Wednesday, September 17, 2008

5. ഡിസംബര്‍ 24 : ഭാഗം1

..കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ..

ഇന്ന് ഡിസംബര്‍ 24! മനുഷ്യപുത്രനായി ദൈവപുത്രന്‍ ജനിച്ചതിന്റെ ഓര്‍മ്മ ആഘോഷിക്കാന്‍ ലോകം തയ്യാ‍റായി നില്‍ക്കുകയാണ്.പട്ടണത്തിന്റെ തെരുവുകളില്‍ ക്രിസ്തുമസ് കച്ചവടം തകര്‍ക്കുകയാണ്. വീഥികള്‍ക്കിരുവശവും അലങ്കാര വിളക്കൂകള്‍ പ്രകാശം പരത്തി അണയാതെ നില്‍ക്കുകയായിരുന്നു.ആകാശത്ത് ഇന്ന് പൂര്‍ണ്ണ ചന്ദ്രനാണ്.നക്ഷത്രങ്ങള്‍ പതിവിലധികമായിട്ടുണ്ട്.സമയം പാതിരാ കഴിഞ്ഞുവെങ്കിലും കച്ചവടസ്ഥാപനങ്ങളീലെതിരക്കീന് കുറവ് വന്നിട്ടില്ല.സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ആഘോഷിക്കാന്‍ എല്ലാവരും തയ്യാറെടുക്കുകയാണ്.പൈത്സ്മരങ്ങളുടെ ഇലകളീല്‍ മഞ്ഞുതുള്ളികള്‍ പറ്റിപ്പിടിച്ചുതുടങ്ങിയിരുന്നു.നല്ല തണുത്ത കാറ്റ് വീശാന്‍ തുടങ്ങി.കാറ്റ് അടിച്ചു തുടങ്ങിയാല്‍ എപ്പോള്‍വേണമെങ്കിലും മഞ്ഞ് വീഴാം. കടകളില്‍ നിന്ന് ആളുകള്‍ ഒഴിയാന്‍ തുടങ്ങി.തണുത്ത കാറ്റിന്റെ ശക്തി കൂടികൂടി വന്നു.

പട്ടണത്തിലെ മൂന്നാം നമ്പര്‍ വീഥിയില്‍ഊടെ ആ വൃദ്ധന്‍ നടന്നു.കീറിപ്പറിഞ്ഞ വേഷം.ആരോ കൊടുത്ത കമ്പിളിപ്പുതപ്പ് അയാള്‍ പുതച്ചിട്ടുണ്ടായിരുന്നു.എങ്കിലും ആ തണുപ്പില്‍ അയാള്‍ പുതച്ചിരുന്ന കമ്പിളിപ്പുതപ്പ് അയാള്‍ക്ക് ചൂട് നല്‍കുന്നുണ്ടായിരുന്നില്ല.മഞ്ഞില്‍ അയാള്‍ തണുത്തുവിറച്ചുതുടങ്ങി.മഞ്ഞുപൊഴിയാനും ആരംഭിച്ചു.മഞ്ഞു കാറ്റിനു ശക്തിയും കൂടി.അയാള്‍ ഒരു അഭയത്തിനു വേണ്ടി ചുറ്റും നോക്കി.വിഥികള്‍ വിജനമായിരുന്നു.ചുറ്റിനുമുള്ള വീടുകളീലെ വിളക്കുകളും അണഞ്ഞിരുന്നു.അടുത്തുതന്നെയുള്ള ഒരു വീട്ടിലപ്പോഴും വിളക്കൂകള്‍ അണഞ്ഞിരുന്നില്ല.അയാള്‍ വേഗം ആനൂറ്റിതൊണ്ണൂറ്റി രണ്ടാം നമ്പര്‍ വീടിന്റെ ഗെയ്റ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറി.നെരിപ്പോടിനുള്ളില്‍ തീകത്തുന്ന പ്രകാശം ജനല്‍ ചീല്ലുകളിലൂടെഅയാള്‍ കണ്ടു. ആ വൃദ്ധന്‍ വേഗം കാളിംങ്ങ് ബെല്ലില്‍ വിരലമര്‍ത്തി.അകത്തുനിന്ന് ആരോ നടാന്നു വരുന്ന ശബ്ദ്ദം.വാതില്‍ തുറക്കപ്പെട്ടും.വാതില്‍ തുറന്ന സ്ത്രിയെ അയാള്‍ ശ്രദ്ധിച്ചു.വിലകൂടിയ നിശാവസ്ത്രമാണ് അവള്‍ ധരിച്ചിരുന്നത്. കഴുത്തില്‍ വൈരക്കല്ലുകള്‍ പതിപ്പിച്ച രത്നമാല.

“ഹും എന്താ....??? എന്തുവേണം???..”അവളുടെ ശബ്ദ്ദത്തിന്റെ കാഠിന്യത്തില്‍ ആ വൃദ്ധന്‍ ഞെട്ടി.

“കുഞ്ഞേ പുറത്ത് നല്ല മഞ്ഞുവീഴ്ചയാണ്.ഈ മഞ്ഞില്‍ എന്റെ ശരീരം തണുത്തുവിറയ്ക്കുകയാണ്. എനിക്ക് ഒഅരടിപോലും ഈ ശീതകാറ്റില്‍ മുന്നോട്ട്വയ്ക്കാന്‍ പറ്റുന്നില്ല. ഇന്ന് രാത്രിയില്‍ എന്നെ ഇവിടെ തങ്ങാന്‍ മോളൊന്ന് അനുവദിക്കണാം..” വൃദ്ധന്‍ പറഞ്ഞു.

“നിങ്ങള്‍ ഈ രാത്രിയില്‍ എങ്ങോട്ട് പോകുന്നു.നിങ്ങള്‍ക്ക് വീട്ടില്‍ ആരുമില്ലേ?” അവള്‍ വാതില്‍ പൂര്‍ണ്ണമായിട്ട് തുറക്കാതെയാണ് ചോദിച്ചത്.

“എനിക്ക് എല്ലാവരും ഉണ്ടായിരുന്നു.ഞാന്‍ എന്നെക്കാള്‍ ഉപരിയായി സ്നേഹിച്ച പന്ത്രണ്ടു കൂട്ടുകാര്‍.. പക്ഷേ ,കുഞ്ഞേ; അവരില്‍ ഒരാള്‍ ...” വൃദ്ധന്‍ഇടയ്ക്ക് വച്ച് നിര്‍ത്തി.

“ഒരുവന്‍ നിങ്ങളെ എന്തു ചെയ്തു ...?”

“അവനെന്നെ ചതിച്ചു കുഞ്ഞേ..എന്റെ പേരില്‍ അവന്‍ മുപ്പതുവെള്ളിക്കാശുവാങ്ങി....”

“മുപ്പതുവെള്ളിക്കാശോ? മുപ്പതുവെള്ളിക്കാശു വങ്ങിയതാണോ വലിയ കാര്യം...ഇന്നത്തെക്കാലത്ത് മുപ്പതുവെള്ളിക്കാശുകൊണ്ട് എന്തു പ്രയോജനമാഉണ്ടാകുന്നത്..?”

“വളരെ നാളുകളായി കുഞ്ഞേ അവനാപണം വാങ്ങിയിട്ട്..ഇതുവരെ അവന്‍ ആ പണം തിരിച്ച് അടച്ചിട്ടില്ല...അവനെ കാണാനായി ഇറങ്ങിയതാഞാന്‍..” വൃദ്ധന് തണുപ്പ് അസഹനീയമായിത്തുടങ്ങി.

“ഈ തണുപ്പില്‍ , ഈ രാത്രിയിലാണോ നിങ്ങളവനെ തിരക്കി ഇറങ്ങുന്നത്..?”

“അത്ര് കുഞ്ഞേ എല്ലാവര്‍ഷവും ക്രിസ്തുമസിന്റെ തലേദിവസമാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത് . ഇതുവരെ അവനൊരു വെള്ളിക്കാശുപോലും തിരിച്ച്തന്നിട്ടില്ല... ഇന്നവന്‍ ഈ തെരുവിലേക്കാണ് വരുന്നതെന്ന് ഞാനറിഞ്ഞു...”

“ഈ തണുത്തരാത്രിയില്‍ നിങ്ങളെ കാണാതാവുമ്പോള്‍ നിങ്ങളുടെ വീട്ടില്‍ തിരക്കുകയില്ലേ..?”

“ഇന്ന് എന്ന് ആരും തിരക്കുകയില്ല... പക്ഷേ നാളെ എല്ലാവരും എന്നെ തിരക്കൂം.....”

വൃദ്ധനെ എങ്ങനെ ഒഴിവാക്കണം എന്ന ചിന്തയിലായിരുന്നു ആ സ്ത്രി. എന്തുപറഞ്ഞാണ് ഇപ്പോള്‍ ഈ വൃദ്ധനെ ഒഴിവാക്കുന്നത്.ഭര്‍ത്താവായിരിക്കുംഎന്ന് വിചാരിച്ചാണ് വാതില്‍ത്തുറന്നത്.അവള്‍ വൃദ്ധനെ സൂക്ഷിച്ചുനോക്കി.അയാളുടെ മുഖം ശരിക്ക് കാണാന്‍ കഴിയുന്നില്ല.ശബ്ദ്ദത്തില്‍ നിന്ന്അയാളുടെ പ്രായം മനസ്സിലാക്കാനും പറ്റുന്നില്ല.ഇയാള്‍ ഇനി വൃദ്ധന്‍ തന്നെയാണോ?അതോ ക്രിസ്തുമസ് തലേന്ന് മോഷ്ണത്തിനായി വേഷം മാറിവന്നആരെങ്കിലും ആണോ? പക്ഷേ അയാളുടെ നീലക്കണ്ണുകളുടെ തിളക്കം ശരിക്ക് കാണാം.അവള്‍ വൃദ്ധനെതന്നെ നോക്കിനിന്നു.അയാള്‍ അവളുടെവാതിലിന് അടുത്തേക്ക് അല്പം കൂടി അടുത്ത് നിന്നു.നെരിപ്പോടില്‍ നിന്നുള്ള വെളിച്ചം അയാളുടെ മുഖത്തേക്ക് വീണു. അയാളുടെ നെറ്റിയില്‍ രക്തത്തുള്ളികള്‍. അയാളുടെ കമ്പിളിപ്പുതപ്പിലും രക്തക്കറകള്‍ കാണുന്നുണ്ടോ? അവളുടെ ഉള്ളില്‍ ഭയം നിറഞ്ഞു.

“നിങ്ങളുടെ നെറ്റിയില്‍ എന്താ രക്തം ?...“ അവള്‍ ചോദിച്ചു.

“എവിടാ കുഞ്ഞേ എന്റെ നെറ്റിയില്‍ രക്തം..കുഞ്ഞിന് തോന്നിയതായിരിക്കും...”ആ‍യാള്‍ തന്റെ കൈത്തലം കൊണ്ട് നെറ്റി തുടച്ച് കൈയ്യിലേക്ക് നോക്കി.

അയാള്‍ കൈത്തലം അവളുടെ നേരെ നീട്ടി.. അവള്‍ അയാളെ വീണ്ടും നോക്കി.നെരിപ്പോടിലെ കനലുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദ്ദം.നെരിപ്പോടില്‍തീ ആളി.അയാളുടെ മുഖത്തേക്ക് കൂടുതല്‍ വെളിച്ചം വീണു.അവള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ മുഖത്ത് ഇപ്പോള്‍ രക്തത്തുള്ളികള്‍ഇല്ല. ഇയാള്‍ ഇനി മന്ത്രവാദിയോ മറ്റോ ആണോ ?തെരുവില്‍ അടിയോ മറ്റോ നടന്നപ്പോള്‍ ഇടയില്‍ അകപ്പെട്ട നാടോടിയാണോ ഇയാള്‍ ?അയാളുടെ നെറ്റിയിലെ രക്തം താന്‍ കണ്ടതാണ്. ആ വൃദ്ധനെ ഒഴിവാക്കാന്‍ അവളുടെ ഉള്ളില്‍ മറ്റൊരു ഉപായം തെളിഞ്ഞു. പെട്ടന്നവളുടെമുഖഭാവം മാറി.

“നിങ്ങളൊരു കള്ളനാണ് ...എനിക്കറിയാം, നിങ്ങളെ കണ്ടപ്പോഴോ എനിക്കറിയാമായിരുന്നു നിങ്ങളൊരു കള്ളനാണന്ന്... തെരുവില്‍ ആളുകള്‍അടിച്ചോടിച്ചപ്പോള്‍ ഉണ്ടായതാണ് നിങ്ങളുടെ ശരീരത്തില്‍ കാണുന്ന രക്തപ്പാടുകള്‍..പോലീസ് എത്തിയപ്പോള്‍ നിങ്ങള്‍ ഇവിടേക്ക്ഓടിക്കയറിയതല്ലേ..?”

“അല്ല ഞാന്‍ കള്ളനല്ല.. ഞാന്‍ കള്ളനല്ല,,, “ അയാള്‍ കരഞ്ഞുതുടങ്ങിയിരുന്നു. തന്റെ അഭിപ്രായത്തില്‍ നിന്ന് പിന്നോട്ട് മാറാന്‍ ആ സ്ത്രി തയ്യാറല്ലായിരുന്നു.

“നിങ്ങള്‍ കള്ളന്‍ തന്നെയാണ്...കൂറേ നാളുകള്‍ക്ക് മുമ്പ് കള്ളന്മാരുടെ കൂടെ നിങ്ങളെ ഈ തെരുവിലൂടെ കൊണ്ടുപോകുന്നത് ഞാന്‍ കണ്ട്താണ്...” അവള്‍ തറപ്പിച്ച് പറഞ്ഞു.

“അത്.. അത് ... “ അയാളുടെ ശബ്ദ്ദം ഇടയ്ക്ക് വച്ച് മുറിഞ്ഞു.എന്ത് പറയണമെന്ന് അറിയാതെ അയാള്‍ കുഴങ്ങി... ”സ്ത്യമായിട്ടും ഞാ‍നൊരു തെറ്റുംചെയ്തിട്ടില്ലായിരുന്നു... മോള്‍ പറഞ്ഞത് ശരിയാണ് .. എന്റെ ശരീരത്തിലെ പാടുകള്‍ തെരുവില്‍ വച്ച് ആളുകള്‍ അടിച്ചപ്പോള്‍ ഉണ്ടായതാണ് ..അവരെന്നെ അറിഞ്ഞുകൊണ്ട് കള്ളനാക്കിയതാണ് ...” വൃദ്ധന്‍ പറഞ്ഞു.

“ഞാന്‍ പറഞ്നില്ലേ നിങ്ങളൊരു കള്ളനാണന്ന് ... എന്നെപ്പറ്റിച്ച് എന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ഇവിടിത്തെ സാധനങ്ങള്‍ മോഷ്ടിക്കാന്‍ ആ മാര്‍ട്ടിന്റെ മകന്‍ അയച്ചതല്ലേ നിങ്ങളെ..???!!! “

“അല്ല...ഞാന്‍ പറഞ്ഞത് സത്യമാണ്... ഞാന്‍ കള്ളനല്ല.. എന്നെ വിശ്വസിക്കൂ..എന്നെ വാതില്‍ത്തുറന്ന് അകത്തേക്ക് കയറ്റൂ..അല്ലങ്കില്‍ ഈതണുപ്പില്‍ മരവിച്ച് ഞാന്‍ മരിക്കും.നെരിപ്പോടിനരുകില്‍ അല്പസമയം ഇരുന്ന് ശരീരം ചൂടാകുമ്പോള്‍ , മഞ്ഞുമഴ മാറുമ്പോള്‍ ഞാന്‍ പൊയ്ക്കൊള്ളാം..”ആ വൃദ്ധന്‍ കേഴുകയായിരുന്നു.

“ഒക്കത്തില്ലന്ന് ഞാന്‍ പറഞ്ഞില്ലേ?.. നിങ്ങളെപ്പോലെ ഒരാളെ വീട്റ്റില്‍ കയറ്റാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല... നിങ്ങളിവിടെ നിന്ന് ഒന്ന് പോയിത്തരുന്നുണ്ടോ ?”അവള്‍ക്ക് ദേഷ്യം വന്ന് തുടങ്ങിയിരുന്നു.

“കുഞ്ഞേ കണ്ണില്‍ ചോരയില്ലാത്ത വര്‍ത്തമാനം പറയരുതേ ..”

“നാശം പിടിക്കാന്‍ ക്രിസ്തുമസിന്റെ തലേന്ന് ഒരോ മാരണങ്ങള്‍ വലിഞ്ഞുകയറി വരും.... അവള്‍ സ്വയം പറഞ്ഞു. അവള്‍ വാതിലടയ്ക്കാനായി തുടങ്ങി.

“നാശം പിടിക്കാന്‍ ക്രിസ്തുമസിന്റെ തലേന്ന് ഒരോ മാരണങ്ങള്‍ വലിഞ്ഞുകയറി വരും.... അവള്‍ സ്വയം പറഞ്ഞു. അവള്‍ വാതിലടയ്ക്കാനായി തുടങ്ങി.“മോളേ അയാള്‍ ഇവിടേക്ക് കയറി ഇരുന്നോട്ടെ... കുറച്ചുകഴിയുമ്പോള്‍ ഞാന്‍ തന്നെ പറഞ്ഞുവിട്ടോളാം..”വീടിനകത്തുനിന്ന് ഒരു വൃദ്ധന്‍ അവളുടെഅടുത്തേക്ക് വന്ന വൃദ്ധന്‍ പറഞ്ഞു.

“അങ്കിളിവിടെ അടങ്ങിയിരുന്നാല്‍ മതി... ഇവിടിത്തെ കാര്യങ്ങള്‍ നോക്കാന്‍ ഞാ‍നുണ്ട്..“ അവള്‍ അയാളോട് കയര്‍ത്തു.ആ വൃദ്ധന്‍ പതിയെനെരിപ്പോടിനടുത്ത് പോയിരുന്നു.

സ്ത്രി കതക് അടയ്ക്കാനായി തിരിഞ്ഞു.അപ്പോഴും വാതിക്കല്‍ അപരിചിതനായ വൃദ്ധന്‍ അവളുടെ ദയയും കാത്ത് ഉണ്ടായിരുന്നു.“നിങ്ങളിതുവരെ പോയില്ലേ..?” അവള്‍ ചോദിച്ചു.

“ഇല്ല.. മോളുടെ മനസ്സ് മാറുന്നതും കാത്ത് നിന്നതാണ് ...”

“നിങ്ങള്‍ നിന്നതുകൊണ്ട് ഒരു കാര്യവും ഇല്ല.. ഞാന്‍ നിങ്ങളെ ഒരിക്കലും അകത്തേക്ക് കയറ്റുകയില്ല... മഞ്ഞ് വീഴ്ച വര്‍ദ്ധിക്കുന്നതിനുമുമ്പ്പൊയ്ക്കോളൂ...”

അവള്‍ വാതില്‍ വലിച്ചടച്ചു. വൃദ്ധന്റെ മുഖത്ത് വിഷാദം നിറഞ്ഞ് ഒരു ചിരിയുണ്ടായി. അയാളുടെ തിളക്കമുള്ള നീലക്കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ത്തുള്ളികള്‍ താഴേക്ക് വീണു. പെട്ടന്ന് അയാളുടെ മുഖത്ത് നിന്ന് രക്തത്തുള്ളികള്‍ നിലത്തേക്ക് ഇറ്റിറ്റ് വീഴാന്‍ തുടങ്ങി. ഭയാനകമായ തണുത്തകാറ്റ്വീശാന്‍ തുടങ്ങി. പൈല്‍ മരങ്ങള്‍ കാറ്റില്‍ ശക്തമായി ആടിയുലഞ്ഞു. മഞ്ഞുകട്ടകള്‍ മഴപോലെ പെയ്യാന്‍ തുടങ്ങി.പെട്ടന്ന് തെരുവിലെ വൈദ്യുതവിളക്കുകള്‍ അണഞ്ഞു.ആ വൃദ്ധന്‍ ഇരുട്ടിലേക്ക് നടന്നു മറഞ്ഞു....

(തുടരും .....)