Monday, September 22, 2008

10. ഡിസംബര്‍ 24 : ഭാഗം 6

(കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....)



( അമേരിക്കന്‍ നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 - 1910 ) 27ആമത്തെ വയസില്‍അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ The Goodman Theatre of the Chicago ArtInstitute എന്ന കേന്ദ്രം സ്ഥാപിച്ചു, അമേരിക്കന്‍ നാടകവേദിക്ക് ഈ സ്ഥാപനം എണ്ണപ്പെട്ട സംഭാവനകള്‍നല്‍കി. ‘Dust of the Road ' എന്ന ഏകാങ്ക നാടകം മതപരമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കെന്നത്ത്എഴുതിയിരിക്കൂന്നത്. ക്രിസ്തുമസ്സ് സന്ദേശം എന്താണന്ന് പറയുന്ന ഈ നാടകം അനേകം ആളുകളെപുതിയ മനുഷ്യര്‍ ആക്കിയിട്ടുണ്ട് ....‘Dust of the Road ' എന്ന ഏകാങ്ക നാടകത്തിന്റെ തനി പരിഭാഷയല്ല ഇത് .. ആശയവും കഥാപാത്രങ്ങളില്‍ചിലരും ‘Dust of the Road ' ലെ ആണ് ... )

കഴിഞ്ഞഭാഗങ്ങള്‍ :

ഡിസംബര്‍ 24 : ഭാഗം1 ഡിസംബര്‍ 24 : ഭാഗം 2 ഡിസംബര്‍ 24 : ഭാഗം 3 ഡിസംബര്‍ 24 : ഭാഗം 4 ഡിസംബര്‍ 24 : ഭാഗം 5 (തുടര്‍ന്ന് വായിക്കുക..)




: അദ്ധ്യായം 6 :




പീറ്റര്‍ അകത്തേക്ക് കയറി. സോഫിയ ഒരു ഭ്രാന്തിയെപ്പോലെ പീറ്ററിനെ കെട്ടിപ്പിടിച്ചു. നാടോടി ആ മുറിയിലെ വലിയ മേശയുടെ അടുത്തേക്ക്നീങ്ങി നിന്നു. അയാളിലേക്ക് പ്രകാശം വീണിരുന്നില്ല.




“പീറ്റര്‍ .. പീറ്റര്‍ .. സോഫിയ ഒരു ഭ്രാന്തിയെപ്പോലെ പീറ്ററിനെ വിളിച്ചു.




“എന്തുപറ്റി സോഫിയ നിനക്ക് .. നീ എന്തിനാ പേടിക്കുന്നത് ? നീ എന്തെങ്കിലും സ്വപ്നം കണ്ട് പേടിച്ചോ ?”




തന്റെ കൂടെ അപരിചിതനായ മനുഷ്യനെ ഈ അസമയത്ത് കണ്ടാല്‍ ഭര്‍ത്താവ് തന്നെക്കുറിച്ച് എന്ത് വിചാരിക്കൂം എന്നായിരുന്നു അവളുടെ ചിന്ത്.തന്റെ ഭര്‍ത്താവ് ഈ മുറിയില്‍ നാടോടിയെ കണ്ടാല്‍ ?.. താന്‍ കതക് തുറന്നുകൊടുക്കാതെയാണ് അയാള്‍ അകത്ത് വന്നതെന്ന് പറഞ്ഞാല്‍പീറ്റര്‍ വിശ്വസിക്കുമോ? അങ്ങനെ തന്റെ ഭര്‍ത്താവ് വിശ്വസിക്കണം.. അല്ലങ്കില്‍ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചന്ന് ഇരിക്കും.




“എന്നെ വീട്ടിലേക്ക് പറഞ്ഞയിക്കരുതേ പീറ്റര്‍ ... എന്നെ പറഞ്ഞുവിടല്ലേ ? ഞാനൊരു തെറ്റും ചെയ്തിട്ടില്ല ...” അവളൊരു ഭ്രാന്തിയെപ്പോലെഅലറിക്കരഞ്ഞു. അവള്‍ തന്റെ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞു.




“നീ എന്തിനാ ഇങ്ങനെ കരയുന്നത് ? എന്താണ് നിനക്ക് സംഭവിച്ചത് ?” പീറ്റര്‍ പറഞ്ഞു.




“പീറ്റര്‍ എന്നെ പറഞ്ഞുവിടരുതേ ...”




“നീ എന്താ പറയുന്നത് സോഫിയ.. നീ എന്തെങ്കിലും കണ്ട് പേറ്റിച്ചോ ? ഞാന്‍ നിന്നോട് എത്രയോ പ്രാവിശ്യം പറഞ്ഞിട്ടുണ്ട് രാത്രിയില്‍ ഒറ്റയ്ക്ക്ഇരിക്കരുതന്ന് ...” പീറ്റര്‍ സോഫിയായെ തന്റെ ശരീരത്തില്‍ നിന്ന് അടര്‍ത്തീ മാറ്റി.സോഫിയ ചുറ്റും നോക്കി. അയാളെ കാണാനില്ല. ആനാടോടി എവിടെ ?




“ആ മനുഷ്യന്‍ ഇവിടെയുണ്ട് .. അയാള്‍ എന്നെ ചതിക്കാനായി ഇവിടെ വന്നതാണ് ...”




“ആരെക്കൂറിച്ചാണ് നീ ഈ പറയുന്നത് ?”




“നിങ്ങള്‍ അകത്തേക്ക് കയറിവന്ന്പ്പോള്‍ ഇവിടെ ഒരു മനുഷ്യന്‍ നില്‍പ്പുണ്ടായിരുന്നില്ലേ? നിങ്ങളുടെ സുഹൃത്താണന്ന് പറഞ്ഞ് അയാള്‍ എന്നെ പറ്റിക്കാന്‍ നോക്കി... ഒരു ചതിയനാണ് അയാള്‍ .. ഒരു കിറുക്കനാണ് അയാള്‍...”




സോഫിയ ആരയോ കണ്ട് പേടിച്ചതാണന്ന് പീറ്ററിന് തോന്നി.അയാള്‍ ആ മുറിയിലൂടെ ഒന്ന് കണ്ണോടിച്ചു.അവിടെയൊന്നും ആരും ഇല്ലായിരുന്നു.“നീ പോയി കിടക്ക് സോഫിയ. ഇവിടെയൊങ്ങും ആരും ഇല്ല... “പീറ്റര്‍ സോഫിയായെ നിര്‍ബന്ധിച്ച് അകത്തേക്ക് അയച്ചു. താന്‍ കണ്ടത് ഒരു സ്വപ്നമാണോ?സോഫിയായ്ക്ക് ഒരുത്തരം നല്‍കാന്‍ കഴിഞ്ഞില്ല. സ്വപ്നമല്ലങ്കില്‍ ആ നാടോടി എവിടെ ? ഈ മുറിയില്‍ ഒളിഞ്ഞിരിക്കാന്‍ ആര്‍ക്കും പറ്റുകയില്ല . സോഫിയ അകത്തേക്ക് പോയി. പീറ്റര്‍ ചാരുകസേരയിലേക്ക്കിടന്നു. അന്നത്തെ പണമിടനെക്കുറിച്ച് അയാള്‍ ചിന്തിച്ചു. ഇന്നത്തെ വട്ടപ്പണമിടപാടില്‍ തന്നെ പതിനായിരം രൂപ പലിശയിനത്തില്‍ കിട്ടിയിരിക്കൂന്നു. എന്നും ഇങ്ങനെ ആയിരുന്നെങ്കില്‍ . അയാള്‍ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.




തന്നെ ആരോ എടുത്തുകൊണ്ട് പോകുന്നതുപോലെ അയാള്‍ക്ക് തോന്നി.അഗ്നിനാവുകള്‍ തന്റെ നേരെ വരുന്നു. തലയില്ലാത്ത മനുഷ്യരൂപങ്ങള്‍തന്റെ നേരെ വാളുമായി വരുന്നു. അതിലൊരു രൂപം വാള്‍ ആഞ്ഞ് വീശി. കഴുത്ത് മുറിഞ്ഞ് ചോര തെറിച്ചു. പീറ്റര്‍ നിലവിളിച്ചുകൊണ്ട് കണ്ണ്തുറന്നു.അയാള്‍ ചാടി എഴുന്നേറ്റു . അയാള്‍ തന്റെ കഴുത്തില്‍ തപ്പി നോക്കി. താന്‍ തന്റെ വീട്ടിലെ ചാരുകസേരയിലാണന്ന് മനസ്സിലാക്കാന്‍അല്പ സമയം വേണ്ടി വന്നു. പീറ്റര്‍ ഫാനിന്റെ സ്പീഡ് കൂട്ടി. പുറത്ത് നല്ല തണുപ്പ് ആയിരുന്നിട്ടും അയാളുടെ വസ്ത്രങ്ങള്‍ വിയര്‍പ്പില്‍ മുങ്ങി.അയാള്‍വീണ്ടും ചാരു കസേരയില്‍ വന്നു കിടന്നു.




ഇടിമുഴക്കം!!! കാതുകളെ തുളച്ചുകയറുന്ന ഇടിയുടെ ശബ്ദ്ദം. കണ്ണുകളെ അന്ധകാരത്തിലേക്ക് തള്ളിയിടാന്‍ ശക്തിയുള്ള ഇടിമുഴക്കം. പീറ്റര്‍ അത്ഭുതപ്പെട്ടു. ഡിസംബറില്‍ ഈ ഇടിമിന്നല്‍ പതിവുള്ളതല്ല.പെട്ടന്ന് ഒരു മിന്നല്‍ ഉണ്ടായി. കണ്ണുകള്‍ മഞ്ചിപോയി. പെട്ടന്ന് മുറിയിലെ ലൈറ്റുകള്‍അണഞ്ഞു. മിന്നലിന്റെ പ്രകാശത്തില്‍ അയാളതുകണ്ടു ,ലൈറ്റുകള്‍ അണഞ്ഞിട്ടും മുറീയിലെ ഫാന്‍ വേഗതയില്‍ കറങ്ങുന്നു. പുറത്ത് ശക്തമായകാറ്റ് വീശാന്‍ തുടങ്ങി. ജനല്‍ വിരികള്‍ പാറിപ്പറന്നു. കൊളുത്ത് ഇട്ടിരുന്ന ജനലുകള്‍ തുറന്നു. കാറ്റില്‍ ജനല്‍പ്പാ‍ളികള്‍ ശബ്ദ്ദത്തോടെ തുറന്നടഞ്ഞു.പുറത്ത് എന്തക്കയോ ഒടിഞ്ഞു വീഴുന്ന ശബ്ദ്ദം. ഏതൊക്കയോ മൃഗങ്ങള്‍ അപശ്ബ്ദ്ദങ്ങള്‍ പുറപ്പെടുവിക്കൂന്നു. എന്തോ അപകടം ശബ്ദ്ദം സംഭവിക്കാന്‍പോവുകയാണ് ... നായ്ക്കള്‍ ‘ഓലിയിടന്നു’. ആരുടയോ ജീവനെടുക്കാന്‍ കാലന്‍ പോകുന്നുണ്ടാവും. അതോ ഏതോ ഒരാത്മാവ് ഈ തെരുവില്‍ കടന്നോ?കാലനയോ ആത്മാക്കളയോ കാണുമ്പോഴാണ് നായ്ക്കള്‍ ഈ ശബ്ദ്ദം പുറപ്പെടുവിക്കൂന്നത് ...




“പീറ്റര്‍...” ആരോ വിളിക്കൂന്നുണ്ടല്ലോ ?പീറ്റര്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു .




“ആരാണ് നിങ്ങള്‍ ? നിങ്ങള്‍ എവിടെയാണ്...?




“ഞാന്‍ ഇവിടെത്തന്നെയുണ്ട് പീറ്റര്‍ .. നിന്റെ തൊട്ടടുത്ത് ... നിന്റെ ഹൃദയത്തോട് അടുത്ത്...”




“എവിടെ നിങ്ങള്‍...?”




പെട്ടന്ന് ലൈറ്റുകള്‍ തെളീഞ്ഞു. കാറ്റും ഇടിമുഴക്കവും ശമിച്ചു.പെട്ടന്ന് അയാള്‍ പീറ്ററിന്റെ അടുത്തേക്ക് വന്നു. അയാള്‍ എവിടെ നിന്ന് തന്റെ മുന്നിലേക്ക്വന്നു എന്ന് പീറ്ററിന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.




“നിങ്ങള്‍ ആരാണ് ..?“ പീറ്റര്‍ ചോദിച്ചു.




“ആ ചോദ്യത്തിന് ഇന്നിവിടെ ,നമ്മുടെ ഇടയില്‍ പ്രശക്തിയില്ല ... അല്ലങ്കില്‍ തന്നെ ഞാന്‍ ആരാണന്ന് പറയാന്‍ എനിക്കറിയില്ല ... ഞാന്‍ ആരുമായിക്കൊള്ളട്ടെ...”




“നിങ്ങള്‍ ഈ മുറിയില്‍ എങ്ങനെ കടന്നു...?? ”




“നീ ഈ മുറിയില്‍ കയറുന്നതിനുമുമ്പ് തന്നെ ഞാനീ മുറിയില്‍ കയറിയിരുന്നു .. നിന്റെ വീട്ടിലേക്ക് എന്നെ കയറിവരാന്‍ വാതില്‍ തുറന്ന് തന്നത്നിന്റെ ഭാര്യയാണ് ” അപരിചിതനായ നാടോടി പറഞ്ഞു.




“അപ്പോള്‍ എന്റെ ഭാര്യയെ ഭയപ്പെടുത്തീയ കിറുക്കന്‍ നീ ആണല്ലേ..?”




“നിങ്ങളുടെ ഭാര്യയെ ഭയപ്പെടുത്താന്‍ ആര്‍ ശ്രമിച്ചു ?? ആരാണ് ഈ അസംബന്ധം നിന്നോട് പറഞ്ഞത൉ ?ഞാന്‍ നിന്റെ ഭാര്യയ്ക്ക് ഉപദേശം നല്‍കാന്‍ശ്രമിക്കുകയായിരുന്നു....” ആ നാടോടി പറഞ്ഞു.




പീറ്ററിന് ആ നാടോടിയുടെ സംസാരം ഇഷ്ടമായില്ല. പീറ്റര്‍ അയാളെ പിടിച്ചു തള്ളനായി മുന്നോട്ടാഞ്ഞു.“അര്‍ദ്ധരാത്രിയില്‍ സ്ത്രികള്‍ക്ക് ഉപദേശംനല്‍കാന്‍ നീ ആരാണ് ? നീ എത്ര്യും വേഗം ഇവിടെ നിന്ന് പോകുന്നതാണ് നിനക്ക് നല്ലത് ... അല്ലങ്കില്‍.......” പീറ്റര്‍ ഇടയ്ക്ക് വച്ച് നിര്‍ത്തി.




പീറ്ററിന്റെ വാക്കുകള്‍ കേട്ട് അയാള്‍ പൊട്ടിച്ചിരിച്ചു. ചിരിയുടെ അവസാനം പറഞ്ഞത് കേട്ട് പീറ്റര്‍ ഭയപ്പെട്ടു.“പീറ്റര്‍ നിനക്കെന്നല്ല.. , ലോകത്തിലെ ആര്‍ക്കും എന്നെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. ഒരു മനുഷ്യന് ഒരിക്കല്‍ മാത്രമേ മരണം ഉള്ളൂ എന്നസത്യം വിസ്മരിക്കാന്‍ പാടില്ല “




(തുടരും... )
അദ്ധ്യായം1 അദ്ധ്യായം 2 അദ്ധ്യായം 3 അദ്ധ്യായം 4 അദ്ധ്യായം 5 അദ്ധ്യായം 6 അദ്ധ്യായം7
അവസാനഅദ്ധ്യായം