Sunday, October 25, 2015

നിത്യജീവനും സമ്പത്തിനോടുള്ള ഭ്രമവും

നിത്യജീവനും സമ്പത്തിനോടുള്ള ഭ്രമവും :: ലൂക്കോസ് 18:18-27

സ്ലീബാ പെരുന്നാളിനു ശേഷം ആറാം ഞായറാഴ്ച.

ലൂക്കോസിന്റെ സുവിശേഷം 18 ആം അദ്ധ്യായം 18 മുതൽ 27 വരെയുള്ള വേദഭാഗത്ത് യേശുവും ധനവാനായ ഒരു യുവാവും തമ്മിലുള്ള സംഭാഷണം ആണ് നമ്മൾ വായിക്കൂന്നത് .നിത്യജിവനെ അവകാശമാക്കേണ്ടതിനു എന്തു ചെയ്യണം എന്നുള്ള ചോദ്യത്തിന് യേശു നൽകുന്ന ഉത്തരമാണ് ഈ വേദഭാഗം. രണ്ട് ചിന്തകളാണ് നമ്മൾ ഈ വേദഭാഗത്തിൽ നിന്ന് ചിന്തിക്കൂന്നത്.

ഒന്നാമതായി നിത്യജീവനെ അവകാശമാക്കാൻ നമ്മൾ എന്തു ചെയ്യണം എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് ചിന്തിക്കൂന്നത്.

രണ്ടാമതായി ദൈവരാജ്യത്തിലേക്കുള്ള പ്രവേശനവും സമ്പത്തിനോടുള്ള ഭ്രമവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്.

നിത്യജീവനെ അവകാശമാക്കാൻ എന്തു ചെയ്യണം?

ഒരു പ്രമാണി യേശുവിനോട് ചോദിക്കുന്നു, " നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം". കല്പനകളെ അനുസരിക്കുക എന്ന് യേശു പറയുമ്പോൾ അവയെല്ലാം താൻ ചെറുപ്പം മുതൽ തന്നെ അനുസരിക്കൂന്നുണ്ട് എന്നാണ് ലൂക്കൊസിന്റെ സുവിശേഷം 10 ആം അദ്ധ്യായത്തിലും നിത്യജീവന് അവകാശി ആകുവാൻ എന്തുചെയ്യണം എന്നുള്ള ന്യായശാസ്ത്രിയുടെ ചോദ്യത്തിന് യേശൂ ഉത്തരം നൽകുന്നുണ്ട്. അവിടയും യേശു ഉത്തരം നൽകുന്നത് ദൈവ കല്പനകളെ അനുസരിക്കുക എന്നതാണ്. ഈ ചോദ്യം ചോദിച്ച ന്യായശാസ്ത്രിയോടാണ് യേശു നല്ല കൂട്ടുകാരന്റെ ഉപമ പറയുന്നത്. (ലൂക്കോസ് 10 : 25-37)
പ്രമാണി പറയുന്നത്. യേശു അവനോട് പറയുന്നു, “ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക”. സമ്പന്നനായ ആ പ്രമാണിക്കത് ഉൾക്കൊള്ളാൻ കഴിയാതെ മടങ്ങി പോകുന്നു. പ്രമാണി എന്നതിന് ചില വേദപുസ്തക പരിഭാഷകളിൽ കാണുന്നത് സമ്പന്നനായ യുവ ഭരണാധികാരി എന്നാണ്. തന്റെ സമ്പത്ത് മറ്റുള്ളവർക്ക് നൽകുക എന്ന് യേശു പറഞ്ഞത് അയാൾക്കൊരിക്കലും ചെയ്യാൻ കഴിയാത്തതാണ്. നമ്മുടെ ഓരോരുത്തരുടേയും എന്നപോലെ അയാളുടെ ജീവിത ലക്ഷ്യവും മറ്റുള്ളവരെക്കാൾ ധനം സമ്പാദിക്കുക എന്നുള്ളതായിരിക്കണം.

നിത്യജീവനു ആരാണ് അവകാശികൾ? നമ്മൾ എല്ലാവരും തന്നെ നിത്യജീവന് അവകാശികൾ ആണ്. 

നിത്യജീവനെക്കുറിച്ച് വേദപുസ്തകത്തിൽ എന്താണ് പറയുന്നത്.

1. വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്.
1. യോഹന്നാന്റെ സുവിശേഷം 6 ആം അദ്ധ്യായം 40 ആം വാക്യത്തിൽ നമ്മൾ വായിക്കുന്നത് ഇങ്ങനെയാണ്. "പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും. ". 
2. യോഹന്നാന്റെ സുവിശേഷം 6 ആം അദ്ധ്യായം 47 ആം വാക്യത്തിൽ യേശു പറയുന്നു, "ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു. "
3. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ  ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.  (യോഹന്നാൻ 5:24)
4. ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ. (1 യോഹന്നാൻ 5:13)

2. വി.കുർബാന അനുഭവത്തിലൂടെ നിത്യജീവൻ ലഭിക്കും.
വിശുദ്ധ കുർബാന അനുഭവത്തിലൂടെ നമ്മൾ നിത്യജീവന്റെ അനുഭവത്തിലേക്ക് കടക്കുകയാണ്. 
1. യോഹന്നാന്റെ സുവിശേഷം 6 ആം അദ്ധ്യായം 54 ആം വാക്യത്തിൽ യേശു പറയുന്നത് ഇങ്ങനെയാണ്. "എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. "
2. ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” എന്നു ഉത്തരം പറഞ്ഞു. (യോഹന്നാൻ 4:14)

3. നിത്യജീവൻ നൽകുന്നതിനുള്ള അധികാരം ദൈവപുത്രനാണ്.
1. നീ അവന്നു നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ  നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികാരം നൽക്കിയിരിക്കുന്നുവല്ലോ. (യോഹന്നാൻ 17:2)
2. ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ  സത്യദൈവവും നിത്യജീവനും ആകുന്നു. (1യോഹന്നാൻ 5:20)

4. ദൈവത്തിന്റെ കൃപാവരമാണ്/വാഗ്ദാനമാണ് നിത്യജീവൻ
1. പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. (റോമർ 6:23).
2. ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി (തീത്തോസ് 1:2)
3. ഇതാകുന്നു അവൻ  നമുക്കു തന്ന വാഗ്ദത്തം: നിത്യജീവൻ തന്നേ. (1യോഹന്നാൻ 2:25)
4. ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ. (1യോഹന്നാൻ 5:11)

5. നിത്യജീവൻ ആത്മാവിൽ നിന്ന്
1. ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊയ്യും. (ഗലാത്യർ 6:8)

6. നിത്യജീവൻ (സഹോദര)സ്നേഹത്തിൽ നിന്ന്
1. സഹോദരനെ പകെക്കുന്നവൻ എല്ലാം കുലപാതകൻ ആകുന്നു. യാതൊരു കുലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു. (1 യോഹന്നാൻ 3:15)


രണ്ടാമതായി നമ്മൾ ചിന്തിക്കുന്നത് ദൈവരാജ്യത്തിലേക്കുള്ള പ്രവേശനവും സമ്പത്തിനോടുള്ള ഭ്രമത്തെക്കുറിച്ചുമാണ്.

നിത്യജീവനെ അവകാശമാക്കാൻ എന്തുചെയ്യണം എന്നുള്ള ചോദ്യത്തിന് നിന്റെ സമ്പത്ത് വിറ്റ് ദരിദ്രർക്ക് കൊടുക്കുക എന്ന് യേശു പറഞ്ഞപ്പോൾ സമ്പന്നനായ യുവഭരണാധികാരി അതിദുഃഖിതനായി തീർന്നു. കാരണം താൻ ഇത്രയും നാളും സമ്പാദിച്ച സമ്പത്ത് കൈവിട്ടുകളയാൻ അയാൾക്ക് കഴിയുമായിരുന്നില്ല. മർക്കോസിന്റെ സുവിശേഷം 10 അദ്ധ്യായത്തിലും മത്തായിയുടേ സുവിശേഷം 19 ആം അദ്ധ്യായത്തിലും നമുക്ക് ഈ വേദഭാഗം തന്നെ കാണാൻ കഴിയും. ഇവിടെയെല്ലാം തന്നെ നിത്യജീവനെ അവകാശമാക്കാൻ എന്തു ചെയ്യണം എന്ന് ചോദ്യം ഉന്നയിച്ച ആൾ വളരെ സമ്പത്തുള്ളയാൾ ആയിരൂന്നതുകൊൻട് വിഷാദിച്ചു ദുഃഖിതനായി പോയി എന്നാണ് നമുക്ക് ഈ വേദഭാഗങ്ങളിൽ വായിക്കാൻ കഴിയുന്നത്.

മർക്കോസിന്റെ സുവിശേഷം 10 ആം അദ്ധ്യായത്തെ ആസ്പദമാക്കി ഒക്ടോബർമാസം 11 ആം തീയതി ഞായറാഴ്ച ഫ്രാൻസിസ് മാർപ്പാപ്പ നടത്തിയ പ്രസംഗം വാർത്താമാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. ക്രിസ്തീയ വിശ്വാസവും സമ്പത്തിനോടുള്ള ഭ്രമവും ഒന്നിച്ചുപോവുകയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സമ്പത്തും സന്തോഷവും വിജയവും നമ്മുടെ കണ്ണുകളെ അന്ധകാരമാക്കുമെങ്കിലും പിന്നീട് അവ നമ്മളെ നിരാശപ്പെടൂത്തുന്നു. നിത്യജീവൻ എന്നുപറഞ്ഞാൽ ആനന്ദം എന്നാണ് അർത്ഥമാക്കൂന്നത്. അത് മരണാനന്തരമുള്ള ജിവിതം മാത്രമല്ല മറിച്ച് പൂർത്തീകരിക്കപ്പെട്ടതും പൂർണവും പരിമിതിയില്ലാത്തതും സതവും ആധികാരികവും പ്രകാശപൂർണവുമായ ജീവിതവും ആണ്. കർത്താവിന്റ് സ്നേഹം എളിമയോടും നന്ദിയോടും കൂടി സ്വീകരിക്കൂമ്പോൾ മാത്രമേ സാമ്പത്തിക ഭ്രമംകൊണ്ട് ഉൻടായ അന്ധതയിൽ നിന്ന് നമുക്ക് മോചനം ലഭിക്കുകയുള്ളു. തന്റെ പ്രസംഗവും പ്രവൃത്തിയും നിലപാടുകളും ഒന്നുതന്നെയായതുകൊൻടും സ്വയം വിമർശനപരമായി വസ്തുതകളെ സമീപിച്ച് അവതരിപ്പിക്കുന്നു എന്നുള്ളതുകൊണ്ടുമാണ് ഫ്രാൻസിസ് മാർപ്പാപ്പയുടേ വാക്കുകൾക്ക് ലോകം ചെവി കൊടുക്കുന്നത്.

സാമ്പത്തിക ഭ്രമത്തിന്റെ അടിമത്വം കൊൻടാണ് യൂദാസിന് തന്റെ ജീവിതം ഒരുമുഴം കയറിൽ അവസാനിപ്പിക്കേണ്ടിവന്നത്. സമ്പത്തിന്റെ മായവലയിൽ അകപ്പെട്ടതുകൊൻടാണ് സഫീറയ്ക്കും അനന്യാസിനും പരിശുദ്ധാത്മാവിനോട് വ്യാജം കാണീക്കേണ്ടീ വരുന്നതും ജീവൻ നശീപ്പിക്കേണ്ടി വരുന്നതും. 

മത്തായിയുടെ സുവിശേഷം 6 ആം അദ്ധ്യായം 24 ആം വാക്യം ശ്രദ്ധിക്കുക., "രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല. ". സമാനമായ വേദഭാഗം ലൂക്കോസിന്റെ സുവിശേഷം 16 ആം അദ്ധ്യായം 13 ആം വാക്യത്തിലും നമുക്ക് കാണാൻ കഴിയും , "രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യന്നും കഴികയില്ല; അവൻ  ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാൻ കഴികയില്ല. ".  മാമോൻ , മമ്മോൻ എന്നീ വാക്കുകളുടെ അർത്ഥം ഒന്നു തന്നെയാണ്, പണം/സമ്പത്ത് എന്നാണ് ഈ വാക്കൂകൾ കൊൻട് അർത്ഥമാക്കുന്നത്. "നിങ്ങൾക്ക് ദൈവത്തേയും സമ്പത്തിനെയും ഒരേ സമയം സേവിപ്പാൻ കഴിയില്ല എന്നാണ് പുതിയ വേദപുസ്തക പരിഭാഷകളിൽ കാണൂന്നത്. 

“No one can serve two masters at the same time. You will hate one of them and love the other. Or you will be faithful to one and dislike the other. You can’t serve God and money at the same time. - 
New International Reader's Version (NIRV) , International Children’s Bible (ICB)

No man can serve two masters: for either he shall hate the one, and love the other, or else he shall lean to the one, and despise the other. Ye cannot serve God and riches.  - 1599 Geneva Bible (GNV)

“No one can serve two masters; for a slave will either hate the one and love the other, or be devoted to the one and despise the other. You cannot serve God and wealth.- New Revised Standard Version (NRSV)

ലൂക്കോസിന്റെ സുവിശേഷം 12 ആം അദ്ധ്യായം 33 ആം വാക്യം ഇങ്ങനെയാണ് , "നിങ്ങൾക്കുള്ളതു വിറ്റു ഭിക്ഷകൊടുപ്പിൻ; കള്ളൻ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വർഗ്ഗത്തിൽ പഴകിപ്പോകാത്ത മടിശ്ശീലകളും തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്കു ഉണ്ടാക്കിക്കൊൾവിൻ. നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും. ". ദൈവത്തിലുള്ള വിശ്വാസവും സമ്പത്തിനോടുള്ള അഭിനിവേശവും ഒരുമിച്ച് കൊൻടൂപോകാൻ കഴിയില്ല.

ആദ്യകാലങ്ങളിൽ ക്രിസ്തീയ ജീവിതത്തിന്റെ മുഖമുദ്രയായി കണക്കിട്ടീരുന്നത് ലാളിത്യമായിരുന്നു. പക്ഷേ ഇന്ന് ആഢംബരഭ്രമം ബാധിച്ച ഒരു ക്രൈസ്തവ സമൂഹത്തെയാണ് നമുക്ക് കാണാൻ കഴിയുന്നത്. പള്ളികളിലും സഭാവിശ്വാസികളിലും/ക്രിസ്ത്യാനികളിലും സഭാപിതാക്കന്മാരിലും ഒക്കെ നമുക്ക് സമ്പത്തിനോടുള്ള അഭിനിവേശം നമുക്ക് കാണാൻ
കഴിയും. സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടി മായാജാലക്കാരനെപ്പോലെ അത്ഭുതങ്ങൾ സൃഷ്ടിച്ച് ജനങ്ങളെ പറ്റിക്കുന്നത് സർവസാധാരണമായിക്കഴിഞ്ഞു. ചുങ്കക്കാരനായ സക്കായിയുടെ ജീവിതം നമുക്ക് മാതൃകയാക്കാവുന്നതാണ്. തന്നെ വിളിച്ച് ചേർത്തണച്ച യേശുവിനോട് സക്കായി പറയുന്നു, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്ക് കൊടുക്കൂന്നുൻട്, വല്ലതും ചതിവയി വാങ്ങിയിട്ടൂൻടങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുനു (ലൂക്കോസ് 19:8). നമ്മുടെ സമ്പത്തിന്റെ ഒരംശം എങ്കിലും നമുക്ക് ദരിദ്രർക്ക് നൽകാൻ കഴിയാറുണ്ടോ?

ഈ വേദഭാഗത്ത് യേശു പറയുന്നത്(ലൂക്കോസ് 18:18-27) ധനവാൻ ദൈവരജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് എളുപ്പം എന്നാണ്. മനുഷ്യരാൽ അസാദ്ധ്യമായത് ദൈവത്താൽ സാദ്ധ്യമാകുന്നു എന്നാണ്. സമ്പത്തുള്ളവർക്ക് ദൈവരാജ്യത്തിൽ കടപ്പാൻ കഴിയില്ല എന്ന് ഇതിന് അർത്ഥമില്ല. സക്കായിയുടെ ജീവിതം നമ്മുടെ മുന്നിൽ ഉദാഹരണമായിട്ടുണ്ട്. അരമത്ഥക്കാരനായ ജോസഫിനും ബർന്നബാസിനും തങ്ങളുടെ സമ്പന്നത യെശുവിനെ അനുഗമിക്കുന്നതിന് അയോഗ്യത ആയിരുന്നില്ല. 1182 ൽ ഇറ്റലിയിൽ ബെർണാർഡൺ എന്ന പട്ടുവസ്ത്ര വ്യാപാരിയുടെ മകനായി  സമ്പന്ന കുടുംബത്തിൽ ജനിച്ച ഫ്രാൻസിസ് എന്നയാൾ അസ്സീസിയിലെ ഫ്രാൻസിസ് ആയത് ദാരിദ്രമെന്ന വധുവിനെ സ്വീകരിച്ചാണ്. പഞ്ചക്ഷതങ്ങൾ ഏറ്റുവാങ്ങിയ ഫ്രാൻസിസ് അസീസി 1226 ൽ മരിച്ചു എങ്കിലും അദ്ദേഹത്തിന്റെ ജീവിതശൈലിയിലും പ്രവർത്തനങ്ങളിലും ആകർഷിക്കപ്പെട്ടവർ അനേക ദരിദ്രർക്ക് തണലായി ഈ ലോകത്ത് ജീവിക്കുന്നു. 

തങ്ങൾ ജീവിച്ചിരുന്ന കാലത്തെ അതിസമ്പന്നരായിരുന്നു അബ്രഹാമും ഇസഹാക്കും യാക്കോബും. ദൈവരാജ്യത്തിൽ അവർക്കുള്ള സ്ഥാനം എന്താണന്ന് നമുക്കറിയാം. സമ്പന്നതയും സമ്പത്തും ദൈവരാജ്യ പ്രവേശനത്തിനുള്ള അയോഗ്യതയല്ല. പക്ഷേ സമ്പത്തിന്റെ വിതരണവും ഉപയോഗവും എങ്ങനെയാണന്ന് സ്വയം ചിന്തിക്കണം. സമ്പത്തെല്ലാം കൂട്ടിവെച്ചിട്ട് തിന്നുക കുടിക്കുക ആനന്ദിക്കുക എന്ന് സ്വയം പറയുന്നവന്റെ അവസ്ഥ യെശു തന്നെ ദൃഷ്ടാന്തമായി യേശു നമുക്ക് പറഞ്ഞ് തന്നിട്ടുണ്ട്.

ദാനധർമ്മത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൗലോസ് ശ്ലീഹ കോരിന്ത്യർക്ക് എഴുതിയ രണ്ടാം ലേഖനം 8 ആം അദ്ധ്യായത്തിൽ പറയുന്നുൻട്. "നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ." എന്ന് പൗലോസ് ശ്ലീഹ ചോദിക്കുന്നു. (2 കോരിന്ത്യർ 8:9). കോരിന്ത്യർക്ക് എഴുതിയ രണ്ടാം ലേഖനം 8 ആം അദ്ധ്യായം 12 ആം വാക്യത്തിൽ പൗലോസ് ശ്ലീഹ ഇങ്ങനെ പറയുന്നു, "ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതു- പോലെയല്ല പ്രാപ്തിയുള്ളതു പോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും.". ദൈവപ്രസാദമായി നമുക്ക് നിത്യജീവനെ അവകാശമാക്കാനുള്ള വാഗ്ദാനവും ദൈവരാജ്യത്തിലേക്കുള്ള പ്രവേശനവും ലഭിക്കട്ടെ.

ചിത്രങ്ങൾ ::
https://whatshotn.files.wordpress.com/2013/08/rich-young-ruler.jpg
https://whatshotn.files.wordpress.com/2013/08/jesus-and-zaccheus.jpg


Sunday, October 4, 2015

ശബ്ബത്ത് മനുഷ്യർ നിമിത്തം !!

ശബ്ബത്ത് മനുഷ്യർ നിമിത്തം !!- മർക്കോസ് 2:23-28

സ്ലീബാ പെരുന്നാളിനു ശേഷം 3 ആം ഞായറാഴച.

യേശുവും ശിഷ്യന്മാരും ഒരു ശബ്ബത്ത് ദിവസം കൃഷി ഭൂമിയിൽ കൂടി പോകുമ്പോൾ ശിഷ്യന്മാർ ധാന്യം പറിച്ച് തിന്നുന്നത് കണ്ട ചിലർ അതിനെക്കുറിച്ച് യേശുവിനോട് ചോദിക്കുന്നു. അതിന് യേശു നൽകുന്ന മറുപിടിയാണ് ഈ വേദഭാഗം. യേശു പരീശന്മാർക്ക് നൽകുന്ന മറുപിടിയിലെ രണ്ട് ഭാഗങ്ങൾ ആണ് നമ്മളിന്ന് ചിന്തിക്കുന്നത്.

ഒന്നാമതായി " മനുഷ്യൻ ശബ്ബത്ത് നിമിത്തമല്ല, ശബ്ബത്ത് മനുഷ്യർ നിമിത്തമാണ് ഉണ്ടായത് " എന്നുള്ള ഓർമ്മപ്പെടൂത്തൽ.

രണ്ടാമതായി മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവ് ആകുന്നു എന്നുള്ള പ്രഖ്യാപനം.

ഇവിടെ ശിഷ്യന്മാർ ചെയ്ത കുറ്റം എന്താണ്? ശബ്ബത്ത് ദിവസം കൃഷിഭൂമിയിൽ നിന്ന് കതിർ പറിച്ച് കൈകൾ കൊണ്ട് തിരുമ്മി തിന്നു. മർക്കോസിന്റെ സുവിശേഷം 2 ആം അദ്ധ്യായത്തിൽ ശിഷ്യന്മാർ കതിർ പറിച്ചു എന്ന് പറയുമ്പോൾ മത്തായിയുടെ സുവിശേഷത്തിലും ലൂക്കോസിന്റെ സുവിശേഷം 6 ആം അദ്ധ്യായത്തിലും അവർ കതിർ പറിച്ച് കൈകൾ കൊണ്ട് തിരുമ്മി തിന്നു എന്ന് പറയുന്നുണ്ട്. ശിഷ്യന്മാരിൽ എന്ത് കുറ്റമാണ് പരീശന്മാർ കണ്ടെത്തുന്നത്?. ശബ്ബത്ത് ദിവസം ജോലി ചെയ്തു എന്നതാണ് ശിഷ്യന്മാർ ചെയ്ത കുറ്റം. ശബ്ബത്ത് നാളിൽ ജോലിചെയ്തതുകൊണ്ട് അവർ മരണ ശിക്ഷയ്ക്ക് യോഗ്യരാണ്. വയലിൽ നിന്ന് കതിർപറിച്ചത് ശബ്ബത്തിൽ ചെയ്ത ജോലിയായി പരീശന്മാർ കണക്കാക്കി.

പുറപ്പാട് പുസ്തകം 20 ആം അദ്ധ്യായം 10 ആം വാക്യത്തിൽ നമ്മൾ വായിക്കുന്നത് ഇങ്ങനെയാണ്, "ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു." ദൈവം മോശമുഖാന്തരം നൽകിയ കല്പനയായിരുന്നു ഇത്. ഈ കല്പനയാണ് ശിഷ്യന്മാർ ലംഘിച്ചത്. ശബ്ബത്ത് നാളിൽ ജോലിചെയ്താലുള്ള ശിക്ഷ മരണമാണ്. പുറപ്പാട് പുസ്തകം 31 ആം അദ്ധ്യായം 15 ആം വാക്യം ഇങ്ങനെയാണ്,  "ആറു ദിവസം വേല ചെയ്യേണം; എന്നാൽ ഏഴാം ദിവസം സ്വസ്ഥമായുള്ള ശബ്ബത്തായി യഹോവെക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്ത് നാളിൽ വേല ചെയ്താൽ അവൻ  മരണശിക്ഷ അനുഭവിക്കേണം.". പരീശന്മാർ ചൂണ്ടിക്കാണിക്കുന്നത് ഇതാണ്. ശബ്ബത്ത് ദിവസത്തെ പ്രമാണം ലംഘിച്ച യേശുവിന്റെ ശീഷ്യന്മാർ മരണശിക്ഷയ്ക്കുള്ള കുറ്റം ചെയ്തിരിക്കൂന്നു.

സംഖ്യാപുസ്തകം 15 ആം അദ്ധ്യായം 32 മുതൽ 36 വരെയുള്ള ഭാഗങ്ങളിൽ ശബ്ബത്ത് ലംഘിച്ച ഒരുത്തനെ കല്ലെറിഞ്ഞു കൊന്നതായി നമുക്ക് കാണാൻ സാധിക്കൂം. ശബ്ബത്ത് ദിവ്സം വിറക് പെറുക്കി എന്നുള്ള കുറ്റം ആണ് അയാൾ ചെയ്തത്. 
"യിസ്രായേൽമക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്ത് നാളിൽ ഒരുത്തൻ വിറകു പെറുക്കുന്നതു കണ്ടു. അവൻ  വിറകു പെറുക്കുന്നതു കണ്ടവർ അവനെ മോശെയുടെയും അഹരോന്റെയും സർവ്വസഭയുടെയും അടുക്കൽ കൊണ്ടുവന്നു. അവനോടു ചെയ്യേണ്ടതു ഇന്നതെന്നു വിധിച്ചിട്ടില്ലായ്കകൊണ്ടു അവർ അവനെ തടവിൽ വെച്ചു. പിന്നെ യഹോവ മോശെയോടു: ആ മരുഷ്യൻ മരണശിക്ഷ അനുഭവിക്കേണം; സർവ്വസഭയും പാളയത്തിന്നു പുറത്തുവെച്ചു അവനെ കല്ലെറിയേണം എന്നു കല്പിച്ചു. യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ സർവ്വസഭയും അവനെ പാളയത്തിന്നു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞുകൊന്നു."

കതിർ പറിച്ച് തിന്ന് ശബ്ബത്ത് ദിവ്സം ലംഘിച്ച ശിഷ്യന്മാർ മരണശിക്ഷയ്ക്ക് യോഗ്യരാണ് എന്നാണ് പരീശന്മാർ ചൂണ്ടിക്കാണിക്കുന്നത്. ഇവർ ശബ്ബത്തിൽ വിഹിതമല്ലാത്തതു ചെയ്യുന്നതു എന്തു? എന്നുള്ള പരീശന്മാരുടെ ചോദ്യത്തെ യേശു എതിരിടുന്നത് മറുചോദ്യം ഉന്നയിച്ചാണ്. “ദാവീദ് തനിക്കും കൂടെയുള്ളവർക്കും മുട്ടുണ്ടായി വിശന്നപ്പോൾ ചെയ്തതു എന്തു?” അവ അബ്യാഥാർമഹാപുരോഹിതന്റെ കാലത്തു ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർക്കല്ലാതെ ആർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവർക്കും കൊടുത്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ? എന്ന് യേശു ചോദിക്കുന്നു. എന്താണ് ദാവീദ് ചെയ്തത്? ശമുവേൽ പ്രവാചകന്റെ പുസ്തകം 21 ആം അദ്ധ്യായം 1 മുതൽ 6 വരെയുള്ള വേദഭാഗത്തെ പരാമർശിച്ചാണ് യേശു പരീശന്മാരോട് സംസാരിച്ചത്. 

ദാവീദ് നോബിൽ പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്നു; അഹീമേലെൿ ദാവീദിനെ സംഭ്രമത്തോടെ എതിരേറ്റു അവനോടു: ആരും കൂടെ ഇല്ലാതെ തനിച്ചുവരുന്നതു എന്തു എന്നു ചോദിച്ചു. ദാവീദ് പുരോഹിതനായ അഹീമേലെക്കിനോടു: രാജാവു എന്നെ ഒരു കാര്യം ഏല്പിച്ചു: ഞാൻ നിന്നെ അയക്കുന്നതും നിന്നോടു കല്പിക്കുന്നതുമായ കാര്യം ഒന്നും ആരും അറിയരുതു എന്നു കല്പിച്ചിരിക്കുന്നു. എന്റെ ബാല്യക്കാർ ഇന്ന സ്ഥലത്തു വരേണമെന്നു ഞാൻ ചട്ടം കെട്ടിയിരിക്കുന്നു. ആകയാൽ നിന്റെ കൈവശം വല്ലതും ഉണ്ടോ? ഒരഞ്ചപ്പം അല്ലെങ്കിൽ തൽക്കാലം കൈവശമുള്ളതെന്തെങ്കിലും എനിക്കു തരേണം എന്നു പറഞ്ഞു. അതിന്നു പുരോഹിതൻ ദാവീദിനോടു: വിശുദ്ധമായ അപ്പം അല്ലാതെ സാമാന്യമായതു കൈവശം ഇല്ല; ബാല്യക്കാർ സ്ത്രീകളോടു അകന്നിരിക്കുന്നു എങ്കിൽ തരാമെന്നു ഉത്തരം പറഞ്ഞു. ദാവീദ് പുരോഹിതനോടു: ഈ മൂന്നു ദിവസമായി സ്ത്രീകൾ ഞങ്ങളോടു അകന്നിരിക്കുന്നു. ഇതു ഒരു സാമാന്യയാത്ര എങ്കിലും ഞാൻ പുറപ്പെടുമ്പേൾ തന്നേ ബാല്യക്കാരുടെ യാത്രക്കോപ്പുകൾ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകൾ എത്ര അധികം ശുദ്ധമായിരിക്കും എന്നു പറഞ്ഞു. അങ്ങനെ പുരോഹിതൻ അവന്നു വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വെക്കേണ്ടതിന്നു യഹോവയുടെ സന്നിധിയിൽ നിന്നു നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു.

യേശു ചോദ്യത്തിനു ഉത്തരം പറയാൻ പരീശന്മാർക്ക് കഴിയാതെ പോകുന്നു. പരീശന്മാരോട് യേശു പറയുന്ന മറുപിടിയിലെ പ്രധാനഭാഗമാണ് , മനുഷ്യൻ ശബ്ബത്ത് നിമിത്തമല്ല ശബ്ബത്ത് മനുഷ്യൻ നിമിത്തമാണ് ഉണ്ടായത് എന്നുള്ളത്.
പുതിയ നിയമം വായിക്കുമ്പോൾ യേശു ശബ്ബത്ത് ദിവസം പല അത്ഭുത പ്രവർത്തികളും ചെയ്തതായി നമുക്ക് കാണാൻ സാധിക്കും. അപ്പോഴെല്ലാം പരീശന്മാർ യേശുവിനെ എതിർത്തുകൊണ്ട് കടന്നു വരുന്നുണ്ട്. ആ സന്ദർഭങ്ങളിൽ യേശു ചോദിക്കൂന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവാതെ ജനങ്ങളുടെ ഇടയിൽ നിന്ന് പരീശ്ന്മാർക്ക് പിന്മാറേണ്ടീ വന്നിട്ടൂണ്ട്.

മത്തായിയുടെ സുവിശേഷം 12 ആം അദ്ധ്യായത്തിൽ യേശു കൈവരണ്ട മനുഷ്യനെ ശബ്ബത്ത് ദിവസം സൗഖ്യമാക്കുന്നുണ്ട്. ശബ്ബത്തിൽ സൌഖ്യമാക്കുന്നതു വിഹിതമോ എന്ന് പരീശന്മാർ ചോദിക്കുമ്പോൾ യേശു അവരോട് ആദ്യം ഒരു മറുചോദ്യം ചോദിക്കുന്നു. "“നിങ്ങളിൽ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ കുഴിയിൽ വീണാൽ അവൻ  അതിനെ പിടിച്ചു കയറ്റുകയില്ലയോ? " അതിനുശേഷം പരീശന്മാരുടെ ചോദ്യത്തിന് യേശു നൽകുന്ന ഉത്തരം ഇപ്രകാരം ആണ് , "എന്നാൽ മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു വിഹിതം തന്നേ". 

ലൂക്കോസിന്റെ സുവിശേഷം 13 ആം അദ്ധ്യായം 10 മുതൽ 16 വരെയുള്ള വേദഭാഗത്തിൽ ശബ്ബത്ത് ദിവസം യേശു പള്ളിയിൽ വെച്ച് രോഗികളെ സൗഖ്യമാക്കൂന്നതിൽ നീരസം പൂണ്ട പള്ളിപ്രമാണീ ജനത്തോട് പറയുന്നു , വേല ചെയ്‍വാൻ ആറുദിവസമുണ്ടല്ലോ; അതിന്നകം വന്നു സൌഖ്യം വരുത്തിച്ചുകൊൾവിൻ; ശബ്ബത്തിൽ അരുതു. പതിനെട്ട് വർഷമായി കൂനിയായി കഷ്ടപ്പെട്ട ഒരു സ്ത്രിയെയാണ് യേശു ഇവിടെ ആദ്യം സുഖപ്പെടുത്തിയത്. യേശൂ പള്ളിപ്രാമാണിക്ക് നൽകുന്ന ഉത്തരം ഇങ്ങനെയാണ് , "“കപടഭക്തിക്കാരേ, നിങ്ങളിൽ ഓരോരുത്തൻ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയിൽ നിന്നു അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാൽ സാത്താൻ  പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ ” 
ലൂക്കോസിന്റെ തന്നെ സുവിശേഷം 14 ആം അദ്ധ്യായത്തിൽ യേശു ഭക്ഷണം കഴിക്കാനായി ചെന്ന പരീശപ്രാമാണിയുടെ വീട്ടിൽ വെച്ച് ശബ്ബത്ത് ദിവസം മഹോദരമുള്ള മനുഷ്യനെ സൗഖ്യമാക്കി. ഇവിടെവെച്ച് യേശു തന്നെ പരീശന്മാരോടും ന്യായശാസ്ത്രിമാരോടും ചോദിക്കുന്നു, ശബ്ബത്തിൽ സൌഖ്യമാക്കുന്നതു വിഹിതമോ അല്ലയോ? ആരും ഉത്തരം പറഞ്ഞില്ല.

യോഹന്നാന്റെ സുവിശേഷം 5 ആം അദ്ധ്യായം 1 മുതൽ 16 വരെയുള്ള വേദഭാഗത്ത് ബേഥെസ്ദാ കുളക്കരയിൽ മുപ്പത്തെട്ട് വർഷം രോഗം ബാധിച്ച് കിടന്ന മനുഷ്യനെ ശബ്ബത്ത് ദിവസം യേശു സൗഖ്യമാക്കിക്കൊണ്ട് പറയുന്നത് , "എഴുന്നേറ്റ് നിന്റെ കിടക്ക എടുത്ത് നടക്ക " എന്നാണ്. യോഹന്നാന്റെ സുവിശേഷം 9 ആം അദ്ധ്യായം 1 മുതൽ 16 വരെയുള്ള വേദഭാഗത്ത് കുരുടനായ മനുഷ്യനെ ശബ്ബത്ത് ദിവ്സം യേശു ശബ്ബത്ത് ദിവ്സം സൗഖ്യമാക്കിയതായി നമുക്ക് കാണാൻ കഴിയും.

നന്മചെയ്യാതെ മനുഷ്യനെ ഉപദ്രവിക്കാനുള്ളതല്ല നിയമങ്ങളും ചട്ടങ്ങളും എന്ന് യേശു ഈ സംഭവങ്ങളിലൂടെയെല്ലാം നമുക്ക് കാണിച്ചു തരുന്നു. മത നിയമങ്ങൾ മാത്രമല്ല രാഷ്ട്രവ്യവസ്ഥിതിയിലെ നിയമങ്ങളും മനുഷ്യനെ പലപ്പോഴും ഉപദ്രവിക്കാറുണ്ട്. ജനങ്ങളുടെ ജീവനം സ്വത്തിനും സംരക്ഷണം നൽകി സമാധാനം ഉറപ്പിക്കാനും ആവാസവ്യവസ്ഥിതിയെ ജനങ്ങൾക്ക് ജീവിക്കാൻ തക്കവണ്ണം നിലനിർത്താനും വേണ്ടിയാണ് നിയമങ്ങൾ രൂപീകരിക്കുന്നതെങ്കിലും പലനിയമങ്ങളും അവനടപ്പാക്കുമ്പോൾ ജനവിരുദ്ധമായി മാറുന്നുണ്ട്. ആ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടീയവർ തന്നെ നിയമം വിശകലനം ചെയ്ത് പലപ്പോഴും ജനങ്ങളെ ബുദ്ധിമുട്ടിക്കാറൂണ്ട്. നിയമങ്ങൾ ജന നന്മയ്ക്ക് വേണ്ടീയായിരിക്കണം എന്നാണ് യേശു പറയുന്നത്. ജനങ്ങൾക്ക് ഉപകാരമല്ലാത്ത നിയമങ്ങൾക്കോണ്ട് ആർക്കാണ് പ്രയോജനം? മനുഷ്യനു പ്രയോജനം ചെയ്യാത്ത നിയമങ്ങളുടെ കർശനതയെക്കാൾ ദൈവത്തിനിഷ്ടം മനുഷ്യ നന്മയെക്കരുതിയുള്ള പ്രവൃത്തനങ്ങളാണ്. .മത്തായിയുടെ സുവിശേഷം 12 ആം അദ്ധ്യായം 7 വാക്യത്തിൽ യേശു ഇങ്ങനെ പറയുന്നു , "യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു." . പൗലോസ് ശ്ലീഹ എബ്രായർക്ക് എഴുതിയ ലേഖനം 13ന്റെ 16 ൽ ഇങ്ങനെ പറയുന്നു , " നന്മചെയ്‍വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു."

നമ്മൾ ഇനിയും ചിന്തിക്കൂന്നത് മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവാകുന്നു എന്ന പ്രഖ്യാപനത്തെക്കുറിച്ചാണ്. യേശു ശബ്ബത്തിൽ സൗഖ്യമാക്കുമ്പോഴെല്ലാം അത് ചോദ്യം ചെയ്യുന്ന പരീശന്മാർക്ക് യേശു മിക്കപ്പോഴും നൽകുന്ന മറുപിടിയാണ് മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവാകുന്നു എന്നുള്ളത്. ശബ്ബത്ത് ദൈവമായ യഹോവയ്ക്കുള്ള ദിവസമാണ്. പുറപ്പാട് പുസ്തകം 20 ന്റെ 10 ൽ പറയുന്നത് "ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടേ ശബ്ബത്ത് ആകുന്നു എന്നാണ്. യേശൂ ദൈവമായ യഹോവയുടേ പുത്രനാണ്. മർക്കോസിന്റെ സുവിശേഷം ആരംഭിക്കുന്നത് തന്നെ 'ദൈവപുത്രനായ യേശു ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം' എന്ന് പറഞ്ഞാണ്. ലൂക്കോസിന്റെ സുവിശേഷം 1 ആം അദ്ധ്യായം 34 ആം വാക്യത്തിൽ മാലാഖ കന്യകമറിയാമിനോട് പറയുന്നത് " ആകായാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്ന് വിളിക്കപ്പെടും" എന്നാണ്.

ദൈവമായ യഹോവയ്ക്ക് വേണ്ടി മാറ്റിവയ്ക്കപ്പെട്ട ദിവസത്തിന്റെ അധികാരി ദൈവമായ യഹോവയോടൊപ്പം അവന്റെ പുത്രനായ ദൈവപുത്രനായ യേശുക്രിസ്തുകൂടിയാണ്. യോഹന്നാന്റെ സുവിശേഷം 3 ആം അദ്ധ്യായം 13 ആം വാക്യത്തിൽ യേശൂ പറയുന്നത് "സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കൂന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല എന്നാണ്.  മത്തായിയുടെ സുവിശേഷം 28 അം അദ്ധ്യായം 17 ആം വാക്യത്തിൽ യേശു പറയുന്നത് സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നൽക്പ്പെട്ടിരിക്കൂന്നു എന്നാണ്. മർക്കോസിന്റെ സുവിശേഷം 10 ആം അദ്ധ്യായം 42 ആം വാക്യത്തിലും യേശു തന്റെ അധികാരത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് , "ജാതികളിൽ അധിപതികളായവർ അവരിൽ കർത്തൃത്വം ചെയ്യുന്നു; അവരിൽ മഹത്തുക്കളായവർ അവരുടെ മേൽ അധികാരം നടത്തുന്നു". ദൈവമായ യഹോവ നൽകിയ അധികാരം മനുഷ്യപുത്രനായ യേശുക്രിസ്തുവിനുള്ളതാണ്.

പുതിയ നിയമത്തിൽ പലയിടത്തും യേശുവിനെ കർത്താവ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ചിലത് മാത്രം നമുക്ക് നോക്കാം
കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. (ലൂക്കോസ് 2:11)

അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല. (ലൂക്കോസ് 24:3) 

കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു. (അപ്പോസ്തോല പ്രവൃത്തികൾ 7:59)

ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ? (അപ്പോസ്തോല പ്രവൃത്തികൾ 11:17) 

പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. (റോമർ 6:23)

തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ. ( 1 കോരിന്ത്യർ 1:9)

കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. (2കോരിന്ത്യർ 13:14)

ജനങ്ങളെ മതത്തിന്റെ അടിമകളായി കണ്ടിരുന്ന മതനേതാക്കളോട് യേശു എപ്പോഴും കലഹിച്ചിരുന്നു. തന്റെ അധികാരത്തെക്കുറിച്ചുള്ള മുന്നറിയിപ്പായി യേശു പല സൂചനകളും അവർക്ക് നൽകിയിരുന്നു. എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു-അവൻ  പക്ഷവാതക്കാരനോടു: “എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു. (മത്തായി 9:6). മതത്തിന്റെ കാവലാളുകളായി സ്വയം പ്രഖ്യാപിച്ചിരുന്ന ശാസ്ത്രിമാരെയും പരീശന്മാരെയും ശവക്കല്ലറകളായി ഉപമിക്കാൻ യേശുവിനുമാത്രമേ കഴിയുകയുള്ളായിരുന്നു. "കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. " (മത്തായി23:27). അവരെ (ശാസ്ത്രിമാരെയും പരീശന്മാരെയും) കപടഭക്തിക്കാർ എന്നു പലപ്പോഴും യേശു അഭിസംബോധന ചെയ്യുന്നുണ്ട്. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു: (മത്തായി23:29) , കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. , (കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു കടുമയേറിയ ശിക്ഷാവിധി വരും;) (മത്തായി23:13). മത്തായിയുടെ സുവിശേഷം 23 ആം അദ്ധ്യായത്തിൽ പലവാക്യങ്ങളിലും യേശു ശാസ്ത്രിമാരെയും പരീശന്മാരെയും കപടഭക്തിക്കാർ എന്ന് വിളിക്കുന്നത് കാണാം.

എല്ലാ നിയമങ്ങളയും യേശു എതിർത്തിരുന്നില്ല. ജനങ്ങൾക്ക് നന്മ ചെയ്യാത്ത മത നിയമങ്ങളെ മാത്രമേ എതിർത്തിരുന്നുള്ളൂ. "കൈസർക്ക് കരം കൊടുക്കുന്നത് വിഹിതമോ എന്ന് പരീശന്മാർ ചോദിക്കുമ്പോൾ യേശു നൽകുന്ന മറുപിടി ഇതാണ് , “എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ”  (മത്തായി 22:17 , മർക്കോസ് 12:17 , ലൂക്കോസ് 20:25).
ദേവാലയ നികുതി പിരിക്കാൻ വന്നവർ പത്രോസിനോട് നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു പത്രോസിനോട് ചോദിക്കുമ്പോൾ കൊടുക്കുന്നുൻട് എന്നാണ് പത്രോസ് മറുപിടി പറയുന്നത്. (മത്തായി 17:24). ദേവാലയ നികുതിയെക്കുറിച്ച് നെഹമ്യാവിന്റെ പുസ്തകം 10 ആം അദ്ധ്യായം 32,33 വാക്യങ്ങളിൽ പറയുന്നുൻട്. ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കു വേണ്ടി കാഴ്ചയപ്പത്തിന്നും നിരന്തരഭോജനയാഗത്തിന്നും ശബ്ബത്തുകളിലെയും അമാവാസ്യകളിലെയും നിരന്തര ഹോമയാഗത്തിന്നും ഉത്സവങ്ങൾക്കും വിശുദ്ധസാധനങ്ങൾക്കും യിസ്രായേലിന്നു വേണ്ടി പ്രായശ്ചിത്തമായി അർപ്പിക്കേണ്ടുന്ന പാപയാഗങ്ങൾക്കും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാവേലെക്കും വേണ്ടി ആണ്ടുതോറും ശേക്കെലിൽ മൂന്നിൽ ഒന്നു കൊടുക്കാമെന്നും ഞങ്ങൾ ഒരു ചട്ടം നിയമിച്ചു. . പുറപ്പാട് പുസ്തകം 30ന്റെ 13 മുതൽ 16 വരെയുള്ള വാക്യങ്ങളിലും ദേവാലയ നികുതിയെക്കുറിച്ച് പറയുന്നുൻട്. ഈ നികുതിയാണ് നികുതി പിരിക്കുന്നവർ പത്രോസിനോട് ചോദിച്ചത്.

വീട്ടിലെത്തിയപ്പോൾ പത്രോസിനോട്  യേശു " ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ” എന്ന് ചോദിക്കുന്നു. "അന്യരോടു"എന്ന് പത്രോസ് ഉത്തരം പറയുന്നു. "എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ എങ്കിലും നാം അവർക്കു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലീലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക” എന്നു യേശു പറയുന്നു (മത്തായി 17 :26-27). ദേവാലയത്തെക്കാൾ വലിയവൻ , ശബ്ബത്തിനും കർത്താവാകുന്നവൻ എന്ന് വിശേഷ്ണമുള്ളയാൾ തന്നെ ലോകത്ത്തിന്റെ/രാജ്യത്തിന്റെ നിയമങ്ങൾക്ക് അതീതനല്ല എന്ന് പറയുന്നു. മത്തയിയുടെ സുവിശേഷം 16 ആം അദ്ധ്യായത്തിൽ “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്നു യേശുവിന്റെ ചോദ്യത്തിന് പത്രോസ് ഉത്തരം നൽകുന്നത് നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നാണ് (മത്തായി 16:16). എബ്രായർക്ക് എഴുതിയ ലേഖനം 4 ആം അദ്ധ്യായത്തിൽ പൗലോസ് ശ്ലീഹ പറയുന്നത്, ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊൾക. (എബ്രായർ 4:14) എന്നാണ്. യോഹന്നാൻ ശ്ലീഹ എഴുതിയ ഒന്നാം ലേഖനം 5 ആം അദ്ധ്യായം 5 ആം വാക്യത്തിൽ യോഹന്നാൻ ശ്ലീഹ പറയുന്നു , യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ?. ഈ വാക്യങ്ങളിൽ നിന്നെല്ലാം മനുഷ്യപുത്രനായ യേശു ദൈവപുത്രനാണന്ന് നമ്മൾ മനസിലാക്കുന്നു. ദൈവപുത്രനായ യേശു ദേവാലയ നികുതിയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാതെ രാജ്യത്തിന്റെ നിയമവ്യവസ്ഥിതിയോട് ചേർന്ന് നിൽക്കൂന്നു.  

മനുഷ്യന് നന്മചെയ്യാതെ അവരെ ഉപദ്രവിക്കുന്ന നിയമങ്ങളെയാണ് യേശു എതിർത്തിരുന്നത്. ദൈവത്തിന്റെ മുന്നിൽ മനുഷ്യർക്ക് നന്മചെയ്യുന്ന പ്രവൃത്തികളാണ് വലുത്. കരുണയും നന്മയും ആണ് അവിടിത്തേക്കുള്ള ആരാധന.  "യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നത്" എന്നുള്ള യേശുവിന്റെ ഓർമ്മപ്പെടുത്തലുകൾ ആയിരിക്കണം നമ്മളിൽ ഉണ്ടാകേണ്ടത്.

ചിത്രങ്ങൾ ::
1.  https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlXU23i4dytH1YNvIQ6OGBbRrRIyleA4Zt_N1dWm82169zfrXi4Vt4lK9DS5Mbhxo1P5_xEz8lV3lUA7QiTTw3AKCorzXmeOfDxKeN4NYeOfPIBx2K6pPtdNi4ZR3yzt8OX65VzsXx7GOF/s1600/Jesus+v+p.jpg
2. https://s-media-cache-ak0.pinimg.com/736x/62/a6/26/62a62683769a04b1e0d8f64a74a147fe.jpg

Wednesday, September 30, 2015

ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശ

ലൂക്കോസ് 11:9-21

ലൂക്കോസിന്റെ സുവിശേഷം 11 ആം അദ്ധ്യായം തുടങ്ങുന്നത് ശിഷ്യന്മാരുടെ ആവശ്യപ്രകാരം യേശു അവരെ പ്രാർത്ഥിപ്പിക്കാൻ പഠിപ്പിക്കൂന്നതോടെയാണ്. ലൂക്കോസ് 11:9-21 സുവിശേഷഭാഗത്തെ നമുക്ക് രണ്ട് ഭാഗങളാക്കി ചിന്തിക്കാവുന്നതാണ്.

1.പ്രാർത്ഥനയുടെ/യാചനയുടെ ശക്തിയെക്കുറിച്ചുള്ള പ്രബോധനം (9-13)
2. ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശ (14-21)

1.പ്രാർത്ഥനയുടെ/യാചനയുടെ ശക്തിയെക്കുറിച്ചുള്ള പ്രബോധനം (9-13)
ശിഷ്യന്മാരെ പ്രാർത്ഥിപ്പിക്കാൻ പഠിപ്പിച്ചതിനുശേഷമുള്ള പ്രാർത്ഥനയെക്കുറിച്ചുള്ള യേശുവിന്റെ പ്രബോധനങ്ങളാണ് ഈ ഭാഗത്തിൽ. അപ്പനോട് മകൻ ആവശ്യപ്പെടുന്നതെല്ലാം കൊടുക്കുന്നുവെങ്കിൽ ദൈവം തമ്പുരാൻ തന്നോട് യാചിക്കൂന്നവർക്ക് പരിശുദ്ധാത്മാവിനെ നൽകും എന്നാണ് യേശുക്രിസ്തു ശിഷ്യന്മാരോട് പറയുന്നത്. 13 ആം വാക്യം ഇപ്രകാരമാണ്, "അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും." യാചനകളുടെ ഫലമായി നന്മകൾ കൊടുക്കുന്ന ദൈവത്തിന്റെ കൃപാവരത്തെ വാക്കുകളിലൂടെ യേശു സൃഷ്ടിക്കുന്നു. അതിനു അപ്പനും മകനും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ ദൃഡതയെ ഉപമയാക്കി പറയുന്നു.

നമ്മുടെ ഓരോരുത്തരുടേയും പ്രാർത്ഥനയ്ക്കും ഓരോരോ ലക്ഷ്യങ്ങൾ ഉണ്ടാവും. നമ്മളെ സംബന്ധിച്ച് പ്രാർത്ഥന എന്ന് പറയുന്നത് ദൈവവുമായുള്ള കൊടുക്കൽ വാങ്ങലുകളാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സാമ്പത്തിക ഉയർച്ചയോ സാമൂഹികമായ ഉയർച്ചയോ ഒക്കെയാണ് നമ്മുടെ പ്രാർത്ഥനയുടെ ലക്ഷ്യം. നമ്മുടെ ആവശ്യങ്ങളെ അറിയുന്ന ദൈവം തമ്പുരാൻ നമ്മുടെ പ്രാർത്ഥനകളെ തള്ളിക്കളയാറില്ല. നമ്മളിൽ എത്രപേർ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർത്ഥിക്കാറുണ്ട്. ആത്മാവിന്റെ ഫലങ്ങളായ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം (ഗലാത്യർ 5:22) എന്നിവ നമ്മുടെ സ്വഭാവ സവിശേഷതകൾ ആകാൻ ദൈവത്തോട് അപേക്ഷിക്കുകയോ പ്രാർത്ഥിക്കുകയോ അതിനനുസരിച്ച് ജീവിതം ക്രമപ്പെടുത്താൻ ശ്രമിക്കാറുണ്ട്. നമ്മളെ സംബന്ധിച്ച് പരിശുദ്ധാത്മാവ് എന്നുള്ളത് പെന്തിക്കോസ്തി ദിവസത്തിൽ നമുക്ക് ലഭിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. പക്ഷേ നമ്മൾ ഓർത്തിരിക്കേണ്ട ഒരു കാര്യമുണ്ട്, വിശുദ്ധമാമോദീസായിൽ കൂടി നമ്മളിൽ പരിശുദ്ധാത്മാവിന്റെ നിറവുണ്ടായിക്കഴിഞ്ഞു. നമുക്ക് ലഭിച്ച പരിശുദ്ധാത്മാവിന്റെ ശ്കതി നമ്മളിൽ എപ്പോഴും ഉണ്ടോ ചിന്തിക്കേണ്ടതാണ്. "ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക." എന്ന് പൗലോസ്ശ്ലീഹ ഗലാത്യർക്ക് എഴുതിയ ലേഖനം 5 ആം അദ്ധ്യായം 25 ആം വാക്യത്തിൽ പറയുന്നു.

പുതിയ നിയമം വായിക്കുമ്പോൾ , സ്നാന സമയത്തും പ്രാർത്ഥന സമയത്തും പരിശുദ്ധാത്മാവിനെ പ്രാപിച്ചതായി പല സന്ദർഭങ്ങളിലും നമുക്ക് കാണാൻ സാധിക്കും. യോർദ്ദാൻ നദിയിൽ സ്നാനം ഏൽക്കുമ്പോഴാണ്  യേശുക്രിസ്തുവിന്മേൽ പരിശുദ്ധാത്മാവ് പ്രാവെന്നപോലെ ആവസിക്കുന്നത്. പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി. (ലൂക്കോസ് 10:21). ഇതിനെക്കൂറിച്ച് യോഹന്നാൻ സ്നാപകൻ പറയുന്നത് ഇങ്ങനെയാണ് , "ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ  പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു." (യോഹന്നാൻ 1:33).  അപ്പോസ്തോല പ്രവർത്തികൾ 4 ആം അദ്ധ്യായം 31 ആം വാക്യത്തിൽ നമുക്ക് ഇങ്ങനെ വായിക്കാം, "ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.". അപ്പോസ്തോല പ്രവർത്തികൾ 8 ആം അദ്ധ്യായം 14 മുതൽ 17 വരെയുള്ള  ഭാഗത്ത് പ്രാർത്ഥനയുടെ ഫലമായി പരിശുദ്ധാത്മാവിനെ ലഭിച്ചതിനെക്കുറിച്ച് പറയുന്നുണ്ട്. ദൈവ വചനം കൈക്കൊണ്ട് സ്നാനം ഏറ്റിരുന്ന ശമര്യർക്ക് പത്രോസിന്റെയും യോഹന്നാന്റെയും പ്രാർത്ഥനയുടെ ഫലമായി പരിശുദ്ധാത്മാവിനെ ലഭിക്കൂന്നതാണ് ഈ വേദഭാഗത്ത് കാണാൻ കഴിയുന്നത്.

"അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു. അവർ ചെന്നു, അവർക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവർക്കായി പ്രാർത്ഥിച്ചു. അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു. അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു."

പത്രോസിന്റെ പ്രർത്ഥനയുടെ ഫലമായി സ്നാനം ഏറ്റ് ക്രിസ്ത്യാനികളായി മാറിയ താണ ജാതിയിൽ ഉള്ളവർക്ക് പരിശുദ്ധാത്മാവിനെ ലഭിച്ച സംഭവം അപ്പോസ്തോല പ്രവൃത്തികൾ 10 ആം അദ്ധ്യായത്തിൽ നമുക്ക് കാണൻ കഴിയും. "ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു. അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു. നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. " (പ്രവൃത്തികൾ 10 :44-47)

2. ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശ(14-21)
ഇനിയും നമ്മുടെ ചിന്ത ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശയെക്കുറിച്ചാണ്. യേശു ഊമയായ ഭൂതത്തെ പുറത്താക്കിയപ്പോൾ ഊമൻ സംസാരിച്ചു. അതുകണ്ട ജനങ്ങളിൽ കുറച്ചാളുകൾ പറയുന്നത് ഭൂതങ്ങളുടെ തലവനായ ബെയത്സെബൂലെക്കോണ്ടാണ് യേശു ഭൂതത്തെ പുറത്താക്കിയതന്ന്. അതിനു യേശു നൽകുന്ന മറുപിടിയിൽ ശ്രദ്ധേയമായ  ഭാഗമാണ് ലൂക്കോസിന്റെ സുവിശേഷം 11ആം അദ്ധ്യായം 20 ആം വാക്യം. "എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം". സമാനമായ വേദഭാഗം നമുക്ക് മത്തായിയുടേ സുവിശേഷം 12 ആം അദ്ധ്യായത്തിലും കാണാൻ കഴിയും. "ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം. " (മത്തായി 12:28).

നമ്മൾ ഓരോ ക്രിസ്ത്യാനിയുടെയും പ്രത്യാശ എന്നുള്ളത് നമ്മൾ ഓരോരുത്തരും ദൈവരാജ്യത്തിന്റെ അവകാശികൾളാകും എന്നുള്ളതാണ്. ഒരു മനുഷ്യന്റെ പ്രത്യാശ എന്നുള്ളത് അവന്റെ വിശ്വാസവുമായി ബന്ധപ്പെടുന്നതാണ്. വിശ്വാസമില്ലങ്കിൽ പ്രത്യാശിക്കാൻ നമുക്ക് കഴിയില്ല. എബ്രായ ലേഖനം 11 ആം അദ്ധ്യായം 1 ആം വാക്യത്തിൽ പറയുന്നത് , "വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.". വിശ്വാസം എന്നതു തന്നെയാണ് പ്രാർത്ഥനയുടെയും യാചനയുടെയും അടിസ്ഥാന തത്വം. യാചിച്ചാൽ കിട്ടും എന്നുള്ള വിശ്വാസം കൊണ്ടാണ് യാചിക്കാൻ നമ്മൾ തയ്യാറാകുന്നത്. യാചിച്ചാൽ കിട്ടൂം , അന്വേഷിച്ചാൽ കൻടെത്താൻ കഴിയും മുട്ടിയാൽ തുറക്കും എന്നുള്ള വിശ്വാസം ആണ് നമ്മളെ പ്രാർത്ഥനയുമായി ബന്ധിപ്പിക്കൂന്നത്.

എവിടെയാണ് ദൈവരാജ്യം??
എവിടെയാണ് ദൈവരാജ്യം? എപ്പോഴാണ് ദൈവരാജ്യം വരുന്നത്? നമ്മുടെ ഉള്ളിൽ ഉൻടാകുന്ന സംശയങ്ങൾക്ക് യേശു തന്നെ ഉത്തരം നൽകിയിട്ടുണ്ട്.. ലൂക്കോസിന്റെ സുവിശേഷം 17 ആം അദ്ധ്യായത്തിൽ നമുക്കിതിനുള്ള ഉത്തരം കാണാവുന്നതാണ്. ദൈവരാജ്യം എപ്പോഴാണ് വരുനതെന്ന് പരീശന്മാർ ചോദിക്കുമ്പോൾ  യേശു ക്രിസ്തു നൽകുന്ന ഉത്തരം  നമ്മൾ ക്രിസ്ത്യാനികൾ എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കെണ്ടതാണ്. " ദൈവരാജ്യം എപ്പോൾ വരുന്നു എന്നു പരീശന്മാർ ചോദിച്ചതിന്നു: “ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു; ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ ”എന്നു അവൻ  ഉത്തരം പറഞ്ഞു." (ലൂക്കോസ് 17:21).  യേശുക്രിസ്തു ചെയ്ത പ്രവൃത്തികളെല്ലാം ദൈവത്തിന്റെ ശക്തികൊണ്ട് ചെയ്തതാണ് എന്ന് വിശ്വസിക്കുമ്പോൾ നമ്മ്ടെ ഇടയിൽതന്നെ 'ദൈവരാജ്യം' ഉണ്ട് എന്നുള്ള വിശ്വാസവും നമ്മുടെ ഉള്ളിൽ ഉണ്ടാകണം.

 ദൈവരാജ്യത്തിനെക്കുറിച്ച് പറയുമ്പോൾ യേശു രണ്ട് ഉപമകൾ പറയുന്നുണ്ട്. കടുകുമണിയോടും പുളിച്ചമാവിനോടും സദൃശ്യപ്പെടുത്തിയാണ് യേശു ദൈവരാജ്യത്തെക്കുറിച്ച് പറയുന്നത് . ഒരു മനുഷ്യൻ എടുത്തു തന്റെ തോട്ടത്തിൽ ഇട്ട കടുകുമണിയോടു അതു സദൃശം; അതു വളർന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ വസിച്ചു.  (ലൂക്കോസ് 13:19) ,  “ദൈവരാജ്യത്തെ ഏതിനോടു ഉപമിക്കേണ്ടു? അതു പുളിച്ചമാവിനോടു തുല്ല്യം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ ചേർത്തു എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു” എന്നു പറഞ്ഞു. (ലൂക്കോസ് 13:20,21). മർക്കോസിന്റെ സുവിശേഷം 4 ആം അദ്ധ്യായത്തിലും ചില ഉപമകൾ യേശു പറയുന്നുണ്ട്.

എന്താണ് ദൈവരാജ്യം? ദൈവരാജ്യത്തിന്റെ പ്രത്യേകത എന്താണ്? നമ്മൾ കരുതിയിരിക്കൂന്നത് തന്നെയാണോ ദൈവരാജ്യം? ദൈവരാജ്യത്തെക്കുറിച്ച് പൗലോസ് ശ്ലീഹ റോമർക്ക് എഴുതിയ ലേഖനം 14 ആം അദ്ധ്യായം 17 ആം വാക്യത്തിൽ പറയുന്നുൻട്. "ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ." നീതിയും സമാധാനവും സന്തോഷവും നിറഞ്ഞു നിൽക്കുന്ന ഒരു ലോകമാണ് ദൈവരാജ്യം. നമ്മൾ ജീവിക്കൂന്ന ഈ ലോകത്ത് ഈ പറയുന്ന മൂന്നും ഇന്ന് അന്യം നിന്നുപോവുകയാണ്. സമ്പത്തും അധികാരവും ഉള്ളവന് ഒരു നീതിയും അതില്ലാത്തവന് മറ്റൊരു നീതിയും എന്നുള്ളതാണ് നമ്മുടെ ലോകത്തിന്റെ ഇന്നത്തെ അവസ്ഥ. അടിച്ചമർത്തപ്പെടുകയും പാർശ്വവത്ക്കരിക്കപ്പെടൂകയും ചെയ്യുന്നവരുടെ നീതിയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ആകുലപ്പെടാൻ ആരുമില്ലാതായിരിക്കൂന്നു.  സത്യസന്ധരായ ഭരണാധികാരികൾ ഭരണം നടത്തുമ്പോൾ മാത്രമേ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാൻ കഴിയൂ. വ്യവസ്ഥാപിതമായ രീതിയിൽ അനീതിയിൽ കെട്ടിഉയർത്തിയ ഭരണ സംവിധാനക്രമത്തിൽ തുല്യനീതിയെപ്പറ്റി ചിന്തിക്കുന്നത് തന്നെ വിഢിത്തമാണ്. പക്ഷേ അനീതിയെ ചോദ്യം ചെയ്തുകൊൻട് യരുശലേം ദൈവാലയത്തിൽ തന്നെ ചാട്ടവാർ ഉയർത്തിയത് വ്യവസ്ഥാപിതമായ രിതിയിൽ വളർന്ന അനീതിക്കെതിരെ ഒരു പൊളിച്ചെഴുത്ത് നടത്താനാണ്. ദൈവാലയത്തെ കച്ചവടശാലയാക്കി മാറ്റി ഭക്തരെ ചൂഷ്ണം ചെയ്യുന്ന മതമേലധികാരികൾക്ക് ശിക്ഷ നൽകാൻ യേശുക്രിസ്തു ചാട്ടവാറുമായി ഇറങ്ങിയെങ്കിൽ ഇന്ന് അതേ യേശുക്രിസ്തുവിന്റെ പേരിൽ എന്താണ് നമ്മൾ ദൈവാലയങ്ങളീൽ കാണിച്ചു കൂട്ടൂന്നത്??

എല്ലാ മതങ്ങളുടെയും സാരാംശം എന്നുള്ളത് സമാധാനം ആണ്. പക്ഷേ മതങ്ങളുടെ പേരിൽ തന്നെ ജനങ്ങൾ തമ്മിൽ തല്ലുമ്പോൾ, പരസ്പരം വെട്ടിമരിക്കുമ്പോൾ , മത തീവ്രവാദം ശക്തമാകുമ്പോൾ ലോകത്തിന്റെ സമാധാനം നഷ്ടമാവുകയാണ്. നീതിയും സമാധാനവും ഉറപ്പായ ഒരു വ്യവസ്ഥിതിയിൽ സന്തോഷം സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നാണ്. നീതിയും സമാധാനവും പൂർണ്ണമാകുന്ന ഒരു ലോകം നമ്മുടെ ഇടയിൽ എന്ന് ഉൻടാകും എന്നുള്ളത് നമ്മളെ സംബന്ധിച്ച് ഒരു ചോദ്യ ചിഹ്നം ആണ്.

ആരെല്ലാമാണ് ദൈവരാജ്യത്തിന്റെ അവകാശികൾ ആകുന്നത്? ശിശുവിനെപ്പോലെ ആകാത്തവർക്ക് ദൈവരാജ്യത്തിൽ കടപ്പാൻ കഴിയില്ല എന്ന് യ്യെശു തന്നെ പറയുന്നുൻട്. മർക്കോസിന്റെ സുവിശേഷം 10 ആം അദ്ധ്യായം 15 ആം വാക്യത്തിൽ യേശു ഇങ്ങനെ പറയുന്നു . "ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു." നമൂക്ക് മറ്റ് ചില വേദഭാഗങ്ങളിലും ഇത് കാണാൻ കഴിയും. “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു." (മത്തായി 18:3).  യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ. (മർക്കോശ് 10:14). ദൈവരാജ്യത്തെ ശിശുഎന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. (ലൂക്കോസ് 18:17). ഒരു കുഞ്ഞിന്റെ സവിശേഷത എന്ന് പറയുന്നത് നിഷ്കളങ്കതയാണല്ലോ? നിഷ്കളങ്കരായവർക്ക് ദൈവരാജ്യത്തിൽ കടപ്പാൻ കഴിയും.

നമുക്ക് ദൈവരാജ്യത്തിന് അവകാശികൾ ആകാൻ കഴിയുമോ?? യോഹന്നാന്റെ സുവിശേഷം 3 ആം അദ്ധ്യായം 5 ആം വാക്യത്തിൽ യേശു നിക്കോദിമോസിനോട് പാറയുന്നത് ഇങ്ങനെയാണ്, "വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല." . വി. മാമോദീസായിൽ കൂടി നമ്മൾ വെള്ളത്താലും ആത്മാവിനാലും ജനിച്ചു കഴിഞ്ഞു. പക്ഷേ ഈ ജനനത്തിന്റെ ശക്തിപൂർണ്ണത നശിപ്പിക്കാതെ മുന്നോട്ട് തുടർ ജീവിതം നയിച്ചെങ്കിൽ  മാത്രമെ ദൈവരാജ്യത്തിന്റെ അനുഭവം നമ്മുടെ ഇടയിൽ ഉണ്ടാവുകയുള്ളു. ആത്മാവിനാലും വെള്ളത്താലും ജനിച്ചു എന്നതുകൊൻട് മാത്രം ദൈവരാജ്യത്തിന് അവകാശിയാകാൻ കഴിയുകയില്ല. പൗലോസ് ശ്ലീഹ കോരിന്ത്യർക്ക് എഴുതിയ ഒന്നാം ലേഖനം 6 ആം അദ്ധ്യായം 9-10 ആം വാക്യത്തിൽ പറയുന്നു, "അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ,കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല." മറ്റ് ചില വേദഭാഗങ്ങൾ കൂടി ഓർക്കുക.

ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. (മത്തായി 19:24)

യേശു അവരോടു പറഞ്ഞതു: “ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ കടക്കുന്നു എന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു. (മത്തായി 21:31)

യേശു അവനോടു: “കലപ്പെക്കു കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിന്നു കൊള്ളാകുന്നവനല്ല ” എന്നു പറഞ്ഞു. (ലൂക്കോസ് 9:62)

വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു. (അപ്പോസ്തോല പ്രവൃത്തികൾ 14:22)

സഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു. (1 കോരിന്ത്യർ 15:50)

ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു. (ഗലാത്യർ 5:21)

അന്യായമായ അവകാശങ്ങളിൽ നിന്ന് നാം ഓരോരുത്തരും ഒഴിഞ്ഞു നിന്നാൽ നീതിയും സമാധാനവും നമ്മുടെ ഇടയിൽ ഉൻടാകും. ദൈവത്തോടുള്ള യാചനയിലൂടെ ലഭിക്കുന്ന പരിശുദ്ധാത്മാവ് വഴി ദൈവരാജ്യത്തിന് അവകാശികൾ ആകാൻ നമുക്ക് കഴിയണം. 

ദൈവമാതാവിന്റെ വാങ്ങിപ്പിനുശേഷമുള്ള രണ്ടാമത്തെ ഞായറാഴ്ച.