Wednesday, November 25, 2009

15. ജലപ്രളയം : കഥ

മഴ !
കോരിച്ചൊഴിയുന്ന മഴ !
തുള്ളിക്ക് ഒരു കുടം വെള്ളമെന്നവണ്ണം മഴ പെയ്തിറങ്ങുകയാണ്. ഒരു തരി പ്രകാശം പോലും ഭൂമിയിലേ ക്ക് വീണില്ല. കാര്‍മേഘങ്ങള്‍ സൂര്യനേയും ചന്ദ്രനേയും മറച്ചു കളഞ്ഞിരുന്നു.

ദൈവം നോഹയേയും അവന്റെ കൂടെ പെട്ടകത്തില്‍ ഉള്ളവരേയും ഓര്‍ത്തപ്പോള്‍ ഭൂമിയില്‍ ഒരു കാറ്റ് അടിപ്പിച്ചു. പെട്ടന്ന് വെള്ളം നിലച്ചു. ഉറവകള്‍ നിന്നു. ആകാശത്തുനിന്നുള്ള മഴയും നിന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോള്‍ പെട്ടകം അരരാത്ത് പര്‍വ്വതത്തില്‍ ഉറച്ചു. ഏഴാം മാസം പതിനേഴാം തിയ്യതി ആണ് പെട്ടകം അരരാത്ത് പര്‍വ്വതത്തില്‍ ഉറച്ചത്. പത്താം മാസം ഒന്നാം തീയതിയാണ് പര്‍വ്വതശിഖരങ്ങള്‍ ഒക്കെ കാണാന്‍ തുടങ്ങിയത്. നാല്പ്തു ദിവ്സം കഴിഞ്ഞപ്പോള്‍ നോഹ തന്റെ പെട്ടകത്തിന്റെ കിളിവാതില്‍ തുറന്നു മലങ്കാക്കയെ പുറത്തേക്ക് വിട്ടു. വെള്ളം ശരിക്ക് പറ്റുന്നതുവരെ മലങ്കാക്ക പെട്ടകത്തിലേക്ക് വരികയും പോവുകയും ചെയ്തു കൊണ്ടിരുന്നു.

ഭൂമിയില്‍ വെള്ളം കുറഞ്ഞോ എന്ന് അറിയേണ്ടതിനു നോഹ ഒരു ദിവസം ഒരു പ്രാവിനേയും കിളിവാതിലിലൂടെ പുറത്തേക്ക് വിട്ടു. പ്രാവ് തിരിച്ചു വരുന്നുണ്ടോ എന്നറിയാന്‍ നോഹ കിളിവാതിക്കല്‍ തന്നെ കാത്തുനിന്നു. കിളിവാതിലിലൂടെ പുറത്തേക്ക് പോയ പ്രാവ് ഭൂമിയിലൊക്കയും പറന്നു നടന്നു. എവിടെയെങ്കിലും ഒന്ന് ഇരിക്കാന്‍ അല്പം സ്ഥലം ഉണ്ടോ എന്ന് അത് അന്വേഷിച്ചു. വെള്ളം കിടക്കു ന്നതുകൊണ്ട് കാല്‍ വെപ്പാന്‍ പോലും സ്ഥലം ഇല്ലാത്തതുകൊണ്ട് പ്രാവ് തിരിച്ച് പെട്ടകത്തിലേക്ക് തിരിച്ചു പറന്നു. കിളിവാതിക്കല്‍ നിന്ന നോഹ കൈനീട്ടി പ്രാവിനെ പിടിച്ച് പെട്ടകത്തിനുള്ളിലാക്കി.

വീണ്ടു ഏഴുദിവസം കഴിഞ്ഞപ്പോള്‍ നോഹ വീണ്ടും ആ പ്രാവിനെ പെട്ടകത്തില്‍ നിന്ന് പുറത്തു വിട്ടു. പ്രാവ് തിരിച്ചു വരുന്നതും കാത്ത് നോഹ കിളിവാതിക്കല്‍ തന്നെ നിന്നു. അന്നു വൈകുന്നേരം പ്രാവ് തിരിച്ചു വന്നു. കിളിവാതിക്കള്‍ നിന്ന നോഹ പ്രാവ് ദൂരത്ത് നിന്ന് വരുന്നത് കണ്ടു. ആ പ്രാവിന്റെ കൊക്കില്‍ എന്തോ ഉണ്ടല്ലോ ? പ്രാവ് അടുത്തുവന്നപ്പോള്‍ നോഹ വ്യക്തമായി കണ്ടു. പ്രാവിന്റെ വായില്‍ അതാ ഒരു പച്ച ഒലിവില.

ഭൂമിയില്‍ വെള്ളം ഒക്കെ കുറഞ്ഞ് സസ്യങ്ങള്‍ ഒക്കെ വളര്‍ന്നു തുടങ്ങി എന്ന് നോഹയ്ക്ക് മനസിലായി. ഏഴു ദിവസം കഴിഞ്ഞിട്ട് നോഹ ഒരിക്കല്‍ കൂടി ആ പ്രാവിനെ പുറത്തേക്ക് വിട്ടു. പ്രാവ് പിന്നീട് തിരിച്ചു വന്നതേ ഇല്ല. നോഹ പെട്ടകത്തീന്റെ മേല്‍ത്തട്ട നീക്കി നോക്കി. ഭൂമി ശരിക്ക് ഉണങ്ങിയിരിക്കുന്നത് നോഹ കണ്ടു. പെട്ടകത്തില്‍ നിന്ന് കുടുംബഠേയും മൃഗങ്ങളേയും ഇറക്കി കൊള്ളാന്‍ യഹോവ നോഹയോട് പറഞ്ഞു. നോഹ തന്റെ കുടുംബത്തെ പെട്ടകത്തില്‍ നിന്ന് ഇറക്കി. എല്ലാ മൃഗജാലങ്ങളും പെട്ടകത്തില്‍ നിന്ന് ഇറങ്ങി.

നോഹ ചുറ്റും നോക്കി. എങ്ങും ജീവനുണ്ടായിരുന്നു എന്നതിന്റെ തെളിവു പോലും അവശേ ഷിച്ചിട്ടില്ല.തന്റെ കൂടെ പെട്ടകത്തില്‍ ഉണ്ടായിരുന്നവര്‍ മാത്രമാണ് ഭൂമിയില്‍ ഇനി ജീവ നോടെ അവശേഷിക്കുന്നതെന്ന് നോഹയ്ക്ക് മനസിലായി. തന്റെയും കൂടെയുള്ള വരുടേയും ജീവന്‍ നിലനിര്‍ത്തിയ ദൈവത്തിന് നന്ദി പറയാതി രിക്കുന്നത് എങ്ങനെ? നോഹ വേഗം യഹോവയ്ക്ക് ഒരു യാഗപീഠം പണിതു. ശുദ്ധിയുള്ള എല്ലാ മൃഗങ്ങളില്‍ നിന്നും ശുദ്ധിയുള്ള പറവകളില്‍ നിന്നും ചിലത് എടുത്ത് നോഹ യഹോയ്ക്ക് ഹോമയാഗം അര്‍പ്പിച്ചു.

നോഹ അര്‍പ്പിച്ച ഹോമയാഗത്തിന്റെ സുഗന്ധം യഹോവയുടെ സന്നിധിയില്‍ എത്തി. സൌരഭ്യവാസന മണത്തപ്പോള്‍ യഹോവ ഹൃദയത്തില്‍ ഒരു തീരുമാനം എടുത്തു. മനുഷ്യന്റെ നിരൂപണങ്ങള്‍ ദോഷമുള്ള താണങ്കിലും താനിനി ഒരിക്കലും മനുഷ്യന്‍ നിമിത്തം ഭൂമിയെ ശപിക്കുകയോ നശിപ്പിക്കുകയോ ചെയുകയില്ല. യഹോവ നോഹയോടും പുത്രന്മാരോടും ഭൂമിയിലെ സകല മൃഗങ്ങ ളോടും ഒരു നിയമം ചെയ്തു. താനിനി ഒരിക്കലും ജലപ്രളയം ഉണ്ടാക്കി ഭൂമിയെ നശിപ്പിക്കുകയില്ല. ഭൂമിയെ നശിപ്പിക്കാന്‍ ജലപ്രളയം ഉണ്ടാക്കുകയില്ല. യഹോവ താന്‍ ചെയ്ത നിയമത്തിന്റെ അടയാള മായി തന്റെ വില്ല് മേഘത്തില്‍ വച്ചിട്ട് പറഞ്ഞു.

“ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന്നു അടയാളമായിരിക്കും ഞാന്‍ മേഘത്തില്‍ വച്ചിരിക്കുന്ന ഈ വില്ല്. ബൂമിയുടെ മീതേ മേഘം വരുമ്പോള്‍ ഞാന്‍ വില്ല് കാണുകയും എന്റെ നിയമം ഓര്‍ക്കുകയും ചെയ്യും..”

നോഹ കൃഷി ചെയ്യാന്‍ തുടങ്ങി. ജലപ്രളയം കഴിഞ്ഞതിനുശേഷം നോഹ 350 വര്‍ഷം കൂടി ജീവിച്ചു. 950 വയസായപ്പോള്‍ നോഹ മരിച്ചു.