൊടുക്കാമെന്നും ഞങ്ങൾ ഒരു ചട്ടം നിയമിച്ചു.</i><b> .</b><i style="color: magenta;"> </i><i><span style="color: magenta;">പുറപ്പാട് പുസ്തകം 30ന്റെ 13 മുതൽ 16 വരെയുള്ള വാക്യങ്ങളിലും</span></i> ദേവാലയ നികുതിയെക്കുറിച്ച് പറയുന്നുൻട്. ഈ നികുതിയാണ് നികുതി പിരിക്കുന്നവർ പത്രോസിനോട് ചോദിച്ചത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വീട്ടിലെത്തിയപ്പോൾ പത്രോസിനോട് യേശു " <i><span style="color: magenta;">ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ”</span></i> എന്ന് ചോദിക്കുന്നു. "അന്യരോടു"എന്ന് പത്രോസ് ഉത്തരം പറയുന്നു.<i><span style="color: magenta;"> "എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ എങ്കിലും നാം അവർക്കു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലീലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക”</span></i> എന്നു യേശു പറയുന്നു (മത്തായി 17 :26-27). ദേവാലയത്തെക്കാൾ വലിയവൻ , ശബ്ബത്തിനും കർത്താവാകുന്നവൻ എന്ന് വിശേഷ്ണമുള്ളയാൾ തന്നെ ലോകത്ത്തിന്റെ/രാജ്യത്തിന്റെ നിയമങ്ങൾക്ക് അതീതനല്ല എന്ന് പറയുന്നു. മത്തയിയുടെ സുവിശേഷം 16 ആം അദ്ധ്യായത്തിൽ <i><span style="color: magenta;">“നിങ്ങളോ എന്നെ ആർ എന്നു പറയുന്നു”</span></i> എന്നു യേശുവിന്റെ ചോദ്യത്തിന് പത്രോസ് ഉത്തരം നൽകുന്നത് <i><span style="color: magenta;">നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു</span></i> എന്നാണ് (മത്തായി 16:16). എബ്രായർക്ക് എഴുതിയ ലേഖനം 4 ആം അദ്ധ്യായത്തിൽ പൗലോസ് ശ്ലീഹ പറയുന്നത്, <i><span style="color: magenta;">ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊൾക.</span></i> (എബ്രായർ 4:14) എന്നാണ്. യോഹന്നാൻ ശ്ലീഹ എഴുതിയ ഒന്നാം ലേഖനം 5 ആം അദ്ധ്യായം 5 ആം വാക്യത്തിൽ യോഹന്നാൻ ശ്ലീഹ പറയുന്നു , <i><span style="color: magenta;">യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ?. </span></i>ഈ വാക്യങ്ങളിൽ നിന്നെല്ലാം മനുഷ്യപുത്രനായ യേശു ദൈവപുത്രനാണന്ന് നമ്മൾ മനസിലാക്കുന്നു. ദൈവപുത്രനായ യേശു ദേവാലയ നികുതിയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാതെ രാജ്യത്തിന്റെ നിയമവ്യവസ്ഥിതിയോട് ചേർന്ന് നിൽക്കൂന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>മനുഷ്യന് നന്മചെയ്യാതെ അവരെ ഉപദ്രവിക്കുന്ന നിയമങ്ങളെയാണ് യേശു എതിർത്തിരുന്നത്. ദൈവത്തിന്റെ മുന്നിൽ മനുഷ്യർക്ക് നന്മചെയ്യുന്ന പ്രവൃത്തികളാണ് വലുത്. കരുണയും നന്മയും ആണ് അവിടിത്തേക്കുള്ള ആരാധന. "യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നത്" എന്നുള്ള യേശുവിന്റെ ഓർമ്മപ്പെടുത്തലുകൾ ആയിരിക്കണം നമ്മളിൽ ഉണ്ടാകേണ്ടത്.</b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<i><span style="color: #999999; font-size: xx-small;">ചിത്രങ്ങൾ ::</span></i></div>
<div style="text-align: justify;">
<i><span style="color: #999999; font-size: xx-small;">1. </span></i><span style="text-align: left;"><span style="color: #999999; font-size: xx-small;"><i>https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlXU23i4dytH1YNvIQ6OGBbRrRIyleA4Zt_N1dWm82169zfrXi4Vt4lK9DS5Mbhxo1P5_xEz8lV3lUA7QiTTw3AKCorzXmeOfDxKeN4NYeOfPIBx2K6pPtdNi4ZR3yzt8OX65VzsXx7GOF/s1600/Jesus+v+p.jpg</i></span></span></div>
<div style="text-align: justify;">
<span style="text-align: left;"><span style="color: #999999; font-size: xx-small;"><i>2. </i></span></span><span style="text-align: left;"><span style="color: #999999; font-size: xx-small;"><i>https://s-media-cache-ak0.pinimg.com/736x/62/a6/26/62a62683769a04b1e0d8f64a74a147fe.jpg</i></span></span></div>
<div style="text-align: justify;">
<br /></div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-18671836777850957282015-09-30T21:13:00.000+05:302015-09-30T21:13:20.299+05:30ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശ<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
ലൂക്കോസ് 11:9-21</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ലൂക്കോസിന്റെ സുവിശേഷം 11 ആം അദ്ധ്യായം തുടങ്ങുന്നത് ശിഷ്യന്മാരുടെ ആവശ്യപ്രകാരം യേശു അവരെ പ്രാർത്ഥിപ്പിക്കാൻ പഠിപ്പിക്കൂന്നതോടെയാണ്. ലൂക്കോസ് 11:9-21 സുവിശേഷഭാഗത്തെ നമുക്ക് രണ്ട് ഭാഗങളാക്കി ചിന്തിക്കാവുന്നതാണ്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>1.പ്രാർത്ഥനയുടെ/യാചനയുടെ ശക്തിയെക്കുറിച്ചുള്ള പ്രബോധനം (9-13)</b></div>
<div style="text-align: justify;">
<b>2. ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശ (14-21)</b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><u>1.പ്രാർത്ഥനയുടെ/യാചനയുടെ ശക്തിയെക്കുറിച്ചുള്ള പ്രബോധനം (9-13)</u></b></div>
<div style="text-align: justify;">
ശിഷ്യന്മാരെ പ്രാർത്ഥിപ്പിക്കാൻ പഠിപ്പിച്ചതിനുശേഷമുള്ള പ്രാർത്ഥനയെക്കുറിച്ചുള്ള യേശുവിന്റെ പ്രബോധനങ്ങളാണ് ഈ ഭാഗത്തിൽ. അപ്പനോട് മകൻ ആവശ്യപ്പെടുന്നതെല്ലാം കൊടുക്കുന്നുവെങ്കിൽ ദൈവം തമ്പുരാൻ തന്നോട് യാചിക്കൂന്നവർക്ക് പരിശുദ്ധാത്മാവിനെ നൽകും എന്നാണ് യേശുക്രിസ്തു ശിഷ്യന്മാരോട് പറയുന്നത്. 13 ആം വാക്യം ഇപ്രകാരമാണ്, "അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും." യാചനകളുടെ ഫലമായി നന്മകൾ കൊടുക്കുന്ന ദൈവത്തിന്റെ കൃപാവരത്തെ വാക്കുകളിലൂടെ യേശു സൃഷ്ടിക്കുന്നു. അതിനു അപ്പനും മകനും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ ദൃഡതയെ ഉപമയാക്കി പറയുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നമ്മുടെ ഓരോരുത്തരുടേയും പ്രാർത്ഥനയ്ക്കും ഓരോരോ ലക്ഷ്യങ്ങൾ ഉണ്ടാവും. നമ്മളെ സംബന്ധിച്ച് പ്രാർത്ഥന എന്ന് പറയുന്നത് ദൈവവുമായുള്ള കൊടുക്കൽ വാങ്ങലുകളാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സാമ്പത്തിക ഉയർച്ചയോ സാമൂഹികമായ ഉയർച്ചയോ ഒക്കെയാണ് നമ്മുടെ പ്രാർത്ഥനയുടെ ലക്ഷ്യം. നമ്മുടെ ആവശ്യങ്ങളെ അറിയുന്ന ദൈവം തമ്പുരാൻ നമ്മുടെ പ്രാർത്ഥനകളെ തള്ളിക്കളയാറില്ല. നമ്മളിൽ എത്രപേർ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർത്ഥിക്കാറുണ്ട്. <i><span style="color: magenta;">ആത്മാവിന്റെ ഫലങ്ങളായ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം</span></i> (ഗലാത്യർ 5:22) എന്നിവ നമ്മുടെ സ്വഭാവ സവിശേഷതകൾ ആകാൻ ദൈവത്തോട് അപേക്ഷിക്കുകയോ പ്രാർത്ഥിക്കുകയോ അതിനനുസരിച്ച് ജീവിതം ക്രമപ്പെടുത്താൻ ശ്രമിക്കാറുണ്ട്. നമ്മളെ സംബന്ധിച്ച് പരിശുദ്ധാത്മാവ് എന്നുള്ളത് പെന്തിക്കോസ്തി ദിവസത്തിൽ നമുക്ക് ലഭിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. പക്ഷേ നമ്മൾ ഓർത്തിരിക്കേണ്ട ഒരു കാര്യമുണ്ട്, വിശുദ്ധമാമോദീസായിൽ കൂടി നമ്മളിൽ പരിശുദ്ധാത്മാവിന്റെ നിറവുണ്ടായിക്കഴിഞ്ഞു. നമുക്ക് ലഭിച്ച പരിശുദ്ധാത്മാവിന്റെ ശ്കതി നമ്മളിൽ എപ്പോഴും ഉണ്ടോ ചിന്തിക്കേണ്ടതാണ്. <span style="color: magenta;"><i>"ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക."</i></span> എന്ന് പൗലോസ്ശ്ലീഹ ഗലാത്യർക്ക് എഴുതിയ ലേഖനം 5 ആം അദ്ധ്യായം 25 ആം വാക്യത്തിൽ പറയുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പുതിയ നിയമം വായിക്കുമ്പോൾ , സ്നാന സമയത്തും പ്രാർത്ഥന സമയത്തും പരിശുദ്ധാത്മാവിനെ പ്രാപിച്ചതായി പല സന്ദർഭങ്ങളിലും നമുക്ക് കാണാൻ സാധിക്കും. യോർദ്ദാൻ നദിയിൽ സ്നാനം ഏൽക്കുമ്പോഴാണ് യേശുക്രിസ്തുവിന്മേൽ പരിശുദ്ധാത്മാവ് പ്രാവെന്നപോലെ ആവസിക്കുന്നത്. പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.<i><span style="color: magenta;"> നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.</span></i> (ലൂക്കോസ് 10:21). ഇതിനെക്കൂറിച്ച് യോഹന്നാൻ സ്നാപകൻ പറയുന്നത് ഇങ്ങനെയാണ് , <i><span style="color: magenta;">"ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു."</span></i> (യോഹന്നാൻ 1:33). അപ്പോസ്തോല പ്രവർത്തികൾ 4 ആം അദ്ധ്യായം 31 ആം വാക്യത്തിൽ നമുക്ക് ഇങ്ങനെ വായിക്കാം, <span style="color: purple;"><i>"ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.".</i></span> അപ്പോസ്തോല പ്രവർത്തികൾ 8 ആം അദ്ധ്യായം 14 മുതൽ 17 വരെയുള്ള ഭാഗത്ത് പ്രാർത്ഥനയുടെ ഫലമായി പരിശുദ്ധാത്മാവിനെ ലഭിച്ചതിനെക്കുറിച്ച് പറയുന്നുണ്ട്. ദൈവ വചനം കൈക്കൊണ്ട് സ്നാനം ഏറ്റിരുന്ന ശമര്യർക്ക് പത്രോസിന്റെയും യോഹന്നാന്റെയും പ്രാർത്ഥനയുടെ ഫലമായി പരിശുദ്ധാത്മാവിനെ ലഭിക്കൂന്നതാണ് ഈ വേദഭാഗത്ത് കാണാൻ കഴിയുന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<i><span style="color: magenta;">"അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു. അവർ ചെന്നു, അവർക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവർക്കായി പ്രാർത്ഥിച്ചു. അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു. അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു."</span></i></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പത്രോസിന്റെ പ്രർത്ഥനയുടെ ഫലമായി സ്നാനം ഏറ്റ് ക്രിസ്ത്യാനികളായി മാറിയ താണ ജാതിയിൽ ഉള്ളവർക്ക് പരിശുദ്ധാത്മാവിനെ ലഭിച്ച സംഭവം അപ്പോസ്തോല പ്രവൃത്തികൾ 10 ആം അദ്ധ്യായത്തിൽ നമുക്ക് കാണൻ കഴിയും.<i><span style="color: magenta;"> "ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു. അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു. നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. "</span></i> (പ്രവൃത്തികൾ 10 :44-47)</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><u>2. ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശ(14-21)</u></b></div>
<div style="text-align: justify;">
ഇനിയും നമ്മുടെ ചിന്ത ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശയെക്കുറിച്ചാണ്. യേശു ഊമയായ ഭൂതത്തെ പുറത്താക്കിയപ്പോൾ ഊമൻ സംസാരിച്ചു. അതുകണ്ട ജനങ്ങളിൽ കുറച്ചാളുകൾ പറയുന്നത് ഭൂതങ്ങളുടെ തലവനായ ബെയത്സെബൂലെക്കോണ്ടാണ് യേശു ഭൂതത്തെ പുറത്താക്കിയതന്ന്. അതിനു യേശു നൽകുന്ന മറുപിടിയിൽ ശ്രദ്ധേയമായ ഭാഗമാണ് ലൂക്കോസിന്റെ സുവിശേഷം 11ആം അദ്ധ്യായം 20 ആം വാക്യം. <i><span style="color: magenta;">"എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം".</span></i> സമാനമായ വേദഭാഗം നമുക്ക് മത്തായിയുടേ സുവിശേഷം 12 ആം അദ്ധ്യായത്തിലും കാണാൻ കഴിയും. <i><span style="color: magenta;">"ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം. "</span></i> (മത്തായി 12:28).</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നമ്മൾ ഓരോ ക്രിസ്ത്യാനിയുടെയും പ്രത്യാശ എന്നുള്ളത് നമ്മൾ ഓരോരുത്തരും ദൈവരാജ്യത്തിന്റെ അവകാശികൾളാകും എന്നുള്ളതാണ്. ഒരു മനുഷ്യന്റെ പ്രത്യാശ എന്നുള്ളത് അവന്റെ വിശ്വാസവുമായി ബന്ധപ്പെടുന്നതാണ്. വിശ്വാസമില്ലങ്കിൽ പ്രത്യാശിക്കാൻ നമുക്ക് കഴിയില്ല. എബ്രായ ലേഖനം 11 ആം അദ്ധ്യായം 1 ആം വാക്യത്തിൽ പറയുന്നത് , <span style="color: magenta;"><i>"വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു."</i></span>. വിശ്വാസം എന്നതു തന്നെയാണ് പ്രാർത്ഥനയുടെയും യാചനയുടെയും അടിസ്ഥാന തത്വം. യാചിച്ചാൽ കിട്ടും എന്നുള്ള വിശ്വാസം കൊണ്ടാണ് യാചിക്കാൻ നമ്മൾ തയ്യാറാകുന്നത്. യാചിച്ചാൽ കിട്ടൂം , അന്വേഷിച്ചാൽ കൻടെത്താൻ കഴിയും മുട്ടിയാൽ തുറക്കും എന്നുള്ള വിശ്വാസം ആണ് നമ്മളെ പ്രാർത്ഥനയുമായി ബന്ധിപ്പിക്കൂന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>എവിടെയാണ് ദൈവരാജ്യം??</b></div>
<div style="text-align: justify;">
എവിടെയാണ് ദൈവരാജ്യം? എപ്പോഴാണ് ദൈവരാജ്യം വരുന്നത്? നമ്മുടെ ഉള്ളിൽ ഉൻടാകുന്ന സംശയങ്ങൾക്ക് യേശു തന്നെ ഉത്തരം നൽകിയിട്ടുണ്ട്.<i><span style="color: purple;">. ലൂക്കോസിന്റെ സുവിശേഷം 17 ആം അദ്ധ്യായത്തിൽ നമുക്കിതിനുള്ള ഉത്തരം കാണാവുന്നതാണ്.</span></i> ദൈവരാജ്യം എപ്പോഴാണ് വരുനതെന്ന് പരീശന്മാർ ചോദിക്കുമ്പോൾ യേശു ക്രിസ്തു നൽകുന്ന ഉത്തരം നമ്മൾ ക്രിസ്ത്യാനികൾ എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കെണ്ടതാണ്. " ദൈവരാജ്യം എപ്പോൾ വരുന്നു എന്നു പരീശന്മാർ ചോദിച്ചതിന്നു: <i><span style="color: magenta;"><b>“ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു; ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ ”എന്നു അവൻ ഉത്തരം പറഞ്ഞു." (ലൂക്കോസ് 17:21).</b></span></i> യേശുക്രിസ്തു ചെയ്ത പ്രവൃത്തികളെല്ലാം ദൈവത്തിന്റെ ശക്തികൊണ്ട് ചെയ്തതാണ് എന്ന് വിശ്വസിക്കുമ്പോൾ നമ്മ്ടെ ഇടയിൽതന്നെ 'ദൈവരാജ്യം' ഉണ്ട് എന്നുള്ള വിശ്വാസവും നമ്മുടെ ഉള്ളിൽ ഉണ്ടാകണം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ദൈവരാജ്യത്തിനെക്കുറിച്ച് പറയുമ്പോൾ യേശു രണ്ട് ഉപമകൾ പറയുന്നുണ്ട്. കടുകുമണിയോടും പുളിച്ചമാവിനോടും സദൃശ്യപ്പെടുത്തിയാണ് യേശു ദൈവരാജ്യത്തെക്കുറിച്ച് പറയുന്നത് . <i><span style="color: magenta;">ഒരു മനുഷ്യൻ എടുത്തു തന്റെ തോട്ടത്തിൽ ഇട്ട കടുകുമണിയോടു അതു സദൃശം; അതു വളർന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ വസിച്ചു.</span></i> (ലൂക്കോസ് 13:19) , <i><span style="color: magenta;">“ദൈവരാജ്യത്തെ ഏതിനോടു ഉപമിക്കേണ്ടു? അതു പുളിച്ചമാവിനോടു തുല്ല്യം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ ചേർത്തു എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു”</span></i> എന്നു പറഞ്ഞു. (ലൂക്കോസ് 13:20,21). മർക്കോസിന്റെ സുവിശേഷം 4 ആം അദ്ധ്യായത്തിലും ചില ഉപമകൾ യേശു പറയുന്നുണ്ട്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>എന്താണ് ദൈവരാജ്യം?</b> <b>ദൈവരാജ്യത്തിന്റെ പ്രത്യേകത എന്താണ്? </b>നമ്മൾ കരുതിയിരിക്കൂന്നത് തന്നെയാണോ ദൈവരാജ്യം? ദൈവരാജ്യത്തെക്കുറിച്ച് പൗലോസ് ശ്ലീഹ റോമർക്ക് എഴുതിയ ലേഖനം 14 ആം അദ്ധ്യായം 17 ആം വാക്യത്തിൽ പറയുന്നുൻട്. <b><i><span style="color: magenta;">"ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ." </span></i></b>നീതിയും സമാധാനവും സന്തോഷവും നിറഞ്ഞു നിൽക്കുന്ന ഒരു ലോകമാണ് ദൈവരാജ്യം. നമ്മൾ ജീവിക്കൂന്ന ഈ ലോകത്ത് ഈ പറയുന്ന മൂന്നും ഇന്ന് അന്യം നിന്നുപോവുകയാണ്. സമ്പത്തും അധികാരവും ഉള്ളവന് ഒരു നീതിയും അതില്ലാത്തവന് മറ്റൊരു നീതിയും എന്നുള്ളതാണ് നമ്മുടെ ലോകത്തിന്റെ ഇന്നത്തെ അവസ്ഥ. അടിച്ചമർത്തപ്പെടുകയും പാർശ്വവത്ക്കരിക്കപ്പെടൂകയും ചെയ്യുന്നവരുടെ നീതിയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ആകുലപ്പെടാൻ ആരുമില്ലാതായിരിക്കൂന്നു. സത്യസന്ധരായ ഭരണാധികാരികൾ ഭരണം നടത്തുമ്പോൾ മാത്രമേ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാൻ കഴിയൂ. വ്യവസ്ഥാപിതമായ രീതിയിൽ അനീതിയിൽ കെട്ടിഉയർത്തിയ ഭരണ സംവിധാനക്രമത്തിൽ തുല്യനീതിയെപ്പറ്റി ചിന്തിക്കുന്നത് തന്നെ വിഢിത്തമാണ്. പക്ഷേ അനീതിയെ ചോദ്യം ചെയ്തുകൊൻട് യരുശലേം ദൈവാലയത്തിൽ തന്നെ ചാട്ടവാർ ഉയർത്തിയത് വ്യവസ്ഥാപിതമായ രിതിയിൽ വളർന്ന അനീതിക്കെതിരെ ഒരു പൊളിച്ചെഴുത്ത് നടത്താനാണ്. ദൈവാലയത്തെ കച്ചവടശാലയാക്കി മാറ്റി ഭക്തരെ ചൂഷ്ണം ചെയ്യുന്ന മതമേലധികാരികൾക്ക് ശിക്ഷ നൽകാൻ യേശുക്രിസ്തു ചാട്ടവാറുമായി ഇറങ്ങിയെങ്കിൽ ഇന്ന് അതേ യേശുക്രിസ്തുവിന്റെ പേരിൽ എന്താണ് നമ്മൾ ദൈവാലയങ്ങളീൽ കാണിച്ചു കൂട്ടൂന്നത്??</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എല്ലാ മതങ്ങളുടെയും സാരാംശം എന്നുള്ളത് സമാധാനം ആണ്. പക്ഷേ മതങ്ങളുടെ പേരിൽ തന്നെ ജനങ്ങൾ തമ്മിൽ തല്ലുമ്പോൾ, പരസ്പരം വെട്ടിമരിക്കുമ്പോൾ , മത തീവ്രവാദം ശക്തമാകുമ്പോൾ ലോകത്തിന്റെ സമാധാനം നഷ്ടമാവുകയാണ്. നീതിയും സമാധാനവും ഉറപ്പായ ഒരു വ്യവസ്ഥിതിയിൽ സന്തോഷം സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നാണ്. നീതിയും സമാധാനവും പൂർണ്ണമാകുന്ന ഒരു ലോകം നമ്മുടെ ഇടയിൽ എന്ന് ഉൻടാകും എന്നുള്ളത് നമ്മളെ സംബന്ധിച്ച് ഒരു ചോദ്യ ചിഹ്നം ആണ്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>ആരെല്ലാമാണ് ദൈവരാജ്യത്തിന്റെ അവകാശികൾ ആകുന്നത്? </b>ശിശുവിനെപ്പോലെ ആകാത്തവർക്ക് ദൈവരാജ്യത്തിൽ കടപ്പാൻ കഴിയില്ല എന്ന് യ്യെശു തന്നെ പറയുന്നുൻട്. മർക്കോസിന്റെ സുവിശേഷം 10 ആം അദ്ധ്യായം 15 ആം വാക്യത്തിൽ യേശു ഇങ്ങനെ പറയുന്നു . <span style="color: magenta;"><i>"ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു." </i></span>നമൂക്ക് മറ്റ് ചില വേദഭാഗങ്ങളിലും ഇത് കാണാൻ കഴിയും. <i><span style="color: magenta;">“നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു."</span></i> (മത്തായി 18:3). <span style="color: magenta;"><i>യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ. </i></span>(മർക്കോശ് 10:14). <i><span style="color: magenta;">ദൈവരാജ്യത്തെ ശിശുഎന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു”</span></i> എന്നു പറഞ്ഞു. (ലൂക്കോസ് 18:17). ഒരു കുഞ്ഞിന്റെ സവിശേഷത എന്ന് പറയുന്നത് നിഷ്കളങ്കതയാണല്ലോ? നിഷ്കളങ്കരായവർക്ക് ദൈവരാജ്യത്തിൽ കടപ്പാൻ കഴിയും.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>നമുക്ക് ദൈവരാജ്യത്തിന് അവകാശികൾ ആകാൻ കഴിയുമോ?? </b>യോഹന്നാന്റെ സുവിശേഷം 3 ആം അദ്ധ്യായം 5 ആം വാക്യത്തിൽ യേശു നിക്കോദിമോസിനോട് പാറയുന്നത് ഇങ്ങനെയാണ്, <i><span style="color: magenta;">"വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല." </span></i>. വി. മാമോദീസായിൽ കൂടി നമ്മൾ വെള്ളത്താലും ആത്മാവിനാലും ജനിച്ചു കഴിഞ്ഞു. പക്ഷേ ഈ ജനനത്തിന്റെ ശക്തിപൂർണ്ണത നശിപ്പിക്കാതെ മുന്നോട്ട് തുടർ ജീവിതം നയിച്ചെങ്കിൽ മാത്രമെ ദൈവരാജ്യത്തിന്റെ അനുഭവം നമ്മുടെ ഇടയിൽ ഉണ്ടാവുകയുള്ളു. ആത്മാവിനാലും വെള്ളത്താലും ജനിച്ചു എന്നതുകൊൻട് മാത്രം ദൈവരാജ്യത്തിന് അവകാശിയാകാൻ കഴിയുകയില്ല. പൗലോസ് ശ്ലീഹ കോരിന്ത്യർക്ക് എഴുതിയ ഒന്നാം ലേഖനം 6 ആം അദ്ധ്യായം 9-10 ആം വാക്യത്തിൽ പറയുന്നു, <i><span style="color: magenta;">"അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ,കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പി</span></i>ടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല." മറ്റ് ചില വേദഭാഗങ്ങൾ കൂടി ഓർക്കുക.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.</span> (മത്തായി 19:24)</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">യേശു അവരോടു പറഞ്ഞതു: “ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ കടക്കുന്നു എന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു.</span> (മത്തായി 21:31)</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">യേശു അവനോടു: “കലപ്പെക്കു കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിന്നു കൊള്ളാകുന്നവനല്ല ” എന്നു പറഞ്ഞു.</span> (ലൂക്കോസ് 9:62)</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു. </span>(അപ്പോസ്തോല പ്രവൃത്തികൾ 14:22)</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">സഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു.</span> (1 കോരിന്ത്യർ 15:50)</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.</span> (ഗലാത്യർ 5:21)</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അന്യായമായ അവകാശങ്ങളിൽ നിന്ന് നാം ഓരോരുത്തരും ഒഴിഞ്ഞു നിന്നാൽ നീതിയും സമാധാനവും നമ്മുടെ ഇടയിൽ ഉൻടാകും. ദൈവത്തോടുള്ള യാചനയിലൂടെ ലഭിക്കുന്ന പരിശുദ്ധാത്മാവ് വഴി ദൈവരാജ്യത്തിന് അവകാശികൾ ആകാൻ നമുക്ക് കഴിയണം. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: #cccccc; font-size: xx-small;">ദൈവമാതാവിന്റെ വാങ്ങിപ്പിനുശേഷമുള്ള രണ്ടാമത്തെ ഞായറാഴ്ച.</span></div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-82130883338218524622014-06-07T07:50:00.001+05:302014-07-20T15:35:28.925+05:30പെന്തെക്കൊസ്തി - പരിശുദ്ധാത്മാവുകൊണ്ടുള്ള സ്നാനം<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: center;">
<b><u>പെന്തെക്കൊസ്തി - പരിശുദ്ധാത്മാവുകൊണ്ടുള്ള സ്നാനം</u></b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
(അപ്പോസ്തോല പ്രവൃത്തികൾ 2 ആം അദ്ധ്യായം.)</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പെന്തെക്കോസ്തിനാളിൽ ശിഷ്യന്മാരും മറ്റുള്ളവരും ഒരുമിച്ചു കൂടിയിരുന്നപ്പോൾ കാടടിക്കൂന്ന പോലെ മുഴക്കം ഉണ്ടാവുകയും അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരുടെ മേൽ പതിച്ച് അവർ <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGrmz1gGReoKNu_Qnb2wrIo1OjMlG33DuSmrkFX5Ohs8UlJQmRBqvw8yMCXwfnjtPnhbaOVI2wGOwCC8EGaPwiDQHXMUNc5CJBk0H1Z1rns2ywNtm6kRYriyINoe8_FXLHY0MgK8gIyjA/s1600/Pentecost+-+painting+by+El+Greco,+17th+century.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGrmz1gGReoKNu_Qnb2wrIo1OjMlG33DuSmrkFX5Ohs8UlJQmRBqvw8yMCXwfnjtPnhbaOVI2wGOwCC8EGaPwiDQHXMUNc5CJBk0H1Z1rns2ywNtm6kRYriyINoe8_FXLHY0MgK8gIyjA/s1600/Pentecost+-+painting+by+El+Greco,+17th+century.jpg" /></a></div>
പരിശുദ്ധാത്മാവ് നിറഞ്ഞവരായി അവർ പലഭാഷകളിൽ സംസാരിച്ചു. ഇടിമുഴക്കം പോലെയുള്ള ശബ്ദ്ദം കേട്ട് ഓടിക്കൂടിയവർ ഗലീലക്കാർ തങ്ങളുടെ ഭാഷകളിൽ യേശുവിനെക്കൂറിച്ച് സംസാരിക്കുന്നത് കേട്ട് ഭ്രമിച്ചുപോയി. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്ന് വന്നവർക്ക് ഗലീലക്കാർ പറയുന്നത് ദ്വിഭാഷികളുടെ സഹായമില്ലാതെ മനസിലാക്കാൻ സാധിച്ചു. (ഉല്പത്തി പുസ്തകം 11:1-9 വരെയുള്ള ഭാഗം വായിച്ചാൽ ദൈവം ഒരൊറ്റ ഭാഷയെ കലക്കി കളഞ്ഞത് കാണാം)</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഭാഷാവരവും അന്യഭാഷയും മാറ്റി നിർത്തിക്കൊണ്ട് പരിശുദ്ധാത്മാവിനെക്കുറിച്ച് മാത്രം നമുക്ക് ചിന്തിക്കാം. <b>ദൈവത്തിന്റെ ആത്മാവ് , കാര്യസ്ഥൻ</b> എന്നൊക്കെ പരിശുദ്ധാത്മാവിനെ വിശേഷിപ്പിക്കുന്നത് വേദപുസ്തകത്തിൽ കാണാൻ കഴിയും. യോഹന്നാന്റെ സുവിശേഷത്തിലാണ് പരിശുദ്ധാത്മാവിനെ കാര്യസ്ഥൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. (<i><span style="color: magenta;">യോഹന്നാൻ 14:26 , 15:26 , 16:7)</span></i>. പുത്രനെ ലോകത്തിലേക്ക് അയച്ച പിതാവ് പരിശുദ്ധാത്മാവിനെയും ജനത്തിന്റെ അടുക്കലേക്ക് അയക്കും എന്ന് ദൈവപുത്രൻ വാഗ്ദാനം ചെയ്യുന്നു. പക്ഷേ അതിനു പുത്രൻ തിരികെ പിതാവിന്റെ അടുക്കൽ ചെല്ലണം. <span style="color: magenta;">എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും. (<i>യോഹന്നാൻ 16:07</i>)</span><br />
<span style="color: magenta;"><br /></span>
<span style="color: #cccccc;">:: <u>പഴയനിയമ പെന്തിക്കോസ്തി</u> ::</span><br />
<br />
<span style="color: #cccccc;">ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാൾവരെ അമ്പതു ദിവസം എണ്ണി യഹോവെക്കു പുതിയ ധാന്യംകൊണ്ടു ഒരു ഭോജനയാഗം അർപ്പിക്കേണം. (ലേവ്യ 23:16)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><u><span style="color: red;">ദൈവത്തിന്റെ/യഹോവയുടെ ആത്മാവ്</span></u></b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വേദപുസ്തകത്തിൽ ദൈവത്തിന്റെ ആത്മാവിനെക്കുറിച്ച് ഉല്പത്തി പുസ്തകം ഒന്നാം അദ്ധ്യായത്തിൽ തന്നെ പറയുന്നുണ്ട്. <span style="color: magenta;">ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. (ഉല്പത്തി 1:2).</span> ദൈവത്തിന്റെ/യഹോവയുടെ ആത്മാവ് ലഭിച്ചവരായി പറയുന്ന പലരയും നമുക്ക് കാണാൻ കഴിയും. ബെയോരിന്റെ മകനായ <b>ബിലെയാമി</b>നാണ് ദൈവത്തിന്റെ ആത്മാവ് ലഭിച്ചതായി ആദ്യമായി കാണുന്നത്. <span style="color: magenta;">ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നതു കണ്ടു; ദൈവത്തിന്റെ ആത്മാവു അവന്റെമേൽ വന്നു;<i>(സംഖ്യ 24:2)</i>.</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><u>ദൈവത്തിന്റെ ആത്മാവ്</u></b> - ശൗൽ (1ശമുവേൽ 10:10 , 1ശമുവേൽ 11:06) ; ശൗലിന്റെ ദൂത്ന്മാർ (1 ശമുവേൽ 19:20 , 19:23) ; ഓദേദിന്റെ മകനായ അസർയ്യാവ് (2 ദിനവൃത്താന്തം 15:1) ; യെഹോയാദാപുരോഹിതന്റെ മകനായ സെഖർയ്യാവ് ((2 ദിനവൃത്താന്തം 24:20). </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><u>യഹോവയുടെ ആത്മാവ്</u></b> - കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേല് ( ന്യായാധിപന്മാർ 3:10) , ഗിദെയോന് (ന്യായാധിപന്മാർ 6:34) , യിഫ്താഹ് (ന്യായാധിപന്മാർ 11:29) , ശിംശോൻ (ന്യായാധിപന്മാർ 13:25 , 14:6 , 14:19, 15:14), ദാവീദ് (1 ശമുവേൽ 16:13)...</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
തുടങ്ങിയവർക്കൊക്കെ ദൈവത്തിന്റെ/യഹോവയുടെ ആത്മാവ് ലഭിച്ചതായി നമുക്ക് കാണാൻ കഴിയും. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ചില വേദഭാഗങ്ങളിൽ ആത്മാവ് എന്നുമാത്രം സൂചിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് <i><span style="color: magenta;">സംഖ്യ 11:25</span></i> നോക്കുക, <span style="color: magenta;">"എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു;". </span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><u><span style="color: red;">പരിശുദ്ധാത്മാവും പ്രവചനവും</span></u></b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പരിശുദ്ധാത്മാവിനെ(ദൈവത്തിന്റെ/യഹോവയുടെ ആത്മാവ്) ലഭിച്ചവർ പ്രവചനങ്ങൾ നടത്തിയതായി (പ്രവചിച്ചതായി) പഴയനിയമത്തിലും പുതിയ നിയമത്തിലും കാണാൻ കഴിയും. പരിശുദ്ധാത്മാവിനെ പ്രാപിച്ചവർക്കുമാത്രമേ പ്രവചനങ്ങൾ നടത്താൻ കഴിയുകയുള്ളൂ. അതായത് പ്രവചനം നടത്തുന്ന ആൾക്ക് പരിശുദ്ധാത്മാവിനെ ലഭിച്ചിരിക്കണമെന്ന്. പരിശുദ്ധാത്മാവും പ്രവചനവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ മാത്രമോ പ്രവചനം സാധ്യമാവുകയുള്ളൂ എന്ന് പത്രോസ് പറയുന്നു.</div>
<div style="text-align: justify;">
<span style="color: magenta;">പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ. (<i>2 പത്രോസ് 1:21</i>)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
1. <u>മോശയുടെ കൂടെയുള്ള മൂപ്പന്മരായ എഴുപതുപേർ</u> ആത്മാവ് ലഭിച്ചപ്പോൾ പ്രവചനം നടത്തിയതായി സംഖ്യാപുസ്തകത്തിൽ പറയുന്നുണ്ട്. <span style="color: magenta;">എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു; ആത്മാവു അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും. (സംഖ്യ 11:25).</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
2. <u>എൽദാദും മേദാദും ആത്മാവ് ലഭിച്ചപ്പോൾ പ്രവചിച്ചു.</u></div>
<div style="text-align: justify;">
<span style="color: magenta;">എന്നാൽ ആ പുരഷന്മാരിൽ രണ്ടു പേർ പാളയത്തിൽ തന്നേ താമസിച്ചിരുന്നു; ഒരുത്തന്നു എൽദാദ് എന്നും മറ്റവന്നു മേദാദ് എന്നും പേർ. ആത്മാവു അവരുടെമേലും ആവസിച്ചു; അവരും പേരെഴുതിയവരിൽ ഉള്ളവർ ആയിരുന്നു എങ്കിലും കൂടാരത്തിലേക്കു ചെന്നിരുന്നില്ല; അവർ പാളയത്തിൽ വെച്ചു പ്രവചിച്ചു.(സംഖ്യ 11:26)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
3. <u>ദൈവത്തിന്റെ ആത്മാവ് ലഭിച്ചപ്പോൾ ശൗൽ പ്രവചിച്ചു.</u></div>
<div style="text-align: justify;">
3.1.<span style="color: magenta;">യഹോവയുടെ ആത്മാവു ശക്തിയോടെ നിന്റെമേൽ വന്നിട്ടു നീയും അവരോടുകൂടെ പ്രവചിക്കയും ആൾ മാറിയതുപോലെ ആയ്തീരുകയും ചെയ്യും. (1 ശമുവേൽ 10:6)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
3.2. <span style="color: magenta;">അവർ അവിടെ ഗിരിയിങ്കൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം ഇതാ, അവന്നെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവു ശക്തിയോടെ അവന്റെമേൽ വന്നു; അവൻ അവരുടെ ഇടയിൽ പ്രവചിച്ചു. (1ശമുവേൽ 10:10)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
4. <u>ശൗലിന്റെ ദൂതന്മാരുടെ പ്രവചനം</u></div>
<div style="text-align: justify;">
4.1. <span style="color: magenta;">ശൌൽ ദാവീദിനെ പിടിപ്പാൻ ദൂതന്മാരെ അയച്ചു; അവർ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേൽ അവരുടെ തലവനായിരിക്കുന്നതും കണ്ടപ്പോൾ ദൈവത്തിന്റെ ആത്മാവു ശൌലിന്റെ ദൂതന്മാരുടെ മേലും വന്നു, അവരും പ്രവചിച്ചു. (1 ശമൂവേൽ 19:20)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
4.2. <span style="color: magenta;">അങ്ങനെ അവൻ രാമയിലെ നയ്യോത്തിന്നു ചെന്നു; ദൈവത്തിന്റെ ആത്മാവു അവന്റെമേലും വന്നു; അവൻ രാമയിലെ നയ്യോത്തിൽ എത്തുംവരെ പ്രവചിച്ചു കൊണ്ടു നടന്നു.(1 ശമുവേൽ 19:23)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
5. <u>സെഖര്യാവു</u></div>
<div style="text-align: justify;">
<span style="color: magenta;">സ്നാപക യോഹന്നാന്റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവ് ലഭിച്ചപ്പോൾ പ്രവിചിച്ചതായി ലൂക്കോസ് രേഖപ്പെടുത്തുന്നു. "അവന്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു:" (ലൂക്കോസ് 1:67) </span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
6. <u>പെന്തെക്കൊസ്തിനാളിലെ പ്രവചനം</u></div>
<div style="text-align: justify;">
<span style="color: magenta;">എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി. (അപ്പോസ്തോല പ്രവൃത്തികൾ 2:4)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
7. <u>അഗബൊസ്</u></div>
<div style="text-align: justify;">
<span style="color: magenta;">അവരിൽ അഗബൊസ് എന്നു പേരുള്ളൊരുവൻ എഴുന്നേറ്റു ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്നു ആത്മാവിനാൽ പ്രവചിച്ചു; അതു ക്ളൌദ്യൊസിന്റെ കാലത്തു സംഭവിച്ചു. (അപ്പോസ്തോല പ്രവൃത്തികൾ 11:28)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
8. <u>എഫെസോസിലെ ശിഷ്യന്മാര്</u></div>
<div style="text-align: justify;">
<span style="color: magenta;">പൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.(അപ്പോസ്തോല പ്രവൃത്തികൾ 19:06)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><u><span style="color: red;">പരിശുദ്ധാത്മാവിനെ പ്രാവിച്ചവർ</span></u></b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പരിശുദ്ധാത്മാവിനെ/ആത്മാവിനെ ലഭീച്ച് പ്രവചിച്ചവരെ കൂടാതെ പരിശുദ്ധാത്മാവ് ലഭിച്ചതായി പുതിയ നിയമത്തിൽ പറയുന്ന ചിലരെക്കൂടി നോക്കാം</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
1.<u><span style="color: purple;">മറിയ</span></u></div>
<div style="text-align: justify;">
1.1 <span style="color: magenta;">എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു. (മത്തായി1:18)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
1:2 <span style="color: magenta;">അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
2. <u><span style="color: purple;">എലീശബെത്ത്</span></u> </div>
<div style="text-align: justify;">
<span style="color: magenta;">മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി, (ലൂക്കോസ് 1:41)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
3. <u><span style="color: purple;">യോഹന്നാൻ - അമ്മയുടെ ഗർഭപാത്രത്തിൽ വെച്ചു തന്നെ പരിശുദ്ധാത്മാവ് ലഭിച്ചവൻ.</span></u></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും. (ലൂക്കോസ് 1:15)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
4.<u><span style="color: purple;">സെഖര്യാവ്</span></u></div>
<div style="text-align: justify;">
<span style="color: magenta;">അവന്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു: (ലൂക്കോസ് 1:67)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
5. <span style="color: purple;"><u>ശിമ്യോൻ</u></span></div>
<div style="text-align: justify;">
<span style="color: magenta;">യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെ മേൽ ഉണ്ടായിരുന്നു. (ലൂക്കോസ് 2:25,26)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
6. <u><span style="color: purple;">യേശു</span></u></div>
<div style="text-align: justify;">
6.1 <span style="color: magenta;">പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു</span><br />
<div class="separator" style="clear: both; text-align: center;">
<span style="color: magenta;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBcFR6lq7zbb_9AoNVBxyD7sohZTPCZLpkBogILqUUah52Cyhg-3TZKugxIxqX-n-b4rk8jVO0DRm_37h_AmxFp3FFJgd9Ijw_4njkfOeyMLobHPGdkM8tYdXLKV5NUEGPhd3E2Efi7tw/s1600/baptism-of-Jesus.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBcFR6lq7zbb_9AoNVBxyD7sohZTPCZLpkBogILqUUah52Cyhg-3TZKugxIxqX-n-b4rk8jVO0DRm_37h_AmxFp3FFJgd9Ijw_4njkfOeyMLobHPGdkM8tYdXLKV5NUEGPhd3E2Efi7tw/s1600/baptism-of-Jesus.jpg" height="200" width="133" /></a></span></div>
<span style="color: magenta;"> എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി. (ലൂക്കോസ് 3:22)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
6.2 <span style="color: magenta;">യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു. (ലൂക്കോസ് 4:1) </span></div>
<div style="text-align: justify;">
<span style="color: magenta;"><br /></span></div>
<div style="text-align: justify;">
6.3 <span style="color: magenta;">ലൂക്കോസ് 10:21 </span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
7. <u><span style="color: purple;">ദിദിമൊസ് എന്ന തോമാസ് ഒഴികെയുള്ള ശിഷ്യന്മാർ</span></u></div>
<div style="text-align: justify;">
<span style="color: magenta;">ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ. (യോഹന്നാൻ 20:22) </span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
8. <u><span style="color: purple;">പത്രൊസ്</span></u></div>
<div style="text-align: justify;">
<span style="color: magenta;">പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതു: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ, (അപ്പോസ്തോല പ്രവൃത്തികൾ 4:8)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
9. <u><span style="color: purple;">പത്രോസും യോഹന്നാനും അവരുടെ കൂടെയുള്ളവരും</span></u></div>
<div style="text-align: justify;">
<span style="color: magenta;">ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു. (അപ്പോസ്തോല പ്രവൃത്തികൾ 4:31)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
10. <u><span style="color: purple;">സ്തെഫാനൊസ്</span></u></div>
<div style="text-align: justify;">
<u><span style="color: purple;"><br /></span></u></div>
<div style="text-align: justify;">
10.1 <span style="color: magenta;">അപ്പോസ്തോല പ്രവൃത്തികൾ 4:31</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
10.2 <span style="color: magenta;">അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: (അപ്പോസ്തോല പ്രവൃത്തികൾ 7:55)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
11. <u><span style="color: purple;">ഫിലിപ്പൊസ് മുഖാന്തരം ദൈവവചനം കൈക്കൊണ്ട ശമര്യർ</span></u></div>
<div style="text-align: justify;">
<span style="color: magenta;">അവർ ചെന്നു, അവർക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവർക്കായി പ്രാർത്ഥിച്ചു.അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു. (അപ്പോസ്തോല പ്രവൃത്തികൾ 8:15-17)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
12. <u><span style="color: purple;">പൗലോസ്</span></u> </div>
<div style="text-align: justify;">
12.1 <span style="color: magenta;">അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്നു അവന്റെമേൽ കൈ വെച്ചു: ശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂർണ്ണൻ ആകേണ്ടതിന്നു നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. (അപ്പോസ്തോല പ്രവൃത്തികൾ 9:17)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
12.2 <span style="color: magenta;">അപ്പോൾ പൌലൊസ് എന്നും പേരുള്ള ശൌൽ പരിശുദ്ധാത്മപൂർണ്ണനായി അവനെ ഉറ്റുനോക്കി: (അപ്പോസ്തോല പ്രവൃത്തികൾ 13:09)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
13. <u><span style="color: purple;">കൊർന്നേല്യൊസും അവനോടു കൂടെ പത്രോസിന്റെ പ്രസംഗം കേട്ടവരും</span></u></div>
<div style="text-align: justify;">
<span style="color: magenta;">ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.(അപ്പോസ്തോല പ്രവൃത്തികൾ 10:44)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
14. <u><span style="color: purple;">ബർന്നബാസ്</span></u></div>
<div style="text-align: justify;">
<span style="color: magenta;">അവൻ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷന്മാരും കർത്താവിനോടു ചേർന്നു. ((അപ്പോസ്തോല പ്രവൃത്തികൾ 11:24)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
15. <u><span style="color: purple;">പൌലൊസിന്റെയും ബർന്നബാസിന്റെയും പ്രവർത്തനത്താൽ സുവുശേഷം സ്വീകരിച്ചവർ</span></u></div>
<div style="text-align: justify;">
<span style="background-color: white;"><span style="color: magenta;">ശിഷ്യന്മാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു. (അപ്പോസ്തോല പ്രവൃത്തികൾ 13:52)</span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><u><span style="color: red;">പരിശുദ്ധാത്മാവ് എവിടെ നിന്ന് വരുന്നു?</span></u></b></div>
<div style="text-align: justify;">
പരിശുദ്ധാത്മാവ് സ്വർഗ്ഗത്തിൽ നിന്ന് വരുന്നു എന്ന് വേദപുസ്തകം പറയുന്നു. യേശു യോഹന്നാന്റെ അടുക്കൽ നിന്ന് സ്നാനം ഏൽക്കുമ്പോൾ സ്വർഗ്ഗം തുറന്നാണ് പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ ഇറങ്ങി വന്നത്. പരിശുദ്ധാത്മാവ് സ്വർഗ്ഗത്തിൽ നിന്നാണ് വരുന്നതന്ന് പത്രോസും പറയുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു,പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി. (ലൂക്കോസ് 3:22)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">തങ്ങൾക്കായിട്ടല്ല നിങ്ങൾക്കായിട്ടത്രേ തങ്ങൾ ആ ശുശ്രൂഷ ചെയ്യുന്നു എന്നു അവർക്കു വെളിപ്പെട്ടു; സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു. (1 പത്രോസ് 1:12)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><u><span style="color: red;">പരിശുദ്ധാത്മാവിനെ ലഭിക്കുന്നത് ആർക്ക്?</span></u></b></div>
<div style="text-align: justify;">
1. <u><span style="color: purple;">വിശ്വസിക്കുന്ന എല്ലാവർക്കും പരിശുദ്ധാത്മാവിനെ ലഭിക്കും. </span></u></div>
<div style="text-align: justify;">
യെഹൂദന്നു നിഷിദ്ധമായ അന്യജാതിക്കാർക്ക് പരിശുദ്ധാത്മാവിനെ ലഭിക്കുന്നതിനെ കുറിച്ച് അപ്പോസ്തോല പ്രവൃത്തികൾ 10 ആം അദ്ധ്യായത്തിൽ വിശദമായി പറയുന്നു. കൊർന്നേല്യൊസിന്റെ അഭ്യർത്ഥന പ്രകാരം വന്ന പത്രോസ് പ്രാർത്ഥിക്കുമ്പോൾ അവർക്ക് പരിശുദ്ധാത്മാവിനെ ലഭിക്കുന്നു. ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും പത്രോസ് പറയുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു. അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു. <span style="color: magenta;">(അപ്പോസ്തോല പ്രവൃത്തികൾ 10:44-46)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ജാതികളുടെ ഇടയിൽ പോയതിനും അവരോട് സുവിശേഷം പ്രസംഗിച്ചതിനും പത്രോസിനു എതിർപ്പുകൾ നേരിടേണ്ടി വന്നു. അതിനെക്കുറിച്ച് അപ്പോസ്തോല പ്രവൃത്തികൾ 11 ആം അദ്ധ്യായത്തിൽ പറയുന്നുണ്ട്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<u><span style="color: purple;">2. യാചിക്കുന്നവർക്ക് / അപേക്ഷിക്കുന്നവർക്ക് പരിശുദ്ധാത്മാവിനെ ലഭിക്കുന്നു</span></u></div>
<div style="text-align: justify;">
യേശു തന്നെ പറയുന്നു, തന്റെ പിതാവിനോട് (ദൈവത്തോട്) യാചിക്കുന്നവർക്ക് പിതാവ് പരിശുദ്ധാത്മാവിനെ നൽകുന്നു എന്ന്.</div>
<div style="text-align: justify;">
<span style="color: magenta;">അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും. (ലൂക്കോസ് 11:13)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><u><span style="color: red;">പരിശുദ്ധാത്മാവിനെ ലഭിക്കാൻ എന്ത് ചെയ്യണം ? / പരിശുദ്ധാത്മാവിനെ ലഭിക്കുന്നത് എങ്ങനെ.</span></u></b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പരിശുദ്ധാത്മാവിനെ ലഭിക്കാനായി രണ്ട് കാര്യങ്ങൾ ആണ് ചെയ്യേണ്ടത്.</div>
<div style="text-align: justify;">
<b><span style="color: purple;">ഒന്നാമതായി മാനസാന്തരപ്പെടണം</span></b> - യോഹന്നാൻ നൽകിയത് മാനസാന്തര സ്നാനം ആയിരുന്നു</div>
<div style="text-align: justify;">
<b><span style="color: purple;">രണ്ടാമതായി യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏൽക്കണം.</span></b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.(അപോസ്തോല പ്രവൃത്തികൾ 2:28)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏൽക്കണം എന്ന് പറയാൻ കാരണം എന്താണ്? യോഹന്നാന്റെ സ്നാനവും യേശുവിന്റെ സ്നാനവും തമ്മിലുള്ള വെത്യാസം എന്താണ്? ഇതിനുത്തരം യോഹന്നാൻ തന്നെ പറയുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും. (ലൂക്കോസ് 3:16)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു. (യോഹന്നാൻ 1:33)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><u><span style="color: red;">പരിശുദ്ധാത്മാവുകൊണ്ടുള്ള സ്നാനം അഥവാ പെന്തിക്കോസ്തി</span></u></b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഉയർത്തെഴുന്നേറ്റ യേശു നാല്പതു ദിവസത്തോളം തന്റെ ശിഷ്യന്മാർക്ക് ദൈവരാജ്യം സംബന്ധിച്ചുള്ള കാര്യങ്ങൾ പറഞ്ഞു നൽകിയിരുന്നു. ശിഷ്യന്മാർ യെരുശലേമിൽ നിന്നു തത്ക്കാലം പോകരുത് എന്ന് യേശു പറയുന്നു. അവർക്ക് പരിശുദ്ധാത്മാവിൽ ലഭിക്കുന്ന സ്നാനത്തെക്കുറിച്ച് അവൻ പറയുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം; യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു. (അപ്പോസ്തോലപ്രവൃത്തികൾ 1:4-5). </span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ ”എന്നും അവരോടു പറഞ്ഞു. (ലൂക്കോസ് 24:49) </span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. (യോഹന്നാൻ 14:16)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പെന്തിക്കോസ്തി ദിവസം ശിഷ്യന്മാരുടെ സംഘം ഒരുമിച്ചു കൂടിയിരിക്കുമ്പോൾ അവർക്ക് യേശുവിന്റെ വാഗ്ദാന പ്രകാരം പരിശുദ്ധാത്മാവുകൊണ്ടുള്ള സ്നാനം ലഭിക്കുന്നു. യേശുവിന്റെ വാഗ്ദാന പൂർത്തീകരണത്തെക്കുറിച്ച് പത്രോസ് ഇപ്രകാരമാണ് പറയുന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,(അപ്പോസ്തോല പ്രവൃത്തികൾ 2:33).</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><u>യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏൽക്കുന്നവർക്ക് പരിശുദ്ധാത്മാവ്</u></b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എഫെസോസിലെ പന്ത്രണ്ടോളം ശിഷ്യന്മാര് യോഹന്നാന്റെ സ്നാനം ഏറ്റവർ ആയിരുന്നെങ്കിലും അവർക്ക് പരിശുദ്ധാത്മാവിനെ ലഭിച്ചിരുന്നില്ല. പൗലോസ് അവരോട് പരിശുദ്ധാത്മാവിനെക്കുറിച്ച് ചോദിക്കുമ്പോൾ ആണ് പരിശുദ്ധാത്മാവിനെക്കുറിച്ച് അവർ കേൾക്കുന്നതു തന്നെ. യോഹന്നാന്റെ സ്നാനത്തെക്കുറിച്ചും യേശുവിന്റെ സ്നാനത്തെക്കുറിച്ചും പൗലോസ് അവരോട് പറഞ്ഞതിനു ശേഷം യേശുവിന്റെ നാമത്തിൽ അവർക്ക് സ്നാനം നൽകി. പൗലോസ് അവരുടെമേൽ കൈവെച്ചപ്പോൾ അവർക്ക് പരിശുദ്ധാത്മാവിനെ ലഭിക്കുകയും ചെയ്തു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.പൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു. (പ്രവൃത്തികൾ 19:5-6)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><u><span style="color: red;">യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏറ്റാൽ മാത്രം പരിശുദ്ധാത്മാവിനെ ലഭിക്കുമോ?</span></u></b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏറ്റതുകൊണ്ടുമാത്രം പരിശുദ്ധാത്മാവിനെ ലഭിക്കില്ല. പരിശുദ്ധാത്മാവിനെ ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രാർത്ഥന കൂടി ആവശ്യമാണ്. ഫിലിപ്പൊസിന്റെ സുവിശേഷ പ്രവർത്തനത്തെ തുടർന്ന് ശമര്യര് വിശ്വസിച്ച് സ്നാനം ഏറ്റു. പത്രോസും യോഹന്നാനും ശമര്യയിൽ എത്തി അവർക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവരുടെ മേൽ കൈവച്ച് പ്രാർത്ഥിച്ചതിനു ശേഷമാണ് അവർക്ക് പരിശുദ്ധാത്മാവിനെ ലഭിച്ചത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">അവർ ചെന്നു, അവർക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവർക്കായി പ്രാർത്ഥിച്ചു. അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു. (പ്രവൃത്തികൾ 8:15-17)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><u><span style="color: red;">നമ്മുടെ ഉള്ളിൽ പരിശുദ്ധാത്മാവ് ഉണ്ടോ?</span></u></b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: blue;"><b>*യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏറ്റവരിലെല്ലാം പരിശുദ്ധാത്മാവ് ഉണ്ട്. </b></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? </span></div>
<div style="text-align: justify;">
<span style="color: magenta;">ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.(1കോരിന്ത്യർ 3:16,17)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? (1കോരിന്ത്യർ 6:19)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">ആ നല്ല ഉപനിധി നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊൾക. (2 തിമൊഥെയൊസ് 1:14)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ. (റോമർ 5:5)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ. (സങ്കീർത്തനം 51:11)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><span style="color: blue;">* നമ്മൾ പരിശുദ്ധാത്മാവിൽ മുദ്രയിടപ്പെട്ടവരാണ്</span></b></div>
<div style="text-align: justify;">
<span style="color: magenta;">തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു. (എഫെസ്യർ1:14)</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: magenta;">ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു. (എഫെസ്യർ 4:30)</span><br />
<span style="color: magenta;"><br /></span>
<br />
<div style="text-align: center;">
<span style="color: red;"><b><u>*******************</u></b></span></div>
<span style="color: magenta;"><br /></span>
<span style="color: #eeeeee; font-size: xx-small;">ചിത്രങ്ങൾ :: </span><br />
<span style="color: #eeeeee; font-size: xx-small;">http://www.swordofthespirit.net/bulwark/may09p5a.htm</span><br />
<span style="color: #eeeeee; font-size: xx-small;">http://www.abbotjohneudes.org/images/baptism-of-Jesus.jpg</span></div>
<div style="text-align: justify;">
<br /></div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-84963093298984974912013-12-25T14:22:00.000+05:302014-07-20T15:35:41.592+05:30നക്ഷത്രങ്ങളാവുക : ക്രിസ്തുമസ് സന്ദേശം<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<b><i><span style="color: purple;">അവർ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നു നില്ക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.നക്ഷത്രം കണ്ടതുകൊണ്ടു അവർ അത്യന്തം സന്തോഷിച്ചു:(മത്തായി 2:9-10)</span></i></b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വീണ്ടും ഒരു ക്രിസ്തുമസ് കൂടി ആഘോഷിക്കുമ്പോൾ ഉണ്ണിയേശുവിന്റെ</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJ7ywgtzOfvDPLAGL-sl4f0LPVSa8bHDahhYqVl9ruJQVt3w6h0ZqDn5g9kHT9FR30Ae48oAynLcdUwh89Fjo9Da2XazO9ovXOjzrBkFnprcj4JgXqcozahn531IHEXJGA11lSA959_J8/s1600/star1.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em; text-align: justify;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJ7ywgtzOfvDPLAGL-sl4f0LPVSa8bHDahhYqVl9ruJQVt3w6h0ZqDn5g9kHT9FR30Ae48oAynLcdUwh89Fjo9Da2XazO9ovXOjzrBkFnprcj4JgXqcozahn531IHEXJGA11lSA959_J8/s1600/star1.jpg" /></a></div>
<div style="text-align: justify;">
ജനനം വിദ്വാന്മാർക്ക് വെളീപ്പെടൂത്തിയ നക്ഷത്രത്തെ കുറിച്ച് ഒന്നു ചിന്തിക്കുന്നത് നന്നായിരിക്കും. യേശുവിന്റെ ജനനം വിദ്വാന്മാർ മനസിലാക്കുന്നത് കിഴക്ക് കണ്ട നക്ഷത്രത്തിന്റെ ശോഭയിൽ നിന്നാണ്. ആ നക്ഷത്രമാണ് വിദ്വാന്മാരെ ഉണ്ണിയേശുവിലേക്ക് വഴികാട്ടിയാവുന്നത്. ശാന്തിയുടേയും സമാധാനത്തിന്റെയും പ്രചാരകനായി ജനിച്ച യേശുവിന്റെ ജനനം ജ്ഞാനികൾ അറിഞ്ഞത് ആ ദിവ്യതാരകത്തിന്റെ ഉദയത്തിലൂടേയായിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇന്ന് നമ്മൾ നക്ഷത്രവിളക്കുകൾ വീടുകളിൽ തൂക്കി ഉണ്ണീയേശുവിന്റെ ജനനത്തിൽ പങ്കാളികൾ ആകുമ്പോൾ ആ നക്ഷത്രത്തിന്റെ ശോഭയിൽ മറ്റുള്ളവർക്ക് വഴികാട്ടികൾ ആകാൻ നമുക്ക് കഴിയുന്നുണ്ടോ??? നൂറുകണക്കിനു നക്ഷത്രവിളക്കുകൾ തൂക്കിയാലും വിപണിയിലെ വലിയ നക്ഷത്രം സ്വന്തമാക്കി അത് തെളിയിച്ചാലും സ്വയം ഒരു നക്ഷത്രമായി മറ്റുള്ളവർക്ക് വഴികാട്ടിയാവാൻ നമുക്ക് കഴിയുന്നില്ലങ്കിൽ നക്ഷത്രത്തിന്റെ തിളക്കം എന്തിനാണ്??? ഇന്ന് ക്രിസ്തുമസ് നക്ഷ്ത്രം തൂക്കുന്നത് മത്സരമാണ്, നക്ഷത്രത്തിന്റെ എണ്ണവും വലിപ്പവും മുതൽ വിലയും നക്ഷത്രത്തിനുള്ളിലെ ലൈറ്റുകളുടെ എണ്ണംവരെ വാർത്തകളിൽ കൊണ്ടുവരാൻ മത്സരിക്കുമ്പോൾ വിദ്വാന്മാർക്ക് വഴികാട്ടിയ ആ നക്ഷത്രത്തിന്റെ ശോഭയെ നമ്മൾ കാണാതെ പോകരുത്. കിഴക്ക് ഉദിച്ച ആ നക്ഷത്രത്തിന് വലിയ പ്രകാശം ഉണ്ടായിരുന്നില്ല. പക്ഷേ അതൊരു ദിവ്യതാരകം ആണന്നും അത് എന്തിന്റെയോ പ്രതീകവുമാണന്നും തിരിച്ചറിയാൻ വിദ്വാന്മാർക്ക് കഴിഞ്ഞു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വലിയ പ്രകാശം ഇല്ലങ്കിലും ഒരു ചെറിയ വെളിച്ചമുള്ള നക്ഷ്ത്രമാവാൻ നമുക്ക് കഴിയേണ്ടേ?? നന്മയിലേക്കും കരുണയിലേക്കും സഹനത്തിലേക്കും ക്ഷമയിലേക്കും സമാധാനത്തിലേക്കും ഒക്കെ മറ്റുള്ളവരെ നയിക്കാൻ കഴിയുന്ന ഒരു ചെറിയ നക്ഷത്രമെങ്കിലും നമുക്ക് ആകാൻ കഴിയണം. ചെറിയ ചെറിയ നക്ഷത്രത്തിളക്കങ്ങൾ ചേർന്ന് വലിയ ഒരു പ്രകാശമാവാൻ , ആ പ്രകാശത്തിലൂടെ മറ്റുള്ളവർക്ക് വഴികാട്ടികൾ ആകാൻ കഴിയും. ഒരിക്കൽ ഒരു മനുഷ്യൻ കാട്ടിലൂടെ യാത്ര ചെയ്യുകയായിരുന്നു. പെട്ടന്ന് ആകാശത്ത് മഴക്കാറുകൾ നിറഞ്ഞു. ഭയങ്കര മഴ. കാട്ടിൽ ഇരുട്ട് പരക്കുന്നു. ആ മനുഷ്യൻ തന്റെ കുടൂംബത്തെ ഓർത്തു. തന്നെ കാത്തിരിക്കുന്ന കുട്ടികളെ ഓർത്തു. എത്രയും പെട്ടന്ന് വീട്ടിൽ എത്തണം. അയാൾ മഴയത്ത് നടന്നു. പക്ഷേ ഇടയ്ക്കെപ്പോഴോ വഴി തെറ്റി. കൈയ്യിൽ വെളിച്ചം ഇല്ല. വഴി തിരിച്ചറിയാൻ പറ്റുന്നില്ല. അതുവഴി വന്നൊരു മിന്നാമിനുങ്ങ് ഈ മനുഷ്യനെ കണ്ടു.മിന്നാമിനുണ്ട് അയാളോട് സംസാരിച്ചു. അവസാനം മിന്നാമിനുങ്ങ് അയാളോട് പറഞ്ഞു.</div>
<div style="text-align: justify;">
"ഞാൻ നിങ്ങൾക്ക് വഴി കാണിച്ച് തരാം" </div>
<div style="text-align: justify;">
ഇതുകേട്ടപ്പോൾ അയാൾ ചിരിച്ചു. ഇച്ചിരിപോന്ന ഒരു മിന്നാമിനുങ്ങിന്റെ വെട്ടത്തിലെങ്ങനെ വഴികാണും? മിന്നാമിനുങ്ങ് പെട്ടന്ന് തന്റെ കൂട്ടൂകാരെ വിളിച്ചുകൊണ്ട് വന്നു. അനേകായിരും മിന്നാമിനുങ്ങൾ ഒരുമിച്ച് വന്നപ്പോൾ അയാൾക്ക് തന്റെ വഴികണ്ടത്താൻ കഴിഞ്ഞു. ആ മിന്നാമിനുങ്ങുകൾ അയാൾക്ക് നൽകിയ പ്രകാശത്തിൽ അയാൾ വീടെത്തി. ഇങ്ങനെ ചെറിയ ചെറിയ നക്ഷത്രതിളക്കങ്ങൾ ഒരുമിച്ച് ചേരുമ്പോൾ അത് മറ്റുള്ളവർക്ക് വലിയ ഒരു പ്രകാശമായി തീരും. തിന്മയെ നന്മയിലേക്ക് നയിക്കാൻ ആ പ്രകാശത്തിനു കഴിയും. അപ്പോഴാണ് നമ്മുടെ വീടിനുമുന്നിൽ കത്തുന്ന നക്ഷത്രവിളക്കുകൾ കൂടുതൽ പ്രകാശിക്കുന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വിദ്വാന്മാർക്ക് വഴികാട്ടിയായ നക്ഷത്രം വാൽനക്ഷത്രമോ/ഉത്ക്കയോ ആയിരിക്കും. സ്വയം എരിഞ്ഞടങ്ങി അത് വിദ്വാന്മാർക്ക് വഴികാട്ടിയായി.മെഴുകുതിരി സ്വയം ഉരുകി ഇരുട്ടിനെ പ്രകാശപൂരിതമാക്കുമ്പോലെ അന്ധതമസിൽ ഉഴറി നടന്ന ഒരു ജനതയ്ക്ക് പ്രകാശമായി സ്വയം എരിഞ്ഞടങ്ങാൻ ആ മനുഷ്യപുത്രൻ ഭൂമിയിൽ അവതരിച്ചു. അവന്റെ ജനനം ഒരു ജനതയ്ക്ക് ആശ്വാസമായങ്കിൽ അവന്റെ ജനനം ഭയപ്പെടുത്തിയ ഒരു കൂട്ടരും ഉണ്ടായിരുന്നു. ഹെരോദാവും സംഘവും. യിസ്രായേലിനു രാജാവായി പിറന്നവൻ കാലിത്തൊഴുത്തില് കീറ്റുശീലയിൽ പൊതിഞ്ഞ് കിടക്കുകയായിരുന്നു. മാമരം കോച്ചുന്ന തണൂപ്പിൽ ആ മനുഷ്യപുത്രനെ കാണാൻ ആട്ടിടയരും വിദ്വാന്മാരും എത്തി. ഉണ്ണിയേശുവിന്റെ ജനനത്തിൽ നമ്മൾ ആഘോഷിക്കുമ്പോൾ/സന്തോഷിക്കുമ്പോൾ ചില നിലവിളികൾ കേൾക്കാതിരുന്നു കൂടാ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
തനികും തന്റെ സന്തതി പരമ്പരയ്ക്കും ഭീഷ്ണിയായി ജനിച്ച 'യിസ്രായേലിനു രാജാവായി പിറന്നവനെ' കൊല്ലാനായി ബേത്ത്ളേഹെമിലും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലെയും രണ്ടു വയസിനു താഴെയുള്ള ആൺകുട്ടികളെ ഒക്കെയും ഹൊരോദാവ് കൊല്ലിച്ചു. രാജാവ് കുഞ്ഞുങ്ങളെ കൊല്ലാൻ കല്പന കൊടുക്കുന്നതിനു മുമ്പുതന്നെ ജോസഫ് മറിയയെയും ഉണ്ണിയേശുവിനയും കൊണ്ട് മിസ്രയീമിലേക്കു പോയിരുന്നു. “റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു” (മത്തായി 2:17)</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും കരച്ചിലും നിലവിളിയും ബെത്ലഹേം പട്ടണത്തിൽ നിന്നുയർന്നു. നമ്മുടെ സമൂഹത്തിൽ നിന്ന് ഉയരുന്ന കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും കരച്ചിലിന്റെ ശബ്ദ്ദം നിങ്ങൾക്ക് കേൾക്കാൻ കഴിയുന്നുണ്ടോ? വിശപ്പിനും പീഡനങ്ങൾക്കും രോഗങ്ങൾക്കും ഒക്കെ ഇരയായി കരയുന്ന കുഞ്ഞുങ്ങളുടെ കരച്ചിൽ. നമ്മൾ ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ഒരു നേരത്തെ ആഹാരത്തിന് വഴികാണാതെ അലയുന്ന അനേകം കുഞ്ഞുങ്ങൾ നമ്മൾ ഇടയിൽ ഉണ്ട്. അവർക്കെന്നും ആഘോഷങ്ങൾ അന്യമാണ്. നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഒരു വിഹിതം അവർക്കൂടെ മാറ്റിവയ്ക്കാൻ നമ്മൾ തയ്യാറാകണം. അടക്കിപ്പിടിച്ച തേങ്ങലുകളുമായി നമ്മടെ അടുത്തിരിക്കുന്ന കൂട്ടുകാരന്റെ സങ്കടം കാണാനും അവന്റെ ബുദ്ധിമുട്ടുകൾ കാണാനും നമുക്ക് കഴിയണം. കൂട്ടായ പ്രവർത്തനങ്ങളിലൂടെ അവന്റെ മുഖത്ത് പുഞ്ചിരിവരുത്താൻ നമുക്ക് കഴിയും. വിശന്നിരുന്നവര്ക്ക് ഭക്ഷണം കൊടുത്തവനായ യേശുവിന്റെ ജനനത്തില് ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ അലയുന്നവരുടെ വിശപ്പ് മാറ്റിക്കൊണ്ടല്ലേ നമ്മള് ക്രിസ്തുമസ് ആഘോഷിക്കേണ്ടത്. ഇവിടെയാണ് ആദ്യം സൂചിപ്പിച്ച മിന്നാമിനുങ്ങുവെട്ടങ്ങൾ വലിയ ഒരു പ്രകാശമായി തീരേണ്ടത്. സങ്കടപ്പെടൂന്നവന്റെ കണ്ണീർ കാണുവാനും അതിൽ നിന്നവന് മോചനം ഉണ്ടാക്കുവാനും നമുക്ക് കഴിയണം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വിദ്വാന്മാർക്ക് വഴി കാണിച്ച ആ നക്ഷത്രത്തെ നമ്മുടെ ഉള്ളിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞാൽ</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGYomAkPbrn9H7zY5O5umJHFCV_V-A_gg0XY-0B-Pd9hi-i9-V2_367LW9LPtr-N5EwZuc5OsXfT9eC9fiyfQdZmKWfvxKVp6z6-ukVomWbQL5K1vTgzVgIItj5MjeS9sQy3WhyphenhyphenfGEOPU/s1600/star2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGYomAkPbrn9H7zY5O5umJHFCV_V-A_gg0XY-0B-Pd9hi-i9-V2_367LW9LPtr-N5EwZuc5OsXfT9eC9fiyfQdZmKWfvxKVp6z6-ukVomWbQL5K1vTgzVgIItj5MjeS9sQy3WhyphenhyphenfGEOPU/s1600/star2.jpg" /></a></div>
<div style="text-align: justify;">
അതിൽ നിന്ന് അല്പമെങ്കിലും വെളിച്ചം സമൂഹത്തിനു നൽകാൻ കഴിഞ്ഞാൽ ക്രിസ്തുമസ് നമുക്ക് വെറും ഒരു ആഘോഷമായി മാത്രം തീരില്ല. അത് നമ്മുടെ ജീവിതത്തയും സമൂഹത്തെയും പുതുക്കുവാൻ കഴിയുന്നതായിരിക്കും.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഉണ്ണിയേശു ജനിച്ച സ്ഥലം വിദ്വാന്മാര്ക്ക് കാണിക്കാനായി വഴികാട്ടിയ നക്ഷത്രം ആ കാലിത്തൊഴുത്തിനു മുകളില് പ്രകാശിച്ചതുപോലെ നമ്മുടെ ഹൃദയങ്ങളില് ഉണ്ണിയ്യേശു ജനിച്ചാല് നമുക്കു ചുറ്റും ആ ദിവ്യതാരകത്തിന്റെ പ്രകാശം നിറയുമെന്ന് ഉറപ്പാണ്.നമ്മുടെ ഹൃദയങ്ങളില് അടിച്ചുകൂടിയ പകയും വിദ്വേഷവും മാറ്റി, പശുത്തൊഴുയില് ഉണ്ണിയെശുവിനെ കിടത്താനായി മറിയയും ജോസഫും വിരിച്ച കീറത്തുണിപോലെ , നമുക്ക് നമ്മുടെ ഹൃദയങ്ങളില് സ്നേഹമെന്ന പട്ടുതുണി വിരിച്ച് നമ്മുടെ ഹൃദയങ്ങളില് ജനിക്കുന്ന ഉണ്ണിയേശുവിനായി കാത്തിരിക്കാം. ശാന്തിയുടയും സമാധാനത്തിന്റെയും പ്രതീക്ഷയുമായി എത്തുന്ന ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ സന്തോഷപൂര്ണ്ണയമായ ക്രിസ്തുമസിന്റെ എല്ലാവിധമായ മംഗളങ്ങളും നേരുന്നു..</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: #cccccc; font-size: x-small;">{ചിത്രങ്ങൾ ഗൂഗിളിൽ നിന്ന്}</span></div>
<div style="text-align: justify;">
<br /></div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-36816954121743336982013-04-05T08:16:00.002+05:302013-04-05T08:42:34.635+05:30ക്രൂശിലെ ഏഴ് മൊഴികൾ<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
യഹൂദന്മാർ യേശുവിനെ രണ്ട് കള്ളന്മാരോടൊപ്പം ക്രൂശിൽ തറച്ചു. യേശുവിനെ ക്രൂശിൽ തറച്ചതുമുതൽ മരണ സമയം വരെയുള്ള മൂന്നു മണിക്കൂർ സമയം യേശു പറഞ്ഞ വാക്കുകളെ ആണ് ക്രൂശിലെ ഏഴ് മൊഴികൾ എന്ന് പറയുന്നത്. യേശുവിന്റെ അവസാനവാക്കുകൾ , യേശുവിന്റെ ഏഴ് മരണമൊഴികൾ എന്നൊക്കെ ഈ വാക്യങ്ങൾ അറിയപ്പെടൂന്നുണ്ട്. ക്രൂശിലെ മൊഴികൾ ഇവയാണ്.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjphRG6_9CYZDRfLCl4MFXtxCrezpuELFKmrpXg_-5W43qG8qUkRRh-M9imtaJ7F0unPfkdY1BV50yqS406WbOTuUJ-sVzBLrjp9bM1odUnYtxOTMm4463yOXxTyoy6oI625g52vNfQ-Ds/s1600/lw_0.jpg" imageanchor="1"><img alt="ക്രൂശിലെ ഏഴ് മൊഴികൾ" border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjphRG6_9CYZDRfLCl4MFXtxCrezpuELFKmrpXg_-5W43qG8qUkRRh-M9imtaJ7F0unPfkdY1BV50yqS406WbOTuUJ-sVzBLrjp9bM1odUnYtxOTMm4463yOXxTyoy6oI625g52vNfQ-Ds/s1600/lw_0.jpg" title="ക്രൂശിലെ ഏഴ് മൊഴികൾ" /></a></div>
</div>
<div style="text-align: justify;">
<b style="color: #990000;">1. "പിതാവേ ഇവര് ചെയ്യുന്നത് ഇന്നതെന്നു അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കണമേ"</b><b><span style="color: #990000;"> </span> -: ലൂക്കോസ് 23:34<br />2. </b><b style="color: #990000;">"ഇന്ന് നീ എന്നോടു കുടെ പറുദീസയില് ഇരിക്കുമെന്ന് സത്യമായി നിന്നോടു പറയുന്നു"</b><b> - : ലൂക്കോസ് 23:43<br />3. </b><b><span style="color: #990000;">"സ്ത്രീയെ ഇതാ നിന്റെ മകന്"</span> (അമ്മയോട്), <span style="color: #990000;">"ഇതാ നിന്റെ അമ്മ"</span> (ശിഷ്യനോടു ) -: (യോഹന്നാന്-19:26,27)<br />4. </b><b style="color: #990000;">"എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്തു?"</b><b> -: മത്തായി- 27:46 , മാര്ക്കോസ് 15:34 , സങ്കീ :22:1<br />5. </b><b><span style="color: #990000;">"എനിക്ക് ദാഹിക്കുന്നു"</span> -: ( യോഹന്നാന്-19:28)<br />6. </b><b style="color: #990000;">നിവൃത്തിയായി</b><b> -: ( യോഹന്നാന്-19:30) <br />7. <span style="color: #990000;"> </span></b><b style="color: #990000;">"പിതാവേ ഞാന് എന്റെ ആത്മാവിനെ തൃക്കയ്യില് ഏല്പ്പിക്കുന്നു"</b><b> -: ലൂക്കോസ് 23:46 </b> </div>
<div style="text-align: justify;">
<br />
<span style="color: purple;">ഇതിലെ ഒന്നാമത്തയും നാലാമത്തെയും ഏഴാമത്തയും വാക്കുകൾ ദൈവത്തോടുള്ള സംസാരമാണ്.</span><br />
<span style="color: blue;">രണ്ടാമത്തെ വാക്കുകൾ തന്നോടൊപ്പം ക്രൂശിക്കപെട്ട ഒരു കള്ളനോടാണ്. (വലതുവശത്തുള്ള കള്ളനോട് എന്ന് വിശ്വസിക്ക്കുന്നു)</span><br />
<span style="color: purple;">മൂന്നാമത്തെ വാക്ക് തന്റെ അമ്മയോടൂം തന്റെ ശിഷ്യനായ യോഹന്നാനോടും പറയുന്നു.</span><br />
<span style="color: blue;">അഞ്ചാമത്തെ വാക്ക് ക്രൂശിനു ചുറ്റും നിൽക്കുന്നവരോട് പറയുന്നു.</span><br />
<span style="color: purple;">ആറാമത്തെ വാക്ക് സ്വയം പറയുന്നതാണ്.</span><br />
<br />
<b><span style="color: #990000;">1."പിതാവേ ഇവര് ചെയ്യുന്നത് ഇന്നതെന്നു അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കണമേ" </span>- ലുക്കോസ് 23:34</b><br />
ജനക്കൂട്ടത്തിന്റെ നിർബന്ധപ്രകാരം പീലാത്തോസ് യേശുവിനെ ക്രൂശിക്കാനായി ജനങ്ങൾക്ക് ഏൽപ്പിച്ചു കൊടുക്കുന്നു. <i style="color: magenta;">“പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” </i><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNMVxkZr_mQG9N875kEeVf87VlgZjnv2UgjXuKpcvuyfB3E6OoxNOpCwqsgBjvm6U2d7_P62NUn8S5pHTt7Sm-KADbB92XRzmlGdFQWhtsqhwg56wYdwFcyXc4ovhopththLrnvjxymt8/s1600/lw_1.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img alt="പിതാവേ ഇവര് ചെയ്യുന്നത് ഇന്നതെന്നു അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കണമേ" border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNMVxkZr_mQG9N875kEeVf87VlgZjnv2UgjXuKpcvuyfB3E6OoxNOpCwqsgBjvm6U2d7_P62NUn8S5pHTt7Sm-KADbB92XRzmlGdFQWhtsqhwg56wYdwFcyXc4ovhopththLrnvjxymt8/s1600/lw_1.jpg" title="പിതാവേ ഇവര് ചെയ്യുന്നത് ഇന്നതെന്നു അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കണമേ" /></a></div>
റോമൻ പടയാളികളുടെ ക്രൂരമായ പീഡനങ്ങൽക്കു ശേഷം യേശു ക്രൂശുമായി കാൽവറി മലയിൽ എത്തുന്നു. അവിടെവെച്ച് യേശുവിന്റെ വസ്ത്രങ്ങൾ അവർ ചീട്ടിട്ടൂ എടുക്കുന്നു. കള്ളന്മാരോടൊപ്പം യേശുവിനെയും ക്രൂശിൽ തറയ്ക്കുന്നു. ദൈവത്തിന്റെ ഏകപുത്രനും യഹൂദന്മാരുടെ രാജാവുമായവനോടാണ് അസൂയകൊണ്ട് യഹൂദന്മാർ ക്രൂരമായി പെരുമാറുന്നത്. തന്നോട് ക്രൂരമായി പെരുമാറുകയും ക്രൂശിൽ തറയ്ക്കുകയും ചെയ്യുന്നവരോട് യേശു സ്വയം ക്ഷമിച്ച് അവർക്കുവേണ്ടീ പിതാവായ ദൈവത്തോട് അപേക്ഷിക്കുന്നു , <br />
<br />
ക്രൂശിലെ ക്ഷമിക്കുന്ന സ്നേഹത്തെ നമുക്കിവിടെ കാണാൻ കഴിയും.ക്ഷമയെക്കുറിച്ച് പഠിപ്പിച്ച യേശു തന്റെ ജിവിതത്തിലും ക്ഷമ എന്താണന്ന് കാണിച്ചു തരുന്നു. എന്റെ സഹോദരനോട് ഏഴുവട്ടം ക്ഷമിച്ചാൽ മതിയോ എന്ന് ചോദിക്കുന്ന പത്രോസിനോട് യേശു പറയുന്നത് ഇങ്ങനെയാണ് , <span style="color: magenta;">“ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു” </span>(മത്തായി 18:22). തനിക്കുള്ള വീതം വാന്ങിച്ചു കൊണ്ടുപോയി എല്ലാം നശിപ്പിച്ച തിരിച്ചുവരുന്ന മുടിയനായ പുത്രനോട് ക്ഷമിക്കുന്ന പിതാവിന്റെ സ്നേഹമായിരുന്നു ദൈവസ്നേഹം. മത്തായി 18:35 ല് യേശു പറയുന്നത് ഇങ്ങനെയാണ്, <span style="color: magenta;">"നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെ തന്നേ നിങ്ങളോടും ചെയ്യും.”</span><br />
<br />
മത്തായി 6:14-15 ലും യെശു ക്ഷമയെക്കുറിച്ച് പറയുന്നു, <span style="color: magenta;">" നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. "</span> . യേശു പഠിപ്പിച്ച പ്രാർത്ഥനയിലും ക്ഷമയെക്കുറിച്ച് പറയുന്നു , <span style="color: magenta;">"ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; "</span> (മത്തായി 6:12)<br />
<br />
യിരേമ്യാവു പ്രാവചകൻ ദൈവത്തോട് നടത്തുന്ന ഒരു പ്രാർത്ഥനയുണ്ട്, <span style="color: magenta;">"യഹോവേ, എന്റെ മരണത്തിന്നായുള്ള അവരുടെ ആലോചനയൊക്കെയും നീ അറിയുന്നു; അവരുടെ അകൃത്യം ക്ഷമിക്കരുതേ; അവരുടെ പാപം നിന്റെ മുമ്പിൽനിന്നു മായിച്ചുകളയരുതേ; അവർ തിരുമുമ്പിൽ ഇടറിവീഴട്ടെ; നിന്റെ കോപത്തിന്റെ കാലത്തു തന്നേ അവരോടു പ്രവർത്തിക്കേണമേ."</span> (യിരേമ്യാവ് 18:23). പക്ഷേ യേശു കാലവറിയിൽ തന്നെ മരണത്തിനായി ഏൽപ്പിച്ചവർക്കുവേണ്ടി അവരോട് ക്ഷമിക്കാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു. വേദപുസ്തകം പരിശോധിച്ചാൽ നമുക്ക് ക്ഷമിക്കുന്ന ദൈവത്തെ കാണാൻ കഴിയും. <span style="color: magenta;">കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോടു അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവും ആകുന്നു.</span>(സങ്കീർത്തനം 86:5)<br />
<br />
ഒരാളെ വയലിൽ കൊന്നിട്ടിരിക്കുന്നതു കാണുകയും കൊലപാതകൈ ആരാണന്ന് അറിയാതിരിക്കുകയും ചെയ്യുമ്പോൾ പട്ടണത്തിലെ മൂപ്പന്മാർ പാപപരിഹാരം ചെയ്ത് കുറ്റമില്ലാത്ത രക്തത്തിന്റെ പാപം നീക്കണമെന്ന് ആവർത്തനപുസ്തകം 21 ആം അദ്ധ്യായത്തിൽ പറയുന്നു. <span style="color: magenta;">"യഹോവ, നീ വീണ്ടെടുത്തിട്ടുള്ള നിന്റെ ജനമായ യിസ്രായേലിനോടു ക്ഷമിക്കേണമേ; നിന്റെ ജനമായ യിസ്രായേലിന്റെ മദ്ധ്യേ കുറ്റമില്ലാത്ത രക്തം ഇരിപ്പാൻ ഇടവരുത്തരുതേ എന്നു പറയേണം; എന്നാൽ ആ രക്തപാതകം അവരോടു മോചിക്കപ്പെടും."</span> (ആവർത്തനം 21:8) . കുറ്റം ചെയ്യാത്തവനായ യേശുവിന്റെ രക്തം ഇവിടെ ചീന്തപ്പെട്ടിരിക്കുന്നു. അവന്റെ രക്തം തങ്ങളുടേയും തങ്ങളുടെ തലമുറകളുടേയ് മേൽ വരട്ടെ എന്നാണ് യഹൂദന്മാർ പീലാത്തോസിനോട് പറഞ്ഞത്. പക്ഷേ യേശു അവർക്ക് വേണ്ട് ദൈവത്തോട് അപേക്ഷിക്കുന്നു.<br />
<br />
<b style="color: #990000;">2. ഇന്ന് നീ എന്നോടു കുടെ പറുദീസയില് ഇരിക്കുമെന്ന് സത്യമായി നിന്നോടു പറയുന്നു"- </b><span style="color: #990000;"></span>ലുക്കോസ് 23:43<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8We1NwH0Gz_XqoNaHSw8HaGZDJjz5TLnufEiwyAgWzypMzPX88I28hF4C3KY-9c-3dz75DP0LSuoLIHqRjmdBplClYsNHUKEjIYsRrN8GLzJ0IYhmQde8SPKggtLSt_aY4PIO-wbVzGQ/s1600/lw_2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><br /></a></div>
യേശുവിനോടൊപ്പം രണ്ട് ദുഷ്പ്രവൃത്തിക്കാരെ (കള്ളന്മാരെ) , ഒരുവനെ യേശുവിന്റെ ഇടത്തും മറ്റവനെ വലത്തുഭാഗത്തുമായും ക്രൂശിൽ തറച്ചു. ക്രൂരമായ വേദന അനുഭവിക്കുമ്പോൾ കള്ളന്മാരിൽ ഒരുത്തൻ <span style="color: magenta;">"നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക"</span> എന്നു പറഞ്ഞു. ചെയ്ത കുറ്റങ്ങളുടെ ഫലമായിട്ടാണ് തനിക്ക് മരണ ശിക്ഷ കിട്ടിയത് എന്ന് അവനറിയാമായിരുന്നെങ്കിലും അവനപ്പോഴും യേശുവിനെ കൂട്ടുപിടിച്ച് രക്ഷപെടൻ ശ്രമിക്കുകയായിരുന്നു. ക്രൂശുമരണത്തിൽ നിന്ന് രക്ഷപെടാൻ കഴിയുന്നില്ല എന്ന് കണ്ടപ്പോൾ അവൻ യേശുവിനെ ദുഷിക്കാനും തുടങ്ങി. ഇതുകേട്ടപ്പോൾ മറ്റേ കള്ളൻ യേശുവിനെ ദുഷിച്ച കള്ളനെ ശാസിക്കാൻ തുടങ്ങി. തങ്ങൾ ചെയ്ത ദുഷ്പ്രവൃത്തിയുടെ ശിക്ഷയാണ് തങൾക്ക് ലഭിച്ചതന്ന് അവൻ മറ്റേ കള്ളനെ ഓർമ്മിപ്പിക്കുന്നു.<span style="color: magenta;">"നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു"</span>. അവൻ യേശുവിനോട് പറയുന്നു , <span style="color: magenta;">"യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ"</span>. യേശു ദൈവത്തിന്റെ പുത്രനാണന്നും യഹൂദന്മാരുടെ രാജാവാണന്നും അവൻ വിശ്വസിച്ചിരുന്നു. യേശു അവനോട് പറയുന്നു ,<b><span style="color: magenta;">“ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു”</span></b>. പ്രത്യാശ നൽകുന്ന വാഗ്ദാനമാണ് അത്. യേശുവിനെ അവന്റെ ക്രൂശ് എടുത്ത് അനുഗമിക്കുന്നവർക്കുള്ള വാഗ്ദാനമായിരുന്നു അത്. കാൽവറിയിലെ വാഗദാനം. പറുദീസയുടെ വാഗ്ദാനം. <i>ആദ്യമനുഷ്യനായിരുന്ന ആദാം നഷ്ടപ്പെടുത്തിയ പറുദീസയുടെ അനുഭവം രണ്ടാം ആദാം വാഗ്ദാനം ചെയ്യുന്നു.</i><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8We1NwH0Gz_XqoNaHSw8HaGZDJjz5TLnufEiwyAgWzypMzPX88I28hF4C3KY-9c-3dz75DP0LSuoLIHqRjmdBplClYsNHUKEjIYsRrN8GLzJ0IYhmQde8SPKggtLSt_aY4PIO-wbVzGQ/s1600/lw_2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img alt="ഇന്ന് നീ എന്നോടു കുടെ പറുദീസയില് ഇരിക്കുമെന്ന് സത്യമായി നിന്നോടു പറയുന്നു" border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8We1NwH0Gz_XqoNaHSw8HaGZDJjz5TLnufEiwyAgWzypMzPX88I28hF4C3KY-9c-3dz75DP0LSuoLIHqRjmdBplClYsNHUKEjIYsRrN8GLzJ0IYhmQde8SPKggtLSt_aY4PIO-wbVzGQ/s1600/lw_2.jpg" title="ഇന്ന് നീ എന്നോടു കുടെ പറുദീസയില് ഇരിക്കുമെന്ന് സത്യമായി നിന്നോടു പറയുന്നു" /></a></div>
<br />
<b>നമ്മുടെ കർത്താവിന്റെ രാജത്വത്തെക്കുറിച്ച് വെളിപാടു പുസ്തകത്തിൽ പറയുന്നത് നോക്കുക.</b><br />
1. <span style="color: magenta;">ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.</span> (വെളിപ്പാടു 11:15)</div>
<div style="text-align: justify;">
<br />
2.<span style="color: magenta;">അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു. </span>(വെളിപ്പാടു 19:6)<br />
<br />
<u><b>യേശുവിന്റെ വാഗ്ദാനം</b></u><br />
മർക്കൊസിന്റെ സുവിശെഷം 10 ആം അദ്ധ്യായത്തിൽ സെബദിപുത്രന്മാര് <span style="color: magenta;">"നിന്റെ മഹത്വത്തിൽ ഞങ്ങളിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിക്കാൻ വരം നല്കേണം"</span> എന്നു യേശുവിനോട് പറയുമ്പോൾ യെശു പറയുന്നത് ഇങ്ങനെയാണ് <span style="color: magenta;">"എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതോ എന്റേതല്ല; ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും" </span>(മർക്കോസ് 10:40). പക്ഷേ കാൽവറിയിലെ സഹനപീഡാമരണസമയത്ത് തന്നെ ഓർക്കണമെന്ന് പറയുന്ന കള്ളനോട് യേശു പറയുന്നു<span style="color: magenta;"> "ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും".</span><br />
<br />
യേശുവിനെ അനുഗമിക്കുന്നവർക്ക് നൽകുന്ന വാഗ്ദാനമാണ് തന്നോടൊപ്പമുള്ള വാസം. <span style="color: magenta;">"ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും"</span>എന്നു പത്രോസ് ചോദിക്കുമ്പോൽ യേശു നൽകുന്ന മറുപിടി ഇതാണ് <span style="color: purple;">"“എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും"</span>(മത്തായി 19:28). അനുഗമിക്കുന്നവർക്ക് നിത്യജീവനും അവൻ വാഗ്ദാനം ചെയ്യുന്നു.<span style="color: magenta;">"പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്നു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു." </span>(യോഹന്നാൻ 17:24)<br />
<br />
<b><span style="color: #990000;">3."സ്ത്രീയെ ഇതാ നിന്റെ മകന്"(അമ്മയോട്), "ഇതാ നിന്റെ അമ്മ"(ശിഷ്യനോടു )</span> - (യോഹന്നാന്-19:26,27)</b><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLySY5YppSgYpCVqxqpCRTx4nzlRhDGQIaGi0JDrMhC4SLrR9rAztJ-Q6Q2MvdfC-tLA9V448sowWaRSTNtJ_e94STxQ6UeeP0XEXbyuXU3ovryUcW6vgPsC1notrk1-eP6SikSHuSnlc/s1600/lw_3.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img alt="സ്ത്രീയെ ഇതാ നിന്റെ മകന്"(അമ്മയോട്), "ഇതാ നിന്റെ അമ്മ"(ശിഷ്യനോടു )" border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLySY5YppSgYpCVqxqpCRTx4nzlRhDGQIaGi0JDrMhC4SLrR9rAztJ-Q6Q2MvdfC-tLA9V448sowWaRSTNtJ_e94STxQ6UeeP0XEXbyuXU3ovryUcW6vgPsC1notrk1-eP6SikSHuSnlc/s1600/lw_3.jpg" title="സ്ത്രീയെ ഇതാ നിന്റെ മകന് , ഇതാ നിന്റെ അമ്മ" /></a></div>
സ്വന്തം മകന്റെ ക്രൂശുമരണത്തിനു സാക്ഷിയാകേണ്ടിവന്ന അമ്മ. <span style="color: magenta;">"നിന്റെ സ്വന്തപ്രാണനിലൂടെ ഒരു വാൾ കടക്കും"</span> എന്ന ശിമ്യോൻ പറഞ്ഞത് മറിയം ഓർത്തിരിക്കണം. സ്വന്തം മകൻ പീഡനങ്ങൾ സഹിച്ച് <b><span style="color: #990000;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLySY5YppSgYpCVqxqpCRTx4nzlRhDGQIaGi0JDrMhC4SLrR9rAztJ-Q6Q2MvdfC-tLA9V448sowWaRSTNtJ_e94STxQ6UeeP0XEXbyuXU3ovryUcW6vgPsC1notrk1-eP6SikSHuSnlc/s1600/lw_3.jpg" style="margin-left: 1em; margin-right: 1em;"></a></span></b>കാൽവറിയിലേക്ക് നടന്നപ്പോൽ ആ അമ്മയുടെ ഓർമ്മയിൽ തെളിഞ്ഞത് എതായിരിക്കും.33 വർഷങ്ങൾക്ക് മുമ്പ് ബേത്ളേഹെം പട്ടണത്തിൽ നിറവയറുമായി വേദന സഹിച്ച് പ്രസവിക്കാൻ അല്പം സ്ഥലം തിരക്കി നടന്നത് ആ അമ്മ ഓർത്തിരിക്കണം. തന്റെ കുഞ്ഞിന്റെ ജനനം മുതൽ മരണവരെയുള്ള ജീവിതം ആ അമ്മയുടെ മനസിൽ തെളിഞ്ഞിരിക്കണം. യേശുവിന്റെ പരസ്യ ജീവിതം ആരംഭിക്കുന്നത് കാനാവിലെ കല്യാണനാളിൽ വെള്ളം വീഞ്ഞാക്കിയായിരുന്നു. തന്റെ മകൻ ആരാണന്നും അവനു എന്ത് ചെയ്യാൻ കഴിയും എന്ന് അറിഞ്ഞിരുന്ന ആ അമ്മ മകനോട്<span style="color: magenta;"> "അവർക്ക് വീഞ്ഞില്ല"</span> എന്ന് പറയുമ്പോൾ <span style="color: magenta;">"സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു?"</span> എന്നു മകൻ പറഞ്ഞെങ്കിലും മകൻ അവരെ സഹായിക്കുമെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു, അതുകൊണ്ടാണല്ലോ <span style="color: magenta;">"അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്വിൻ"</span> എന്ന് ആ അമ്മ കല്യാണവിരുന്നു ശാലയിലെ ശുശ്രൂഷ്ക്കാരോട് പറഞ്ഞത്. അമ്മയും മകനും തമ്മിലുള്ള ബന്ധം എത്ര ഗാഡമായിരുന്നു. മകനെ പൂർണ്ണമായും മനസിലാക്കിയ അമ്മ.<br />
<br />
ചെയ്യാത്ത കുറ്റത്തിനു മകന് മരണശിക്ഷ വിധിക്കുമ്പോൾ ചങ്ക് തകർന്നെങ്കിലും ആ അമ്മനെ അവന്റെ മരണവഴിയിലൂടേയുള്ള യാത്രയിൽ പങ്കാളിയായി. മകന് ഏൽക്കുന്ന ഓരോ ചാട്ടവാറടിയും വേദനപ്പിച്ചത് അവളുടെ ഹൃദയത്തെയായിരുന്നു.മകനെ ക്രൂശിൽ തറയ്ക്കുന്നതും അവൻ വേദനകൊണ്ട് പുളയുന്നതും നിസഹായതോടെ ആ അമ്മ നോൽക്കി നിന്നു. അവൾക്ക് തന്റെ മകനെ ഉപേക്ഷിച്ച് പോകാൻ മനസില്ലായിരുന്നു. മകൻ മരണത്തിലെക്ക് കടന്നു പോകുന്ന ഓരോ നിമിഷവും അവളുടെ ജീവനും നഷ്ടപ്പെടുകായിരുന്നു. തന്റെ മുലപ്പാൽ കുടിച്ച് വിശപ്പ് മാറ്റിയ മകൻ ദാഹജലത്തിനു വേണ്ടി കേഴുന്നത് ആ അമ്മ കണ്ടു. ആ അമ്മ നിസഹായ ആയിരുന്നു. അവളുടെ മാതൃത്വം വിങ്ങി. തന്റെ മടിയിൽ കാലിട്ടിടിച്ച് മുഖം മാറിൽ ഒളിപ്പിച്ച് മുലപ്പാൽ നുകർന്ന കുഞ്ഞിനെ അവൾ ഓർത്തിരിക്കണം....<br />
<br />
അമ്മ.. തന്റെ അമ്മ.. വേദനയോടെ സ്ഥലം അന്വേഷിച്ച് അവസാനം പശുത്തോഴുത്തിൽ തന്നെ പ്രസവിച്ച തന്റെ അമ്മ.ദേവാലയത്തിൽ തന്നെ കാണാതെപ്പോയപ്പോൾ പരിഭ്രമത്തോടെ അന്വേഷിച്ച് വന്ന അമ്മ.. മരപ്പണിശാലയിൽ എപ്പോഴും ചിരിച്ച മുഖത്തോടെ തന്നയും അപ്പനേയും സഹായിച്ച അമ്മ.. കാനാവിൽ വിരുന്നുകാരെ സഹായിക്കാൻ തന്നോട് ആവശ്യപ്പെട്ട അമ്മ... യേശുവിന്റെ മനസിലൂടയും അമ്മയും താനുമായുള്ള ഓരോ നിമിഷവും കടന്നു പോയി, തന്റെ മരണശേഷം തന്റെ അമ്മയ്ക്ക് ഇനി ആരുണ്ട്? തനിക്ക് വേണ്ടി ജീവിച്ച അമ്മ തന്റെ മരണം ഹൃദയവേദനയോടെ നോക്കി നിൽക്കുന്നു. ലോകത്ത് ഒരമ്മയ്ക്കും വരാൻ പാടില്ലാത്ത വിധി. താൻ എത്രമാത്രം തന്റെ അമ്മയെ സ്നേഹിക്കുന്നുണ്ട്... അതാ തന്റെ അമ്മയോടൊപ്പം താൻ ഏറ്റവും സ്നേഹിക്കുന്ന ശിഷ്യൻ,യോഹന്നാൻ.<br />
<br />
<span style="color: magenta;">"സ്ത്രീയേ, ഇതാ നിന്റെ മകൻ"</span>(യോഹന്നാൻ 19:26) യേശു തന്റെ അമ്മയോട് പറഞ്ഞു. <span style="color: magenta;">"ഇതാ നിന്റെ അമ്മ"</span> (യോഹന്നാൻ 19:27) എന്ന് ആ ശിഷ്യനോടും പറഞ്ഞു. തന്റെ അമ്മയെ മകൻ തനിക്ക് ഏറ്റവും വിശ്വാസവും സ്നേഹവുമുള്ള ഒരാളെ ഏൽപ്പിച്ചു. ആ ശിഷ്യൻ തന്റെ ഗുരുവിന്റെ അമ്മയെ തന്റെ വീട്ടിൽ കൈക്കോള്ളുകയും ചെയ്തു.<br />
അമ്മയും മകനും തമ്മിലുള്ള ഗാഡമായ ബന്ധം നമുക്കിവിടെ, ഈ ക്രൂശിൽ കാണാൻ കഴിയും. മരണസമയത്ത് ആ മകൻ ചിന്തിച്ചിരുന്നത് തന്റെ മാതാവിനെക്കുറിച്ചുകൂടിയായിരുന്നു. വർത്തമാനകാലത്തിലേക്ക് നമ്മളൊന്ന് നോക്കുക, ദിവസംതോറും ഉയരുന്ന വൃദ്ധസദനങ്ങൾ, മക്കൾ അവിടെക്ക് തങ്ങളുടെ മാതാപിതാക്കളെ വലിച്ചെറിയുന്നു. പണം നൽകി ഒഴിവാക്കുന്ന പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും ഭാരങ്ങൾ!!. ഓർക്കുക ക്രൂശിൽ വേദനകൊണ്ട് രക്തം ഒഴുക്കി മരിച്ച ആ മകൻ തന്റെ മാതാവിനെ എത്രയും സ്നേഹിച്ചിരുന്നു വെന്ന്.<br />
<br />
<br />
<b><span style="color: #990000;">4. "എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്തു ?"</span> - മത്തായി- 27:46, (മാര്ക്കോസ് 15:34, സങ്കീ :22:1)</b><br />
യേശു ക്രൂശിൽ കിടന്നതു മൂന്നു മണിക്കൂർ സമയം സൂര്യൻ ഇരുണ്ടു പോയി. ഒമ്പതാം മണിനേരത്തു യേശു: <span style="color: magenta;">എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.</span> (മര്ക്കോസ് 15:34).<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQAcYVVyZCxJl-3D3fa_veYqPDw5asqn6QstK0vW2OnerEj7WA3WJ3TmIyQ46NgDMsCVGxiIOjJyNu2YZQ3Ns3NxHqxsvgkSuZH2yONM7-Mu5hYRULSjgyRsOqdoJT3kRNR7lOVBNN8c4/s1600/lw_4.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img alt="എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്തു?" border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQAcYVVyZCxJl-3D3fa_veYqPDw5asqn6QstK0vW2OnerEj7WA3WJ3TmIyQ46NgDMsCVGxiIOjJyNu2YZQ3Ns3NxHqxsvgkSuZH2yONM7-Mu5hYRULSjgyRsOqdoJT3kRNR7lOVBNN8c4/s1600/lw_4.jpg" title="എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്തു?" /></a></div>
<br />
ദൈവപുത്രനാണങ്കിലും മനുഷ്യാവതാരമെടുത്ത ക്രിസ്തു മനുഷ്യനെപോലെ തന്റെ പിതാവിനെ അതി വേദനയോടെ വിളിക്കുന്നു. ദാവീദിന്റെ 22 ആം സങ്കീർത്തനത്തിലെ ആദ്യ വാക്യം ആണ് യേശു വേദനയോടെ പറയുന്നത്. <span style="color: magenta;">"എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു?" </span>(സങ്കീർത്തനം 22:1). <br />
<span style="color: magenta;">നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവർ എന്റെ കൈകളെയും കാലുകളെയും തുളെച്ചു.എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവർ എന്നെ ഉറ്റുനോക്കുന്നു. എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു.</span> (സങ്കീർത്തനം 22:16-18) യേശുവിന്റെ ക്രൂശുമരണ സമയത്ത് ഈ സങ്കീർത്തന വാക്യങ്ങൾ എങ്ങനെ സംഭവിച്ചു എന്ന് നമുക്കറിയാം.<br />
<br />
യേശുവിന്റെ ക്രൂശുമരണത്തിനു മുമ്പ് അവനെ യഹൂദന്മാർ പിടിക്കുന്നതിനുമുമ്പും ഒരു മനുഷ്യന്റെ വികാരങ്ങളൊടുകൂടി യേശു നടത്തിയ പ്രാർത്ഥന നമുക്ക് കാണാൻ കഴിയും. <br />
<br style="color: magenta;" />
<span style="color: magenta;">"പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ”</span> എന്നു പ്രാർത്ഥിച്ചു." (മത്തായി 26:39). <br />
<br />
<span style="color: magenta;">"രണ്ടാമതും പോയി: “പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ” എന്നു പ്രാർത്ഥിച്ചു."</span>(മത്തായി 26:42)<br />
<br />
<span style="color: magenta;">അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു. </span>(മർക്കോസ് 14:36)<br />
<br />
<span style="color: magenta;">പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ” എന്നു പ്രാർത്ഥിച്ചു.</span>(ലൂക്കോസ് 22:42)<br />
<br />
കഷ്ടതകൾ നീങ്ങിപ്പോകാൻ പ്രാർത്ഥിക്കുന്ന ഉടനെ തന്നെ യേശു തന്റെ പിതാവിനോട് പറയുന്നു, എന്റെ ഇഷ്ടമല്ല നടക്കേണ്ടത്,നിന്റെ ഇഷ്ടം തന്നെയാണ്.<br />
<br />
<br />
<b><span style="color: #990000;">5. "എനിക്ക് ദാഹിക്കുന്നു"</span>- ( യോഹന്നാന്-19:28)</b><br />
വീണ്ടും മനുഷ്യപുത്രനായി അവതരിച്ച യേശുക്രിസ്തു മനുഷ്യന്റെ വേദനയോടെ ദാഹജലത്തിനായി കേഴുന്നു.തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു. <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhL5GUSG1gi6A4dqTyBHSyT2vX9ehfNetUG-cpar8_SkzLXtyrTgJRy6XG190HRH6G4Jmb2INlQpS2Wh6aFQCZRK_yj1Jm7JXbjsGwup8kcb0pd_zWQ_RHUIYeP6FGefoduiAniCzO036E/s1600/lw_5.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img alt="എനിക്ക് ദാഹിക്കുന്നു" border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhL5GUSG1gi6A4dqTyBHSyT2vX9ehfNetUG-cpar8_SkzLXtyrTgJRy6XG190HRH6G4Jmb2INlQpS2Wh6aFQCZRK_yj1Jm7JXbjsGwup8kcb0pd_zWQ_RHUIYeP6FGefoduiAniCzO036E/s1600/lw_5.jpg" title="എനിക്ക് ദാഹിക്കുന്നു" /></a></div>
എന്തായിരുന്നു ആ തിരുവെഴുത്തു? സങ്കീർത്തനം 69 ല് നമുക്ക് ആ തിരുവെഴുത്ത് കാണാം. <br />
<span style="color: magenta;">ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും. അവർ എനിക്കു തിന്നുവാൻ കൈപ്പു തന്നു; എന്റെ ദാഹത്തിന്നു അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു.</span> (സങ്കീർത്തനം 69 :20-21). ഈ തെരുവെഴുത്ത് പോലെ പട്ടാളക്കാർ യേശുവിനു പുളിച്ച വീഞ്ഞ് നൽകുന്നു.<br />
<span style="color: magenta;">അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോടു അടുപ്പിച്ചു.</span>(യോഹന്നാൻ 19:29)<br />
<br />
കാൽവറിയിലേക്കുള്ള വഴിയിൽ പട്ടാളക്കാർ യേശുവിനു കണ്ടിവെണ്ണ കലർത്തിയ വീഞ്ഞു നൽകാൻ ശ്രമിച്ചു എങ്കിലും യേശു അത് വാന്ങിയിരുന്നില്ല (ലൂക്കോസ് 15:23). സകലത്തിന്റെയും നാഥനായ യേശുവിന് ക്രൂശിൽ ഒരിറ്റ് ദാഹജലമായി കിട്ടിയത് പുളിച്ച വീഞ്ഞ്!!<br />
<br />
<span style="color: magenta;">“ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല." </span>(യോഹന്നാൻ 6:35) എന്നും <span style="color: magenta;">“ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ."</span> (യോഹന്നാൻ 7:37) എന്നും പറഞ്ഞ യേശു ക്രിസ്തു ക്രൂശിൽ ദാഹജലത്തിനായി കേഴുന്നു. യേശു ദാഹജലത്തിനായി ക്രൂശിൽ നിന്ന് പറയുമ്പോൾ പുളിവീഞ്ഞു കൊടുക്കുമ്പോൾ യേശു ക്രിസ്തു നലകിയ വാഗ്ദാനം ഓർക്കുക, <span style="color: magenta;">"ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” </span>(യോഹന്നാൻ 4:14) . <span style="color: magenta;">“നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു”</span> (യോഹന്നാൻ 4:10)<br />
<br />
യേശുവിന്റെ ഈ വാക്കുകൾ നമ്മുടേ ചെവിയിൽ മുഴങ്ങണം ,<br />
<span style="color: magenta;">"എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല."</span> (മത്തായി 25:42). <br />
നമുക്കെങ്ങനെ നമ്മുടെ നാഥനെ സ്വീകരിക്കാൻ കഴിയും. അതിനും യേശു ഉത്തരം നൽകുന്നു. <span style="color: magenta;">"എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു"</span> (മത്തായി 25:40)<br />
<br />
<br />
<b><span style="color: #990000;">6. നിവൃത്തിയായി</span> - ( യോഹന്നാന്-19:30) </b><br />
<span style="color: magenta;">യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.</span>(യോഹന്നാൻ 19:30).തിരുവെഴുത്തുകളുടെ പൂർത്തീകരണമാണ് നിവൃത്തിയായി <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgH5CMu33e7-5mPaiBaQvOsuIwcFkmHEzXpBehato5GguHIgN95xmg4vamDMxDAOlymyI1VYnwwwTocCvGFbWms19yUL2M7pK4XICrQBkdS6VX-3XOIPVCkvSPUjzEQet8yoM_M97tIgIA/s1600/lw_6.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><br /></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqkSTinYGGSU3E2LqBFtvaiw8mxVop_VRqHz7S2Ng9-vb6CA3cHAjbLEoU9anuMskirGd-ylGtFAcc0xTxK_hPUAOx6yrVgUSflu7NRd5W6xzXslL791yhnmbSbKT5nLQ3PHbVRY3mjBw/s1600/lw_6_.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img alt="നിവൃത്തിയായി" border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqkSTinYGGSU3E2LqBFtvaiw8mxVop_VRqHz7S2Ng9-vb6CA3cHAjbLEoU9anuMskirGd-ylGtFAcc0xTxK_hPUAOx6yrVgUSflu7NRd5W6xzXslL791yhnmbSbKT5nLQ3PHbVRY3mjBw/s1600/lw_6_.jpg" title="നിവൃത്തിയായി" /></a></div>
എന്നതുകൊണ്ട് യേശു ക്രിസ്തു പറയുന്നത്. യേശുവിന്റെ ജനനം മുതൽ ഇപ്പോൽ ക്രൂശു മരണംവരെയും എല്ലാം തിരുവചനങ്ങളുടെ നിവൃത്തിയാകൽ ആയിരുന്നു. പ്രവാചകന്മാർ പറഞ്ഞതെല്ലാം യേശുവിന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരുന്നു. യേശു ക്രിസ്തു തന്നെ പറയുന്നു<br />
<br />
<span style="color: magenta;">അവനെ അധർമ്മികളുടെ കൂട്ടത്തിൽ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു” </span>എന്നു പറഞ്ഞു. (ലൂക്കോസ് 22:37). <br />
<br />
പിന്നെ അവൻ അവരോടു:<span style="color: magenta;"> “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു .</span> (ലൂക്കോസ് 24:44). <br />
<br />
ദൈവത്തിന്റെ ഏകജാതനായ പുത്രൻ മനുഷ്യവേഷത്തിൽ എന്തിനായിരുന്നു ഈ ലോകത്തിൽ ജന്മം എടുത്തത്? <span style="color: magenta;">"മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ”</span> (മത്തായി 20:28), <br />
<span style="color: magenta;">"മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു."</span> (മർക്കോസ് 10:45),<br />
<span style="color: magenta;">"കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു”</span>(ലൂക്കോസ് 19:10) എന്ന് യേശു ക്രിസ്തു തന്നെ പറയുന്നു. <br />
മനുഷ്യർക്കുവേണ്ടി കുറ്റമില്ലാത്തവൻ ക്രൂശിൽ ബലിയായി തീർന്നു. <br />
<span style="color: magenta;">"എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ."</span> (1തിമൊഥെയൊസ് 2:6)<br />
<br />
<span style="color: magenta;">ആടുകൾക്കു വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു.</span> (യോഹന്നാൻ 10:15) എന്നാണ് യേശു പറയുന്നത്. <br />
യേശു ക്രിസ്തു തന്റെ ജീവനെക്കുറിച്ച് യോഹന്നാൻ 10 ന്റെ 17,18 ല് പറയുന്നത് ഇങ്ങനെയാണ്.<br />
<span style="color: magenta;">" എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു. ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല; ഞാൻ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാൻ എനിക്കു അധികാരം ഉണ്ടു; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ടു; ഈ കല്പന എന്റെ പിതാവിങ്കൽ നിന്നു എനിക്കു ലഭിച്ചിരിക്കുന്നു."</span><br />
<br />
<b><span style="color: #990000;">7. "പിതാവേ ഞാന് എന്റെ ആത്മാവിനെ തൃക്കയ്യില് ഏല്പ്പിക്കുന്നു" </span>- ലൂക്കോസ് 23:46</b><br />
<br />
പീലാത്തോസിന്റെ അരമനമുതൽ കാൽവറിയിലേക്കുള്ള വഴിയിലും പീഡനങ്ങൾ സഹിച്ച യേശു നാഥൻ ഉച്ചയ്ക്ക് പന്ത്രണ്ടു മണിമുതൽ മൂന്നുമണിവരെയുള്ള മൂന്നുമണിക്കൂർ സമയം അതിവേദനയോടെ ക്രൂശിൽ കിടന്നു. വലതുവശത്തുള്ള കള്ളന് അവൻ പറുദീസ വാഗ്ദാനം <b style="color: magenta;">“പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.</b>(ലൂക്കോസ് 23:46).<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvfhW4PDDTFVNPPBGjYIIP2JRrOKWuGD574I_GSxZoB94fYUSQZlTQy8zB3AkouLKw2mdSfV9O13YN4jEnpdg1Fgl7d9YGYHNAHIy0KjpQruzczr47E59q-vTPjauA-pRCsXzRd73dHXM/s1600/lw_7.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img alt="പിതാവേ ഞാന് എന്റെ ആത്മാവിനെ തൃക്കയ്യില് ഏല്പ്പിക്കുന്നു" border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvfhW4PDDTFVNPPBGjYIIP2JRrOKWuGD574I_GSxZoB94fYUSQZlTQy8zB3AkouLKw2mdSfV9O13YN4jEnpdg1Fgl7d9YGYHNAHIy0KjpQruzczr47E59q-vTPjauA-pRCsXzRd73dHXM/s1600/lw_7.jpg" title="പിതാവേ ഞാന് എന്റെ ആത്മാവിനെ തൃക്കയ്യില് ഏല്പ്പിക്കുന്നു" /></a></div>
ചെയ്യുന്നു. തന്റെ മാതാവിനെ തന്റെ പ്രിയപ്പെട്ട ശിഷ്യന്റെ കൈയ്യിൽ ഏൽപ്പിക്കുന്നു. തിരുവെഴുത്തുകൾ എല്ലാം നിവൃത്തിയാകുന്നു. അവൻ ദാഹജലം ചോദിച്ചപ്പോൾ പട്ടാളക്കാർ അവനു പുളിച്ച വീഞ്ഞു നൽകി. അതവൻ കുടിച്ചു. യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.(ലൂക്കോസ് 23:46).<br />
<br />
ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തി,പാറകൾ പിളർന്നു,ഭൂകമ്പം ഉണ്ടായി, കല്ലറകൾ തുടക്കപ്പെട്ടു. ഇതെല്ലാം കണ്ടപ്പോൾ ശതാധിപൻ 'യേശു നീതിമാൻ ആയിരുന്നു' എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി. പീലാത്തോസ് മൂന്നുപ്രാവിശ്യം വിസ്തരിച്ചിട്ടൂം യേശുവിൽ ഒരു കുറ്റവും കാണാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ ജനക്കൂട്ടത്തിനു വേണ്ടീ പീലാത്തോസിനു യേശുവിനെ മരണത്തിനു ഏൽപ്പിക്കേണ്ടീവന്നു.<br />
<br />
ക്രൂശിലെ യേശുവിന്റെ അവസാന മൊഴി സങ്കീർത്തനത്തിലെ ഒരുവാക്യവുമായി ബന്ധപ്പെടുത്തേണ്ടിയിരിക്കുന്നു. <span style="color: magenta;">"നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു."</span> (സങ്കീർത്തനം 31:5) <br />
<br />
ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്ന് വിശേഷ്ണം സ്വീകരിച്ച് പാപികളെ സ്നേഹിക്കുന്ന യേശു ക്രിസ്തു തന്റെ ജീവൻ അവർക്കായി നൽകി.<br />
<span style="color: magenta;">സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.</span>(യോഹന്നാൻ 15:13)<br />
<br />
പഴയ നിയമത്തിലെ പെസഹകുഞ്ഞാട് അറക്കപ്പെടൂന്ന സമയത്ത് പുതിയ നിയത്തിലെ കുഞ്ഞാട് സ്വയം ബലിയായി തീർന്നിരിക്കുന്നു. <b>പുതിയ നിയമത്തിലെ പെസഹകുഞ്ഞാട് യെശു ക്രിസ്തു</b> തന്നെയാണ്.<br />
<br />
<span style="color: magenta;">നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിൻ. നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ</span>.(1കൊരിന്ത്യർ 5:7)<br />
<br />
<span style="color: magenta;">ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ</span>. (1 പത്രൊസ് 1:19)<br />
<br />
വെളിപാടു പുസ്തകത്തിൽ യേശുക്രിസ്തുവിനെ കുഞ്ഞാടായി പലയിടത്തും സൂച്ചിപ്പിച്ചിട്ടൂണ്ട്.<br />
<br />
<span style="color: magenta;">നഗരത്തിന്റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതിൽ കുഞ്ഞാടിന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു.</span> (വെളിപ്പാടു 21:14)<br />
<br />
<span style="color: magenta;">അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു.</span> (വെളിപ്പാടു 5:12)<br />
<br />
<span style="color: magenta;">രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു</span>. (വെളിപ്പാടു 7:10)<br />
<br />
നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു.(വെളിപ്പാടു 21:23)<br />
<br />
<span style="color: magenta;">കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ളേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല.</span> (വെളിപ്പാടു 21:27)<br />
<br />
<span style="font-size: xx-small;"><span style="color: #666666;">(ചിത്രങ്ങൾ ഗൂഗിളിൽ നിന്ന്)</span></span><br />
<br />
<span style="color: white; font-size: xx-small;">Label :: നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ്, ദുഃഖവെള്ളി , good friday, ഉയർപ്പ് , ഈസ്റ്റർ, easter, കുരിശിലെ വചനങ്ങൾ , ക്രൂശിലെ വചനങ്ങൾ , അവസാന വാക്കുകൾ , ഏഴ് മൊഴികൾ , യേശുവിന്റെ അവസാന വാക്കുകൾ , THE SEVEN WORDS OF JESUS ON THE CROSS , The Seven Last Words of Christ , 7 Last Words of Jesus , last words from the cross , great lent</span></div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-51796408161132543592013-03-31T08:29:00.002+05:302014-04-20T08:15:44.493+05:30ഉയിർപ്പു നൽകുന്ന സന്ദേശവും പ്രത്യാശയും<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhywRj0-M0Zw7lI5J5hC4hnLW25rXkqbr92zynIgVNgys-Y3lil3MhuxBqUp6TNf29lFPAV-SInkSiSNl2bl4fT17qQLxy1ekb6Zk5wM-UXm9NrrMLL3rPnF-N4BbrhwHfePanwrypcytE/s1600/Jesus-Resurrection-01.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhywRj0-M0Zw7lI5J5hC4hnLW25rXkqbr92zynIgVNgys-Y3lil3MhuxBqUp6TNf29lFPAV-SInkSiSNl2bl4fT17qQLxy1ekb6Zk5wM-UXm9NrrMLL3rPnF-N4BbrhwHfePanwrypcytE/s1600/Jesus-Resurrection-01.jpg" /></a></div>
<div style="text-align: justify;">
സത്യത്തിന്റെയും നീതിയുടെയും വിജയം എന്നുള്ളതാണ് ഉയിർപ്പു നൽകുന്ന നൽകുന്ന സന്ദേശം. അനീതിയിലൂടയും അധർമ്മത്തിലൂടയും സത്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കുള്ള മറുപിടിയായിരുന്നു ഉയിർപ്പ്. അനീതിയുടെ വിജയം താത്ക്കാലികമായിരുന്നു. മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ യേശുവിലൂടെ നീതി വിജയിക്കുന്നു. യേശുവിന്റെ ക്രൂശുമരണം അനീതിയുടെ വിജയം ആയിരുന്നു. കള്ള സാക്ഷികളെ മുന്നിൽ നിർത്തി ജനക്കൂട്ടത്തിന്റെ ന്യായവിധിയുടെ വിജയം. അവിടെ നിയമം നോക്കുകുത്തിആയിരുന്നു. ന്യായാധിപൻ നീതി നടത്താൻ അവസാന നിമിഷം വരെ ശ്രമിച്ചു എങ്കിലും ആൾക്കൂട്ടത്തിനുമുന്നിൽ ആ ന്യായാധിപനു തന്റെ വിധിന്യായം അന്യായത്തിന്റെ മാർഗ്ഗത്തിലേക്കുള്ളതാക്കേണ്ടിവന്നു. പീലാത്തോസ് എന്ന ന്യായാധിപന്റെ പരാജയവും ആൾക്കൂട്ടത്തിന്റെ വിജയവും ആയിരുന്നു ആ മരണം. മതനേതാക്കളുടെ നിർബന്ധത്തിനു വഴങ്ങി കുറ്റവാളിയായ ബർബാസിനെ വിട്ടയിക്കേണ്ടീവരികയും കുറ്റമില്ലാത്തവനെ മരണശിക്ഷയ്ക്ക് വിധിക്കേണ്ടിവരികയും ചെയ്ത ദുഃഖവെള്ളിയിൽ നിന്ന് ഉയിർപ്പ് ഞായറിൽ എത്തുമ്പോൾ സത്യനായകൻ ഉയിർക്കുന്നു. അതാണ് നമുക്ക് ഉയിർപ്പ് നൽകുന്ന പ്രത്യാശ. സത്യം ഒരു നാൾ ഉയിർത്തെഴുന്നേൽക്കും. സത്യം എന്തന്ന് മറ്റുള്ളവർക്ക് തിരിച്ചറിയാൻ സാധിക്കും.എത്ര നശിപ്പിക്കാൻ നോക്കിയാലും പീഡനങ്ങൾ നൽകിയാലും അവസാനം സത്യം ഉയിർത്തെഴുന്നേൽക്കും എന്നതാണ് ഈസ്റ്റ്ര് നൽകുന്ന പ്രത്യാശ.<br />
<br />
പ്രകടമായ ആഘോഷമല്ല ഉയിർപ്പ്. ജനങ്ങൾക്കുവേണ്ടി മരിച്ചവനാണ് യേശു. രാജാവിനും മതത്തിനും എതിരെ വിപ്ലവം ഉണ്ടാക്കി എന്നുള്ളതായിരുന്നു അവനെതിരെയുള്ള കുറ്റം. വ്യവസ്ഥാപിതമായ രീതിയിൽ അനീതി സമൂഹത്തിൽ വളർന്നു കഴിഞ്ഞപ്പോൾ അതിനൊരു പൊളിച്ചെഴുത്ത് ആവശ്യമാണന്ന് കണ്ടപ്പോൾ അതിനായി ഇറങ്ങിയവനായിരുന്നു യേശു. അവന്റെ പിന്നിൽ മറ്റാരും ഉണ്ടായിരുന്നില്ല. മതസ്ഥാപനങ്ങൾ വാണിജ്യവത്ക്കരിക്കുന്നതു കണ്ടപ്പോൾ ചമ്മട്ടികൊണ്ട് പ്രതികരിച്ചവനായിരുന്നു യേശു. അതേ സമയം തന്നെ നാട്ടിലെ നിയമത്തിനു വിധേയനുമായിരുന്നു."കൈസർക്കുള്ളത് കൈസർക്കും ദൈവത്തനിള്ളതു ദൈവത്തിനും' എന്നു പറഞ്ഞ് ചുങ്കവും കരവും കൊടുത്ത് നിയമവിധേയമായിരുന്നു ആ ജീവിതം. നിയമത്തിനു വിധേയനായി നിന്നുകൊണ്ടുള്ള ഒരു പൊളിച്ചെഴുത്തായിരുന്നു യേശു നടത്തിയത്. പക്ഷേ എതിർക്കേണ്ടവയെ എതിർക്കുകയും ചെയ്തിരുന്നു. ജനങ്ങൾ തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു കണ്ടപ്പോൾ ജനക്കൂട്ടത്തിൽ നിന്ന് മാറിപ്പോയവനായിരുന്നു യേശു. ജനക്കൂട്ടത്തിന്റെ വികാരപ്രകടനങ്ങളിൽ മതിമറന്നുപോകുന്ന ഒരു നേതാവായിരുന്നില്ല യേശു. <br />
<br />
നമ്മളിൽ മിക്കവർക്കും ദുഃഖവെള്ളിമാത്രമേയുള്ളൂ. ഉയിർപ്പിന്റെ സന്ദേശം നമ്മളിൽ നിന്നില്ല. സത്യത്തെയും നീതിയേയും ക്രൂശിക്കുമ്പോൾ സന്തോഷത്തിൽ മതിമറക്കുന്ന നമ്മൾ സത്യവും നീതിയും ഉയിർക്കുന്നത് കാണുമ്പോൾ കണ്ണുകൾ തിരിക്കും. കാരണം നമ്മുടെ മുൻവിധികളിൽ നിന്ന് ഒരുമാറ്റത്തിനു നമ്മൾ തയ്യാറല്ല. നമ്മുടെ ഉള്ളിൽ ഇപ്പോഴും ക്രൂശിൽ തറച്ചു കിടക്കുന്ന യേശുവാണ്. പക്ഷേ ആ യേശു നമ്മുടെ ഉള്ളീൽ ഉയിർത്തെഴുന്നേൽക്കുന്നില്ല. സത്യവും ധർമ്മവും ഒരിക്കലും ഇരുട്ടറയിൽ ഒതുങ്ങേണ്ടവയല്ല. യേശുവിനെ അടക്കിയ കല്ലറയുടെ മുന്നിൽ വലിയ ഒരു കല്ല് ഉരുട്ടി വെച്ചിരുന്നു. മൂന്നോ നാലോപേർ ചേർന്ന് അത് തള്ളിമാറ്റാനും സാധിക്കുകയില്ലായിരുന്നു. ആ കല്ലറയ്ക്ക് പട്ടാളക്കാരുടെ കാവലും ഉണ്ടായിരുന്നു. ആ പ്രതിബന്ധങ്ങളേ അതിജീവിച്ചാണ് യേശു ഉയിർത്തെഴുന്നേല്ക്കുന്നത്. യേശു ഉയിർത്തെഴുന്നേറ്റത് പട്ടാളക്കാർ പോലും അറിയുന്നത് പിന്നീടാണ്. സത്യത്തെ മൂടിവെച്ചിരുന്നാലും സംഭവിക്കുന്നത് ഇതു തന്നെയാണ്. അനേകം ആളുകളെ കള്ളസാക്ഷി വേഷം കെട്ടിച്ചും കള്ളതെളിവുകൾ സൃഷ്ടിച്ചും സത്യത്തെ കുഴിച്ചിട്ടാലും ആ സത്യം ഒരു നാൾ ഉയിർത്തെഴുന്നേൽക്കും!! നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും. എന്നാണ് യേശു തന്റെ ഗിരിപ്രഭാഷ്ണത്തിൽ പറയുന്നത്. നീതിക്കുവിശന്നു ദാഹിക്കുന്നവർക്കുള്ള പ്രത്യാശകൂടിയാണ് ഈസ്റ്റർ. അനീതിയെ മാറ്റി ഒരു ദിവസം നീതിവരും എന്നുള്ള പ്രത്യാശ!! <br />
<br />
സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടിരുന്നവരുടേയും അകറ്റി നിർത്തപെട്ട്വരുടേയും സുഹൃത്തായിരുന്നു യേശു. ഞാൻ നീതിമാന്മാരെയല്ല പാപികളെ തേടിയാണ് വന്നിരിക്കുന്നതന്നും, പശ്ചാത്തപിക്കുന്ന ഒരു കുറ്റവാളിയെക്കുറിച്ച് സന്തോഷിക്കുമെന്നും പറഞ്ഞവനാണ് യേശു. സമൂഹത്തിൽ നിന്ന് അവഹേളനം മാത്രം ലഭിക്കുന്ന വേശ്യകളെയും ചുങ്കക്കാരയും പാപികളെയും എല്ലാം അവൻ സ്നേഹിച്ചു. അവന്റെ മുന്നിൽ എല്ലാവരും സമന്മാരായിരുന്നു. ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെക്കാൾ നമുക്ക് ആവശ്യം ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെയാണ്. ക്രിസ്തു ഉയിർത്തെഴുന്നേറ്റും എന്ന് പറയുന്നതോടൊപ്പം ചെയ്ത തെറ്റുകളിൽ നിന്ന് പശ്ചാത്തപിച്ച് നമ്മളിൽ നിന്ന് നീതിയും സത്യവും പുറപ്പെടണം. നീതിക്കായി വിശന്നു ദാഹിക്കുന്നവരുടെ നിലവിളിക്ക് ചെവികൊടുക്കാൻ സാധിക്കണം.<br />
<br />
കെന്നത്ത് സോയർ ഗോഡ്മാൻ എഴുതിയ 'ഡസ്റ്റ് ഓഫ് ദി റോഡ്' എന്ന നാടകത്തിലെ രണ്ട് കഥാപാത്രങ്ങളാണ് മുപ്പതുവെള്ളിക്കാശ് വാങ്ങി യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസും ഉയിർത്തെഴുന്നേറ്റ യേശുവും. താൻ ചെയ്ത പാപത്തിൽ നിന്നുള്ള മോചനത്തിനായി യേശുവിന്റെ അടുക്കൽ യൂദാസ് എത്തുന്നു. ചെയ്ത തെറ്റുകളിൽ നിന്ന് പശ്ചാത്തപിക്കുന്ന ഒരു മനുഷ്യനെ കണ്ടത്തിയാൽ യൂദാസിന്റെ പണസഞ്ചിയിലെ മുപ്പതിവെള്ളിക്കാശിൽ നിന്ന് ഒരു വെള്ളിക്കാശിന്റെ ഭാരം കുറയും.ഇങ്ങനെ എല്ലാ വെള്ളിക്കാശിന്റെയും ഭാരം കുറഞ്ഞാൽ യൂദാസിനു മോചനം ലഭിക്കും. യെശുവും യൂദാസും കൂടി ക്രിസ്തുമസ് നാളിൽ പശ്ചാത്തപിക്കുന്ന മനുഷ്യനെ തേടി നടക്കും. നൂറ്റാണ്ടുകളായി അവർ നടക്കുന്നു എങ്കിലും യൂദാസിന്റെ പണസഞ്ചിയിലെ ഭാരം കുറയുന്നില്ല. <br />
<br />
യുദാസിന്റെ പണസ്ഞ്ചിയുടെ ഭാരം കുറയാതിരിക്കാൻ കാരണം നമ്മൾ തന്നെയാണ്. നമ്മൾ എപ്പോഴും സത്യവും നീതിയും നമ്മളിൽ തന്നെ അടക്കിയിരിക്കുകയാണ്. സത്യവും നീതിയും ഒരിക്കലും പുറത്ത് വരാതിരിക്കാൻ വലിയ കല്ലുകളും ഉരുട്ടിവച്ചിരിക്കുന്നു. പക്ഷേ എത്രനാൾ നമുക്കതിനു കഴിയും?? ഉള്ളിലെ കല്ലുകളും വേലിക്കെട്ടുകളും തകർത്ത് നമ്മളിൽ നിന്ന് സത്യവും നീതിയും ഉയിർത്തെഴുന്നേൽക്കണം. ആ ഉയിർത്തെഴുന്നേൽപ്പാണ് യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിൽ നമ്മളിൽ ഉണ്ടാകേണ്ടത്.<br />
<br />
(ചിത്രങ്ങൾ ഗൂഗിളിൽ നിന്ന്)</div>
<div style="text-align: justify;">
<br />
<span style="color: white; font-size: xx-small;">നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ്, ഉയർപ്പ് , ഈസ്റ്റർ, easter , Great Lent , 50 days great lent</span></div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-10871168862221376522013-03-27T15:36:00.001+05:302014-04-15T07:11:57.379+05:30കുരിശിന്റെ വഴിയിലെ ഇടങ്ങൾ <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: justify;">
കുരിശിന്റെ വഴിയിൽ പതിന്നാലു ഇടങ്ങൾ/സ്ഥലങ്ങൾ ആണ് ഉള്ളത്. യേശുവിനെ പീലാത്തോസിന്റെ അരമനയിൽ മരണത്തിനു വിധിക്കുന്നതുമുതൽ ക്രൂശുമരണത്തിനുശേഷം കല്ലറയിൽ അടക്കുന്നതുവരെയുള്ള പീഡാനുഭവദിവസസംഭവങ്ങൾ ആണ് കുരിശിന്റെ വഴിയിൽ ഉള്ളത്. ഈ പതിന്നാലു സ്ഥലങ്ങൾ എല്ലാം വേദപുസ്തകത്തിൽ ഉള്ളതല്ല. ക്രിസ്തീയ പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും പിൻതുടർച്ചയിൽ ഉള്ളവയും ഈ പതിന്നാലു ഇടങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു.യേശുവിനു നേരിടേണ്ടീ വന്ന പീഡാനുഭവങ്ങളും കുരിശുമരണവും കബറക്കവും ആണ് ഈ പതിന്നാലു സ്ഥലങ്ങൾ. </div>
<div style="text-align: justify;">
<br />
<b>1. യേശു മരണത്തിനു വിധിക്കപ്പെടുന്നു<br />2. യേശു കുരിശു ചുമക്കുന്നു<br />3. യേശു ഒന്നാം പ്രാവശ്യം വീഴുന്നു<br />4. യേശു വഴിയില് വെച്ചു മാതാവിനെ കാണുന്നു<br />5. ശിമയോന് യേശു വിനെ സഹായിക്കുന്നു<br />6. വേറോനിക്കാ യേശുവിന്റെ മുഖം തുടയ്ക്കുന്നു<br />7. യേശു രണ്ടാം പ്രാവശ്യം വീഴുന്നു<br />8. യേശു യെരുശലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു<br />9. യേശു മൂന്നാം പ്രാവശ്യം വീഴുന്നു<br />10. യേശുവിന്റെ വസ്ത്രങ്ങള് ഉരിഞ്ഞെടുക്കുന്നു<br />11. യേശു കുരിശില് തറയ്ക്കപ്പെടുന്നു<br />12. യേശു കുരിശിന്മേല് തൂങ്ങി മരിക്കുന്നു<br />13. യേശുവിന്റെ മൃതശരീരം മാതാവിന്റെ മടിയില് കിടത്തുന്നു<br />14. യേശുവിന്റെ മൃതശരീരം കല്ലറയില് സംസ്ക്കരിക്കുന്നു</b><br />
<br />
<u><b>1. യേശു മരണത്തിനു വിധിക്കപ്പെടുന്നു</b></u><br />
ഗെത്ത്ശെമന തോട്ടത്തിൽ നിന്ന് യേശുവിനെ പിടിക്കുന്ന ജനക്കൂട്ടവും ചേവകരും<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEga1eaCyNtr6H2SunQFN6rmBGqvcl8MQsxBRRXnSRS4HimiP5aZe6_qZGpJS8idLXBbgkDW7l1vMSFNQGffxboJj5bTj68SeSS0IiPzlwHRDnHHUKTRXx4x7MhMLG2HlyCdgV_CyNzLZEs/s1600/wc01.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEga1eaCyNtr6H2SunQFN6rmBGqvcl8MQsxBRRXnSRS4HimiP5aZe6_qZGpJS8idLXBbgkDW7l1vMSFNQGffxboJj5bTj68SeSS0IiPzlwHRDnHHUKTRXx4x7MhMLG2HlyCdgV_CyNzLZEs/s1600/wc01.jpg" /></a></div>
യേശുവിനെ മഹാപുരോഹിതനായ കയ്യാഫാവിന്റെ അടുക്കലേക്കാണ് കൊണ്ടു പോകുന്നത്. കയ്യാഫാവിന്റെ അടുക്കൽ നിന്ന് നാടുവാഴിയായ പീലാത്തോസിന്റെ അടുക്കലേക്ക് കൊണ്ടു ചെന്നു. പീലാത്തോസ് വിസ്തരിച്ചിട്ട് യേശുവിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഒന്നും അവനിൽ കാണാൻ കഴിഞ്ഞില്ല. താൻ യേശുവിൽ ഒരു കുറ്റവും കാണുന്നില്ലന്ന് പീലാത്തോസ് മൂന്നുപ്രവിശ്യം ജനക്കൂട്ടത്തോട് പറഞ്ഞുഎങ്കിലും യേശുവിനെ ക്രൂശിക്കണം എന്ന് ജനങ്ങൾ ആവശ്യപ്പെട്ടു കൊണ്ടിരുന്നു. പെസഹദിവസം വിട്ടു കൊടുക്കുന്ന കുറ്റവാളിയായി യേശുവിനെ വിട്ടയ്ക്കാൻ പീലാത്തോസ് ശ്രമിക്കുന്നു. പക്ഷേ ജനക്കൂട്ടം ബറബാസിനെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. ചാട്ടവാറുകൊണ്ട് അടിച്ചതിനു ശേഷം യേശുവിനെ വിട്ടയ്ക്കാൻ പീലാത്തോസ് ശ്രമിക്കുന്നു. അതിനും ജനക്കൂട്ടം സമ്മതിക്കുന്നില്ല. അവസാനം ജനക്കൂട്ടത്തെ ഭയന്ന് പീലാത്തോസ് യേശുവിനെ മരണശിക്ഷയ്ക്കായി ജനങ്ങൾക്ക് ഏൽപ്പിച്ചു കൊടുക്കുന്നു. ചുവന്ന കുപ്പായം ധരിപ്പിച്ച് മുൾക്കിരീടവും തലയിൽ വെച്ച് പീലാത്തോസ് യെശുവിനെ ജനക്കൂട്ടത്തിനു മുമ്പിൽ കൊണ്ടുവന്നു. അവിടെവെച്ച് യേശുവിന്റെ വലതുകൈയ്യിൽ ഒരു കോൽ പിടിപ്പിച്ചു. രാജാധികാരത്തിന്റെ ദണ്ഡായി യേശുവിനെ പരിഹസിക്കാനാണ് ഈ കോൽ നൽകിയത്. <span style="color: magenta;">'യഹൂദന്മാരുടെ രാജാവേ ജയ ജയ'</span> എന്ന് പറഞ്ഞ് ജനക്കൂട്ടം പരിഹസിച്ചു. ചിലർ യേശുവിന്റെ മുഖത്ത് തുപ്പി. ചിലർ മുഖത്ത് അടിച്ചു. ചിലർ യെശുവിന്റെ കൈയ്യിൽ പിടിപ്പിച്ച കോൽ വാന്ങി യേശുവിന്റെ തലയിൽ അടിച്ചു.<br />
(<a href="http://malayalambiblestories.blogspot.in/2013/03/great-lent-crucifixion.html" target="_blank">വിശദമായ വായനയ്ക്ക് ഇവിടെ നോക്കുക</a>)<br />
<br />
<u><b>2. യേശു കുരിശു ചുമക്കുന്നു</b></u><br />
(<i><b>മത്തായി 27:31, മർക്കോസ് 15:20 , യോഹന്നാൻ 19:17)</b></i><br />
മരണശിക്ഷയ്ക്ക് വിധിച്ചതിനു ശേഷം യേശുവിന്റെ വസ്ത്രം തന്നെ <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiEqFELUmqkkWRcKl853adRZX4QiB-1PNmK6nXA2M72-Y8wvQSPHixtNln_rk5oIyAeszZerHc9zPxRJOgNUUcujZv1vlkV6SWnFtIHn74Pv2gNnlS-05UkjkGsqI_PX8jJKRhurjNA0nA/s1600/wc02.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiEqFELUmqkkWRcKl853adRZX4QiB-1PNmK6nXA2M72-Y8wvQSPHixtNln_rk5oIyAeszZerHc9zPxRJOgNUUcujZv1vlkV6SWnFtIHn74Pv2gNnlS-05UkjkGsqI_PX8jJKRhurjNA0nA/s1600/wc02.jpg" /></a></div>
അവനു നൽകുന്നു. യേശുവിന്റെ ചുമലിൽ അവനെ തറയ്ക്കാനുള്ള ക്രൂശ് എടുത്ത് വയ്ക്കുന്നു. എബ്രായഭാഷയിൽ ഗൊല്ഗോഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു യേശു ക്രൂശു ചുമന്നു കൊണ്ടു പോകുന്നു.<br />
<br />
യേശുവിനെ പടയാളികൾ പിടിച്ച ഉടനീന്നെ അവന്റെ ശിഷ്യന്മാർ എല്ലാവരും ഓടിപ്പോയിരുന്നു.യേശുവിനു എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനായി യേശുവിനെ പിടിച്ചവരുടെ കൂടെ പോയ പത്രോസിനെ ചിലർ തിരിഞ്ഞറിഞ്ഞപ്പോൾ തനിക്കു യേശുവിനെ അറിയില്ല എന്ന് പത്രോസ് പറഞ്ഞു. ഭാരമേറിയ ക്രൂശുമായി യേശു ഗൊല്ഗോഥാ മലയിലേക്ക് പോകുന്നു...<br />
<br />
<span style="color: magenta;">“ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ."</span> എന്ന് യേശു ശിഷ്യന്മാരോടും ജനക്കൂട്ടത്തോടും നേരത്തെ തന്നെ പറഞ്ഞിട്ടൂണ്ടയിരുന്നു. (<i><b>മർക്കോസ് 8:34 , ലൂക്കോസ് 9:23</b></i>) . യേശു തന്റെ ക്രൂശു മരണത്തെക്കുറിച്ച് ശിഷ്യന്മാരോട് നേരത്തെ തന്നെ പറയുന്നുണ്ട്. <span style="color: magenta;">"അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും.” </span>(മത്തായി 20:19), <span style="color: magenta;">“രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിപ്പാൻ ഏല്പിക്കും”</span> എന്നു പറഞ്ഞു.(<i><b>മത്തായി 26:2</b></i>). <br />
<br />
<u><b>3. യേശു ഒന്നാം പ്രാവശ്യം വീഴുന്നു. </b></u><br />
യേശു ക്രൂശുമായി പോകുമ്പോൾ മൂന്നു പ്രാവശ്യം വീണു എന്നുള്ളത് ഒരു <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLS1MrYNibFPNkLQQ4INT0JkFQllQ-_4rEpxLJrQcvAlwkgwmDdYSNYnrIE3Eiu98DaBiEBRJ2HZHLRJvM7vOzbZII_TP2pZKxwUtCuzdsss7oJk-imEs1LFG3yR2PmgWAj4LyRwzpjIQ/s1600/wc03.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLS1MrYNibFPNkLQQ4INT0JkFQllQ-_4rEpxLJrQcvAlwkgwmDdYSNYnrIE3Eiu98DaBiEBRJ2HZHLRJvM7vOzbZII_TP2pZKxwUtCuzdsss7oJk-imEs1LFG3yR2PmgWAj4LyRwzpjIQ/s200/wc03.jpg" height="200" width="137" /></a>വിശ്വാസ പാരമ്പര്യം ആണ്.<br />
<br />
ദുർഘടമായ വഴിയിലൂടെ യേശു ക്രൂശുമായി നടക്കുകയാണ്. കൂർത്ത കല്ലുകൾ വന്റെ കാൽപ്പാദങ്ങളിലൂടെ തുളച്ചുകയറി. ചുമലിലെ കുരിശിന്റെ ഭാരവും കൂടിയായപ്പോൽ അവൻ തളർന്നു. പട്ടാളക്കാരുടെ മർദ്ദനം, തലയിലെ മുൾക്കിരീടത്തിലെ മുള്ളൂകൾ തലയിൽ തുളച്ചു കയറി രക്തം ഒഴുകുന്നു. ജനങ്ങൾ പരിഹസിക്കുകയാണ്. കുരിശിന്റെ ഭാരം താന്ങാനാവാതെ ക്ഷീണിതനായി യേശു വീഴുന്നു.<br />
<br />
<br />
<u><b>4. യേശു വഴിയില് വെച്ചു മാതാവിനെ കാണുന്നു</b></u><br />
വീണുപോയ യേശുവിനു പട്ടാളക്കാരുടെ ക്രൂരമായ മർദ്ദനം. ചാട്ടവാറുകൾ കൊണ്ട് അവന്റെ ശരീരം കീറിമുറിഞ്ഞു. അവൻ വേച്ച് വേച്ച് <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiTTG0yAiz6uP5-AJ2HKAaif1A3tdJwxU-yPrq26GPS6PRAC30ap-mZlpfAKXzBaPuNQLnPX8RLQc92OYFJ9ZGZkUaEGNSZh1ld0i19IPYrjOzMf91c6jzg3JA9z3z6zvEMohhRAhaKpUI/s1600/wc04.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiTTG0yAiz6uP5-AJ2HKAaif1A3tdJwxU-yPrq26GPS6PRAC30ap-mZlpfAKXzBaPuNQLnPX8RLQc92OYFJ9ZGZkUaEGNSZh1ld0i19IPYrjOzMf91c6jzg3JA9z3z6zvEMohhRAhaKpUI/s1600/wc04.jpg" /></a></div>
വീണ്ടും എഴുന്നേൽക്കുന്നു. ക്രൂശ് ചുമലിൽ വെച്ച് മുന്നോട്ട് നീന്ങുന്നു. തലയിൽ കൂടി ഒഴുകി പരക്കുന്ന രക്തം അവന്റെ കൺപോളകളിലൂടെ നിലത്തേക്ക് ഇറ്റിറ്റു വീഴുന്നു. കാഴ്ചകൾ മറയ്ക്കുന്ന രക്തപടർപ്പിലൂടേ യേശു തന്റെ മാതാവിനെ കണ്ടൂ. ഒരുമാതാവും സഹിക്കാനാവാത്ത കാഴ്ച. തന്റെ മകൻ ഭാരമേറിയ ക്രൂശുമായി കൊടിയമർദ്ദനത്തോടെ മരണത്തിലേക്ക് നടക്കുന്നു. ആ മാതാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. തന്റെ മാതാവിന്റെ കണ്ണുകൾ തുടയ്ക്കാനാവാതെ നിസഹായതോടെ ആ മകൻ മാതാവിനെ നോക്കി നിന്നു. ആ രണ്ടു ഹൃദയങ്ങളും പിടഞ്ഞു. തന്റെ ഹൃദയത്തിലൂടെ വേദനയുടെ വാൾ കടന്നു പോകുന്നത് മാതാവ് അറിഞ്ഞു.ശിമയോൻ പറഞ്ഞത് മാതാവ് ഓർത്തിരിക്കണം.<br />
<br />
<span style="color: magenta;">"പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോടു: അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചെയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു.നിന്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു."</span> (<i><b>ലൂക്കോസ് 2:34-35)</b></i><br />
<br />
<u><b>5. ശിമയോന് യേശുവിനെ സഹായിക്കുന്നു </b></u><br />
(<i><b>മത്തായി 27:32 , മർക്കോസ് 15:21, ലൂക്കോസ് 23:26,</b></i>)<br />
കുരിശിന്റെ ഭാരം താന്ങാനാവാതെ യേശു വേച്ചു വേച്ചു പോകുമ്പോൽ <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjJO7nf8xCWX-XDjneZ5cJSd0oTMseeroqarmhClZmC4Qr4ZJFsCQd71Wijt1ggAvzGKyFpYQaqcj1GBkin2ZNzmTYhnLJ87_iM7vKcHPad5kycBylaZBpx3CK7fYzY-s_vMg6om1ZYdo/s1600/wc05.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjJO7nf8xCWX-XDjneZ5cJSd0oTMseeroqarmhClZmC4Qr4ZJFsCQd71Wijt1ggAvzGKyFpYQaqcj1GBkin2ZNzmTYhnLJ87_iM7vKcHPad5kycBylaZBpx3CK7fYzY-s_vMg6om1ZYdo/s1600/wc05.jpg" /></a></div>
യേശുവിന്റെ കുരിശ് താന്ങാനായി ഒരാളെ പട്ടാളക്കാർ അന്വേഷിച്ചു. കുറേനക്കാരനായ ശീമോൻ എന്ന മനുഷ്യൻ വയലിൽ നിന്ന് വരുമ്പോൾ പട്ടാളക്കാർ അവനെ പിടിച്ചു. യേശുവിനോടൊപ്പം ക്രൂശ് ചുമക്കാൻ അവനെ നിർബന്ധിച്ചു. ശിമോൻ ക്രൂശു ചുമക്കാൻ യേശുവിനെ സഹായിക്കൂന്നു. യേശുവിനോടുള്ള കരുണകൊണ്ടല്ല പട്ടാളക്കാർ സഹായത്തിനായി ശീമോനെ നിർബന്ധിച്ചത്. യേശു പോകുന്ന വഴിയിൽ തളർന്നു വീണു രക്തം ഒഴുകി മരിച്ചാൽ ജീവനോടെ അവനെ ക്രൂശിക്കാൻ പറ്റുകയില്ല എന്നതുകൊണ്ടായിരിക്കണം പട്ടാളക്കാർ ശീമോനെ ഏശുവിന്റെ സഹായത്തിനായി വിളിച്ചത്.<br />
<br />
<i><b>മത്തായി 11:29-30</b></i> വാക്യങ്ങൾ ഇപ്രകാരം ആണ്. <span style="color: magenta;">" ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”</span>. യേശുവിന്റെ കുരിശ് വഹിക്കാനായി ഭാഗ്യം ചെയ്തവായിരുന്നു ശീമോൻ.<br />
<br />
<u><b>6. വേറോനിക്കാ യേശുവിന്റെ മുഖം തുടയ്ക്കുന്നു</b></u><br />
യേശുവിനെ വിശ്വസിക്കുന്നവരുടെ കൂട്ടത്തിലുള്ളവരിൽ ഒരാളായിരുന്നു വെറോനിക്ക. കുറച്ച് ആളുകൾ യേശുവിനെ പിന്തുടർന്നിരുന്നു.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEaKbi5n42ExSJN4EoSqxLvel0bf1BN5z39kwcFiFuSMWBV-EHWF-cxyUuACy6gEWK-z0zxZ41VrSm5gQ6aeL1p3lrJMdx71BNQOAtpCUPji2z8_ODJyr89XyMwGMe1BKTBJ3EDlrQKHI/s1600/wc06.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEaKbi5n42ExSJN4EoSqxLvel0bf1BN5z39kwcFiFuSMWBV-EHWF-cxyUuACy6gEWK-z0zxZ41VrSm5gQ6aeL1p3lrJMdx71BNQOAtpCUPji2z8_ODJyr89XyMwGMe1BKTBJ3EDlrQKHI/s1600/wc06.jpg" /></a></div>
അവരിൽ അധികവും സ്ത്രികൾ ആയിരുന്നു. കത്തുന്ന സൂര്യനിൽ ക്രൂശുമായി പോകുന്ന യേശുവിന്റെ മുഖത്ത് നിന്ന് രക്തം ഇറ്റിറ്റ് വീണുകൊണ്ടീരുന്നു. മാനുഷികമായ വേദനകളും അവശതകളും കൊണ്ട് തളർന്ന യേശുവിനെ പട്ടാളക്കാർ മർദ്ദിച്ചുകൊണ്ടിരുന്നു. മുഖത്ത് വിയർപ്പും രക്തവും എല്ലാംകൂടി യേശുവിന്റെ മുഖത്തെ ഭീകരമാക്കിയിരുന്നു. യേശുവിനെ ആശ്വസിപ്പിക്കണം എന്ന് വെറോനിക്കയ്ക്ക് ഉണ്ട്. പക്ഷേ യേശുവിന്റെ മരണത്തിനായി ആർത്തുവിളിക്കുന്ന ജനക്കൂട്ടവും പട്ടാളക്കാരും അവളെ യെശുവിന്റെ അടുക്കലേക്ക് പോകാതിരിക്കാനുള്ള കാരണങ്ങളായി. പക്ഷേ അവൾക്ക് ആ കാഴ്ച അധികനേരം കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. അവൾ പട്ടാളക്കാരുടെ ഇടയിലൂടെ ചെന്ന് വേച്ച് വീഴാൻ പോയ യേശുവിനെ താങ്ങി. അവന്റെ മുഖം തന്റെ തൂവാലകൊണ്ട് ഒപ്പി. <br />
<br />
വെറോനിക്കയെ കുറിച്ച് വേദപുസ്തകത്തിൽ ഒന്നും തന്നെ പറയുന്നില്ലങ്കിലും ചില പാരമ്പര്യങ്ങൾ വെറോനിക്കയെക്കുറിച്ചുണ്ട്.<br />
അതിലൊന്ന് യേശു സൗഖ്യമാക്കിയ ഒരു സ്ത്രിയെക്കുറിച്ചുള്ളതാണ്. പതിനെട്ട് വർഷമായി രക്തസ്രവമുള്ളൊരു സ്ത്രി യേശുവിന്റെ വസ്ത്രം തൊട്ട് സൗഖ്യമായതായി സുവിശേഷത്തിൽ ഉണ്ട്. ആ സ്ത്രിയാണ് വെറോനിക്ക. (മത്തായി 9:20-22 , ലൂക്കോസ് 8:43-48)<br />
<br />
മറ്റൊന്ന് , പീലാത്തോസിന്റെ ഭാര്യയായ ക്ലാദിയയുടെ സഹോദരിയാണ് വെറോനിക്ക എന്നുള്ളതാണ്. യേശുവിന്റെ മുഖം ഒപ്പിയ തൂവാലയിൽ യെശുവിന്റെ മുഖം അതുപോലെ തന്നെ പതിഞ്ഞു എന്നും ചിത്രകാരി കൂടിയായ വെറോനിക്ക തൂവാല നോക്കി യെശുവിന്റെ ചിത്രം വരയ്ക്കുകയും ക്ലാദിയയെ കാണിക്കുകയും ചെയ്തു. ക്ലാദിയ ചിത്രം വരയ്ക്കാൻ അറിയാവുന്ന മറ്റ് സ്ത്രികളെ കൊണ്ടും ആ ചിത്രം വരപ്പിക്കുകയും ചെയ്തു. </div>
<div style="text-align: justify;">
<br />
<u><b>7. യേശു രണ്ടാം പ്രാവശ്യം വീഴുന്നു</b></u><br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6jE8GyVzRI11amnLyLgc7-_6SIooTP1x4355Bl63hELwiDKTiMbjOFHvUZ37gT0gtanL1wr0r30SlxECIlH3yYsaXNEbbXt9S-GeHU2irwHYFhPvSHexx9fmjLlOOHaJ7ySl_l5Li_4E/s1600/wc07.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6jE8GyVzRI11amnLyLgc7-_6SIooTP1x4355Bl63hELwiDKTiMbjOFHvUZ37gT0gtanL1wr0r30SlxECIlH3yYsaXNEbbXt9S-GeHU2irwHYFhPvSHexx9fmjLlOOHaJ7ySl_l5Li_4E/s200/wc07.jpg" height="200" width="140" /></a>ഈ ഭാഗവും വേദപുസ്തകത്തിൽ ഇല്ല.<br />
<br />
ക്രൂശു താന്ങാനായി ശിമയോൻ ഉണ്ടങ്കിലും തളർന്ന യേശു നിലത്തേക്ക് വീഴുന്നു. വീഴുമ്പോൾ പട്ടാളക്കാരുടെ ചാട്ടവാറകൾ ഒരുമിച്ച് അവന്റെ മെലേക്ക് വീഴും. ജനങ്ങളെ വിപ്ലവത്തിനു പ്രേരിപ്പിച്ച എന്ന കുറ്റം ആരോപിക്കപ്പെട്ട യേശുവിനെ ജനക്കൂടത്തിന്റെ മുമ്പിലൂടെ ക്രൂരമായി മർദ്ദിച്ച് കൊണ്ടുപോവുകയാണ്.</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhIZPg3OZs3bYpqXkhRJZC83xapwe9lZoyqqm_tCkxRFLHJBGaeD9QutHxdde7EmPj9qT7WrBFT2f_vI8t82bHIVBZ4H1hs7zNU8ISfHp00iGPFn067FHci2HogbGi1rxOUUynQQNOOOMk/s1600/wc14.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><br /></a></div>
<div style="text-align: justify;">
<br />
<u><b>8. യേശു യെരുശലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു</b></u><br />
(<i><b>ലൂക്കോസ് 23:28</b></i>)<br />
യേശുവിനെ ക്രൂശിക്കാനായി ഗൊല്ഗോഥാ മലയിലേക്ക് കൊണ്ടുപോകുമ്പോൾ അനേകം ആളുകൾ അവന്റെ പിന്നാലെ ചെല്ലുന്നുണ്ടായിരുന്നു.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgvAsY5qbR8HSBNIkIlg0BbJojznsr0rHXQTyCPyNGQ4HTsMJExIgN1yh74z-tPIIwUWesO0yH1AKjDzPeB6OKsxbx2HvhOFiqTjIgEH28pNlnHh7iPjD5KmncQf6bxSvrpC_URS4SsSoo/s1600/wc08.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgvAsY5qbR8HSBNIkIlg0BbJojznsr0rHXQTyCPyNGQ4HTsMJExIgN1yh74z-tPIIwUWesO0yH1AKjDzPeB6OKsxbx2HvhOFiqTjIgEH28pNlnHh7iPjD5KmncQf6bxSvrpC_URS4SsSoo/s1600/wc08.jpg" /></a></div>
യേശുവിനു സഹിക്കെണ്ടിവരുന്ന പീഡനങ്ങൾ കണ്ട് അനേകം സ്ത്രികൾ നിലവിളിച്ചു കരഞ്ഞു. നീങ്ങളയും നിങ്ങളുടെ മക്കളയും ഓർത്ത് കരയുക എന്ന് പറഞ്ഞ് തനിക്കുവേണ്ടി കരയുന്ന സ്ത്രികളെ യേശു ആശ്വസിപ്പിക്കുന്നു.<br />
<br />
<span style="color: magenta;">"യേശു തിരിഞ്ഞു അവരെ നോക്കി: “യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ. മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു.അന്നു മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും കുന്നുകളോടു: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞു തുടങ്ങും.പച്ചമരത്തോടു ഇങ്ങനെ ചെയ്താൽ ഉണങ്ങിയതിന്നു എന്തു ഭവിക്കും”എന്നു പറഞ്ഞു."</span> (ലൂക്കോസ് 23: 27:31) <br />
<br />
<u><b>9. യേശു മൂന്നാം പ്രാവശ്യം വീഴുന്നു</b></u><br />
ഇതും വേദപുസ്തകത്തിൽ ഉള്ളതല്ല.<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2XRDXb8dFYbmea-4WoMu8JNazAN1nTzBVhyphenhypheny-wP26UMZqI5xOQU75XiEaIxPlbn5WKGQWQMr-joeZlkKtL0J0Dhh4fywPbKSO_vfQdcwIjo27Y1Hx4fmzVpadjJZt4ysqrJO_qrhYjuo/s1600/wc09.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2XRDXb8dFYbmea-4WoMu8JNazAN1nTzBVhyphenhypheny-wP26UMZqI5xOQU75XiEaIxPlbn5WKGQWQMr-joeZlkKtL0J0Dhh4fywPbKSO_vfQdcwIjo27Y1Hx4fmzVpadjJZt4ysqrJO_qrhYjuo/s1600/wc09.jpg" /></a><br />
അസഹമായ പീഡനത്താൽ തളർന്ന യേശുവിനു ഇനി ഒരൽപ്പം പോലും നടക്കാൻ കഴിയുന്നില്ല. അവൻ വീണ്ടും തളർന്നു വീണു. പട്ടാളക്കാരുടെ പീഡനം തുടർന്നു. ഇനി ഒരല്പം കൂടി പോയാൽ മരണശിക്ഷ നടത്തുന്ന സ്ഥലമാകും. പട്ടാളക്കാർ യേശുവിനെ വലിച്ചിഴച്ചു. അസഹ്യമായ വേദനയാൽ യേശു പിടഞ്ഞു. ചാട്ടവാറുകൾ വായുവിൽ വീഴുന്ന സീൽക്കാര ശബ്ദ്ദം. ചോര ഒഴുകുന്ന അവന്റെ ശരീരത്തിൽ വീണ്ടും വീണ്ടൂം ചാട്ടവാറുകൾ വീണു. വീണ്ടും കുരിശുമായി കാൽവറിമലയിലേക്ക്<br />
<br />
<u><b>10. യേശുവിന്റെ വസ്ത്രങ്ങള് ഉരിഞ്ഞെടുക്കുന്നു</b></u><br />
(<i><b>മർക്കോസ് 15:24 , യോഹന്നാൻ 19:23</b></i>)<br />
പീലാത്തോസിന്റെ അരമനയിൽ നിന്ന് യേശുവിനെ സ്വന്തം <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxITgtOc5y37hXC_m0n02fTCc6MEstWcFo_IsuHn-O0f6RaGy_MDyVklQVCtI1vru3zUzvJ89y4dwunoe9oGMhPIilgCBbpnHrhQHOQcM3DM5jyAaJpFrCRYB0y2T7Ou4Zcj9OBRq2iX4/s1600/wc10.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxITgtOc5y37hXC_m0n02fTCc6MEstWcFo_IsuHn-O0f6RaGy_MDyVklQVCtI1vru3zUzvJ89y4dwunoe9oGMhPIilgCBbpnHrhQHOQcM3DM5jyAaJpFrCRYB0y2T7Ou4Zcj9OBRq2iX4/s1600/wc10.jpg" /></a></div>
വസ്ത്രം അണിയിച്ചായിരുന്നു കാൽവറിയിലേക്ക് ക്രൂശിക്കാനായി കൊണ്ടു പോയത്. അവിടെ ചെന്ന് കഴിഞ്ഞ് യേശുവിന്റെ വസ്ത്രങ്ങൾ അവർ ഊരിമാറ്റി. അങ്കി ഒഴിച്ച് ബാക്കിയുള്ള വസ്ത്രങ്ങൾ പടയാളികൾ തങ്ങൾക്ക് തുല്യമായി വീതിച്ചെടുത്തു.രക്തം കട്ടിപിടിച്ചിരുന്ന ആ വസ്ത്രങ്ങൾ ചാട്ടവാറിന്റെ അടികൊണ്ട് കീറിത്തുടങ്ങിയിരുന്നു.അങ്കി തുന്നൽ ഇല്ലാതെ മുഴുവനായും നെയ്തെടുത്തതായിരുന്നു. അത് ആർക്കും ലഭിക്കുമെന്നറിയാനായി അവർ അത് ചീട്ടിട്ടു.ചീട്ടൂ വീണയാൾക്ക് അങ്കി നൽകി.<br />
(<i><b>സങ്കീർത്തനം 22:18</b></i> - <span style="color: magenta;">എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു.</span>)<br />
<br />
<u><b>11. യേശു കുരിശില് തറയ്ക്കപ്പെടുന്നു</b></u><br />
(<i><b>മത്തായി 27:38 , മർക്കോസ് 15:25 , ലൂക്കോസ് 23:33 , യോഹന്നാൻ 19:18</b></i>)<br />
വസ്ത്രം മാറ്റിയ യേശുവിനെ കുരിശിൽ കിടത്തി അവന്റെ കാലിലും കൈയ്യിലുമായി<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgWSwo-7kBA2AJYb-OA7ym5UpEwuUuDM_a9vR9Ob33lVsP3qToF0ZQxqhfPtjxS-AmTx6FKecTlNKptAatZ81B8IvKANlY878xGIn3xuo0HIctCtY-DoYD_OnD7mLhRu_ElPodkE53jP98/s1600/wc11.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgWSwo-7kBA2AJYb-OA7ym5UpEwuUuDM_a9vR9Ob33lVsP3qToF0ZQxqhfPtjxS-AmTx6FKecTlNKptAatZ81B8IvKANlY878xGIn3xuo0HIctCtY-DoYD_OnD7mLhRu_ElPodkE53jP98/s1600/wc11.jpg" /></a></div>
ആണി തറയ്ക്കുന്നു. കാലിലും കൈകളിലും ആണി തറയ്ക്കുമ്പോൾ അതി വേദനയോടെ അവൻ ഞരുങ്ങി. യേശുവിനെ തറച്ച കുരിശ് അവർ ഗോൽഗാഥാ മലയിൽ ഉയർത്തി. യേശുവിന്റെ ഇരുഭാഗങ്ങളിലുമായി രണ്ട് കള്ളന്മാരെയും കുരിശിൽ തറച്ചു. യേശുവിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ അവർ കുരിശിനു മുകളിൽ എഴുതി വെച്ചു. ആ വഴി പോകുന്നവർ യേശുവിനെ പരിഹസിച്ചു. യരുശളേം ദൈവാലയം പൊളിച്ചാൽ മൂന്നു ദിവസം കൊണ്ട് പണിയും എന്നുള്ള ദൈവദൂഷ്ണവും യെശുവിനെതിരെ ആരോപിക്കപ്പെട്ടിരുന്നു. ആ രോപണം വായിച്ചവർ യേശുവിനെ ഇങ്ങനെ കളിയാക്കി, <span style="color: magenta;">"മന്ദിരം പൊളിച്ചു മൂന്നുനാൾകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിക്ക; ദൈവപുത്രൻ എങ്കിൽ ക്രൂശിൽ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു."</span> (<i><b>മത്തായി 27:40</b></i>). യേശുവിനെ കുരിശിൽ തറച്ചതിനു ശേഷം പട്ടാളക്കാർ കാവൽ നിന്നു.<br />
<br />
<b><u>12. യേശു കുരിശിന്മേല് തൂങ്ങി മരിക്കുന്നു</u></b> <br />
(<i><b>മത്തായി 27:50, മർക്കോസ് 15:37 , ലൂക്കോസ് 23:46 , യോഹന്നാൻ 19:30</b></i>)<br />
<br />
യേശുവിനെ കള്ളന്മാരോടൊപ്പം ക്രൂശിൽ തൂക്കി. അതിലൊരു കള്ളൻ യേശുവിനെ കളിയാക്കിയപ്പോൾ മറ്റേ കള്ളൻ യേശുവിനെ <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_X5SZRvZ23hJvLUY4FLGBO_dXaUWRzLLIx7lueZqzvNtJV_-aQbv1PhtBT0Bis9rmNqqRULeT9S9C20CABDz7xXYF4ARRuPM30H3L_9BhUavZfseouSYU0oIrrCjOaOHuDXX42UF7eTE/s1600/wc12.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_X5SZRvZ23hJvLUY4FLGBO_dXaUWRzLLIx7lueZqzvNtJV_-aQbv1PhtBT0Bis9rmNqqRULeT9S9C20CABDz7xXYF4ARRuPM30H3L_9BhUavZfseouSYU0oIrrCjOaOHuDXX42UF7eTE/s1600/wc12.jpg" /></a></div>
കളിയാക്കിയ കള്ളനെ ശാസിക്കുന്നു. തന്റെ അമ്മയും ശിഷ്യനായ യോഹന്നാനും ക്രൂശിനു മുന്നിൽ നിൽക്കുന്നത് യേശു കണ്ടു. തന്റെ അമ്മയെ യേശു യോഹന്നാനെ ഏൽപ്പിക്കുന്നു. <br />
<span style="color: magenta;">"യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു.പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു."</span> (<i><b>യോഹന്നാൻ 19:26,27</b></i>).<br />
<br />
സൂര്യനെ കാർമേഘങ്ങൾ മറച്ചു തുടങ്ങി. ദേശത്ത് അന്ധകാരം വ്യാപിക്കാൻ തുടങ്ങി. യേശു അതിവേദനയോടെ നിലവിളിച്ചു.എനിക്കു ദാഹിക്കുന്നു എന്ന് പറഞ്ഞു. പടയാളികളിൽ ഒരുത്തൻ പുളിവീഞ്ഞ് യേശുവിനു കുടിക്കാനായി ഈസോപ്പ് തണ്ടിന്മേൽ നൽകി.കാനാവിലെ കല്യാണനാളിൽ പച്ചവെള്ളത്തെ മേൽത്തരം വീഞ്ഞാക്കിയ യേശു ആ പുളിവിഞ്ഞു കുടിച്ചു. <span style="color: magenta;">“പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു”</span> എന്നു നിലവിളിച്ചു പറഞ്ഞു"(<i><b>ലൂക്കോസ് 23:46</b></i>) കൊണ്ട് യേശു മരിച്ചു. ഈ സമയം ദേവാലയത്തിലെ തിരശ്ശീല രണ്ടായി കീറി. ഭൂമി കുലുങ്ങി,പാറകൾ പിളർന്നു, കല്ലറകൾ തുറന്നു നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു. (<i><b>മത്തായി 27:51,52</b></i>)<br />
<br />
<u><b>13. യേശുവിന്റെ മൃതശരീരം മാതാവിന്റെ മടിയില് കിടത്തുന്നു</b></u><br />
യേശു കുരിശിൽ മരിക്കുമ്പോൾ കുറച്ച് സ്ത്രികൾ അവിടെ ഉണ്ടായിരുന്നു.(<i><b>മത്തായി 27:55,56</b></i>). <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnsdrglq04woUIRe8dsIG_cNzeBnNIhONX6bT4XkOyU4cqiJx2iUYoVCMxJ7AnbcP5adOL2i33YMLoLfl94dP5JYd3l4y7r1-ctSTOs6izO2EOWmQatzQWB0T1MfzCGjqv_bDlq4o_QuQ/s1600/wc13.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnsdrglq04woUIRe8dsIG_cNzeBnNIhONX6bT4XkOyU4cqiJx2iUYoVCMxJ7AnbcP5adOL2i33YMLoLfl94dP5JYd3l4y7r1-ctSTOs6izO2EOWmQatzQWB0T1MfzCGjqv_bDlq4o_QuQ/s1600/wc13.jpg" /></a></div>
യേശു മരിച്ചു എന്ന് കണ്ടപ്പോൾ ജനങ്ങൾ മടങ്ങിപ്പോയി.(<i><b>ലൂക്കോസ് 23:48</b></i>). പിറ്റേന്ന് ശബത്ത് ആയതുകൊണ്ട് അന്ന് ക്രൂശിൽ നിന്ന് മൃതശരീരം എടുക്കാൻ ഇടയാകാതിരിക്കാൻ വെള്ളിയാഴ്ച വൈകിട്ട് ക്രൂശിൽ തറച്ചവരുടെ കാൽ ഒടിച്ച് എടുക്കാനായി യഹൂദന്മാർ പീലാത്തോസിനോട് അപേക്ഷിച്ചു. പീലാത്തോസിന്റെ സമ്മതം വാന്ങിയ പട്ടാളക്കാർ വന്ന് ജീവൻ ശേഷിച്ചിരുന്ന കള്ളന്മാരുടെ മുട്ടുകൾ ഒടിച്ചു. യെശു മരിച്ചു എന്ന് കണ്ടപ്പോൾ മുട്ട്കാൽ ഒടിക്കാതെ മരണം ഉറപ്പിക്കാൻ പടയാളികളിൽ ഒരുത്തൻ കുന്തം കൊണ്ട് യെശുവിന്റെ നെഞ്ചത്ത് കുത്തി.മുറിവിൽ നിന്ന് രക്തവും വെള്ളവും ഒഴുകി(<i><b>യോഹന്നാൻ 19:32</b></i>)<br />
<br />
സന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫ് പീലാത്തോസിന്റെ അരികിൽ ചെന്ന് യെശുവിനെ അടക്കാനുള്ള അനുവാദം വാന്ങി. യേശൂവിന്റെ മൃതശരീരം കുരിശീൽ നിന്ന് ഇറക്കി മാതാവിന്റെ മടിയിൽ കിടത്തി (മാതാവിന്റെ മടിയിൽ കിടത്തിയതായി വേദപുസ്തകത്തിൽ പറയുന്നില്ലങ്കിലും ,ക്രൈസ്തവ പാരമ്പര്യം അനുസരിച്ച് മൃതശരീരം മാതാവിന്റെ മടിയിൽ കിടത്തിയതായി വിശ്വസിക്കുന്നു).<br />
<br />
<u><b>14. യേശുവിന്റെ മൃതശരീരം കല്ലറയില് സംസ്ക്കരിക്കുന്നു</b></u><br />
(മത്തായി 27:60, മർക്കോസ് 15:46, ലൂക്കോസ് 23:53 , യോഹന്നാൻ 19:42)<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhIZPg3OZs3bYpqXkhRJZC83xapwe9lZoyqqm_tCkxRFLHJBGaeD9QutHxdde7EmPj9qT7WrBFT2f_vI8t82bHIVBZ4H1hs7zNU8ISfHp00iGPFn067FHci2HogbGi1rxOUUynQQNOOOMk/s1600/wc14.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhIZPg3OZs3bYpqXkhRJZC83xapwe9lZoyqqm_tCkxRFLHJBGaeD9QutHxdde7EmPj9qT7WrBFT2f_vI8t82bHIVBZ4H1hs7zNU8ISfHp00iGPFn067FHci2HogbGi1rxOUUynQQNOOOMk/s1600/wc14.jpg" /></a><br />
നിക്കോദിമോസ് മൃതശരീരം ഏറ്റെടുത്ത്, മൃതശരീരം നൂറുറാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു ശീലയിൽ പൊതിഞ്ഞു. യേശുവിനെ ക്രൂശിച്ച സ്ഥലത്തിനരികെ ഒരു തോട്ടവും അതിൽ ഒരു കല്ലറയും ഉണ്ടായിരുന്നു. ആ കല്ലറയിൽ ഇതുവരെ ആരയും അടക്കിയിട്ടില്ലായിരുന്നു. നിക്കോദിമോസ് യഹൂദ ആചാരപ്രകാരം യെശുവിന്റെ മൃതശരീരം ആ കല്ലറയിൽ അടക്കി. കല്ലറയുടെ വാതിക്കലിൽ വലിയ ഒരു കല്ലും ഉരുട്ടിവെച്ചു. യഹൂദന്മാർ പീലാത്തോസിന്റെ അനുമതിയോടെ ആ കല്ലറയുടെ മുന്നിൽ കാവൽക്കാരയും നിയമിച്ചു.<br />
<br />
<span style="color: #666666; font-size: x-small;">(ചിത്രങ്ങൾ ഗൂഗിളിൽ നിന്ന്)</span><br />
<br />
<span style="color: white; font-size: xx-small;">നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ ,bible stories , malayalam bible stories , ഉപവാസം , നോമ്പ് ,കുരിശിന്റെ വഴി, Great Lent , 50 days great lent, , The crucifixion , Way of the Cross , Stations of the Cross</span></div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-27938519931820802902013-03-25T23:32:00.004+05:302014-04-15T07:11:40.085+05:30അവനെ ക്രൂശിക്ക, ക്രൂശിക്ക - ന്യായവിധി നടത്തുന്ന ജനക്കൂട്ടം<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhGU5wLVh87jEY02a_V8ElmZB2uqE70BMhZgAZLvBC3d0iT-_s9zXQnWqr1CtJZoHehawgNah9ue65JrK6GUNrHrZpJnOdetzePQm6rSZTqNUTnTkXi0IzqEKETuR6epQQxP7v8LePoTSg/s1600/p3.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"></a><span style="font-size: x-small;"><span style="color: black; font-size: small;">യേശു പെസഹപെരുന്നാള് ആചരിച്ചതിനു ശേഷം ശിഷ്യന്മാരുമായി ഒലീവുമലക്കരകിലുള്ള കെദ്രോൻ തോട്ടിന്നു അക്കരെക്കുള്ള തോട്ടത്തിലേക്ക് പതിവുപോലെ പോയി. യേശുവിനെ കാണിച്ചു കൊടൂത്ത യൂദ ജനക്കൂട്ടത്തോടൂം പട്ടാളക്കാരോടൊപ്പവും വന്ന് യേശുവിനെ കാണിച്ചു കൊടുക്കുന്നു. പട്ടാളക്കാർ യേശുവിനെ ഹന്നാവിന്റെ അടുക്കൽ എത്തിക്കുന്നു....<br /><br /><b>1. ഹന്നാവിന്റെ അടുക്കൽ (യോഹന്നാൻ 18:13)</b><br />യേശുവിനെ ആദ്യം ഹന്നാവിന്റെ അരമനയിൽ കൊണ്ടുവരാൻ കാരണം എന്താണന്ന് വേദപുസ്തകത്തിൽ വ്യക്തമല്ല. ഹന്നാവ് മഹാപുരോഹിതനായതുകൊണ്ടായിരിക്കണം ഹന്നാവിന്റെ അടുക്കലേക്ക് കൊണ്ടുവരുന്നത്.(ആ സംവത്സരത്തിലെ മഹാപുരോഹിതസ്ഥാനം കയ്യാഫിവിനായിരുന്നു.). <b>ലൂക്കോസിന്റെ സുവിശേഷം 3:2</b> ല് ഇങ്ങനെ കാണാൻ കഴിയും, ഇടപ്രഭൂക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം....<br /><br />ഒലിവുമലക്കരികിൽ നിന്ന് പിടികൂടിയ യേശുവിനെ ഹന്നാവിന്റെ അരമനയിൽ വെച്ച് ഹന്നാവ് ചോദ്യം ചെയ്യ്യുന്നു. ഹന്നാവിനു അറിയേണ്ടത് യേശുവിന്റെ ഉപദേശത്തെയും ശിഷ്യന്മാരെയും കുറിച്ച് മാത്രമാണ്. എന്റെ ഉപദേശം എന്തായിരുന്നു എന്ന് അത് കേട്ടവരോട് ചോദിച്ച മനസിലാക്കാൻ യേശു ഹന്നാവിനോട് പറയുന്നു. (<b>യോഹന്നാൻ 18:19-20</b>). ഹന്നാവിന്റെ അരമനയിൽ വെച്ച് ചേവകരിൽ ഒരുത്തൻ യേശുവിന്റെ കന്നത്ത് അടിക്കുകയും ചെയ്യുന്നു. ഉടൻ തന്നെ ഹന്നാവ് യേശുവിനെ ബന്ധിച്ച് കയ്യാഫാവിന്റെ അടുക്കലേക്ക് അയക്കുന്നു<br /><br /><b>2. മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ(യോഹന്നാൻ 18:24)</b><br />കയ്യഫാ യേശുവിനെ കൊല്ലണമെന്ന് ആദ്യം പറയുന്നത്.<b>യോഹന്നാന്റെ സുവിശേഷം 11ന്റെ 40-51 </b>വാക്യങ്ങളിൽ നമുക്ക് ഇത് കാണാൻ കഴിയും. "<span style="color: magenta;">അവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടു: നിങ്ങൾ ഒന്നും അറിയുന്നില്ല; ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു."</span> . യോഹന്നാന്റെ സുവിശേഷം 18 ആം അദ്ധ്യായം 13 ആം വാക്യം കൂടി ഇതോനോടൊപ്പം കൂട്ച്ചേർത്ത് വായിക്കുമ്പോൾ യെശുവിന്റെ മരണത്തിനു കയ്യഫാ എത്രമാത്രം ശ്രമിച്ചിരുന്നു എന്ന് മനസിലാക്കാൻ സാധിക്കും. ഹാന്നാവ് യേശുവിനെ കൊല്ലാൻ ശ്രമിക്കുന്നതിനു ഒരു സ്വയം ന്യായീകരണം നൽകുന്നുണ്ട്. ആ ന്യായീകരണം ഇതാണ് , <span style="color: magenta;">"ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേർക്കേണ്ടതിന്നും തന്നേ.</span>" (<b>യോഹന്നാൻ 11:52</b>). <br />പലവിധകാരണങ്ങളാൽ യഹൂദമതതത്വങ്ങളിൽ നിന്ന് മാറിപ്പോയവരെ , പുരോഹിതന്മാരുടെ ന്യായപ്രമാണവ്യാഖ്യാനങ്ങലെ ചോദ്യം ചെയ്ത് മാറി അധികാരികളോട് കലഹിക്കുന്നവരെ ശാന്തരാക്കി ഒന്നിക്കാൻ പറ്റിയമാർഗ്ഗമായി യേശുവിന്റെ മരണത്തെ മാറ്റി തങ്ങളുടെ അജണ്ടനടപ്പാക്കാം എന്ന് കയ്യഫാ കണക്കു കൂട്ടുന്നു. അതിനവർ വിജയിക്കുകയും ചെയ്യുന്നുണ്ട്. യേശുവിനു പകരം ബറബാസിനെ മോച്ചിപ്പിച്ചെടുത്തത് ഇതിനുദാഹരണമായി പറയാം.</span><br style="color: #999999;" /><br style="color: #999999;" /><span style="color: #999999;">(ഇന്ത്യയുടെ വർത്തമാനകാല സാഹചര്യത്തിൽ ഈ ഒരു ഭാഗത്തിനു അനേകം അർത്ഥതലങ്ങൾ കാണാൻ കഴിയും. ഇന്ത്യയുടെമാത്രമല്ല ഒട്ടുമിക്ക ലോകരാജ്യങ്ങളുടേയും വർത്തമാനകാല രാഷ്ട്രീയ സാഹചര്യവും ഈ ഒരു വാക്യത്തോട് ചേർത്ത് വായിക്കാൻ കഴിയും. അതിനെക്കുറിച്ച് അവസാനം പറയാം.)</span></span><br />
<br />
കയ്യാഫാവിന്റെ മുന്നിൽ വെച്ച് യേശുവിൽ കുറ്റം ആരോപിക്കാനായി അനേകം ആളുകൾ കള്ളസാക്ഷ്യം പറഞ്ഞെ എങ്കിലും അതൊന്നും തെളിയിക്കാനായില്ല. അവരുടെ ആരോപണങ്ങൾ യേശു തന്നെ മറുപിടി നൽകിയിരിക്കണം. അവരുടെ കുറ്റാരോപണങ്ങൾ എല്ലാം യേശു നിഷേധിച്ചു. കള്ളസാക്ഷ്യങ്ങൾ അധികം ആയപ്പോൾ യേശു നിശബ്ദ്ദതപാലിക്കുകയും ചെയ്തു. എല്ലാ ആരോപണങ്ങളും കള്ളസാക്ഷ്യങ്ങളും ഫലിക്കാതെ വന്നു. അവസാനം അവർ യേശുവിനോട് ചോദിക്കുന്നു, <span style="color: magenta;">എന്നാൽ നീ ദൈവപുത്രൻ തന്നെയോ?" “നിങ്ങൾ പറയുന്നതു ശരി; ഞാൻ ആകുന്നു” </span>എന്ന് യേശു മറുപിടി പറയുന്നു.(മത്തായി 26:64 , മർക്കോസ് 14:62, ലൂക്കൊസ് 22:70). ദൈവദൂഷ്ണം പറയുന്നു എന്നുള്ള എന്ന കുറ്റം ആരോപിക്കപ്പെട്ട് യേശു മരണശിക്ഷയ്ക്ക് അര്ഹനാണന്ന് ജനക്കൂട്ടവും മഹാപുരോഹിത വർഗ്ഗവും വിധിക്കുന്നു. ഒരു മനുഷ്യനെ മരണത്തിനു വിധിക്കാൻ അവർക്ക് അർഹത ഇല്ലാ എങ്കിലും യേശു മരണത്തിനു യോഗ്യനാണന്ന് അവർ വിധിക്കുന്നു. ജനകൂട്ടത്തിന്റെ ന്യായവിധി!!!<br />
<br />
<b>3. നാടുവാഴിയായ പീലാത്തോസിന്റെ അടുക്കലേക്ക് (മത്തായി 27:2 , മർക്കോസ് 15:1 , ലൂക്കോസ് 23:1 , യോഹന്നാൻ 18:29)</b><br />
ജനക്കൂട്ടത്തിന്റെ അന്യായമായ ആവശ്യങ്ങൾക്കും ജനങ്ങളുടെ പൊതുബോധത്തിനു ചെർന്നു നിൽക്കേണ്ടി വരികയും ജനങ്ങളെ ഭയപ്പെടുകയും ചെയ്യുന്ന ഒരു നാടുവാഴിയെ നമുക്ക് പീലാത്തോസിൽ <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEihl_8TpvSLE4fVB2zAyl7yAIp1RGnwmGfG9HXTPymCL8E9IXYLfMQp27s1qs7EP4iFSIzCudPUwB60xwNkAy8L0-d3oRR5uL4T_nNWmgNmxDsmrFtLTF60TZuSBgiH4HevFoOEVhtHRQ8/s1600/P1.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEihl_8TpvSLE4fVB2zAyl7yAIp1RGnwmGfG9HXTPymCL8E9IXYLfMQp27s1qs7EP4iFSIzCudPUwB60xwNkAy8L0-d3oRR5uL4T_nNWmgNmxDsmrFtLTF60TZuSBgiH4HevFoOEVhtHRQ8/s1600/P1.jpg" /></a>കാണാൻ കഴിയും.ആരോപിക്കപ്പെടുന്നവയിൽ ഒന്നിനുപോലും തെളിവുകൾ ലഭിക്കാതെയും യേശുവിൽ ഒരുതെറ്റും കാണാന് കഴിയുന്നില്ലങ്കിലും സ്വന്തം നീതിബോധത്തെ നശിപ്പിച്ചുകൊണ്ട് ജനക്കൂട്ടത്തിന്റെ നിലവിളിക്ക് അന്യായമായ വിധി പുറപ്പെടുവി ക്കേണ്ടി വന്ന ഒരു നാടുവാഴികൂടിയാണ് പിലാത്തോസ്. <br />
<br />
ഈ മനുഷ്യന്റെ നേരെ എന്തു കുറ്റം ബോധിപ്പിക്കുന്നു? എന്ന് പീലാത്തോസ് ചോദിക്കുമ്പോൾ ജനക്കൂട്ടം മറുപിടി പറയുന്നത് <span style="color: magenta;">"കുറ്റക്കാരൻ അല്ലാഞ്ഞു എങ്കിൽ ഞങ്ങൾ അവനെ നിന്റെ പക്കൽ ഏല്പിക്കയില്ലായിരുന്നു"</span> എന്നാണ്. നിങ്ങൾ ന്യായപ്രമാണപ്രകാരം വിധിപ്പിൻൻ എന്ന് പീലാത്തോസ് പറയുമ്പോൾ <span style="color: magenta;">"മരണശിക്ഷെക്കുള്ള അധികാരം ഞങ്ങൾക്കില്ലല്ലോ"</span> എന്ന് യഹൂദന്മാർ പറയുന്നു.(<i>യോഹന്നാൻ 18:29-31</i>). യേശുവിനു മരണശിക്ഷതന്നെ നൽകണമെന്ന് വാശിപിടിക്കുന്ന ഒരു സമൂഹത്തെ നമുക്കിവിടെ കാണാൻ കഴിയുയ്ന്നു. ന്യായപ്രമാണപ്രകാരം ശിക്ഷയ്ക്ക് വിധേയനാക്കിയാൽ യേശുവിനെതിരെ ഒരു ശിക്ഷയും ലഭിക്കില്ലന്ന് അവർക്കറിയാം.<br />
<br />
പിന്നീട് യഹൂദന്മാർ പീലാത്തോസിന്റെ മുന്നിൽ യേശുവിനെതിരെയുള്ള ആരോപണം ഉന്നയിക്കുന്നു. <span style="color: magenta;">"ഇവൻ ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ടു കൈസർക്കു കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങൾ കണ്ടു" </span>(ലൂക്കോസ് 23:2) എന്നു യഹൂദന്മാർ പറഞ്ഞു. <span style="color: magenta;">"ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല"</span> (ലൂക്കൊസ് 23:4) എന്ന് പീലാത്തോസ് പറയുമ്പോൾ അവർ മറ്റു ചില ആരോപണങ്ങൾ കൂടി ഉന്നയിക്കുന്നു. <span style="color: magenta;">"അവൻ(യേശു) ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ എങ്ങും ഇവിടത്തോളവും പഠിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു"</span> എന്നായിരുന്നു യഹൂദരുടെ ആരോപണം. യേശു ഗലീലക്കാരൻ ആണന്നറിഞ്ഞപ്പോൾ പീലാത്തോസ് യേശുവിനെ ഹെരോദാവിന്റെ അടുക്കലേക്ക് അയക്കുന്നു.<br />
<br />
<b>4. യേശു ഹെരോദാവിന്റെ അടുക്കല് (ലൂക്കോസ് 23:7) </b><br />
ഹെരോദാവിന്റെ മുന്നിൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി യേശുവിനെ കുറ്റം ചുമത്തിക്കൊണ്ടു നിന്നുഎങ്കിലും ഹെരോദാവും യേശുവിൽ കുറ്റം ഒന്നും കാണുന്നില്ല. യേശുവിനെ ഹെരോദാവ് പീലാത്തോസിന്റെ അടുക്കലേക്ക് തന്നെ തിരിച്ചയിക്കുന്നു. <br />
<br />
ഹെരോദാവ് യേശുവിനെ കൊല്ലുവാൻ അന്വേഷിച്ച ആളാണ്. <span style="color: magenta;">"ആ നാഴികയിൽ തന്നേ ചില പരീശന്മാർ അടുത്തുവന്നു: ഇവിടം വിട്ടു പൊയ്ക്കാൾക </span><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcnD0YrehMWdH00eyzeWWRixtjlZGHhfHCUUh9MSZ1SYn1SuZ_c9klVXVur8cNXE_PNUf7M4a9WEiokyKU8OIyuEgn9vIfSRI-5N5d2LfYYypYZisfDmZhopGkPrZlpEd53Jec-nZQyuU/s1600/p2.jpg" style="clear: left; color: magenta; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcnD0YrehMWdH00eyzeWWRixtjlZGHhfHCUUh9MSZ1SYn1SuZ_c9klVXVur8cNXE_PNUf7M4a9WEiokyKU8OIyuEgn9vIfSRI-5N5d2LfYYypYZisfDmZhopGkPrZlpEd53Jec-nZQyuU/s1600/p2.jpg" /></a><span style="color: magenta;">ഹെരോദാവു നിന്നെ കൊല്ലുവാൻ ഇച്ഛിക്കുന്നു എന്നു അവനോടു പറഞ്ഞു."</span>(ലൂക്കോസ് 13:31.). ഹെരോദാവിനെ കുറുക്കൻ എന്ന് യേശു വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. യെശുവിനെ കാണാൻ ഹെരോദാവ് വളരെക്കാലമായി ആഗ്രഹിച്ചിരുന്നതാണ്. അതെന്തിനായിരുന്നെന്ന് ലൂക്കോസ് 9:7-9 വരെ നമുക്ക് കാണാം. <span style="color: magenta;">"സംഭവിക്കുന്നതു എല്ലാം ഇടപ്രഭുവായ ഹെരോദാവു കേട്ടു. യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറക കൊണ്ടു ഹെരോദാവു ചഞ്ചലിച്ചു:യോഹന്നാനെ ഞാൻ ശിരഃഛേദം ചെയ്തു; എന്നാൽ ഞാൻ ഇങ്ങനെയുള്ളതു കേൾക്കുന്ന ഇവൻ ആർ എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു."</span><br />
<br />
യേശുവിനെ കാണാൻ ആഗ്രഹിക്കുകയും അവനെ ഭയപ്പെടുകയും അവനെ കൊല്ലുവാൻ ശ്രമിക്കുകയും ചെയ്ത ഹെരോദാവാണ് യേശുവിൽ ഒരു കുറ്റവും കാണാതെ ഇപ്പോൾ പീലാത്തോസിന്റെ അടുക്കലേക്ക് തിരിച്ചയിച്ചിരിക്കുന്നത്.<br />
<br />
<b>5. വീണ്ടും പീലാത്തോസിന്റെ അരമനയിൽ</b><br />
താൻ വിസ്തരിച്ചിട്ടൂം ഹെരോദാവ് വിസ്തരിച്ചിട്ടൂം യെശുവിൽ ഒരു കുറ്റവും കാണുന്നില്ല എന്ന് പീലാത്തോസ് പറഞ്ഞിട്ടൂം യഹൂദന്മാർ യേശുവിനെ ക്രൂശിക്കണം എന്നുള്ള ഒരൊറ്റ ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു. യെശുവിനോടുള്ള അസൂയകൊണ്ടാണ് യഹൂദന്മാർ യേശുവിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് പീലാത്തോസ് മനസിലാക്കീയിട്ട് അവനെ വിട്ടയിപ്പിക്കാൻ ശ്രമിച്ചു എങ്കിലും യഹൂദന്മാർ അതിനു സമ്മതിക്കുന്നില്ല. സത്യം എന്താണന്ന് പീലാത്തോസിനറിയാം. <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhGU5wLVh87jEY02a_V8ElmZB2uqE70BMhZgAZLvBC3d0iT-_s9zXQnWqr1CtJZoHehawgNah9ue65JrK6GUNrHrZpJnOdetzePQm6rSZTqNUTnTkXi0IzqEKETuR6epQQxP7v8LePoTSg/s1600/p3.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhGU5wLVh87jEY02a_V8ElmZB2uqE70BMhZgAZLvBC3d0iT-_s9zXQnWqr1CtJZoHehawgNah9ue65JrK6GUNrHrZpJnOdetzePQm6rSZTqNUTnTkXi0IzqEKETuR6epQQxP7v8LePoTSg/s1600/p3.jpg" /></a>പക്ഷേ പീലാത്തോസ് നിസഹായനാകുന്നു. ഒരവസരത്തിൽ നിസഹായതോടെ യേശുവിനോട് പീലാത്തോസ് ചോദിക്കുന്നു,<u><b><span style="color: magenta;">സത്യം എന്നാൽ എന്തു ?</span></b></u> (യോഹന്നാൻ 18:38). പെസഹായ്ക്കു വിട്ടയിക്കപ്പെടുന്ന ആളായി യേശുവിനെ വിട്ടയിക്കാൻ പീലാത്തോസ് ശ്രമിക്കുന്നു. പക്ഷേ അവിടയും പീലാത്തോസ് പരാജയപ്പെടുന്നു. പീലാത്തോസിന്റെ അടുക്കലേക്ക് അവന്റെ ഭാര്യ ആളയച്ചു <span style="color: magenta;">"ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതു; അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു</span>" എന്ന് പറയിപ്പിക്കുന്നു (മത്തായി 27:19).<br />
കലഹം നടത്തി കൊലപാതകം ചെയ്തതിനു പിടിക്കപ്പെട്ട ബറബാസിന്റെ മോചനത്തിനായി മഹാപുറൊഹിതന്മാർ ജനങ്ങളെ നിർബന്ധിച്ച് ബറബാസിനെ വിട്ടിയക്കണമെന്ന് പറയുന്നു. നിയമപ്രകാരം ന്യായവിധിയിൽ കുറ്റം തെളിഞ്ഞ് ശിക്ഷയ്ക്ക് വിധേയനായ ഒരുവനെ മോചിപ്പിക്കാൻ പുരോഹിതന്മാർക്കും മൂപ്പന്മാർക്കു സാധിക്കുന്നു.<br />
<br />
യേശുവിനെ ക്രൂശിക്കാനായി നിലവിളിക്കുന്ന പുരുഷാരം ഒരുവശത്ത്, സ്വന്തം മനസാക്ഷിയുടെ നീതിബോധത്തിന്റെ ചിന്തകൾ മറുവശത്തുമായി യെശുവിനെ പീലാത്തോസ് വിഷമിക്കുന്നു.അവസാനം ന്യായവിസ്താരം അവസാനിപ്പിക്കുന്നു. <span style="color: magenta;">ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടുവെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു.</span>(മത്തായി 27:24) .ചാട്ടവാറുകൊണ്ട് അടിച്ചു യേശുവിനെ വിട്ടയിക്കാൻ പീലാത്തോസ് ശ്രമിക്കുന്നു എങ്കിലും അതിനു പീലാത്തോസിനു കഴിയുന്നില്ല. ജനങ്ങൾ യേശുവിനെ ക്രൂശിക്കാനായി നിലവിളിക്കുക തന്നെ ചെയ്യുന്നു. മൂന്നു പ്രാവിശ്യം <span style="color: magenta;">"അവൻ ചെയ്ത ദോഷം എന്തു? മരണയോഗ്യമായതു ഒന്നും അവനിൽ കണ്ടില്ല;" </span>എന്ന് പീലാത്തോസ് പറയുന്നു. (ലൂക്കോസ് 23:22). കുറ്റം ഒന്നും <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpk6zL_Ggb7HWUByZsUOOkK3bnz1UeG2HJv8QZ683zL4T5Bq-R7D-R-PxHsEm2Lk99R4mRCmrvI6hb7T6DWgc5NAskpXJ-OYjvxPn4r-CARiTC9-AEbim4QJqkOJpbtLZ-kBUHuhZkRfU/s1600/p4.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpk6zL_Ggb7HWUByZsUOOkK3bnz1UeG2HJv8QZ683zL4T5Bq-R7D-R-PxHsEm2Lk99R4mRCmrvI6hb7T6DWgc5NAskpXJ-OYjvxPn4r-CARiTC9-AEbim4QJqkOJpbtLZ-kBUHuhZkRfU/s1600/p4.jpg" /></a>കാണാനാവുന്നില്ലങ്കിലും അവസാനം ജനങ്ങളുടെ ഭീക്ഷണിക്കുമുമ്പിൽ പീലാത്തോസ് യേശുവിനെ ക്രൂശു മരണത്തിനു ഏൽപ്പിക്കുന്നു. യഹൂദന്മാരോ: <span style="color: magenta;">നീ ഇവനെ വിട്ടയച്ചാൽ കൈസരുടെ സ്നേഹിതൻ അല്ല; തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്നു ആർത്തു പറഞ്ഞു.</span>(യോഹന്നാൻ 19:12). യേശുവിനെ പുറത്തു കൊണ്ട് വന്ന് "ഇതാ യഹൂദന്മാരുടെ രാജാവ്" എന്ന് പീലാത്തോസ് പറയുന്നു. യേശു ദൈവപുത്രനാണന്നും അവൻ ചെയ്തിരുന്നത് എല്ലാം ദൈവീക അധികാരത്തിൽ ആയിരുന്നു എന്നും പീലാത്തോസ് മനസിലാക്കിയിരുന്നു. ജനക്കൂട്ടം വീണ്ടും യേശുവി ക്രൂശിക്കാനായി നിലവിളിക്കുന്ന<span style="color: magenta;">ു."അവരോ: കൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കേണമോ എന്നു പീലാത്തൊസ് അവരോടു ചോദിച്ചു; അതിന്നു മഹാപുരോഹിതന്മാർ: ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു."</span> (യോഹന്നാൻ 19:15). പീല്ലാത്തോസ് യേശുവിനെ ക്രൂശിക്കാനയി ജനക്കൂട്ടത്തിനു ഏൽപ്പിച്ചു കൊടുക്കുന്നു...<br />
<br />
<b style="color: red;">'എഴുതിയതു എഴുതി'യ പീലാത്തോസ്</b><br />
യേശുവിനെ വിസ്തരിച്ചപ്പോൾ യെശുവിനോട് നീതി പുലർത്താൻ കഴിയാതിരുന്ന പീലാത്തോസ് യേശുവിനെ ക്രൂശിക്കാൻ ഏൽപ്പിച്ചതിനു ശേഷം യേശുവിനോട് നീതി പുലർത്താൻ ശ്രമിക്കുന്നുണ്ട്. <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgitypWcQX3aezmq7bcq3YuZPQN92eKDDBQBeOAukyKezIvXqFa1_Ah20xzkKCNCDCbNgcgz03CvxDxN92oXqyaAX1Szi8JUMzdhzLyOvEGqNnk_gx68YTzM-z8o7BYpyjrteKTk_2aaRI/s1600/p5.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgitypWcQX3aezmq7bcq3YuZPQN92eKDDBQBeOAukyKezIvXqFa1_Ah20xzkKCNCDCbNgcgz03CvxDxN92oXqyaAX1Szi8JUMzdhzLyOvEGqNnk_gx68YTzM-z8o7BYpyjrteKTk_2aaRI/s1600/p5.jpg" /></a>നീ യഹൂദന്മാരുടെ രാജാവോ എന്ന് പീലാത്തോസ് യേശുവിനോട് ചോദിക്കുകയും യേശു അതിനു മറുപിടി പറയുകയും ചെയ്യുന്നു.<span style="color: magenta;">"നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു" </span>(യോഹന്നാൻ 18:37). ഇതായിരുന്നു യേശുവിന്റെ മറുപിടി. <i><b style="color: magenta;">യേശു യെഹൂദന്മാരുടെ രാജാവു </b></i>എന്ന് യേശുവിനെ ക്രൂശിച്ച കുരിശിന്റെ മുകളിൽ പീലാത്തോസ് ഒരു മേലെഴുത്ത് എഴുതി വയ്ച്ചു. യേശു യഹൂദന്മാരുടെ രാജാവാണ് എന്ന് പീലാത്തോസിനു ഉറപ്പായിരുന്നു. എബ്രായ റോമ യവന ഭാഷകളിൽ എഴുതിയിരുന്ന എഴുത്ത് അനേകം ആളുകൾ വായിച്ചു. ഉടനെ <span style="color: magenta;">"യെഹൂദന്മാരുടെ മഹാപുരോഹിതന്മാർ പീലാത്തൊസിനോടു: യെഹൂദന്മാരുടെ രാജാവു എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവു എന്നു അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടതു എന്നു പറഞ്ഞു."</span> (യേഹന്നാൻ 19:21). അതിനു പിലാത്തോസ് പറയുന്നു <b><span style="color: magenta;">"ഞാൻ എഴുതിയതു എഴുതി" </span></b>(യോഹന്നാൻ 19:22). യേശുവിനെ ക്രൂശിക്കാൻ ഏൽപ്പിച്ചതിനു ശേഷം ആ മേലെഴുത്തിലൂടേ പീലാത്തോസ് സത്യം പറയാൻ ശ്രമിക്കുന്നു.<br />
<br />
<br />
<u><b>വർത്തമാനകാല (ലോക/ഇന്ത്യ)സാഹചര്യത്തിലേക്ക്</b></u><br />
യേശുവിന്റെ വിസ്താരവും മരണവും ഒക്കെ വർത്തമാനകാല സാഹചര്യത്തിലേക്ക് ബന്ധിപ്പിച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കും..<br />
<br />
<span style="color: blue;">1.രാഷ്ട്രീയമായോ അല്ലാത്തതോ ആയ പ്രതിസന്ധി വരുമ്പോൾ ഒരു മരണത്തോടെ അല്ലങ്കിൽ എന്തെങ്കിലും പ്രത്യേക സംഭവത്തോടെ/അക്രമണത്തോടെ ആ പ്രതിസന്ധിയെ വിസ്മൃതിയിലാക്കാനോ അവയിൽ നിന്ന് ശ്രദ്ധമാറ്റാനോ ഭരണകൂടം ശ്രമിക്കുന്നു. ജനങ്ങളെ ഭരണകൂടത്തിന്റെ പിന്നിൽ അണിനിരത്തൻ ഇതിലൂടെ ഭരണകൂടം ശ്രമിക്കുന്നു</span>. - <i><span style="color: purple;">യെശുവിനെ കൊല്ലാനായി ആദ്യം നിർദ്ദേശം വയ്ക്കുന്ന കയ്യാഫാ ചെയ്യുന്നതും ഇതു തന്നെയാണ്.</span></i><br />
<br />
<span style="color: blue;">2. ജനക്കൂട്ടം നിയമം നടപ്പിലാക്കുന്നതും മുൻവിധിയോടുകൂടി സംഭവങ്ങളെ സമീപിക്കുകയും ചെയ്യുന്നു. യേശുവിനു മരണം ആണ് വിധിക്കപ്പെടെണ്ടത് എന്നുള്ള മുൻവിധിയോടുകൂടിയാണ് യേശുവിനെ പിടികൂടി വിസ്തരിക്കുന്നത്. പലപ്പോഴും നമ്മുടെ ഇടയിലും ഇങ്ങനെയുള്ള പ്രവണതകൾ ഉണ്ടാകാറുണ്ട്.</span><br />
<br />
<span style="color: blue;">3. <b>കുറ്റം ചെയ്തവര് മോചിപ്പിക്കപ്പെടൂന്നു</b></span><br />
<span style="color: blue;">ന്യായ വിസ്താരത്തിനുശേഷം കുറ്റം തെളിയക്കപ്പെട്ട് തടവിനു ശിക്ഷക്കപ്പെടുന്ന രാഷ്ട്രീയമായോ സാമ്പത്തികമായോ പിന്തുണയുള്ളവർ അധികാരസ്ഥാനത്തുള്ളവരുടെ പിന്തുണയോടെ ശിക്ഷാക്കാലാവധിക്കുമുമ്പ് നീതിന്യായവ്യവസ്ഥിതിയെ നോക്കുകുത്തിയാക്കി ശിക്ഷാക്കാലയളവിനു ഇളവുകിട്ടി പുറത്തുവരുന്നു. അവർക്കുവേണ്ടി അധികാരികൾ തന്നെ പരസ്യമായി രംഗത്തുവരുകയും ചെയ്യുന്നു.</span> - <span style="color: purple;">ബറബാസിന്റെ മോചനം</span><br />
<br />
<span style="color: blue;">4.<b> പൊതുബോധം ന്യായാധിപരെ സ്വാധീനിക്കുമ്പോൾ</b></span><br />
<span style="color: blue;">ഒരാൾക്ക് ഈ ശിക്ഷകിട്ടും എന്നും അയാൾക്ക് ശിക്ഷയ്ക്ക് അരഹതയുണ്ടന്നും ന്യായവിധി സമയത്തിനു മുമ്പുതന്നെ സമൂഹം ഉറപ്പിക്കിന്നു. ഇന്നത്തെക്കാലത്ത് മാധ്യമങ്ങൾ മുൻവിധിയോടുതന്നെ ആരോപണങ്ങളെ/അരോപണവിധേയനായ ആളെ സമീപിക്കുകയും അവർ തന്നെ വിധി പുറപ്പെടുവിക്കുകയും ചെയ്യുന്നു. ന്യായാധിപന്മാരെ അവർ ഉയർത്തിക്കാട്ടൂന്ന വിധിയിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും/ സ്വാധീനിക്കുകയും ചെയ്യുന്നു. പൊതുബോധത്തിനു എതിരായി വിധി പുറപ്പെടുവിക്കെണ്ടി വരുമ്പോൾ ന്യായാധിപന്മാരെ വിമർശനത്തിനു വിധേയരാക്കുകയും ചെയ്യുന്നു.</span> - <span style="color: purple;">പീലാത്തോസ് യേശുവിൽ കുറ്റം കാണുന്നില്ലങ്കിലും യേശുവിനെ ശിക്ഷയ്ക്കായി ഏൽപ്പിക്കേണ്ടി വരുന്നു</span><br />
<br />
<span style="color: blue;">5. നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു</span><br />
<span style="color: blue;">ഭരണാധികാരികളുടെ മുൻവിധിയോടുകൂടിയുള്ള നടപടികൾ പലപ്പോഴും നിരപരാധികളെ ശിക്ഷിക്കുന്നു. തങ്ങൾക്ക് എതിരെ സംസാരിക്കുന്നവരെ നിശബ്ദ്ദരാക്കാൻ ഭരണാധികൾ നിയമത്തിന്റെ തെറ്റായ നടപടികൾ അനുവർത്തിക്കുകയും ശിക്ഷയ്ക്കായി കോടതികളെ ഉപയോഗിക്കുകയും ചെയ്യുന്നു. കുറ്റവാളികളോടൊപ്പം നിരപരാധിയും ശിക്ഷിക്കപ്പെടൂന്നു.</span> - <span style="color: purple;">കള്ളന്മാരോടൊപ്പം യേശുവിനും ക്രൂശുമരണം</span> <br />
<br />
<span style="font-size: x-small;">(ചിത്രങ്ങൾ ഗൂഗിളിൽ നിന്ന്)</span><br />
<br />
<span style="color: white; font-size: xx-small;">നോമ്പുകാല ചിന്തകൾ ,പീഡാനുഭവ ആഴ്ച, മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ ,bible stories , malayalam bible stories , ഉപവാസം , നോമ്പ് , Great Lent , 50 days great lent,jesus taken t o Annas , jesus befor Pilate, The crucifixion</span></div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-19944417554403787362013-03-24T08:45:00.002+05:302013-03-24T08:47:23.591+05:30കഴുതപ്പുറത്ത് യാത്ര ചെയ്ത രാജാവിന്റെ വിപ്ലവം : നോമ്പുകാല ചിന്തകൾ <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<div style="text-align: justify;">
<b style="color: blue;"><u>കഴുതപ്പുറത്തെയാത്ര - ഓശാന</u></b><br />
<span style="color: #666666;">( മത്തായി 21:1-11 ,മർക്കോസ് 11:1-10 , ലൂക്കോസ് 19:29-40 , യോഹന്നൻ 12:12-19 )</span><br />
രക്ഷനായ യേശു ക്രിസ്തു തന്റെ പരസ്യ ശുശ്രൂഷയുടെ അവസാനം തന്റെ പീഡാനുഭവ ത്തിനുവേണ്ടി യരുശലേമിലേക്ക് ഒരു <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_mFnPTK0lbaSf_-ekpxy-Kzn3tFcAXBQFRRa0gB3LDEZ6c3GN7zR_vnDtAbH7m8ATWWxLIcJPIh7fgT5wfHQtos0FETNGFS1KnH0q-sePE3bGIafaqbXxj9N4evByDy_UEpmPRrOAq8M/s1600/ps1.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="126" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_mFnPTK0lbaSf_-ekpxy-Kzn3tFcAXBQFRRa0gB3LDEZ6c3GN7zR_vnDtAbH7m8ATWWxLIcJPIh7fgT5wfHQtos0FETNGFS1KnH0q-sePE3bGIafaqbXxj9N4evByDy_UEpmPRrOAq8M/s200/ps1.jpg" width="200" /></a>ജൈത്രയാത്ര നടത്തുകയാണ്. മൂന്നരവര്ഷം നീണ്ടുനിന്ന തന്റെ പരസ്യ ശുശ്രൂഷാകാലത്ത് ഒരിക്കല്പ്പോലും അവിടെനിന്ന്ജനങ്ങളുടെ ആര്പ്പുവിളികള്ക്ക് നിന്നുകൊടുത്തിരു ന്നില്ല. രോഗസൌഖ്യം നേടിയവരെപ്പോലും തന്നെ ആരാണ് സൌഖ്യമാക്കിയതന്ന് പറയുന്നതില് നിന്ന് യേശുവിലക്കിയിരുന്നു. തന്നെ പിടിച്ച് ജനങ്ങള് രാജാവാക്കും എന്ന തോന്നല് ഉണ്ടായപ്പോള് ജനങ്ങളില് നിന്ന് മാറിപ്പോയ ആളാണ് യേശു. പിന്നെ എന്തുകൊണ്ട് യേശു യരുശലേമിലേക്ക് ആഘോഷപൂര്വ്വം ജനങ്ങളുടെ ഹോശാനാ ആര്പ്പുകളുടെ അകമ്പടിയോടെ കഴുത്തപ്പുറത്ത് കയറി വന്നു.<br />
<br />
<b>കഴുത സമാധാനത്തിന്റെ പ്രതീകം :</b><br />
രാജാക്കന്മാര് യുദ്ധസമയങ്ങളില് കുതിരപ്പുറത്തും സമാധാനസമയങ്ങളില് കഴുതപ്പുറത്തും സഞ്ചരിക്കുന്ന ഒരു രീതി അന്ന് ഉണ്ടായിരുന്നു. യേശു സമാധാനത്തിന്റെ രാജാവ് ആയിരുന്നു. അവന് നിരപ്പിന്റെ(ക്ഷമയുടെ) വക്താവായിരുന്നു. സമാധാനത്തിലേക്കുള്ള വഴി ക്ഷമയാണല്ലോ? എല്ലാം ക്ഷമിക്കുന്ന സ്നേഹമായിരുന്നു യേശുവിന്റെ മുഖമുദ്ര. യെശയ്യാവു 9:6 ല്യേശുവിനെ സമാധാന പ്രഭു എന്ന് പറയുന്നുണ്ട്. വിപ്ലവങ്ങളില്ക്കൂടി തങ്ങളെ വീണ്ടെടുക്കാന് വരുന്ന ഒരാളെയാണ് യഹൂദന്മാര്പ്രതീക്ഷിച്ചിരുന്നത്. എന്നാല് യേശുവിന്റെ മാര്ഗ്ഗം സമാധാനത്തിന്റെ ആയിരുന്നു. അതുകൊണ്ട് അവന് യരുശലേമ്മിലെക്കുള്ളയാത്രയ്ക്കായി കഴുതയെ തിരഞ്ഞെടൂത്തു.<br />
<br />
<b>കഴുത വിനയത്തിന്റെ പ്രതീകം :</b><br />
കുതിര ശക്തിയുടേയും കഴുത വിനയത്തിന്റേയും പ്രതീകമാണ്. യരുശലേമിലേക്കുള്ള തന്റെ അവസാന യാത്ര ഒരു ശക്തിപ്രകടനമാകാതെ വിനയപൂര്വ്വമായ ഒരു രംഗപ്രവേശമായിരുന്നു യേശു ആഗ്രഹിച്ചത്. രാജാധിരാജാവായ, എല്ലാ ശക്തികളുടേയും ശക്തിയായ അവന് കഴുതപ്പുറത്തുകയറി വന്നതോടെ തന്റെ വിനയവും താഴ്മയും ആണ് പ്രകടിപ്പിച്ചത്. ഈ വിനയും താഴ്ചയും പിന്നീടും നമുക്ക് കാണാന് കഴിയുന്നുണ്ട്. പെസഹപ്പെരുന്നാളില് തന്റെ ശിഷ്യന്മാരുടെ കാല് കഴുകി തുടച്ചത് രാജാധിരാജാവിന്റെ വിനയവും താഴ്ചയും ആണ് കാണിക്കുന്നത്. ഇഹലോകപരമായ ഒരു ശക്തിപ്രകടനമായിരുന്നില്ല യേശു ആഗ്രഹിച്ചിരുന്നത്.<br />
<br />
<b>പ്രവചനങ്ങള്ക്ക് നിവര്ത്തിയുണ്ടാകുവാന് :</b><br />
<b>സെഖര്യ്യാവു </b>പ്രവാചകന്റെ പുസ്തകം <b>9 ആം അദ്ധ്യായം 9 ആം </b>വാക്യത്തില് ഇപ്രകാരം പറയുന്നു. <i style="color: magenta;">“ഇതാ, നിന്റെ രാജാവുനിന്റെ അടുക്കല് വരുന്നു; അവന് നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെണ്കഴുതയുടെ കുട്ടിയായചെറുകഴുതപ്പുറത്തും കയറി വരുന്നു.”. </i><b>വി.മത്തായി</b>യുടെ സുവിശേഷം<b> 21</b> ആം അദ്ധ്യായം <b>1 മുതല് 11</b> വരെയുള്ള വാക്യങ്ങളില് പഴയനിയമ പ്രവചനം നിവര്ത്തിയായതായി നമുക്ക് മനസിലാക്കാം. അതായത് പ്രവചനങ്ങള്ക്ക് നിവര്ത്തി യുണ്ടാകുന്നതിനുവേണ്ടി യേശു തന്റെ യരുശ്ലേം യാത്രയ്ക്കായി കഴുതക്കുട്ടിയെ തിരഞ്ഞെടുത്തു.<br />
<br />
<b>യേശുവിന്റെ യരുശലേം യാത്രയും ജനങ്ങളും</b><br />
<b>സങ്കീർത്തനം 118 ന്റെ 26 </b>ല് <span style="color: magenta;">"യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;"</span> എന്ന് പറയുന്നുണ്ട്. <span style="color: magenta;">യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ</span>(<b>യോഹന്നാൻ 12:13</b>) എന്ന്<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8-jW6kwIBZ-aWx6Gujg14fK0Q26eFcbBuFfozsxiCY_LVxP_t2k9gEiaR7YKEeUD1HWjQENnKrC1EnV1fADX8jdS0wGVF3-pNGGoXyIYWwz84ldKlgsUwAD4_Kwi0-e61GVrmVdx5vO0/s1600/ps3.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8-jW6kwIBZ-aWx6Gujg14fK0Q26eFcbBuFfozsxiCY_LVxP_t2k9gEiaR7YKEeUD1HWjQENnKrC1EnV1fADX8jdS0wGVF3-pNGGoXyIYWwz84ldKlgsUwAD4_Kwi0-e61GVrmVdx5vO0/s200/ps3.jpg" width="165" /></a>പറഞ്ഞു കൊണ്ടാണ് ജനങ്ങൾ യേശുവിനെ എതിരേൽക്കുന്നത്. അവർ ഒരുമിച്ച് "ഹോശന്നാ" എന്ന് വിളിച്ചു പറയുന്നു. ഹോശന്ന എന്ന ഹിബ്രു വാക്കിനർത്ഥം രക്ഷ(സേവ്) എന്നാണ്. മരണത്തിൽ നിന്ന് ലാസറെ ഉയർപ്പിച്ചതിനു ശേഷമാണ് യേശു യരുശലേമിലേക്ക് വരുന്നത്. ജനങ്ങക്ക് തങ്ങൾക്ക് കിട്ടിയ രക്ഷകനായി യേശുവിനെ കാണുന്നു. അതുകൊണ്ടാണ് ജനങ്ങൾ വീരനായകനെപോലെ യേശുവിനെ എതിരേൽക്കാനായി ചെല്ലുന്നത്.<br />
<br />
യേശുവിനെ എതിരേൽക്കുന്ന ജനം മുന്നിലും പിന്നിലും നിൽക്കുന്ന ജനങ്ങൾ അത്യുന്നതങ്ങളിൽ നിന്ന് തങ്ങൾക്ക് വന്ന രക്ഷയായി യേശുവിനെ കാണുന്നു. ദാവീദിന്റെ കുലത്തിൽ നിന്ന് വന്ന രക്ഷകനായി യേശുവിനെ ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു. യേശു യരുശ്ലേമിലേക്ക് കടന്നു വരുമ്പോൾ ജനങ്ങൾ മുഴുവൻ അവന്റെ വരവ് അറിഞ്ഞു കഴിഞ്ഞു. പെസഹ പെരുന്നാളിനു വന്ന് വലിയ ഒരു ജന സ്മൂഹം അവിടെ ഉണ്ടായിരുന്നു. രക്ഷകൻ വരുന്നു രക്ഷകൻ വരുന്നു എന്ന് പറഞ്ഞ് ജനങ്ങൾ സന്തോഷിക്കുമ്പോൾ അവരുടെ ഇടയിൽ ഒരു മനുഷ്യൻ കഴുതപ്പുറത്ത് വരുന്നത് കാണൂമ്പോൾ ജനങ്ങൾ ചോദിക്കുന്നു, <span style="color: magenta;">ഇവൻ ആർ??</span> അതിനു യേശുവിനോടൊപ്പം ഉള്ള പുരുഷാരം നൽകുന്ന മറുപിടി <span style="color: magenta;">"ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു"</span> എന്നാണ്. (<b>മത്തായി 21:10-11</b>)<br />
<br />
<br />
<u style="color: blue;"><b>യേശു യരുശലേം ദൈവാലയത്തെ ശുദ്ധീകരിക്കുന്നു</b></u><br />
<span style="color: #666666;">(മത്തായി 21:12-14 , മർക്കോസ് 11:15-17 , ലൂക്കോസ് 19:45-46 ,യോഹന്നാൻ 2:13-17)</span><br />
<br />
യേശു യരുശലേം ദൈവാലയത്തിൽ നിന്ന് ബലിവസ്തുക്കൾ വിൽക്കുന്നവരേയും പൊൻവാണിഭക്കാരയും ചമ്മട്ടിയുണ്ടാക്കി, അതുകൊണ്ട് അടിച്ച് വിൽപ്പനക്കാരെയെല്ലാം ദൈവാലയത്തിൽ നിന്ന് ഓടിക്കുന്നു. <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPv4mzCiFzrIZvj1gi_nSmFxu6v2KYfv8fRKr3jffUhKBCAvUGxS7k8S87r0WKIMTNpaEatNWznUkaarjavfiV27TmLflxdEzuW8BsWNhxWE_TuVuBfcKgMh5n-mGqp2ldrxsrCWIsRWA/s1600/jct2.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="133" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPv4mzCiFzrIZvj1gi_nSmFxu6v2KYfv8fRKr3jffUhKBCAvUGxS7k8S87r0WKIMTNpaEatNWznUkaarjavfiV27TmLflxdEzuW8BsWNhxWE_TuVuBfcKgMh5n-mGqp2ldrxsrCWIsRWA/s200/jct2.jpg" width="200" /></a>എല്ലാ സുവിശേഷങ്ങളിലും ഈ സംഭവം എഴുതിയിട്ടുണ്ടങ്കിലും രണ്ടു രീതിയിലാണ് അവ രേഖപ്പെടുത്തിയിരിക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തിൽ കാനാവിലെ കല്യാണവീട്ടിൽ വെള്ളം വീഞ്ഞാക്കിയതിനു ശേഷം പെസഹപെരുന്നാളിനോട് അനുബന്ധിച്ച് യേശു ദൈവാലയത്തിലേക്ക് വന്ന് വിൽപ്പനക്കാരെ അടിച്ചോടിച്ചു എന്നാണ് പറയുന്നത്. മറ്റ് സുവിശേഷങ്ങളിൽ പെസഹ പെരുന്നാളിനോട് അനുബന്ധിച്ച് യേശു യരുശലേമ്ലേക്ക് കഴുതക്കുട്ടിപ്പുറത്ത് വന്നതിനു ശേഷം(ഹോശന്ന) ദൈവാലയത്തിൽ നിന്ന് കച്ചവടക്കാരെ പുറത്താക്കി എന്നാണ്. എല്ലാ സുവിശേഷങ്ങളിലും പെസഹപെരുന്നാളിനോട് അടുത്ത ദിവസങ്ങളിൽ ആണ് യേശു ദൈവാലയത്തിൽ നിന്ന് കച്ചവടക്കാരെ പുറത്താക്കിയത് എന്ന് കാണാം. യോഹന്നാൻ എഴുതിയതുപോലെ യേശു തന്റെ <i>പരസ്യ </i>ശുശ്രൂഷയുടെ ആരംഭ സമയത്ത് തന്നെ ആയിരിക്കണം ദൈവാലയ ശുദ്ധീകരണം നടത്തിയത്. അന്നുമുതൽ യേശുവിനെ കൊല്ലാൻ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വഴി അന്വേഷിച്ചുതുടങ്ങിയിരുന്നു. പക്ഷേ അവർ ജനത്തെ ഭയപ്പെടുകയും ചെയ്തിരുന്നു.<br />
<br />
ദൈവാലയത്തിലെ കച്ചവടക്കരെ പുറത്താക്കികൊണ്ട് യേശു പറയുന്നത് <span style="color: magenta;"><i>"“എന്റെ ആലയം പ്രാർത്ഥാനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തിർക്കുന്നു”</i> </span>എന്നാണ്. (<b>മത്തായി 21:13</b>). <b>യെശയ്യാ</b> പ്രവാച്കന്റെ പുസ്തകം <b>56 : 7</b> ല് <i style="color: magenta;">"എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും."</i> എന്നും <b>യിരേമ്യാവു പ്രവചനം 7:11 ല്</b> <i style="color: magenta;">"എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം കള്ളന്മാരുടെ ഗുഹ എന്നു നിങ്ങൾക്കു തോന്നുന്നുവോ? "</i> എന്ന് പ്രവാച്കന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകന്മാരുടെ ഈ രണ്ട് വാക്യങ്ങളും കൂട്ടിച്ചേർത്താണ് യേശു വരെ ചോദ്യം ചെയ്യുന്നത്. പ്രാർത്ഥനയ്ക്കായി വേർതിരിക്കപ്പെട്ട ദൈവാലയം കച്ചവട സ്ഥാപനം ആക്കിയതിനു എതിരേ യേശു പ്രതികരിക്കുന്നു.<br />
<br />
വർഷങ്ങളായി ദൈവാലയത്തെ കച്ചവട സ്ഥാപനങ്ങളായി കണ്ട് അവയിൽ വില്പന<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjXZD9SLk1-x1vSzXYZ-5ju9ITRmuuRhszOQZO69IHfLbvch_rnYmOgQOaSODyLTsGbt4ubBLKy59W50QSDbl3t15Mfl3AiwGaLzQx8iLw20CHrJNpVxbLqiyOjb5Pue3xcifpeYoY66Kk/s1600/jc1.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjXZD9SLk1-x1vSzXYZ-5ju9ITRmuuRhszOQZO69IHfLbvch_rnYmOgQOaSODyLTsGbt4ubBLKy59W50QSDbl3t15Mfl3AiwGaLzQx8iLw20CHrJNpVxbLqiyOjb5Pue3xcifpeYoY66Kk/s1600/jc1.jpg" /></a> നടത്തി അതിൽ നിന്നുള്ള ലാഭത്തിന്റെ പങ്ക് കൈപ്പറ്റിയിരുന്ന മഹാപുരോഹിതനും<span id="goog_1633093476"></span> <span id="goog_1633093477"></span>ശാസ്ത്രിമാർക്കും ഏറ്റ വലിയ ഒരു തിരിച്ചടിയായിരുന്നു യെശുവിന്റെ പ്രതികരണം. ചോദ്യചെയ്യപ്പെടാത്ത ശക്തികളായി വളരുകയും ചോദ്യം ചെയ്യുന്നവരെ ന്യായപ്രമാണത്തിന്റെ തെറ്റായ വിശകലനത്തിലൂടെ നിശ്ബദ്ദരാക്കുകയും കായികമായും നേരിടുകയും ചെയ്തിരുന്ന ദൈവാലയ പ്രമാണികൾക്ക് യേശു ഉചിതമായ മറുപിടി ന്യായപ്രമാണഗ്രന്ഥത്തിൽ നിന്ന് നൽകുകയും അവരെ കായികമായി തന്നെ നേരിടുകയും ചെയ്യുന്നു. യേശുവിനെ നേരിട്ട് തോൽപ്പിക്കാൻ കഴിയില്ലന്ന് അവർക്ക് മനസിലാവുകയും ചെയ്തു. <br />
<br />
വിൽപ്പനക്കാരെ പുറത്താക്കിയതിനു ശേഷം യേശു രോഗികളെ സൗഖ്യമാക്കുകയാണ് ചെയ്യുന്നത്. ദൈവാലയത്തിൽ നിന്ന് മാറി നിൽക്കേണ്ടീ വന്നവരെല്ലാം / അധികാരികൾ മാറ്റി നിർത്തിയവരെല്ലാം യേശുവിന്റെ അടുക്കലേക്ക് ദൈവാലയത്തിലേക്ക് വരുന്നു. മതനേതാക്കൾക്കുള്ള ശക്തമായ മുന്നറിയിപ്പായ്യിരുന്നു യേശുവിന്റെ ശബ്ദ്ദം. നീതിക്കുവേണ്ടീ , ന്യായത്തിനു വേണ്ടീ സമൂഹത്തിൽ പാർശ്വവൽക്കരിക്കപെടേണ്ടിവന്നവർക്കു വേണ്ടീ യേശു ശബ്ദ്ദം ഉയർത്തുന്നു. അതിൽ മതനേതാക്കളും അധികാരികളും ഭയപ്പെടുന്നു. തങ്ങളെ ചോദ്യം ചെയ്യുന്ന യേശുവിനെ കൊല്ലാൻ തന്നെ അവർ തീരുമാനിക്കുകയും ചെയ്യുന്നു.<br />
<br />
<b>ഈ കാലഘട്ടത്തിൽ നമ്മുടെ ദൈവാലയങ്ങളിൽ നടക്കുന്നത് എന്താണ്? അത് പ്രാർത്ഥനാലയം തന്നെയാണോ? പരസ്പരം ലാഭത്തിന്റെ കണക്ക് പറഞ്ഞ് സാമ്പത്തിക ലാഭം മാത്രം നോക്കി പരസ്പരം പോരാടുകയും ദൈവാലയങ്ങൾ രക്തകളങ്ങൾ ആക്കുകയും പൂട്ടിയിടുകയും ചെയ്യുകയല്ലേ ചെയ്യുന്നത്? നമ്മൾ ദൈവാലയങ്ങളെ കള്ളന്മാരുടേയും പീഡനക്കാരുടേയും ഗുഹയാക്കി തീർക്കുകയല്ലേ ചെയ്യുന്നത്?? തെറ്റ് ചെയ്യുന്നവർക്ക് ദൈവാലയത്തിന്റെ പേരിൽ സംരക്ഷണം ഒരുക്കുകയല്ലേ ഇന്ന് ദൈവാലയത്തെ പ്രാർത്ഥനാലയം ആയി സംരക്ഷിക്കെണ്ടവർ ചെയ്യുന്നത്?? തെറ്റ് ചെയ്യുന്നവരെ/ചെയ്തവരെ ദൈവാലയത്തിൽ സ്വികരിച്ചിരുത്തകയും അവർക്ക് ജയ് വിളിക്കുകയും ചെയ്യുമ്പോൾ അവരാൽ പീഡനവും നഷ്ടവും ഏറ്റുവാങ്ങേണ്ടി വന്നവരെ ദൈവാലയത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നു. യേശു ചെയ്ത പ്രവൃത്തിയുടെ കടകവിരുദ്ധമായ ചെയ്തികൾ.</b> ദൈവാലയത്തിൽ യെശുവിന്റെ വാക്കുകൾ മുഴങ്ങുന്നത് നിങ്ങൾ കേൾക്കുന്നില്ലേ, <br />
<b style="color: #cc0000;">“എന്റെ ആലയം പ്രാർത്ഥാനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കി ത്തിർക്കുന്നു”</b> . <b>യെരുശലേം ദൈവാലയത്തിൽ മുഴങ്ങുന്ന ചമ്മട്ടിയുടെ സീൽക്കാരം കേൾക്കുന്നില്ലേ? അതൊരു മുന്നറിയിപ്പാണ്. ദൈവാലയത്തെ പലരീതികളിൽ വാണിഭശാലയും ഗുഹകളും ആക്കുന്നവർക്കുള്ള മുന്നറിയിപ്പ്.!!!</b><br />
<br />
<span style="color: #999999;">(ചിത്രങ്ങൾ ഗൂഗിളിൽ നിന്ന്)</span><br />
<span style="color: white; font-size: xx-small;">നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , ഓശാന , bible stories , malayalam bible stories , ഉപവാസം , നോമ്പ് , Great Lent , 50 days great lent, Jesus clears the temple , the triumphal entry </span></div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-4911346533604142692013-03-03T07:46:00.000+05:302013-03-03T07:47:13.392+05:30കനാന്യ സ്ത്രിയുടെ വിശ്വാസം :: നോമ്പുകാല ചിന്തകൾ<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<b><span style="color: magenta;">യേശു അവളോടു: “സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ” എന്നു ഉത്തരം പറഞ്ഞു.</span> (മത്തായി 15:28)</b><br />
<br />
(<span style="color: blue;">കനാന്യ സ്ത്രിയുടെ വിശ്വാസം :: മത്തായി 15:22-28 , മർക്കോസ് 7 : 25-30</span>)<br />
<br />
യേശുവിന്റെ പിന്നാലെ ഒരു കനാന്യ സ്ത്രി തന്റെ മകളുടെ ഭൂതോപദ്രവം മാറ്റാൻ യേശുവിനു കഴിയും എന്ന് വിശ്വസിച്ച് അവന്റെ പിന്നാലെ ചെല്ലുകയാണ്. <i><span style="color: magenta;">കർത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു</span></i> എന്നു നിലവിളിച്ചു കൊണ്ടാണ് ആ സ്ത്രി യേശുവിന്റെ പിന്നാലെ ചെല്ലുന്നത്. അവരുടെ നിലവിളി അസഹ്യമാവുകയും അവർ കുറേനേരമായി തങ്ങളുടേ പിന്നാലെ നിലവിളിച്ചുകൊണ്ട് വന്നിട്ടൂം ഗുരു അവരെ ശ്രദ്ധിക്കാതിരുന്നപ്പോൾ ശിഷ്യന്മാർ യേശുവിനോട് പറഞ്ഞു. <i style="color: magenta;">അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ</i>. അതിനു യേശു ശിഷ്യന്മാർക്ക് നൽകുന്ന മരുപിടി വിചിത്രമായിരുന്നു <i style="color: magenta;">“യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല”</i> എന്നായിരുന്നു യേശുവിന്റെ മറുപിടി.<br />
<br />
യഹൂദന്മാർ കനാന്യരെ അകറ്റി നിർത്തിയിരുന്നു. കനാന്യരിൽ നിന്ന് അവർ വിവാഹബന്ധവും ഒഴിഞ്ഞു നിന്നിരുന്നതായി വേദപുസ്തകത്തിൽ തന്നെ കാണാൻ കഴിയും. അബ്രഹാം യിസഹാക്കിനു പെണ്ണ് അന്വേഷിക്കാനായി തന്റെ ദാസനെ അയക്കുമ്പോൽ അവനോട് പറയുന്നുണ്ട്. <i style="color: magenta;">കനാന്യരുടെ കന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ,</i> (<b>ഉല്പ 24:3</b>). യിസഹാക് യാക്കൊബിനോടും ഇതു തന്നെ പറയുന്നുണ്ട് , <i style="color: magenta;">നീ കനാന്യ സ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുതു</i>.(<b>ഉല്പ 28:1</b>).ഇതുമാത്രമല്ല സെഖർയ്യാവു പ്രവാചകന്റെ പ്രചനപുസ്തകത്തിലെ അവസാനവാക്യം ഇങ്ങനെയാണ്, <i style="color: magenta;">യെരൂശലേമിലും യെഹൂദയിലും ഉള്ള കലമൊക്കെയും സൈന്യങ്ങളുടെ യഹോവെക്കു വിശുദ്ധമായിരിക്കും; യാഗം കഴിക്കുന്നവരൊക്കെയും വന്നു വാങ്ങി അവയിൽ വേവിക്കും; അന്നുമുതൽ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ ഒരു കനാന്യനും ഉണ്ടാകയില്ല.</i> (<b>സെഖർയ്യാവു 14:21</b>).<br />
<br />
യേശുവും ശിഷ്യന്മാരും വീണ്ടും മുന്നോട്ടൂ നടക്കുമ്പോൾ ആ സ്ത്രി വന്ന് യേശുവിന്റെ മുന്നിൽ മുട്ടുകുത്തിക്കോണ്ട് പറയുന്നു, <i style="color: magenta;">"കർത്താവേ, എന്നെ സഹായിക്കേണമേ"</i>. അവൾക്ക് യേശു നൽകുന്ന മറുപിടി ഇതാണ് “<i style="color: magenta;">മക്കളുടെ അപ്പം എടുത്തു നായകൂട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല”</i>. ഒരു വംശീയ വേർതിരിവ് നമുക്ക് ഈ വാക്യത്തിൽ കാണാമെങ്കിലും ഈ മറുപിടി ആ സ്ത്രിയുടേ പ്രതികരണം അറിയാനുള്ള ഒന്ന് മാത്രം ആയിരിന്നിരിക്കണം. പക്ഷേ എപ്പോഴൊക്കയോ യേശുവിന്റെ ഉള്ളിലും ഒരു യഹൂദ ചിന്താഗതി ഉണ്ടായിരുന്നു. യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളെക്കുറിച്ച് മറ്റൊരുഭാഗത്തും നമുക്ക് കാണാൻ കഴിയും. പന്ത്രണ്ടു ശിഷ്യന്മാരെ തിരഞ്ഞെടുത്തിട്ട് അവർക്ക് അശുദ്ധാത്മാക്കളെ ഒക്കെ പുറത്താക്കാനുള്ള അധികാരം കൊടുത്തിട്ട് യേശു പറയുന്നത് ഇങ്ങനെയാണ് ,<i style="color: magenta;"> ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ. </i>(<b>മത്തായി 10:5-6</b>). പിന്നീട് യേശു എഴുപതുപേരെ തിരഞ്ഞെടുത്ത് താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയക്കുമ്പോൾ പറഞ്ഞത് <i><span style="color: magenta;">"ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വെക്കുന്നതു ഭക്ഷിപ്പിൻ. അതിലെ രോഗികളെ സൌഖ്യമാക്കി, ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചുവന്നിരിക്കുന്നു എന്നു അവരോടു പറവിൻ."</span></i> (<b>ലൂക്കോസ് 10:8</b>) . ഉയർത്തെഴുന്നേറ്റ യേശു ക്രിസ്തു ശിഷ്യന്മാരോട് പറയുന്നത് <i style="color: magenta;">നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ </i>എന്നാണ് (<b>മർക്കോസ് 16:15-20</b>) <br />
<br />
യേശുവിനു കനാന്യ ആളുകളോട് വേർതിരിവ് ഇല്ലായിരുന്നു. ഇങ്ങനെ എന്തെങ്കിലും വേർതിരിവ് ഉണ്ടായിരുന്നെങ്കിൽ കനാന്യനായ ശിമോനെ തന്റെ ശിഷ്യനായി തിരഞ്ഞെടുക്കുകയില്ലായിരുന്നല്ലോ? (<b>മർക്കോസ് 3:18</b>). കനാന്യ സ്ത്രിയുടെ പ്രതികരണം എപ്രകാരം ആണന്ന് അറിയുകയും അവരുടെ വിശ്വാസത്തിന്റെ തീഷ്ണത അറിയുന്നതിനും വേണ്ടി ആയിരിക്കും യേശു അവരോട്<i style="color: magenta;"> “മക്കളുടെ അപ്പം എടുത്തു നായകൂട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല”</i> എന്ന് പറഞ്ഞത്. ഉടൻ തന്നെ ആ സ്ത്രി യേശുവിനു നൽകുന്ന മറുപിടി അവർക്ക് എന്തുമാത്രം വിശ്വാസം യേശുവിൽ ഉണ്ടായിരുന്നു എന്ന് കാണിക്കുന്നതാണ്. യേശു പറഞ്ഞത് സമ്മതിച്ചുകൊണ്ട് ആ സ്ത്രി പറയുന്നു: <i style="color: magenta;">അതേ, കർത്താവേ, നായക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ.</i><br />
ദൈവത്തിന്റെ ജനം യിസ്രായേല്മക്കൾ ആണന്നും യഹൂദന്മാർക്ക് മാത്രമേ രക്ഷ ഉണ്ടാവൂ എന്നൊക്കെയാണ് യഹൂദന്മാർ പഠിപ്പിക്കുന്നത്. <i style="color: magenta;">“മക്കളുടെ അപ്പം എടുത്തു നായകൂട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല”</i> എന്ന് പറയുമ്പോൾ യഹൂദ അല്ലാത്ത ഒരു കനാന്യ സ്ത്രിക്ക് താൻ എങ്ങനെയാണ് സഹായം നൽകേണ്ടത് എന്ന് അവരോടു തന്നെ ചോദിക്കുകയാണ്. കനാന്യരെ നായ്ക്കുട്ടികളായി ഉപമിക്കുകപോലും ചെയ്യുന്നു. മക്കൾ തിന്നു കൊണ്ടിരിക്കുന്ന മേശയിൽ നിന്ന് വീഴുന്ന നുറുക്കുകൾ നായക്കുട്ടികൾ കഴിക്കുന്നുണ്ട് എന്ന് ആ സ്ത്രി പറയുന്നു. അവരുടെ വിശ്വാസത്തിന്റെ ആഴം എത്ര്മാത്രം ഉണ്ടന്ന് നമുക്കിവിടെ കാണാം. ഞാൻ യഹൂദന്മാരുടെ രക്ഷകനാണ് കനാന്യരെ രക്ഷിക്കാൻ എനിക്ക് പറ്റില്ല എന്നു പറയുകയല്ല ഇവിടെ, മറിച്ച് <b>യേശുവിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും രക്ഷ ഉണ്ട് എന്ന് കാണിക്കുകയാണ് യേശു ഇവിടെ.</b><br />
<br />
യേശു പറഞ്ഞാൽ മകളുടെ രോഗം മാറുമെന്ന് പൂർണ്ണമായും വിശ്വസിച്ചിരുന്ന ആ കനാന്യ സ്ത്രിക്ക് തന്റെ ജാതിയുടെ വേർതിരിവ് യേശുവിന്റെ അടുക്കലേക്ക് വരാൻ ഒരു തടസം ആയില്ല. വിശ്വാസത്തിന്റെ പൂർണ്ണതയാണ് വംശീയ വേർതിരിവ് മറികടക്കാൻ അവളെ സഹായിക്കുന്ന്. അവളുടെ പൂർണ്ണവിശ്വാസം യേശുവിനെപോലും അത്ഭുതപ്പെടുത്തുന്നുണ്ട്. <i style="color: magenta;">“സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ”</i>(<span style="color: magenta;">മത്തായി 15:28</span>) എന്ന് യേശു പറയുന്നത് അവളുടെ വിശ്വാസ തീഷ്ണത കണ്ടിട്ടാണ്. ആ സമയത്ത് തന്നെ അവളുടെ മകളുടെ രോഗം മാറുകയും ചെയ്തു.<br />
<br />
മർക്കോസിന്റെ സുവിശെഷത്തിൽ യേശു പറയുന്നത് <i style="color: magenta;">“ഈ വാക്കുനിമിത്തം പൊയ്ക്കൊൾക: ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു” </i>(<b>മർക്കോസ് 7:29</b>) എന്നാണ്. "<i style="color: magenta;">ചെറുനായ്കളും മേശെക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ</i>"(<b>മർക്കോസ് 7:27</b>) എന്നുള്ള വിശ്വാസത്തോടുകൂടിയ വാക്ക് ആണ് ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു എന്ന് കനാന്യ സ്ത്രിയോട് പറയാൻ യേശുവിനെ പ്രേരിപ്പിക്കുന്നത്. അവൾ തിരിച്ച് വീട്ടിൽ വന്നപ്പോൾ മകളെ സൗഖ്യത്തോടെ കാണുകയും ചെയ്തു.<br />
<br />
സമാനഗതിയിലുള്ള മറ്റൊരു വിശ്വാസം നമുക്ക് <b>ലൂക്കോസിന്റെ സുവിശേഷം 7 ആം അദ്ധ്യായം 1 മുതൽ 10</b> വരെയുള്ള ഭാഗത്ത് കാണാവുന്നതാണ്. ഇവിടെ ശതാധിപന്റെ ദാസൻ മരിക്കാറായി കിടക്കുമ്പോൾ യേശുവിനെ ആ വീട്ടിലേക്ക് കൊണ്ടൂവരാൻ യഹൂദന്മാരുടെ മൂപ്പന്മാർ യേശുവിന്റെ അടുക്കൽ എത്തുന്നു. യേശു ആ വീടിന്റെ അടുക്കൽ എത്താറാകുമ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അയച്ച് യേശുവിനോട് പറയുന്നു, <i style="color: magenta;">നീ എന്റെ അടുക്കൽ വരുവൻ ഞാൻ യോഗ്യനല്ല. നീ ഒരുവാക്കുകല്പിച്ചാൽ എന്റെ ദാസനു സൗഖ്യം വരും.</i> <b>ലൂക്കൊസ് 7:8</b> ല് ശതാധിപന്റെ വിശ്വാസം നമുക്ക് കാണാൻ കഴിയും. <i style="color: magenta;">"ഞാനും അധികാരത്തിന്നു കീഴ്പെട്ട മനുഷ്യൻ; എന്റെ കീഴിൽ പടയാളികൾ ഉണ്ടു; ഒരുവനോടു പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോടു വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു പറയിച്ചു."</i> യേശു ആരാണന്ന് അയാൾ പൂർണ്ണമായും മനസിലാക്കികൊണ്ട് അവനിലുള്ള വിശ്വാസം പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. <i style="color: magenta;">“യിസ്രായേലിൽകൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു”</i> <b>(ലൂക്കൊസ് 7:9)</b> എന്നാണ് യേശൂ പറയുന്നത്.<br />
<br />
യേശൂവിൽ വിശ്വസിക്കുന്നവർക്ക് അവൻ ഒരിക്കലും അകലയല്ല എന്നാണ് ഈ രണ്ട് സംഭവങ്ങളും നമുക്ക് കാണിച്ചു തരുന്നത്. മകൾക്ക് വേണ്ടീ യവനസ്ത്രിയും ദാസനു വേണ്ടീ ശതാധിപനും വിശ്വാസത്തോടെകൂടി യേശുവിനെ സമീപിക്കുന്നു. രണ്ടുപേരുടേയും വിശ്വാസം അവർക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു. <b>എബ്രായർ 11:6</b> ല് പൗലോസ് പറയുന്ന ഈ വാക്യം ഒരു ഓർമ്മപ്പെടുത്തലാണ്.<br />
<i style="color: magenta;">എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.</i><br />
കനാന്യ സ്ത്രിയും ശതാധിപനും വിശ്വാസത്തോടുകൂടിയാണ് യേശുവിന്റെ അടുക്കൽ എത്തിയത്. ആ വിശ്വാസത്തിനു അവർക്ക് പ്രതിഫലവും കിട്ടുകയും ചെയ്തു.<br />
<span style="color: white; font-size: xx-small;"><br />നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ് , Great Lent , 50 days great lent</span></div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-55820172624406358142013-02-28T08:27:00.000+05:302013-02-28T08:29:17.271+05:30കാൽവറിയിലേക്കുള്ള വഴി :: വൈരത്തെ സ്നേഹമാക്കുന്ന വഴി <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<b><span style="color: magenta;">അന്നു ഹെരോദാവും പീലാത്തൊസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പെ അവർ തമ്മിൽ വൈരമായിരുന്നു.</span> (ലൂക്കോസ് 23:12)</b><br />
<br />
യേശു തന്റെ ഗിരിപ്രഭാഷ്ണത്തിൽ യാഗപീഠത്തില് ബലി അർപ്പിക്കുന്നതിനുമുമ്പ് സഹോദരനോടുള്ള വിദ്വേഷം മാറ്റണം എന്ന് ഉപദേശിക്കുന്നു. <br />
<span style="color: magenta;">ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക</span>. (<b>മത്തായി 5:23-24)</b>.<br />
<br />
മനുഷ്യരുടെ പാപങ്ങൾക്കുവേണ്ടിയാണ് യേശു കാൽവറിയിൽ യാഗവസ്തുവായി തീർന്നത്. ആ യാഗത്തിനു മുമ്പ് യാഗസ്ഥലമായ കാല്വറിയിലേക്കുള്ള യാത്രയുടേ തുടക്കമായ വിചാരണ സമയത്ത് അതുവരെ ശത്രുക്കളായ രണ്ടുപേരെ അവരുടെ ശത്രുത ഇല്ലാതാക്കി സ്നേഹിതന്മാരാക്കാൻ യേശു ക്രിസ്തു നിമിത്തം ആകുന്നു. യേശുവിനെ ക്രൂശിൽ തറയ്ക്കാനായി ജനങ്ങൾക്ക് വിട്ടുകൊടുക്കുന്നത് പീലാത്തോസ് ആണല്ലോ. പീലാത്തോസും ഹെരോദാവും അന്നുവരെ ശത്രുത പുലർത്തിയവർ ആയിരുന്നു. യേശു ഗലീലക്കാരനാണന്ന് മനസിലാക്കിയ പീലാത്തോസ് യേശുവിനെ ഹെരോദാവിന്റെ അടുക്കലേക്ക് അയച്ചു. യേശുവിനെ കാണാൻ ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നു ഹെരോദാവ്. യേശു എന്തെങ്കിലും അടയാളം ചെയ്യുവാണങ്കിൽ അത് കാണാം എന്നുള്ള ഒരു ചിന്ത മാത്രമേ അ ആഗ്രഹത്തിനു പിന്നിൽ ഉണ്ടായിരുന്നുള്ളൂ. മഹാപുരോഹിതന്മാരും നിയമപണ്ഡിതരും യേശുവിനെതിരെ കുറ്റം ആരോപിച്ചിട്ടൂം യേശു മരുപിടി ഒന്നും പറഞ്ഞില്ല. ഹെരോദാവ് യേശുവിനെ പരിഹസിച്ച് പീലാത്തോസിന്റെ അടുക്കലേക്ക് തിരിച്ചയിച്ചു. <br />
<br />
യേശു ഗിരിപ്രഭാഷ്ണത്തിൽ പറഞ്ഞ യാഗവസ്തുവിന്റെ അർപ്പണത്തിനു മുന്നോടിയായുള്ള 'സഹോദര നിരപ്പ്' നമുക്ക് പീലാത്തോസിന്റെയും ഹെരോദാവിന്റെയും ബന്ധത്തിൽ കാണാൻ കഴിയും. അതുവരെ ശത്രുക്കളായവർ യേശുമൂലം വീണ്ടും സുഹൃത്തുക്കൾ ആകുന്നു. അതിനു ശേഷമാണ് പീലാത്തോസ് യേശുവിനെ ക്രൂശിക്കാൻ ഏൽപ്പിക്കുന്നത്. ക്രിസ്തുവിന്റെ യാഗം ഓർമ്മിക്കുകയും അതിൽ പങ്കുകൊള്ളാനായി ദേവാലയത്തിൽ വരികയും ബലി അർപ്പിക്കുകയും ചെയ്യുന്ന നമ്മൾ സഹോദരനോട് എങ്ങനെയാണ് പെരുമാറുന്നത്.?? പരസ്പരം മത്സരിക്കുകയും വിദ്വേഷത്തിന്റെ അഗ്നികൾ ഉള്ളീൽ കൊണ്ടു നടക്കുകയും ബലിപീഠത്തിൽ വെച്ചുപോലും സഹോദരനെ ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങൾ ആലോചിക്കൂകയും ചെയ്യുമ്പോൾ നമ്മൾ യേശുവിന്റെ യാഗം തന്നെയാണൊ അനുസ്മരിക്കുന്നത്??? <br />
<br />
വി.പൗലോസ് എബ്രായർക്ക് എഴുതിയ ലേഖനം <b>10 ആം അദ്ധ്യായം 12-13 </b>വാക്യങ്ങൾ ശ്രദ്ധിക്കുക. <span style="color: purple;"><span style="color: magenta;">യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.</span> </span>സ്വയം യാഗമായി തീർന്ന യേശു ക്രിസ്തുവിന്റെ അനുയായികൾ എന്ന് അഹങ്കരിക്കുന്ന ക്രിസ്ത്യാനികൾ ക്രിസ്തുവിൽ സഹോദരന്മാരായി കാണേണ്ടവരെ ഭൗതീകമായ അധികാരത്തിനും സമ്പത്തിനും വേണ്ടി ശത്രുക്കളായി കാണുകയും പരസ്പരം പോരാടിയതിനുശേഷം ബലിപീഠത്തിൽ യാഗം അർപ്പിക്കുകയും ചെയ്താൽ ആ യാഗസ്മരണയ്ക്ക് എന്തുഫലം ആണ് കിട്ടൂന്നത്. അവനെ ക്രൂശിക്ക ക്രൂശിക്ക എന്ന് നിലവിളിച്ചവരുടെ സ്ഥാനത്തല്ലേ നമ്മൾ നിൽക്കുന്നത്? യേശുവിന്റെ ശത്രുക്കളായി മാറുകയല്ലേ നമ്മൾ ചെയ്യുന്നത്? <br />
<br />
യേശുവിന്റെ ജീവിതവും പഠിപ്പിക്കലും പ്രവൃത്തിയും എല്ലാം സ്നേഹത്തിൽ ആയിരുന്നു. സ്നേഹത്തിന്റെ വഴിയിലൂടെ ആയിരുന്നു യേശുവിന്റെ യാത്ര. ശത്രുക്കളെപോലും സ്നേഹിക്കുക എന്നുള്ളതായിരുന്നു യേശുവിന്റെ ജീവിതം. കാല്വറിയിലെ അവസാന പിടച്ചിൽ വരയും സ്നേഹവും ക്ഷമയും നമുക്ക് കാണാൻ കഴിയും. എന്നാൽ യേശു: <span style="color: magenta;">“പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ”</span> എന്നു പറഞ്ഞു.(<b> ലൂക്കോസ് 23:34)</b>. കാൽവറിയിൽ പോലും ശത്രുക്കളേ സ്നേഹിതന്മാരായി കണ്ട് അവരോട് ക്ഷമിക്കാൻ ആവശ്യപ്പെടുന്ന യേശുവിന്റെ യാഗത്തെ അനുസ്മരിക്കുന്ന വി.കുർബാന എങ്ങനെയാണ് അർപ്പിക്കുന്നത്. ആ യാഗം അർപിക്കാനുള്ള അവസരത്തിനും സമയത്തിനും വേണ്ടിപോലും സമുദായവഴക്കിന്റെ പേരിൽ പരസ്പരം തല്ലുന്നവരായി നമ്മൾ അധപതിച്ചിരിക്കുന്നു. <br />
<span style="color: magenta;">നിങ്ങൾ പ്രാർത്ഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ. നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. </span><b>(മർക്കോസ് 11:25-26).</b> പരസ്പരം ക്ഷമിക്കാൻ കഴിയാത്ത നമ്മൾ ക്രിസ്ത്യാനികൾ ആണന്ന് പറയുന്നതിൽ എന്താണ് അർത്ഥം??<br />
<br />
യേശു അവസാനം ചെയ്ത അത്ഭുത പ്രവൃത്തിയിൽ പോലും വൈരത്തെ മാറ്റി സ്നേഹത്തെ ഉദ്ഘോഷിക്കുന്നത് നമുക്ക് കാണാൻ കഴിയും. ഗെത്ത്ശെമന തോട്ടത്തിൽ വെച്ച് യേശുവിനെ പിടിക്കാനായി ജനക്കൂട്ടവും യുദായും വരികയും, യൂദാ ചുംബനത്തിൽ കൂടി യേശുവിനെ കാണിച്ചു കൊടുക്കുമ്പോൾ ജനക്കൂട്ടം യേശുവിനെ പിടിക്കുകയും ചെയ്തു. പെട്ടന്ന് ശിമോൻ പത്രോസ് തന്റെ വാളെടുത്ത് മഹാപുരോഹിതന്റെ ദാസനായ മൽക്കോസിനെ വെട്ടി. അവന്റെ വലതു ചെവി വെട്ടുകൊണ്ട് മുറിഞ്ഞു പോയി(യോഹന്നാൻ 18:10). യേശു പത്രോസിനോട് പറയുന്നു <span style="color: magenta;">“വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും."</span> <b>( മത്തായി 26:52)</b>. യേശു മൽക്കോസിന്റെ കാതു തൊട്ടു സൗഖ്യമാക്കുകയും ചെയ്തു <b>(ലൂക്കോസ് 22:51)</b>... കയ്യഫാ മഹാപുരോഹിതന്റെ നിർദ്ദേശപ്രകരം യേശുവിനെ പിടിക്കാനായി വന്ന മൽക്കോസ്, താൻ ആരയെ ആണോ പിടിക്കാൻ വന്നത് ആ ആൾ തന്റെ മുറിഞ്ഞുപോയ,രക്തം ഒഴുകുന്ന ചെവി തൊട്ട് സൗഖ്യമാക്കുമ്പോൾ ആ മനുഷ്യന്റെ മനസിലെ വൈരം ഇല്ലാതാവില്ലേ??? ആ മനുഷ്യൻ പിന്നീട് യേശുവിന്റെ അനുയായി തീരാതിരിക്കുന്നതെങ്ങനെയാണ്? <br />
<br />
വൈരത്തെ സ്നേഹമാക്കിമാറ്റുന്ന ആ ക്രിസ്തുവിന്റെ യാഗത്തിലേക്കൂള്ള വഴിയിൽ കൂടി പോകാൻ ആഗ്രഹിക്കുന്ന നമ്മുടെ മനസിൽ ഇപ്പോഴും വൈരം ഉണ്ടോ? ഉണ്ടങ്കിൽ ആ വൈരത്തെ സ്നേഹമാക്കി മാറ്റാൻ നമുക്ക് കഴിയണം. അതിനു ഈ നോമ്പുകാലത്തിൽ നമുക്ക് കഴിയട്ടെ<br />
<br />
<span style="color: white; font-size: xx-small;">നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ് , Great Lent , 50 days great lent</span></div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.comtag:blogger.com,1999:blog-3498417717058631141.post-40731674092750475562013-02-24T13:10:00.001+05:302013-02-24T13:11:50.427+05:30ദൈവത്തിലേക്കുള്ള വഴികാട്ടികൾ :: നോമ്പുകാല ചിന്തകൾ<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<b style="color: magenta;">യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: “മകനേ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു” എന്നു പറഞ്ഞു. (വി.മർക്കോസ് 2:5)</b><br />
<br />
ഒരു പക്ഷവാതരോഗിയെ നാലുപേർ കിടക്കയോടെ കൊണ്ട് വന്ന് യേശു ഇരുന്ന കെട്ടിടത്തിന്റെ മേൽക്കൂര പൊളിച്ച് യേശുവിന്റെ മുമ്പിലേക്ക് ഇറക്കിവെച്ചു. അവരുടെ വിശ്വാസം ഹേതുവായി യേശു ആ പക്ഷവാതക്കാരനെ സൗഖ്യമാക്കുന്ന സംഭവം പുതിയ നിയമത്തിൽ മൂന്നു ഭാഗങ്ങളിൽ രേഖപ്പെടുത്തിയിട്ടൂണ്ട്.<br />
<b>മത്തായി 9 : 2-7 , <br />മർക്കോസ് 2: 1-12 ,<br />ലൂക്കോസ് 5 : 17 - 26</b><br />
<br />
ഈ ഭാഗങ്ങളിൽ എല്ലാം രേഖപ്പെടുത്തിയിരിക്കുന്നത് പക്ഷവാതക്കാരനെ കൊണ്ടൂവന്നവരുടെ വിശ്വാസം കണ്ടിട്ടാണ് യേശു ആ പക്ഷവത രോഗിയെ സൗഖ്യമാക്കിയത് എന്നാണ്. യേശുവുന്റെ അടുക്കൽ തങ്ങൾ ഈ പക്ഷവാത രോഗിയെ കൊണ്ടുവന്നാൽ,യേശു അവനെ തൊട്ടാൽ അല്ലങ്കിൽ 'നീ സൗഖ്യമാവുക' എന്ന് യേശു അവനോട് പറഞ്ഞാൽ ആ പക്ഷവാത രോഗിക്ക് സൗഖ്യം വരുമെന്ന് ആ നാലുപേർ വിശ്വസിച്ചിരുന്നു. ആ വിശ്വസം കൊണ്ടാണ് അവർ ആ രോഗിയെ അയാൾ കിടന്ന കിടക്കയോടു കൂടി യേശുവിന്റെ അടുക്കൽ കൊണ്ടുവന്നത്. അവർക്ക് വിശ്വാസം ഉണ്ടായിരുന്നു. പക്ഷേ യേശുവിന്റെ അടുക്കൽ എത്താൻ ജനക്കൂട്ടം മൂലം അവർക്ക് കഴിഞ്ഞില്ല. കഫർന്നഹൂമിൽ യേശു ഇരുന്നിരുന്ന വീട്ടിൽ ആ വീടിന്റെ പരിസരം മുഴിവൻ ജനക്കൂട്ടം ആയിരുന്നു. ലൂക്കോസിന്റെ സുവിശേഷത്തിൽ പറയുന്നത് "സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ,യേശുവിന്റെ കൂടെ ഉണ്ടായിരുന്നു" എന്നാണ്.<br />
<br />
അതുകൊണ്ട് അനേക്കം രോഗികൾ ,പ്രയാസം അനുഭവിക്കൂന്നവർ, യേശുവിന്റെ പ്രസംഗം കേൾക്കാൻ വന്നവർ ഒക്കെ ആ വീട്ടിൽ ഉണ്ടായിരിക്കണം. ഇങ്ങനെയുള്ള സമയത്താണ് നാലുപേർ പക്ഷവാതക്കാരനെ കൊണ്ടൂവരുന്നത്. തങ്ങൾക്ക്ഒരിക്കലും വാതിക്കല് കൂടി പക്ഷവാതക്കാരനെ യേശുവിന്റെ അടുക്കൽ കൊണ്ടുച്ചെല്ലാൻ കഴിയല്ലന്ന് അവർക്ക് മനസിലായി. യേശുവിന്റെ അടുക്കൽ എത്തിയാൽ ആ പക്ഷവാത രോഗ സൗഖ്യം പ്രാപിക്കുമെന്ന് അവർക്ക് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു. അവർക്ക് പക്ഷവാത രോഗിയെ യേശുവിന്റെ മുന്നിലും എത്തിക്കണം. അതിനവർ ഒരു മാർഗ്ഗം കണ്ടെത്തി. യേശു ഇരുന്ന ആ കെട്ടിടത്തിന്റെ മേൽക്കൂര മാറ്റി അ പക്ഷവാതരോഗിയെ കിടക്കയോടെ യേശുവിന്റെ മുന്നിൽ ഇറക്കി വയ്ക്കുക.<br />
<br />
വീടിന്റെ മേൽക്കൂര എങ്ങനെയുള്ളതാണങ്കിലും അത് മാറ്റുക എന്നു പറയുന്നത് വളരെ പ്രയാസം തന്നെ ആയിരിക്കും എന്ന് ഉറപ്പാണ്. തങ്ങൾ കൊണ്ടുവന്ന ഒരുവനെ,ഒരു രോഗിയെ; ഒരു പക്ഷേ അത് അവരുടെ ബന്ധു ആയിരിക്കാം അല്ലങ്കിൽ സുഹൃത്ത് ആയിരിക്കും അതുമല്ലങ്കിൽ മാനുഷികപരിഗണനവെച്ച് അയാളുടെ പ്രയാസം കണ്ടിട്ട് കൊണ്ടു വന്നതായിരിക്കാം, യേശുവിന്റെ അടുക്കൽ എത്തിക്കാനായി മേൽക്കൂര മാറ്റുക എന്ന പ്രയാസം നേരിടാൻ തന്നെ അവർ തീരുമാനിച്ചു. കാരണം ഈ പ്രയാസം തങ്ങൾ അനുഭവിച്ചാലും രോഗക്കിടക്കയിൽ പ്രയാസപ്പെടൂന്ന ആ പക്ഷവാതരോഗിയുടെ പ്രയാസം യേശുവിനാൽ മാറ്റപ്പെടുമെന്ന് അവർ വിശ്വസിച്ചു. ആ വിശ്വാസത്താൽ അവർ ആ മേൽക്കൂര മാറ്റി. എന്നിട്ട് ആ പക്ഷവാത രോഗിയുടെ കിടക്ക ആ വീടിന്റെ മുകളിൽ എത്തിച്ച് തങ്ങൾ മേൽക്കൂര മാറ്റിയ ഭാഗത്തൂടെ യേശുവിന്റെ മുന്നിലേക്ക് ഇറക്കി. <br />
<br />
ആ നാലുപേരുടെ വിശ്വാസം കണ്ടീട്ട് യേശു പക്ഷവാത രോഗിയോട് പറയുന്നു <span style="color: magenta;">“മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു” </span><b>(മത്തായി 9:2)</b>. ഒരു പക്ഷേ ആ പക്ഷവാതരോഗിക്ക് അപ്പോഴും വിശ്വാസം ഇല്ലായിരുന്നിരിക്കണം,അല്ലങ്കിൽ ആ തിരക്കിൽ താൻ തഴയപ്പെടുമോ എന്നുള്ള ഭയം ആയിരിക്കണം. അതുകൊണ്ടായിരിക്കണം യേശു അവന് ആദ്യം തന്നെ ധൈര്യം നൽകുന്നത്. <span style="color: magenta;">"മകനേ, ധൈര്യമായിരിക്ക"</span>, നീ എന്തിനാണ് ഭയപ്പെടുന്നത്. അനേകം രോഗികൾക്ക് സൗഖ്യം നൽകിയവനായ യേശുവിന്റെ മുന്നിലാണ് നീ എത്തിയിരിക്കൂന്നത്,ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ അധികാരമുള്ളവന്റെ മുന്നിലാണ് നീ ഇപ്പോൾ.. പിന്നെ നീ എന്തിനാണ് ഭയപ്പെടുന്നത്. ധൈര്യമായിരിക്ക. <span style="color: magenta;">“എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു”</span> എന്നു പറഞ്ഞു. (<b>മർക്കോസ് 2:11)</b>. യേശു പറഞ്ഞ ഉടനെ ആ പക്ഷവാതരോഗി തന്റെ കിടക്ക എടുത്തുകൊണ്ട് എല്ലാവരും കാൺകെ നടന്നു പോയി. അവനെ കൊണ്ടൂവന്നവർക്ക് വിശ്വാസം ഉണ്ടായിരുന്നു..അവരുടെ വിശ്വാസത്തിന്റെ ഫലമായിട്ടാണ് ആ പക്ഷവാത രോഗിക്ക് സൗഖ്യം പ്രാപിക്കാൻ കഴിഞ്ഞത്.<br />
<br />
പക്ഷവാതരോഗിയെ യേശുവിന്റെ അടുക്കലേക്ക് കൊണ്ടൂവന്ന ആ നാലു ആൾക്കാരെപോലെ പ്രയാസങ്ങൾ ഒക്കെ സഹിച്ച് ഒരാളെയെങ്കിലും യേശുവിന്റെ അടുകലേക്ക് കൊണ്ടൂവരാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? കൊണ്ടുവന്നവരുടെ വിശ്വാസത്തോടൊപ്പം ആ പക്ഷവാതരോഗിയെ യേശുവിന്റെ അടുക്കലേക്ക് കൊണ്ടുവരാനുള്ള മനസ്ഥിതികൂടി നമ്മൾ മനസിലാക്കണം. <br />
<br />
പുതിയനിയമം നോക്കുമ്പോൾ യേശുവിന്റെ അടുക്കലേക്ക് ആൾക്കാരെകൊണ്ടൂവന്ന ചിലരെക്കൂടി നമുക്ക് കാണാൻ കഴിയും.<br />
<br />
<span style="color: magenta;">ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു</span> എന്നു പറഞ്ഞു തന്റെ സഹോദരനായ ശിമോൻ പത്രൊസിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവരുന്നത് അന്ത്രെയാസ് ആണ്(<b>യോഹന്നാൻ 1:40-42</b>)<br />
<br />
<span style="color: purple;">"ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു"</span> നഥനയേലിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവരുന്നത് ഫിലിപ്പോസ് ആണ് (<b>യോഹന്നൻ 1:45)</b><br />
<br />
പെരുന്നാളിൽ ദേവാലയത്തിൽ വന്ന യവന്മാരിൽ ചിലർ തങ്ങൾക്ക് യേശുവിനെ കാണാനുള്ള അഗ്രഹം അറിയിക്കുന്നത് ഫിലിപ്പോസിനോടാണ്. (<b>വി.യോഹന്നാൻ 12:20-22</b>).<br />
<br />
യേശുവിന്റെ അടുക്കൽ വരുന്ന ആളുകളെക്കുറിച്ച് കൂടുതൽ ചിന്തിച്ചിരുന്നത് ഫിലിപ്പോസ് ആയിരിക്കണം. അതുകൊണ്ടായിരിക്കണം വലിയൊരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ടു : <span style="color: magenta;">“ഇവർക്കു തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും”</span> യേശു ഫിലിപ്പൊസിനോടു ചോദിച്ചത് (<b>യോഹന്നാൻ 6:5 </b>)<br />
<br />
പക്ഷവാതക്കാരനെ വിശ്വാസത്തോടെ യേശുവിന്റെ അടുക്കലേക്ക് കൊണ്ടുവന്നവരെപ്പോലെ നമുക്കും മറ്റുള്ളവരെ യേശുവിന്റെ അടുക്കലേക്ക് കൊണ്ടുവരാൻ കഴിയണം.<br />
<span style="color: white; font-size: xx-small;">നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ് , Great Lent , 50 days great lent</span></div>
</div>
ഷിബു മാത്യു ഈശോ തെക്കേടത്ത്http://www.blogger.com/profile/00514318209130702654noreply@blogger.com