Friday, September 19, 2008

8. ഡിസംബര്‍ 24 : ഭാഗം 4

: അദ്ധ്യായം 4 :
പീറ്റര്‍ എപ്പോള്‍ വരുമെന്ന് സോഫിയായ്ക്ക് അറിയില്ലായിരുന്നു. തന്റെ ഭര്‍ത്താവ് വരുന്നതിനു മുമ്പ് ഈ അപരിചിതനെ ഒഴിവാക്കണം. സൊരു അപരിചിതനോടൊത്ത് ഈ അര്‍ദ്ധരാത്രിയില്‍ താന്‍ ഇവിടെ സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു വെന്ന് തന്റെ ഭര്‍ത്താവ് അറിഞ്ഞാല്‍ ?എത്രയും പെട്ടന്ന്ഇയാളെ ഒഴിവാക്കിയേ തീരൂ ...
“പീറ്റര്‍ ഉടനെതന്നെ എത്തും. പീറ്റര്‍ വരുന്നതിനു മുമ്പ് നിങ്ങള്‍ സ്ഥലം വിടുന്നതാണ് നല്ലത് . അതാണ് നിങ്ങളുടെ ശരീരത്തിനും നല്ലത് ..”നാടോടി ചുരുട്ട് വലിച്ചുകൊണ്ട് മുറിയുടെ നടൂക്ക് കിടന്ന മേശയുടെ അടുത്ത് ചെന്ന് നിന്നു.അയാള്‍ പതിയെ ആ മേശയുടെ പുറത്ത് ഇരുന്നു.
അയാള്‍ സോഫിയെ നോക്കി. അവള്‍ അയാളുടെ ഓരോ ചലനവും ശ്രദ്ധിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു.
“നിന്റെ മനസ്സ് എത്രമാത്രം ഇടൂങ്ങിയതാണന്ന് എനിക്കറിയാന്‍ സാധിക്കുന്നു. നിന്റെ കൈകളില്‍ കിടക്കൂന്ന അദൃശ്യമായ ചങ്ങല എനിക്ക് കാണാന്‍കഴിയുന്നുണ്ട്. നന്മയെ എതിര്‍ക്കുന്ന ചങ്ങല! ഞാന്‍ ആരാണന്ന് നിനക്കറിയേണ്ടേ ? എന്നാല്‍ കേട്ടോളൂ .. എല്ലാവരാലും വെറുക്കപ്പെട്ട മനുഷ്യനാണ്ഞാനിന്ന് .. രാത്രിയില്‍ ശക്തിലഭിക്കൂന്ന ഒരു മനുഷ്യന്‍ ! രാത്രിയില്‍ ശക്തിലഭിക്കൂന്ന മനുഷ്യന്‍ എന്നതിലുപരി ,രാത്രിയില്‍ ,നിശബ്ദ്ദതയെ ഭേദിച്ചുകൊണ്ട്വീടുകളീല്‍ കയറീ സ്നേഹബന്ധം തുടങ്ങാന്‍ ശ്രമിക്കുന്ന ഒരു അസാധാരണ മനുഷ്യന്‍ . നിന്നെക്കാള്‍ ഉപരിയായിട്ട് സാമാന്യമര്യാദ എന്താണന്ന് അറിയാവുന്ന മനുഷ്യന്‍ .. നീ എന്താ വിചാരിച്ചിരുന്നത് ? നീ വിളമ്പുന്ന റൊട്ടിയും പലഹാരങ്ങള്‍ഊം കഴിക്കാന്‍ വന്ന് ഒരുവനാണന്നോ ഞാന്‍. പാപങ്ങളുടെകറയാന്‍ കറുത്തുപോയ നിന്റെ കൈകളില്‍ സ്നേഹചുംബനം അര്‍പ്പിക്കാന്‍ വെമ്പുന്ന ഒരതിഥിയാണന്നോ ഞാന്‍. എന്നാല്‍ നീ ഒന്നു ഓര്‍ത്തോ , നീഇതുവരെ കണ്ടിട്ടൂള്ള മനുഷ്യരില്‍ നിന്നെല്ലാം വെത്യസ്തനാണ് ഞാന്‍ ... നിനക്കൊന്ന് ഉറപ്പിക്കാം... നിന്നെ കുഴപ്പങ്ങളീല്‍ ചാടീക്കാനല്ല ഞാന്‍ വന്നിരിക്കുന്നത് .. നിന്റെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടിയാണ് ഞാന്‍ വന്നിരിക്കൂന്നത്...”
അയാളുടെ ദീര്‍ഘമായ സംസാരം കേട്ട് നില്‍ക്കുകയായിരുന്ന സോഫിയായുടേ ചുണ്ടുകളില്‍ ഒരു പരിഹാസച്ചിരി വിടര്‍ന്നു.“കൊള്ളാം ഒരു നാടോടിയാണങ്കിലും നിന്റെ സംസാരം കേട്ട് നില്‍ക്കാന്‍ നല്ല രസമുണ്ട്.. നിന്റെ ഈ ചുരുട്ടിന്റെ മണം എന്റെ ഭര്‍ത്താവിന് ഇഷ്ടപ്പെടുകയില്ലന്ന് മാത്രമല്ല നീ ഇവിടുരുന്ന് ചുരുട്ട് വലിച്ചാല്‍ അദ്ദേഹം എന്തായിരിക്കും ചെയ്യുകയന്ന് അദ്ദേഹത്തിനു തന്നെ അറിവുണ്ടാകണമെന്നില്ല “ അവള്‍ തന്റെചാരുകസേരയിലേക്ക് വന്നിരുന്നു.
“നിന്റെ ഭര്‍ത്താവ് വന്നിട്ടേ ,അയാളെ കണ്ടിട്ടേ ഞാനിവിടെ നിന്ന് പോകുന്നുള്ളു...”
“അദ്ദേഹം നിന്റെ കാലും കൈയ്യും തല്ലിയോടിക്കും.. ചിലപ്പോള്‍ നിന്റെ തല ക്ഴുത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കും... “
“നിന്റെ ഭര്‍ത്താവ് അങ്ങനെയൊന്നും ചെയ്യുമെന്ന് തോന്നുന്നില്ല...” നാടോടി പറഞ്ഞു.
“അത് നിങ്ങളുടെ തോന്നലാണ് .. അദ്ദേഹം ഒറ്റയടിക്കുതന്നെ നിന്റെ അണപ്പല്ലുകള്‍ തെറിപ്പിക്കും..”
സോഫിയായുടെ ഈ വാക്കുകള്‍ക്ക് അയാള്‍മറുപിടി ഒന്നും പറഞ്ഞില്ല.
നാടോടി ചുരുട്ട് ആഞ്ഞാഞ്ഞ് വലിച്ചു. അയാള്‍ സാവാധാനം പുക പുറത്തേക്ക് ഊതി. പുകച്ചുരുളുകള്‍ വായുവില്‍ അലിഞ്ഞില്ലാതെയാകുന്നത് നോക്കിഅയാള്‍ അല്പസമയം ഇരുന്നു. അയാള്‍ എന്തോ ഓര്‍ത്തിട്ടന്നവണ്ണം സോഫിയായോട് ചോദിച്ചു. അയാളുടേ ശബ്ദ്ദം ദൃഡവും പതിഞ്ഞതുമായിരുന്നു.
“സോഫിയാ സ്റ്റീല്‍ എനിക്ക്മുമ്പ് ഇവിടെ വന്ന ആ വൃദ്ധനായ ഭിക്ഷക്കാരനെ നീ എന്താണ് തിരിച്ചയിച്ചത് ..”
ആ നാടോടിയുടെ ചോദ്യം അവളില്‍ അത്ഭുതം ഉണ്ടാക്കി. അവള്‍ക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.“നിങ്ങള്‍ക്കെന്റെ പേര് എങ്ങനെ അറിയാം..”അയാളുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് അവളിങ്ങനെ ചോദിച്ചത് .
“സോഫിയ സ്റ്റീല്‍ എന്നത് ക്രൂരതയുടെ പര്യായമല്ലേ? നിങ്ങളുടേ ശബ്ദ്ദത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത് ക്രൂരതയാണ് ...നിങ്ങളുടെ പെരുമാറ്റവും ക്രൂരമാണ്...”
“ഹോ, അപ്പോള്‍ നിങ്ങള്‍ എന്നെക്കുറിച്ച് എല്ലാം അറിഞ്നുകൊണ്ടാണല്ലോ വന്നിരിക്കൂന്നത് ?“
അയാള്‍ ഇതിനു മറുപിടി പറയാതെ തന്റെചോദ്യം ആവര്‍ത്തിച്ചു.
“നീ എന്തിനാണ് അയാളെ ഇറക്കി വിട്ടത് ?”
“ആരെ ഇറക്കിവിട്ടന്നാണ് നിങ്ങള്‍ ഈ പറയുന്നത് ?”
“നീ ഇത്രപെട്ടന്ന് ആ വൃദ്ധനെ മറന്നുപോയോ ?കൈകളില്‍ ബാന്‍ഡേജിട്ട മനുഷ്യന്‍.. നെറ്റിയില്‍ നിന്ന് രക്തം ഒഴുകുന്നതായി നിനക്ക് തോന്നിയമനുഷ്യന്‍ .. കമ്പിളി പുതപ്പില്‍ രക്തക്കറകള്‍ നീ കണ്ട മനുഷ്യന്‍ ... “
“അയാളെക്കുറിച്ചാണോ നിങ്ങള്‍ ചോദിച്ചത് ? എന്റെ വീട്ടില്‍ ആരൊയൊക്കെ കയറ്റി ഇരുത്തണമെന്ന് തീരുമാനിക്കുന്നത് ഞാനാണ് .. ആട്ടെഞാനയാളെ ഇറക്കിവിട്ടതാണന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് ...അയാള്‍ പറഞ്ഞോ ..?”
“ഞാന്‍ ഈ വഴിയില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു. അയാള്‍ ഇങ്ങോട്ട് കയറി വരുന്നതും അഭയം ചോദിക്കൂന്നതും നീ വാതില്‍ അടയ്ക്കുന്നതെല്ലാംകണ്ടുകൊണ്ട് ഞാനവടെ നില്‍പ്പുണ്ടായിരുന്നു. ഇവിടെ മാത്രമല്ല ആയിരക്കണക്കിന് വീടുകളീല്‍ അയാള്‍ അഭയം ചോദിക്കൂന്നതും അവിടെനിന്നെല്ലാം അയാളെ ആട്ടിയിറക്കുന്നതും കണ്ടുകൊണ്ടിരിക്കൂന്നവനാണ് ഞാന്‍...”
“ഹോ, അങ്ങനെവരട്ടെ ,അയാള്‍ നിങ്ങളുടെ സുഹൃത്താണല്ലേ ?അയാള്‍ ഞാന്‍ ഇറക്കിവിട്ടതിന് പകരം ചോദിക്കാന്‍ ബലമായി നിങ്ങളെന്റെവീട്ടിലേക്ക് കടന്നുവന്നതാണല്ലേ..?”
“അല്ല, ഞാന്‍ പകരം ചോദിക്കാന്‍ വേണ്ടി വന്നതല്ല. അയാളെന്റെ സ്നേഹിതനായിരുന്നു, പക്ഷേ ഇപ്പോള്‍ ഞാനയാളുടെ സ്നേഹിതന്‍ ആണന്ന്പറയുന്നതിലും നല്ലത് അയാളുടെ കടക്കാരന്‍ ആണന്ന് പറയുന്നതാണ്...”
“അയാള്‍ പറഞ്ഞായിരുന്നു പണംകൊടുക്കാനുള്ള ഒരുവനെത്തേടി ഇറങ്ങിയതാണന്ന് ... കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാതെ മുങ്ങി നടക്കുന്നനിങ്ങളാണോ എന്നെ ഉപദേശിക്കുന്നത് ? ”
“പണം അതാര്‍ക്കുവേണം ? ഇന്നു വന്നിട്ട് നാളെപ്പോകുന്ന കുറേ ലോഹക്കഷ്ണങ്ങളും കടലാസുകീറലുകളും. അയാക്ക് കൊടുക്കാനുള്ള പണം ഇപ്പോഴുംഎന്റെ കൈയ്യില്‍ ഉണ്ട്. “
നാടോടി തന്റെ കുപ്പായത്തിലെ കീശയിലേക്ക് കൈയ്യിട്ടു. അയാള്‍ കീശയിലെ നാണയങ്ങള്‍ കിലുക്കി. വെള്ളിനാണയങ്ങള്‍കിലുങ്ങുന്ന ശബ്ദ്ദം സോഫിയ കേട്ടു.
“പണം ഉണ്ടായിട്ടും നിങ്ങളെന്താണ് പണം കൊടുക്കാത്തത്..?”
“എന്റെ കടം പെട്ടന്ന് തീരുന്നതല്ല.. നിനക്കത് പറഞ്ഞാല്‍ മനസ്സിലാവില്ല സോഫിയ,എങ്കിലും ഞാന്‍ പറയും... വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഞങ്ങള്‍തമ്മില്‍ കാണാറുള്ളു. ക്രിസ്തുമസിന്റെ തലേദിവസം ഞങ്ങള്‍ ഒരേ തെരുവിലൂടെ നടക്കും. അയാള്‍ക്ക് കൊടുക്കാനുള്ള പണവുമായി അയാളുടെ പുറകെഞാന്‍ നടക്കും. പക്ഷേ അയാളിതുവരെ എന്റെ മുഖത്തേക്ക് നോക്കിയിട്ടില്ല ...എന്റെ പണസഞ്ചിയിലേക്ക് നോക്കിയിട്ടില്ല. അയാള്‍ക്ക് വെള്ളിനാണയങ്ങള്‍ക്ക് പകരം തെറ്റിപ്പോയ ആത്മാവിനെ മതിയന്ന് ..അയാളുടേ കടം വീട്ടാനായി ഞാനയാളുടേ പുറകെ നടക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി.ഇതുവരെ ഒരു വെള്ളിക്കാശുപോലും തിരിച്ചു നല്‍കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല... ജറുശലേമിലെ റോമന്‍ നാണയം അച്ചടിക്കുന്ന അച്ചടിശാലയിലെമുപ്പത് വെള്ളിക്കാശ് ....”
ഇത് പറയുമ്പോള്‍ നാടോടിയുടെ കണ്ണുകള്‍ നിറഞ്ഞു. അയാളുടെ ശബ്ദ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. പെട്ടന്ന് മുറിയില്‍ കത്തിച്ചുവച്ചിരുന്ന വിളക്ക് അണഞ്ഞു.ലൈറ്റുകളും കെട്ടു.നെരിപ്പോടിനുള്ളിലെ വെളിച്ചം മാത്രം. കനലുകളുടെ ചുവന്ന വെളിച്ചം അയാളുടെ മുഖത്ത് പടര്‍ന്നു.തീക്കനലുകളുടെ പ്രകാശമേറ്റ്അയാളുടെ കണ്ണുകള്‍ തിളങ്ങി.
നാടോടി പണത്തീന്റെ കാര്യം പറഞ്ഞപ്പോള്‍ സോഫിയായുടെ ഹൃദയം ഇടിക്കുകയായിരുന്നു. തിരിച്ചു കൊടുക്കാനാവാത്ത പണം.!!! നാടോടിയുടെകുപ്പായത്തിലെ വെള്ളിക്കാശ് ആയിരുന്നു അയാളുടെ മനസ്സില്‍ ... ആ വെള്ളിക്കാശിന്റെ കിലുക്കം അവളുടെ ഉള്ളില്‍ വീണ്ടും വീണ്ടും മുഴങ്ങി.തിരിച്ചുകൊടുക്കാത്ത പണത്തിന്റെ കിലുക്കം ....
(തുടരും...)