Friday, September 19, 2008

7. ഡിസംബര്‍ 24 : ഭാഗം 3


(കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....)

( അമേരിക്കന്‍ നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 - 1910 ) 27ആം വയസില്‍അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ The Goodman Theatre of the Chicago ArtInstitute എന്ന കേന്ദ്രം സ്ഥാപിച്ചു, അമേരിക്കന്‍ നാടകവേദിക്ക് ഈ സ്ഥാപനം എണ്ണപ്പെട്ട സംഭാവനകള്‍നല്‍കി. ‘Dust of the Road ' എന്ന ഏകാങ്ക നാടകം മതപരമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കെന്നത്ത്എഴുതിയിരിക്കൂന്നത്. ക്രിസ്തുമസ്സ് സന്ദേശം എന്താണന്ന് പറയുന്ന ഈ നാടകം അനേകം ആളുകളെപുതിയ മനുഷ്യര്‍ ആക്കിയിട്ടുണ്ട് ....‘Dust of the Road ' എന്ന ഏകാങ്ക നാടകത്തിന്റെ തനി പരിഭാഷയല്ല ഇത് .. ആശയവും കഥാപാത്രങ്ങളില്‍ചിലരും ‘Dust of the Road ' ലെ ആണ് ... )

കഴിഞ്ഞഭാഗങ്ങള്‍ :
ഡിസംബര്‍ 24 : ഭാഗം 2 (തുടര്‍ന്ന് വായിക്കുക..)

: അദ്ധ്യായം 3 :
സോഫിയ താന്‍ ഇരുന്നടത്തുനിന്ന് എഴുന്നേറ്റില്ല.ആരോ തന്റെ അടുത്തേക്ക് വരുന്നുണ്ടന്ന് അവള്‍ക്ക് തോന്നി.ആരോ തന്റെ അടുത്ത് ആരോ നില്‍ക്കുന്നുണ്ട്. ഈ അസമയത്ത് തന്റെ ഭര്‍ത്താവല്ലാതെ മറ്റാര് വരാനാണ്.“നിങ്ങളെന്താണ് ഇത്രയും താമസിച്ചത് ?” അവള്‍ തന്റെ ഭര്‍ത്താവാണന്ന് കരുതിചോദിച്ചു.അപരിചിതന്‍ ഒരു നിമിഷം നിശബ്ദ്ദനായി. പെട്ടന്ന് തന്നെ അയാള്‍ മറുപിടിയും നല്‍കി.
“ഹോ ,ഞാനല്പം താമസിച്ചുപോയി .. റോഡിലൊക്കെ എന്ത് തിരക്കാണ് ..” അയാള്‍ ഇങ്ങനെയാണ് , മറുപിടി പറഞ്ഞത് .
തന്റെ ഭര്‍ത്താവിന്റെ ശബ്ദ്ദത്തിന്റെ മാറ്റം അവള്‍ തിരിച്ചറിഞ്ഞു. ശബ്ദ്ദഠിന് എന്തു പറ്റിയന്ന് ചോദിക്കാതിരിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.“നിങ്ങളുടെ ശബദ്ദം എന്താണ് അടഞ്ഞിരിക്കൂന്നത് ? എന്താപറ്റിയത്..? അതോ പപ്പ അവിടെയങ്ങാണം നില്‍പ്പുണ്ടോ ?” അവള്‍ ചോദിച്ചു.
“ഇത് എന്റെ അവസരമാണ് ... ഇന്നത്തെ അവസാന അവസരം !!!

 “സോഫിയ ചോദിച്ചതിന് ഉത്തരമല്ല അയാള്‍ പറഞ്ഞത് .ശബ്ദ്ദം താഴ്ത്തി പറഞ്ഞതുകൊണ്ട് അയാള്‍ എന്താണ് പറഞ്ഞതന്ന് അവള്‍ കേട്ടില്ല.
അവള്‍ വീണ്ടും ചോദിച്ചു.“എന്താണ് നിങ്ങളുടെ ശബ്ദ്ദത്തിനുപറ്റിയതന്ന് പറയു..”
“പുറത്ത് നല്ല മഞ്ഞാണ് ... തണുപ്പ് തൊണ്ടയ്ക്ക് പിടിച്ചന്നാ തോന്നുന്നത്..”
സോഫിയ കസേരയില്‍ നിന്ന് എഴുന്നേറ്റു. നോടോടി മുറിയിലെ നിഴല്‍ ഭാഗഠേക്ക് നീങ്ങി.അയാള്‍ നിഴലില്‍ മറഞ്ഞു നിന്നു.“പീറ്റര്‍ നിങ്ങളൊന്ന് എന്റെ അടുത്തേക്കൊന്ന് വരൂ ... ഞാനൊന്ന് നിങ്ങളെ കാണട്ടെ. നിങ്ങള്‍ഊടെ ശബ്ദ്ദം പാടെ മാറിപ്പോയല്ലോ?”തന്റെ ഭര്‍ത്താവ് അകത്തെ മുറിയിലേക്ക് പോയി എന്നുള്ള വിചാരത്തിലാണ് അവള്‍ പറഞ്ഞത്. നാടോടി നിഴലില്‍ നിന്ന് വെളിച്ചത്തിലേക്ക് മാറി നിന്നു.
“ഞാനിവിടയുണ്ട് സോഫിയാ സ്റ്റീല്‍ ,നോക്കികൊള്ളൂ...”നാടോടിയുടെ ശബ്ദ്ദം കേട്ട് അവള്‍ നോക്കി.
തന്റെ ഭര്‍ത്താവിന് പകരം മറ്റൊരാള്‍ ...തന്റെ ഭര്‍ത്താവ് എവിടെ?? അപരിചിതനായ ഒരുത്തന്‍ രാത്രിയില്‍ തന്റെ അടുത്ത്.. അതും മ഑്റാരും ഇല്ലാത്തപ്പോള്‍ ...പപ്പായെ വിളിക്കണോ ?അവളുടെ ഉള്ളില്‍ അപകടം നിറഞ്ഞു.മനസില്‍ നിലവിളി മുഴങ്ങി. 
“എന്റെ ദൈവമേ നിങ്ങള്‍ ആരാണ് ?എന്റെ ഭര്‍ത്താവാണന്നാണ് ഞാന്‍ വിചാരിച്ചത്. ...” സോഫിയായുടെ ശരീരത്തിലൂടെ ഒരു വിറയല്‍ കടന്നു.
“നിങ്ങളെന്തിനാണ് ഇങ്ങനെ നിലവിളിക്കുന്നത് ? ഞാന്‍ നിങ്ങളുടെ ഭര്‍ത്താവിന്റെ ഒരു സുഹൃത്താണ് . ഞാന്‍ എത്രയോ പ്രാവിശ്യം നിന്റെഭര്‍ത്താവിന്റെ കൂടെ ഇവിടെ വന്നിരിക്കുന്നു. ഞാന്‍ നിങ്ങളുടെ സുഹൃത്ത് എന്നതിലുപരി നല്ലൊരു സ്നേഹിതനുമാണ് ..“ ഇങ്ങനെ പറഞ്ഞുകൊണ്ട്അയാള്‍ മുകളിലേക്കൂള്ള പടികള്‍ക്ക് താഴെയായി വന്നു നിന്നു.അയാള്‍ മുകളിലേക്ക് കയറാന്‍ ഭാവിച്ചു.
“നിങ്ങളവിടെ നില്‍ക്കൂ... നിങ്ങള്‍ക്കെന്താണ് വേണ്ടത് ..നിങ്ങളാരാണ് ?” സോഫിയ ചോദിച്ചു.
“എനിക്ക് വേണ്ടത് എന്താണന്ന് പറഞ്ഞാല്‍ നീ അത് തരുമോ..?” അയാള്‍ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.സോഫിയ പിന്നോട്ട് നീങ്ങി.
“ആ പ്രശ്നപരിഹാരത്തിനായി നിങ്ങളെന്ത് ചെയ്യാന്‍ പോകുന്നു എന്നറിയാനാണ് ഞാന്‍ വന്നത് ..? അയാള്‍ പറഞ്ഞു.
“നിങ്ങളെന്തൊക്കെയാണ് ഈ പറയുന്നത് .? എനിക്കൊന്നും മനസ്സിലാകുന്നില്ല.. നിങ്ങളെന്റെ വീട്ടില്‍ നിന്ന് പുറത്തുപോകണം.എനിക്ക് നിങ്ങളോടൊന്നും പറയാനില്ല... നിങ്ങളെ എനിക്ക് അറിയുകയും ഇല്ല ,,,” സോഫിയായുടെ വാക്കുകള്‍ ആ നാടോടിയില്‍ ഒരു പ്രതികരണവുംഉണ്ടാക്കിയില്ല.
“നിങ്ങളൊരു ബുദ്ധിമതിയായ സ്ത്രിയാണ് സോഫിയ...” അയാള്‍ പറഞ്ഞു.
സോഫിയായുടെ ഉള്ളില്‍ എവിടെ നിന്നോ ധൈര്യം വന്ന് നിറഞ്ഞു.അല്ലങ്കില്‍ അവള്‍ ധൈര്യവതിയെപ്പോലെ അഭിനയിച്ചു. അവള്‍ ആ നാടോടിയുടെ അടുത്തേക്ക് നീങ്ങി നിന്നു.

“എനിക്കറിയാം നിങ്ങളെന്റെ ഭര്‍ത്താവിന്റെ കൂട്ടുകാരനല്ലന്ന് .പീറ്ററിന്റെ കൂടെ നിങ്ങളെ ഞാനൊരിക്കല്‍ പോലും കണ്ടിട്ടില്ല. എന്റെ ഭര്‍ത്താവ്പുറത്തുപോകുന്ന സമയം നോക്കി വരുന്ന ഭിക്ഷക്കാരനില്‍ ഒരുവനാണ് നിങ്ങള്‍. രാത്രിയില്‍ എലികള്‍ പതുങ്ങിവരുന്നതുപോലെ പതുങ്ങിപതുങ്ങിനിങ്ങള്‍ വന്നതെന്തിനാണന്ന് എനിക്കറിയാം.. പപ്പായെ വശീകരിച്ച് സൂത്രത്തില്‍ പണം വങ്ങാന്‍ എത്തിയവനാണ് നിങ്ങള്‍. ഞാന്‍ കണ്ടതുകൊണ്ട്നിങ്ങള്‍ കള്ളം പറയുകയാണ് ..”

“നിങ്ങള്‍ക്ക് ശരിക്കും സംസാരിക്കാന്‍ അറിയാം സോഫിയ. തകരപ്പാളികള്‍ അടിച്ച ദേവാലയ ഗോപുരഠിന്റെ മുകളീല്‍ കാറ്റ് അടിക്കും പോലെയാണ്നിങ്ങളുടെ സംസാരം. വീട്ടില്‍ കയറിവരുന്ന ഒരു അതിഥിയോട് ഇങ്ങനെയാണോ സംസാരിക്കേണ്ടത് ? നെരിപ്പോടിനരുകിലെ കസേരയില്‍ ഇരിക്കാന്‍നിങ്ങളെന്നെ ക്ഷണിക്കുമെന്ന് ഞാന്‍ കരുതി. നിങ്ങളെനിക്ക് കുടിക്കാന്‍ ചൂടുള്ള എന്തെങ്കിലും തരുമന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ അതെല്ലാംവെറുതെയായി...”നാടോടി പറഞ്ഞു.

വെറുതെയായി...”നാടോടി പറഞ്ഞു.“നിങ്ങളെങ്ങനെയാണ് അകത്തുവന്നത് ? നിങ്ങള്‍ വന്ന വഴിയേതന്നെ പുറത്തുപോകുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. ഞാനെന്റെ പട്ടിയെ അഴിച്ചുവിട്ടാല്‍അതുനിങ്ങളെ കടിച്ചുകീറും..”

“ക്രിസ്തുമസിന്റെ തലേ ദിവസം നിങ്ങളുടെ ഭവനത്തിലേക്ക് കടന്നുവന്ന എനിക്കു തന്ന അതിഥി സല്‍ക്കാരം നന്നായി സോഫിയ ... ഇങ്ങനെതന്നെ വേണംഅതിഥികളോട് പെരുമാറാന്‍ ...”

“നിങ്ങളാരാണ് ...? ഇത്രയ്ക്ക് അധികാരത്തോട് എന്നെ പറയാന്‍ നിങ്ങളാരാണ് ?” സോഫിയ തന്റെ ചോദ്യം ആവര്‍ത്തിച്ചു.

നാടോടി നെരിപ്പോടിനരുകിലേക്ക് നീങ്ങി നിന്നു. നെരിപ്പോടിനുള്ളിലെ കനലുകളുടെ തിളക്കം അയാളുടെ മുഖത്തേക്ക് പതിച്ചു.അയാള്‍ നെരിപ്പോടിനുള്ളിലേക്ക് നോക്കി. അയാള്‍ നെരിപ്പോടിനരുകില്‍ ഇരുന്ന കമ്പെടുത്ത് കനലുകള്‍ ഇളക്കി.കനലുകള്‍ ആളി. നെരിപ്പോടിനുള്ളില്‍ നിന്ന്തീപ്പൊരികളും ചാരവും പറന്നു.

“ഞാന്‍ വെറും പൊടി ... നിരത്തിലെ പൊടിയാണ് ഞാന്‍ ...കത്തിയെരിയുന്ന ഈ തീക്കനലുകള്‍ പൊട്ടുമ്പോഴുള്ള തീപ്പൊരിയില്ലേ , അതാണ് ഞാന്‍!അതേ മനുഷ്യരുടെ മനസുകളില്‍ ഒരിക്കലും കെടാത്ത തീപ്പൊരിയാണ് ഞാന്‍ ..“ നാടോടി പറയുന്നതൊന്നും അവള്‍ക്ക് മനസ്സിലായില്ല.

“നിങ്ങളൊരു നാടോടിയാണ് .. നിങ്ങളെ കണ്ടാലേ അറിയാം നിങ്ങളൊരു നാടോടിയാണന്ന് ... “

“അതെ ഞാനൊരു നാടോടിയാണ് ... നൂറ്റാണ്ടുകളായി അലഞ്ഞു നടക്കൂന്ന നാടോടി... മലയും കടലും കടന്ന് ദേശാടനം ചെയ്യുന്ന നാടോടി.. സൂര്യനേയുംചന്ദ്രനേയും നക്ഷത്രങ്ങളേയും സന്തോഷത്തോടെ നോക്കി നടക്കുന്നവന്‍ ..വസന്തകാലത്തെ പൂക്കളുടെ സൌന്ദ്യര്യം ആസ്വദിച്ചും കിളികളുടെശബ്ദ്ദം കേട്ടും ... ദേശാടനക്കിളികളെപ്പോലെ പറന്നു നടക്കൂന്ന ഒരു പാവം നാടോടി.. ഹൃദയങ്ങളെ കൊട്ടിയടച്ച് സ്വയം തീര്‍ക്കുന്ന ചങ്ങലകളില്‍ബന്ധനസ്ഥനായി കഴിയുന്ന മനുഷ്യനെ തേടി നടക്കൂന്ന നാടോടി ...! പണക്കാരന്റെ മേശകളെ നോക്കി ആ മേശകളീലെ പാപം ഇല്ലാതാക്കാന്‍നടക്കുന്ന ഒരു നാടോടിയാണ് ഞാന്‍ ..“ നാടോടി പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് പറഞ്ഞത്.

“നിങ്ങളെ ആരാണ് ഇങ്ങോട്ട് വിളിച്ചത് ? സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള ഒരാളുടെ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ കയറി വന്ന് അസംബന്ധം പറയുന്നതാണോ നിങ്ങളുടെ തൊഴില്‍.... പണക്കാരന്റെ മേശകള്‍ഊടെ പാപം തീര്‍ക്കുന്ന നോടോടിയാണന്ന് പോലും ...? നിങ്ങള്‍ക്കെന്താ തലയ്ക്ക്സുഖമില്ലേ ?

സോഫിയായുടേ ചോദ്യത്തിന് അയാള്‍ ഉത്തരം പറഞ്ഞില്ല. അയാള്‍ തന്റെ കോട്ടിന്റെ കീശയില്‍ നിന്ന് ഒരു ചുരുട്ട് എടുത്ത് ചുണ്ടില്‍ വച്ചു.നെരിപ്പോടിനുള്ളില്‍ നിന്ന് ഒരു കനല്‍ എടുത്ത് അയാള്‍ തന്റെ ചുരുട്ട് കത്തിച്ചു. അയാക്ക് ചുരുട്ട് ആഞ്ഞ് വലിച്ചു.“നിങ്ങളുടെ ഭര്‍ത്താവ് ഉടനെ വരുമോ?” അയാള്‍ സോഫിയായോട് ചോദിച്ചു. എന്തുപറയണമെന്ന് അവള്‍ ഒരു നിമിഷം ചിന്തിച്ചു. അയാള്‍ചുരുട്ട് ആഞ്ഞ് വലിക്കുകയാണ് ......

(തുടരും...)